മുംബൈ: ദളിതന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചുള്ള നാടകങ്ങൾ ബിജെപി നേതാക്കൾ അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേർതിരിവുകൾ അവസാനിപ്പിക്കാനാകൂ എന്നും ബിജെപി നേതാക്കൾ ദളിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദളിതരുടെ വീടുകളിൽ സന്ദർശനം നടത്തുന്നതുകൊണ്ടു മാത്രമായില്ല. ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപെടുന്നതു പോലെ, അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച് നമ്മളോടൊപ്പം ചേർക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാൻ കഴിയൂ. അഷ്ടമി നാളിൽ ദളിത് പെണ്‍കുട്ടികളുടെ വീട്ടിൽ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാൽ, നമ്മുടെ പെണ്മക്കളെ ദളിതരുടെ ഭവനങ്ങളിലേക്ക് അയയ്ക്കാൻ നാം സന്നദ്ധരാകുമോ- ആർഎസ്എസ് സംഘടിപ്പിച്ച യോഗത്തിൽ ഭാഗവത് ചോദിച്ചു.
ബിജെപിയുടെ ദളിത് സന്പർക്ക പരിപാടി വെറും ഷോ മാത്രമാണെന്നും ദളിത് ഭവനങ്ങളിലെ പാത്രങ്ങളിൽ അവിടെ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ബിജെപി നേതാക്കൾ നടത്തുന്ന പരിപാടി വ്യാജ നാട്യം മാത്രമാണെന്നും ബിജെപി നേതാവ് സാവിത്രി ഭായ് ഫൂലെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ദളിത് സന്പർക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കൾ ദളിത് ഭവനങ്ങൾ സന്ദർശിക്കുന്നതും ദളിതർ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കൾ പരിപാടിയുടെ ഭാഗമാവുകയും വാർത്തകളിലിടം പിടിക്കുകയും ചെയ്തിരുന്നു. ദളിതരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതായി വരുത്തിതീർത്ത് ഉത്തർപ്രദേശ് മന്ത്രി വിവാദത്തിൽ അകപ്പെട്ടപ്പോൾ മറ്റൊരു മന്ത്രിയുടെ കണ്ടെത്തൽ ദളിതരുടെ വീട് സന്ദർശിക്കുന്നവർ ശ്രീരാമനെപ്പോലെയാണെന്നായിരുന്നു.
ദളിതരുടെ വീടുകളിൽ സന്ദർശനം നടത്തുന്നതുകൊണ്ടു മാത്രമായില്ല. ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപെടുന്നതു പോലെ, അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച് നമ്മളോടൊപ്പം ചേർക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാൻ കഴിയൂ. അഷ്ടമി നാളിൽ ദളിത് പെണ്‍കുട്ടികളുടെ വീട്ടിൽ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാൽ, നമ്മുടെ പെണ്മക്കളെ ദളിതരുടെ ഭവനങ്ങളിലേക്ക് അയയ്ക്കാൻ നാം സന്നദ്ധരാകുമോ- ആർഎസ്എസ് സംഘടിപ്പിച്ച യോഗത്തിൽ ഭാഗവത് ചോദിച്ചു.
ബിജെപിയുടെ ദളിത് സന്പർക്ക പരിപാടി വെറും ഷോ മാത്രമാണെന്നും ദളിത് ഭവനങ്ങളിലെ പാത്രങ്ങളിൽ അവിടെ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ബിജെപി നേതാക്കൾ നടത്തുന്ന പരിപാടി വ്യാജ നാട്യം മാത്രമാണെന്നും ബിജെപി നേതാവ് സാവിത്രി ഭായ് ഫൂലെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ദളിത് സന്പർക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കൾ ദളിത് ഭവനങ്ങൾ സന്ദർശിക്കുന്നതും ദളിതർ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കൾ പരിപാടിയുടെ ഭാഗമാവുകയും വാർത്തകളിലിടം പിടിക്കുകയും ചെയ്തിരുന്നു. ദളിതരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതായി വരുത്തിതീർത്ത് ഉത്തർപ്രദേശ് മന്ത്രി വിവാദത്തിൽ അകപ്പെട്ടപ്പോൾ മറ്റൊരു മന്ത്രിയുടെ കണ്ടെത്തൽ ദളിതരുടെ വീട് സന്ദർശിക്കുന്നവർ ശ്രീരാമനെപ്പോലെയാണെന്നായിരുന്നു.