കാൺപൂർ: പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രുവാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജിന്നയെ ചൊല്ലി ഉത്തർപ്രദേശിൽ വൻ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കേശവ് പ്രസാദിന്റെ പ്രസ്താവന.
ഒരു രാജ്യത്തിന്റെ ശത്രുവിന് ഒരിക്കലും അവിടുത്തെ ജനങ്ങളുടെ മനസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്നും മൗര്യ പറഞ്ഞു.
അലിഗഡ് സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോള്‍ വലിയൊരു സാമുദായിക പ്രശ്നമായി മാറിയിരിക്കുന്നത്. ഇത് സര്‍വകലാശാലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതിന്റെ പേരില്‍ നടന്ന അക്രമങ്ങളിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റിരുന്നു.
ഒരു രാജ്യത്തിന്റെ ശത്രുവിന് ഒരിക്കലും അവിടുത്തെ ജനങ്ങളുടെ മനസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്നും മൗര്യ പറഞ്ഞു.
അലിഗഡ് സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോള്‍ വലിയൊരു സാമുദായിക പ്രശ്നമായി മാറിയിരിക്കുന്നത്. ഇത് സര്‍വകലാശാലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതിന്റെ പേരില്‍ നടന്ന അക്രമങ്ങളിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റിരുന്നു.