വാഷിംഗ്ടൺ: ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ട്വിറ്ററിന്‍റെ മുന്നറിയിപ്പ്. ഇന്‍റേണൽ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്‌വേർഡ് മാറ്റണമെന്നുമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത് ദുരുപയോഗം ചെയ്തതായി അറിവില്ലെന്നും ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ് അഗർവാൾ അറിയിച്ചു. മുൻകരുതൽ എന്ന നിലയ്ക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 336 മില്യൺ ഉപയോക്താക്കൾക്കാണ് ഇത് സംബന്ധിച്ച് ട്വിറ്റർ മുന്നറിയിപ്പ് നൽകിയത്.
പാസ്‌വേർഡുകൾ സംരക്ഷിക്കുന്ന ഹാഷിംഗ് സംവിധാനമാണ് തകരാറിലായത്. ഇതോടെ പാസ്‌വേർഡുകൾ മറയില്ലാതെ ലോഗിനിൽ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. അതിനിടെ തകരാർ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ് അഗർവാൾ മറ്റൊരു വിവാദത്തിൽ കുടുങ്ങി. ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷേ, സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ വിമർശനങ്ങൾ ഏറെയായപ്പോൾ പ്രാരാഗ് അദ്ദേഹത്തിന്‍റെ വാക്കുകൾ തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മുന്നറിയിപ്പ് നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കുറിച്ച പ്രരാഗ് തനിക്ക് തെറ്റ് പറ്റിയെന്നും കൂട്ടിച്ചേർത്തു.
പാസ്‌വേർഡുകൾ സംരക്ഷിക്കുന്ന ഹാഷിംഗ് സംവിധാനമാണ് തകരാറിലായത്. ഇതോടെ പാസ്‌വേർഡുകൾ മറയില്ലാതെ ലോഗിനിൽ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. അതിനിടെ തകരാർ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ് അഗർവാൾ മറ്റൊരു വിവാദത്തിൽ കുടുങ്ങി. ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷേ, സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ വിമർശനങ്ങൾ ഏറെയായപ്പോൾ പ്രാരാഗ് അദ്ദേഹത്തിന്‍റെ വാക്കുകൾ തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മുന്നറിയിപ്പ് നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കുറിച്ച പ്രരാഗ് തനിക്ക് തെറ്റ് പറ്റിയെന്നും കൂട്ടിച്ചേർത്തു.