തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വ്യാഴാഴ്ചയേ ലഭിക്കുകയുള്ളുവെന്നും ഇതിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടു പേർ കുറ്റം സമ്മതിച്ചതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നു ഒരു പ്രതി സമ്മതിച്ചതായാണ് വിവരം. എന്നാൽ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് രണ്ടാമൻ മൊഴി നൽകിയത്.
പ്രതികളുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടു പേർ കുറ്റം സമ്മതിച്ചതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നു ഒരു പ്രതി സമ്മതിച്ചതായാണ് വിവരം. എന്നാൽ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് രണ്ടാമൻ മൊഴി നൽകിയത്.
പ്രതികളുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.