കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ ഡിവെെഎസ്പി പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തേക്കും. പ്രഫുല്ലചന്ദ്രനെ ഇന്നുതന്നെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. വരാപ്പുഴ സ്റ്റേഷന്റെ ചുമതല ആലുവ ഡിവൈഎസ്പിക്കായിരുന്നു. മേൽനോട്ട ചുമതലയിൽ പ്രഫുല്ലചന്ദ്രൻ വീഴ്ച വരുത്തിയോ എന്നും അന്വേഷണസംഘം പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിനും ശിപാർശയുണ്ട്.
കേസിൽ ആലുവ റൂറൽ എസ്പിയായിരുന്നു എ.വി. ജോർജിനെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ ചോദ്യം ചെയ്യുന്നത്.
എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കേസിൽ ആലുവ റൂറൽ എസ്പിയായിരുന്നു എ.വി. ജോർജിനെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ ചോദ്യം ചെയ്യുന്നത്.
എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.