മാലോം (കാസർഗോഡ്): ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള കർഷക ജാഥയ്ക്ക് ഇന്നു രാവിലെ മാലോത്ത് തുടക്കമായി. കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച കർഷകൻ കാസർഗോഡ് ജില്ലയിലെ ആനമഞ്ഞളിലെ മാടത്താനിയിൽ ജോസിന്റെ കബറിടത്തിൽ നിന്ന് ജോസിന്റെ ഭാര്യ റൂബി ജോസ് ദീപം തെളിയിച്ചതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.
മാലോം ടൗണിലെ സ്വീകരണത്തിനുശേഷം നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ വള്ളിക്കടവിലെത്തിയ ജാഥയെ സമ്മേളനവേദിയായ സെന്റ് ജോർജ് പാരിഷ് ഹാളിലേക്ക് വാദ്യമേളങ്ങളോടെ സ്വീകരിച്ചാനയിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി. സഖറിയയെ ഡിഎഫ്സി തലശേരി സോൺ ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ ആദരിച്ചു.
കർഷകർ അഭിമുഖീകരിക്കുന്ന അതിസങ്കീർണമായ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ജനമനഃസാക്ഷിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കർഷക ജാഥ സംഘടിപ്പിക്കുന്നത്. 23നു തിരുവനന്തപുരത്താണു ജാഥ സമാപിക്കുന്നത്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ഒമ്പതു കേന്ദ്രങ്ങളിലാണു ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. ഓരോ കേന്ദ്രങ്ങളിലും ബൈക്ക് റാലി, വാഹനങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജാഥയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.
കർഷകജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്കു പിന്തുണ ശക്തിപ്പെടുത്തുന്നതിനായി ഒരു കോടി ഒപ്പുശേഖരണം നടന്നുവരികയാണ്. ഒപ്പുകൾ ശേഖരിച്ചിട്ടുള്ള ബുക്ക്ലെറ്റുകൾ കർഷക ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങും. തുടർന്ന് ജാഥയുടെ സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും നൽകുന്ന നിവേദനത്തോടൊപ്പം സമർപ്പിക്കുകയും ചെയ്യും.
മാലോം ടൗണിലെ സ്വീകരണത്തിനുശേഷം നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ വള്ളിക്കടവിലെത്തിയ ജാഥയെ സമ്മേളനവേദിയായ സെന്റ് ജോർജ് പാരിഷ് ഹാളിലേക്ക് വാദ്യമേളങ്ങളോടെ സ്വീകരിച്ചാനയിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി. സഖറിയയെ ഡിഎഫ്സി തലശേരി സോൺ ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ ആദരിച്ചു.
കർഷകർ അഭിമുഖീകരിക്കുന്ന അതിസങ്കീർണമായ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ജനമനഃസാക്ഷിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കർഷക ജാഥ സംഘടിപ്പിക്കുന്നത്. 23നു തിരുവനന്തപുരത്താണു ജാഥ സമാപിക്കുന്നത്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ഒമ്പതു കേന്ദ്രങ്ങളിലാണു ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. ഓരോ കേന്ദ്രങ്ങളിലും ബൈക്ക് റാലി, വാഹനങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജാഥയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.
കർഷകജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്കു പിന്തുണ ശക്തിപ്പെടുത്തുന്നതിനായി ഒരു കോടി ഒപ്പുശേഖരണം നടന്നുവരികയാണ്. ഒപ്പുകൾ ശേഖരിച്ചിട്ടുള്ള ബുക്ക്ലെറ്റുകൾ കർഷക ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഏറ്റുവാങ്ങും. തുടർന്ന് ജാഥയുടെ സമാപനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും നൽകുന്ന നിവേദനത്തോടൊപ്പം സമർപ്പിക്കുകയും ചെയ്യും.