പാറ്റ്ന: ബിഹാറിലെ മുതിർന്ന ജെഡിയു നേതാവ് ഉദയ് നാരായണൻ ചൗധരി പാർട്ടിയിൽ നിന്ന് രാജിവച്ചു. സംസ്ഥാനത്തെ ദളിത് അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് രാജി പ്രഖ്യാപിക്കുന്നതെന്ന് ചൗധരി അറിയിച്ചു.
ദളിത് വിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിയുടെ കൈയിൽ നിതീഷ് കുമാർ സർക്കാർ കളിപ്പാട്ടമായി മാറിയിരിക്കുകയാണെന്നും ചൗധരി ആരോപിച്ചു. അടുത്തിടെ ബിജെപി വിട്ട മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ പാറ്റ്നയിൽ നടന്ന ചടങ്ങിൽ ചൗധരി പങ്കെടുത്തിരുന്നു.
ദളിത് വിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിയുടെ കൈയിൽ നിതീഷ് കുമാർ സർക്കാർ കളിപ്പാട്ടമായി മാറിയിരിക്കുകയാണെന്നും ചൗധരി ആരോപിച്ചു. അടുത്തിടെ ബിജെപി വിട്ട മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ പാറ്റ്നയിൽ നടന്ന ചടങ്ങിൽ ചൗധരി പങ്കെടുത്തിരുന്നു.