ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നൽകണമെന്നും നിർദേശമുണ്ട്. അടുത്തിടെ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ഇത്തരംകേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും.
പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നൽകണമെന്നും നിർദേശമുണ്ട്. അടുത്തിടെ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ഇത്തരംകേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും.
പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.