ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ കോൺഗ്രസിന്റെ കൈകളും ശുദ്ധമല്ലെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. മനുഷ്യനെന്ന നിലയിലാണ് പ്രസ്താവന നടത്തിയത്. എന്താണോ താൻ പറഞ്ഞത് അതിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളോടു സംവദിക്കുമ്പോഴായിരുന്നു സൽമാൻ ഖുർഷിദ് വിവാദ പ്രസ്താവന നടത്തിയത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളിൽ നിരവധി മുസ്ലിംങ്ങൾ കൊല്ലപ്പെടാൻ ഇടയായ സാഹചര്യം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതൊരു രാഷ്ട്രീയപരമായ ചോദ്യമാണ്. നമ്മളുടെ കൈകളിലും (കോൺഗ്രസ്) രക്തക്കറ പുരണ്ടിട്ടുണ്ട്. താൻ കോൺഗ്രസിന്റെ ഭാഗമാണ്. എങ്കിൽ തന്നെയും ഇതു പറയുകയാണ്. നമ്മുടെ കൈകളിലും രക്തക്കറ പുരണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചരിത്രത്തിൽനിന്നും പാഠം ഉൾക്കൊള്ളണം. പത്തുവർഷത്തിനു ശേഷം അലിഗഡ് സർവകലാശാലയിൽ നിങ്ങൾ തിരിച്ചെത്തിയാൽ അന്ന് നിങ്ങൾക്കു നേരെ ഇത്തരമൊരു ചോദ്യം ഉയർന്നുവരുന്നൊരു സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് വ്യക്തതവരുത്തി അദ്ദേഹം രംഗത്തെത്തി. മനുഷ്യനെന്ന നിലയിലാണ് താൻ ഇതു പറഞ്ഞത്. ചരിത്രപരമോ രാഷ്ട്രീയപരമോ സാമൂഹിക ദാര്ശനികപരമോ ആയ ഏതെങ്കിലും കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഉത്തരം പറയണം. താൻ ഏതെങ്കിലും പ്രസ്താവന പിൻവലിച്ചതായി അറിവുണ്ടോ? എന്താണോ പറഞ്ഞത് അതിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളോടു സംവദിക്കുമ്പോഴായിരുന്നു സൽമാൻ ഖുർഷിദ് വിവാദ പ്രസ്താവന നടത്തിയത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ കലാപങ്ങളിൽ നിരവധി മുസ്ലിംങ്ങൾ കൊല്ലപ്പെടാൻ ഇടയായ സാഹചര്യം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതൊരു രാഷ്ട്രീയപരമായ ചോദ്യമാണ്. നമ്മളുടെ കൈകളിലും (കോൺഗ്രസ്) രക്തക്കറ പുരണ്ടിട്ടുണ്ട്. താൻ കോൺഗ്രസിന്റെ ഭാഗമാണ്. എങ്കിൽ തന്നെയും ഇതു പറയുകയാണ്. നമ്മുടെ കൈകളിലും രക്തക്കറ പുരണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചരിത്രത്തിൽനിന്നും പാഠം ഉൾക്കൊള്ളണം. പത്തുവർഷത്തിനു ശേഷം അലിഗഡ് സർവകലാശാലയിൽ നിങ്ങൾ തിരിച്ചെത്തിയാൽ അന്ന് നിങ്ങൾക്കു നേരെ ഇത്തരമൊരു ചോദ്യം ഉയർന്നുവരുന്നൊരു സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് വ്യക്തതവരുത്തി അദ്ദേഹം രംഗത്തെത്തി. മനുഷ്യനെന്ന നിലയിലാണ് താൻ ഇതു പറഞ്ഞത്. ചരിത്രപരമോ രാഷ്ട്രീയപരമോ സാമൂഹിക ദാര്ശനികപരമോ ആയ ഏതെങ്കിലും കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഉത്തരം പറയണം. താൻ ഏതെങ്കിലും പ്രസ്താവന പിൻവലിച്ചതായി അറിവുണ്ടോ? എന്താണോ പറഞ്ഞത് അതിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.