തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായതിനാൽ തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകൾ പ്രവേശിക്കുന്നതു നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതൽ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടർ ഉത്തറവിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ തീരപ്രദേശത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനിൽക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും, കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുന്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
കേരളത്തിന്റെ തീരപ്രദേശത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനിൽക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും, കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുന്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.