പൂന: ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ ദളിത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പൂജാ സാകേത് എന്ന പത്തൊന്പതുകാരിയുടെ മൃതദേഹമാണ് കലാപത്തെത്തുടർന്നു പുനരധിവസിപ്പിച്ചിരിക്കുന്നവർക്കു താമസിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ജനുവരിയിൽ ദളിതുകൾക്ക് എതിരായി നടന്ന കലാപത്തിൽ പൂജയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. ഇതിനു പൂജ ദൃക്സാക്ഷിയായി. വീട് തീവച്ചു നശിപ്പിച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പൂജയ്ക്ക് മേൽ ഭീഷണിയും സമ്മർദ്ദവും ശക്തമായിരുന്നെന്നു വീട്ടുകാർ പറയുന്നു. ശനിയാഴ്ച മുതൽ പൂജയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ കിണറ്റിൽനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൂജയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പൂജയുടെ വീട്ടുകാരും പ്രതികളിൽ ചിലരും തമ്മിൽ ചില സ്വത്തുതർക്കം നിലനിന്നിരുന്നതായും ഇവരെ കുടുക്കാൻ പൂജയുടെ മരണം ബന്ധുക്കൾ ഉപയോഗിക്കുകയാണെന്നുമാണ് പൂന റൂറൽ എസ്പി സുവേസ് ഹഖിന്റെ വാദം.
ഈ വർഷം ജനുവരി ഒന്നിനു ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിതർക്കു നേരെ സവർണ വർഗീയവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് പിന്നീട് വർഗീയ കലാപത്തിലേക്കു നീങ്ങി. ഏറ്റുമുട്ടലിൽ ഒരു ദളിതൻ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കു പറ്റുകയും ചെയ്തു.
ജനുവരിയിൽ ദളിതുകൾക്ക് എതിരായി നടന്ന കലാപത്തിൽ പൂജയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. ഇതിനു പൂജ ദൃക്സാക്ഷിയായി. വീട് തീവച്ചു നശിപ്പിച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പൂജയ്ക്ക് മേൽ ഭീഷണിയും സമ്മർദ്ദവും ശക്തമായിരുന്നെന്നു വീട്ടുകാർ പറയുന്നു. ശനിയാഴ്ച മുതൽ പൂജയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ കിണറ്റിൽനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൂജയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പൂജയുടെ വീട്ടുകാരും പ്രതികളിൽ ചിലരും തമ്മിൽ ചില സ്വത്തുതർക്കം നിലനിന്നിരുന്നതായും ഇവരെ കുടുക്കാൻ പൂജയുടെ മരണം ബന്ധുക്കൾ ഉപയോഗിക്കുകയാണെന്നുമാണ് പൂന റൂറൽ എസ്പി സുവേസ് ഹഖിന്റെ വാദം.
ഈ വർഷം ജനുവരി ഒന്നിനു ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിതർക്കു നേരെ സവർണ വർഗീയവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് പിന്നീട് വർഗീയ കലാപത്തിലേക്കു നീങ്ങി. ഏറ്റുമുട്ടലിൽ ഒരു ദളിതൻ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കു പറ്റുകയും ചെയ്തു.