അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറയുന്നവനേക്കാൾ കാലത്തിന്റെ അടയാളങ്ങളെ ശരിക്കും വ്യാഖ്യാനിക്കുന്നവനാണ് പ്രവാചകൻ എന്ന കർദിനാൾ റാറ്റ്സിംഗറുടെ നിർവചനം വച്ചു നോക്കിയാൽ നമുക്കിടയിൽ ജീവിച്ച സമാനതകളില്ലാത്ത പ്രവാചകനായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. സഭ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം കുട്ടികൾക്കു നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയാണെന്നും അതുകൊണ്ട് ക്രൈസ്തവർ തങ്ങളുടെ കുട്ടികളെ ക്രൈസ്തവ വിദ്യാലയങ്ങളിൽത്തന്നെ അയയ്ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആ ഉപദേശത്തിന്റെ കാന്പു മനസിലാകാത്ത ഏതാനും ചില ക്രൈസ്തവ നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു. വർഗീയവാദിയായി ചിത്രീകരിച്ചു; പക്ഷേ അദ്ദേഹം കുലുങ്ങിയില്ല. അഭിപ്രായത്തിൽ ഉറച്ചുനിന്നു.
ക്രോസ് സബ്സിഡി
വരാനിരിക്കുന്ന കാലത്തെ വിദ്യാഭ്യാസരീതിയാകും സ്വാശ്രയ സ്ഥാപനങ്ങളെന്നു തിരിച്ചറിഞ്ഞ പിതാവ് അതിൽ കൈകടത്താൻ സർക്കാരും അവരുടെ ഒത്താശയോടെ മറ്റുചില സ്ഥാപിത താത്പര്യക്കാരും നടത്തുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിർത്തു. അവർ കൊണ്ടുവന്ന ക്രോസ് സബ്സിഡി തിയറി പാടെ തള്ളി. മാനേജമെന്റ് ക്വാട്ടയിലുള്ള പകുതി സീറ്റ് ഏതു വിലയ്ക്കും വിൽക്കാൻ മാനേജ്മെന്റിന് അവകാശം നല്കുന്നതും ബാക്കി സീറ്റിൽ സർക്കാർ നിരക്കിൽ പഠിപ്പിക്കണമെന്ന് നിർദേശിക്കുന്നതുമായിരുന്നു ആ നീക്കം. അതിന്റെ അപകടം തിരിച്ചറിഞ്ഞ പിതാവ് അതു നിരസിച്ചു. സ്ഥാപനത്തിന്റെ ചെലവിനനുസരിച്ച് മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസാകും എല്ലാവർക്കും എന്ന് വ്യക്തമാക്കി. സ്ഥാപനങ്ങൾ നടത്തുന്ന സമുദായത്തിന് ഇഷ്ടം പോലെ കൊടുക്കാനാകുന്ന സീറ്റുകൾ സമുദായ അംഗങ്ങൾക്കാകും കൊടുക്കുക. ഇവരോട് മറ്റു കുട്ടികളെക്കൂടി പഠിപ്പിക്കുന്നതിനുള്ള ചെലവ് ചോദിക്കുന്നത് അന്യായമാണെന്ന് പിതാവ് പറഞ്ഞു. മറ്റു ന്യൂനപക്ഷ സമൂഹങ്ങൾക്ക് സർക്കാർ നിലപാടാകും കൂടുതൽ ഗുണകരം എന്നതുകൊണ്ട് അവർ സർക്കാരിനൊപ്പം നിന്നു. സർക്കാർ പ്രീതി നോക്കാതെ പിതാവ് നിലപാടിൽ ഉറച്ചുനിന്നു. കോടതിയിൽ കേസായി. കോടതി സർക്കാരിന്റെ നിലപാടല്ല, സഭയുടെ നിലപാടാണു ശരിയെന്ന് വിധിച്ചു. മാനേജ്മെന്റുകൾക്ക് വല്ലാതെ കൂച്ചുവിലങ്ങിടുന്നതിന് ഇടതുസർക്കാർ കൊണ്ടുവന്ന സ്വാശ്രയ കോളജ് നിയമത്തെ നിയമസഭയിൽ പ്രതിപക്ഷം പോലും എതിർക്കാതെ പാസാക്കുന്നതു കണ്ട പിതാവ് കോടതിയിൽ തങ്ങളുടെ വാദങ്ങൾ കൃത്യമാക്കി നിയമം അപ്രസക്തമാക്കി.
ഭാരത്തിലെ സിവിൽ സർവീസിൽ ശക്തമായ ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടാക്കണമെന്നും അതിനായി മികച്ച പരിശീലനസൗകര്യം ഒരുക്കണമെന്നും ഏറെക്കാലം മുന്പേ ചിന്തിച്ചതു പവ്വത്തിൽ പിതാവാണ്. അതിനു വേണ്ടി പാലാ ആസ്ഥാനമാക്കി ഒരു സിവിൽ സർവീസ് അക്കാദമിയും തുടങ്ങി. 1998ലാണ് ചങ്ങനാശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകൾ സംയുക്തമായി ഇത്തരം ഒരു അക്കാദമി ആരംഭിച്ചത്. ഇന്ന് വേറെ പലരും അത്തരം അക്കാദമികൾ തുടങ്ങിയിട്ടുണ്ട്. നല്ല മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അതിനായി ചങ്ങനാശേരിയിൽ സെന്റ് ജോസഫ് കോളജ് ഫോർ കമ്മ്യൂണിക്കേഷൻ സ്ഥാപിച്ചു. സാമൂഹിക പ്രശ്നങ്ങളിൽ പിതാവ് എടുക്കുന്ന നിലപാടുകൾ പൊതുസമൂഹം ഏറെ ജാഗ്രതയോടെ ശ്രദ്ധിച്ചു. മാർ പവ്വത്തിൽ ദീപികയിൽ എഴുതിയിരുന്ന ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായി.
ആടിന്റെ മണമുള്ള ഇടയൻ
റബർകർഷകനുവേണ്ടി നടക്കുന്ന സമരങ്ങളെ അവഗണിക്കുന്ന മാധ്യമങ്ങളെയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെയും അടിച്ചുണർത്തി സമൂഹത്തിൽ സജീവ ചർച്ചാവിഷയമാക്കാൻ ഒറ്റ പ്രസ്താവനയിലൂടെ മാർ ജോസഫ് പാംപ്ലാനിക്കായതു ചില്ലറക്കാര്യമല്ല. റബർ ഷീറ്റ് കിലോഗ്രാമിന് 300 രൂപ വില നൽകിയാൽ ബിജെപിക്ക് വോട്ടു ചെയ്യാം എന്ന പിതാവിന്റെ അടികൊണ്ടാണ് എല്ലാവരും ഉണർന്നത്. പിതാവിന്റെ പ്രസ്താവന വന്നയുടനെ സർക്കാർ സബ്സിഡി തുക റിലീസ് ചെയ്തില്ലേ? പിതാവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു വരെ പരാതികൾ പോയെങ്കിൽ ആ വാക്കുകൾ കേട്ട് ആരെല്ലാമോ വല്ലാതെ ഭയന്നിരിക്കുന്നു എന്നതാണ് സത്യം. കേരളത്തിലെ കത്തോലിക്കരുടെ കാര്യം പറയാൻ പാംപ്ലാനി ആരെന്നു ചോദിക്കുന്നവരും പാംപ്ലാനിയെ കേട്ടാണോ ക്രൈസ്തവർ വോട്ട് ചെയ്യുക എന്നു ചോദിക്കുന്നവരും ഒന്നുപോലെ ഭയന്നിരിക്കുന്നു. അവരുടെ ചോദ്യം സത്യമാണെങ്കിൽ പിന്നെന്തിന് അവർ ഇത്ര ആശങ്കപ്പെടുന്നു? പിതാവിന്റെ പ്രസ്താവനയെ ഭയപ്പെടുന്നവർ പോലും അദ്ദേഹം ഉന്നയിച്ച പ്രധാന വിഷയത്തെ സ്പർശിക്കുന്നില്ല എന്നതാണ് സങ്കടകരം.
മാണിയുടെ മാതൃക
റബറിനു വല്ലാതെ വില കുറഞ്ഞപ്പോൾ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണി കർഷകർക്കായി ഇടപെട്ടു. ബജറ്റിലൂടെ റബറിന് സംഭരണവില നിശ്ചയിച്ചു. കർഷകന് കച്ചവടക്കാരനിൽനിന്നു കിട്ടിയ വിലയുടെ ബാക്കി സർക്കാർ കൊടുക്കാൻ തുടങ്ങി. കർഷകരെല്ലാം പദ്ധതിയുടെ പ്രയോജനം അനുഭവിച്ചു. ഇടതു മുന്നണി റബറിന് 250 രൂപ സംഭരണവില ഏർപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തതാണ്. ഒന്നും നടക്കുന്നില്ല. വില കുത്തനേ താഴോട്ടുപോകുന്നു. മാണി നടപ്പാക്കിയ പദ്ധതി എന്തേ നിർത്തിക്കളഞ്ഞു? അദ്ദേഹത്തിന്റെ മകന്റെ പാർട്ടികൂടി പങ്കാളിത്തം വഹിക്കുന്ന ഇപ്പോഴത്തെ സർക്കാരിന് എന്തേ ഇത്ര നിസംഗത?
ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ 300 രൂപ വച്ച് തരാമെന്നു പറയാൻ എന്തേ ജനാധിപത്യ മുന്നണിക്കും കോണ്ഗ്രസിനും സാധിക്കുന്നില്ല? റബറിന്റെ വില ഇങ്ങനെ ഇടിഞ്ഞതിനു കാരണം കോണ്ഗ്രസ് ഭരണനകാലത്തെ ചിദംബരത്തിന്റെ നയങ്ങളല്ലേ? അദ്ദേഹം കച്ചവടക്കാർക്കുവേണ്ടി കർഷകനെ ഒറ്റിക്കൊടുത്തു.
മാർ പാംപ്ലാനിയുടെ പ്രസ്താവനയുണ്ടാക്കിയ കോലാഹലം എന്തുകൊണ്ടാണ് ക്രൈസ്തവർക്ക് ബിജെപിയുമായി കൂടാനാകാതെ വരുന്നത് എന്ന വിഷയം സമൂഹത്തിൽ ചർച്ചയാക്കപ്പെട്ടു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവരും ദേവാലയങ്ങളും സ്ഥാപനങ്ങളും മിഷണറിമാരും ആക്രമിക്കപ്പെടുന്നത്, മാർപാപ്പയുടെ ഭാരത സന്ദർശനം നടക്കാത്തത്, മതപരിവർത്തന നിരോധന നിയമം തുടങ്ങിയ വിഷയങ്ങളെല്ലാം സമൂഹത്തിൽ ചർച്ചാവിഷയമായി.
കമ്മ്യൂണിസ്റ്റുകാർ മെച്ചമോ?
ആർഎസ്എസിന്റെ നിലപാടിനെക്കുറിച്ച് പാംപ്ലാനി പിതാവിനും ക്രൈസ്തവർക്കും വല്ല വിവരവുമുണ്ടോ എന്നൊക്കെ ബിനോയ് വിശ്വത്തെപ്പോലുള്ള സഖാക്കൾ ചോദിച്ചു. അതുതന്നെ ഇക്കാര്യത്തിൽ അവർക്കുള്ള വിവരമില്ലായ്മ വ്യക്തമാക്കുന്നതാണ്. സമകാലീന ചരിത്രത്തിൽ ഏറ്റവും വലിയ ക്രൈസ്തവ പീഡനം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ? ഏതു കമ്മ്യൂണിസ്റ്റ് രാജ്യത്താണ് സഭ ആക്രമിക്കപ്പെടാത്തത്? ആയിരക്കണക്കിനു വൈദികരും മെത്രന്മാരും വിശ്വാസികളുമല്ലേ ഇവിടെ കൊല ചെയ്യപ്പെട്ടത്. എത്ര പള്ളികളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊന്നും ഇന്ത്യയിലും കേരളത്തിലും നടക്കുന്നില്ലെങ്കിൽ അതിനു കാരണം ഇന്ത്യൻ ഭരണഘടനയുള്ളതുകൊണ്ടല്ലേ? കേരളം പോലെ അവർക്ക് അധികാരം കിട്ടിയിടത്തെല്ലാം സഭയെ സാധിക്കുന്ന വിധത്തിലെല്ലാം ആക്രമിച്ചില്ലേ? കമ്മ്യൂണിസ്റ്റുകാർക്ക് ഭാരതം ഭരിക്കാൻ ഇടകിട്ടിയാൽ അവർ ഇന്നു പറയുന്ന മതേതരത്വം അവർക്കുണ്ടാകുമെന്ന് കരുതാനാകുമോ? ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഇപ്പോഴത്തെ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തന്നെ ഉദാഹരണമല്ലേ?
കോണ്ഗ്രസ് വന്നാലോ?
ഇനി കോണ്ഗ്രസ് വന്നാലോ? ഇന്ന് ഭാരതത്തിൽ ഏറ്റവും അധികം ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനം കോണ്ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡല്ലേ? ആരും അനങ്ങുന്നില്ലല്ലോ? ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കോണ്ഗ്രസൊന്നുമല്ലല്ലോ ഇന്നത്തെ കോണ്ഗ്രസ്?
കേരളത്തിലെ ഇരുമുന്നണികളും മുസ്ലിം തീവ്രവാദികളെ ഭയപ്പെടുന്നതും അവർക്കെതിരേ കർശന നടപടി എടുക്കാത്തതും ക്രൈസ്തവരിലും മുസ്ലിം സമൂഹത്തിലെ സമാധാനകാംക്ഷികളിലും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ? മുസ്ലിം തീവ്രവാദികൾ ശക്തരാകുന്നതിന് ക്രൈസ്തവരും ഹൈന്ദവരും മാത്രമല്ല അവരുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നില്ല. മുസ്ലിം തീവ്രവ്യക്തിനിയമത്തിനെതിരേ മുസ്ലിം സമൂഹത്തിൽ വളരുന്ന അമർഷത്തിന്റെ അടയാളമല്ലേ ഡോ. ഷിനയും അഡ്വ. ഷുക്കൂറും പരസ്പരം നടത്തിയ രണ്ടാം വിവാഹം. കോണ്ഗ്രസ് മുന്നണി വന്നാലും ഇടതുമുന്നണി വന്നാലും തീവ്രവാദികളെ സംരക്ഷിക്കുന്നു.
ചരിത്രം പഠിക്കണം
മുസ്ലിം ലീഗിന് ആധിപത്യമുള്ള ജനാധിപത്യമുന്നണിയെ തള്ളി ഇടതുമുന്നണിയെ തെരഞ്ഞെടുക്കുന്പോഴുണ്ടായിരുന്ന മതേതര വിശ്വാസികളുടെ പ്രത്യാശ ഇന്നുണ്ടോ? ആലപ്പുഴയിലും മറ്റും നടത്തിയ കൊലവിളികൾക്കെതിരേ എന്തു നടപടി സ്വീകരിച്ചു. മലരും കുന്തിരിക്കവും കരുതിക്കോളാൻ മുദ്രാവാക്യം വിളിച്ചവർക്കെതിരേ എന്തു നടപടിയുണ്ടായി? ഇത്തരം തീവ്രവാദികൾക്കെതിരേ പ്രതിപക്ഷം എന്തു ചെയ്തു. 2047ൽ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ, മറ്റു സമുദായ നേതാക്കളെ നിഗ്രഹിക്കാൻ, സമൂഹത്തിൽ ഭീതി വിതയ്ക്കാൻ, ബോധപൂർവമായി നടക്കുന്ന ശ്രമങ്ങളും നടപടികളും കണ്ടെത്താൻ എന്തേ എൻഐഎക്കു വരേണ്ടി വരുന്നു?
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും നടത്തുന്നവർ ഓരോന്നായി മറ നീക്കി പുറത്തുവരുന്പോഴും അങ്ങനെ ഒരു പ്രവണത ഉണ്ടെന്ന് ആശങ്ക പറയുന്നവരല്ലേ തെറ്റുകാർ. ഇക്കാര്യത്തിൽ ഇടതും വലതും ഒരു ലൈനല്ലേ? കാഞ്ഞിരപ്പള്ളിയിൽനിന്ന് ജസ്നയെ കാണാതായിട്ടു കൊല്ലം എത്രയായി? ജസ്നയെക്കുറിച്ച് വിവരം കിട്ടിയെന്നു പറഞ്ഞ ഡിജിപി ഒതുക്കപ്പെട്ടില്ലേ? നാർക്കോട്ടിക് കച്ചവടം നടത്തുന്ന പലരും സഖാക്കളുടെ കുപ്പായം അണിഞ്ഞല്ലേ സംരക്ഷണം നേടുന്നത്? പാലാ മെത്രാന്റെ അരമനയിലേക്ക് കൊലവിളിയുമായി പട്ടാപ്പകൽ നടത്തിയ പ്രകടനമൊക്കെ ക്രൈസ്തവരുടെ മനസിൽനിന്നും പോയെന്നാണോ മതേതരക്കാർ കരുതുന്നത്?
ഞങ്ങൾ കണ്ട നിയമസഭ
കേരള നിയമസഭയുടെ കഴിഞ്ഞ സമ്മേളനം സഭാ ടിവിയിലൂടെ കണ്ടവർക്കൊന്നും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കണ്ണടച്ചു വിശ്വസിക്കാനാകുന്നില്ല. അദ്ദേഹം പറഞ്ഞതൊന്നും സഭയിൽ നടന്നതായി ആരും കണ്ടില്ല. സഭാ ടിവി കാണിച്ചില്ല. ഇപ്പോൾ പറയുന്നു തങ്ങൾ അസഭ്യമായാണ് പെരുമാറിയതെന്ന്. അതു പറയുന്നത് ആരെന്ന് ഓർക്കണം. സഭാ ടിവി പ്രതിപക്ഷം പറയുന്നതുപോലെ സഭയിൽ നടക്കുന്നത് ജനങ്ങളെ കാണിക്കട്ടെ. സത്യം ജനം കാണട്ടെ മുഖ്യമന്ത്രി, ഇല്ലെങ്കിൽ സർക്കാർ പറയുന്നത് പാർട്ടിക്കാരല്ലാതെ ആരു വിശ്വസിക്കും? കൈയിൽ ബാൻഡേജുമായി നടക്കുന്ന കെ.കെ. രമയ്ക്കെതിരേ സഖാക്കൾ നടത്തുന്ന പ്രചാരണങ്ങൾ പോരെ സർക്കാരിന്റെ നിലപാടുകളുടെ വിശ്വാസ്യത തെളിയാൻ?
സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി പറയുന്നവനേക്കാൾ കാലത്തിന്റെ അടയാളങ്ങളെ ശരിക്കും വ്യാഖ്യാനിക്കുന്നവനാണ് പ്രവാചകൻ എന്ന കർദിനാൾ റാറ്റ്സിംഗറുടെ നിർവചനം വച്ചു നോക്കിയാൽ നമുക്കിടയിൽ ജീവിച്ച സമാനതകളില്ലാത്ത പ്രവാചകനായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. സഭ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം കുട്ടികൾക്കു നല്ല വിദ്യാഭ്യാസം ലഭ്യമാക്കുകയാണെന്നും അതുകൊണ്ട് ക്രൈസ്തവർ തങ്ങളുടെ കുട്ടികളെ ക്രൈസ്തവ വിദ്യാലയങ്ങളിൽത്തന്നെ അയയ്ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആ ഉപദേശത്തിന്റെ കാന്പു മനസിലാകാത്ത ഏതാനും ചില ക്രൈസ്തവ നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു. വർഗീയവാദിയായി ചിത്രീകരിച്ചു; പക്ഷേ അദ്ദേഹം കുലുങ്ങിയില്ല. അഭിപ്രായത്തിൽ ഉറച്ചുനിന്നു.
ക്രോസ് സബ്സിഡി
വരാനിരിക്കുന്ന കാലത്തെ വിദ്യാഭ്യാസരീതിയാകും സ്വാശ്രയ സ്ഥാപനങ്ങളെന്നു തിരിച്ചറിഞ്ഞ പിതാവ് അതിൽ കൈകടത്താൻ സർക്കാരും അവരുടെ ഒത്താശയോടെ മറ്റുചില സ്ഥാപിത താത്പര്യക്കാരും നടത്തുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് എതിർത്തു. അവർ കൊണ്ടുവന്ന ക്രോസ് സബ്സിഡി തിയറി പാടെ തള്ളി. മാനേജമെന്റ് ക്വാട്ടയിലുള്ള പകുതി സീറ്റ് ഏതു വിലയ്ക്കും വിൽക്കാൻ മാനേജ്മെന്റിന് അവകാശം നല്കുന്നതും ബാക്കി സീറ്റിൽ സർക്കാർ നിരക്കിൽ പഠിപ്പിക്കണമെന്ന് നിർദേശിക്കുന്നതുമായിരുന്നു ആ നീക്കം. അതിന്റെ അപകടം തിരിച്ചറിഞ്ഞ പിതാവ് അതു നിരസിച്ചു. സ്ഥാപനത്തിന്റെ ചെലവിനനുസരിച്ച് മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസാകും എല്ലാവർക്കും എന്ന് വ്യക്തമാക്കി. സ്ഥാപനങ്ങൾ നടത്തുന്ന സമുദായത്തിന് ഇഷ്ടം പോലെ കൊടുക്കാനാകുന്ന സീറ്റുകൾ സമുദായ അംഗങ്ങൾക്കാകും കൊടുക്കുക. ഇവരോട് മറ്റു കുട്ടികളെക്കൂടി പഠിപ്പിക്കുന്നതിനുള്ള ചെലവ് ചോദിക്കുന്നത് അന്യായമാണെന്ന് പിതാവ് പറഞ്ഞു. മറ്റു ന്യൂനപക്ഷ സമൂഹങ്ങൾക്ക് സർക്കാർ നിലപാടാകും കൂടുതൽ ഗുണകരം എന്നതുകൊണ്ട് അവർ സർക്കാരിനൊപ്പം നിന്നു. സർക്കാർ പ്രീതി നോക്കാതെ പിതാവ് നിലപാടിൽ ഉറച്ചുനിന്നു. കോടതിയിൽ കേസായി. കോടതി സർക്കാരിന്റെ നിലപാടല്ല, സഭയുടെ നിലപാടാണു ശരിയെന്ന് വിധിച്ചു. മാനേജ്മെന്റുകൾക്ക് വല്ലാതെ കൂച്ചുവിലങ്ങിടുന്നതിന് ഇടതുസർക്കാർ കൊണ്ടുവന്ന സ്വാശ്രയ കോളജ് നിയമത്തെ നിയമസഭയിൽ പ്രതിപക്ഷം പോലും എതിർക്കാതെ പാസാക്കുന്നതു കണ്ട പിതാവ് കോടതിയിൽ തങ്ങളുടെ വാദങ്ങൾ കൃത്യമാക്കി നിയമം അപ്രസക്തമാക്കി.
ഭാരത്തിലെ സിവിൽ സർവീസിൽ ശക്തമായ ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടാക്കണമെന്നും അതിനായി മികച്ച പരിശീലനസൗകര്യം ഒരുക്കണമെന്നും ഏറെക്കാലം മുന്പേ ചിന്തിച്ചതു പവ്വത്തിൽ പിതാവാണ്. അതിനു വേണ്ടി പാലാ ആസ്ഥാനമാക്കി ഒരു സിവിൽ സർവീസ് അക്കാദമിയും തുടങ്ങി. 1998ലാണ് ചങ്ങനാശേരി-പാലാ-കാഞ്ഞിരപ്പള്ളി രൂപതകൾ സംയുക്തമായി ഇത്തരം ഒരു അക്കാദമി ആരംഭിച്ചത്. ഇന്ന് വേറെ പലരും അത്തരം അക്കാദമികൾ തുടങ്ങിയിട്ടുണ്ട്. നല്ല മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അതിനായി ചങ്ങനാശേരിയിൽ സെന്റ് ജോസഫ് കോളജ് ഫോർ കമ്മ്യൂണിക്കേഷൻ സ്ഥാപിച്ചു. സാമൂഹിക പ്രശ്നങ്ങളിൽ പിതാവ് എടുക്കുന്ന നിലപാടുകൾ പൊതുസമൂഹം ഏറെ ജാഗ്രതയോടെ ശ്രദ്ധിച്ചു. മാർ പവ്വത്തിൽ ദീപികയിൽ എഴുതിയിരുന്ന ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായി.
ആടിന്റെ മണമുള്ള ഇടയൻ
റബർകർഷകനുവേണ്ടി നടക്കുന്ന സമരങ്ങളെ അവഗണിക്കുന്ന മാധ്യമങ്ങളെയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെയും അടിച്ചുണർത്തി സമൂഹത്തിൽ സജീവ ചർച്ചാവിഷയമാക്കാൻ ഒറ്റ പ്രസ്താവനയിലൂടെ മാർ ജോസഫ് പാംപ്ലാനിക്കായതു ചില്ലറക്കാര്യമല്ല. റബർ ഷീറ്റ് കിലോഗ്രാമിന് 300 രൂപ വില നൽകിയാൽ ബിജെപിക്ക് വോട്ടു ചെയ്യാം എന്ന പിതാവിന്റെ അടികൊണ്ടാണ് എല്ലാവരും ഉണർന്നത്. പിതാവിന്റെ പ്രസ്താവന വന്നയുടനെ സർക്കാർ സബ്സിഡി തുക റിലീസ് ചെയ്തില്ലേ? പിതാവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു വരെ പരാതികൾ പോയെങ്കിൽ ആ വാക്കുകൾ കേട്ട് ആരെല്ലാമോ വല്ലാതെ ഭയന്നിരിക്കുന്നു എന്നതാണ് സത്യം. കേരളത്തിലെ കത്തോലിക്കരുടെ കാര്യം പറയാൻ പാംപ്ലാനി ആരെന്നു ചോദിക്കുന്നവരും പാംപ്ലാനിയെ കേട്ടാണോ ക്രൈസ്തവർ വോട്ട് ചെയ്യുക എന്നു ചോദിക്കുന്നവരും ഒന്നുപോലെ ഭയന്നിരിക്കുന്നു. അവരുടെ ചോദ്യം സത്യമാണെങ്കിൽ പിന്നെന്തിന് അവർ ഇത്ര ആശങ്കപ്പെടുന്നു? പിതാവിന്റെ പ്രസ്താവനയെ ഭയപ്പെടുന്നവർ പോലും അദ്ദേഹം ഉന്നയിച്ച പ്രധാന വിഷയത്തെ സ്പർശിക്കുന്നില്ല എന്നതാണ് സങ്കടകരം.
മാണിയുടെ മാതൃക
റബറിനു വല്ലാതെ വില കുറഞ്ഞപ്പോൾ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണി കർഷകർക്കായി ഇടപെട്ടു. ബജറ്റിലൂടെ റബറിന് സംഭരണവില നിശ്ചയിച്ചു. കർഷകന് കച്ചവടക്കാരനിൽനിന്നു കിട്ടിയ വിലയുടെ ബാക്കി സർക്കാർ കൊടുക്കാൻ തുടങ്ങി. കർഷകരെല്ലാം പദ്ധതിയുടെ പ്രയോജനം അനുഭവിച്ചു. ഇടതു മുന്നണി റബറിന് 250 രൂപ സംഭരണവില ഏർപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തതാണ്. ഒന്നും നടക്കുന്നില്ല. വില കുത്തനേ താഴോട്ടുപോകുന്നു. മാണി നടപ്പാക്കിയ പദ്ധതി എന്തേ നിർത്തിക്കളഞ്ഞു? അദ്ദേഹത്തിന്റെ മകന്റെ പാർട്ടികൂടി പങ്കാളിത്തം വഹിക്കുന്ന ഇപ്പോഴത്തെ സർക്കാരിന് എന്തേ ഇത്ര നിസംഗത?
ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തിയാൽ 300 രൂപ വച്ച് തരാമെന്നു പറയാൻ എന്തേ ജനാധിപത്യ മുന്നണിക്കും കോണ്ഗ്രസിനും സാധിക്കുന്നില്ല? റബറിന്റെ വില ഇങ്ങനെ ഇടിഞ്ഞതിനു കാരണം കോണ്ഗ്രസ് ഭരണനകാലത്തെ ചിദംബരത്തിന്റെ നയങ്ങളല്ലേ? അദ്ദേഹം കച്ചവടക്കാർക്കുവേണ്ടി കർഷകനെ ഒറ്റിക്കൊടുത്തു.
മാർ പാംപ്ലാനിയുടെ പ്രസ്താവനയുണ്ടാക്കിയ കോലാഹലം എന്തുകൊണ്ടാണ് ക്രൈസ്തവർക്ക് ബിജെപിയുമായി കൂടാനാകാതെ വരുന്നത് എന്ന വിഷയം സമൂഹത്തിൽ ചർച്ചയാക്കപ്പെട്ടു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവരും ദേവാലയങ്ങളും സ്ഥാപനങ്ങളും മിഷണറിമാരും ആക്രമിക്കപ്പെടുന്നത്, മാർപാപ്പയുടെ ഭാരത സന്ദർശനം നടക്കാത്തത്, മതപരിവർത്തന നിരോധന നിയമം തുടങ്ങിയ വിഷയങ്ങളെല്ലാം സമൂഹത്തിൽ ചർച്ചാവിഷയമായി.
കമ്മ്യൂണിസ്റ്റുകാർ മെച്ചമോ?
ആർഎസ്എസിന്റെ നിലപാടിനെക്കുറിച്ച് പാംപ്ലാനി പിതാവിനും ക്രൈസ്തവർക്കും വല്ല വിവരവുമുണ്ടോ എന്നൊക്കെ ബിനോയ് വിശ്വത്തെപ്പോലുള്ള സഖാക്കൾ ചോദിച്ചു. അതുതന്നെ ഇക്കാര്യത്തിൽ അവർക്കുള്ള വിവരമില്ലായ്മ വ്യക്തമാക്കുന്നതാണ്. സമകാലീന ചരിത്രത്തിൽ ഏറ്റവും വലിയ ക്രൈസ്തവ പീഡനം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ? ഏതു കമ്മ്യൂണിസ്റ്റ് രാജ്യത്താണ് സഭ ആക്രമിക്കപ്പെടാത്തത്? ആയിരക്കണക്കിനു വൈദികരും മെത്രന്മാരും വിശ്വാസികളുമല്ലേ ഇവിടെ കൊല ചെയ്യപ്പെട്ടത്. എത്ര പള്ളികളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊന്നും ഇന്ത്യയിലും കേരളത്തിലും നടക്കുന്നില്ലെങ്കിൽ അതിനു കാരണം ഇന്ത്യൻ ഭരണഘടനയുള്ളതുകൊണ്ടല്ലേ? കേരളം പോലെ അവർക്ക് അധികാരം കിട്ടിയിടത്തെല്ലാം സഭയെ സാധിക്കുന്ന വിധത്തിലെല്ലാം ആക്രമിച്ചില്ലേ? കമ്മ്യൂണിസ്റ്റുകാർക്ക് ഭാരതം ഭരിക്കാൻ ഇടകിട്ടിയാൽ അവർ ഇന്നു പറയുന്ന മതേതരത്വം അവർക്കുണ്ടാകുമെന്ന് കരുതാനാകുമോ? ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഇപ്പോഴത്തെ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ തന്നെ ഉദാഹരണമല്ലേ?
കോണ്ഗ്രസ് വന്നാലോ?
ഇനി കോണ്ഗ്രസ് വന്നാലോ? ഇന്ന് ഭാരതത്തിൽ ഏറ്റവും അധികം ക്രൈസ്തവപീഡനം നടക്കുന്ന സംസ്ഥാനം കോണ്ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡല്ലേ? ആരും അനങ്ങുന്നില്ലല്ലോ? ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കോണ്ഗ്രസൊന്നുമല്ലല്ലോ ഇന്നത്തെ കോണ്ഗ്രസ്?
കേരളത്തിലെ ഇരുമുന്നണികളും മുസ്ലിം തീവ്രവാദികളെ ഭയപ്പെടുന്നതും അവർക്കെതിരേ കർശന നടപടി എടുക്കാത്തതും ക്രൈസ്തവരിലും മുസ്ലിം സമൂഹത്തിലെ സമാധാനകാംക്ഷികളിലും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ? മുസ്ലിം തീവ്രവാദികൾ ശക്തരാകുന്നതിന് ക്രൈസ്തവരും ഹൈന്ദവരും മാത്രമല്ല അവരുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇഷ്ടപ്പെടുന്നില്ല. മുസ്ലിം തീവ്രവ്യക്തിനിയമത്തിനെതിരേ മുസ്ലിം സമൂഹത്തിൽ വളരുന്ന അമർഷത്തിന്റെ അടയാളമല്ലേ ഡോ. ഷിനയും അഡ്വ. ഷുക്കൂറും പരസ്പരം നടത്തിയ രണ്ടാം വിവാഹം. കോണ്ഗ്രസ് മുന്നണി വന്നാലും ഇടതുമുന്നണി വന്നാലും തീവ്രവാദികളെ സംരക്ഷിക്കുന്നു.
ചരിത്രം പഠിക്കണം
മുസ്ലിം ലീഗിന് ആധിപത്യമുള്ള ജനാധിപത്യമുന്നണിയെ തള്ളി ഇടതുമുന്നണിയെ തെരഞ്ഞെടുക്കുന്പോഴുണ്ടായിരുന്ന മതേതര വിശ്വാസികളുടെ പ്രത്യാശ ഇന്നുണ്ടോ? ആലപ്പുഴയിലും മറ്റും നടത്തിയ കൊലവിളികൾക്കെതിരേ എന്തു നടപടി സ്വീകരിച്ചു. മലരും കുന്തിരിക്കവും കരുതിക്കോളാൻ മുദ്രാവാക്യം വിളിച്ചവർക്കെതിരേ എന്തു നടപടിയുണ്ടായി? ഇത്തരം തീവ്രവാദികൾക്കെതിരേ പ്രതിപക്ഷം എന്തു ചെയ്തു. 2047ൽ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാൻ, മറ്റു സമുദായ നേതാക്കളെ നിഗ്രഹിക്കാൻ, സമൂഹത്തിൽ ഭീതി വിതയ്ക്കാൻ, ബോധപൂർവമായി നടക്കുന്ന ശ്രമങ്ങളും നടപടികളും കണ്ടെത്താൻ എന്തേ എൻഐഎക്കു വരേണ്ടി വരുന്നു?
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും നടത്തുന്നവർ ഓരോന്നായി മറ നീക്കി പുറത്തുവരുന്പോഴും അങ്ങനെ ഒരു പ്രവണത ഉണ്ടെന്ന് ആശങ്ക പറയുന്നവരല്ലേ തെറ്റുകാർ. ഇക്കാര്യത്തിൽ ഇടതും വലതും ഒരു ലൈനല്ലേ? കാഞ്ഞിരപ്പള്ളിയിൽനിന്ന് ജസ്നയെ കാണാതായിട്ടു കൊല്ലം എത്രയായി? ജസ്നയെക്കുറിച്ച് വിവരം കിട്ടിയെന്നു പറഞ്ഞ ഡിജിപി ഒതുക്കപ്പെട്ടില്ലേ? നാർക്കോട്ടിക് കച്ചവടം നടത്തുന്ന പലരും സഖാക്കളുടെ കുപ്പായം അണിഞ്ഞല്ലേ സംരക്ഷണം നേടുന്നത്? പാലാ മെത്രാന്റെ അരമനയിലേക്ക് കൊലവിളിയുമായി പട്ടാപ്പകൽ നടത്തിയ പ്രകടനമൊക്കെ ക്രൈസ്തവരുടെ മനസിൽനിന്നും പോയെന്നാണോ മതേതരക്കാർ കരുതുന്നത്?
ഞങ്ങൾ കണ്ട നിയമസഭ
കേരള നിയമസഭയുടെ കഴിഞ്ഞ സമ്മേളനം സഭാ ടിവിയിലൂടെ കണ്ടവർക്കൊന്നും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കണ്ണടച്ചു വിശ്വസിക്കാനാകുന്നില്ല. അദ്ദേഹം പറഞ്ഞതൊന്നും സഭയിൽ നടന്നതായി ആരും കണ്ടില്ല. സഭാ ടിവി കാണിച്ചില്ല. ഇപ്പോൾ പറയുന്നു തങ്ങൾ അസഭ്യമായാണ് പെരുമാറിയതെന്ന്. അതു പറയുന്നത് ആരെന്ന് ഓർക്കണം. സഭാ ടിവി പ്രതിപക്ഷം പറയുന്നതുപോലെ സഭയിൽ നടക്കുന്നത് ജനങ്ങളെ കാണിക്കട്ടെ. സത്യം ജനം കാണട്ടെ മുഖ്യമന്ത്രി, ഇല്ലെങ്കിൽ സർക്കാർ പറയുന്നത് പാർട്ടിക്കാരല്ലാതെ ആരു വിശ്വസിക്കും? കൈയിൽ ബാൻഡേജുമായി നടക്കുന്ന കെ.കെ. രമയ്ക്കെതിരേ സഖാക്കൾ നടത്തുന്ന പ്രചാരണങ്ങൾ പോരെ സർക്കാരിന്റെ നിലപാടുകളുടെ വിശ്വാസ്യത തെളിയാൻ?