വി.എസ്. ഉമേഷ്
ഈശ്വരന്റെ ഏതോ ജന്മകലപ്നയിൽ ഒഴുകിയെത്തി സംഗീതലോകത്ത് വിരാജിച്ച ഗായിക... വാണി ജയറാം എന്ന ആസ്വാദകരുടെ വാണിയമ്മ. ആദ്യ സിനിമാഗാനമായ ബോലേ രേ പപീഹരാ... മുതൽ പാടിയ ഓരോപാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, ആസ്വാദകരുടെ ചുണ്ടിൽനിന്നും മായാതെ നിലനിർത്തിയ ആ മധുരവാണി ഇനി ഓർമ. പാടിയ പാട്ടുകളിലേറിയപങ്കും തലമുറകളെക്കൊണ്ടുപോലും ആ ശബ്ദമാധുരിക്ക് പാടിക്കാനായി.
മലയാള സിനിമയുടെ സുവർണകാലത്ത് സലിൽ ചൗധരിയും എം.എസ്. വിശ്വനാഥനും ദക്ഷിണാമൂർത്തിസ്വാമിയും ദേവരാജൻ മാസ്റ്ററും അർജുനൻ മാസ്റ്ററും ജോണ്സണ് മാസ്റ്ററും ആർ.കെ. ശേഖറും ജോയും എം.ബി. ശ്രീനിവാസനും എ.ടി. ഉമ്മറും ശ്യാമും ജെറി അമൽദേവും ഇളയരാജയും എ.ആർ. റഹ്മാനും അടക്കമുള്ള സംഗീതസംവിധായകരുടെ എണ്ണം പറഞ്ഞഗാനങ്ങൾ ആ കണ്ഠത്തിലൂടെ ഒഴുകിയെത്തി.
വളരെ എളുപ്പത്തിൽ പാട്ടുകൾ പഠിച്ചെടുത്തിരുന്നു എന്നതാണ് വാണിയമ്മയെ സംഗീത സംവിധായകർക്കു പ്രിയങ്കരിയാക്കിയത്. കർണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങളിലുള്ള അവഗാഹവും അർഥമറിഞ്ഞ് ഭാവസാന്ദ്രമായി പാടാനുള്ള ശ്രമവും അവരെ കറതീർന്ന ഗായികയാക്കി. അതുകൊണ്ടുതന്നെ പാട്ടുപഠിക്കുന്ന സമയത്ത് അതെഴുതിയ ആൾ സ്റ്റുഡിയോയിൽ വേണമെന്ന് അവർ നിർബന്ധം പിടിക്കാറുണ്ടായിരുന്നു. രചയിതാവ് അടുത്തുണ്ടായാൽ വരികളുടെ ശരിയായ ഉച്ചാരണവും അർഥവുമെല്ലാം മനസിലാക്കാൻ കഴിയുമെന്നും അപ്പോൾ പാട്ടും നന്നാവുമെന്നുമാണ് വാണിയമ്മയുടെ ചിന്ത. ചെയ്യുന്ന തൊഴിലിനെ ഭക്തിപുരസരം നോക്കിക്കണ്ട അവർ സ്റ്റേജിലാണെങ്കിലും സ്റ്റുഡിയോയിലാണെങ്കിലും ചെരിപ്പ് അഴിച്ചതിനുശേഷമേ പ്രവേശിക്കുമായിരുന്നുള്ളൂ. മൂഡ് മനസിലാക്കി പാടുക എന്നതായിരുന്നു അവരുടെ രീതിയെങ്കിലും നായികമാർക്കനുസരിച്ച് ശബ്ദത്തിൽ മാറ്റംവരുത്തി പാടുന്നതിനോടു യോജിപ്പില്ലായിരുന്നു.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി 19-ഓളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങളാണ് അവർ ആലപിച്ചത്. ഇതിഹാസഗായകരായ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്. മലയാളത്തിൽ യേശുദാസും ജയചന്ദ്രനുമൊപ്പം അവർ പാടിത്തകർത്തു. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. പതിറ്റാണ്ടുകളുടെ പാട്ടുപാരന്പര്യമുള്ള ഗായികയ്ക്ക് ഇക്കുറി പത്മഭൂഷണ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാനാകാതെയായി അവരുടെ മടക്കയാത്ര.
ലതാമങ്കേഷ്കറുടെ പാട്ടുകേട്ട് സിനിമാഗായികയാകാൻ ആഗ്രഹിച്ചയാളായിരുന്നു വാണി ജയറാം. 1970 ഡിസംബർ 22ന് ഋഷികേശ് മുഖർജിയുടെ ഗുഡ്ഡി എന്ന ചിത്രത്തിൽ പാടിയതോടെയാണ് ആ സ്വപ്നം സഫലമായത്. ആദ്യ ഗാനം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ സിനിമാസംഗീതരംഗത്ത് വേറിട്ട ശബ്ദം ചുവടുറപ്പിച്ചു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30നു ജനിച്ച വാണി ജയറാമിന്റെ സംഗീതത്തിലെ ആദ്യ ഗുരു അമ്മ പത്മാവതിയാണ്. ചേച്ചിമാരെ സംഗീതം പഠിപ്പിക്കാൻ വന്നിരുന്ന കടലൂർ ശ്രീനിവാസ അയ്യങ്കാരുടെ കീഴിൽ അഞ്ചുവയസുമുതൽ സംഗീത പഠനം. ചെന്നൈയിൽ വന്നശേഷം ടി.ആർ. ബാലസുബ്രഹ്മണ്യം, ആർ.എസ്. മണി എന്നീ ഗുരുക്കൻമാരുടെ കീഴിൽ പഠനം തുടർന്നു. എട്ടാം വയസിൽ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.
പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്യുമായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം ബാങ്ക് ഉദ്യോഗസ്ഥയായി. ഇതിനിടെ ഇൻഡോ-ബെൽജിയം ചേംബർ ഓഫ് കൊമേഴ്സിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന ജയറാമുമായി വിവാഹം. ഭർത്താവാണ് വാണിയിലെ സംഗീതജ്ഞയെ വളർത്തിയത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് അബ്ദുൾറഹ്മാൻ ഖാൻ സാഹിബിനു ശിഷ്യപ്പെടാൻ അവസരമൊരുക്കിയത് ഭർത്താവാണ്. ബാങ്ക് ജോലി രാജിവച്ച് അദ്ദേഹത്തിന്റെയടുത്ത് ഒരു കൊല്ലത്തോളം വാണി ഹിന്ദുസ്ഥാനി പഠിച്ചു. ഉസ്താദാണ് വസന്ത് ദേശായിക്ക് പരിചയപ്പെടുത്തുന്നത്. കലൈവാണി എന്ന ശരിയായ പേരിൽനിന്നും വാണി ജയറാമിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു.
ഹിന്ദിയിൽ ഒ.പി. നയ്യാർ, നൗഷാദ്, ചിത്രഗുപ്ത്, മദൻമോഹൻ, ജയദേവ്, ആർ.ഡി. ബർമൻ, കല്യാണ്ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളിൽ പാടി. നെല്ല് ഒഴികെയുള്ള സലിൽ ചൗധരിയുടെ എല്ലാ മലയാള സിനിമകളിലും വാണിയമ്മ പാടി. നെല്ലിന്റെ റിക്കാർഡിംഗ് സമയത്ത് മുംബൈയിൽ റിക്കാർഡിംഗ് ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാനാകാതെയിരുന്നത്.
പത്മഭൂഷണും മൂന്നു ദേശീയ പുരസ്കാരങ്ങളും ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. ഫിലിംഫെയർ പുരസ്കാരങ്ങളും കലൈമാമണി പുരസ്കാരവും താൻസൻ അവാർഡുമടക്കം നിരവധിയെണ്ണം ലഭിച്ചിട്ടുണ്ടെങ്കിലും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടില്ല.
ഈശ്വരന്റെ ഏതോ ജന്മകലപ്നയിൽ ഒഴുകിയെത്തി സംഗീതലോകത്ത് വിരാജിച്ച ഗായിക... വാണി ജയറാം എന്ന ആസ്വാദകരുടെ വാണിയമ്മ. ആദ്യ സിനിമാഗാനമായ ബോലേ രേ പപീഹരാ... മുതൽ പാടിയ ഓരോപാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, ആസ്വാദകരുടെ ചുണ്ടിൽനിന്നും മായാതെ നിലനിർത്തിയ ആ മധുരവാണി ഇനി ഓർമ. പാടിയ പാട്ടുകളിലേറിയപങ്കും തലമുറകളെക്കൊണ്ടുപോലും ആ ശബ്ദമാധുരിക്ക് പാടിക്കാനായി.
മലയാള സിനിമയുടെ സുവർണകാലത്ത് സലിൽ ചൗധരിയും എം.എസ്. വിശ്വനാഥനും ദക്ഷിണാമൂർത്തിസ്വാമിയും ദേവരാജൻ മാസ്റ്ററും അർജുനൻ മാസ്റ്ററും ജോണ്സണ് മാസ്റ്ററും ആർ.കെ. ശേഖറും ജോയും എം.ബി. ശ്രീനിവാസനും എ.ടി. ഉമ്മറും ശ്യാമും ജെറി അമൽദേവും ഇളയരാജയും എ.ആർ. റഹ്മാനും അടക്കമുള്ള സംഗീതസംവിധായകരുടെ എണ്ണം പറഞ്ഞഗാനങ്ങൾ ആ കണ്ഠത്തിലൂടെ ഒഴുകിയെത്തി.
വളരെ എളുപ്പത്തിൽ പാട്ടുകൾ പഠിച്ചെടുത്തിരുന്നു എന്നതാണ് വാണിയമ്മയെ സംഗീത സംവിധായകർക്കു പ്രിയങ്കരിയാക്കിയത്. കർണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങളിലുള്ള അവഗാഹവും അർഥമറിഞ്ഞ് ഭാവസാന്ദ്രമായി പാടാനുള്ള ശ്രമവും അവരെ കറതീർന്ന ഗായികയാക്കി. അതുകൊണ്ടുതന്നെ പാട്ടുപഠിക്കുന്ന സമയത്ത് അതെഴുതിയ ആൾ സ്റ്റുഡിയോയിൽ വേണമെന്ന് അവർ നിർബന്ധം പിടിക്കാറുണ്ടായിരുന്നു. രചയിതാവ് അടുത്തുണ്ടായാൽ വരികളുടെ ശരിയായ ഉച്ചാരണവും അർഥവുമെല്ലാം മനസിലാക്കാൻ കഴിയുമെന്നും അപ്പോൾ പാട്ടും നന്നാവുമെന്നുമാണ് വാണിയമ്മയുടെ ചിന്ത. ചെയ്യുന്ന തൊഴിലിനെ ഭക്തിപുരസരം നോക്കിക്കണ്ട അവർ സ്റ്റേജിലാണെങ്കിലും സ്റ്റുഡിയോയിലാണെങ്കിലും ചെരിപ്പ് അഴിച്ചതിനുശേഷമേ പ്രവേശിക്കുമായിരുന്നുള്ളൂ. മൂഡ് മനസിലാക്കി പാടുക എന്നതായിരുന്നു അവരുടെ രീതിയെങ്കിലും നായികമാർക്കനുസരിച്ച് ശബ്ദത്തിൽ മാറ്റംവരുത്തി പാടുന്നതിനോടു യോജിപ്പില്ലായിരുന്നു.
മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി 19-ഓളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങളാണ് അവർ ആലപിച്ചത്. ഇതിഹാസഗായകരായ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്. മലയാളത്തിൽ യേശുദാസും ജയചന്ദ്രനുമൊപ്പം അവർ പാടിത്തകർത്തു. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. പതിറ്റാണ്ടുകളുടെ പാട്ടുപാരന്പര്യമുള്ള ഗായികയ്ക്ക് ഇക്കുറി പത്മഭൂഷണ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാനാകാതെയായി അവരുടെ മടക്കയാത്ര.
ലതാമങ്കേഷ്കറുടെ പാട്ടുകേട്ട് സിനിമാഗായികയാകാൻ ആഗ്രഹിച്ചയാളായിരുന്നു വാണി ജയറാം. 1970 ഡിസംബർ 22ന് ഋഷികേശ് മുഖർജിയുടെ ഗുഡ്ഡി എന്ന ചിത്രത്തിൽ പാടിയതോടെയാണ് ആ സ്വപ്നം സഫലമായത്. ആദ്യ ഗാനം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ സിനിമാസംഗീതരംഗത്ത് വേറിട്ട ശബ്ദം ചുവടുറപ്പിച്ചു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30നു ജനിച്ച വാണി ജയറാമിന്റെ സംഗീതത്തിലെ ആദ്യ ഗുരു അമ്മ പത്മാവതിയാണ്. ചേച്ചിമാരെ സംഗീതം പഠിപ്പിക്കാൻ വന്നിരുന്ന കടലൂർ ശ്രീനിവാസ അയ്യങ്കാരുടെ കീഴിൽ അഞ്ചുവയസുമുതൽ സംഗീത പഠനം. ചെന്നൈയിൽ വന്നശേഷം ടി.ആർ. ബാലസുബ്രഹ്മണ്യം, ആർ.എസ്. മണി എന്നീ ഗുരുക്കൻമാരുടെ കീഴിൽ പഠനം തുടർന്നു. എട്ടാം വയസിൽ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി.
പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്യുമായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം ബാങ്ക് ഉദ്യോഗസ്ഥയായി. ഇതിനിടെ ഇൻഡോ-ബെൽജിയം ചേംബർ ഓഫ് കൊമേഴ്സിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന ജയറാമുമായി വിവാഹം. ഭർത്താവാണ് വാണിയിലെ സംഗീതജ്ഞയെ വളർത്തിയത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് അബ്ദുൾറഹ്മാൻ ഖാൻ സാഹിബിനു ശിഷ്യപ്പെടാൻ അവസരമൊരുക്കിയത് ഭർത്താവാണ്. ബാങ്ക് ജോലി രാജിവച്ച് അദ്ദേഹത്തിന്റെയടുത്ത് ഒരു കൊല്ലത്തോളം വാണി ഹിന്ദുസ്ഥാനി പഠിച്ചു. ഉസ്താദാണ് വസന്ത് ദേശായിക്ക് പരിചയപ്പെടുത്തുന്നത്. കലൈവാണി എന്ന ശരിയായ പേരിൽനിന്നും വാണി ജയറാമിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു.
ഹിന്ദിയിൽ ഒ.പി. നയ്യാർ, നൗഷാദ്, ചിത്രഗുപ്ത്, മദൻമോഹൻ, ജയദേവ്, ആർ.ഡി. ബർമൻ, കല്യാണ്ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളിൽ പാടി. നെല്ല് ഒഴികെയുള്ള സലിൽ ചൗധരിയുടെ എല്ലാ മലയാള സിനിമകളിലും വാണിയമ്മ പാടി. നെല്ലിന്റെ റിക്കാർഡിംഗ് സമയത്ത് മുംബൈയിൽ റിക്കാർഡിംഗ് ഉണ്ടായിരുന്നതിനാലാണ് പങ്കെടുക്കാനാകാതെയിരുന്നത്.
പത്മഭൂഷണും മൂന്നു ദേശീയ പുരസ്കാരങ്ങളും ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. ഫിലിംഫെയർ പുരസ്കാരങ്ങളും കലൈമാമണി പുരസ്കാരവും താൻസൻ അവാർഡുമടക്കം നിരവധിയെണ്ണം ലഭിച്ചിട്ടുണ്ടെങ്കിലും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടില്ല.