+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരും പാടാത്ത പാട്ടിന്‍റെ മാധുര്യംപോൽ...

ബിജോ ജോ തോമസ്സാരിത്തലപ്പ് തോളിലേക്കു മെല്ലെയൊന്നു പുതച്ച് നീളൻ പൊട്ടുകുത്തി വളരെ മൃദുവായ ശരീരഭാഷയ
ആരും പാടാത്ത പാട്ടിന്‍റെ  മാധുര്യംപോൽ...
ബിജോ ജോ തോമസ്

സാരിത്തലപ്പ് തോളിലേക്കു മെല്ലെയൊന്നു പുതച്ച് നീളൻ പൊട്ടുകുത്തി വളരെ മൃദുവായ ശരീരഭാഷയിലൂടെ വാണി ജയറാം പാടിത്തുടങ്ങുന്പോൾ‌ ആ ശബ്ദം ഒരു മഹാപ്രവാഹമായിത്തീരും. കാലമേറെക്കഴിഞ്ഞിട്ടും വാണിയമ്മ പാടിയ ഗാനങ്ങൾ ശ്രോതാക്കളുടെ ഹൃദയത്തിൽനിന്ന് മാഞ്ഞുപോകുന്നില്ല. എസ്. ജാനകിയേയും പി. സുശീലയേയും പോലുള്ള വടവൃക്ഷങ്ങൾ അരങ്ങുവാണ ദക്ഷിണേന്ത്യൻ പിന്നണിഗാനരംഗത്ത് അതേ ശോഭയോടെ മിന്നിത്തിളങ്ങിയ നക്ഷത്രമായിരുന്നു വാണിജയറാം. സിനിമാ സംഗീതത്തിന്‍റെ സുവർണകാലത്ത് അവർ പാടിയ ഗാനങ്ങൾ, അത് ഗാനപ്രേമികളുടെ ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന നാദധാരയായി.

അക്കാലത്തെ പ്രശസ്ത ഗായികമാരെ അനുകരിക്കാതെ എല്ലാ അർത്ഥത്തിലും സ്വന്തമായ ശൈലിയും മികവും രൂപപ്പെടുത്തിയ ഗായിക, ശാസ്ത്രീയ സംഗീതത്തിൽ അഗാധജ്ഞാനം, തട്ടുപൊളിപ്പൻ ഗാനങ്ങളിലുടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരി. പ്രണയത്തിന്‍റെ നനുത്ത ഭാവങ്ങളും വിരഹത്തിന്‍റെ ശോകച്ഛായയും മെലഡിയുടെ മൃദുലതയും വാണിയമ്മ ഗാനങ്ങളിൽ സമർഥമായി പ്രതിഫലിപ്പിച്ചു; ഒപ്പം, ക്ലാസിക്കൽ ടച്ചുള്ള നിരവധി ഗാനങ്ങളും. തമിഴ്നാട്ടുകാരിയായ അവർ ഹിന്ദി സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷകളിൽ സജീവമായത്.

ബാങ്കില്‍നിന്ന് പിന്നണിയിലേക്ക്‌

ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം എസ്ബിഐയിൽ ജോലി ചെയ്യവേയാണ് ഗാനരംഗത്തേക്കുള്ള വാണിയുടെ വരവ്. ഭർത്താവ് ജയറാമിന്‍റെ ജോലിയുടെ ഭാഗമായി മുബൈയിലെ ദീർഘകാല താമസം വാണിയെ ബോളിവുഡിലേക്ക് അടുപ്പിച്ചു. സകല പിന്തുണയും നല്കി ജയറാമും ഒപ്പമുണ്ടായിരുന്നു. ഒരർത്ഥത്തിൽ ഭർത്താവിന്‍റെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് വാണി എന്ന ഗായിക രൂപപ്പെട്ടത്.

സംഗീതത്തിനായി ജോലി ഉപേക്ഷിക്കാൻ വാണിയെ പ്രേരിപ്പിച്ചതും ഭർത്താവായിരുന്നു. ബോളിവുഡ് സിനിമാസംഗീതത്തിന്‍റെ പൊളിറ്റിക്സുകൾ- പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരോടുള്ള മനോഭാവം- അവിടെ പിടിച്ചുനില്ക്കാൻ വാണിക്ക് തടസമായെങ്കിലും മെല്ലെ മെല്ലെ ദക്ഷിണേന്ത്യൻ സിനിമ അവരെ ഇരുകൈയുംനീട്ടി സ്വീകരിച്ചു.

സ്വപ്നംപോലെ തുടക്കം

1973ൽ റിലീസ് ചെയ്ത സ്വപ്നം എന്ന ചിത്രത്തിൽ സലിൽ ചൗധരിയുടെ സംഗീതത്തിൽ പാടിയ സൗരയുഥത്തിൽ വിടർന്നൊരു സൗഗന്ധികമാണീ ഭൂമി.... എന്ന ഗാനത്തിലൂടെയായിരുന്നു വാണിയുടെ മലയാളത്തിലെ തുടക്കം. ഗാനത്തിന്‍റെ അനുപല്ലവിയിലെ ഒരു വരി ഇങ്ങനെയാണ്... ‘നിന്നെ ഞാൻ എന്തു വിളിക്കും ആരും പാടാത്ത പാട്ടിന്‍റെ സൗന്ദര്യമെന്നോ...’. അങ്ങനെ ആരും പാടാത്ത പാട്ടിന്‍റെ സൗന്ദര്യമായി വാണി മലയാളത്തിൽ സ്വപ്നതുല്യമായ തുടക്കം കുറിക്കുകയായിരുന്നു.

സോളോയും യുഗ്മഗാനങ്ങളുമടക്കം പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി ഗാനങ്ങൾ. യേശുദാസിനും ജയചന്ദ്രനും ഉണ്ണിമേനോനും അടക്കം പ്രമുഖ ഗായകരോടൊപ്പമുള്ള പാട്ടുകൾക്കൊപ്പം വാണിയുടെ മാത്രം കൈയൊപ്പുപതിഞ്ഞ എത്രയെത്ര ഗാനങ്ങൾ. എം.കെ. അർജുനൻ, ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, വി. ദക്ഷിണാമൂർത്തി, ശ്യാം, എ.ടി. ഉമ്മർ, ജോൺസൺ, ജെറി അമൽദേവ്, രവീന്ദ്രൻ, ഇളയരാജ തുടങ്ങിയ ഒട്ടെല്ലാ പ്രമുഖ സംഗീത സംവിധായകരോടെയും ഗാനങ്ങളാലപിക്കാൻ അവർക്കായി.

എങ്ങനെ മറക്കും...

ശ്രോതാക്കളെ ഒരു ഭ്രമകല്പനയിലേക്കു കൊണ്ടു പോകുന്ന പാളങ്ങളിലെ ‘ഏതോ ജന്മകല്പനയിൽ...’ എല്ലാ ഓണക്കാലത്തും മലയാളികൾ മൂളുന്ന ‘തിരുവോണപ്പുലരി തൻ തിരുമുൽ കാഴ്ച വാങ്ങാൻ...’ ആശീർവാദത്തിലെ ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ...’ വിഷുക്കണിയിലെ ‘എന്‍റെ കൈയിൽ പൂത്തിരി...’, രാഗത്തിലെ ‘നാടൻ പാട്ടിലെ മൈന...’ സിന്ധു എന്ന ചിത്രത്തിലെ ‘തേടി തേടി ഞാൻ അലഞ്ഞു’, പിക്‌നിക്കിൽ യേശുദാസിനൊപ്പം പാടിയ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’ തുടങ്ങി മലയാളത്തിൽ അവർ പാടിപ്പതിപ്പിച്ച ഗാനങ്ങൾ നിരവധിയാണ്.

യുദ്ധഭൂമി എന്ന ചിത്രത്തിലെ ‘ആഷാഢ മാസം ആത്മാവിൽ മോഹം’ എന്ന ഗാനം വാണിയുടെ എക്കാലത്തേയും ഹിറ്റാണ്. യേശുദാസിനൊപ്പം പാടിയ ‘നാണമാവുന്നോ മേനി നോവുന്നോ’ എന്ന ഗാനവും വാണിയുടെ ആലാപനശൈലിയാൽ ശ്രദ്ധേയമായി. തച്ചോളി അന്പുവിലെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്’ എന്ന ഗാനത്തിന് വാണി നല്കിയ ശൈലി ആസ്വാദ്യകരമായിരുന്നു. ഇനിയുമുണ്ട് വാണി ടച്ച് നിറഞ്ഞ ഒട്ടേറെ ഗാനങ്ങൾ. മുക്കുവനെ സ്നേഹിച്ച ഭൂതത്തിലെ ‘ആഴിത്തിരമാലകൾ’, കെ.ജെ. ജോയിയുടെ സംഗീതത്തിൽ പാടിയ ‘മറഞ്ഞിരുന്നാലും മനസിന്‍റെ കണ്ണിൽ...’ സർപ്പം എന്ന ചിത്രത്തിൽ ‍യേശുദാസിനും എസ്പി ബാലസുബ്രമഹ്ണ്യത്തിനുമൊപ്പം പാടിയ ‘സ്വർണമീനിന്‍റെ ചേലൊത്ത കണ്ണാളെ...’ തുടങ്ങിയ, പ്രണയവും വിരഹവും ശൃംഗാരവും ഭക്തിയുമെല്ലാം പ്രതിഫലിപ്പിക്കുന്ന എത്രയെത്ര ഗാനങ്ങൾ.

ഏറ്റവും ഒടുവിൽ പ്രായത്തിന്‍റെ ലാഞ്ചന തെല്ലുമില്ലാതെ 1983ലെ ’പൂക്കൾ പനിനീർപൂക്കളും’ പുലിമുരുകനിലെ ടൈറ്റിൽ ഗാനവുമെല്ലാം അവർ പാടി ഫലിപ്പിച്ചു.

തമിഴിലും തെലുങ്കിലും

മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറസാന്നിധ്യമാവാൻ വാണിക്കു കഴിഞ്ഞു. വൈദേഹി കാത്തിരുന്താൽ, ഒരു കൈതിയിന്‍ ഡയറി, അൻപുള്ള രജനീകാന്ത്, അപൂർവരാഗങ്ങൾ, മുള്ളും മലരും തുടങ്ങിയ ചിത്രങ്ങളിലെ ഓര്‍മയെ കുളിരണിയിക്കുന്ന നിരവധി ഹിറ്റ്‌ ഗാനങ്ങൾ.

തെലുങ്കിലും വാണിയമ്മ മിന്നിത്തിളങ്ങി. 1979ൽ റിലീസായ ശങ്കരാഭരണത്തിലെ ഗാനങ്ങൾ വാണിയുടെ കരിയറിലെ ഏറ്റവും മികച്ചതായി. ശാസ്ത്രീയസംഗീതത്തിൽ വാണിക്കുണ്ടായിരുന്ന അഗാധമായ അറിവ് ശങ്കരാഭരണത്തിലെ ഗാനങ്ങളെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയമാക്കി. ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും വാണിയമ്മയ്‌ക്കു ലഭിച്ചു.

വൈവിധ്യനിറവ്‌

കെട്ടുകാഴ്ചകളില്ലാതെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം അകന്നായിരുന്നു വാണിയുടെ കലാജീവിതം. അത്രയൊന്നും സംസാരിക്കുന്ന പ്രകൃതക്കാരിയുമായിരുന്നില്ല. റിക്കാർഡിംഗിന്‍റെ ഇടവേളകളിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ച് ശാന്തമായിരിക്കുന്ന ഗായിക. ഏതുഭാഷയിൽ പാടിയാലും അവിടത്തെ സംസ്കാരവും ഭാഷയുടെ അർഥവും മനസിലാക്കാൻ അവർ എന്നും ശ്രദ്ധവച്ചു. സിനിമാഗായികയ്ക്കപ്പുറം അവരുടെ ഗസലുകളും മീരാഭജനുകളുമെല്ലാം ശ്രോതാക്കളെ ഏറെ ആകർഷിച്ചു.

ഹൃദ്യമായ ഒരു മെലഡി പോലെ വാണി ജയറാം ജീവിച്ചു. മലയാളത്തിലെ തന്‍റെ ആദ്യത്തെ ഗാനത്തിൽ പാടുന്നതുപോലെ ‘ആരും പാടാത്ത പാട്ടിന്‍റെ മാധുര്യം’- അതായിരുന്നു സംഗീതപ്രേമികൾക്ക് വാണി ജയറാം.