ആന്റണി ആറിൽച്ചിറ, ചമ്പക്കുളം
വൈവിധ്യമാർന്ന ഭൂപ്രകൃതിയിൽ സമ്പന്നമാണ് കേരളം. 580 കി.മീ. നീളമുള്ള കടൽത്തിരം, നിരവധി കായലുകൾ, തടാകങ്ങൾ, പുഴകൾ, വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങൾ, മലയോരകേന്ദ്രങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ അങ്ങനെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര-കോമള കേരളം. നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രാവൽ ആൻഡ് ലിഷർ മാഗസിൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സന്ദർശിച്ചിരിക്കേണ്ട 100 സ്ഥലങ്ങളിൽ ഒന്നായും കേരളത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഭാരതത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് നമ്മുടെ കേരളം. കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണം ലോകപ്രശസ്തമായ ബ്രാൻഡ്, സ്ഥിരമായ വളർച്ച, വൈവിധ്യമാർന്ന ഉത്പന്നങ്ങൾ, പ്രാദേശിക സംരംഭങ്ങളുടെ സാന്നിധ്യം എന്നിവയാണ്. അതോടൊപ്പം പശ്ചാത്തലസൗകര്യ വികസനം, വിപണനം, മാനവശേഷി വികസനം, പ്രചാരണം, ആതിഥേയത്വം എന്നിവയ്ക്കും മുഖ്യസ്ഥാനമുണ്ട്. അതിഥി ദേവോ ഭവഃ എന്നത് ഭാരതീയ കാഴ്ചപ്പാടാണ്. അതിഥികളെ വേണ്ടവിധം സ്വീകരിക്കണം എന്ന തിരിച്ചറിവ് നമുക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരത്തിന് നാം മാന്യമായ സ്ഥാനം നല്കിവരുന്നത്. അത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുകയും ചെയ്യുന്നു.
മാറ്റത്തിന്റെ പാതയിൽ ടൂറിസം
വിനോദസഞ്ചാരത്തിന് ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്ഥലങ്ങൾ കാണുന്നതിനും പഠിക്കുന്നതിനുംവേണ്ടിയാണ് വിനോദസഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ ഇന്ന് വിനോദസഞ്ചാരം പല തലങ്ങളിലേക്ക് മാറിയിരിക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരം, സാഹസികം, സാംസ്കാരികം, ആരോഗ്യം, ഇക്കോ ടൂറിസം തുടങ്ങി വിവിധങ്ങളായ വകഭേദങ്ങൾ വിനോദസഞ്ചാരത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ന് ഒരു ദേശത്ത് വിനോദസഞ്ചാരികൾ എത്തുന്നത് ആ പ്രദേശത്തിന്റെ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമല്ല. യാത്രാസൗകര്യങ്ങൾ, താമസ സൗകര്യം, സുരക്ഷിതത്വം എല്ലാം അറിഞ്ഞ് മാത്രമാണ് ഇന്ന് വിനോദസഞ്ചാരികൾ എത്തുക.
1963ൽ ഐക്യരാഷ്ട്രസഭ യാത്രാസൗകര്യങ്ങളുടെ മേഖലയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ചില തീരുമാനങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാരികൾക്ക് അനുഗ്രഹമായത്. ഇതിന് ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷന്റെ ഇടപെടൽ സഹായകരമായി. വിനോദസഞ്ചാരിക്കു മുന്നിൽ രാജ്യത്തിന്റെ അതിർത്തികൾ ഇല്ലാതായി. 1975ൽ നിലവിൽ വന്ന വേൾഡ് ടൂറിസം ഓർഗനൈസേഷൻ രാജ്യങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയിലെ വൈവിധ്യമാർന്ന മേഖലകൾ
വിനോദസഞ്ചാരത്തിനും യാത്രയ്ക്കും അനുയോജ്യമായ ഒരു വലിയ വിപണി തന്നെയാണ് ഇന്ത്യയെന്ന് കാലം അടിവരയിട്ടു തെളിയിച്ചിട്ടുണ്ട്. ക്രൂയിസുകൾ, മീറ്റിംഗുകൾ, സാഹസികത, ചികിത്സ, ആരോഗ്യം, കായികം, ഇക്കോ ടൂറിസം, ഫിലിം, ഗ്രാമീണം, മതപരമായ ടൂറിസം എന്നിങ്ങനെ വിവിധ വിനോദസഞ്ചാര ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന മേഖലകളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പംതന്നെ ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ആത്മീയ വിനോദസഞ്ചാരത്തിനുള്ള കേന്ദ്രമായും ഇന്ത്യ അറിയപ്പെടുന്നു.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ 2019ലെ ഇക്കണോമിക് ഇമ്പാക്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള സംഭാവന 4.9% വർധിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ഇന്ത്യ സന്ദർശിച്ച വിദേശ വിനോദസഞ്ചാരികൾ 10.93 ദശലക്ഷം ആയിരുന്നു. എന്നാൽ കോവിഡിന്റെ ആഘാതത്താൽ പിന്നീട് ഇതിൽ കുറവ് രേഖപ്പെടുത്തി. 2020ൽ ഇന്ത്യ സന്ദർശിച്ച വിദേശ വിനോദസഞ്ചാരികൾ 27.4 ലക്ഷം മാത്രമായിരുന്നു. അതേസമയം 2020ൽ കേരളം സന്ദർശിച്ച വിദേശികൾ 3.4 ലക്ഷം ആയിരുന്നു. ഇത് 2019ൽ (11.89 ലക്ഷം) നിന്ന് 71.36 ശതമാനം കുറവായിരുന്നു.
കേരളത്തോടു പ്രിയം
2019ൽ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ 45,019 കോടി രൂപ വരുമാനം നേടിക്കൊടുത്ത വിനോദസഞ്ചാരം 1.5 ദശലക്ഷം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നല്കി. 2018ലെ പ്രളയ ശേഷം 2019ൽ വിനോദ സഞ്ചാര മേഖല കഴിഞ്ഞ 24 വർഷത്തിനിടയിലെ മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തി. 2019 ൽ 1.19 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളും 18.4 ദശലക്ഷത്തിലധികം ആഭ്യന്തര വിനോദസഞ്ചാരികളും കേരളത്തിൽ എത്തുകയുണ്ടായി. എന്നാൽ, തൊട്ടടുത്ത വർഷം (2020-2021) വിനോദ സഞ്ചാര മേഖലയിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ടൂറിസം ഡയറക്ടറേറ്റ് കണക്കാക്കുന്നു.
ഏതാനും വർഷങ്ങളായി കേരളത്തിലെ വിദേശസഞ്ചാരികളുടെ വളർച്ചാനിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയരത്തിൽ ആയിരുന്നു. 2018ൽ 10,96,407 വിദേശ സഞ്ചാരികൾ കേരളത്തിൽ എത്തിയപ്പോൾ 2019ൽ ഇത് 11,89,771 ആയി ഉയർന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് 2019 ജനുവരിയിൽ ആയിരുന്നു. ആകെ വിദേശസഞ്ചാരികളിൽ 14 ശതമാനമാണ് ആ ജനുവരിയിൽ കേരളത്തിലെത്തിയത്.
2020ൽ കേരളം സന്ദർശിച്ചതിൽ 21.1 ശതമാനം യുകെയിൽനിന്നുള്ളവരായിരുന്നു. രണ്ടാമത് 14.8 ശതമാനവുമായി ഫ്രാൻസ്. സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികൾ എത്തുന്നത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വിദേശ വിനോദസഞ്ചാരികൾ സന്ദർശിച്ചത് പത്തനംതിട്ട ജില്ലയിലും പാലക്കാട്ടും ആയിരുന്നു.
ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ 2020 ജനുവരി മാസത്തിലായിരുന്നു, കുറവ് ഏപ്രിൽ മാസവും. 2020ൽ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളിൽ ഏകദേശം 73.09 ശതമാനവും സംസ്ഥാനത്തിനകത്തുനിന്നു തന്നെയാണ് വന്നത്. 7. 61% സന്ദർശകർ തമിഴ്നാട്ടിൽ നിന്നും 6% കർണാടകയിൽനിന്നും 2.52% മഹാരാഷ്ട്രയിൽനിന്നും വന്നു. ആഭ്യന്തര വിനോദസഞ്ചാരികൾ മധ്യകേരളത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. 47% ആളുകളും മധ്യകേരളമാണ് വിനോദസഞ്ചാരലക്ഷ്യമാക്കുന്നത്. 28% പേർ തെക്കൻ കേരളവും 25% പേർ വടക്കൻ കേരളവും വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നു.
2020ൽ ആഭ്യന്തര വിനോദസഞ്ചാര വരുമാനം 6,025.68 കോടി രൂപയും വിദേശനാണ്യ വരുമാനം 2,799.58 കോടിയും ആയിരുന്നു. എന്നാൽ, 2019ൽ ഇത് യഥാക്രമം 1,0271.06 കോടിയും 24785.62 കോടി രൂപയും ആയിരുന്നു എന്ന് അറിയുമ്പോഴാണ് വിനോദ സഞ്ചാര മേഖലയിൽ കോവിഡ് ഏല്പിച്ച ആഘാതം എത്രകണ്ട് ഗുരുതരമായിരുന്നു എന്ന് മനസിലാവുക.
വീണ്ടും പ്രതീക്ഷകൾ
കോവിഡ് മഹാമാരി സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്ത നഷ്ടത്തിലാക്കിയിരുന്നു. ദീർഘകാലത്തെ നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും വിനോദസഞ്ചാര മേഖലയിലേക്ക് സഞ്ചാരികൾ ഇപ്പോൾ കടന്നുവന്നു തുടങ്ങിയിരിക്കുന്നു. ടൂറിസം പുനരുജ്ജിവിപ്പിക്കുന്നതിലെ യഥാർഥ വെല്ലുവിളി അയൽസംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള കടുത്ത മത്സരമാണ്. സംസ്ഥാന ടൂറിസം വ്യവസായം നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട് എന്നത് യാഥാർഥ്യമെങ്കിലും വിപണി നിലനിർത്താൻ ഏറെ ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു. ഘടനാപരമായ വിനോദസഞ്ചാര ഉത്പന്നങ്ങളിലും അനുഭവങ്ങളിലുമുള്ള തുടർച്ചയായ നവീകരണവും മതിയായ യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചവരുമായ ആളുകളെ ലഭ്യമാക്കുന്നതും കേരള വിനോദസഞ്ചാര പാതയിലെ വെല്ലുവിളികളാണ്.
ചരിത്രപരവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുമുള്ള കേരളം ലോകോത്തര വിനോദസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നായി മാറേണ്ടിയിരിക്കുന്നു. നിലവിലെ ഏക ബ്രാൻഡിംഗ് സംവിധാനത്തിൽനിന്നും പുതിയ ബ്രാൻഡുകളും ഉപ ബ്രാൻഡുകളും രൂപപ്പെടുത്താൻ നമുക്കുകഴിയണം. അന്തർദേശീയ വിനോദസഞ്ചാരം മികച്ച രീതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും. എന്നാൽ ആഭ്യന്തര വിപണിയിൽ വിനോദസഞ്ചാരത്തിന്റെ ഒരു തിരിച്ചുവരവും കുതിച്ച്ചാട്ടവും പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസൃതമായ മാറ്റങ്ങൾ ഗ്രാമീണ ഫാം ടൂറിസത്തിലും അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളെ കൂടുതൽ പരിചയപ്പെടുത്താനും സാധിക്കണം. കൂടുതൽ കരുത്തോടും ശക്തിയോടും കൂടെ വിനോദസഞ്ചാരത്തിന്റെ കുതിച്ചു ചാട്ടം 2023ൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ആയതിന്റെ ലക്ഷണങ്ങൾ വിനോദസഞ്ചാര മേഖലയിലെല്ലാം കണ്ടുതുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരികൾക്കും ഈ വ്യവസായം കൊണ്ട് ഉപജീവനം നടത്തുന്നവർക്കും പുതുജീവൻ നല്കുന്ന ഒരു പുതുവർഷം പ്രതീക്ഷിക്കാം.
വൈവിധ്യമാർന്ന ഭൂപ്രകൃതിയിൽ സമ്പന്നമാണ് കേരളം. 580 കി.മീ. നീളമുള്ള കടൽത്തിരം, നിരവധി കായലുകൾ, തടാകങ്ങൾ, പുഴകൾ, വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങൾ, മലയോരകേന്ദ്രങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ അങ്ങനെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര-കോമള കേരളം. നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രാവൽ ആൻഡ് ലിഷർ മാഗസിൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സന്ദർശിച്ചിരിക്കേണ്ട 100 സ്ഥലങ്ങളിൽ ഒന്നായും കേരളത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഭാരതത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് നമ്മുടെ കേരളം. കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണം ലോകപ്രശസ്തമായ ബ്രാൻഡ്, സ്ഥിരമായ വളർച്ച, വൈവിധ്യമാർന്ന ഉത്പന്നങ്ങൾ, പ്രാദേശിക സംരംഭങ്ങളുടെ സാന്നിധ്യം എന്നിവയാണ്. അതോടൊപ്പം പശ്ചാത്തലസൗകര്യ വികസനം, വിപണനം, മാനവശേഷി വികസനം, പ്രചാരണം, ആതിഥേയത്വം എന്നിവയ്ക്കും മുഖ്യസ്ഥാനമുണ്ട്. അതിഥി ദേവോ ഭവഃ എന്നത് ഭാരതീയ കാഴ്ചപ്പാടാണ്. അതിഥികളെ വേണ്ടവിധം സ്വീകരിക്കണം എന്ന തിരിച്ചറിവ് നമുക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരത്തിന് നാം മാന്യമായ സ്ഥാനം നല്കിവരുന്നത്. അത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുകയും ചെയ്യുന്നു.
മാറ്റത്തിന്റെ പാതയിൽ ടൂറിസം
വിനോദസഞ്ചാരത്തിന് ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്ഥലങ്ങൾ കാണുന്നതിനും പഠിക്കുന്നതിനുംവേണ്ടിയാണ് വിനോദസഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ ഇന്ന് വിനോദസഞ്ചാരം പല തലങ്ങളിലേക്ക് മാറിയിരിക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരം, സാഹസികം, സാംസ്കാരികം, ആരോഗ്യം, ഇക്കോ ടൂറിസം തുടങ്ങി വിവിധങ്ങളായ വകഭേദങ്ങൾ വിനോദസഞ്ചാരത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ന് ഒരു ദേശത്ത് വിനോദസഞ്ചാരികൾ എത്തുന്നത് ആ പ്രദേശത്തിന്റെ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമല്ല. യാത്രാസൗകര്യങ്ങൾ, താമസ സൗകര്യം, സുരക്ഷിതത്വം എല്ലാം അറിഞ്ഞ് മാത്രമാണ് ഇന്ന് വിനോദസഞ്ചാരികൾ എത്തുക.
1963ൽ ഐക്യരാഷ്ട്രസഭ യാത്രാസൗകര്യങ്ങളുടെ മേഖലയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ചില തീരുമാനങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാരികൾക്ക് അനുഗ്രഹമായത്. ഇതിന് ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ട്രാവൽ ഓർഗനൈസേഷന്റെ ഇടപെടൽ സഹായകരമായി. വിനോദസഞ്ചാരിക്കു മുന്നിൽ രാജ്യത്തിന്റെ അതിർത്തികൾ ഇല്ലാതായി. 1975ൽ നിലവിൽ വന്ന വേൾഡ് ടൂറിസം ഓർഗനൈസേഷൻ രാജ്യങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയിലെ വൈവിധ്യമാർന്ന മേഖലകൾ
വിനോദസഞ്ചാരത്തിനും യാത്രയ്ക്കും അനുയോജ്യമായ ഒരു വലിയ വിപണി തന്നെയാണ് ഇന്ത്യയെന്ന് കാലം അടിവരയിട്ടു തെളിയിച്ചിട്ടുണ്ട്. ക്രൂയിസുകൾ, മീറ്റിംഗുകൾ, സാഹസികത, ചികിത്സ, ആരോഗ്യം, കായികം, ഇക്കോ ടൂറിസം, ഫിലിം, ഗ്രാമീണം, മതപരമായ ടൂറിസം എന്നിങ്ങനെ വിവിധ വിനോദസഞ്ചാര ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന മേഖലകളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പംതന്നെ ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ആത്മീയ വിനോദസഞ്ചാരത്തിനുള്ള കേന്ദ്രമായും ഇന്ത്യ അറിയപ്പെടുന്നു.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ 2019ലെ ഇക്കണോമിക് ഇമ്പാക്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള സംഭാവന 4.9% വർധിച്ചിരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ഇന്ത്യ സന്ദർശിച്ച വിദേശ വിനോദസഞ്ചാരികൾ 10.93 ദശലക്ഷം ആയിരുന്നു. എന്നാൽ കോവിഡിന്റെ ആഘാതത്താൽ പിന്നീട് ഇതിൽ കുറവ് രേഖപ്പെടുത്തി. 2020ൽ ഇന്ത്യ സന്ദർശിച്ച വിദേശ വിനോദസഞ്ചാരികൾ 27.4 ലക്ഷം മാത്രമായിരുന്നു. അതേസമയം 2020ൽ കേരളം സന്ദർശിച്ച വിദേശികൾ 3.4 ലക്ഷം ആയിരുന്നു. ഇത് 2019ൽ (11.89 ലക്ഷം) നിന്ന് 71.36 ശതമാനം കുറവായിരുന്നു.
കേരളത്തോടു പ്രിയം
2019ൽ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ 45,019 കോടി രൂപ വരുമാനം നേടിക്കൊടുത്ത വിനോദസഞ്ചാരം 1.5 ദശലക്ഷം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നല്കി. 2018ലെ പ്രളയ ശേഷം 2019ൽ വിനോദ സഞ്ചാര മേഖല കഴിഞ്ഞ 24 വർഷത്തിനിടയിലെ മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തി. 2019 ൽ 1.19 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളും 18.4 ദശലക്ഷത്തിലധികം ആഭ്യന്തര വിനോദസഞ്ചാരികളും കേരളത്തിൽ എത്തുകയുണ്ടായി. എന്നാൽ, തൊട്ടടുത്ത വർഷം (2020-2021) വിനോദ സഞ്ചാര മേഖലയിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ടൂറിസം ഡയറക്ടറേറ്റ് കണക്കാക്കുന്നു.
ഏതാനും വർഷങ്ങളായി കേരളത്തിലെ വിദേശസഞ്ചാരികളുടെ വളർച്ചാനിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയരത്തിൽ ആയിരുന്നു. 2018ൽ 10,96,407 വിദേശ സഞ്ചാരികൾ കേരളത്തിൽ എത്തിയപ്പോൾ 2019ൽ ഇത് 11,89,771 ആയി ഉയർന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് 2019 ജനുവരിയിൽ ആയിരുന്നു. ആകെ വിദേശസഞ്ചാരികളിൽ 14 ശതമാനമാണ് ആ ജനുവരിയിൽ കേരളത്തിലെത്തിയത്.
2020ൽ കേരളം സന്ദർശിച്ചതിൽ 21.1 ശതമാനം യുകെയിൽനിന്നുള്ളവരായിരുന്നു. രണ്ടാമത് 14.8 ശതമാനവുമായി ഫ്രാൻസ്. സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികൾ എത്തുന്നത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. ഏറ്റവും കുറവ് വിദേശ വിനോദസഞ്ചാരികൾ സന്ദർശിച്ചത് പത്തനംതിട്ട ജില്ലയിലും പാലക്കാട്ടും ആയിരുന്നു.
ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ 2020 ജനുവരി മാസത്തിലായിരുന്നു, കുറവ് ഏപ്രിൽ മാസവും. 2020ൽ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളിൽ ഏകദേശം 73.09 ശതമാനവും സംസ്ഥാനത്തിനകത്തുനിന്നു തന്നെയാണ് വന്നത്. 7. 61% സന്ദർശകർ തമിഴ്നാട്ടിൽ നിന്നും 6% കർണാടകയിൽനിന്നും 2.52% മഹാരാഷ്ട്രയിൽനിന്നും വന്നു. ആഭ്യന്തര വിനോദസഞ്ചാരികൾ മധ്യകേരളത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. 47% ആളുകളും മധ്യകേരളമാണ് വിനോദസഞ്ചാരലക്ഷ്യമാക്കുന്നത്. 28% പേർ തെക്കൻ കേരളവും 25% പേർ വടക്കൻ കേരളവും വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നു.
2020ൽ ആഭ്യന്തര വിനോദസഞ്ചാര വരുമാനം 6,025.68 കോടി രൂപയും വിദേശനാണ്യ വരുമാനം 2,799.58 കോടിയും ആയിരുന്നു. എന്നാൽ, 2019ൽ ഇത് യഥാക്രമം 1,0271.06 കോടിയും 24785.62 കോടി രൂപയും ആയിരുന്നു എന്ന് അറിയുമ്പോഴാണ് വിനോദ സഞ്ചാര മേഖലയിൽ കോവിഡ് ഏല്പിച്ച ആഘാതം എത്രകണ്ട് ഗുരുതരമായിരുന്നു എന്ന് മനസിലാവുക.
വീണ്ടും പ്രതീക്ഷകൾ
കോവിഡ് മഹാമാരി സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായത്ത നഷ്ടത്തിലാക്കിയിരുന്നു. ദീർഘകാലത്തെ നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും വിനോദസഞ്ചാര മേഖലയിലേക്ക് സഞ്ചാരികൾ ഇപ്പോൾ കടന്നുവന്നു തുടങ്ങിയിരിക്കുന്നു. ടൂറിസം പുനരുജ്ജിവിപ്പിക്കുന്നതിലെ യഥാർഥ വെല്ലുവിളി അയൽസംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള കടുത്ത മത്സരമാണ്. സംസ്ഥാന ടൂറിസം വ്യവസായം നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട് എന്നത് യാഥാർഥ്യമെങ്കിലും വിപണി നിലനിർത്താൻ ഏറെ ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു. ഘടനാപരമായ വിനോദസഞ്ചാര ഉത്പന്നങ്ങളിലും അനുഭവങ്ങളിലുമുള്ള തുടർച്ചയായ നവീകരണവും മതിയായ യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചവരുമായ ആളുകളെ ലഭ്യമാക്കുന്നതും കേരള വിനോദസഞ്ചാര പാതയിലെ വെല്ലുവിളികളാണ്.
ചരിത്രപരവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുമുള്ള കേരളം ലോകോത്തര വിനോദസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നായി മാറേണ്ടിയിരിക്കുന്നു. നിലവിലെ ഏക ബ്രാൻഡിംഗ് സംവിധാനത്തിൽനിന്നും പുതിയ ബ്രാൻഡുകളും ഉപ ബ്രാൻഡുകളും രൂപപ്പെടുത്താൻ നമുക്കുകഴിയണം. അന്തർദേശീയ വിനോദസഞ്ചാരം മികച്ച രീതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും. എന്നാൽ ആഭ്യന്തര വിപണിയിൽ വിനോദസഞ്ചാരത്തിന്റെ ഒരു തിരിച്ചുവരവും കുതിച്ച്ചാട്ടവും പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസൃതമായ മാറ്റങ്ങൾ ഗ്രാമീണ ഫാം ടൂറിസത്തിലും അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളെ കൂടുതൽ പരിചയപ്പെടുത്താനും സാധിക്കണം. കൂടുതൽ കരുത്തോടും ശക്തിയോടും കൂടെ വിനോദസഞ്ചാരത്തിന്റെ കുതിച്ചു ചാട്ടം 2023ൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ആയതിന്റെ ലക്ഷണങ്ങൾ വിനോദസഞ്ചാര മേഖലയിലെല്ലാം കണ്ടുതുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരികൾക്കും ഈ വ്യവസായം കൊണ്ട് ഉപജീവനം നടത്തുന്നവർക്കും പുതുജീവൻ നല്കുന്ന ഒരു പുതുവർഷം പ്രതീക്ഷിക്കാം.