അപകടം മാലിന്യം -2 / റിച്ചാർഡ് ജോസഫ്
കേരളത്തിൽ ശാസ്ത്രീയ സംസ്കരണത്തിന് ആദ്യമായി ഇ-മാലിന്യ ശേഖരണം ആരംഭിച്ചത് 2010ലാണ്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് കേരളത്തിൽ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇ-മാലിന്യ ശേഖരണം തുടങ്ങിയത്.
2010 ഫെബ്രുവരിയിലാണ് എർത്ത് സെൻസ് പ്രവർത്തനമാരംഭിച്ചത്. ആദ്യം ഒരു മാസം ശരാശരി 1.5 ടണ്‍ ഇ-മാലിന്യം മാത്രമാണ് ഇവർക്കു ലഭിച്ചത്. 2011-12ൽ പ്രതിമാസം ശരാശരി മൂന്നര ടണ്‍ ആയി ഉയർന്നു. 2012-13ൽ പ്രതിമാസം ഏഴു മുതൽ എട്ടു ടണ്‍ വരെയുള്ള ഇ-മാലിന്യമാണ് ഇവർ ശേഖരിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 10 ടണ്‍ ഇ-മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇ-മാലിന്യം ശേഖരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇവർ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടെക്നോ പാർക്കിൽനിന്നും ഇൻഫോ പാർക്കിൽനിന്നുമുള്ള കന്പനികളിൽനിന്ന് ഇ-മാലിന്യങ്ങൾ എർത്ത് സെൻസ് ശേഖരിക്കുന്നുണ്ട്. ഇതു കൂടാതെ ആശുപത്രികൾ, വ്യവസായ ശാലകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു.
ക്ലീൻ കേരള കന്പനി
കേരളത്തിൽ ഏകദേശം 18,000 ടണ്‍ ഇ-മാലിന്യം പ്രതിവർഷം ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ക്ലീൻ കേരള കന്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാലിന്യങ്ങൾ 2016ലെ നിയമത്തിന് അനുസൃതമായാണ് ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയിൽ വരുന്നതുമായ ഇ-മാലിന്യങ്ങൾ പ്രത്യേകമായാണ് കന്പനി ശേഖരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കന്പനി പ്രവർത്തിക്കുന്നത്. 2014 ഒക്ടോബർ രണ്ടിനാണ് കന്പനി ഇ-മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചത്.
പുനഃചംക്രമണയോഗ്യമായ പാഴ്വസ്തുക്കൾ 19-10-2019ലെ തദ്ദേശ സ്വയംഭരണ(ഡിസി) വകുപ്പ് 2300/2019 ഉത്തരവനുസരിച്ച് എല്ലാ സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കന്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇത്തരത്തിൽ ഇവ ശേഖരിക്കുന്നത്. എന്നാൽ ആപത്കരമായ ഇ-മാലിന്യങ്ങളായ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, യൂസ്ഡ് ടോണർ കാട്രിഡ്ജ്, ടോയ്സ്, എമർജൻസി ലാന്പ്, ഡിവിഡികൾ, മാഗ്നെറ്റിക് ടോപ്സ്, ലൈറ്റ് ഫിറ്റിംഗ്സ്, പിക്ചർ ട്യൂബ്സ്, ബ്രോക്കണ്‍ ടെലിവിഷൻ, പൊട്ടിയ ഐടി മെറ്റീരിയൽസ്, ഇലക്ട്രിക് പാട്സ് തുടങ്ങിയവ ഫലപ്രദമായി സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോൾ അന്പലമുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഇഐഎൽ) എന്ന സ്ഥാപനത്തിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആപത്കരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 50 രൂപയും ടാക്സും തദ്ദേശസ്ഥാപനങ്ങളോ ഉടമകളോ നൽകണം. 2021ലെ പ്രത്യേക നിയമപ്രകാരമാണ് ഈ ചുമതല ക്ലീൻ കേരള കന്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതുവരെ 1972 മെട്രിക് ടണ്‍ പുനഃചംക്രമണ സാധ്യതയുള്ള ഇ-വേസ്റ്റും 67 മെട്രിക് ടണ്‍ അപകടകരമായ ഇ-വേസ്റ്റും ക്ലീൻ കേരള കന്പനിക്ക് ശേഖരിച്ചിട്ടുണ്ട്. ക്ലീൻ കേരള കന്പനി ശേഖരിച്ച ഇ-മാലിന്യങ്ങളുടെ വിശദവിവരം ചുവടെ:
ബാറ്ററികൾക്കു പ്രത്യേക നിയമം
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കു മാത്രമായി കേന്ദ്രസർക്കാർ ബാറ്ററീസ് (മാനേജ്മെന്റ് ആന്‍ഡ് ഹാൻഡിലിംഗ്) റൂൾസ് 2001 എന്ന പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഉപയോഗിച്ച ബാറ്ററികളുടെ തിരിച്ചെടുക്കലും ശരിയായ സംസ്കരണവും അതത് കന്പനികൾ തന്നെ ഉറപ്പു വരുത്തണം. വർഷത്തിൽ രണ്ടുതവണ കന്പനികൾ, തങ്ങൾ തിരിച്ചെടുത്ത ബാറ്ററികളുടെ കണക്ക് സർക്കാരിലേക്കു സമർപ്പിക്കണം.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ ഉപയോഗശൂന്യമായ ബാറ്ററികൾ സംസ്കരിക്കുന്നതിനു പ്രത്യേക പ്ലാന്റുകൾ ഉണ്ടായിരിക്കണം. ബാറ്ററികളിൽ ലിഥിയം എന്ന മൂലകം അടങ്ങിയിരിക്കുന്നു. വേഗത്തിൽ തീപിടിക്കുന്ന ഈ മൂലകം കത്തുന്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ കാഴ്ചശക്തിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കും ഇതു കാരണമാകും. ഇ-മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ വരുന്നതു സ്വാഭാവികമാണ്. അധികൃതരുടെ അനുമതിയോടെ ഇ-മാലിന്യങ്ങൾ സംഭരിക്കുന്നവർ ബാറ്ററി മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ഇവ സംസ്കരിക്കുന്നവർക്കു നൽകണം.
സംസ്കരിക്കുന്നതിനു ചെലവേറെ
ഇ-മാലിന്യങ്ങൾ സംഭരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും ഏറെ സാന്പത്തിക ചെലവുണ്ടെന്ന് എർത്ത് സെൻസ് റീസൈക്കിൾ കണ്‍സൾട്ടന്റ് ജി. പ്രമോദ് പറയുന്നു. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിനാവശ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാട് കാഞ്ചിക്കോടുള്ള സെന്ററിൽ എത്തിക്കുകയാണ് എർത്ത് സെൻസ് ആദ്യം ചെയ്യുന്നത്. 15 ടണ്‍ ആകുന്പോൾ സംസ്കരണത്തിനായി ഹൈദരാബാദിലുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അവിടെയാണ് ഇ-മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നത്. ശേഖരണകേന്ദ്രങ്ങളിൽ ഇ-മാലിന്യങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കാൻ പാടില്ലെന്നാണു നിയമം.
ഇ-മാലിന്യ നിയമങ്ങൾ
2011 മുതൽ ഇ-മാലിന്യ സംസ്കരണത്തിനു പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇ-മാലിന്യത്തിന്റെ സംഭരണം മുതൽ സംസ്കരണവും പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ വ്യക്തമാക്കുന്നു. 2016ൽ ആണ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാൻഡ്ലിംഗ് റൂൾ രൂപീകരിച്ചത്. നിയമം വന്നെങ്കിലും ശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്.
ഈ മേഖലയിൽ കച്ചവടതാത്പര്യത്തോടെ മാത്രം ചിലർ നടത്തുന്ന ഇടപെടൽ ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനു വലിയതോതിൽ തടസമുണ്ടാക്കുന്നു. പലരും സംഭരിക്കുന്ന ഇ-മാലിന്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യുന്നത് പൂർണാർഥത്തിൽ ശാസ്ത്രീയമായല്ല. ഇവ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് മനുഷ്യനും പ്രകൃതിക്കും വലിയതോതിലുള്ള ദോഷമുണ്ടാക്കുന്നു. സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ സംസ്ഥാനത്തുനിന്ന് സംസ്കരിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലുകൾ ക്ലീൻ കേരള കന്പനി മുഖാന്തിരം നടത്തിവരുന്നു.
ജി.കെ. സുരേഷ്കുമാർ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്
(തുടരും)
കേരളത്തിൽ ശാസ്ത്രീയ സംസ്കരണത്തിന് ആദ്യമായി ഇ-മാലിന്യ ശേഖരണം ആരംഭിച്ചത് 2010ലാണ്. പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് കേരളത്തിൽ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇ-മാലിന്യ ശേഖരണം തുടങ്ങിയത്.
2010 ഫെബ്രുവരിയിലാണ് എർത്ത് സെൻസ് പ്രവർത്തനമാരംഭിച്ചത്. ആദ്യം ഒരു മാസം ശരാശരി 1.5 ടണ്‍ ഇ-മാലിന്യം മാത്രമാണ് ഇവർക്കു ലഭിച്ചത്. 2011-12ൽ പ്രതിമാസം ശരാശരി മൂന്നര ടണ്‍ ആയി ഉയർന്നു. 2012-13ൽ പ്രതിമാസം ഏഴു മുതൽ എട്ടു ടണ്‍ വരെയുള്ള ഇ-മാലിന്യമാണ് ഇവർ ശേഖരിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 10 ടണ്‍ ഇ-മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇ-മാലിന്യം ശേഖരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇവർ കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ടെക്നോ പാർക്കിൽനിന്നും ഇൻഫോ പാർക്കിൽനിന്നുമുള്ള കന്പനികളിൽനിന്ന് ഇ-മാലിന്യങ്ങൾ എർത്ത് സെൻസ് ശേഖരിക്കുന്നുണ്ട്. ഇതു കൂടാതെ ആശുപത്രികൾ, വ്യവസായ ശാലകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു.
ക്ലീൻ കേരള കന്പനി
കേരളത്തിൽ ഏകദേശം 18,000 ടണ്‍ ഇ-മാലിന്യം പ്രതിവർഷം ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ക്ലീൻ കേരള കന്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാലിന്യങ്ങൾ 2016ലെ നിയമത്തിന് അനുസൃതമായാണ് ശേഖരിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്നതും ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയിൽ വരുന്നതുമായ ഇ-മാലിന്യങ്ങൾ പ്രത്യേകമായാണ് കന്പനി ശേഖരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കന്പനി പ്രവർത്തിക്കുന്നത്. 2014 ഒക്ടോബർ രണ്ടിനാണ് കന്പനി ഇ-മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചത്.
പുനഃചംക്രമണയോഗ്യമായ പാഴ്വസ്തുക്കൾ 19-10-2019ലെ തദ്ദേശ സ്വയംഭരണ(ഡിസി) വകുപ്പ് 2300/2019 ഉത്തരവനുസരിച്ച് എല്ലാ സ്ഥാപനങ്ങളിൽനിന്നും ക്ലീൻ കേരള കന്പനി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നു. ഒരു കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇത്തരത്തിൽ ഇവ ശേഖരിക്കുന്നത്. എന്നാൽ ആപത്കരമായ ഇ-മാലിന്യങ്ങളായ ട്യൂബ് ലൈറ്റ്, സിഎഫ്എൽ, യൂസ്ഡ് ടോണർ കാട്രിഡ്ജ്, ടോയ്സ്, എമർജൻസി ലാന്പ്, ഡിവിഡികൾ, മാഗ്നെറ്റിക് ടോപ്സ്, ലൈറ്റ് ഫിറ്റിംഗ്സ്, പിക്ചർ ട്യൂബ്സ്, ബ്രോക്കണ്‍ ടെലിവിഷൻ, പൊട്ടിയ ഐടി മെറ്റീരിയൽസ്, ഇലക്ട്രിക് പാട്സ് തുടങ്ങിയവ ഫലപ്രദമായി സംസ്കരിക്കുന്നതിന് സംസ്ഥാനത്ത് ഇപ്പോൾ അന്പലമുകളിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഇഐഎൽ) എന്ന സ്ഥാപനത്തിനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആപത്കരമായ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 50 രൂപയും ടാക്സും തദ്ദേശസ്ഥാപനങ്ങളോ ഉടമകളോ നൽകണം. 2021ലെ പ്രത്യേക നിയമപ്രകാരമാണ് ഈ ചുമതല ക്ലീൻ കേരള കന്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതുവരെ 1972 മെട്രിക് ടണ്‍ പുനഃചംക്രമണ സാധ്യതയുള്ള ഇ-വേസ്റ്റും 67 മെട്രിക് ടണ്‍ അപകടകരമായ ഇ-വേസ്റ്റും ക്ലീൻ കേരള കന്പനിക്ക് ശേഖരിച്ചിട്ടുണ്ട്. ക്ലീൻ കേരള കന്പനി ശേഖരിച്ച ഇ-മാലിന്യങ്ങളുടെ വിശദവിവരം ചുവടെ:
ബാറ്ററികൾക്കു പ്രത്യേക നിയമം
ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കു മാത്രമായി കേന്ദ്രസർക്കാർ ബാറ്ററീസ് (മാനേജ്മെന്റ് ആന്‍ഡ് ഹാൻഡിലിംഗ്) റൂൾസ് 2001 എന്ന പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഉപയോഗിച്ച ബാറ്ററികളുടെ തിരിച്ചെടുക്കലും ശരിയായ സംസ്കരണവും അതത് കന്പനികൾ തന്നെ ഉറപ്പു വരുത്തണം. വർഷത്തിൽ രണ്ടുതവണ കന്പനികൾ, തങ്ങൾ തിരിച്ചെടുത്ത ബാറ്ററികളുടെ കണക്ക് സർക്കാരിലേക്കു സമർപ്പിക്കണം.
ഇ-മാലിന്യങ്ങൾ സംസ്കരിക്കുന്ന കേന്ദ്രങ്ങളിൽ ഉപയോഗശൂന്യമായ ബാറ്ററികൾ സംസ്കരിക്കുന്നതിനു പ്രത്യേക പ്ലാന്റുകൾ ഉണ്ടായിരിക്കണം. ബാറ്ററികളിൽ ലിഥിയം എന്ന മൂലകം അടങ്ങിയിരിക്കുന്നു. വേഗത്തിൽ തീപിടിക്കുന്ന ഈ മൂലകം കത്തുന്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ കാഴ്ചശക്തിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന മാരകമായ രോഗങ്ങൾക്കും ഇതു കാരണമാകും. ഇ-മാലിന്യങ്ങൾക്കൊപ്പം ബാറ്ററികൾ വരുന്നതു സ്വാഭാവികമാണ്. അധികൃതരുടെ അനുമതിയോടെ ഇ-മാലിന്യങ്ങൾ സംഭരിക്കുന്നവർ ബാറ്ററി മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് ഇവ സംസ്കരിക്കുന്നവർക്കു നൽകണം.
സംസ്കരിക്കുന്നതിനു ചെലവേറെ
ഇ-മാലിന്യങ്ങൾ സംഭരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും ഏറെ സാന്പത്തിക ചെലവുണ്ടെന്ന് എർത്ത് സെൻസ് റീസൈക്കിൾ കണ്‍സൾട്ടന്റ് ജി. പ്രമോദ് പറയുന്നു. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇതിനാവശ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇ-മാലിന്യങ്ങൾ ശേഖരിച്ച് പാലക്കാട് കാഞ്ചിക്കോടുള്ള സെന്ററിൽ എത്തിക്കുകയാണ് എർത്ത് സെൻസ് ആദ്യം ചെയ്യുന്നത്. 15 ടണ്‍ ആകുന്പോൾ സംസ്കരണത്തിനായി ഹൈദരാബാദിലുള്ള റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അവിടെയാണ് ഇ-മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്കരിക്കുകയും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നത്. ശേഖരണകേന്ദ്രങ്ങളിൽ ഇ-മാലിന്യങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കാൻ പാടില്ലെന്നാണു നിയമം.
ഇ-മാലിന്യ നിയമങ്ങൾ
2011 മുതൽ ഇ-മാലിന്യ സംസ്കരണത്തിനു പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇ-മാലിന്യത്തിന്റെ സംഭരണം മുതൽ സംസ്കരണവും പുനരുപയോഗം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ നിയമത്തിൽ വ്യക്തമാക്കുന്നു. 2016ൽ ആണ് ഇ-വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഹാൻഡ്ലിംഗ് റൂൾ രൂപീകരിച്ചത്. നിയമം വന്നെങ്കിലും ശാസ്ത്രീയമായ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്.
ഈ മേഖലയിൽ കച്ചവടതാത്പര്യത്തോടെ മാത്രം ചിലർ നടത്തുന്ന ഇടപെടൽ ഇ-മാലിന്യങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യുന്നതിനു വലിയതോതിൽ തടസമുണ്ടാക്കുന്നു. പലരും സംഭരിക്കുന്ന ഇ-മാലിന്യങ്ങൾ ഇന്ന് കൈകാര്യം ചെയ്യുന്നത് പൂർണാർഥത്തിൽ ശാസ്ത്രീയമായല്ല. ഇവ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് മനുഷ്യനും പ്രകൃതിക്കും വലിയതോതിലുള്ള ദോഷമുണ്ടാക്കുന്നു. സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ സംസ്ഥാനത്തുനിന്ന് സംസ്കരിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അംഗീകൃത റീസൈക്ലിംഗ് ഏജൻസികൾക്ക് കൈമാറുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലുകൾ ക്ലീൻ കേരള കന്പനി മുഖാന്തിരം നടത്തിവരുന്നു.
ജി.കെ. സുരേഷ്കുമാർ മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കന്പനി ലിമിറ്റഡ്
(തുടരും)