ഈ മാസം 16-17 തിയതികളിൽ ഡൽഹിയിൽ ചേർന്ന ബിജെപി ദേശിയ നിർവാഹക സമിതി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സർവസജ്ജമാക്കുവാനുള്ള തീരുമാനത്തോടെയാണ് പൂർത്തിയായത്. 2024ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ബിജെപിയെ നയിക്കുക എന്ന് നിർവാഹകസമിതിയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോഴത്തെ ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദയും സംസ്ഥാന അധ്യക്ഷന്മാരും അടക്കമുള്ള എല്ലാ ഭാരവാഹികളും ലോക്സഭാ തെരഞ്ഞെടുപ്പുവരെ തുടരാനും തീരുമാനമായി.
ഭാരതത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014ൽ സ്ഥാനമേറ്റ നരേന്ദ്ര മോദിക്ക് 2024ൽ പാർട്ടിയെ വിജയത്തിലെത്തിക്കാനും പ്രധാനമന്ത്രിയാകാനും സാധിക്കുകയും 2029വരെ അധികാരത്തിൽ തുടരാനും കഴിഞ്ഞാൽ 15 വർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാവും അദ്ദേഹം. പല സമയങ്ങളിലായി 16 വർഷം ഭരിച്ച ഇന്ദിരാഗാന്ധിയെക്കാൾ അപ്പോഴും അദ്ദേഹം പിന്നിലായിരിക്കും.1950ൽ ജനിച്ച മോദിക്ക് 2024ൽ 74 വയസായിരിക്കും പ്രായം. 2029ൽ 79 വയസാവും. റിട്ടയർമെന്റ് പ്രായം സംബന്ധിച്ച ബിജെപിയുടെ ധാരണകൾ അന്നും പ്രാബല്യത്തിലുണ്ടെങ്കിൽ 2029ൽ പുതിയ നേതാവ് വരാം.
തെരഞ്ഞെടുപ്പിന് സജ്ജമാവുക
2024ലെ പൊതുതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ 350 അംഗ എക്സിക്യൂട്ടീവിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. 18 കോടി അംഗങ്ങളുള്ള ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ ലക്ഷ്യം മുന്നിൽക്കണ്ട് 2023ൽ ഭാരതത്തിലെ ഒന്പത് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ള 400 ദിവസം പാർട്ടി അത്യധ്വാനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
പത്രക്കാർക്ക് പ്രവേശനമില്ലാതിരുന്ന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചോർന്നു വരുന്ന വിവരങ്ങൾ പലതാണ്. മുസ്ലിംകളെ കൂടെ നിർത്താൻ ശ്രമിക്കണമെന്നും മറ്റും പറഞ്ഞതായി വാർത്തകൾ വന്നെങ്കിലും പ്രസംഗ വിവരം മാധ്യമങ്ങൾക്കു വിശദീകരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പാവപ്പെട്ടവരെ എന്നല്ലാതെ ഒരു സമൂഹത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെന്നാണ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് വിജയം നേടാൻ സമുഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവരെ കൂടെ നിർത്താൻ വേണ്ടി യത്നിക്കാനാണ് മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. അതിനായി അവർക്കു സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അതായത് പ്രധാനമന്ത്രിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു; ഭാരതത്തിലെ സാധാരണക്കാരന് സർക്കാരിന്റെ നേട്ടങ്ങളിൽ വല്ല സന്ദേഹവും ഉണ്ടായിരിക്കുമോ എന്ന്. ഇത്തരം സന്ദേഹത്തിന് അടിസ്ഥാനമുണ്ട്.
നാടിന്റെ പുരോഗതി
പ്രധാനമന്ത്രിയുടെ പ്രസംഗം നടന്ന ദിവസം മാധ്യമങ്ങളിൽ ഭാരതത്തെക്കുറിച്ച് ഒരു വാർത്ത ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഭാരതത്തിൽ അതിസന്പന്നരും അതിദരിദ്രരും ഒന്നുപോലെ പെരുകിയത്രെ. ഇരു ധ്രുവത്തിലും ഒരു പോലെ വർധന. ഇവിടെ 100 പേരുടെ സന്പത്ത് 54.12 ലക്ഷം കോടിയാണ്. സർക്കാരിന്റെ ഒന്നര വർഷത്തെ ബജറ്റ് തുക. 2020ൽ 102 ശതകോടീശ്വരന്മാരായിരുന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. 2022ൽ അത് 166 ആയി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഓക്സ്ഫാം (ഓക്സ്ഫോർഡ് കമ്മിറ്റി ഫോർ ഫാമിൻ റിലിഫ്) ഇന്റർ നാഷണൽ അവതരിപ്പിച്ച കണക്കാണിത്. അതിസന്പന്നരുടെ സ്വത്തിന് രണ്ടു ശതമാനം നികുതി ചുമത്തിയാൽ അടുത്ത മുന്നു വർഷത്തേക്ക് പോഷകഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വക കിട്ടുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതിസന്പന്നരായ ഒരു ശതമാനം നാട്ടിലെ സ്വത്തിന്റെ 40. 5 ശതമാനം കൈവശം വച്ചിരിക്കുന്നു. പത്തു ശതമാനമാകുന്പോൾ അത് 63 ശതമാനമായി. പകുതിയിൽ താഴയുള്ള ജനത്തിന് മൂന്നു ശതമാനത്തിൽ താഴെ സ്വത്ത്. കഴിഞ്ഞ രണ്ടു വർഷം രാജ്യത്തെ 99 ശതമാനം വരുന്ന സാധാരണക്കാർക്ക് ലഭിച്ചത് സന്പത്തിൽ 37 ശതമാനം. 63 ശതമാനവും പോയത് അതിസന്പന്നർക്ക്. ഭരണച്ചെലവിനും വികസനച്ചെലവിനും അതിസന്പന്നരുടെ വിഹിതം പരിമിതമാണെന്ന് പഠനം ചൂണ്ടിക്കാട്ടി. ചരക്ക് സേവന നികുതിയിൽ 64 ശതമാനവും നല്കുന്നത് സാധാരണക്കാരായ 50 ശതമാനം. അതിസന്പന്നരായ 10 ശതമാനം നൽകുന്നത് നാലു ശതമാനം മാത്രം. കോർപ്പറേറ്റുകൾക്ക് പ്രത്യേക നികുതി ചുമത്തണമെന്നും പഠനം നിർദേശിച്ചു.
പ്രതിപക്ഷ നീക്കങ്ങൾ
ബിജെപി അധികാരം പിടിക്കുന്നത് അവരുടെ ബലത്തെക്കാൾ പ്രതിപക്ഷത്തിന്റെ ബലഹീനത കൊണ്ടാണെന്ന സത്യം മനസിലാക്കി ഒരു സംഘടിത മുന്നേറ്റം ഉണ്ടാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. നൊബേൽ സമ്മാന ജേതാവായ അമർത്യ സെൻ ചൂണ്ടിക്കാണിച്ചതു പോലെ ബിജെപി അതിശക്തമൊന്നുമല്ല, തോൽപ്പിക്കാനാവുന്ന ശക്തി മാത്രം. പക്ഷേ അതിന് വിശ്വാസ്യതയുള്ള ബദൽ നേതൃത്വം വേണം. കോണ്ഗ്രസാണ് അതു നൽകേണ്ട പാർട്ടിയെങ്കിലും ഇപ്പോൾ അവർക്കതിനുള്ള നേതൃത്വം ഇല്ലെന്നാണ് അമർത്യ സെൻ പറയുന്നത്. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധി എടുക്കുന്ന ചുവടുകൾ സുപ്രധാനങ്ങളാവും. ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന പാർട്ടികളെല്ലാം ഒന്നിച്ചുനിന്നാൽ കാര്യങ്ങൾ എളുപ്പമാകും. പക്ഷേ ഇപ്പോൾ ബംഗാളിലെ ദീദിയും തെലുങ്കുദേശത്തിലെ റാവുവും എല്ലാം തനിച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്. ബിഹാറിലെ നിതീഷ് കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. രണ്ടു വട്ടം മോദിയോട് പോരാടി തോറ്റ രാഹുലിന്റെ നേതൃത്വത്തിൽ ഇനിയും പോരാടിയിട്ട് എന്തു ഫലം എന്നാണ് മമത ചോദിക്കുന്നത്.
രാഹുൽ അഗ്നിശുദ്ധി വരുത്തുമോ?
രാഹുൽ ഗാന്ധിക്ക് ആ തലത്തിലേക്ക് ഉയരാനാവുമോ? അദ്ദേഹം വ്യക്തിജീവിതത്തിൽ വരുത്തിയെന്ന് അവകാശപ്പെടുന്നതുപോലുള്ള ശുദ്ധീകരണം പൊതുജീവിതത്തിലും വരുത്താൻ അദ്ദേഹം നേതൃത്വം കൊടുക്കുമോ? അതിനുള്ള തുടക്കം കോണ്ഗ്രസിൽ ആരംഭിക്കുമോ എന്നാണ് അറിയേണ്ടത്. ദുഷ്ടലാക്കുള്ള കോണ്ഗ്രസുകാരെയടക്കം നിലയ്ക്കു നിർത്തണം. യുപിഎ സർക്കാറിന്റെ കാലത്ത് ചിദംബരത്തെപ്പോലുള്ളവർ ചെയ്തിട്ടുള്ള എന്തെല്ലാം ക്രൂരകൃത്യങ്ങളാണ് പുറത്തുവരുന്നത്. ഇതെക്കുറിച്ച് പാർട്ടിയെങ്കിലും സ്വതന്ത്രമായി അന്വേഷിക്കണം.
സോണിയാ ഗാന്ധി എതിർത്തിട്ടുപോലും റബർകർഷകരുടെ നട്ടെല്ലൊടിച്ച ഇറക്കുമതി നയം നടപ്പാക്കിയ ആളാണ് ചിദംബരം. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചൈനക്കാർക്കു പോലും വീസ കൊടുത്തതടക്കമുള്ള ആരോപണങ്ങൾക്ക് 100 ദിവസം ജയിലിൽ കിടന്നു. അദ്ദേഹത്തിന്റെ ധനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെതിരേ സിബിഐ എടുത്തിരിക്കുന്ന കേസ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ കറൻസി നോട്ടുകൾക്കുള്ളിൽ വയ്ക്കുന്ന സെക്യുരിറ്റി ത്രെഡുകൾക്കുള്ള ഓർഡർ കൊടുത്തത് സംബന്ധിച്ച കേസിൽ പ്രതിയായിരിക്കുകയാണ്. 2004ലാണ് ഇതിനുള്ള കരാർ ഡോലാറു എന്ന ഇംഗ്ലിഷ് കന്പനിക്കു കൊടുക്കുന്നത്. ഇതെ സ്ഥാപനമാണ് പാക്കിസ്ഥാനും ത്രഡും പേപ്പറും കൊടുക്കുന്നതെന്ന് 2010ൽ കണ്ടെത്തി. അതായത് കന്പനി തീരുമാനിച്ചാൽ ഇന്ത്യയിൽ നോട്ട് അടിക്കുന്ന പേപ്പറും ത്രഡും പാക്കിസ്ഥാന് കിട്ടും. ഏതായാലും പാക്കിസ്ഥാൻ ആ സൗകര്യം ഉപയോഗിച്ചെന്ന് സംശയിക്കത്തക്ക തെളിവുകൾ സിബിഐക്കു കിട്ടി. നോട്ടു റദ്ദാക്കൽ നടന്നിട്ടും ഇത്രയേറെ നോട്ടുകൾ തിരിച്ചുവന്നത് പാക്കിസ്ഥാൻ അടിച്ച ഇന്ത്യൻ നോട്ടുകൾ കൊണ്ടാണെന്ന് കരുതപ്പെടുന്നു.
രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പ്രണബ് കുമാർ മുഖർജി ഈ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി. ചിദംബരം തിരിച്ചുവന്നപ്പോൾ കന്പനിയെ വീണ്ടും നിയമിച്ചു. കരാർ ഒപ്പിട്ടത് അന്നത്തെ ധാനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമായിരുന്നു. 2011ൽ ഈ കരാർ ഒപ്പിട്ട അനിൽ രഗ്ബീർ 8.2 കോടി രൂപ അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തിയതായും വാർത്തയുണ്ട്.
വടിയെടുത്ത് കോടതി
മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനോടുള്ള കേരളത്തിലെ ഇടതു മുന്നണി സർക്കാരിന്റെ വിധേയത്വം ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നു. ഹൈക്കോടതി നിർദേശിച്ചിട്ടും ഇവർക്കെതിരേ നടപടി എടുക്കാനുണ്ടായ കാലതാമസം വല്ലാതെ സംശയം ജനിപ്പിക്കുന്നതാണ്.
സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തുകയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ചെയ്തു.ഡിസംബർ 23ന് നേരിട്ട് ഹാജരായ സെക്രട്ടറി വീഴ്ചയിൽ നിരുപാധികം മാപ്പു ചോദിച്ചു. ജപ്തി നടപടികൾ ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. വീണ്ടും നടപടികൾ ഇഴഞ്ഞുനീങ്ങിയപ്പോൾ കോടതി സ്വരമുയർത്തി. അതോടെയാണ് സംസ്ഥാനവ്യാപകമായി ജപ്തികൾ നടത്തിയത്.
ഹിറ്റ് സ്ക്വാഡും റിപ്പോർട്ടർമാരും
പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട് എന്ന ഭീതിപ്പെടുത്തുന്ന വാർത്ത അടിസ്ഥാനമുള്ളതാണ് എന്ന് വിശ്വസിക്കത്തക്കവിധമാണ് കേസന്വേഷണം മുറുകുന്നത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന് ഹിറ്റ് സ്ക്വാഡും അവർക്കു വിവരം കൊടുക്കാൻ റിപ്പോർട്ടർമാരും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്കു കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഹിറ്റ് ലിസ്റ്റ് തയാറാക്കി ഹിറ്റ് സ്ക്വാഡിനു കൈമാറുന്ന റിപ്പോർട്ടർമാർക്കെതിരേ എൻഐഎ വ്യാപകമായി വല വിരിച്ചതായാണ് വാർത്ത.
2016 മുതൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും നടന്ന തീവ്രവാദ കൊലപാതകങ്ങളുടെ വേരു തേടിയുള്ള യാത്രയിലാണ് ദേശീയ അന്വേഷണ ഏജൻസി ഈ കണ്ടെത്തലിൽ എത്തിയത്. ശശികുമാർ (തമിഴ്നാട് 2016), പ്രവീണ്പൂയാരി, ആർ രുദ്രേഷ് (കർണ്ണാടക 2016), ശരത് (കർണ്ണാടക 2017), ബിബിൻ (കേരളം 2017), അഭിമന്യു (കേരളം 2018), രാമലിംഗം (തമിഴ്നാട് 2019), നന്ദു, സഞ്ജിത്ത് (കേരളം 2021 ) എന്നിവരുടെ കൊലപാതകങ്ങളിൽ ഈ സംവിധാനം പ്രവർത്തിച്ചതായി സംശയിക്കുന്നു.
കേരളത്തിൽ ഇത്തരം ഭീകരർ പ്രവർത്തിക്കുന്നത് സംബന്ധിച്ച് സർക്കാരിനോ പോലീസിനോ ഒരു വിവരവും ഉള്ളതായി അറിയുന്നില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന സാമൂഹിക യഥാർഥ്യം. കേരളത്തിൽ മുസ്ലിം തീവ്രവാദികളുടെ അയിരക്കണക്കിന് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന മുൻ ഡിജിപിയുടെ മുന്നറിയിപ്പും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
സാമൂഹിക ദ്രോഹികൾക്കൊപ്പമോ?
ഇടതുമുന്നണിയുടെ പ്രമുഖ സഖാക്കൾതന്നെ മയക്കുമരുന്ന് കച്ചവടത്തിൽ പ്രതികളാവുകയാണ്. നടപടികൾ എടുക്കാൻ പോലീസ് അറച്ചുനിൽക്കുുന്നു. ആലപ്പുഴയിൽ പാർട്ടിയിലെ പ്രമുഖനായ നേതാവിന്റെ ലോറിയിൽനിന്നു മയക്കുമരുന്നു പിടിച്ചു. അദ്ദേഹം ഒരു പരിക്കും ഇല്ലാതെ സമൂഹത്തിൽ വിലസുന്നു.
അവിടത്തെ വേറൊരു സഖാവിന്റെ ഫോണിൽ 30 യുവതികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. അവരെല്ലാം പാർട്ടി പ്രവർത്തകരാണത്രേ. പാർട്ടി ഓഫീസിൽവച്ച് ഇതുകണ്ട പ്രതി കുറ്റക്കാരനാണെന്നുകണ്ട് നടപടിയും എടുത്തു. എന്നാൽ ഇക്കാര്യം പോലീസിൽ അറിയിക്കാനോ പ്രതിക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ പാർട്ടി തയാറായില്ല. പോലീസ് ധൈര്യം കാണിക്കുന്നുമില്ല. പരാതിയുമായി ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് പോലീസ്.
അനന്തപുരി / ദ്വിജന്
ഭാരതത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014ൽ സ്ഥാനമേറ്റ നരേന്ദ്ര മോദിക്ക് 2024ൽ പാർട്ടിയെ വിജയത്തിലെത്തിക്കാനും പ്രധാനമന്ത്രിയാകാനും സാധിക്കുകയും 2029വരെ അധികാരത്തിൽ തുടരാനും കഴിഞ്ഞാൽ 15 വർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാവും അദ്ദേഹം. പല സമയങ്ങളിലായി 16 വർഷം ഭരിച്ച ഇന്ദിരാഗാന്ധിയെക്കാൾ അപ്പോഴും അദ്ദേഹം പിന്നിലായിരിക്കും.1950ൽ ജനിച്ച മോദിക്ക് 2024ൽ 74 വയസായിരിക്കും പ്രായം. 2029ൽ 79 വയസാവും. റിട്ടയർമെന്റ് പ്രായം സംബന്ധിച്ച ബിജെപിയുടെ ധാരണകൾ അന്നും പ്രാബല്യത്തിലുണ്ടെങ്കിൽ 2029ൽ പുതിയ നേതാവ് വരാം.
തെരഞ്ഞെടുപ്പിന് സജ്ജമാവുക
2024ലെ പൊതുതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ 350 അംഗ എക്സിക്യൂട്ടീവിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. 18 കോടി അംഗങ്ങളുള്ള ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ ലക്ഷ്യം മുന്നിൽക്കണ്ട് 2023ൽ ഭാരതത്തിലെ ഒന്പത് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ള 400 ദിവസം പാർട്ടി അത്യധ്വാനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
പത്രക്കാർക്ക് പ്രവേശനമില്ലാതിരുന്ന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചോർന്നു വരുന്ന വിവരങ്ങൾ പലതാണ്. മുസ്ലിംകളെ കൂടെ നിർത്താൻ ശ്രമിക്കണമെന്നും മറ്റും പറഞ്ഞതായി വാർത്തകൾ വന്നെങ്കിലും പ്രസംഗ വിവരം മാധ്യമങ്ങൾക്കു വിശദീകരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പാവപ്പെട്ടവരെ എന്നല്ലാതെ ഒരു സമൂഹത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെന്നാണ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് വിജയം നേടാൻ സമുഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവരെ കൂടെ നിർത്താൻ വേണ്ടി യത്നിക്കാനാണ് മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. അതിനായി അവർക്കു സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അതായത് പ്രധാനമന്ത്രിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു; ഭാരതത്തിലെ സാധാരണക്കാരന് സർക്കാരിന്റെ നേട്ടങ്ങളിൽ വല്ല സന്ദേഹവും ഉണ്ടായിരിക്കുമോ എന്ന്. ഇത്തരം സന്ദേഹത്തിന് അടിസ്ഥാനമുണ്ട്.
നാടിന്റെ പുരോഗതി
പ്രധാനമന്ത്രിയുടെ പ്രസംഗം നടന്ന ദിവസം മാധ്യമങ്ങളിൽ ഭാരതത്തെക്കുറിച്ച് ഒരു വാർത്ത ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഭാരതത്തിൽ അതിസന്പന്നരും അതിദരിദ്രരും ഒന്നുപോലെ പെരുകിയത്രെ. ഇരു ധ്രുവത്തിലും ഒരു പോലെ വർധന. ഇവിടെ 100 പേരുടെ സന്പത്ത് 54.12 ലക്ഷം കോടിയാണ്. സർക്കാരിന്റെ ഒന്നര വർഷത്തെ ബജറ്റ് തുക. 2020ൽ 102 ശതകോടീശ്വരന്മാരായിരുന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. 2022ൽ അത് 166 ആയി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഓക്സ്ഫാം (ഓക്സ്ഫോർഡ് കമ്മിറ്റി ഫോർ ഫാമിൻ റിലിഫ്) ഇന്റർ നാഷണൽ അവതരിപ്പിച്ച കണക്കാണിത്. അതിസന്പന്നരുടെ സ്വത്തിന് രണ്ടു ശതമാനം നികുതി ചുമത്തിയാൽ അടുത്ത മുന്നു വർഷത്തേക്ക് പോഷകഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വക കിട്ടുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതിസന്പന്നരായ ഒരു ശതമാനം നാട്ടിലെ സ്വത്തിന്റെ 40. 5 ശതമാനം കൈവശം വച്ചിരിക്കുന്നു. പത്തു ശതമാനമാകുന്പോൾ അത് 63 ശതമാനമായി. പകുതിയിൽ താഴയുള്ള ജനത്തിന് മൂന്നു ശതമാനത്തിൽ താഴെ സ്വത്ത്. കഴിഞ്ഞ രണ്ടു വർഷം രാജ്യത്തെ 99 ശതമാനം വരുന്ന സാധാരണക്കാർക്ക് ലഭിച്ചത് സന്പത്തിൽ 37 ശതമാനം. 63 ശതമാനവും പോയത് അതിസന്പന്നർക്ക്. ഭരണച്ചെലവിനും വികസനച്ചെലവിനും അതിസന്പന്നരുടെ വിഹിതം പരിമിതമാണെന്ന് പഠനം ചൂണ്ടിക്കാട്ടി. ചരക്ക് സേവന നികുതിയിൽ 64 ശതമാനവും നല്കുന്നത് സാധാരണക്കാരായ 50 ശതമാനം. അതിസന്പന്നരായ 10 ശതമാനം നൽകുന്നത് നാലു ശതമാനം മാത്രം. കോർപ്പറേറ്റുകൾക്ക് പ്രത്യേക നികുതി ചുമത്തണമെന്നും പഠനം നിർദേശിച്ചു.
പ്രതിപക്ഷ നീക്കങ്ങൾ
ബിജെപി അധികാരം പിടിക്കുന്നത് അവരുടെ ബലത്തെക്കാൾ പ്രതിപക്ഷത്തിന്റെ ബലഹീനത കൊണ്ടാണെന്ന സത്യം മനസിലാക്കി ഒരു സംഘടിത മുന്നേറ്റം ഉണ്ടാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. നൊബേൽ സമ്മാന ജേതാവായ അമർത്യ സെൻ ചൂണ്ടിക്കാണിച്ചതു പോലെ ബിജെപി അതിശക്തമൊന്നുമല്ല, തോൽപ്പിക്കാനാവുന്ന ശക്തി മാത്രം. പക്ഷേ അതിന് വിശ്വാസ്യതയുള്ള ബദൽ നേതൃത്വം വേണം. കോണ്ഗ്രസാണ് അതു നൽകേണ്ട പാർട്ടിയെങ്കിലും ഇപ്പോൾ അവർക്കതിനുള്ള നേതൃത്വം ഇല്ലെന്നാണ് അമർത്യ സെൻ പറയുന്നത്. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധി എടുക്കുന്ന ചുവടുകൾ സുപ്രധാനങ്ങളാവും. ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന പാർട്ടികളെല്ലാം ഒന്നിച്ചുനിന്നാൽ കാര്യങ്ങൾ എളുപ്പമാകും. പക്ഷേ ഇപ്പോൾ ബംഗാളിലെ ദീദിയും തെലുങ്കുദേശത്തിലെ റാവുവും എല്ലാം തനിച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്. ബിഹാറിലെ നിതീഷ് കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. രണ്ടു വട്ടം മോദിയോട് പോരാടി തോറ്റ രാഹുലിന്റെ നേതൃത്വത്തിൽ ഇനിയും പോരാടിയിട്ട് എന്തു ഫലം എന്നാണ് മമത ചോദിക്കുന്നത്.
രാഹുൽ അഗ്നിശുദ്ധി വരുത്തുമോ?
രാഹുൽ ഗാന്ധിക്ക് ആ തലത്തിലേക്ക് ഉയരാനാവുമോ? അദ്ദേഹം വ്യക്തിജീവിതത്തിൽ വരുത്തിയെന്ന് അവകാശപ്പെടുന്നതുപോലുള്ള ശുദ്ധീകരണം പൊതുജീവിതത്തിലും വരുത്താൻ അദ്ദേഹം നേതൃത്വം കൊടുക്കുമോ? അതിനുള്ള തുടക്കം കോണ്ഗ്രസിൽ ആരംഭിക്കുമോ എന്നാണ് അറിയേണ്ടത്. ദുഷ്ടലാക്കുള്ള കോണ്ഗ്രസുകാരെയടക്കം നിലയ്ക്കു നിർത്തണം. യുപിഎ സർക്കാറിന്റെ കാലത്ത് ചിദംബരത്തെപ്പോലുള്ളവർ ചെയ്തിട്ടുള്ള എന്തെല്ലാം ക്രൂരകൃത്യങ്ങളാണ് പുറത്തുവരുന്നത്. ഇതെക്കുറിച്ച് പാർട്ടിയെങ്കിലും സ്വതന്ത്രമായി അന്വേഷിക്കണം.
സോണിയാ ഗാന്ധി എതിർത്തിട്ടുപോലും റബർകർഷകരുടെ നട്ടെല്ലൊടിച്ച ഇറക്കുമതി നയം നടപ്പാക്കിയ ആളാണ് ചിദംബരം. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചൈനക്കാർക്കു പോലും വീസ കൊടുത്തതടക്കമുള്ള ആരോപണങ്ങൾക്ക് 100 ദിവസം ജയിലിൽ കിടന്നു. അദ്ദേഹത്തിന്റെ ധനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെതിരേ സിബിഐ എടുത്തിരിക്കുന്ന കേസ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ കറൻസി നോട്ടുകൾക്കുള്ളിൽ വയ്ക്കുന്ന സെക്യുരിറ്റി ത്രെഡുകൾക്കുള്ള ഓർഡർ കൊടുത്തത് സംബന്ധിച്ച കേസിൽ പ്രതിയായിരിക്കുകയാണ്. 2004ലാണ് ഇതിനുള്ള കരാർ ഡോലാറു എന്ന ഇംഗ്ലിഷ് കന്പനിക്കു കൊടുക്കുന്നത്. ഇതെ സ്ഥാപനമാണ് പാക്കിസ്ഥാനും ത്രഡും പേപ്പറും കൊടുക്കുന്നതെന്ന് 2010ൽ കണ്ടെത്തി. അതായത് കന്പനി തീരുമാനിച്ചാൽ ഇന്ത്യയിൽ നോട്ട് അടിക്കുന്ന പേപ്പറും ത്രഡും പാക്കിസ്ഥാന് കിട്ടും. ഏതായാലും പാക്കിസ്ഥാൻ ആ സൗകര്യം ഉപയോഗിച്ചെന്ന് സംശയിക്കത്തക്ക തെളിവുകൾ സിബിഐക്കു കിട്ടി. നോട്ടു റദ്ദാക്കൽ നടന്നിട്ടും ഇത്രയേറെ നോട്ടുകൾ തിരിച്ചുവന്നത് പാക്കിസ്ഥാൻ അടിച്ച ഇന്ത്യൻ നോട്ടുകൾ കൊണ്ടാണെന്ന് കരുതപ്പെടുന്നു.
രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പ്രണബ് കുമാർ മുഖർജി ഈ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി. ചിദംബരം തിരിച്ചുവന്നപ്പോൾ കന്പനിയെ വീണ്ടും നിയമിച്ചു. കരാർ ഒപ്പിട്ടത് അന്നത്തെ ധാനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമായിരുന്നു. 2011ൽ ഈ കരാർ ഒപ്പിട്ട അനിൽ രഗ്ബീർ 8.2 കോടി രൂപ അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തിയതായും വാർത്തയുണ്ട്.
വടിയെടുത്ത് കോടതി
മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനോടുള്ള കേരളത്തിലെ ഇടതു മുന്നണി സർക്കാരിന്റെ വിധേയത്വം ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നു. ഹൈക്കോടതി നിർദേശിച്ചിട്ടും ഇവർക്കെതിരേ നടപടി എടുക്കാനുണ്ടായ കാലതാമസം വല്ലാതെ സംശയം ജനിപ്പിക്കുന്നതാണ്.
സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തുകയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ചെയ്തു.ഡിസംബർ 23ന് നേരിട്ട് ഹാജരായ സെക്രട്ടറി വീഴ്ചയിൽ നിരുപാധികം മാപ്പു ചോദിച്ചു. ജപ്തി നടപടികൾ ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. വീണ്ടും നടപടികൾ ഇഴഞ്ഞുനീങ്ങിയപ്പോൾ കോടതി സ്വരമുയർത്തി. അതോടെയാണ് സംസ്ഥാനവ്യാപകമായി ജപ്തികൾ നടത്തിയത്.
ഹിറ്റ് സ്ക്വാഡും റിപ്പോർട്ടർമാരും
പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട് എന്ന ഭീതിപ്പെടുത്തുന്ന വാർത്ത അടിസ്ഥാനമുള്ളതാണ് എന്ന് വിശ്വസിക്കത്തക്കവിധമാണ് കേസന്വേഷണം മുറുകുന്നത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന് ഹിറ്റ് സ്ക്വാഡും അവർക്കു വിവരം കൊടുക്കാൻ റിപ്പോർട്ടർമാരും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്കു കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഹിറ്റ് ലിസ്റ്റ് തയാറാക്കി ഹിറ്റ് സ്ക്വാഡിനു കൈമാറുന്ന റിപ്പോർട്ടർമാർക്കെതിരേ എൻഐഎ വ്യാപകമായി വല വിരിച്ചതായാണ് വാർത്ത.
2016 മുതൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും നടന്ന തീവ്രവാദ കൊലപാതകങ്ങളുടെ വേരു തേടിയുള്ള യാത്രയിലാണ് ദേശീയ അന്വേഷണ ഏജൻസി ഈ കണ്ടെത്തലിൽ എത്തിയത്. ശശികുമാർ (തമിഴ്നാട് 2016), പ്രവീണ്പൂയാരി, ആർ രുദ്രേഷ് (കർണ്ണാടക 2016), ശരത് (കർണ്ണാടക 2017), ബിബിൻ (കേരളം 2017), അഭിമന്യു (കേരളം 2018), രാമലിംഗം (തമിഴ്നാട് 2019), നന്ദു, സഞ്ജിത്ത് (കേരളം 2021 ) എന്നിവരുടെ കൊലപാതകങ്ങളിൽ ഈ സംവിധാനം പ്രവർത്തിച്ചതായി സംശയിക്കുന്നു.
കേരളത്തിൽ ഇത്തരം ഭീകരർ പ്രവർത്തിക്കുന്നത് സംബന്ധിച്ച് സർക്കാരിനോ പോലീസിനോ ഒരു വിവരവും ഉള്ളതായി അറിയുന്നില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന സാമൂഹിക യഥാർഥ്യം. കേരളത്തിൽ മുസ്ലിം തീവ്രവാദികളുടെ അയിരക്കണക്കിന് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന മുൻ ഡിജിപിയുടെ മുന്നറിയിപ്പും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
സാമൂഹിക ദ്രോഹികൾക്കൊപ്പമോ?
ഇടതുമുന്നണിയുടെ പ്രമുഖ സഖാക്കൾതന്നെ മയക്കുമരുന്ന് കച്ചവടത്തിൽ പ്രതികളാവുകയാണ്. നടപടികൾ എടുക്കാൻ പോലീസ് അറച്ചുനിൽക്കുുന്നു. ആലപ്പുഴയിൽ പാർട്ടിയിലെ പ്രമുഖനായ നേതാവിന്റെ ലോറിയിൽനിന്നു മയക്കുമരുന്നു പിടിച്ചു. അദ്ദേഹം ഒരു പരിക്കും ഇല്ലാതെ സമൂഹത്തിൽ വിലസുന്നു.
അവിടത്തെ വേറൊരു സഖാവിന്റെ ഫോണിൽ 30 യുവതികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. അവരെല്ലാം പാർട്ടി പ്രവർത്തകരാണത്രേ. പാർട്ടി ഓഫീസിൽവച്ച് ഇതുകണ്ട പ്രതി കുറ്റക്കാരനാണെന്നുകണ്ട് നടപടിയും എടുത്തു. എന്നാൽ ഇക്കാര്യം പോലീസിൽ അറിയിക്കാനോ പ്രതിക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ പാർട്ടി തയാറായില്ല. പോലീസ് ധൈര്യം കാണിക്കുന്നുമില്ല. പരാതിയുമായി ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് പോലീസ്.
അനന്തപുരി / ദ്വിജന്