താമരശേരി ചുരം വഴി കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള യാത്ര കുറെ നാളുകളായി ദുരിതമായി മാറുകയാണ്. കർണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലേക്കുള്ള പ്രധാന പാതയാണ് താമരശേരി ചുരം. 14 ഹെയർപിൻ വളവുകളുള്ള ഈ ചുരത്തിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. കുറെ നാളുകളായി വാഹനങ്ങളുടെ ബാഹുല്യം, അപകടങ്ങൾ, യന്ത്രത്തകരാറുകൾ കാരണം കുടുങ്ങിപ്പോകുന്ന വാഹനങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ അരമണിക്കൂറിൽ താഴെ വേണ്ടിവരുന്ന യാത്രയ്ക്ക് മൂന്നും നാലും മണിക്കൂർ കാത്തുകിടക്കേണ്ടിവരുന്നു. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഈ അവസ്ഥ അതീവ കഷ്ടമാണ്.
കർണാടകയിൽ ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാർഥികളും അതോടൊപ്പം ടൂറിസ്റ്റുകളും ബിസിനസുകാരുമെല്ലാം പ്രധാനമായും യാത്ര ചെയ്യുന്നത് താമരശേരി ചുരം വഴിയാണ്. ഈ വഴിയിലെ ദുരിതം കാരണം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാൻ സാധിക്കുന്നില്ല. ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി സമയത്ത് എത്തിച്ചേരാത്തതിനാൽ രോഗിക്കു മരണം സംഭവിക്കുന്നതും അസാധാരണമല്ല. ബദൽ റോഡ് ഒരാവശ്യമായി ഉന്നയിക്കുകയും അതിനായി നിരവധി പഠനങ്ങൾ നടത്തുകയും ചെയ്തിട്ടു വർഷങ്ങളായി. പൂഴിത്തോട്-പടിഞ്ഞാറെത്തറ, പാനോം-പുല്ലുവ-കുഞ്ഞോം, ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത, ചിപ്പിലിതോട്- മരുതിലാവ് ബദൽ റോഡ് ഇങ്ങനെ പഠനങ്ങൾ നടന്ന പല വഴികൾ കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്കുണ്ട്. ഇവയിൽ ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ പാതയാണ് പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ്.
ചുരമില്ലാ പാത
ചുരമില്ലാത്ത പാതയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട് 70 ശതമാനത്തിലധികം പണി പൂർത്തീകരിച്ച് ഇന്നും ഫയലിലുറങ്ങുന്ന പാതയാണിത്. 30 ശതമാനം പണികൂടി പൂർത്തിയായാൽ വളരെ ചുരുങ്ങിയ ചെലവിൽ ഈറോഡ് പൂർത്തിയാവും. ഏതാണ്ട് 8.9 കിലോമീറ്റർ മാത്രമേ പണി പൂർത്തിയാകാനുള്ളൂ. സ്റ്റേറ്റ് ഹൈവേ 54ന്റെ ഭാഗമായ പാത ചുരമില്ലാത്ത, ചെങ്കുത്തായ കയറ്റിറക്കങ്ങളില്ലാത്ത, കൊടും വളവുകളില്ലാത്തതാണ്.
അറ്റക്കുറ്റപ്പണിക്കും നവീകരണത്തിനുമായി വർഷംതോറും ലക്ഷങ്ങൾ മുടക്കേണ്ടതില്ല. അപകട സാധ്യത നന്നേ കുറവുള്ള പാതയുമാണിത്. രണ്ടു ചെറിയ പാലങ്ങളും ഏതാനും കലുങ്കുകളും പൂർത്തിയായാൽ പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് സാക്ഷാത്കരിക്കപ്പെടും.
ബാണാസുര, പെരുവണ്ണാമുഴി ഡാമുകളുടെ ഓരത്തുകൂടി കടന്നുപോകുന്നതിനാൽ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചേക്കാവുന്ന പ്രധാന റോഡായി ഇതു മാറും. തത്ഫലമായി പല പുതിയ ടൂറിസം കോറിഡോറുകളും തുറക്കപ്പെടും. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം മേഖലയുമായി ഇതു ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയ പാത 212ൽ രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിൽ കോഴിക്കോട്-പൂഴിത്തോട്-പടിഞ്ഞാറെത്തറ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-ബംഗളൂരു യാത്ര രാത്രിയിലും സുഗമമാകും.
കൃഷിയിടങ്ങൾ വനഭൂമിയായി
1972ൽ ബാണാസുര ഡാം നിർമാണത്തിനുള്ള സർവേ തുടങ്ങിയിരുന്നു. തരിയോട് ടൗൺ പദ്ധതി പ്രദേശത്തിനുള്ളിലായി. പദ്ധതി പ്രദേശത്തെ കുടിയൊഴിപ്പിക്കൽ എൺപതുകളിൽ പൂർത്തിയാക്കി പണി തുടങ്ങി. അതോടെ പൂഴിത്തോട് മുതൽ, കരിങ്കണ്ണി, താണ്ടിയോടു ഭാഗങ്ങളിൽ ഉണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും താമസക്കാരുടെയും തരിയോടുമായുള്ള ബന്ധം നിലച്ചു. റോഡ് ഗതാഗതം നിലച്ചതും ടൗൺ ഇല്ലാത്തതും ഇവിടെ എസ്റ്റേറ്റുകളെ നഷ്ടത്തിലാക്കി.
വർഷങ്ങൾക്കുള്ളിൽത്തന്നെ തന്ത്രപരമായി വനംവകുപ്പ് ഈ എസ്റ്റേറ്റുകൾ മിച്ചഭൂമിയായി പിടിച്ചെടുക്കുകയായിരുന്നു. അതെല്ലാം ഇപ്പോൾ വനമായി പരിഗണിക്കപ്പെടുകയും ഈ റോഡ് വനംവകുപ്പ് അനുമതിയില്ലാതെ നടക്കില്ലെന്ന സ്ഥിതിയെത്തുകയും ചെയ്തു. ചില എസ്റ്റേറ്റുകളുടെ ഭാഗമായ ഭൂമിയാണ് ഇത് എന്നതാണ് യാഥാർഥ്യം. തരിയോട് ടൗൺ ഉണ്ടായിരുന്ന കാലത്തെ തരിയോട്-പൂഴിത്തോട് റോഡ് പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡായി മാറി.
ബദൽ റോഡിനായി കർമസമിതി
മൂന്നു പതിറ്റാണ്ടായി കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര നിവാസികൾ ആവശ്യപ്പെടുന്ന പൂഴിത്തോട്-പടിഞ്ഞാറെത്തറ ബദൽ റോഡ് അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർമസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം പടിഞ്ഞാറത്തറയിൽ ആരംഭിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ തുടങ്ങിയ റിലേ സത്യഗ്രഹം തുടരുകയാണ്. അതോടൊപ്പം നിയമപരമായ സാധ്യതകൾ തേടി കോടതിയുടെ മുമ്പിലും കർമസമിതി എത്തിയിട്ടുണ്ട്. ഇത് വയനാട്ടുകാരുടെയും കോഴിക്കോട്ടുകാരുടെയും മാത്രം ആവശ്യമല്ല. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ചരക്ക് വാഹനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
ചരിത്ര വഴിയിലൂടെ
41979 മുതൽ ബദൽ റോഡ് ചർച്ചകൾ സജീവമായിരുന്നു, അതിനായി സർവേകൾ ആരംഭിച്ചു.
41991ൽ സർവേ പൂർത്തിയായി. പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് ഏറ്റവും അനുയോജ്യവും അനിവാര്യവുമായ റോഡായി കണ്ടെത്തി.
4 1992 ഓഗസ്റ്റ് മൂന്നിന് പൊതുമരാമത്തു വകുപ്പ് പ്രവൃത്തി തുടങ്ങാൻ തീരുമാനിക്കുകയും ഡിസംബറിൽ റവന്യൂ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വനഭൂമിക്കു പകരമായി നൽകുന്ന റവന്യൂ ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്തു.1993 ഫെബ്രുവരിയിൽ വടകര ചുരം ഡിവിഷൻ ഓഫീസ് തുടങ്ങി.
4 1993 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി കെ. കരുണാകരന്റെ ചേമ്പറിൽ വനം വകുപ്പിന്റെ തടസങ്ങൾ നീക്കാൻ തീരുമാനമെടുത്തു.1994 ജനുവരിയിൽ ഭരണാനുമതി ലഭിച്ചു. ബജറ്റിലൂടെ അനുമതി ലഭിക്കുകയും 960 ലക്ഷം വകയിരുത്തുകയും ചെയ്തു. 1994 സെപ്റ്റംബറിൽ പടിഞ്ഞാറെത്തറയിൽ കെ. കരുണാകരനും പൂഴിത്തോട് പി.കെ.കെ. ബാവയും തറക്കല്ലിട്ടു.
4ആദ്യ കണക്കനുസരിച്ച് നഷ്ടമാകുന്ന വനഭൂമി 20.995 ഹെക്ടർ ആണെന്ന് തിട്ടപ്പെടുത്തി. പകരം 52 ഏക്കർ വനംവകുപ്പിനു നൽകാൻ തീരുമാനമായി. വയനാട് ജില്ലയിൽ കാഞ്ഞിരങ്ങാട് വില്ലേജ് 33.5ഏക്കർ, തരിയോട് പഞ്ചായത്തിൽ 15 ഏക്കർ എന്നിങ്ങനെ കണ്ടെത്തി. തികയാത്ത 4.23 ഏക്കർ ഭൂമി പടിഞ്ഞാറെത്തറ പഞ്ചായത്തിൽ 8,80,000 രൂപയ്ക്കു വിലയ്ക്കുവാങ്ങി നൽകി.
42005ൽ ഈ റോഡ് സംസ്ഥാനപാത 54 ആയി പ്രഖ്യാപിച്ചു. പാതയുടെ വീതി 12 മീറ്റർ, വനത്തിൽ വീതി 15 മീറ്റർ എന്നിങ്ങനെയായി അലൈൻമെന്റ് നടത്തി. 2009ൽ രാത്രികാല യാത്രാ നിരോധനം വന്നപ്പോൾ ഈ റോഡ് ബംഗളൂരു-കുട്ട-ഗോണിക്കുപ്പ-മാനന്തവാടി-പടിഞ്ഞാറത്തറ-പൂഴിത്തോട്-കോഴിക്കോട് ദേശീയപാത 33 ആയി പുതിയ നയരേഖ പ്രഖ്യാപിക്കുകയും ചെയ്തു. 2013 ഒക്ടോബർ ഒന്നിന് ഈ റോഡ് പ്രാവർത്തികമാക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും ഈ റോഡ് യാഥാർഥ്യമായില്ല എന്നതാണ് അത്ഭുതം. ഈ റോഡിനു വേണ്ടി വാദിക്കാൻ വൻകിടക്കാർ ഇല്ലാത്തതാണോ അതോ എതിർക്കുന്നവർ അതിശക്തരാണോ?
ബോണി ജേക്കബ്
(കേരള കർഷക അതിജീവന സംയുക്ത സമിതി കൺവീനറാണ് ലേഖകൻ)
കർണാടകയിൽ ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാർഥികളും അതോടൊപ്പം ടൂറിസ്റ്റുകളും ബിസിനസുകാരുമെല്ലാം പ്രധാനമായും യാത്ര ചെയ്യുന്നത് താമരശേരി ചുരം വഴിയാണ്. ഈ വഴിയിലെ ദുരിതം കാരണം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാൻ സാധിക്കുന്നില്ല. ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി സമയത്ത് എത്തിച്ചേരാത്തതിനാൽ രോഗിക്കു മരണം സംഭവിക്കുന്നതും അസാധാരണമല്ല. ബദൽ റോഡ് ഒരാവശ്യമായി ഉന്നയിക്കുകയും അതിനായി നിരവധി പഠനങ്ങൾ നടത്തുകയും ചെയ്തിട്ടു വർഷങ്ങളായി. പൂഴിത്തോട്-പടിഞ്ഞാറെത്തറ, പാനോം-പുല്ലുവ-കുഞ്ഞോം, ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത, ചിപ്പിലിതോട്- മരുതിലാവ് ബദൽ റോഡ് ഇങ്ങനെ പഠനങ്ങൾ നടന്ന പല വഴികൾ കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്കുണ്ട്. ഇവയിൽ ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ പാതയാണ് പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ്.
ചുരമില്ലാ പാത
ചുരമില്ലാത്ത പാതയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട് 70 ശതമാനത്തിലധികം പണി പൂർത്തീകരിച്ച് ഇന്നും ഫയലിലുറങ്ങുന്ന പാതയാണിത്. 30 ശതമാനം പണികൂടി പൂർത്തിയായാൽ വളരെ ചുരുങ്ങിയ ചെലവിൽ ഈറോഡ് പൂർത്തിയാവും. ഏതാണ്ട് 8.9 കിലോമീറ്റർ മാത്രമേ പണി പൂർത്തിയാകാനുള്ളൂ. സ്റ്റേറ്റ് ഹൈവേ 54ന്റെ ഭാഗമായ പാത ചുരമില്ലാത്ത, ചെങ്കുത്തായ കയറ്റിറക്കങ്ങളില്ലാത്ത, കൊടും വളവുകളില്ലാത്തതാണ്.
അറ്റക്കുറ്റപ്പണിക്കും നവീകരണത്തിനുമായി വർഷംതോറും ലക്ഷങ്ങൾ മുടക്കേണ്ടതില്ല. അപകട സാധ്യത നന്നേ കുറവുള്ള പാതയുമാണിത്. രണ്ടു ചെറിയ പാലങ്ങളും ഏതാനും കലുങ്കുകളും പൂർത്തിയായാൽ പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് സാക്ഷാത്കരിക്കപ്പെടും.
ബാണാസുര, പെരുവണ്ണാമുഴി ഡാമുകളുടെ ഓരത്തുകൂടി കടന്നുപോകുന്നതിനാൽ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചേക്കാവുന്ന പ്രധാന റോഡായി ഇതു മാറും. തത്ഫലമായി പല പുതിയ ടൂറിസം കോറിഡോറുകളും തുറക്കപ്പെടും. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം മേഖലയുമായി ഇതു ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയ പാത 212ൽ രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിൽ കോഴിക്കോട്-പൂഴിത്തോട്-പടിഞ്ഞാറെത്തറ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-ബംഗളൂരു യാത്ര രാത്രിയിലും സുഗമമാകും.
കൃഷിയിടങ്ങൾ വനഭൂമിയായി
1972ൽ ബാണാസുര ഡാം നിർമാണത്തിനുള്ള സർവേ തുടങ്ങിയിരുന്നു. തരിയോട് ടൗൺ പദ്ധതി പ്രദേശത്തിനുള്ളിലായി. പദ്ധതി പ്രദേശത്തെ കുടിയൊഴിപ്പിക്കൽ എൺപതുകളിൽ പൂർത്തിയാക്കി പണി തുടങ്ങി. അതോടെ പൂഴിത്തോട് മുതൽ, കരിങ്കണ്ണി, താണ്ടിയോടു ഭാഗങ്ങളിൽ ഉണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും താമസക്കാരുടെയും തരിയോടുമായുള്ള ബന്ധം നിലച്ചു. റോഡ് ഗതാഗതം നിലച്ചതും ടൗൺ ഇല്ലാത്തതും ഇവിടെ എസ്റ്റേറ്റുകളെ നഷ്ടത്തിലാക്കി.
വർഷങ്ങൾക്കുള്ളിൽത്തന്നെ തന്ത്രപരമായി വനംവകുപ്പ് ഈ എസ്റ്റേറ്റുകൾ മിച്ചഭൂമിയായി പിടിച്ചെടുക്കുകയായിരുന്നു. അതെല്ലാം ഇപ്പോൾ വനമായി പരിഗണിക്കപ്പെടുകയും ഈ റോഡ് വനംവകുപ്പ് അനുമതിയില്ലാതെ നടക്കില്ലെന്ന സ്ഥിതിയെത്തുകയും ചെയ്തു. ചില എസ്റ്റേറ്റുകളുടെ ഭാഗമായ ഭൂമിയാണ് ഇത് എന്നതാണ് യാഥാർഥ്യം. തരിയോട് ടൗൺ ഉണ്ടായിരുന്ന കാലത്തെ തരിയോട്-പൂഴിത്തോട് റോഡ് പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡായി മാറി.
ബദൽ റോഡിനായി കർമസമിതി
മൂന്നു പതിറ്റാണ്ടായി കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര നിവാസികൾ ആവശ്യപ്പെടുന്ന പൂഴിത്തോട്-പടിഞ്ഞാറെത്തറ ബദൽ റോഡ് അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർമസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം പടിഞ്ഞാറത്തറയിൽ ആരംഭിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ തുടങ്ങിയ റിലേ സത്യഗ്രഹം തുടരുകയാണ്. അതോടൊപ്പം നിയമപരമായ സാധ്യതകൾ തേടി കോടതിയുടെ മുമ്പിലും കർമസമിതി എത്തിയിട്ടുണ്ട്. ഇത് വയനാട്ടുകാരുടെയും കോഴിക്കോട്ടുകാരുടെയും മാത്രം ആവശ്യമല്ല. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ചരക്ക് വാഹനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
ചരിത്ര വഴിയിലൂടെ
41979 മുതൽ ബദൽ റോഡ് ചർച്ചകൾ സജീവമായിരുന്നു, അതിനായി സർവേകൾ ആരംഭിച്ചു.
41991ൽ സർവേ പൂർത്തിയായി. പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് ഏറ്റവും അനുയോജ്യവും അനിവാര്യവുമായ റോഡായി കണ്ടെത്തി.
4 1992 ഓഗസ്റ്റ് മൂന്നിന് പൊതുമരാമത്തു വകുപ്പ് പ്രവൃത്തി തുടങ്ങാൻ തീരുമാനിക്കുകയും ഡിസംബറിൽ റവന്യൂ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വനഭൂമിക്കു പകരമായി നൽകുന്ന റവന്യൂ ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്തു.1993 ഫെബ്രുവരിയിൽ വടകര ചുരം ഡിവിഷൻ ഓഫീസ് തുടങ്ങി.
4 1993 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി കെ. കരുണാകരന്റെ ചേമ്പറിൽ വനം വകുപ്പിന്റെ തടസങ്ങൾ നീക്കാൻ തീരുമാനമെടുത്തു.1994 ജനുവരിയിൽ ഭരണാനുമതി ലഭിച്ചു. ബജറ്റിലൂടെ അനുമതി ലഭിക്കുകയും 960 ലക്ഷം വകയിരുത്തുകയും ചെയ്തു. 1994 സെപ്റ്റംബറിൽ പടിഞ്ഞാറെത്തറയിൽ കെ. കരുണാകരനും പൂഴിത്തോട് പി.കെ.കെ. ബാവയും തറക്കല്ലിട്ടു.
4ആദ്യ കണക്കനുസരിച്ച് നഷ്ടമാകുന്ന വനഭൂമി 20.995 ഹെക്ടർ ആണെന്ന് തിട്ടപ്പെടുത്തി. പകരം 52 ഏക്കർ വനംവകുപ്പിനു നൽകാൻ തീരുമാനമായി. വയനാട് ജില്ലയിൽ കാഞ്ഞിരങ്ങാട് വില്ലേജ് 33.5ഏക്കർ, തരിയോട് പഞ്ചായത്തിൽ 15 ഏക്കർ എന്നിങ്ങനെ കണ്ടെത്തി. തികയാത്ത 4.23 ഏക്കർ ഭൂമി പടിഞ്ഞാറെത്തറ പഞ്ചായത്തിൽ 8,80,000 രൂപയ്ക്കു വിലയ്ക്കുവാങ്ങി നൽകി.
42005ൽ ഈ റോഡ് സംസ്ഥാനപാത 54 ആയി പ്രഖ്യാപിച്ചു. പാതയുടെ വീതി 12 മീറ്റർ, വനത്തിൽ വീതി 15 മീറ്റർ എന്നിങ്ങനെയായി അലൈൻമെന്റ് നടത്തി. 2009ൽ രാത്രികാല യാത്രാ നിരോധനം വന്നപ്പോൾ ഈ റോഡ് ബംഗളൂരു-കുട്ട-ഗോണിക്കുപ്പ-മാനന്തവാടി-പടിഞ്ഞാറത്തറ-പൂഴിത്തോട്-കോഴിക്കോട് ദേശീയപാത 33 ആയി പുതിയ നയരേഖ പ്രഖ്യാപിക്കുകയും ചെയ്തു. 2013 ഒക്ടോബർ ഒന്നിന് ഈ റോഡ് പ്രാവർത്തികമാക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും ഈ റോഡ് യാഥാർഥ്യമായില്ല എന്നതാണ് അത്ഭുതം. ഈ റോഡിനു വേണ്ടി വാദിക്കാൻ വൻകിടക്കാർ ഇല്ലാത്തതാണോ അതോ എതിർക്കുന്നവർ അതിശക്തരാണോ?
ബോണി ജേക്കബ്
(കേരള കർഷക അതിജീവന സംയുക്ത സമിതി കൺവീനറാണ് ലേഖകൻ)