പി.രാജീവ് (വ്യവസായ മന്ത്രി)
ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികൾ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലയ്ക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ വികാസ സൂചികകൾ പോലെതന്നെ പ്രധാനപ്പെട്ടതാണ് വ്യവസായ മേഖലയുടെ മേന്മകളും. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവത്കരണം എന്നിവയിൽ മുൻ നിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐടി പാർക്കും ആധുനിക വ്യവസായ സ്ഥാപനങ്ങളും പടുത്തുയർത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും അസത്യങ്ങളും ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച ഒരു രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായ ഭൂമിക. അങ്ങനെ തിടം വച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവ്വം കുതിച്ച ചരിത്ര സന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ലക്ഷ്യമിട്ടു; നേടിയെടുത്തു
ആഗോളാടിസ്ഥാനത്തിൽ തന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എംഎസ്എംഇകളാണ്. തൊഴിൽ സൃഷ്ടിയിൽ എംഎസ്എംഇകൾക്ക് വമ്പിച്ച പങ്കാണുള്ളത്. ഗ്രാമീണ - പിന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവത്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം എംഎസ്എംഇകൾ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21 ൽ 11,540 സംരംഭങ്ങളും 2019 -20 ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022-23 ൽ, ഇതു വരെയുള്ള കണക്ക് പ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങൾ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്കു പ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നു തന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടി എത്തിയത്.
സംസ്ഥാനത്തെ തൊഴിലാളി സംഘടനകൾ, ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ്, സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകൾ ഈ പദ്ധതിയുമായി ആദ്യന്തം സഹകരിച്ചു. പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസത്തെ പരിശീലനം നൽകി.
കെ-സ്വിഫ്റ്റ് പോർട്ടൽ
സംസ്ഥാനത്തെ ബാങ്കുകളും എസ്എൽബിസിയും നാലു ശതമാനം പലിശക്കുള്ള വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ പലിശ നഷ്ടം നികത്താൻ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലൂടെ സാധിച്ചു. ഇതിനു ശേഷം രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്-ലോൺ-സബ്സിഡി മേളകൾ സംഘടിപ്പിച്ചു. പുതിയ സംരംഭകർക്ക് കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത് സംരംഭകർക്കും പദ്ധതിക്കും അനുകൂല ഘടകമായി.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എംബിഎ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1,153 ഇന്റേണുകൾ, സംരംഭകർക്ക് പൊതുബോധവത്്കരണം നൽകാനും വൺ ടു വൺ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽനിന്നും ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയാറാക്കുന്നതിനും ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. ഇതിനുപുറമേ താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇതിനൊപ്പം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതി മുന്നോട്ടേക്ക് കുതിച്ചു.
ഇനിയുള്ള നാലു മാസങ്ങൾ കൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ മഹാസംഗമമാണ് ജനുവരി 21ന് കൊച്ചിയിൽ നടക്കുന്നത്.
ഇവിടം കൊണ്ടവസാനിക്കുന്നില്ല
ലക്ഷ്യം നേടിയതോടെ സംരംഭകവർഷം പദ്ധതി പൂർത്തിയായെന്ന് സർക്കാർ കരുതുന്നില്ല. നിലവിൽ വന്ന സംരംഭങ്ങളിൽ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. സംരംഭങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് എംഎസ്എംഇ ക്ലിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളും ക്ലിനിക്കുകളിൽനിന്ന് ലഭ്യമാക്കും.
കേരളത്തിൽ നിർമിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങള് വിപണനം ചെയ്യാനായി ഓപ്പണ് നെറ്റ്വര്ക്ക് പ്ലാറ്റ്ഫോം നിര്മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടനയിലും ഈ മുന്നേറ്റം നമുക്ക് കാണാൻ സാധിക്കും.
റാങ്ക് മെച്ചപ്പെടുത്തി
സംരംഭകർക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്രമേൽ ദൃശ്യമാണ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമ്മിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു സർക്കാരിന്റെ ആദ്യ ഊന്നൽ. 50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിനുശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7,000 കോടി രൂപയിലധികമാണ്. ഇതിൽ തന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾക്കു നേരേ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായ സൗഹൃദ റാങ്ക് പട്ടികയും ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒരു വർഷം കൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തിൽ വലിയ പ്രചോദനമായി സംരംഭക വർഷം മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികൾ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലയ്ക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ വികാസ സൂചികകൾ പോലെതന്നെ പ്രധാനപ്പെട്ടതാണ് വ്യവസായ മേഖലയുടെ മേന്മകളും. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവത്കരണം എന്നിവയിൽ മുൻ നിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐടി പാർക്കും ആധുനിക വ്യവസായ സ്ഥാപനങ്ങളും പടുത്തുയർത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും അസത്യങ്ങളും ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച ഒരു രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായ ഭൂമിക. അങ്ങനെ തിടം വച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവ്വം കുതിച്ച ചരിത്ര സന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ലക്ഷ്യമിട്ടു; നേടിയെടുത്തു
ആഗോളാടിസ്ഥാനത്തിൽ തന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എംഎസ്എംഇകളാണ്. തൊഴിൽ സൃഷ്ടിയിൽ എംഎസ്എംഇകൾക്ക് വമ്പിച്ച പങ്കാണുള്ളത്. ഗ്രാമീണ - പിന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവത്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം എംഎസ്എംഇകൾ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21 ൽ 11,540 സംരംഭങ്ങളും 2019 -20 ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022-23 ൽ, ഇതു വരെയുള്ള കണക്ക് പ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങൾ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്കു പ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നു തന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടി എത്തിയത്.
സംസ്ഥാനത്തെ തൊഴിലാളി സംഘടനകൾ, ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ്, സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകൾ ഈ പദ്ധതിയുമായി ആദ്യന്തം സഹകരിച്ചു. പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസത്തെ പരിശീലനം നൽകി.
കെ-സ്വിഫ്റ്റ് പോർട്ടൽ
സംസ്ഥാനത്തെ ബാങ്കുകളും എസ്എൽബിസിയും നാലു ശതമാനം പലിശക്കുള്ള വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ പലിശ നഷ്ടം നികത്താൻ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലൂടെ സാധിച്ചു. ഇതിനു ശേഷം രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്-ലോൺ-സബ്സിഡി മേളകൾ സംഘടിപ്പിച്ചു. പുതിയ സംരംഭകർക്ക് കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത് സംരംഭകർക്കും പദ്ധതിക്കും അനുകൂല ഘടകമായി.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എംബിഎ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1,153 ഇന്റേണുകൾ, സംരംഭകർക്ക് പൊതുബോധവത്്കരണം നൽകാനും വൺ ടു വൺ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽനിന്നും ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയാറാക്കുന്നതിനും ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. ഇതിനുപുറമേ താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇതിനൊപ്പം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതി മുന്നോട്ടേക്ക് കുതിച്ചു.
ഇനിയുള്ള നാലു മാസങ്ങൾ കൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ മഹാസംഗമമാണ് ജനുവരി 21ന് കൊച്ചിയിൽ നടക്കുന്നത്.
ഇവിടം കൊണ്ടവസാനിക്കുന്നില്ല
ലക്ഷ്യം നേടിയതോടെ സംരംഭകവർഷം പദ്ധതി പൂർത്തിയായെന്ന് സർക്കാർ കരുതുന്നില്ല. നിലവിൽ വന്ന സംരംഭങ്ങളിൽ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. സംരംഭങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് എംഎസ്എംഇ ക്ലിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളും ക്ലിനിക്കുകളിൽനിന്ന് ലഭ്യമാക്കും.
കേരളത്തിൽ നിർമിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങള് വിപണനം ചെയ്യാനായി ഓപ്പണ് നെറ്റ്വര്ക്ക് പ്ലാറ്റ്ഫോം നിര്മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടനയിലും ഈ മുന്നേറ്റം നമുക്ക് കാണാൻ സാധിക്കും.
റാങ്ക് മെച്ചപ്പെടുത്തി
സംരംഭകർക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്രമേൽ ദൃശ്യമാണ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമ്മിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു സർക്കാരിന്റെ ആദ്യ ഊന്നൽ. 50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിനുശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7,000 കോടി രൂപയിലധികമാണ്. ഇതിൽ തന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾക്കു നേരേ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായ സൗഹൃദ റാങ്ക് പട്ടികയും ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒരു വർഷം കൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തിൽ വലിയ പ്രചോദനമായി സംരംഭക വർഷം മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.