ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർത്തനം ചെയ്ത ഭാഷാപണ്ഡിതനാണ് ആർ.ഇ. ആഷർ. തമിഴ്, മലയാളം ഭാഷകളിലുള്ള സജീവ താത്പര്യമാണ് ഈ ഭാഷകളുടെ വ്യാകരണചിന്തകളിലേക്കും സാഹിത്യ വിവർത്തനങ്ങളിലേക്കും ആഷറിനെ എത്തിച്ചത്. 1977 മുതൽ എഡിൻബറോ സർവകലാശാലയുടെ ഭാഷാശാസ്ത്ര വിഭാഗത്തിൽ പ്രഫസറായിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തമിഴ് റിസർച്ചിന്റെ പ്രസിഡന്റായി എട്ടു വർഷം സേവനം ചെയ്തു. ചിക്കാഗോ സർവകലാശാലയിലും മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലും തമിഴ്-മലയാള ഭാഷകളുടെ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ-അക്കാദമിക പ്രവർത്തനങ്ങളും ഭാഷാവ്യാകരണ ചിന്തകളും വിവർത്തനസംരംഭങ്ങളും ആഷറിനെ കേരളത്തോടു കൂടുതൽ അടുപ്പിച്ചുനിർത്തി. കേരളത്തെ ലോകത്തിലേക്കും ലോകഭാഷയിലേക്കും വിവർത്തനം ചെയ്യാനുള്ള സാംസ്കാരികഭാവന ആർജിച്ചെടുക്കുന്നതും ഈ അടുപ്പത്തിലൂടെയാണ്.
ആഷറുടെ സംഭാവനകൾ പല മേഖലകളിലാണ്. 1994ൽ പുറത്തിറക്കിയ Encyclopedia of Language and Linguistics ലോകമെന്പാടുമുള്ള ഭാഷാഗവേഷകർക്കും അധ്യാപകർക്കും ഒഴിവാക്കാനാവാത്ത സഹായകഗ്രന്ഥമാണ്. പുതിയതും പഴയതുമായ എല്ലാത്തരം ഭാഷാസങ്കേതങ്ങളുടെയും വിശേഷധാരണയ്ക്ക് ആഷറുടെ എൻസൈക്ലോപീഡിയ ഫലപ്രദമാണ്.
വ്യാകരണ പഠനങ്ങളാണ് ആഷറിന്റെ മറ്റൊരു മേഖല. ആഷറും ടി.സി. കുമാരിയും ചേർന്നെഴുതിയ Malayalam എന്ന മലയാള വ്യാകരണഗ്രന്ഥം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മലയാള വ്യാകരണഗ്രന്ഥമാണ്. സിദ്ധാന്ത ഭാഷാശാസ്ത്രത്തിന്റെയും വാക്യഘടനാ ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയുടെ വ്യാകരണം വിവരിക്കുന്ന കൃതി എന്ന നിലയിൽ ഈ വ്യാകരണ ഗ്രന്ഥത്തിനു വലിയ പ്രാധാന്യമുണ്ട്. കേരള പാണിനീയമുൾപ്പെടെയുള്ള എല്ലാ വ്യാകരണ ഗ്രന്ഥങ്ങളും വർണവിവരണത്തിൽ ആരംഭിക്കുന്പോൾ ആഷറുടെ വ്യാകരണം വാക്യഘടനയിലാരംഭിക്കുന്നു. ഒരു വാക്യത്തെ അടിസ്ഥാന ഏകകമായി പരിഗണിക്കുന്നതിലൂടെ മാത്രമേ വാക്യത്തിലെ ഘടകപദങ്ങളുടെയും വ്യാകരണ സംവർഗങ്ങളുടെയും ഘടനാപരവും ആർഥികവുമായ ബന്ധങ്ങളെ സൂക്ഷ്മമായി വിവരിക്കാനാവൂ. Colloquiel Tamil: A Complete Course for Beginners ആഷറിന്റെ വ്യാകരണവഴിയിലെ മറ്റൊരു പരീക്ഷണമാണ്.
Studies on Malayalam Language and Literature, ബഷീർ പഠനങ്ങൾ എന്നിവയെല്ലാം സാഹിത്യപഠനം എന്ന മണ്ഡലത്തിൽ ഉൾപ്പെടുന്ന രചനകളാണ്. വിവർത്തനരംഗത്തെ സംഭാവനകളും ആഷറുടെ വിവർത്തന സമീപനങ്ങളും ഗൗരവമായ ശ്രദ്ധയർഹിക്കുന്നുണ്ട്. തകഴിയുടെ തോട്ടിയുടെ മകൻ, ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾ, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ് ആഷറിന്റെ വിവർത്തന പ്രവർത്തനങ്ങൾ. കേരളീയരായ ഏതെങ്കിലും സാഹിത്യവിവർത്തകന്റെ/കയുടെ സഹകരണത്തോടുകൂടിയാണ് ഓരോന്നും വിവർത്തനം ചെയ്തത്. വിവർത്തനം ഒരു സംസ്കാരാന്തര പ്രവർത്തനമാണെന്ന് വിവർത്തിതപാഠം വെളിപ്പെടുത്തുന്നുണ്ട്. ഭാഷാരൂപങ്ങളുടെ കോശാർഥത്തോടൊപ്പം പ്രകരണാർഥംകൂടി വെളിപ്പെട്ടുവരേണ്ടതുള്ളതിനാലാവാം സ്വദേശീയരായ ഭാഷാസാഹിത്യപണ്ഡിതരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വിവർത്തന സംരംഭത്തെ സ്വീകരിച്ചത്.
‘തോട്ടിയുടെ മകനെ’ Scavengers Son ഉം ബാല്യകാലസഖിയെ Childhood Friend ഉം ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’വിനെ My grant Dad had an Elephant ഉം ആക്കിയപ്പോൾ പാത്തുമ്മയുടെ ആടിനെ Pathummas Goat എന്നാക്കി തുല്യത പാലിച്ചു. സ്രോതഭാഷയിലെ പദങ്ങളുടെ/വാക്യങ്ങളുടെ ആർഥികലക്ഷ്യങ്ങൾ ലക്ഷ്യഭാഷയിൽ എത്രമാത്രം പ്രതിഫലിപ്പിക്കാൻ കഴിയും എന്ന അന്വേഷണമാണ് ഓരോ വിവർത്തനവും. ഈ അന്വേഷണത്തിലൂടെ സ്രോതഭാഷാപദങ്ങൾക്ക് പുതിയ അർഥങ്ങൾ സൃഷ്ടിക്കപ്പെടുകകൂടിയാണ്. ഭാഷയുടെ അതിരുകൾ വിട്ട് വിവർത്തനങ്ങളിലൂടെ ഒരു കൃതി ലോകത്തിലേക്കു സഞ്ചരിക്കും. ഓരോ വിവർത്തകനും അത്തരത്തിൽ വാക്കിന്റെ വാഹനങ്ങളായി മാറുന്നു. ആഷറിന്റെ വിവർത്തന മാർഗവും ഇതിൽനിന്നു വ്യത്യസ്തമാകുന്നില്ല. കേരളത്തെ/മലയാളത്തെ ലോകത്തിലേക്ക്/ലോകഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അതിരുകളെ വിസ്തൃതമാക്കിയ ഭാഷാപണ്ഡിതനായിരുന്നു ആർ.ഇ. ആഷർ.
കേരളത്തെ ലോകത്തിലേക്കു വിവർത്തനം ചെയ്ത ഭാഷാപണ്ഡിതനാണ് ആർ.ഇ. ആഷർ. തമിഴ്, മലയാളം ഭാഷകളിലുള്ള സജീവ താത്പര്യമാണ് ഈ ഭാഷകളുടെ വ്യാകരണചിന്തകളിലേക്കും സാഹിത്യ വിവർത്തനങ്ങളിലേക്കും ആഷറിനെ എത്തിച്ചത്. 1977 മുതൽ എഡിൻബറോ സർവകലാശാലയുടെ ഭാഷാശാസ്ത്ര വിഭാഗത്തിൽ പ്രഫസറായിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തമിഴ് റിസർച്ചിന്റെ പ്രസിഡന്റായി എട്ടു വർഷം സേവനം ചെയ്തു. ചിക്കാഗോ സർവകലാശാലയിലും മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലും തമിഴ്-മലയാള ഭാഷകളുടെ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ-അക്കാദമിക പ്രവർത്തനങ്ങളും ഭാഷാവ്യാകരണ ചിന്തകളും വിവർത്തനസംരംഭങ്ങളും ആഷറിനെ കേരളത്തോടു കൂടുതൽ അടുപ്പിച്ചുനിർത്തി. കേരളത്തെ ലോകത്തിലേക്കും ലോകഭാഷയിലേക്കും വിവർത്തനം ചെയ്യാനുള്ള സാംസ്കാരികഭാവന ആർജിച്ചെടുക്കുന്നതും ഈ അടുപ്പത്തിലൂടെയാണ്.
ആഷറുടെ സംഭാവനകൾ പല മേഖലകളിലാണ്. 1994ൽ പുറത്തിറക്കിയ Encyclopedia of Language and Linguistics ലോകമെന്പാടുമുള്ള ഭാഷാഗവേഷകർക്കും അധ്യാപകർക്കും ഒഴിവാക്കാനാവാത്ത സഹായകഗ്രന്ഥമാണ്. പുതിയതും പഴയതുമായ എല്ലാത്തരം ഭാഷാസങ്കേതങ്ങളുടെയും വിശേഷധാരണയ്ക്ക് ആഷറുടെ എൻസൈക്ലോപീഡിയ ഫലപ്രദമാണ്.
വ്യാകരണ പഠനങ്ങളാണ് ആഷറിന്റെ മറ്റൊരു മേഖല. ആഷറും ടി.സി. കുമാരിയും ചേർന്നെഴുതിയ Malayalam എന്ന മലയാള വ്യാകരണഗ്രന്ഥം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മലയാള വ്യാകരണഗ്രന്ഥമാണ്. സിദ്ധാന്ത ഭാഷാശാസ്ത്രത്തിന്റെയും വാക്യഘടനാ ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയുടെ വ്യാകരണം വിവരിക്കുന്ന കൃതി എന്ന നിലയിൽ ഈ വ്യാകരണ ഗ്രന്ഥത്തിനു വലിയ പ്രാധാന്യമുണ്ട്. കേരള പാണിനീയമുൾപ്പെടെയുള്ള എല്ലാ വ്യാകരണ ഗ്രന്ഥങ്ങളും വർണവിവരണത്തിൽ ആരംഭിക്കുന്പോൾ ആഷറുടെ വ്യാകരണം വാക്യഘടനയിലാരംഭിക്കുന്നു. ഒരു വാക്യത്തെ അടിസ്ഥാന ഏകകമായി പരിഗണിക്കുന്നതിലൂടെ മാത്രമേ വാക്യത്തിലെ ഘടകപദങ്ങളുടെയും വ്യാകരണ സംവർഗങ്ങളുടെയും ഘടനാപരവും ആർഥികവുമായ ബന്ധങ്ങളെ സൂക്ഷ്മമായി വിവരിക്കാനാവൂ. Colloquiel Tamil: A Complete Course for Beginners ആഷറിന്റെ വ്യാകരണവഴിയിലെ മറ്റൊരു പരീക്ഷണമാണ്.
Studies on Malayalam Language and Literature, ബഷീർ പഠനങ്ങൾ എന്നിവയെല്ലാം സാഹിത്യപഠനം എന്ന മണ്ഡലത്തിൽ ഉൾപ്പെടുന്ന രചനകളാണ്. വിവർത്തനരംഗത്തെ സംഭാവനകളും ആഷറുടെ വിവർത്തന സമീപനങ്ങളും ഗൗരവമായ ശ്രദ്ധയർഹിക്കുന്നുണ്ട്. തകഴിയുടെ തോട്ടിയുടെ മകൻ, ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾ, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ് ആഷറിന്റെ വിവർത്തന പ്രവർത്തനങ്ങൾ. കേരളീയരായ ഏതെങ്കിലും സാഹിത്യവിവർത്തകന്റെ/കയുടെ സഹകരണത്തോടുകൂടിയാണ് ഓരോന്നും വിവർത്തനം ചെയ്തത്. വിവർത്തനം ഒരു സംസ്കാരാന്തര പ്രവർത്തനമാണെന്ന് വിവർത്തിതപാഠം വെളിപ്പെടുത്തുന്നുണ്ട്. ഭാഷാരൂപങ്ങളുടെ കോശാർഥത്തോടൊപ്പം പ്രകരണാർഥംകൂടി വെളിപ്പെട്ടുവരേണ്ടതുള്ളതിനാലാവാം സ്വദേശീയരായ ഭാഷാസാഹിത്യപണ്ഡിതരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വിവർത്തന സംരംഭത്തെ സ്വീകരിച്ചത്.
‘തോട്ടിയുടെ മകനെ’ Scavengers Son ഉം ബാല്യകാലസഖിയെ Childhood Friend ഉം ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’വിനെ My grant Dad had an Elephant ഉം ആക്കിയപ്പോൾ പാത്തുമ്മയുടെ ആടിനെ Pathummas Goat എന്നാക്കി തുല്യത പാലിച്ചു. സ്രോതഭാഷയിലെ പദങ്ങളുടെ/വാക്യങ്ങളുടെ ആർഥികലക്ഷ്യങ്ങൾ ലക്ഷ്യഭാഷയിൽ എത്രമാത്രം പ്രതിഫലിപ്പിക്കാൻ കഴിയും എന്ന അന്വേഷണമാണ് ഓരോ വിവർത്തനവും. ഈ അന്വേഷണത്തിലൂടെ സ്രോതഭാഷാപദങ്ങൾക്ക് പുതിയ അർഥങ്ങൾ സൃഷ്ടിക്കപ്പെടുകകൂടിയാണ്. ഭാഷയുടെ അതിരുകൾ വിട്ട് വിവർത്തനങ്ങളിലൂടെ ഒരു കൃതി ലോകത്തിലേക്കു സഞ്ചരിക്കും. ഓരോ വിവർത്തകനും അത്തരത്തിൽ വാക്കിന്റെ വാഹനങ്ങളായി മാറുന്നു. ആഷറിന്റെ വിവർത്തന മാർഗവും ഇതിൽനിന്നു വ്യത്യസ്തമാകുന്നില്ല. കേരളത്തെ/മലയാളത്തെ ലോകത്തിലേക്ക്/ലോകഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അതിരുകളെ വിസ്തൃതമാക്കിയ ഭാഷാപണ്ഡിതനായിരുന്നു ആർ.ഇ. ആഷർ.