മോൺ. യൂജിൻ എച്ച്. പെരേര
മത്സ്യത്തൊഴിലാളി സമരം താത്കാലികമായി നിർത്തിവയ്ക്കുന്നു. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെത്തുടർന്നാണു സമരം താത്കാലികമായി നിർത്തിവയ്ക്കാൻ മത്സ്യത്തൊഴിലാളി സമരസമിതി തീരുമാനിച്ചത്.
മത്സ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തിവന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചു സമരം ആരംഭിച്ച ശേഷമാണു സിമന്റ് ഗോഡൗണുകളിലും സ്കൂളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും വീടുകൾ വച്ചു നൽകുന്നതിനു മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയാറായി സർക്കാർ മുന്നോട്ടുവന്നത്.
വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം സൃഷ്ടിക്കുന്ന സാമൂഹ്യ, തൊഴിൽ മേഖലകളിലും കടലിന്റെ ജൈവ ആവാസ വ്യവസ്ഥ, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം എന്നിവയ്ക്കും ഉണ്ടാകുന്ന ആഘാതങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ ഒരു സമിതിയെ ഒക്ടോബർ ആറിനു നിയോഗിച്ചെങ്കിലും സമരസമിതി നിർദേശിക്കുന്ന ശാസ്ത്രജ്ഞന്മാരെ ഉൾക്കൊള്ളിക്കുകയോ പഠനത്തിനുള്ള മാർഗരേഖ തയാറാക്കുകയോ ചെയ്തിട്ടില്ല.
കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. തീരക്കടലിൽ മത്സ്യസമ്പത്തു കുറയുന്നതിനാൽ ആഴക്കടലിലേക്കു പോകേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്കു നിലവിലുള്ള 25 രൂപ സബ്സിഡിക്കും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ എൻജിൻ ഡീസൽ എൻജിനായി നവീകരിക്കുന്നതിനു സർക്കാർ നൽകുന്ന സബ്സിഡിക്കും പുറമേ ഇത്തരം എൻജിനുകളിൽ ഉപയോഗിക്കുന്ന ഡീസലിനും സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വലിയ തോതിൽ തീരശോഷണം നേരിടുന്ന തിരുവനന്തപുരം തീരത്തെ സംരക്ഷിക്കാനുള്ള നിർദേശങ്ങളിലും ധാരണയായിട്ടുണ്ട്. മുതലപ്പൊഴിയിൽ നിർമിച്ച തുറമുഖത്തിന്റെ സാങ്കേതിക പോരായ്മകൾ പഠിച്ച് പരിഹരിക്കുന്നതിനു പൂന സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനെ (സിഡബ്ല്യുപിആർഎസ്) ചുമതലപ്പെടുത്താനും തീരദേശവാസികളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു.
മേൽപ്പറഞ്ഞ ഏഴു കാര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതുപോലെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ നാം തന്നെ ഒരു ജനകീയ വിദഗ്ധ സമിതിയെ നിയോഗിച്ചു. വാണിജ്യ തുറമുഖ നിർമാണം തീരദേശ വാസികളുടെ നിലനിൽപ്പിനും ഉപജീവനത്തിനും തീരശോഷണത്തിനും തൊഴിലിനും കടലിലെ ജൈവ ആവാസ വ്യവസ്ഥകൾക്കും മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങൾക്ക് പരിഹാരം തേടുകയാണ്. കൂടാതെ 126 മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച റിട്ട് ഹർജിയിലൂടെ നിയമപരിരക്ഷ തേടും. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തിവരുന്ന സമരം തത്കാലം അവസാനിപ്പിക്കുകയാണ്.
കൂടാതെ, ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കുന്നതാണ്. സമരരംഗത്തു സജീവമായി സഹകരിച്ച ഏവരെയും നന്ദിപൂർവം അനുസ്മരിക്കുന്നു. പ്രത്യേകിച്ച്, സമരരംഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ നേരത്ത് സമാധാനശ്രമങ്ങളുമായി മുന്നോട്ടു വന്ന ആത്മീയനേതാക്കളെ നന്ദിയോടെ അനുസ്മരിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിലെത്തിച്ച് പരിഹാരം തേടാൻ സഹായിച്ചുകൊണ്ടിരിക്കുന്ന ഏവരെയും പ്രത്യേകിച്ച് കെസിബിസി, കെആർഎൽസിസി, ഇതര മത സാമൂഹ്യ ഐക്യദാർഢ്യസമിതികൾ, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകർ, നിയമജ്ഞർ, മാധ്യമങ്ങൾ എന്നിവർക്കും നന്ദിയർപ്പിക്കുന്നു.
ഏതൊരു ജനകീയ മുന്നേറ്റവും അതിന്റെ ലക്ഷ്യത്തിലെത്തുന്നത് ഭരണസംവിധാനങ്ങൾ ജനങ്ങളുയർത്തുന്ന ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ പരിഹരിക്കുമ്പോഴാണ്. ഇക്കാര്യത്തിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും എന്ന പ്രത്യാശതന്നെയാണ് സമരം ചെയ്ത മത്സ്യത്തൊഴിലാളികൾക്കും സമരത്തിന് നേതൃത്വം നൽകിയ അതിരൂപതാ നേതൃത്വത്തിനും ഉള്ളത്.
മത്സ്യത്തൊഴിലാളി സമരം താത്കാലികമായി നിർത്തിവയ്ക്കുന്നു. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെത്തുടർന്നാണു സമരം താത്കാലികമായി നിർത്തിവയ്ക്കാൻ മത്സ്യത്തൊഴിലാളി സമരസമിതി തീരുമാനിച്ചത്.
മത്സ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തിവന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചു സമരം ആരംഭിച്ച ശേഷമാണു സിമന്റ് ഗോഡൗണുകളിലും സ്കൂളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും വീടുകൾ വച്ചു നൽകുന്നതിനു മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയാറായി സർക്കാർ മുന്നോട്ടുവന്നത്.
വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം സൃഷ്ടിക്കുന്ന സാമൂഹ്യ, തൊഴിൽ മേഖലകളിലും കടലിന്റെ ജൈവ ആവാസ വ്യവസ്ഥ, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം എന്നിവയ്ക്കും ഉണ്ടാകുന്ന ആഘാതങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ ഒരു സമിതിയെ ഒക്ടോബർ ആറിനു നിയോഗിച്ചെങ്കിലും സമരസമിതി നിർദേശിക്കുന്ന ശാസ്ത്രജ്ഞന്മാരെ ഉൾക്കൊള്ളിക്കുകയോ പഠനത്തിനുള്ള മാർഗരേഖ തയാറാക്കുകയോ ചെയ്തിട്ടില്ല.
കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. തീരക്കടലിൽ മത്സ്യസമ്പത്തു കുറയുന്നതിനാൽ ആഴക്കടലിലേക്കു പോകേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്കു നിലവിലുള്ള 25 രൂപ സബ്സിഡിക്കും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ എൻജിൻ ഡീസൽ എൻജിനായി നവീകരിക്കുന്നതിനു സർക്കാർ നൽകുന്ന സബ്സിഡിക്കും പുറമേ ഇത്തരം എൻജിനുകളിൽ ഉപയോഗിക്കുന്ന ഡീസലിനും സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വലിയ തോതിൽ തീരശോഷണം നേരിടുന്ന തിരുവനന്തപുരം തീരത്തെ സംരക്ഷിക്കാനുള്ള നിർദേശങ്ങളിലും ധാരണയായിട്ടുണ്ട്. മുതലപ്പൊഴിയിൽ നിർമിച്ച തുറമുഖത്തിന്റെ സാങ്കേതിക പോരായ്മകൾ പഠിച്ച് പരിഹരിക്കുന്നതിനു പൂന സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷനെ (സിഡബ്ല്യുപിആർഎസ്) ചുമതലപ്പെടുത്താനും തീരദേശവാസികളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു.
മേൽപ്പറഞ്ഞ ഏഴു കാര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതുപോലെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ നാം തന്നെ ഒരു ജനകീയ വിദഗ്ധ സമിതിയെ നിയോഗിച്ചു. വാണിജ്യ തുറമുഖ നിർമാണം തീരദേശ വാസികളുടെ നിലനിൽപ്പിനും ഉപജീവനത്തിനും തീരശോഷണത്തിനും തൊഴിലിനും കടലിലെ ജൈവ ആവാസ വ്യവസ്ഥകൾക്കും മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങൾക്ക് പരിഹാരം തേടുകയാണ്. കൂടാതെ 126 മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച റിട്ട് ഹർജിയിലൂടെ നിയമപരിരക്ഷ തേടും. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തിവരുന്ന സമരം തത്കാലം അവസാനിപ്പിക്കുകയാണ്.
കൂടാതെ, ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കുന്നതാണ്. സമരരംഗത്തു സജീവമായി സഹകരിച്ച ഏവരെയും നന്ദിപൂർവം അനുസ്മരിക്കുന്നു. പ്രത്യേകിച്ച്, സമരരംഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ നേരത്ത് സമാധാനശ്രമങ്ങളുമായി മുന്നോട്ടു വന്ന ആത്മീയനേതാക്കളെ നന്ദിയോടെ അനുസ്മരിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിലെത്തിച്ച് പരിഹാരം തേടാൻ സഹായിച്ചുകൊണ്ടിരിക്കുന്ന ഏവരെയും പ്രത്യേകിച്ച് കെസിബിസി, കെആർഎൽസിസി, ഇതര മത സാമൂഹ്യ ഐക്യദാർഢ്യസമിതികൾ, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകർ, നിയമജ്ഞർ, മാധ്യമങ്ങൾ എന്നിവർക്കും നന്ദിയർപ്പിക്കുന്നു.
ഏതൊരു ജനകീയ മുന്നേറ്റവും അതിന്റെ ലക്ഷ്യത്തിലെത്തുന്നത് ഭരണസംവിധാനങ്ങൾ ജനങ്ങളുയർത്തുന്ന ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ പരിഹരിക്കുമ്പോഴാണ്. ഇക്കാര്യത്തിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും എന്ന പ്രത്യാശതന്നെയാണ് സമരം ചെയ്ത മത്സ്യത്തൊഴിലാളികൾക്കും സമരത്തിന് നേതൃത്വം നൽകിയ അതിരൂപതാ നേതൃത്വത്തിനും ഉള്ളത്.