എ.എന്‍. ഷംസീര്‍ (കേരള നിയമസഭാ സ്പീക്കര്‍)
ഇന്ന് ഭരണഘടനാ ദിനമാണ്. രാജ്യത്തിന്റെ അടിത്തറയെന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. 1949 നവംബര്‍ 26നായിരുന്നു ഭരണഘടനാ നിര്‍മാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്.
ഇന്ത്യയുടെ ഭരണഘടന ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. അത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്പന്നമാണ്. സ്വാതന്ത്ര്യ സമരകാലത്ത് തന്നെ നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ല്‍ എം.എന്‍. റോയ് ആണ്. 1940ല്‍ ഓഗസ്റ്റ് ഓഫര്‍ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടിഷുകാര്‍ അംഗീകരിച്ചു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷന് 1946 ജൂലൈയില്‍ ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ചതോടെ ഭരണഘടനയിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചു.
ഡോ. രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷന്‍. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണ സഭ, കരട് നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി.ആര്. അംബേദ്കര്‍ ആയിരുന്നു അധ്യക്ഷന്‍. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ അംബേദ്കര്‍, 1948 ഫെബ്രുവരിയില്‍ ഭരണഘടനാ നിര്‍മാണ സഭാ അധ്യക്ഷന്‍ മുന്നില്‍ ഭരണഘടന സമര്‍പ്പിച്ചു. മാര്‍ച്ചില്‍ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താന്‍ എട്ടു മാസത്തെ സമയം നല്കി. എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മാണ സഭയുടെ അംഗീകാരം നേടി. 1950 ജനുവരി 26ന് ഭരണഘടന നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു.
ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും അതിന്റെ ആമുഖത്തില്‍ത്തന്നെ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കാറ്. ജവാഹര്‍ലാല്‍ നെഹ്റുവാണ് ആമുഖത്തിന്റെ ശില്പി. 1946 ഡിസംബര്‍ 13ന് നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. 1976ലെ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് അവ സംരക്ഷിക്കാനുള്ള യത്നത്തിലാണ് രാജ്യത്തെ ജനാധിപത്യവാദികളുള്ളത്.
ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന, ദിശാബോധം നല്കുന്ന ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. നമ്മളെല്ലാവരും അത് അംഗീകരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം എന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉള്‍ക്കാമ്പ്. ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തില്‍ 22 ഭാഗവും 395 അനുച്ഛേദങ്ങളും ഒമ്പതു പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. നിരവധി അപവാദങ്ങളും പരിമിതികളും സവിശേഷതകളും ഇവ സംബന്ധിച്ച് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുവന്ന നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും മൂന്നു പട്ടികകളും നമ്മുടെ ഭരണഘടനയില്‍ കൂട്ടിചേര്ക്കുകയുണ്ടായി.
ദീര്‍ഘമായ തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് പല ഭാഗങ്ങളും ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ പേര് എന്താകണമെന്നതുതന്നെ വലിയ തര്‍ക്ക വിഷയമായിരുന്നു. നമ്മുടെ അയല്‍ രാജ്യത്തിന് പാകിസ്ഥാന് എന്ന പേരു വന്നതിനാല്‍ നമ്മള് ഹിന്ദുസ്ഥാന്‍ എന്ന പേരിടണമെന്ന് ശഠിച്ചവരുണ്ട്. അല്ലെങ്കില്‍ ഹിന്ദുകാണ്ഡം എന്നാക്കണമെന്നു പറഞ്ഞവരുണ്ട്. എന്നാല്‍, അവസാനം ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്ന പേരാണ് നിശ്ചയിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം എങ്ങനെ തുടങ്ങണമെന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍, വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ, ഇന്ത്യയിലെ ജനങ്ങളായ നമ്മള് എന്ന തുടക്കമാണ് അംഗീകരിക്കപ്പെട്ടത്. ഇതെല്ലാം തീര്‍പ്പാക്കാന്‍ വോട്ടെടുപ്പുകളും നടന്നു. മതത്തിന്റെ പേരില്‍ വിവേചനമോ പ്രീണനമോ പാടില്ലെന്ന പ്രസക്തമായ വ്യവസ്ഥയുമുണ്ടാക്കി. ഇതിലെല്ലാം പുരോഗമനപരമായ നിലപാട് സുവ്യക്തമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വനിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അത് ചീത്തയാകു’മെന്ന് 1949 നവംബര്‍ 25ന് ഭരണഘടനാ അസംബ്ലിയില്‍ അംബേദ്കര്‍ നല്കിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോള്‍ ഓര്‍മവരുന്നത്.
പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നല്കിയ വിശേഷണങ്ങള്‍. ഇതിലെ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള വിശേഷണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്തുവാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ചെറുത്തുതോല്‍പ്പിക്കണം. ഭരണഘടനാ സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കുവാനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരണം.
ഭരണഘടനയെ കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തില്‍ പരമപ്രധാനമായ ഒന്നാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകര്ന്നുനല്കാനുള്ള വിപുലമായ ഒരു കാമ്പയിന് രാജ്യത്തിന്റെ ഭരണഘടനാ ദിനമായ ഇന്ന് കേരള നിയമസഭ തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ കാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഭരണ ഘടനയുടെ ആവിര്‍ഭാവത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഭരണഘടനാ സാക്ഷരതായജ്ഞത്തിന് ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണല്ലോ വരും തലമുറ വളരേണ്ടത്.
ഇന്ന് ഭരണഘടനാ ദിനമാണ്. രാജ്യത്തിന്റെ അടിത്തറയെന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. 1949 നവംബര്‍ 26നായിരുന്നു ഭരണഘടനാ നിര്‍മാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത്.
ഇന്ത്യയുടെ ഭരണഘടന ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. അത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്പന്നമാണ്. സ്വാതന്ത്ര്യ സമരകാലത്ത് തന്നെ നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ല്‍ എം.എന്‍. റോയ് ആണ്. 1940ല്‍ ഓഗസ്റ്റ് ഓഫര്‍ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടിഷുകാര്‍ അംഗീകരിച്ചു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷന് 1946 ജൂലൈയില്‍ ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ചതോടെ ഭരണഘടനയിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചു.
ഡോ. രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷന്‍. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണ സഭ, കരട് നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി.ആര്. അംബേദ്കര്‍ ആയിരുന്നു അധ്യക്ഷന്‍. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ അംബേദ്കര്‍, 1948 ഫെബ്രുവരിയില്‍ ഭരണഘടനാ നിര്‍മാണ സഭാ അധ്യക്ഷന്‍ മുന്നില്‍ ഭരണഘടന സമര്‍പ്പിച്ചു. മാര്‍ച്ചില്‍ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താന്‍ എട്ടു മാസത്തെ സമയം നല്കി. എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മാണ സഭയുടെ അംഗീകാരം നേടി. 1950 ജനുവരി 26ന് ഭരണഘടന നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു.
ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും അതിന്റെ ആമുഖത്തില്‍ത്തന്നെ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കാറ്. ജവാഹര്‍ലാല്‍ നെഹ്റുവാണ് ആമുഖത്തിന്റെ ശില്പി. 1946 ഡിസംബര്‍ 13ന് നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. 1976ലെ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് അവ സംരക്ഷിക്കാനുള്ള യത്നത്തിലാണ് രാജ്യത്തെ ജനാധിപത്യവാദികളുള്ളത്.
ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന, ദിശാബോധം നല്കുന്ന ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. നമ്മളെല്ലാവരും അത് അംഗീകരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം എന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉള്‍ക്കാമ്പ്. ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തില്‍ 22 ഭാഗവും 395 അനുച്ഛേദങ്ങളും ഒമ്പതു പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. നിരവധി അപവാദങ്ങളും പരിമിതികളും സവിശേഷതകളും ഇവ സംബന്ധിച്ച് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുവന്ന നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും മൂന്നു പട്ടികകളും നമ്മുടെ ഭരണഘടനയില്‍ കൂട്ടിചേര്ക്കുകയുണ്ടായി.
ദീര്‍ഘമായ തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് പല ഭാഗങ്ങളും ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ പേര് എന്താകണമെന്നതുതന്നെ വലിയ തര്‍ക്ക വിഷയമായിരുന്നു. നമ്മുടെ അയല്‍ രാജ്യത്തിന് പാകിസ്ഥാന് എന്ന പേരു വന്നതിനാല്‍ നമ്മള് ഹിന്ദുസ്ഥാന്‍ എന്ന പേരിടണമെന്ന് ശഠിച്ചവരുണ്ട്. അല്ലെങ്കില്‍ ഹിന്ദുകാണ്ഡം എന്നാക്കണമെന്നു പറഞ്ഞവരുണ്ട്. എന്നാല്‍, അവസാനം ഇന്ത്യ അല്ലെങ്കില്‍ ഭാരതം എന്ന പേരാണ് നിശ്ചയിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം എങ്ങനെ തുടങ്ങണമെന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍, വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ, ഇന്ത്യയിലെ ജനങ്ങളായ നമ്മള് എന്ന തുടക്കമാണ് അംഗീകരിക്കപ്പെട്ടത്. ഇതെല്ലാം തീര്‍പ്പാക്കാന്‍ വോട്ടെടുപ്പുകളും നടന്നു. മതത്തിന്റെ പേരില്‍ വിവേചനമോ പ്രീണനമോ പാടില്ലെന്ന പ്രസക്തമായ വ്യവസ്ഥയുമുണ്ടാക്കി. ഇതിലെല്ലാം പുരോഗമനപരമായ നിലപാട് സുവ്യക്തമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വനിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അത് ചീത്തയാകു’മെന്ന് 1949 നവംബര്‍ 25ന് ഭരണഘടനാ അസംബ്ലിയില്‍ അംബേദ്കര്‍ നല്കിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോള്‍ ഓര്‍മവരുന്നത്.
പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നല്കിയ വിശേഷണങ്ങള്‍. ഇതിലെ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള വിശേഷണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്തുവാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ചെറുത്തുതോല്‍പ്പിക്കണം. ഭരണഘടനാ സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കുവാനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരണം.
ഭരണഘടനയെ കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തില്‍ പരമപ്രധാനമായ ഒന്നാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകര്ന്നുനല്കാനുള്ള വിപുലമായ ഒരു കാമ്പയിന് രാജ്യത്തിന്റെ ഭരണഘടനാ ദിനമായ ഇന്ന് കേരള നിയമസഭ തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ കാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഭരണ ഘടനയുടെ ആവിര്‍ഭാവത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഭരണഘടനാ സാക്ഷരതായജ്ഞത്തിന് ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണല്ലോ വരും തലമുറ വളരേണ്ടത്.