സിജോ പൈനാടത്ത്
‘പർവത നിരയുടെ പനിനീരാ’ണെന്നു പുഴപ്പെരുമയെ പാടി വാഴ്ത്തിയവരാണു നമ്മൾ കേരളീയർ. എങ്കിലും പാട്ടുവരികളോളം മനോഹരമല്ല പുഴകളുടെയും മറ്റു ജലാശയങ്ങളുടെയും വർത്തമാനമെന്നതാണ് വസ്തുത.
പുഴകൾ, കായലുകൾ, തോടുകൾ ഉൾപ്പെടെ കേരളത്തിലെ പൊതു ജലസ്രോതസുകൾ അപകടകരമാംവിധം മലിനമായ സ്ഥിതിയിലാണ്. വിസർജ്യമാലിന്യങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളിലുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് നമ്മുടെ ജലാശയങ്ങളിൽ മുന്പെന്നത്തേക്കാളും വർധിച്ചതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷൻ, നവകേരളം കർമപദ്ധതിയിൽ ആവിഷ്കരിച്ച ’തെളിനീരൊഴുകും നവകേരളം’ സന്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടന്ന പഠനത്തിലാണ് മലിനമാക്കപ്പെടുന്ന ജലസ്രോതസുകളെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച വെള്ളത്തിന്റെ സാന്പിളുകൾ ശാസ്ത്രീയമായി പരിശോധിച്ചു. 85 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണു കണ്ടെത്തൽ.
കുടുംബശ്രീ, ഹരിതകേരളം മിഷൻ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്താനുള്ള പരിശോധനകളും പഠനങ്ങളും ശുചിത്വമിഷൻ പൂർത്തിയാക്കിയത്.
84,000 ജലസാന്പിളുകൾ
2022 ഏപ്രിലിൽ ആരംഭിച്ച ’തെളിനീരൊഴുകും നവകേരളം’ കാന്പയിന്റെ ഭാഗമായി 84,000 ജലസാന്പിളുകളാണ് ശുചിത്വ മിഷൻ പരിശോധനയ്ക്കു വിധേയമാക്കിയത്. പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലെ സാന്പിളുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു ശേഖരിച്ചു പരിശോധിച്ചത്.
തൃശൂർ ജില്ലയിലെ ജലാശയങ്ങളിലാണ് കോളിഫോം ബാക്ടീരിയ ഉൾപ്പെടെ കൂടുതൽ മാലിന്യത്തിന്റെ അളവ് സ്ഥിരീകരിച്ചത്. 88 ശതമാനത്തിനു മുകളിലാണ് ഇവിടുത്തെ മലിനീകരണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 80 ശതമാനത്തിനു മുകളിലാണ് മലിനീകരണത്തിന്റെ തോത്. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) സംവിധാനത്തിലൂടെ മാലിന്യ ജലസ്രോതസുകൾ കണ്ടെത്തിയശേഷമാണു ഗുണനിലവാര പരിശോധന നടത്തിയത്.
ജനവാസകേന്ദ്രങ്ങൾ മുന്നിൽ
ജനവാസ കേന്ദ്രങ്ങളോടു ചേർന്നുള്ള പൊതുജലസ്രോതസുകളാണു മലിനമാകുന്നതിൽ ഏറെയുമെന്നു പഠനത്തിൽ വ്യക്തമായി. വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള മാലിന്യങ്ങൾ വൻതോതിൽ ജലാശയങ്ങളിലേക്കൊഴുക്കുന്നവർ കുറവല്ല. രാത്രികാലങ്ങളിലും ആളൊഴിയുന്ന നേരങ്ങളിലുമാണ് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും അനധികൃതമായ മാലിന്യനിക്ഷേപത്തിനെതിരേ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അതു ഫലപ്രദമാകുന്നില്ലെന്നാണു ശുചിത്വമിഷന്റെ പഠനത്തിൽ തെളിയുന്നത്.
വിസർജ്യമാലിന്യം ദുരിതം
സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് പുഴകളും തോടുകളും കുളങ്ങളും മലിനമാകാൻ മുഖ്യ കാരണമെന്നു ശുചിത്വ മിഷന്റെ പഠനറിപ്പോർട്ട് പറയുന്നു. ജലാശയങ്ങളുടെ തീരങ്ങളിലുള്ള ഫാക്ടറികളിലെയും മറ്റു സ്ഥാപനങ്ങളിലെയും ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പുഴകളിലേക്കും തോടുകളിലേക്കും ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പലയിടത്തും ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ജലാശയങ്ങളിലേക്കൊഴുക്കാൻ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതും കണ്ടെത്തി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ആളൊഴിഞ്ഞ ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നതായുള്ള പരാതി വ്യാപകമാണ്. സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മാലിന്യം സംസ്കരിക്കാൻ ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്.
വീടുകളിലെ സെപ്റ്റിക് ടാങ്കുകളുടെ നിർമിതിയിലും ശുചീകരണത്തിലുമുള്ള അശാസ്ത്രീയ രീതികൾ സമീപത്തെ ജലസ്രോതസുകളെയും മലിനമാക്കുമെന്നു ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. മൂന്നു വർഷത്തിലൊരിക്കലെങ്കിലും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കണം. ഇത്തരം ടാങ്കുകളിൽ മാലിന്യം ദീർഘവർഷങ്ങൾ കെട്ടിക്കിടക്കുന്നത് കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും.
പ്രശ്നം മനസിലായി; നടപടി?
ജലാശയങ്ങൾ മലിനമാണെന്നു കണ്ടെത്തുന്പോഴും അതിനെതിരേയുള്ള നടപടികൾ എത്രമേൽ ഫലപ്രദമാകുന്നുവെന്ന ആശങ്കയ്ക്കു മുൻകാല അനുഭവങ്ങൾ അടിവരയിടുന്നുണ്ട്. നിയമപ്രകാരമുള്ള നടപടികൾക്കപ്പുറം, പുതുക്കപ്പെടേണ്ട പൊതുബോധത്തിലൂടെയും ഓരോ വ്യക്തിയും ശീലിക്കേണ്ട ചില സാമാന്യ മര്യാദകളിലൂടെയുമാണ് ജലസ്രോതസുകളിലെ മാലിന്യപ്രശ്നത്തിനു ഫലപ്രദമായ പരിഹാരമുണ്ടാക്കാനാവുക.
ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ജലാശയങ്ങൾ മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷൻ നടത്തുന്നുണ്ട്. മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയാറാക്കും.
മലിനീകരണം ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങളൊരുക്കും. മാലിന്യനിക്ഷേപം തടയുന്നതിനും അവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിൽ കർമപദ്ധതി രൂപീകരിക്കും.
തെളിനീരൊഴുകും നവകേരളം
സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിർത്തുന്നതിന് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച സന്പൂർണ ജലശുചിത്വ യജ്ഞമാണ് ’തെളിനീരൊഴുകും നവകേരളം’.
ആധുനികീകരണത്തിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കേരളത്തിന്റെ ജലസ്രോതസുകൾ മലിനമാവുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ’തെളിനീരൊഴുകും നവകേരളം’ കാന്പയിൻ നടപ്പിലാക്കുന്നത്.
കേരളത്തിന്റെ ജലസന്പത്തിനെ ഉപയോഗ്യമാക്കുന്നതിലും സംസ്ഥാനത്തിന്റെ സാമൂഹ്യ സാന്പത്തിക ആരോഗ്യ രംഗത്തെ പരിപോഷിക്കുന്നതിനും ഈ ജനകീയ കാന്പയിൻ ലക്ഷ്യമിടുന്നു. തദ്ദേശ സ്വയഭരണ വകുപ്പ്, ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലകളിലെ പൊതുജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് ശതമാനത്തിൽ
തൃശൂർ - 89
ആലപ്പുഴ - 88
തിരുവനന്തപുരം - 88
കൊല്ലം - 85
പത്തനംതിട്ട - 84
എറണാകുളം - 83
കോട്ടയം - 82
പാലക്കാട് - 82
കണ്ണൂർ - 79
കോഴിക്കോട് - 77
മലപ്പുറം - 70
വയനാട് - 68
ഇടുക്കി - 60
കാസർഗോഡ് - 54
‘പർവത നിരയുടെ പനിനീരാ’ണെന്നു പുഴപ്പെരുമയെ പാടി വാഴ്ത്തിയവരാണു നമ്മൾ കേരളീയർ. എങ്കിലും പാട്ടുവരികളോളം മനോഹരമല്ല പുഴകളുടെയും മറ്റു ജലാശയങ്ങളുടെയും വർത്തമാനമെന്നതാണ് വസ്തുത.
പുഴകൾ, കായലുകൾ, തോടുകൾ ഉൾപ്പെടെ കേരളത്തിലെ പൊതു ജലസ്രോതസുകൾ അപകടകരമാംവിധം മലിനമായ സ്ഥിതിയിലാണ്. വിസർജ്യമാലിന്യങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളിലുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് നമ്മുടെ ജലാശയങ്ങളിൽ മുന്പെന്നത്തേക്കാളും വർധിച്ചതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ശുചിത്വമിഷൻ, നവകേരളം കർമപദ്ധതിയിൽ ആവിഷ്കരിച്ച ’തെളിനീരൊഴുകും നവകേരളം’ സന്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടന്ന പഠനത്തിലാണ് മലിനമാക്കപ്പെടുന്ന ജലസ്രോതസുകളെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച വെള്ളത്തിന്റെ സാന്പിളുകൾ ശാസ്ത്രീയമായി പരിശോധിച്ചു. 85 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നാണു കണ്ടെത്തൽ.
കുടുംബശ്രീ, ഹരിതകേരളം മിഷൻ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്താനുള്ള പരിശോധനകളും പഠനങ്ങളും ശുചിത്വമിഷൻ പൂർത്തിയാക്കിയത്.
84,000 ജലസാന്പിളുകൾ
2022 ഏപ്രിലിൽ ആരംഭിച്ച ’തെളിനീരൊഴുകും നവകേരളം’ കാന്പയിന്റെ ഭാഗമായി 84,000 ജലസാന്പിളുകളാണ് ശുചിത്വ മിഷൻ പരിശോധനയ്ക്കു വിധേയമാക്കിയത്. പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലെ സാന്പിളുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു ശേഖരിച്ചു പരിശോധിച്ചത്.
തൃശൂർ ജില്ലയിലെ ജലാശയങ്ങളിലാണ് കോളിഫോം ബാക്ടീരിയ ഉൾപ്പെടെ കൂടുതൽ മാലിന്യത്തിന്റെ അളവ് സ്ഥിരീകരിച്ചത്. 88 ശതമാനത്തിനു മുകളിലാണ് ഇവിടുത്തെ മലിനീകരണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 80 ശതമാനത്തിനു മുകളിലാണ് മലിനീകരണത്തിന്റെ തോത്. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) സംവിധാനത്തിലൂടെ മാലിന്യ ജലസ്രോതസുകൾ കണ്ടെത്തിയശേഷമാണു ഗുണനിലവാര പരിശോധന നടത്തിയത്.
ജനവാസകേന്ദ്രങ്ങൾ മുന്നിൽ
ജനവാസ കേന്ദ്രങ്ങളോടു ചേർന്നുള്ള പൊതുജലസ്രോതസുകളാണു മലിനമാകുന്നതിൽ ഏറെയുമെന്നു പഠനത്തിൽ വ്യക്തമായി. വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള മാലിന്യങ്ങൾ വൻതോതിൽ ജലാശയങ്ങളിലേക്കൊഴുക്കുന്നവർ കുറവല്ല. രാത്രികാലങ്ങളിലും ആളൊഴിയുന്ന നേരങ്ങളിലുമാണ് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും അനധികൃതമായ മാലിന്യനിക്ഷേപത്തിനെതിരേ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അതു ഫലപ്രദമാകുന്നില്ലെന്നാണു ശുചിത്വമിഷന്റെ പഠനത്തിൽ തെളിയുന്നത്.
വിസർജ്യമാലിന്യം ദുരിതം
സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് പുഴകളും തോടുകളും കുളങ്ങളും മലിനമാകാൻ മുഖ്യ കാരണമെന്നു ശുചിത്വ മിഷന്റെ പഠനറിപ്പോർട്ട് പറയുന്നു. ജലാശയങ്ങളുടെ തീരങ്ങളിലുള്ള ഫാക്ടറികളിലെയും മറ്റു സ്ഥാപനങ്ങളിലെയും ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പുഴകളിലേക്കും തോടുകളിലേക്കും ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പലയിടത്തും ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ജലാശയങ്ങളിലേക്കൊഴുക്കാൻ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതും കണ്ടെത്തി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ആളൊഴിഞ്ഞ ജലസ്രോതസുകളിൽ നിക്ഷേപിക്കുന്നതായുള്ള പരാതി വ്യാപകമാണ്. സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മാലിന്യം സംസ്കരിക്കാൻ ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്.
വീടുകളിലെ സെപ്റ്റിക് ടാങ്കുകളുടെ നിർമിതിയിലും ശുചീകരണത്തിലുമുള്ള അശാസ്ത്രീയ രീതികൾ സമീപത്തെ ജലസ്രോതസുകളെയും മലിനമാക്കുമെന്നു ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. മൂന്നു വർഷത്തിലൊരിക്കലെങ്കിലും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കണം. ഇത്തരം ടാങ്കുകളിൽ മാലിന്യം ദീർഘവർഷങ്ങൾ കെട്ടിക്കിടക്കുന്നത് കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും.
പ്രശ്നം മനസിലായി; നടപടി?
ജലാശയങ്ങൾ മലിനമാണെന്നു കണ്ടെത്തുന്പോഴും അതിനെതിരേയുള്ള നടപടികൾ എത്രമേൽ ഫലപ്രദമാകുന്നുവെന്ന ആശങ്കയ്ക്കു മുൻകാല അനുഭവങ്ങൾ അടിവരയിടുന്നുണ്ട്. നിയമപ്രകാരമുള്ള നടപടികൾക്കപ്പുറം, പുതുക്കപ്പെടേണ്ട പൊതുബോധത്തിലൂടെയും ഓരോ വ്യക്തിയും ശീലിക്കേണ്ട ചില സാമാന്യ മര്യാദകളിലൂടെയുമാണ് ജലസ്രോതസുകളിലെ മാലിന്യപ്രശ്നത്തിനു ഫലപ്രദമായ പരിഹാരമുണ്ടാക്കാനാവുക.
ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ജലാശയങ്ങൾ മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷൻ നടത്തുന്നുണ്ട്. മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയാറാക്കും.
മലിനീകരണം ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങളൊരുക്കും. മാലിന്യനിക്ഷേപം തടയുന്നതിനും അവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിൽ കർമപദ്ധതി രൂപീകരിക്കും.
തെളിനീരൊഴുകും നവകേരളം
സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിർത്തുന്നതിന് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച സന്പൂർണ ജലശുചിത്വ യജ്ഞമാണ് ’തെളിനീരൊഴുകും നവകേരളം’.
ആധുനികീകരണത്തിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കേരളത്തിന്റെ ജലസ്രോതസുകൾ മലിനമാവുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ’തെളിനീരൊഴുകും നവകേരളം’ കാന്പയിൻ നടപ്പിലാക്കുന്നത്.
കേരളത്തിന്റെ ജലസന്പത്തിനെ ഉപയോഗ്യമാക്കുന്നതിലും സംസ്ഥാനത്തിന്റെ സാമൂഹ്യ സാന്പത്തിക ആരോഗ്യ രംഗത്തെ പരിപോഷിക്കുന്നതിനും ഈ ജനകീയ കാന്പയിൻ ലക്ഷ്യമിടുന്നു. തദ്ദേശ സ്വയഭരണ വകുപ്പ്, ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലകളിലെ പൊതുജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് ശതമാനത്തിൽ
തൃശൂർ - 89
ആലപ്പുഴ - 88
തിരുവനന്തപുരം - 88
കൊല്ലം - 85
പത്തനംതിട്ട - 84
എറണാകുളം - 83
കോട്ടയം - 82
പാലക്കാട് - 82
കണ്ണൂർ - 79
കോഴിക്കോട് - 77
മലപ്പുറം - 70
വയനാട് - 68
ഇടുക്കി - 60
കാസർഗോഡ് - 54