സാധാരണക്കാരനും അഭിമാനിയുമായ ലൂക്കോ സാറിന്റെ ഏക മകളാണ് ചിന്നമ്മ. ദാരിദ്ര്യം മൂലം അവൾ ഒരു തൊഴിലിനു പോകാന്‍ തുടങ്ങി. കപ്പ അരിയുന്ന ജോലി!
കപ്പ അരിയുന്നതിനിടെ അവളുടെ വിരല്‍ അബദ്ധത്തിലൊന്നു മുറിഞ്ഞു. അവള് മരുന്നുവയ്ക്കാനായി അടുത്ത വീട്ടിലേക്കു ചെന്നു. അവിടെ വച്ചാണ് ആ വീട്ടിലെ തങ്കച്ചനുമായി പരിചയത്തിലായത്. പണക്കാരാണ്് തങ്കച്ചന്റെ കുടുംബം. എങ്കിലും അവളെ തങ്കച്ചന് കളിത്തോഴിയായി അംഗീകരിച്ചു. അവര്‍ അനുരക്തരായി.
തങ്കച്ചന്റെ കല്യാണം ഒരു ധനികന്റെ മകളുമായി ഉറപ്പിച്ചു. അതിനിടയ്ക്ക് ചിന്നമ്മയ്ക്ക് ഒരു പാവപ്പെട്ട വീട്ടില്‍നിന്ന് ആലോചന വന്നു.
ലൂക്കോസാര് മകളുടെ കല്യാണത്തിനു പണമുണ്ടാക്കാന്‍ നടന്നുതുടങ്ങി. സഹായിക്കാമെന്നേറ്റ ആള് പള്ളിയില്‍ കല്യാണസമയത്ത് പണം തന്നുകൊള്ളാമെന്നായിരുന്നു പറഞ്ഞിരുന്നത്. പള്ളിയില്‍ എല്ലാവരുമെത്തി. പണം തരാമെന്നുപറഞ്ഞയാള് മാത്രം വന്നില്ല. എന്തു ചെയ്യും?
കല്യാണത്തില്‍ പങ്കെടുക്കാന്‍ തങ്കച്ചനും വന്നിരുന്നു. അവന് ചിന്നമ്മയുടെ സങ്കടം സഹിക്കാനായില്ല. അവള് അവന്റെ പാടാത്ത പൈങ്കിളിയല്ലേ? അവളുടെ വിഷമം മാറ്റേണ്ടത് അവന്റെ കടമയല്ലേ? അയാള്‍ മറ്റൊന്നുമാലോചിക്കാതെ ചിന്നമ്മയെ മിന്നുകെട്ടി. അവരുടെ പ്രേമം പൂവണിഞ്ഞു. ദൈവസന്നിധിയില്‍ അവര്‍ ഭാര്യാഭര്ത്താക്കന്മാരായി.
വളകിലുക്കം കേട്ട നാളുകൾ
പെരുന്നാളുകൂടാന്‍ ഒരുകുടക്കീഴില്‍ പള്ളിയിലേക്കു വന്നിരുന്ന ‘പാടാത്ത പൈങ്കിളി’യിലെ ചിന്നമ്മയെയും തങ്കച്ചനെയും നിങ്ങള്‍ പലപ്പോഴും കണ്ടുകാണും. അവരുടെ കഥയില്ലാത്ത പൊട്ടിച്ചിരി കേട്ടുകാണും. അവളുടെ വളകിലുക്കത്തിന് കാതോർത്തു നിന്നുകാണും.
സരളവും സൗമ്യവുമായ നാടൻ പ്രേമത്തിന്റെ സുഗന്ധം നിറഞ്ഞ ഇന്നലെകളായിരുന്നു അത്. അന്നത്തെ വഴികളും തണലുകളും നമ്മുടെ കല്പനകളെ പുറകോട്ടു നയിക്കുന്നില്ലേ? കഴിഞ്ഞു പോയ നാളുകൾ മുമ്പിൽ തെളിയുന്നില്ലേ?
രാഗം വെറും മാംസനിബദ്ധമല്ലാതിരുന്ന ലോകമായിരുന്നു അത്. ലൈഫ്ബോയ് സോപ്പും കുട്ടിക്കൂറ പൗഡറും കുപ്പിവളകളും പ്ലാസ്റ്റിക് പൂക്കളും വിളക്കു കൺമഷിയും സൗന്ദര്യം പകരുന്ന വസ്തുക്കളായിരുന്ന കാലം!
രണ്ടു തലമുറകളുടെ കഥ!
മലമുകളിലെ കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ വിയർപ്പൊഴുക്കിയിരുന്ന കർഷകർക്ക് മനം നിറഞ്ഞ് പ്രണയിക്കാൻ പണ്ട് എപ്പോഴായിരുന്നു സമയം?
പാതി കുടിച്ച കാപ്പിപ്പാത്രം മാറ്റിവച്ചു കൊണ്ട്, “എടീ, ഏലിയാമ്മേ! ബാക്കിയുള്ള ശകലം കട്ടൻകാപ്പി നീ കുടിച്ചോടീ!” - എന്നു പറയുന്നതിലൂടെ ഒരു ഗൃഹനാഥന്റെ എല്ലാ സ്നേഹ സല്ലാപങ്ങളും കരുതലുകളും അവസാനിക്കുമായിരുന്നു.
ജീവിതം നിശബ്ദവും ഏകാന്തവും പരുഷവുമായി അവരിലൂടെ കടന്നുപോയി. അത് ആദ്യ തലമുറകളുടെ വിധിയും വിനയുമായിരുന്നു.
ഓർമകളിലെ പെൻസിൽ വരകൾ!
മുട്ടത്തു വർക്കിയുടെയും മറ്റും നോവലുകളാണ് പിന്നീട് അടുത്ത തലമുറയുടെ പ്രണയ സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയത്. അവരുടെ ഹൃദയരഹസ്യങ്ങൾ നോവലുകളിലെ നായികാ - നായകന്മാരിലൂടെ വെളിപ്പെടുത്തുന്ന തന്ത്രവും ഉണ്ടായിരുന്നു.
പുസ്തകത്തിലെ ചില വരികൾ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തും. ആ കഥാപുസ്തകം പ്രേമഭാജനത്തിനു കൈമാറും! ഇന്നാർക്കും കിട്ടാനിടയില്ലാത്ത രസകരവും അനുപമവുമായ ഒരനുഭവം! നമ്മൾ സാക്ഷരത കൈവരിച്ചത് വെറുതെയല്ല!
നാട്ടിലെങ്ങുമുള്ള വായനശാലകളിലെ തന്റെ പുസ്തകങ്ങൾ പലരും പലവട്ടം വായിച്ചു കീറിപ്പറിഞ്ഞും മുഷിഞ്ഞും പോയവയായിരുന്നു എന്ന് വർക്കി അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
റബറും മരച്ചീനിയും വിളഞ്ഞിരുന്ന മലയോരങ്ങളിലെ ഭാഷയും ജീവിതരീതികളും സാഹിത്യത്തിലേക്ക് ആദ്യമായി കൊണ്ടുവന്നതും പൈങ്കിളി പ്രസ്ഥാനം ആരംഭിച്ചതും വർക്കിയുടെയും മറ്റും കൃതികളിലൂടെയായിരുന്നു. പാടാത്ത പൈങ്കിളിയിലെ നായികയായ ചിന്നമ്മയുടെ പണി കപ്പ അരിയുകയായിരുന്നുവല്ലോ.
കപ്പ, ഇന്നും ഒരു കീഴാള വിഭവമാകുന്നു.
പാടാത്ത പൈങ്കിളി എവിടെയാണ്?
വർഷങ്ങൾ കടന്നുപോയിരിക്കുന്നു.ബന്ധങ്ങളുടെ ഗതിവിഗതികൾ മാറിയിരിക്കുന്നു. നമ്മുടെ കരളിലെ പൊന്മണിപ്പാടങ്ങളിലേക്കു പറന്നു വന്ന പാടാത്ത പൈങ്കിളികളെ ഇപ്പോൾ കാണാനില്ല. അവരുടെ പാട്ടുകൾ കേൾക്കാറില്ല. പാവപ്പെട്ട ചിന്നമ്മയെ നോക്കി പണക്കാരനായ തങ്കച്ചൻ “നീ എന്റെ പാടാത്ത പൈങ്കിളിയാണ്!” എന്നു പറയുമെന്നും തോന്നുന്നില്ല.
ഹെഡ് ഫോണും ടാബും സ്മാർട്ട് ഫോണുകളുമുള്ള, ഡിജിറ്റൽ തലമുറയിലെ പൈതങ്ങൾക്ക് ചരിത്രവും പൗരധർമവും ദിവ്യപ്രേമവും എല്ലാം വെറും തമാശയാണ്. അവർ ആരെയും കാത്തു നിൽക്കുന്നില്ല. അവർക്കു പ്രവാചകരില്ല. പ്രത്യയ ശാസ്ത്രങ്ങളില്ല. രാഗവും അനുരാഗവും തമ്മിലുള്ള വ്യത്യാസം അവർക്കറിയേണ്ട. കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങളും വളർന്നു പന്തലിക്കുന്ന ടെക്നോളജിയും ഉപഭോക്തൃ സംസ്കാരവും അവരുടെ രാഗങ്ങളെ മാംസനിബദ്ധമാക്കുന്നു.
പ്രണയലേഖനം എങ്ങിനെയെഴുതണമെന്ന് ഒരു ശകുന്തളയും ഇന്നു ചോദിക്കുന്നില്ല. പ്രേമിച്ച് ഉരുകിത്തീരാനും വേർപിരിഞ്ഞു പോകുന്ന പങ്കാളിയെയോർത്ത് കണ്ണീരൊഴുക്കാനും ആർക്കും സമയവും സൗകര്യവുമില്ല. ഒരു കുപ്പി ജ്യൂസോ, കഷായമോ, ആസിഡോ ഉണ്ടെങ്കിൽ തീർക്കാവുന്ന സൊല്ലകളാണ് ഇവയൊക്കെ എന്നാണ് വിചാരം.
ഇത്തരം ഇടിവെട്ടു പ്രണയത്തിന്റെ വഴികളിൽ വിഷപ്പാമ്പുകൾ കാത്തിരിക്കുന്നുണ്ട് എന്നവർ അറിയുന്നില്ല.
ബെറ്റർ ലേറ്റ്, ദാൻ നെവർ!
പ്രണയത്തിന്റെ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും നിസ്വാർത്ഥവും ത്യാഗ നിർഭരവുമായ ജീവിതത്തെക്കുറിച്ചും ഇന്ന് ആരും സംസാരിക്കുന്നില്ല. ഇങ്ങനെ പോയാൽ മതിയോ?
ത്യാഗത്തിന്റെയും കരുണയുടെയും പാഠങ്ങൾ അറിയാനും ക്ഷമയും സ്നേഹവും അറിവും കരുതലും സ്വായത്തമാക്കാനും അവർക്ക് ആരാണ് വഴികാട്ടികളാവുക? ഈ ചോദ്യത്തിന് നമ്മൾ താമസിക്കാതെ ഉത്തരം കണ്ടെത്തണം! വൈകിയെങ്കിലും പരിഹാരം ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദമാണ്! ബെറ്റർ ലേറ്റ്, ദാൻ നെവർ!
krpramodmenon@gmail.com
കപ്പ അരിയുന്നതിനിടെ അവളുടെ വിരല്‍ അബദ്ധത്തിലൊന്നു മുറിഞ്ഞു. അവള് മരുന്നുവയ്ക്കാനായി അടുത്ത വീട്ടിലേക്കു ചെന്നു. അവിടെ വച്ചാണ് ആ വീട്ടിലെ തങ്കച്ചനുമായി പരിചയത്തിലായത്. പണക്കാരാണ്് തങ്കച്ചന്റെ കുടുംബം. എങ്കിലും അവളെ തങ്കച്ചന് കളിത്തോഴിയായി അംഗീകരിച്ചു. അവര്‍ അനുരക്തരായി.
തങ്കച്ചന്റെ കല്യാണം ഒരു ധനികന്റെ മകളുമായി ഉറപ്പിച്ചു. അതിനിടയ്ക്ക് ചിന്നമ്മയ്ക്ക് ഒരു പാവപ്പെട്ട വീട്ടില്‍നിന്ന് ആലോചന വന്നു.
ലൂക്കോസാര് മകളുടെ കല്യാണത്തിനു പണമുണ്ടാക്കാന്‍ നടന്നുതുടങ്ങി. സഹായിക്കാമെന്നേറ്റ ആള് പള്ളിയില്‍ കല്യാണസമയത്ത് പണം തന്നുകൊള്ളാമെന്നായിരുന്നു പറഞ്ഞിരുന്നത്. പള്ളിയില്‍ എല്ലാവരുമെത്തി. പണം തരാമെന്നുപറഞ്ഞയാള് മാത്രം വന്നില്ല. എന്തു ചെയ്യും?
കല്യാണത്തില്‍ പങ്കെടുക്കാന്‍ തങ്കച്ചനും വന്നിരുന്നു. അവന് ചിന്നമ്മയുടെ സങ്കടം സഹിക്കാനായില്ല. അവള് അവന്റെ പാടാത്ത പൈങ്കിളിയല്ലേ? അവളുടെ വിഷമം മാറ്റേണ്ടത് അവന്റെ കടമയല്ലേ? അയാള്‍ മറ്റൊന്നുമാലോചിക്കാതെ ചിന്നമ്മയെ മിന്നുകെട്ടി. അവരുടെ പ്രേമം പൂവണിഞ്ഞു. ദൈവസന്നിധിയില്‍ അവര്‍ ഭാര്യാഭര്ത്താക്കന്മാരായി.
വളകിലുക്കം കേട്ട നാളുകൾ
പെരുന്നാളുകൂടാന്‍ ഒരുകുടക്കീഴില്‍ പള്ളിയിലേക്കു വന്നിരുന്ന ‘പാടാത്ത പൈങ്കിളി’യിലെ ചിന്നമ്മയെയും തങ്കച്ചനെയും നിങ്ങള്‍ പലപ്പോഴും കണ്ടുകാണും. അവരുടെ കഥയില്ലാത്ത പൊട്ടിച്ചിരി കേട്ടുകാണും. അവളുടെ വളകിലുക്കത്തിന് കാതോർത്തു നിന്നുകാണും.
സരളവും സൗമ്യവുമായ നാടൻ പ്രേമത്തിന്റെ സുഗന്ധം നിറഞ്ഞ ഇന്നലെകളായിരുന്നു അത്. അന്നത്തെ വഴികളും തണലുകളും നമ്മുടെ കല്പനകളെ പുറകോട്ടു നയിക്കുന്നില്ലേ? കഴിഞ്ഞു പോയ നാളുകൾ മുമ്പിൽ തെളിയുന്നില്ലേ?
രാഗം വെറും മാംസനിബദ്ധമല്ലാതിരുന്ന ലോകമായിരുന്നു അത്. ലൈഫ്ബോയ് സോപ്പും കുട്ടിക്കൂറ പൗഡറും കുപ്പിവളകളും പ്ലാസ്റ്റിക് പൂക്കളും വിളക്കു കൺമഷിയും സൗന്ദര്യം പകരുന്ന വസ്തുക്കളായിരുന്ന കാലം!
രണ്ടു തലമുറകളുടെ കഥ!
മലമുകളിലെ കൃഷിയിടങ്ങളിൽ പൊന്നുവിളയിക്കാൻ വിയർപ്പൊഴുക്കിയിരുന്ന കർഷകർക്ക് മനം നിറഞ്ഞ് പ്രണയിക്കാൻ പണ്ട് എപ്പോഴായിരുന്നു സമയം?
പാതി കുടിച്ച കാപ്പിപ്പാത്രം മാറ്റിവച്ചു കൊണ്ട്, “എടീ, ഏലിയാമ്മേ! ബാക്കിയുള്ള ശകലം കട്ടൻകാപ്പി നീ കുടിച്ചോടീ!” - എന്നു പറയുന്നതിലൂടെ ഒരു ഗൃഹനാഥന്റെ എല്ലാ സ്നേഹ സല്ലാപങ്ങളും കരുതലുകളും അവസാനിക്കുമായിരുന്നു.
ജീവിതം നിശബ്ദവും ഏകാന്തവും പരുഷവുമായി അവരിലൂടെ കടന്നുപോയി. അത് ആദ്യ തലമുറകളുടെ വിധിയും വിനയുമായിരുന്നു.
ഓർമകളിലെ പെൻസിൽ വരകൾ!
മുട്ടത്തു വർക്കിയുടെയും മറ്റും നോവലുകളാണ് പിന്നീട് അടുത്ത തലമുറയുടെ പ്രണയ സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയത്. അവരുടെ ഹൃദയരഹസ്യങ്ങൾ നോവലുകളിലെ നായികാ - നായകന്മാരിലൂടെ വെളിപ്പെടുത്തുന്ന തന്ത്രവും ഉണ്ടായിരുന്നു.
പുസ്തകത്തിലെ ചില വരികൾ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തും. ആ കഥാപുസ്തകം പ്രേമഭാജനത്തിനു കൈമാറും! ഇന്നാർക്കും കിട്ടാനിടയില്ലാത്ത രസകരവും അനുപമവുമായ ഒരനുഭവം! നമ്മൾ സാക്ഷരത കൈവരിച്ചത് വെറുതെയല്ല!
നാട്ടിലെങ്ങുമുള്ള വായനശാലകളിലെ തന്റെ പുസ്തകങ്ങൾ പലരും പലവട്ടം വായിച്ചു കീറിപ്പറിഞ്ഞും മുഷിഞ്ഞും പോയവയായിരുന്നു എന്ന് വർക്കി അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
റബറും മരച്ചീനിയും വിളഞ്ഞിരുന്ന മലയോരങ്ങളിലെ ഭാഷയും ജീവിതരീതികളും സാഹിത്യത്തിലേക്ക് ആദ്യമായി കൊണ്ടുവന്നതും പൈങ്കിളി പ്രസ്ഥാനം ആരംഭിച്ചതും വർക്കിയുടെയും മറ്റും കൃതികളിലൂടെയായിരുന്നു. പാടാത്ത പൈങ്കിളിയിലെ നായികയായ ചിന്നമ്മയുടെ പണി കപ്പ അരിയുകയായിരുന്നുവല്ലോ.
കപ്പ, ഇന്നും ഒരു കീഴാള വിഭവമാകുന്നു.
പാടാത്ത പൈങ്കിളി എവിടെയാണ്?
വർഷങ്ങൾ കടന്നുപോയിരിക്കുന്നു.ബന്ധങ്ങളുടെ ഗതിവിഗതികൾ മാറിയിരിക്കുന്നു. നമ്മുടെ കരളിലെ പൊന്മണിപ്പാടങ്ങളിലേക്കു പറന്നു വന്ന പാടാത്ത പൈങ്കിളികളെ ഇപ്പോൾ കാണാനില്ല. അവരുടെ പാട്ടുകൾ കേൾക്കാറില്ല. പാവപ്പെട്ട ചിന്നമ്മയെ നോക്കി പണക്കാരനായ തങ്കച്ചൻ “നീ എന്റെ പാടാത്ത പൈങ്കിളിയാണ്!” എന്നു പറയുമെന്നും തോന്നുന്നില്ല.
ഹെഡ് ഫോണും ടാബും സ്മാർട്ട് ഫോണുകളുമുള്ള, ഡിജിറ്റൽ തലമുറയിലെ പൈതങ്ങൾക്ക് ചരിത്രവും പൗരധർമവും ദിവ്യപ്രേമവും എല്ലാം വെറും തമാശയാണ്. അവർ ആരെയും കാത്തു നിൽക്കുന്നില്ല. അവർക്കു പ്രവാചകരില്ല. പ്രത്യയ ശാസ്ത്രങ്ങളില്ല. രാഗവും അനുരാഗവും തമ്മിലുള്ള വ്യത്യാസം അവർക്കറിയേണ്ട. കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങളും വളർന്നു പന്തലിക്കുന്ന ടെക്നോളജിയും ഉപഭോക്തൃ സംസ്കാരവും അവരുടെ രാഗങ്ങളെ മാംസനിബദ്ധമാക്കുന്നു.
പ്രണയലേഖനം എങ്ങിനെയെഴുതണമെന്ന് ഒരു ശകുന്തളയും ഇന്നു ചോദിക്കുന്നില്ല. പ്രേമിച്ച് ഉരുകിത്തീരാനും വേർപിരിഞ്ഞു പോകുന്ന പങ്കാളിയെയോർത്ത് കണ്ണീരൊഴുക്കാനും ആർക്കും സമയവും സൗകര്യവുമില്ല. ഒരു കുപ്പി ജ്യൂസോ, കഷായമോ, ആസിഡോ ഉണ്ടെങ്കിൽ തീർക്കാവുന്ന സൊല്ലകളാണ് ഇവയൊക്കെ എന്നാണ് വിചാരം.
ഇത്തരം ഇടിവെട്ടു പ്രണയത്തിന്റെ വഴികളിൽ വിഷപ്പാമ്പുകൾ കാത്തിരിക്കുന്നുണ്ട് എന്നവർ അറിയുന്നില്ല.
ബെറ്റർ ലേറ്റ്, ദാൻ നെവർ!
പ്രണയത്തിന്റെ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും നിസ്വാർത്ഥവും ത്യാഗ നിർഭരവുമായ ജീവിതത്തെക്കുറിച്ചും ഇന്ന് ആരും സംസാരിക്കുന്നില്ല. ഇങ്ങനെ പോയാൽ മതിയോ?
ത്യാഗത്തിന്റെയും കരുണയുടെയും പാഠങ്ങൾ അറിയാനും ക്ഷമയും സ്നേഹവും അറിവും കരുതലും സ്വായത്തമാക്കാനും അവർക്ക് ആരാണ് വഴികാട്ടികളാവുക? ഈ ചോദ്യത്തിന് നമ്മൾ താമസിക്കാതെ ഉത്തരം കണ്ടെത്തണം! വൈകിയെങ്കിലും പരിഹാരം ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദമാണ്! ബെറ്റർ ലേറ്റ്, ദാൻ നെവർ!
krpramodmenon@gmail.com