ജെറി ജോർജ്, ബോൺ
കഴിഞ്ഞയാഴ്ച ഫ്രാൻസിസ് മാർപാപ്പ ബഹ്റിനിലേക്കു നടത്തിയ അപ്പസ്തോലിക സന്ദർശനം പല കാരണങ്ങളാൽ അവിസ്മരണീയവും ചരിത്രപ്രാധാന്യമുള്ളതുമാണ്. ബഹ്റിനിലേക്കുള്ള ഒരു മാർപാപ്പയുടെ ആദ്യസന്ദർശനമായിരുന്നു അത്; ഗൾഫ് രാജ്യങ്ങളിലേക്കുള്ള രണ്ടാമത്തേതും. ബഹ്റിന്റെ ജനസംഖ്യ 15 ലക്ഷമാണ്. അതിൽ 70 ശതമാനവും മുസ്ലിംകളാണ്. വത്തിക്കാന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് (2020) കത്തോലിക്കരുടെ സംഖ്യ 1,61,000 ആണ്. അവരിൽ സിംഹഭാഗവും വിദേശരാജ്യങ്ങളിൽനിന്നു തൊഴിലാളികളായി എത്തിയിട്ടുള്ളവരാണ്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയം പണിയുന്നത് ബഹ്റിനിലാണ്, 1939ൽ. തലസ്ഥാനമായ മനാമയിൽ ബഹ്റിൻ അമീർ ഷെയ്ക്ക് ഹമദ് ബിൻ ഇസാ അൽ ഖലിഫ സംഭാവന ചെയ്ത സ്ഥലത്താണ് അതു നിർമിച്ചിരിക്കുന്നത്.
വന്നത് സമാധാനദൂതുമായി
ബഹ്റിനിലെ ചെറിയ കത്തോലിക്കാ സമൂഹത്തെ കാണുക മാത്രമായിരുന്നില്ല മാർപാപ്പയുടെ സന്ദർശനോദ്ദേശ്യം. സമാധാനദൂതുമായിട്ടാണു താൻ വരുന്നതെന്നു മാർപാപ്പ ബഹ്റിനിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽത്തന്നെ വ്യക്തമാക്കി. സാഹോദര്യവും സഹവർത്തിത്വവും കൂടാതെ മനുഷ്യരാശിക്കു മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്നു മാർപാപ്പ ലോകത്തോടു വിളിച്ചുപറയാൻ ആഗ്രഹിച്ചു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായി ബൈബിൾ വിശേഷിപ്പിക്കുന്ന പ്രവാചകനെപ്പോലെ, സമാധാനം പുലരേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹത്തിന്റെ പ്രസംഗവിഷയം. മതങ്ങളും രാജ്യങ്ങളും ജനവിഭാഗങ്ങളും വ്യക്തികളും തമ്മിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും പടലപിണക്കങ്ങളും മത്സരങ്ങളും വിദ്വേഷങ്ങളുമൊക്കെ ലോകസമാധാനത്തിനു വിഘാതമാണ്. ഭീകരവാദങ്ങളും പ്രാദേശിക യുദ്ധങ്ങളും അരങ്ങുതകർക്കുന്പോൾ അരുതേ യുദ്ധം, ‘അരുതേ ഭ്രാതൃഹത്യ’ എന്നു വിളിച്ചുപറയുകയാണ് മാർപാപ്പ.
ബഹ്റിനിൽ നടന്ന സംവാദസമിതിയുടെ, കിഴക്കും പടിഞ്ഞാറും സഹവർത്തിത്വത്തിന് എന്ന പേരിൽ നടത്തിയ സമ്മേളനത്തിന്റെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു പാപ്പായുടെ സന്ദർശനത്തിന്റെ മുഖ്യോദ്ദേശ്യം. ഇത്തരം സന്ദർശനങ്ങളിലെ നയതന്ത്ര മര്യാദകൾ പ്രകാരം മാർപാപ്പ രാജ്യത്തെയും രാജാവിനെയും പ്രശംസിക്കുകയും വെള്ളപൂശുകയുമാവും ചെയ്യുക എന്ന് യൂറോപ്യൻ മാധ്യമങ്ങൾ മുൻകൂട്ടി എഴുതിയതിൽ അതിശയമില്ല. എന്നാൽ, വാർധക്യസഹജമായ അവശതകൾ അലട്ടുന്ന 85കാരനായ പാപ്പാ, ചക്രക്കസേരയിൽ സഞ്ചരിക്കേണ്ട വേദനകൾ ഉണ്ടായിട്ടും ബുദ്ധിമുട്ടേറിയ ഈ യാത്ര ഏറ്റെടുത്തത് പ്രവാചകതുല്യമായ ധീരതയും നീതിബോധവും ആർജവവും ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിച്ചു. മതനേതാക്കൾ മനുഷ്യരാശിയെ സേവിക്കേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദരസ്നേഹത്തിന്റെ പുതിയൊരു സംസ്കാരം കെട്ടിപ്പടുത്തുകൊണ്ട് ലോകസമാധാനം സാധ്യമാക്കാമെന്ന ശുഭപ്രതീക്ഷ മുറ്റുന്ന വാക്കുകളാണ് പാപ്പായിൽനിന്നു ലോകം കേട്ടത്.
മതസ്വാതന്ത്ര്യം മഹത്വത്തിന്റെ ഭാഗം
മതസ്വാതന്ത്ര്യം അടിസ്ഥാനപരമായി മനുഷ്യവ്യക്തിയുടെ മഹത്വത്തിന്റെ ഭാഗമാണെന്നാണ് ഫ്രാൻസിസ് പാപ്പാ കരുതുന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസം ദൈവവുമായി അർഥപൂർണമായ ബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യനെ സഹായിക്കുകയില്ല. നിർബന്ധിത മതപരിവർത്തനം ദൈവത്തിനുതന്നെയും അസ്വീകാര്യമാണ്. അവിടത്തെ മഹത്വത്തിനു നിരക്കുന്നതുമല്ല. കാരണം, മനുഷ്യസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവനാണു ദൈവം. മനുഷ്യനെ അടിമകളായല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത്, സ്വതന്ത്രരായാണ്. മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ മാർപാപ്പ നിശിതമായി വിമർശിച്ചു. “ഒരു മതം സമാധാനത്തിന്റേതാണെന്നു പറഞ്ഞാൽ പോരാ, മതത്തെ ദുരുപയോഗിക്കുന്നവരെ അപലപിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. അസഹിഷ്ണുതയിൽനിന്നും തീവ്രവാദത്തിൽനിന്നും അകന്നുനിന്നാൽ പോരാ, അവയെ നേരിടുകതന്നെ വേണം’’ -പാപ്പാ പറഞ്ഞു. മതവിശ്വാസികൾ സമാധാനത്തിന്റെ ആളുകളായിരിക്കണമെന്ന് അദ്ദേഹം വിശദമാക്കി.
മുസ്ലിം മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മാർപാപ്പ ഇക്കാര്യങ്ങൾ അടിവരയിട്ടു പറഞ്ഞു. “സമാധാനത്തിന്റെ ദൈവം ഒരിക്കലും വെറുപ്പു പരത്തുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. സമാധാനം സ്ഥാപിക്കാനുള്ള ഉപാധികളായ കൂടിവരവുകളും ക്ഷമാപൂർവകമായ ഇടപെടലുകളും സംവാദങ്ങളും വഴി സമാധാനം വളർത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സംവാദമാണ് സമൂഹജീവിതത്തിന്റെ പ്രാണവായു’’- ഇസ്ലാമുമായുള്ള ചർച്ച ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക താത്പര്യമാണ്. വിശ്വസാഹോദര്യ-സഹവർത്തിത്വത്തെപ്പറ്റി പറയുക മാർപാപ്പയുടെ യാത്രോദ്ദേശ്യങ്ങളിൽ ഒന്നായിരുന്നു.
മാർപാപ്പയുടെ ബഹ്റിൻ യാത്രയെ ചില മനുഷ്യാവകാശ സംഘടനകൾ മുൻകൂട്ടി വിമർശിച്ചിരുന്നു. ഭരണകൂടത്തിനു ക്ലീൻ ചിറ്റ് കൊടുക്കുമോ എന്നതായിരുന്നു അവരുടെ ഭയം. എന്നാൽ, രാജാവ് ഹമദ് ബിൻ ഇസാ അൽ ഖാലിഫായുടെ സാന്നിധ്യത്തിൽത്തന്നെ മതസ്വാതന്ത്ര്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ബഹ്റിൻ ജനതയിൽ ബഹുഭൂരിപക്ഷവും ഷിയാക്കളാണെങ്കിലും രാജ്യ നേതൃത്വത്തിൽ സുന്നികളാണുള്ളത്. ഷിയാക്കളെ അടിച്ചമർത്തുന്നു എന്ന ആരോപണം ശക്തമാണ്; ചില നേതാക്കൾ തടവറയിലാണുതാനും. മതാടിസ്ഥാനത്തിലുള്ള വിവേചനം രാജ്യത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു പാപ്പാ രാജാവിനെ ഓർമിപ്പിച്ചു. “ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും ഒരേ മഹത്വവും ഒരേ അവസരവും ലഭിക്കണം. ഓരോ മനുഷ്യവ്യക്തിയും അംഗീകരിക്കപ്പെടണം. എങ്കിലേ വിവേചനം അവസാനിക്കുകയും മനുഷ്യന്റെ മൗലികാവകാശങ്ങൾ മാനിക്കപ്പെടുകയും ചെയ്യൂ’’- അർഥശങ്കയ്ക്കിടയില്ലാതെ പാപ്പാ പ്രഖ്യാപിച്ചു.
ബഹ്റിനിൽ ഇപ്പോഴും നിലവിലുള്ള വധശിക്ഷയെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. തൊഴിലിടങ്ങളിലെ അനീതിപരമായ സംവിധാനങ്ങളും തിരുത്തപ്പെടേണ്ടതാണ്. പാപ്പാ പറഞ്ഞു: “തൊഴിൽ ധനസന്പാദനത്തിനു മാത്രമുള്ള ഉപാധിയായി ഇന്നു ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നിയതവും മനുഷ്യമഹത്വത്തിന് അനുഗുണവുമായ തൊഴിൽ വ്യവസ്ഥകൾ എല്ലായിടത്തും ഉണ്ടായേ തീരൂ.’’
കേരളീയ ക്രൈസ്തവർ
മടക്കയാത്രയിൽ വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിലും ഫ്രാൻസിസ് മാർപാപ്പ തന്റെ ബഹ്റിൻ പ്രസംഗങ്ങളുടെ തുടർച്ചയെന്ന നിലയിലാണു സംസാരിച്ചത്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായും ഇസ്താംബൂളിലെ പാത്രിയർക്കീസ് ബർത്തലോമോചയുമായും നടത്തിയ ഇസ്ലാം, എക്യുമെനിക്കൽ സമ്മേളനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. സാഹോദര്യവും സഹവർത്തിത്വവും സാധ്യമാണ് എന്നു കാണിച്ചുതരുന്ന കൂട്ടായ്മകളും സംവാദങ്ങളുമായിരുന്നു അവ. ബഹ്റിനിലെ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞപ്പോൾ കേരളത്തിൽനിന്നുള്ള ഇന്ത്യക്കാർ എന്നു പറഞ്ഞതു ശ്രദ്ധേയമായി. ഇസ്ലാമുമായുള്ള അദ്ദേഹത്തിന്റെ സംവാദത്തിന് അബുദാബിയിലും ബാഗ്ദാദിലും കസാക്കിസ്ഥാനിലും നടത്തിയ സന്ദർശനങ്ങൾ ഉതകിയിട്ടുണ്ട്.
ഇറാനിലെ സ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം, സ്ത്രീ-പുരുഷ സമത്വം ദൈവനിശ്ചിതമാണെന്നു ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും സ്ത്രീകൾക്കുള്ള സ്വതസിദ്ധമായ കഴിവിനെപ്പറ്റി മാർപാപ്പ വാചാലനായി. സ്ത്രീ, സ്ത്രീയായിത്തന്നെ ജീവിക്കണം. അവൾ പുരുഷനെപ്പോലെ ആകേണ്ടതില്ല.
ലോകയുദ്ധങ്ങളിൽ വേദനയോടെ
ഒരേ നൂറ്റാണ്ടിൽത്തന്നെ മൂന്നു ലോകയുദ്ധങ്ങളിൽ ഏർപ്പെടുന്ന ലോകരാജ്യങ്ങളെപ്പറ്റി മാർപാപ്പ ഉത്കണ്ഠാകുലനാണ്. ലെബനൻ തന്നെ വേദനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എംബസിയിൽ പോയ കാര്യം അദ്ദേഹം ഓർമിച്ചു. യെമനിലും മ്യാൻമറിലും സിറിയയിലും നടക്കുന്ന വിനാശകരമായ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി. ആയുധനിർമാണവും വ്യവസായവും ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. ആയുധവ്യാപാരത്തിനു പകരം അഗതികൾക്ക് അന്നംനൽകാനാണു നാം ശ്രമിക്കേണ്ടത്.
ഇറ്റലിയിൽ അധികാരത്തിലെത്തിയ വലതുപക്ഷ സർക്കാരിനെക്കുറിച്ചു പറയവേ, യൂറോപ്പ് നേരിടുന്ന അഭയാർഥിപ്രശ്നവും പരാമർശിക്കപ്പെട്ടു. അഭയാർഥിപ്രശ്നം അതതു രാജ്യത്തുതന്നെയാണു പരിഹരിക്കേണ്ടത്, യൂറോപ്പിലല്ല. നീതിപൂർവകമായ വികസനവും സമാധാനവും ആ ദേശങ്ങളിൽ സംജാതമാകണം. ജർമനിയെക്കുറിച്ചുള്ള വിശകലനത്തിൽ അദ്ദേഹം പറഞ്ഞു: “അവിടെ മഹത്തരവും സുന്ദരവുമായ ഒരു പ്രൊട്ടസ്റ്റന്റ് സഭയുണ്ട്, മറ്റൊരു പ്രൊട്ടസ്റ്റന്റ് സഭയുടെ ആവശ്യമില്ല. ഒരു കത്തോലിക്കാ സഭയാണ് അവിടെ ആവശ്യമായിട്ടുള്ളത്.’’
സമകാലിക ലോകത്തെ സൂഷ്മമായി നിരീക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സമാധാനദൂത് വിദ്വേഷത്തിലും മത്സരത്തിലും രക്തച്ചൊരിച്ചിലിലും ഉത്തരം തെരയുന്ന ലോകജനതയ്ക്ക് എന്നുമൊരു ഉണർത്തുപാട്ടാണ്.
കഴിഞ്ഞയാഴ്ച ഫ്രാൻസിസ് മാർപാപ്പ ബഹ്റിനിലേക്കു നടത്തിയ അപ്പസ്തോലിക സന്ദർശനം പല കാരണങ്ങളാൽ അവിസ്മരണീയവും ചരിത്രപ്രാധാന്യമുള്ളതുമാണ്. ബഹ്റിനിലേക്കുള്ള ഒരു മാർപാപ്പയുടെ ആദ്യസന്ദർശനമായിരുന്നു അത്; ഗൾഫ് രാജ്യങ്ങളിലേക്കുള്ള രണ്ടാമത്തേതും. ബഹ്റിന്റെ ജനസംഖ്യ 15 ലക്ഷമാണ്. അതിൽ 70 ശതമാനവും മുസ്ലിംകളാണ്. വത്തിക്കാന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച് (2020) കത്തോലിക്കരുടെ സംഖ്യ 1,61,000 ആണ്. അവരിൽ സിംഹഭാഗവും വിദേശരാജ്യങ്ങളിൽനിന്നു തൊഴിലാളികളായി എത്തിയിട്ടുള്ളവരാണ്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയം പണിയുന്നത് ബഹ്റിനിലാണ്, 1939ൽ. തലസ്ഥാനമായ മനാമയിൽ ബഹ്റിൻ അമീർ ഷെയ്ക്ക് ഹമദ് ബിൻ ഇസാ അൽ ഖലിഫ സംഭാവന ചെയ്ത സ്ഥലത്താണ് അതു നിർമിച്ചിരിക്കുന്നത്.
വന്നത് സമാധാനദൂതുമായി
ബഹ്റിനിലെ ചെറിയ കത്തോലിക്കാ സമൂഹത്തെ കാണുക മാത്രമായിരുന്നില്ല മാർപാപ്പയുടെ സന്ദർശനോദ്ദേശ്യം. സമാധാനദൂതുമായിട്ടാണു താൻ വരുന്നതെന്നു മാർപാപ്പ ബഹ്റിനിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽത്തന്നെ വ്യക്തമാക്കി. സാഹോദര്യവും സഹവർത്തിത്വവും കൂടാതെ മനുഷ്യരാശിക്കു മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്നു മാർപാപ്പ ലോകത്തോടു വിളിച്ചുപറയാൻ ആഗ്രഹിച്ചു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായി ബൈബിൾ വിശേഷിപ്പിക്കുന്ന പ്രവാചകനെപ്പോലെ, സമാധാനം പുലരേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹത്തിന്റെ പ്രസംഗവിഷയം. മതങ്ങളും രാജ്യങ്ങളും ജനവിഭാഗങ്ങളും വ്യക്തികളും തമ്മിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും പടലപിണക്കങ്ങളും മത്സരങ്ങളും വിദ്വേഷങ്ങളുമൊക്കെ ലോകസമാധാനത്തിനു വിഘാതമാണ്. ഭീകരവാദങ്ങളും പ്രാദേശിക യുദ്ധങ്ങളും അരങ്ങുതകർക്കുന്പോൾ അരുതേ യുദ്ധം, ‘അരുതേ ഭ്രാതൃഹത്യ’ എന്നു വിളിച്ചുപറയുകയാണ് മാർപാപ്പ.
ബഹ്റിനിൽ നടന്ന സംവാദസമിതിയുടെ, കിഴക്കും പടിഞ്ഞാറും സഹവർത്തിത്വത്തിന് എന്ന പേരിൽ നടത്തിയ സമ്മേളനത്തിന്റെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു പാപ്പായുടെ സന്ദർശനത്തിന്റെ മുഖ്യോദ്ദേശ്യം. ഇത്തരം സന്ദർശനങ്ങളിലെ നയതന്ത്ര മര്യാദകൾ പ്രകാരം മാർപാപ്പ രാജ്യത്തെയും രാജാവിനെയും പ്രശംസിക്കുകയും വെള്ളപൂശുകയുമാവും ചെയ്യുക എന്ന് യൂറോപ്യൻ മാധ്യമങ്ങൾ മുൻകൂട്ടി എഴുതിയതിൽ അതിശയമില്ല. എന്നാൽ, വാർധക്യസഹജമായ അവശതകൾ അലട്ടുന്ന 85കാരനായ പാപ്പാ, ചക്രക്കസേരയിൽ സഞ്ചരിക്കേണ്ട വേദനകൾ ഉണ്ടായിട്ടും ബുദ്ധിമുട്ടേറിയ ഈ യാത്ര ഏറ്റെടുത്തത് പ്രവാചകതുല്യമായ ധീരതയും നീതിബോധവും ആർജവവും ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിച്ചു. മതനേതാക്കൾ മനുഷ്യരാശിയെ സേവിക്കേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദരസ്നേഹത്തിന്റെ പുതിയൊരു സംസ്കാരം കെട്ടിപ്പടുത്തുകൊണ്ട് ലോകസമാധാനം സാധ്യമാക്കാമെന്ന ശുഭപ്രതീക്ഷ മുറ്റുന്ന വാക്കുകളാണ് പാപ്പായിൽനിന്നു ലോകം കേട്ടത്.
മതസ്വാതന്ത്ര്യം മഹത്വത്തിന്റെ ഭാഗം
മതസ്വാതന്ത്ര്യം അടിസ്ഥാനപരമായി മനുഷ്യവ്യക്തിയുടെ മഹത്വത്തിന്റെ ഭാഗമാണെന്നാണ് ഫ്രാൻസിസ് പാപ്പാ കരുതുന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസം ദൈവവുമായി അർഥപൂർണമായ ബന്ധത്തിൽ ഏർപ്പെടാൻ മനുഷ്യനെ സഹായിക്കുകയില്ല. നിർബന്ധിത മതപരിവർത്തനം ദൈവത്തിനുതന്നെയും അസ്വീകാര്യമാണ്. അവിടത്തെ മഹത്വത്തിനു നിരക്കുന്നതുമല്ല. കാരണം, മനുഷ്യസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവനാണു ദൈവം. മനുഷ്യനെ അടിമകളായല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത്, സ്വതന്ത്രരായാണ്. മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ മാർപാപ്പ നിശിതമായി വിമർശിച്ചു. “ഒരു മതം സമാധാനത്തിന്റേതാണെന്നു പറഞ്ഞാൽ പോരാ, മതത്തെ ദുരുപയോഗിക്കുന്നവരെ അപലപിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. അസഹിഷ്ണുതയിൽനിന്നും തീവ്രവാദത്തിൽനിന്നും അകന്നുനിന്നാൽ പോരാ, അവയെ നേരിടുകതന്നെ വേണം’’ -പാപ്പാ പറഞ്ഞു. മതവിശ്വാസികൾ സമാധാനത്തിന്റെ ആളുകളായിരിക്കണമെന്ന് അദ്ദേഹം വിശദമാക്കി.
മുസ്ലിം മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മാർപാപ്പ ഇക്കാര്യങ്ങൾ അടിവരയിട്ടു പറഞ്ഞു. “സമാധാനത്തിന്റെ ദൈവം ഒരിക്കലും വെറുപ്പു പരത്തുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. സമാധാനം സ്ഥാപിക്കാനുള്ള ഉപാധികളായ കൂടിവരവുകളും ക്ഷമാപൂർവകമായ ഇടപെടലുകളും സംവാദങ്ങളും വഴി സമാധാനം വളർത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സംവാദമാണ് സമൂഹജീവിതത്തിന്റെ പ്രാണവായു’’- ഇസ്ലാമുമായുള്ള ചർച്ച ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക താത്പര്യമാണ്. വിശ്വസാഹോദര്യ-സഹവർത്തിത്വത്തെപ്പറ്റി പറയുക മാർപാപ്പയുടെ യാത്രോദ്ദേശ്യങ്ങളിൽ ഒന്നായിരുന്നു.
മാർപാപ്പയുടെ ബഹ്റിൻ യാത്രയെ ചില മനുഷ്യാവകാശ സംഘടനകൾ മുൻകൂട്ടി വിമർശിച്ചിരുന്നു. ഭരണകൂടത്തിനു ക്ലീൻ ചിറ്റ് കൊടുക്കുമോ എന്നതായിരുന്നു അവരുടെ ഭയം. എന്നാൽ, രാജാവ് ഹമദ് ബിൻ ഇസാ അൽ ഖാലിഫായുടെ സാന്നിധ്യത്തിൽത്തന്നെ മതസ്വാതന്ത്ര്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ബഹ്റിൻ ജനതയിൽ ബഹുഭൂരിപക്ഷവും ഷിയാക്കളാണെങ്കിലും രാജ്യ നേതൃത്വത്തിൽ സുന്നികളാണുള്ളത്. ഷിയാക്കളെ അടിച്ചമർത്തുന്നു എന്ന ആരോപണം ശക്തമാണ്; ചില നേതാക്കൾ തടവറയിലാണുതാനും. മതാടിസ്ഥാനത്തിലുള്ള വിവേചനം രാജ്യത്തിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നു പാപ്പാ രാജാവിനെ ഓർമിപ്പിച്ചു. “ഓരോ വ്യക്തിക്കും ഓരോ സമൂഹത്തിനും ഒരേ മഹത്വവും ഒരേ അവസരവും ലഭിക്കണം. ഓരോ മനുഷ്യവ്യക്തിയും അംഗീകരിക്കപ്പെടണം. എങ്കിലേ വിവേചനം അവസാനിക്കുകയും മനുഷ്യന്റെ മൗലികാവകാശങ്ങൾ മാനിക്കപ്പെടുകയും ചെയ്യൂ’’- അർഥശങ്കയ്ക്കിടയില്ലാതെ പാപ്പാ പ്രഖ്യാപിച്ചു.
ബഹ്റിനിൽ ഇപ്പോഴും നിലവിലുള്ള വധശിക്ഷയെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. തൊഴിലിടങ്ങളിലെ അനീതിപരമായ സംവിധാനങ്ങളും തിരുത്തപ്പെടേണ്ടതാണ്. പാപ്പാ പറഞ്ഞു: “തൊഴിൽ ധനസന്പാദനത്തിനു മാത്രമുള്ള ഉപാധിയായി ഇന്നു ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നിയതവും മനുഷ്യമഹത്വത്തിന് അനുഗുണവുമായ തൊഴിൽ വ്യവസ്ഥകൾ എല്ലായിടത്തും ഉണ്ടായേ തീരൂ.’’
കേരളീയ ക്രൈസ്തവർ
മടക്കയാത്രയിൽ വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിലും ഫ്രാൻസിസ് മാർപാപ്പ തന്റെ ബഹ്റിൻ പ്രസംഗങ്ങളുടെ തുടർച്ചയെന്ന നിലയിലാണു സംസാരിച്ചത്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായും ഇസ്താംബൂളിലെ പാത്രിയർക്കീസ് ബർത്തലോമോചയുമായും നടത്തിയ ഇസ്ലാം, എക്യുമെനിക്കൽ സമ്മേളനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. സാഹോദര്യവും സഹവർത്തിത്വവും സാധ്യമാണ് എന്നു കാണിച്ചുതരുന്ന കൂട്ടായ്മകളും സംവാദങ്ങളുമായിരുന്നു അവ. ബഹ്റിനിലെ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞപ്പോൾ കേരളത്തിൽനിന്നുള്ള ഇന്ത്യക്കാർ എന്നു പറഞ്ഞതു ശ്രദ്ധേയമായി. ഇസ്ലാമുമായുള്ള അദ്ദേഹത്തിന്റെ സംവാദത്തിന് അബുദാബിയിലും ബാഗ്ദാദിലും കസാക്കിസ്ഥാനിലും നടത്തിയ സന്ദർശനങ്ങൾ ഉതകിയിട്ടുണ്ട്.
ഇറാനിലെ സ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം, സ്ത്രീ-പുരുഷ സമത്വം ദൈവനിശ്ചിതമാണെന്നു ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും സ്ത്രീകൾക്കുള്ള സ്വതസിദ്ധമായ കഴിവിനെപ്പറ്റി മാർപാപ്പ വാചാലനായി. സ്ത്രീ, സ്ത്രീയായിത്തന്നെ ജീവിക്കണം. അവൾ പുരുഷനെപ്പോലെ ആകേണ്ടതില്ല.
ലോകയുദ്ധങ്ങളിൽ വേദനയോടെ
ഒരേ നൂറ്റാണ്ടിൽത്തന്നെ മൂന്നു ലോകയുദ്ധങ്ങളിൽ ഏർപ്പെടുന്ന ലോകരാജ്യങ്ങളെപ്പറ്റി മാർപാപ്പ ഉത്കണ്ഠാകുലനാണ്. ലെബനൻ തന്നെ വേദനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എംബസിയിൽ പോയ കാര്യം അദ്ദേഹം ഓർമിച്ചു. യെമനിലും മ്യാൻമറിലും സിറിയയിലും നടക്കുന്ന വിനാശകരമായ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി. ആയുധനിർമാണവും വ്യവസായവും ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. ആയുധവ്യാപാരത്തിനു പകരം അഗതികൾക്ക് അന്നംനൽകാനാണു നാം ശ്രമിക്കേണ്ടത്.
ഇറ്റലിയിൽ അധികാരത്തിലെത്തിയ വലതുപക്ഷ സർക്കാരിനെക്കുറിച്ചു പറയവേ, യൂറോപ്പ് നേരിടുന്ന അഭയാർഥിപ്രശ്നവും പരാമർശിക്കപ്പെട്ടു. അഭയാർഥിപ്രശ്നം അതതു രാജ്യത്തുതന്നെയാണു പരിഹരിക്കേണ്ടത്, യൂറോപ്പിലല്ല. നീതിപൂർവകമായ വികസനവും സമാധാനവും ആ ദേശങ്ങളിൽ സംജാതമാകണം. ജർമനിയെക്കുറിച്ചുള്ള വിശകലനത്തിൽ അദ്ദേഹം പറഞ്ഞു: “അവിടെ മഹത്തരവും സുന്ദരവുമായ ഒരു പ്രൊട്ടസ്റ്റന്റ് സഭയുണ്ട്, മറ്റൊരു പ്രൊട്ടസ്റ്റന്റ് സഭയുടെ ആവശ്യമില്ല. ഒരു കത്തോലിക്കാ സഭയാണ് അവിടെ ആവശ്യമായിട്ടുള്ളത്.’’
സമകാലിക ലോകത്തെ സൂഷ്മമായി നിരീക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സമാധാനദൂത് വിദ്വേഷത്തിലും മത്സരത്തിലും രക്തച്ചൊരിച്ചിലിലും ഉത്തരം തെരയുന്ന ലോകജനതയ്ക്ക് എന്നുമൊരു ഉണർത്തുപാട്ടാണ്.