ജോജി മാരേട്ട്, മണിമല
ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യ എന്ന നിലയിലേക്ക് എത്തുന്നു. വികസിത രാജ്യങ്ങളായ ജപ്പാൻ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ നാം പിന്തള്ളുന്നു എന്നാണ് വാദം.
ഇത്തരം നേട്ടങ്ങളുടെയും പ്രവചനങ്ങളുടെയും നടുവിലും രാജ്യത്തിന്റെ എറ്റവും വലിയ സ്വത്തായ കാർഷിക മേഖലയും കർഷകരും തങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിലാണ്. കർഷകരെ സംരക്ഷിക്കേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരുടെ അതിജീവനത്തിന് സഹായകമായ നയങ്ങളല്ല നിർഭാഗ്യവശാൽ സ്വീകരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കാർഷികരംഗത്തെ വിളകളെ ബാധിക്കുന്ന പുതിയ രോഗങ്ങളും നില കൂടുതൽ ദുരിതപൂർണമാക്കുന്നു.
റബർ കൃഷിയും റബർ കർഷകരും നേരിടുന്ന കടുത്ത പ്രതിസന്ധി വളരെ രൂക്ഷമാണ്. വ്യവസായരംഗത്ത് വലിയ തോതിൽ ഉപയോഗിച്ചുവരുന്ന അസംസ്കൃത വസ്തുവായ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന കർഷകർ റബർ കൃഷിയിൽനിന്നു നിരാശയോടെ പിന്മാറുന്ന സാഹചര്യമാണിപ്പോൾ. റബറിന്റെ വിലത്തകർച്ചയുടെ യഥാർഥ കാരണങ്ങൾ വിലയിരുത്തി നയപരമായ ഇടപെടലുകൾ നടത്താൻ ആരും പരിശ്രമിക്കുന്നില്ല. ആഗോളതലത്തിലും രാജ്യമൊട്ടാകയും റബറിന്റെ ഉത്പാദന-വിപണന രംഗത്തെ നയങ്ങൾ വിലത്തകർച്ചയുടെ പശ്ചാതലത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
റബറിന്റെ ഇന്ത്യൻ വിപണിയും ആനുകാലികാവസ്ഥയും
രാജ്യത്ത് റബർ ഉത്പാദനം 90 ശതമാനം കേരളത്തിലാണ്. ഇവിടെ 5.45 ലക്ഷം ഹെക്ടറിൽ കൃഷിയുണ്ട്. 11.5 ലക്ഷം കർഷകർ പ്രഥമമായി ഗുണഭോക്താക്കളാണ്. വിലയിടിവിനെത്തുടർന്ന് ഈ കൃഷി ലാഭകരമായി നടത്താൻ കഴിയാതെ നല്ലൊരു ശതമാനം കർഷകർ ആവർത്തനക്കൃഷി വേണോയെന്നു ശങ്കിക്കുകയാണ്. മറ്റൊരു വിഭാഗം റബർക്കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികൾ, പ്രത്യേകിച്ച് പഴവർഗങ്ങളും മറ്റും പരീക്ഷിക്കാൻ തയാറെടുക്കുന്നു.
തൊഴിലാളികളെ ഉപയോഗിച്ച് റബർ ടാപ്പ് ചെയ്യാൻ സാധിക്കാതെ സ്വന്തമായി ടാപ്പ് ചെയ്യുകയോ ടാപ്പിംഗ് ഉപേക്ഷിക്കുകയോ ചെയ്ത വേറൊരു വിഭാഗം കർഷകരുണ്ട്. ഈ അവസ്ഥ നിലനിൽക്കുന്പോൾ റബറിന്റെ രാജ്യത്തെ ഉത്പാദനം 7.75 ലക്ഷം ടണ്ണാണ് എന്നാൽ, ഉപഭോഗാവശ്യമുള്ള റബർ 12.4 ലക്ഷം ടണ്ണായി കണക്കാക്കിയിരിക്കുന്നു. ലഭ്യതയും ആവശ്യകതയും താരതമ്യപ്പെടുത്തി ന്യായമായ വില കർഷകർക്ക് ക്രമീകരിച്ചു നൽകാൻ കഴിയുന്ന സ്ഥാനത്ത് അനിയന്ത്രിത ഇറക്കുമതി അനുവദിച്ചുകൊണ്ട് കൃഷിക്കാരെ ദയനീയാവസ്ഥയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇപ്രകാരം 5.45 ലക്ഷം ടണ് റബറാണ് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ-നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായിപ്പോലും കഴിഞ്ഞ പത്തുവർഷത്തിൽ വർധിച്ചപ്പോൾ 2011ൽ റബറിന്റെ വില 238 വരെ എത്തിയത് ഇന്ന് പത്തു വർഷങ്ങൾക്കുശേഷം 145ലേക്ക് താഴ്ന്നിരിക്കുന്നു.
തങ്ങൾ ഉത്പാദിപ്പിച്ച റബറിന് ന്യായവില കിട്ടാതെ ജീവിതം വഴിമുട്ടി മറ്റു സാധ്യതകൾ തേടി അലയുന്ന റബർ കർഷകരുടെ അവസ്ഥയിൽ ആവശ്യമായ ആശ്വാസനടപടികൾ സ്വീകരിക്കാതെ 2025-ാം ആണ്ടോടുകൂടി 15 ലക്ഷം ടണ് ആവശ്യകത കണക്കാക്കി റബർകൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക സബ്സിഡി നൽകാനുള്ള റബർ ബോർഡ് നീക്കം നിലവിൽ വർഷങ്ങളായി ആവർത്തനക്കൃഷിക്ക് സബ്സിഡി പോലും നിർത്തിവച്ചിരിക്കുന്ന കേരള റബർ കർഷകരോടുള്ള അവഗണനയുടെ നേർചിത്രമാണ്. കൂടാതെ ഓട്ടോമോട്ടീവ് ടയർ നിർമാതാക്കൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1100 കോടി രൂപ മുതൽമുടക്കിൽ രണ്ടുലക്ഷം ഏക്കർ സ്ഥലത്ത് റബർ കൃഷി നടത്താൻ പോകുന്നു എന്ന വിവരവും നിലവിലുള്ള റബർക്കൃഷിക്കാർക്ക് വെല്ലുവിളിയുയർത്തുന്നതാണ്.
ചില നിർദേശങ്ങൾ
►അനിയന്ത്രിത റബർ ഇറക്കുമതിനയം തിരുത്തി കൃഷിക്കാർക്ക് ന്യായമായ വില ലഭിക്കുന്നതിനാവശ്യമായ നടപടി കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
►കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് മുൻ ചെയർമാൻ അടുത്തിടെ അന്തരിച്ച അഭിജിത്ത് സെന്നിന്റെ താങ്ങുവില സംബന്ധിച്ച ശിപാർശകൾ നടപ്പാക്കുക.
►ഭരണ-പ്രതിപക്ഷ പാർട്ടികൾ കർഷക താത്പര്യം മുൻനിർത്തി സമവായ നിലപാടുകൾ സ്വീകരിക്കുവാൻ തയാറാവുക.
►റബർ കർഷകരെ സഹായിക്കാൻ റബർ ബോർഡിൽനിന്നും വളത്തിനും ടാപ്പിംഗ് ഉപകരണങ്ങൾക്കും പ്രത്യേക ധനസഹായം അനുവദിക്കുക.
►സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കിയ റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം മുടക്കം കൂടാതെ പ്രവർത്തനക്ഷമമാക്കുക. ഷീറ്റിനും ലാറ്റക്സിനും ഒരുപോലെ താങ്ങുവില നൽകുക. കാരണം, ഷീറ്റ് തയാറാക്കാൻ കഴിയാതെ നിരവധി ചെറുകിട കർഷകർ ലാറ്റക്സാണ് വിൽക്കുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യ എന്ന നിലയിലേക്ക് എത്തുന്നു. വികസിത രാജ്യങ്ങളായ ജപ്പാൻ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ നാം പിന്തള്ളുന്നു എന്നാണ് വാദം.
ഇത്തരം നേട്ടങ്ങളുടെയും പ്രവചനങ്ങളുടെയും നടുവിലും രാജ്യത്തിന്റെ എറ്റവും വലിയ സ്വത്തായ കാർഷിക മേഖലയും കർഷകരും തങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിലാണ്. കർഷകരെ സംരക്ഷിക്കേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരുടെ അതിജീവനത്തിന് സഹായകമായ നയങ്ങളല്ല നിർഭാഗ്യവശാൽ സ്വീകരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കാർഷികരംഗത്തെ വിളകളെ ബാധിക്കുന്ന പുതിയ രോഗങ്ങളും നില കൂടുതൽ ദുരിതപൂർണമാക്കുന്നു.
റബർ കൃഷിയും റബർ കർഷകരും നേരിടുന്ന കടുത്ത പ്രതിസന്ധി വളരെ രൂക്ഷമാണ്. വ്യവസായരംഗത്ത് വലിയ തോതിൽ ഉപയോഗിച്ചുവരുന്ന അസംസ്കൃത വസ്തുവായ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന കർഷകർ റബർ കൃഷിയിൽനിന്നു നിരാശയോടെ പിന്മാറുന്ന സാഹചര്യമാണിപ്പോൾ. റബറിന്റെ വിലത്തകർച്ചയുടെ യഥാർഥ കാരണങ്ങൾ വിലയിരുത്തി നയപരമായ ഇടപെടലുകൾ നടത്താൻ ആരും പരിശ്രമിക്കുന്നില്ല. ആഗോളതലത്തിലും രാജ്യമൊട്ടാകയും റബറിന്റെ ഉത്പാദന-വിപണന രംഗത്തെ നയങ്ങൾ വിലത്തകർച്ചയുടെ പശ്ചാതലത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
റബറിന്റെ ഇന്ത്യൻ വിപണിയും ആനുകാലികാവസ്ഥയും
രാജ്യത്ത് റബർ ഉത്പാദനം 90 ശതമാനം കേരളത്തിലാണ്. ഇവിടെ 5.45 ലക്ഷം ഹെക്ടറിൽ കൃഷിയുണ്ട്. 11.5 ലക്ഷം കർഷകർ പ്രഥമമായി ഗുണഭോക്താക്കളാണ്. വിലയിടിവിനെത്തുടർന്ന് ഈ കൃഷി ലാഭകരമായി നടത്താൻ കഴിയാതെ നല്ലൊരു ശതമാനം കർഷകർ ആവർത്തനക്കൃഷി വേണോയെന്നു ശങ്കിക്കുകയാണ്. മറ്റൊരു വിഭാഗം റബർക്കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികൾ, പ്രത്യേകിച്ച് പഴവർഗങ്ങളും മറ്റും പരീക്ഷിക്കാൻ തയാറെടുക്കുന്നു.
തൊഴിലാളികളെ ഉപയോഗിച്ച് റബർ ടാപ്പ് ചെയ്യാൻ സാധിക്കാതെ സ്വന്തമായി ടാപ്പ് ചെയ്യുകയോ ടാപ്പിംഗ് ഉപേക്ഷിക്കുകയോ ചെയ്ത വേറൊരു വിഭാഗം കർഷകരുണ്ട്. ഈ അവസ്ഥ നിലനിൽക്കുന്പോൾ റബറിന്റെ രാജ്യത്തെ ഉത്പാദനം 7.75 ലക്ഷം ടണ്ണാണ് എന്നാൽ, ഉപഭോഗാവശ്യമുള്ള റബർ 12.4 ലക്ഷം ടണ്ണായി കണക്കാക്കിയിരിക്കുന്നു. ലഭ്യതയും ആവശ്യകതയും താരതമ്യപ്പെടുത്തി ന്യായമായ വില കർഷകർക്ക് ക്രമീകരിച്ചു നൽകാൻ കഴിയുന്ന സ്ഥാനത്ത് അനിയന്ത്രിത ഇറക്കുമതി അനുവദിച്ചുകൊണ്ട് കൃഷിക്കാരെ ദയനീയാവസ്ഥയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇപ്രകാരം 5.45 ലക്ഷം ടണ് റബറാണ് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ-നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായിപ്പോലും കഴിഞ്ഞ പത്തുവർഷത്തിൽ വർധിച്ചപ്പോൾ 2011ൽ റബറിന്റെ വില 238 വരെ എത്തിയത് ഇന്ന് പത്തു വർഷങ്ങൾക്കുശേഷം 145ലേക്ക് താഴ്ന്നിരിക്കുന്നു.
തങ്ങൾ ഉത്പാദിപ്പിച്ച റബറിന് ന്യായവില കിട്ടാതെ ജീവിതം വഴിമുട്ടി മറ്റു സാധ്യതകൾ തേടി അലയുന്ന റബർ കർഷകരുടെ അവസ്ഥയിൽ ആവശ്യമായ ആശ്വാസനടപടികൾ സ്വീകരിക്കാതെ 2025-ാം ആണ്ടോടുകൂടി 15 ലക്ഷം ടണ് ആവശ്യകത കണക്കാക്കി റബർകൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക സബ്സിഡി നൽകാനുള്ള റബർ ബോർഡ് നീക്കം നിലവിൽ വർഷങ്ങളായി ആവർത്തനക്കൃഷിക്ക് സബ്സിഡി പോലും നിർത്തിവച്ചിരിക്കുന്ന കേരള റബർ കർഷകരോടുള്ള അവഗണനയുടെ നേർചിത്രമാണ്. കൂടാതെ ഓട്ടോമോട്ടീവ് ടയർ നിർമാതാക്കൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1100 കോടി രൂപ മുതൽമുടക്കിൽ രണ്ടുലക്ഷം ഏക്കർ സ്ഥലത്ത് റബർ കൃഷി നടത്താൻ പോകുന്നു എന്ന വിവരവും നിലവിലുള്ള റബർക്കൃഷിക്കാർക്ക് വെല്ലുവിളിയുയർത്തുന്നതാണ്.
ചില നിർദേശങ്ങൾ
►അനിയന്ത്രിത റബർ ഇറക്കുമതിനയം തിരുത്തി കൃഷിക്കാർക്ക് ന്യായമായ വില ലഭിക്കുന്നതിനാവശ്യമായ നടപടി കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
►കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് മുൻ ചെയർമാൻ അടുത്തിടെ അന്തരിച്ച അഭിജിത്ത് സെന്നിന്റെ താങ്ങുവില സംബന്ധിച്ച ശിപാർശകൾ നടപ്പാക്കുക.
►ഭരണ-പ്രതിപക്ഷ പാർട്ടികൾ കർഷക താത്പര്യം മുൻനിർത്തി സമവായ നിലപാടുകൾ സ്വീകരിക്കുവാൻ തയാറാവുക.
►റബർ കർഷകരെ സഹായിക്കാൻ റബർ ബോർഡിൽനിന്നും വളത്തിനും ടാപ്പിംഗ് ഉപകരണങ്ങൾക്കും പ്രത്യേക ധനസഹായം അനുവദിക്കുക.
►സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കിയ റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം മുടക്കം കൂടാതെ പ്രവർത്തനക്ഷമമാക്കുക. ഷീറ്റിനും ലാറ്റക്സിനും ഒരുപോലെ താങ്ങുവില നൽകുക. കാരണം, ഷീറ്റ് തയാറാക്കാൻ കഴിയാതെ നിരവധി ചെറുകിട കർഷകർ ലാറ്റക്സാണ് വിൽക്കുന്നത്.