റ്റോം ജോസ് തഴുവംകുന്ന്
വിദ്യാഭ്യാസവും തൊഴിലും സാന്പത്തിക മേൽക്കോയ്മയും ശാസ്ത്രസാങ്കേതിക വളർച്ചയും നമുക്കിടയിൽ അദ്ഭുതങ്ങൾ തീർക്കുന്നുണ്ടാകാം പക്ഷേ, നമ്മുടെ മക്കളുടെ ഭാവി ലഹരി വിഴുങ്ങിയാൽ എല്ലാം തീർന്നില്ലേ? നമ്മുടെ സ്വപ്നം പച്ചപിടിക്കുന്നതു മക്കളിലൂടെയാണ് ഇമവെട്ടാതെ മക്കളുടെ വളർച്ചയിൽ കാവലാകുന്ന നമുക്ക് അവരുടെ വഴികൾ യഥാസമയം തിരിച്ചറിയാനാകുന്നില്ല. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം യാന്ത്രികമാകുന്നു; ഗുരു-ശിഷ്യബന്ധം യാന്ത്രികമാകുന്നു... സമൂഹം എല്ലാം നിസംഗതയോടെ നോക്കിനിൽക്കുന്നു.
മക്കൾ നല്ലവരാകണമെന്നതിൽ കുറച്ച് ഒരാഗ്രഹവും ഇല്ലാതിരുന്നിടത്തുനിന്നും മക്കളുടെ നന്മയിൽ തെല്ലും ശ്രദ്ധയില്ലാത്തവിധം പഠനകേന്ദ്രീകൃതമാകുന്ന ഇന്നത്തെ വളർത്തു നയം ഒരു വിചിന്തനത്തിനു വിധേയമാക്കണമെന്നതു നിർബന്ധമാകുന്ന കാലമാണിന്ന്! ചോദിക്കുന്നതെല്ലാം നൽകുന്നതാണു സ്നേഹത്തിന് അടിസ്ഥാനമെന്നു മാതാപിതാക്കൾ കരുതരുത്. മക്കളുടെ ആവശ്യങ്ങളുടെ അടിസ്ഥാനവും അതിന്റെ വഴികളും അറിയണം. മക്കൾക്ക് ഹൃദയം തുറക്കാനുള്ള ഇടങ്ങൾ കുറഞ്ഞുവരുന്ന ആധുനിക നാളുകളിൽ മക്കളുടെ ഹൃദയം തുറന്നെത്തുന്നതു പലവിധ മാഫിയാകളും ‘പ്രശ്നപരിഹാര ഔഷധ’ങ്ങളുമൊക്കെയായിട്ടായിരിക്കും. കെട്ടിക്കിടക്കുന്ന ഹൃദയഭാരം തുറന്നുവിടാനുതകുന്ന കൂട്ടുകാരും ഇന്നില്ലാതാകുന്നു. അണുകുടുംബത്തെ ‘നാഗരിക കീടങ്ങൾ’ നശിപ്പിക്കുന്നതിലേക്ക് എത്തിപ്പെടുന്നുണ്ടോയെന്നു പഠിക്കണം.
കുട്ടികളുടെ ബാല്യത്തെ ഹനിക്കുന്ന പഠനഭാരം അവരിലുണ്ടാക്കുന്ന നീറ്റൽ സമൂഹം തിരിച്ചറിയണം. യാഥാർഥ്യവുമായി പൊരുത്തപ്പെടാനും സഹനങ്ങൾ ഏറ്റെടുക്കാനുമൊക്കെ മടിയുള്ള ഇന്നത്തെ മക്കൾ സുഖം മാത്രം തേടിയുള്ള യാത്രയിലാണ്. ഈ ചിന്തകളെ വിലയ്ക്കെടുക്കുകയാണു മയക്കുമരുന്നു മാഫിയകൾ. സുഖവും പണവും ആഢംബര ജീവിതവും ലഭിക്കുമെന്ന തോന്നൽ മക്കളിൽ രൂപപ്പെടുത്തി അവരെ അവരറിയാതെ കഴുകന്മാർ കൊത്തിവലിക്കുകയാണ്. തിരികെനടത്തം തീർത്തും അസാധ്യമാക്കുന്ന മയക്കുമരുന്നിന്റെ കെണികളെക്കുറിച്ചു നിഷ്കർഷയാർന്ന ബോധവത്കരണം വിദ്യാലയങ്ങളിൽ സ്ഥിരമായുണ്ടാക്കണം.
വിദ്യാലയങ്ങളുടെ മുക്കും മൂലയും പരിസരങ്ങളും സദാ നിരീക്ഷണത്തിലാകണം. കുട്ടികളുടെ ഭാവമാറ്റവും രൂപമാറ്റവും വേഷവിധാനങ്ങളും ശ്രദ്ധയിൽ ഉണ്ടാകണം. വീടുകളിൽ വീണ്ടുവിചാരത്തോടെയുളള ശിക്ഷണവും അനുസരണത്തിൽ വളർത്തുന്നതിൽ ഉത്സാഹവും കാണിക്കണം. മക്കളുടെ മനസു നോവുന്നതാണ് ശിക്ഷണമെന്ന കാഴ്ചപ്പാട് അവിവേകമാണ്. ശിക്ഷണത്തിൽ വളർത്താതിരുന്നാൽ ഭാവിയിൽ മക്കൾ മാതാപിതാക്കളെ നൊന്പരപ്പെടുത്തുമെന്നറിയണം.
മക്കളുടെ ആശയവും ആശ്രയവും അഭയവും സ്വന്തം വീടുതന്നെയാകണം. ദുരന്തമുഖത്തുനിന്നും രക്ഷയുടെ സ്വന്തം ഭവനത്തിലേക്കു തിരികെയോടുവാൻ മക്കൾക്ക് ഇച്ഛാശക്തിയും ആത്മധൈര്യവും പകരണം. പണ്ഡിതരും പണക്കാരുമാകും മുന്പ് നല്ല മനുഷ്യരാകാൻ മക്കളെ പഠിപ്പിക്ക ണം സന്മാർഗപാഠം മുഖ്യപാഠമായിരുന്ന പഴയകാലത്തേക്ക് ഒന്നു തിരികെ നടക്കണം. സത്യധർമാദികളിലും മൂല്യാധിഷ്ഠിത ജീവിതചര്യയിലും നാളെയുടെ മക്കൾ അർഥം കണ്ടെത്തണം. ജീവിതം സന്മാർഗ ത്തിലൂടെ ജീവിച്ചുതീർക്കുന്നതിലാകട്ടെ ലഹരി.
നമ്മുടെ ആഘോഷയിടങ്ങളും വിനോദസഞ്ചാര മേഖലകളും ലഹരിവിമുക്ത ചിന്തകളിൽ ഉറയ്ക്കണം. ദൃശ്യമാധ്യമങ്ങളിൽ തെളിയുന്ന പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമൊക്കെ ഇല്ലാതാകണം. ഒരു ടെൻഷൻ ഫ്രീ ഔഷധമാണ് മദ്യവും മയക്കുമരുന്നുമൊക്കെയെന്നു തോന്നിപ്പിക്കുന്ന രംഗങ്ങൾ നവമാധ്യമങ്ങളിൽനിന്നും സിനിമകളിൽനിന്നും സീരിയലുകളിൽനിന്നും മാറ്റപ്പെടണം.
മദ്യ-മയക്കുമരുന്നു മാഫിയയെക്കുറിച്ചും അതിന്റെ കെണിയിൽപ്പെട്ടാലുള്ള നരകതുല്യമായ അവസ്ഥകളെക്കുറിച്ചും ടെലിഫിലിമുകളും ചെറുപരസ്യങ്ങളും ലേഖനങ്ങളും, എഴുത്തുകാരുടെയും ആത്മീയാചാര്യരുടെയും നന്മയുടെ മുന്നണിപ്പോരാളികളുടെയും ചെറുഭാഷണങ്ങൾ ബോധവത്കരണമായി മാധ്യമങ്ങളിൽ ഉണ്ടാകണം. മക്കളെ സകല നേരവും ബോധവത്കരിക്കുന്ന തരത്തിൽ ബോധനബന്ധിയായ നിരീക്ഷണങ്ങൾ വീട്ടിലും വിദ്യാലയത്തിലും പൊതുയിടങ്ങളിലുമൊക്കെയുണ്ടാകണം.
ഒരുവിധത്തിലും ലഹരിയുടെ അടിമത്തത്തിലേക്കു മക്കളെ വിട്ടുകൊടുത്തുകൂടാ. സർവജ്ഞാനവും സർവത്ര നേട്ടങ്ങളും മയക്കുമരുന്നിടങ്ങളിൽ ചാന്പലാകുമെന്നു മക്കളറിയണം. ജീവിതം വഴിമുട്ടുമെന്നും നിരാശയും മരണവും മാത്രമാണ് ഫലമെന്നും മക്കളെ പഠിപ്പിക്കണം. ഒരുനിമിഷവും വൈകിക്കൂടാ... നമ്മുടെ മക്കളെ വിട്ടുകൊടുത്തുകൂടാ.
വിദ്യാഭ്യാസവും തൊഴിലും സാന്പത്തിക മേൽക്കോയ്മയും ശാസ്ത്രസാങ്കേതിക വളർച്ചയും നമുക്കിടയിൽ അദ്ഭുതങ്ങൾ തീർക്കുന്നുണ്ടാകാം പക്ഷേ, നമ്മുടെ മക്കളുടെ ഭാവി ലഹരി വിഴുങ്ങിയാൽ എല്ലാം തീർന്നില്ലേ? നമ്മുടെ സ്വപ്നം പച്ചപിടിക്കുന്നതു മക്കളിലൂടെയാണ് ഇമവെട്ടാതെ മക്കളുടെ വളർച്ചയിൽ കാവലാകുന്ന നമുക്ക് അവരുടെ വഴികൾ യഥാസമയം തിരിച്ചറിയാനാകുന്നില്ല. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം യാന്ത്രികമാകുന്നു; ഗുരു-ശിഷ്യബന്ധം യാന്ത്രികമാകുന്നു... സമൂഹം എല്ലാം നിസംഗതയോടെ നോക്കിനിൽക്കുന്നു.
മക്കൾ നല്ലവരാകണമെന്നതിൽ കുറച്ച് ഒരാഗ്രഹവും ഇല്ലാതിരുന്നിടത്തുനിന്നും മക്കളുടെ നന്മയിൽ തെല്ലും ശ്രദ്ധയില്ലാത്തവിധം പഠനകേന്ദ്രീകൃതമാകുന്ന ഇന്നത്തെ വളർത്തു നയം ഒരു വിചിന്തനത്തിനു വിധേയമാക്കണമെന്നതു നിർബന്ധമാകുന്ന കാലമാണിന്ന്! ചോദിക്കുന്നതെല്ലാം നൽകുന്നതാണു സ്നേഹത്തിന് അടിസ്ഥാനമെന്നു മാതാപിതാക്കൾ കരുതരുത്. മക്കളുടെ ആവശ്യങ്ങളുടെ അടിസ്ഥാനവും അതിന്റെ വഴികളും അറിയണം. മക്കൾക്ക് ഹൃദയം തുറക്കാനുള്ള ഇടങ്ങൾ കുറഞ്ഞുവരുന്ന ആധുനിക നാളുകളിൽ മക്കളുടെ ഹൃദയം തുറന്നെത്തുന്നതു പലവിധ മാഫിയാകളും ‘പ്രശ്നപരിഹാര ഔഷധ’ങ്ങളുമൊക്കെയായിട്ടായിരിക്കും. കെട്ടിക്കിടക്കുന്ന ഹൃദയഭാരം തുറന്നുവിടാനുതകുന്ന കൂട്ടുകാരും ഇന്നില്ലാതാകുന്നു. അണുകുടുംബത്തെ ‘നാഗരിക കീടങ്ങൾ’ നശിപ്പിക്കുന്നതിലേക്ക് എത്തിപ്പെടുന്നുണ്ടോയെന്നു പഠിക്കണം.
കുട്ടികളുടെ ബാല്യത്തെ ഹനിക്കുന്ന പഠനഭാരം അവരിലുണ്ടാക്കുന്ന നീറ്റൽ സമൂഹം തിരിച്ചറിയണം. യാഥാർഥ്യവുമായി പൊരുത്തപ്പെടാനും സഹനങ്ങൾ ഏറ്റെടുക്കാനുമൊക്കെ മടിയുള്ള ഇന്നത്തെ മക്കൾ സുഖം മാത്രം തേടിയുള്ള യാത്രയിലാണ്. ഈ ചിന്തകളെ വിലയ്ക്കെടുക്കുകയാണു മയക്കുമരുന്നു മാഫിയകൾ. സുഖവും പണവും ആഢംബര ജീവിതവും ലഭിക്കുമെന്ന തോന്നൽ മക്കളിൽ രൂപപ്പെടുത്തി അവരെ അവരറിയാതെ കഴുകന്മാർ കൊത്തിവലിക്കുകയാണ്. തിരികെനടത്തം തീർത്തും അസാധ്യമാക്കുന്ന മയക്കുമരുന്നിന്റെ കെണികളെക്കുറിച്ചു നിഷ്കർഷയാർന്ന ബോധവത്കരണം വിദ്യാലയങ്ങളിൽ സ്ഥിരമായുണ്ടാക്കണം.
വിദ്യാലയങ്ങളുടെ മുക്കും മൂലയും പരിസരങ്ങളും സദാ നിരീക്ഷണത്തിലാകണം. കുട്ടികളുടെ ഭാവമാറ്റവും രൂപമാറ്റവും വേഷവിധാനങ്ങളും ശ്രദ്ധയിൽ ഉണ്ടാകണം. വീടുകളിൽ വീണ്ടുവിചാരത്തോടെയുളള ശിക്ഷണവും അനുസരണത്തിൽ വളർത്തുന്നതിൽ ഉത്സാഹവും കാണിക്കണം. മക്കളുടെ മനസു നോവുന്നതാണ് ശിക്ഷണമെന്ന കാഴ്ചപ്പാട് അവിവേകമാണ്. ശിക്ഷണത്തിൽ വളർത്താതിരുന്നാൽ ഭാവിയിൽ മക്കൾ മാതാപിതാക്കളെ നൊന്പരപ്പെടുത്തുമെന്നറിയണം.
മക്കളുടെ ആശയവും ആശ്രയവും അഭയവും സ്വന്തം വീടുതന്നെയാകണം. ദുരന്തമുഖത്തുനിന്നും രക്ഷയുടെ സ്വന്തം ഭവനത്തിലേക്കു തിരികെയോടുവാൻ മക്കൾക്ക് ഇച്ഛാശക്തിയും ആത്മധൈര്യവും പകരണം. പണ്ഡിതരും പണക്കാരുമാകും മുന്പ് നല്ല മനുഷ്യരാകാൻ മക്കളെ പഠിപ്പിക്ക ണം സന്മാർഗപാഠം മുഖ്യപാഠമായിരുന്ന പഴയകാലത്തേക്ക് ഒന്നു തിരികെ നടക്കണം. സത്യധർമാദികളിലും മൂല്യാധിഷ്ഠിത ജീവിതചര്യയിലും നാളെയുടെ മക്കൾ അർഥം കണ്ടെത്തണം. ജീവിതം സന്മാർഗ ത്തിലൂടെ ജീവിച്ചുതീർക്കുന്നതിലാകട്ടെ ലഹരി.
നമ്മുടെ ആഘോഷയിടങ്ങളും വിനോദസഞ്ചാര മേഖലകളും ലഹരിവിമുക്ത ചിന്തകളിൽ ഉറയ്ക്കണം. ദൃശ്യമാധ്യമങ്ങളിൽ തെളിയുന്ന പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമൊക്കെ ഇല്ലാതാകണം. ഒരു ടെൻഷൻ ഫ്രീ ഔഷധമാണ് മദ്യവും മയക്കുമരുന്നുമൊക്കെയെന്നു തോന്നിപ്പിക്കുന്ന രംഗങ്ങൾ നവമാധ്യമങ്ങളിൽനിന്നും സിനിമകളിൽനിന്നും സീരിയലുകളിൽനിന്നും മാറ്റപ്പെടണം.
മദ്യ-മയക്കുമരുന്നു മാഫിയയെക്കുറിച്ചും അതിന്റെ കെണിയിൽപ്പെട്ടാലുള്ള നരകതുല്യമായ അവസ്ഥകളെക്കുറിച്ചും ടെലിഫിലിമുകളും ചെറുപരസ്യങ്ങളും ലേഖനങ്ങളും, എഴുത്തുകാരുടെയും ആത്മീയാചാര്യരുടെയും നന്മയുടെ മുന്നണിപ്പോരാളികളുടെയും ചെറുഭാഷണങ്ങൾ ബോധവത്കരണമായി മാധ്യമങ്ങളിൽ ഉണ്ടാകണം. മക്കളെ സകല നേരവും ബോധവത്കരിക്കുന്ന തരത്തിൽ ബോധനബന്ധിയായ നിരീക്ഷണങ്ങൾ വീട്ടിലും വിദ്യാലയത്തിലും പൊതുയിടങ്ങളിലുമൊക്കെയുണ്ടാകണം.
ഒരുവിധത്തിലും ലഹരിയുടെ അടിമത്തത്തിലേക്കു മക്കളെ വിട്ടുകൊടുത്തുകൂടാ. സർവജ്ഞാനവും സർവത്ര നേട്ടങ്ങളും മയക്കുമരുന്നിടങ്ങളിൽ ചാന്പലാകുമെന്നു മക്കളറിയണം. ജീവിതം വഴിമുട്ടുമെന്നും നിരാശയും മരണവും മാത്രമാണ് ഫലമെന്നും മക്കളെ പഠിപ്പിക്കണം. ഒരുനിമിഷവും വൈകിക്കൂടാ... നമ്മുടെ മക്കളെ വിട്ടുകൊടുത്തുകൂടാ.