ഉള്ളതുപറഞ്ഞാൽ /കെ. ഗോപാലകൃഷ്ണൻ
സമൂഹത്തെ വിഭജിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അസ്വസ്ഥജനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) ഉന്നത മേധാവികളുടെ മുമ്പാകെ വന്നതായി തോന്നുന്നു. അതിന്റെ അനുരണനങ്ങൾ അസുഖകരമായ സാഹചര്യങ്ങളിലേക്കു പരിണമിച്ചേക്കാം.
ഗോഹത്യ, അമുസ്ലിംകളെ കാഫിർ എന്ന നിലയിൽ കാണുന്നത്, മറ്റു വികാരപരമായ വിഷയങ്ങൾ എന്നിവയിലെല്ലാം രണ്ടു പ്രധാന സമുദായങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനു ചർച്ചകൾ നടക്കേണ്ടതുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടണം എന്നതാണു ലക്ഷ്യം.
ഇതിന്റെ ആദ്യപടിയെന്ന നിലയിൽ, വിവിധ സമുദായങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സൗഹാർദം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുസ്ലിം സമുദായത്തിലെ പ്രമുഖ വ്യക്തികളെ കണ്ടിരുന്നു. ധ്രുവീകരണവും സംഘർഷവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ തിരിച്ചറിയുകയാണു ലക്ഷ്യം. സമൂഹത്തിൽ ഐക്യം കൊണ്ടുവരുന്നതിനു പരസ്പരം സ്വീകാര്യമായ നടപടികൾ തിരിച്ചറിയാൻ ഒരുപക്ഷേ രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, രാജ്യത്തിനകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ആർഎസ്എസ് നേതാക്കൾ മുമ്പും വിവിധ സമുദായങ്ങളുടെയും ജാതികളുടെയും നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങൾക്കു ദീർഘകാല പരിഹാരമുണ്ടാക്കാൻ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ സമീറുദ്ദീൻ ഷാ, സയ്യിദ് ഷെർവാനി, മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ സയ്യിദ് സിദ്ദിഖി എന്നിവരുമായി മോഹൻ ഭാഗവത് ചർച്ചകൾ നടത്തിയിരുന്നു. ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ആശയം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ, പരസ്പര ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഭാഗവത്ജി സമ്മതിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യോഗത്തിനു ശേഷം മുസ്ലിം സമുദായവുമായി നിരന്തരം സമ്പർക്കം പുലർത്താൻ നാല് മുതിർന്ന ഭാരവാഹികളെ ആർഎസ്എസ് മേധാവി നിയോഗിച്ചു. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കൾ ബുദ്ധിജീവികളോടും പത്രപ്രവർത്തകരോടും എഴുത്തുകാരോടും പ്രഫഷണലുകളോടും ഈ സംവാദം തുടരാനും തീരുമാനിച്ചു
ഗോഹത്യയും കാഫിറും
ഭാഗവതും മുസ്ലിം സമുദായ നേതാക്കളും തമ്മിൽ നടന്ന ചർച്ചകളിൽ ഗോഹത്യയിലും കാഫിർ പോലുള്ള വാക്കുകളിലും ജനങ്ങൾ അതൃപ്തരാണെന്ന് ഉന്നയിക്കപ്പെട്ടു. ഗോഹത്യയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് മുസ്ലിം നേതാക്കൾ സമ്മതിച്ചു. അറബിയിൽ അവിശ്വാസികൾക്കായി കാഫിർ ഉപയോഗിക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഏതെങ്കിലും ഇന്ത്യൻ മുസ്ലിമിനെ പാക്കിസ്ഥാനിയെന്നോ ജിഹാദിയെന്നോ വിശേഷിപ്പിക്കുമ്പോൾ സമൂഹത്തിന് ദുഃഖമുണ്ടെന്ന് ന്യൂനപക്ഷ സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി. അതുപോലെ മുസ്ലിം സമുദായത്തിലെ ജനസംഖ്യയെയും ബഹുഭാര്യാത്വത്തെയും സമുദായത്തെത്തന്നെയും നിരന്തരം അധിക്ഷേപിക്കുന്നതു വേദനാജനകമാണെന്നും വിലയിരുത്തപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി.
ഇത് സ്വാഗതാർഹമായ നീക്കമാണെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തലങ്ങളിൽ ഇത്തരം യോഗങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഭിന്നതകൾ ദീർഘകാലമായുള്ളതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതിനുശേഷം ബിജെപിയുടെ ചില നയങ്ങൾ നടപ്പിലാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവയിൽ ചിലത് പ്രാഥമികമായി സമുദായത്തിന് എതിരാണെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നു. ഈ നയങ്ങളിൽ ചിലതാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചതും. യോജിപ്പും ഐക്യവുമുള്ള ഒരു സമൂഹത്തിന് ന്യൂനപക്ഷങ്ങളുടെ ഈ സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. ആർഎസ്എസ് തലവന്റെയും ന്യൂനപക്ഷ നേതാക്കളുടെയും നീക്കത്തിനു ഫലമുണ്ടാകണമെങ്കിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. നേതാക്കൾ ഒന്നിച്ചിരുന്ന് സമവായത്തിലൂന്നിയ ധാരണയുണ്ടാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
എൻഐഎ റെയ്ഡ്
ആർഎസ്എസ് മേധാവിയുടെ ഈ നീക്കത്തിനു പിന്നാലെയാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസുകളിലും അതിന്റെ ചില രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ഓഫീസുകളിലും ചില നേതാക്കളുടെ വസതികളിലും റെയ്ഡ് നടത്തിയത്. അവരുടെ മുൻകാലപ്രവർത്തനങ്ങളുടെ ഉൾപ്പെടെ വിശദാംശങ്ങൾ കണ്ടെത്താനും മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോയെന്നു പരിശോധിക്കാനുമുള്ള ശ്രമമായി ഈ സമീപനത്തെ കാണാം. അവർക്ക് എവിടെ നിന്നാണ് പണവും നിർദേശങ്ങളും ലഭിക്കുന്നത്, ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നതുൾപ്പെടെ ഏതെങ്കിലും സംഘടനകളും നേതാക്കളുമായി ബന്ധമുണ്ടോ, രാജ്യത്തിനു പുറത്തുള്ള ബന്ധങ്ങൾ എല്ലാം പരിശോധിക്കുകയാണ്.
അന്വേഷണം നടത്തുന്ന എൻഐഎക്ക് അവരെ തിരിച്ചറിയാനും ഒരുപക്ഷേ, അവർക്കെതിരേ മുന്നോട്ടുപോകാനും കഴിഞ്ഞേക്കാം. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായും ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണവുമായും ബന്ധപ്പെട്ടിരിക്കുമെന്ന് തീർച്ചയായും ചിലർ ആരോപിക്കുന്നു. ഈ സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ലഭിച്ച പണത്തിന്റെ ചില വിശദാംശങ്ങളും വിദേശത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച ആരോപണങ്ങളും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനകളും ശ്രദ്ധേയമാണ്.
കൂടാതെ, അടുത്തിടെ ഇംഗ്ലണ്ടിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും അതുമായി ബന്ധപ്പെട്ട ആളുകൾക്കുംനേരേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ നമ്മുടെ വിദേശകാര്യ മന്ത്രിയും ഇംഗ്ലണ്ട് വിദേശകാര്യ മന്ത്രിയും ഇക്കാര്യം ഉന്നയിച്ചു. അത്തരം പ്രവർത്തനങ്ങളെല്ലാം അപലപിക്കപ്പെടേണ്ടതാണെങ്കിലും, അതിന്റെ സാമുദായിക ബന്ധങ്ങളും അവഗണിക്കാനാവില്ല! വിദേശത്ത് ചിലയിടങ്ങളിൽ എൻഡിഎയുടെ ചില നയങ്ങളോട് എതിർപ്പുണ്ട്. സമീപഭാവിയിൽ ഇതിനോടു പ്രതികരിച്ച് നമ്മുടെ നിലപാട് വിശദീകരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചാൽ ആശ്ചര്യപ്പെടേണ്ടതില്ല.
ആർഎസ്എസ് മേധാവി സ്വീകരിക്കുന്ന നടപടികൾ ന്യൂനപക്ഷ സമുദായത്തിൽനിന്ന് നല്ല പ്രതികരണം ഉണ്ടാകണമെങ്കിൽ എൻഡിഎയിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും നല്ല പ്രതികരണം ഉണ്ടാകണം. ന്യൂനപക്ഷങ്ങളെ കൂടെനിർത്താനും ഇന്ത്യയുടെ മതേതര പദവി ഉയർത്തിപ്പിടിക്കാനും നന്നായി ആലോചിച്ച് പ്രതികരിക്കേണ്ടതുണ്ട്. അതിനായി ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം പകരുകയും മുൻകാല ഭിന്നതകൾ മറന്ന് അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന നയം ഉണ്ടാകണം.
അതെന്തായാലും, സമ്പദ്വ്യവസ്ഥയുടെ താത്പര്യങ്ങൾ കണക്കിലെടുത്ത് ശരിയായ ആലോചനയോടെയാണ് നാം പ്രതികരിക്കേണ്ടത്. വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് എല്ലാ വശങ്ങളും പരിഗണിച്ച് ഭാവി പദ്ധതികൾ വിവേകപൂർവം തെരഞ്ഞെടുക്കേണ്ടതുണ്ട്.
സമൂഹത്തെ വിഭജിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അസ്വസ്ഥജനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) ഉന്നത മേധാവികളുടെ മുമ്പാകെ വന്നതായി തോന്നുന്നു. അതിന്റെ അനുരണനങ്ങൾ അസുഖകരമായ സാഹചര്യങ്ങളിലേക്കു പരിണമിച്ചേക്കാം.
ഗോഹത്യ, അമുസ്ലിംകളെ കാഫിർ എന്ന നിലയിൽ കാണുന്നത്, മറ്റു വികാരപരമായ വിഷയങ്ങൾ എന്നിവയിലെല്ലാം രണ്ടു പ്രധാന സമുദായങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനു ചർച്ചകൾ നടക്കേണ്ടതുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടണം എന്നതാണു ലക്ഷ്യം.
ഇതിന്റെ ആദ്യപടിയെന്ന നിലയിൽ, വിവിധ സമുദായങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സൗഹാർദം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുസ്ലിം സമുദായത്തിലെ പ്രമുഖ വ്യക്തികളെ കണ്ടിരുന്നു. ധ്രുവീകരണവും സംഘർഷവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ തിരിച്ചറിയുകയാണു ലക്ഷ്യം. സമൂഹത്തിൽ ഐക്യം കൊണ്ടുവരുന്നതിനു പരസ്പരം സ്വീകാര്യമായ നടപടികൾ തിരിച്ചറിയാൻ ഒരുപക്ഷേ രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, രാജ്യത്തിനകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ആർഎസ്എസ് നേതാക്കൾ മുമ്പും വിവിധ സമുദായങ്ങളുടെയും ജാതികളുടെയും നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങൾക്കു ദീർഘകാല പരിഹാരമുണ്ടാക്കാൻ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ സമീറുദ്ദീൻ ഷാ, സയ്യിദ് ഷെർവാനി, മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ സയ്യിദ് സിദ്ദിഖി എന്നിവരുമായി മോഹൻ ഭാഗവത് ചർച്ചകൾ നടത്തിയിരുന്നു. ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ആശയം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ, പരസ്പര ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഭാഗവത്ജി സമ്മതിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യോഗത്തിനു ശേഷം മുസ്ലിം സമുദായവുമായി നിരന്തരം സമ്പർക്കം പുലർത്താൻ നാല് മുതിർന്ന ഭാരവാഹികളെ ആർഎസ്എസ് മേധാവി നിയോഗിച്ചു. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കൾ ബുദ്ധിജീവികളോടും പത്രപ്രവർത്തകരോടും എഴുത്തുകാരോടും പ്രഫഷണലുകളോടും ഈ സംവാദം തുടരാനും തീരുമാനിച്ചു
ഗോഹത്യയും കാഫിറും
ഭാഗവതും മുസ്ലിം സമുദായ നേതാക്കളും തമ്മിൽ നടന്ന ചർച്ചകളിൽ ഗോഹത്യയിലും കാഫിർ പോലുള്ള വാക്കുകളിലും ജനങ്ങൾ അതൃപ്തരാണെന്ന് ഉന്നയിക്കപ്പെട്ടു. ഗോഹത്യയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് മുസ്ലിം നേതാക്കൾ സമ്മതിച്ചു. അറബിയിൽ അവിശ്വാസികൾക്കായി കാഫിർ ഉപയോഗിക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഏതെങ്കിലും ഇന്ത്യൻ മുസ്ലിമിനെ പാക്കിസ്ഥാനിയെന്നോ ജിഹാദിയെന്നോ വിശേഷിപ്പിക്കുമ്പോൾ സമൂഹത്തിന് ദുഃഖമുണ്ടെന്ന് ന്യൂനപക്ഷ സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി. അതുപോലെ മുസ്ലിം സമുദായത്തിലെ ജനസംഖ്യയെയും ബഹുഭാര്യാത്വത്തെയും സമുദായത്തെത്തന്നെയും നിരന്തരം അധിക്ഷേപിക്കുന്നതു വേദനാജനകമാണെന്നും വിലയിരുത്തപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി.
ഇത് സ്വാഗതാർഹമായ നീക്കമാണെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തലങ്ങളിൽ ഇത്തരം യോഗങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഭിന്നതകൾ ദീർഘകാലമായുള്ളതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതിനുശേഷം ബിജെപിയുടെ ചില നയങ്ങൾ നടപ്പിലാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവയിൽ ചിലത് പ്രാഥമികമായി സമുദായത്തിന് എതിരാണെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നു. ഈ നയങ്ങളിൽ ചിലതാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചതും. യോജിപ്പും ഐക്യവുമുള്ള ഒരു സമൂഹത്തിന് ന്യൂനപക്ഷങ്ങളുടെ ഈ സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. ആർഎസ്എസ് തലവന്റെയും ന്യൂനപക്ഷ നേതാക്കളുടെയും നീക്കത്തിനു ഫലമുണ്ടാകണമെങ്കിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. നേതാക്കൾ ഒന്നിച്ചിരുന്ന് സമവായത്തിലൂന്നിയ ധാരണയുണ്ടാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
എൻഐഎ റെയ്ഡ്
ആർഎസ്എസ് മേധാവിയുടെ ഈ നീക്കത്തിനു പിന്നാലെയാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസുകളിലും അതിന്റെ ചില രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ഓഫീസുകളിലും ചില നേതാക്കളുടെ വസതികളിലും റെയ്ഡ് നടത്തിയത്. അവരുടെ മുൻകാലപ്രവർത്തനങ്ങളുടെ ഉൾപ്പെടെ വിശദാംശങ്ങൾ കണ്ടെത്താനും മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോയെന്നു പരിശോധിക്കാനുമുള്ള ശ്രമമായി ഈ സമീപനത്തെ കാണാം. അവർക്ക് എവിടെ നിന്നാണ് പണവും നിർദേശങ്ങളും ലഭിക്കുന്നത്, ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നതുൾപ്പെടെ ഏതെങ്കിലും സംഘടനകളും നേതാക്കളുമായി ബന്ധമുണ്ടോ, രാജ്യത്തിനു പുറത്തുള്ള ബന്ധങ്ങൾ എല്ലാം പരിശോധിക്കുകയാണ്.
അന്വേഷണം നടത്തുന്ന എൻഐഎക്ക് അവരെ തിരിച്ചറിയാനും ഒരുപക്ഷേ, അവർക്കെതിരേ മുന്നോട്ടുപോകാനും കഴിഞ്ഞേക്കാം. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായും ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണവുമായും ബന്ധപ്പെട്ടിരിക്കുമെന്ന് തീർച്ചയായും ചിലർ ആരോപിക്കുന്നു. ഈ സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ലഭിച്ച പണത്തിന്റെ ചില വിശദാംശങ്ങളും വിദേശത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച ആരോപണങ്ങളും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനകളും ശ്രദ്ധേയമാണ്.
കൂടാതെ, അടുത്തിടെ ഇംഗ്ലണ്ടിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും അതുമായി ബന്ധപ്പെട്ട ആളുകൾക്കുംനേരേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ നമ്മുടെ വിദേശകാര്യ മന്ത്രിയും ഇംഗ്ലണ്ട് വിദേശകാര്യ മന്ത്രിയും ഇക്കാര്യം ഉന്നയിച്ചു. അത്തരം പ്രവർത്തനങ്ങളെല്ലാം അപലപിക്കപ്പെടേണ്ടതാണെങ്കിലും, അതിന്റെ സാമുദായിക ബന്ധങ്ങളും അവഗണിക്കാനാവില്ല! വിദേശത്ത് ചിലയിടങ്ങളിൽ എൻഡിഎയുടെ ചില നയങ്ങളോട് എതിർപ്പുണ്ട്. സമീപഭാവിയിൽ ഇതിനോടു പ്രതികരിച്ച് നമ്മുടെ നിലപാട് വിശദീകരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചാൽ ആശ്ചര്യപ്പെടേണ്ടതില്ല.
ആർഎസ്എസ് മേധാവി സ്വീകരിക്കുന്ന നടപടികൾ ന്യൂനപക്ഷ സമുദായത്തിൽനിന്ന് നല്ല പ്രതികരണം ഉണ്ടാകണമെങ്കിൽ എൻഡിഎയിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും നല്ല പ്രതികരണം ഉണ്ടാകണം. ന്യൂനപക്ഷങ്ങളെ കൂടെനിർത്താനും ഇന്ത്യയുടെ മതേതര പദവി ഉയർത്തിപ്പിടിക്കാനും നന്നായി ആലോചിച്ച് പ്രതികരിക്കേണ്ടതുണ്ട്. അതിനായി ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം പകരുകയും മുൻകാല ഭിന്നതകൾ മറന്ന് അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന നയം ഉണ്ടാകണം.
അതെന്തായാലും, സമ്പദ്വ്യവസ്ഥയുടെ താത്പര്യങ്ങൾ കണക്കിലെടുത്ത് ശരിയായ ആലോചനയോടെയാണ് നാം പ്രതികരിക്കേണ്ടത്. വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് എല്ലാ വശങ്ങളും പരിഗണിച്ച് ഭാവി പദ്ധതികൾ വിവേകപൂർവം തെരഞ്ഞെടുക്കേണ്ടതുണ്ട്.