എ. എം. എ. ചമ്പക്കുളം
സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസുകളിലും പത്ത് ശതമാനം സംവരണം അനുവദിച്ചത് 103-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസത്തിനും ജോലികൾക്കും ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഈ മാനദണ്ഡങ്ങളിൽ പലതിലും കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഈ മാസം 19ന് ഇറക്കിയ ഉത്തരവിലൂടെ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. കേന്ദ്ര മാനദണ്ഡങ്ങളിലാണ് വ്യക്തത വരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.
കുടുംബം
കുടുംബം എന്നതിൽ അപേക്ഷകർ, മാതാപിതാക്കൾ, 18 വയസിനു താഴെയുള്ള മക്കൾ, 18 വയസിനു താഴെയുള്ള സഹോദരങ്ങൾ, അപേക്ഷകരുടെ ജീവിതപങ്കാളി എന്നിവർ മാത്രമാണ് ഉൾപ്പെടുക. അപേക്ഷകരുടെ മാതാപിതാക്കളുടെ വരുമാനമോ സ്വത്തോ അപേക്ഷകരുടെ കുടുംബസ്വത്തായി കണക്കാക്കില്ല. അപേക്ഷകരുടെ ഗ്രാൻറ് പേരന്റ്സ് ഒരിക്കലും ഇഡബ്ല്യുഎസ് മാനദണ്ഡത്തിൽ ആ കുടുംബത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
18 വയസിനു മുകളിലുള്ള ബന്ധുക്കളും കുട്ടികളും ഈ മാനദണ്ഡപ്രകാരം കുടുംബം എന്ന പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അപേക്ഷകരുടെ മാതാപിതാക്കൾ നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞവരാണെങ്കിലും രണ്ടു പേരുടെയും സ്വത്തും വരുമാനവും ഇതിനു ബാധകമാണ്.
ഭൂമി
ഇന്ത്യയിൽ എവിടെയുമുള്ള ഭൂമി ഒന്നായി പരിഗണിച്ചാണ് ഭൂസ്വത്ത് പരിധി നിശ്ചയിക്കുന്നത്. കുടുംബത്തിന് അഞ്ച് ഏക്കറിലധികം കൃഷിഭൂമിയോ നഗരങ്ങളിൽ 100 ചതുരശ്ര യാർഡ് (2.06 സെന്റ്), മറ്റ് ഇടങ്ങളിൽ 200 ചതുരശ്ര യാർഡ് (4.13 സെന്റ്) കൂടുതൽ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമിയോ ഉണ്ടാവാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. നഗരത്തിൽ 90 ചതുരശ്ര യാർഡും മറ്റ് ഇടത്തിൽ 100 ചതുരശ്ര യാർഡും വിസ്തീർണമുള്ള വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമിയുള്ള കുടുംബത്തിന് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ നഗരത്തിൽ മാത്രമായി 100 ചതുരശ്ര യാർഡിൽ കൂടിയാലും മറ്റുള്ളിടത്ത് 200 ചതുരശ്ര യാർഡിൽ കൂടിയാലും അവർ പരിധിക്കു പുറത്തായിരിക്കും.
റസിഡൻഷ്യൽ പ്ലോട്ട്
റസിഡൻഷ്യൽ പ്ലോട്ട് എന്നതുകൊണ്ട് താമസത്തിനുള്ളത്, വാണിജ്യ ആവശ്യത്തിനുള്ളത് എന്ന വ്യത്യാസമില്ല. രണ്ടും ഒന്നായിട്ടാണ് പരിഗണിക്കുന്നത്.
കൃഷിഭൂമിയിൽ വീടു വച്ചു താമസിക്കുന്ന ഒരു കുടുംബത്തിന്റെ വീടിന്റെ വലുപ്പം 1000 ചതുരശ്ര അടിയിൽ താഴെയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയമം അനുസരിച്ച് വീടിന്റെ സെറ്റ്ബാക്ക് സഹിതം നഗരത്തിൽ മേൽപ്പറഞ്ഞ 100 ചതുരശ്ര യാർഡിൽ കുറവും മറ്റ് പ്രദേശങ്ങളിൽ 200 ചതുരശ്ര യാർഡിൽ കുറവും ആണെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ അനുയോജ്യമെങ്കിൽ അങ്ങനെയുള്ളവർക്ക് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയുണ്ട്. കൃഷിഭൂമിയിൽ ചെറിയ വീടു വച്ച് താമസിക്കുന്ന സാധാരണക്കാർക്ക് ഇതു ഗുണപ്രദമാണ്.
റസിഡൻഷ്യൽ പ്ലോട്ട്, ഫ്ലാറ്റ് എന്നതിലും വ്യക്തത വരുത്തിയിട്ടുണ്ട്. വീട് വയ്ക്കുന്നതിന് അനുയോജ്യമായ വസ്തു എന്നതാണ് പ്രധാനം. വീട് നിർമിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ബാധകമല്ല. വ്യക്തമായ അതിർത്തി തിരിവോടുകൂടിയതാണ് പ്ലോട്ട്. റെസിഡൻഷ്യൽ ഫ്ലാറ്റ് എന്നതിൽ ഒരു പ്ലോട്ടിൽതന്നെ ഒന്നിലധികം ഫ്ലാറ്റുകളും കുടുംബങ്ങളും ഉണ്ടാവാം.
അങ്ങനെയുള്ളത് ഒരു ഫ്ലാറ്റിന് 1000 ചതുരശ്ര അടിയിൽ കുറവ് വിസ്തീർണം എന്ന് നിജപ്പെടുത്തുന്നു. ഫ്ലാറ്റിലെ പൊതുസ്ഥലങ്ങളായ ഗോവണി, മുറ്റം മുതലായവ ഒഴിവാക്കിയാണ് ഫ്ലാറ്റിന്റെ നിർമിതി കണക്കാക്കേണ്ടത് എന്നു വ്യക്തമാക്കുന്നുണ്ട്. ഇതും സാധാരണക്കാരായ ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ്.
സംവരണം ലഭിക്കുന്നത് ആർക്ക്്?
പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക സംവരണം ലഭിക്കാത്ത, കേന്ദ്രസർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ മാനദണ്ഡ പരിധിയിൽ ഉൾപ്പെടുന്നതുമായ എല്ലാ വിഭാഗം അപേക്ഷകർക്കും കേന്ദ്രസർക്കാരിന്റെ വകുപ്പുകളിലേക്ക് ഇഡബ്ല്യുഎസ് സംവരണം ലഭിക്കും. ഒരു വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുകയും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന സമുദായത്തിലെ അംഗമെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ അനുയോജ്യമെങ്കിൽ ആ വ്യക്തിക്ക് കേന്ദ്ര മാനദണ്ഡപ്രകാരം ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ട്.
വരുമാനം കണക്കാക്കുന്നത്
കേന്ദ്ര മാനദണ്ഡപ്രകാരം ഇഡബ്ല്യുഎസ് അർഹതയ്ക്ക് കുടുംബവാർഷിക വരുമാനം എട്ടു ലക്ഷം രൂപയാണ്. ശമ്പളം, കൃഷി, ബിസിനസ്, പ്രഫഷൻ തുടങ്ങി എല്ലാ ഇനത്തിലുമുള്ള വരുമാനം കണക്കിലെടുക്കും. മുഴുവൻ വരുമാനവും ഇതിനായി പരിഗണിക്കും. ഉദാഹരണത്തിന് 10 ലക്ഷം ആകെ വരുമാനമുള്ള ഒരു കുടുംബത്തിന് നികുതി റിട്ടേൺ പ്രകാരം ആറു ലക്ഷം രൂപയാണ് വരുമാനം കണക്കാക്കുന്നതെങ്കിലും ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയില്ല. എന്നാൽ കേരളത്തിൽ വരുമാനപരിധി നാലു ലക്ഷമാണ്. വരുമാനത്തിൽനിന്ന് പെൻഷൻ, കുടുംബപെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര മാനദണ്ഡപ്രകാരം പെൻഷൻ, വിരമിക്കൽ ആനുകൂല്യം തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം.
സാക്ഷ്യപത്രം
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സാക്ഷ്യപത്രം അനുവദിക്കുന്നത് ഏകീകൃതമായ നിശ്ചിത ഫോമിലാണ്. ഇതിനു മാറ്റം വരാൻ പാടില്ല. സാക്ഷ്യപത്രം നല്കാൻ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത് തഹസിൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനാണ്. ഉദ്യോഗപ്പേരും വ്യക്തമായ സീലും സാക്ഷ്യപത്രങ്ങളിൽ ഉറപ്പു വരുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽത്തന്നെയാണ് ഇഡബ്ല്യുഎസ് സാക്ഷ്യപത്രവും ഹാജരാക്കേണ്ടത്. മാറ്റം എന്തെങ്കിലും ഉണ്ടെങ്കിൽ നിയമന അഥോറിറ്റി വിവരം അറിയിക്കുന്നതാണ്.
മുൻ സാമ്പത്തികവർഷത്തെ ആസ്തിബാധ്യതയാണ് അടുത്ത സാമ്പത്തിക വർഷത്തിൽ ഹാജരാക്കുന്ന സാക്ഷ്യപത്രത്തിൽ ഉണ്ടാവേണ്ടത്. ഉദാഹരണമായി 2022 ഓഗസ്റ്റ് ഒന്നിന് ഹാജരാക്കുന്ന സാക്ഷ്യപത്രത്തിൽ 2021-2022 സാമ്പത്തിക വർഷത്തെ ആസ്തി ബാധ്യതയാണ് രേഖപ്പെടുത്തേണ്ടത്. വർഷം വ്യക്തമാക്കാത്ത സാക്ഷ്യപത്രങ്ങൾ അംഗീകരിക്കില്ല എന്ന് അറിയിക്കുന്നുണ്ട്.
ഇഡബ്ല്യുഎസ് വിഭാഗത്തിനുവേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന തസ്തികകളിൽ യഥാവിധി ഇഡബ്ല്യുഎസ് അർഹർ ഇല്ലാതെപോയാൽ ആ തസ്തികകളിൽ നിയമനം പൊതുവിഭാഗത്തിൽനിന്നു നടത്തും. ഒഴിച്ചിടാൻ ആവാത്തതിനാലും പൊതുസംവരണതത്വത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലും ‘ബാക്ക് ലോഗ് ’സമ്പ്രദായം ഇഡബ്ല്യുഎസ് വിഭാഗത്തിന് നടപ്പിലാക്കിയിട്ടില്ല.
2019 ജനുവരി 31ലെ ഉത്തരവിൽ പറഞ്ഞിരിക്കുന്ന റൊട്ടേഷൻ ചാർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇഡബ്ല്യുഎസ് സംവരണതത്വം നടപ്പിൽ വരുത്തുന്നത്. നേരിട്ടുള്ള എല്ലാ നിയമനങ്ങൾക്കും പ്രസ്തുത റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് നിയമനം.
സാക്ഷ്യപത്രത്തിന്റെ സാധുതപരിശോധന പൂർത്തിയാകുംവരെ നിയമനവും പ്രവേശനവും താത്കാലികമാണ്. ഇഡബ്ല്യുഎസ് സംവരണം ലഭിക്കുന്നവർക്ക് മറ്റു സംവരണങ്ങളിലേതുപോലെ പ്രായപരിധി ഇളവോ കൂടുതൽ ചാൻസോ ലഭ്യമല്ല. ഇഡബ്ല്യുഎസ് സംവരണം നിലവിൽ കോടതി മുമ്പാകെയുള്ള കേസിലെ ഉത്തരവിന് വിധേയമായിരിക്കും. മാനദണ്ഡങ്ങൾ കൂടുതൽ വ്യക്തമാകുന്നതോടെ അർഹതപ്പെട്ടവർക്ക് അതുനേടാനും സാക്ഷ്യപത്രം നൽകാൻ ഉത്തരവാദപ്പെട്ടവർക്ക് അത് യഥാവിധി നൽകാനും കൂടുതൽ സഹായകരമാകും.
സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസുകളിലും പത്ത് ശതമാനം സംവരണം അനുവദിച്ചത് 103-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസത്തിനും ജോലികൾക്കും ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഈ മാനദണ്ഡങ്ങളിൽ പലതിലും കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഈ മാസം 19ന് ഇറക്കിയ ഉത്തരവിലൂടെ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. കേന്ദ്ര മാനദണ്ഡങ്ങളിലാണ് വ്യക്തത വരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.
കുടുംബം
കുടുംബം എന്നതിൽ അപേക്ഷകർ, മാതാപിതാക്കൾ, 18 വയസിനു താഴെയുള്ള മക്കൾ, 18 വയസിനു താഴെയുള്ള സഹോദരങ്ങൾ, അപേക്ഷകരുടെ ജീവിതപങ്കാളി എന്നിവർ മാത്രമാണ് ഉൾപ്പെടുക. അപേക്ഷകരുടെ മാതാപിതാക്കളുടെ വരുമാനമോ സ്വത്തോ അപേക്ഷകരുടെ കുടുംബസ്വത്തായി കണക്കാക്കില്ല. അപേക്ഷകരുടെ ഗ്രാൻറ് പേരന്റ്സ് ഒരിക്കലും ഇഡബ്ല്യുഎസ് മാനദണ്ഡത്തിൽ ആ കുടുംബത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
18 വയസിനു മുകളിലുള്ള ബന്ധുക്കളും കുട്ടികളും ഈ മാനദണ്ഡപ്രകാരം കുടുംബം എന്ന പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അപേക്ഷകരുടെ മാതാപിതാക്കൾ നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞവരാണെങ്കിലും രണ്ടു പേരുടെയും സ്വത്തും വരുമാനവും ഇതിനു ബാധകമാണ്.
ഭൂമി
ഇന്ത്യയിൽ എവിടെയുമുള്ള ഭൂമി ഒന്നായി പരിഗണിച്ചാണ് ഭൂസ്വത്ത് പരിധി നിശ്ചയിക്കുന്നത്. കുടുംബത്തിന് അഞ്ച് ഏക്കറിലധികം കൃഷിഭൂമിയോ നഗരങ്ങളിൽ 100 ചതുരശ്ര യാർഡ് (2.06 സെന്റ്), മറ്റ് ഇടങ്ങളിൽ 200 ചതുരശ്ര യാർഡ് (4.13 സെന്റ്) കൂടുതൽ വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമിയോ ഉണ്ടാവാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. നഗരത്തിൽ 90 ചതുരശ്ര യാർഡും മറ്റ് ഇടത്തിൽ 100 ചതുരശ്ര യാർഡും വിസ്തീർണമുള്ള വീട് വയ്ക്കാൻ അനുയോജ്യമായ ഭൂമിയുള്ള കുടുംബത്തിന് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ നഗരത്തിൽ മാത്രമായി 100 ചതുരശ്ര യാർഡിൽ കൂടിയാലും മറ്റുള്ളിടത്ത് 200 ചതുരശ്ര യാർഡിൽ കൂടിയാലും അവർ പരിധിക്കു പുറത്തായിരിക്കും.
റസിഡൻഷ്യൽ പ്ലോട്ട്
റസിഡൻഷ്യൽ പ്ലോട്ട് എന്നതുകൊണ്ട് താമസത്തിനുള്ളത്, വാണിജ്യ ആവശ്യത്തിനുള്ളത് എന്ന വ്യത്യാസമില്ല. രണ്ടും ഒന്നായിട്ടാണ് പരിഗണിക്കുന്നത്.
കൃഷിഭൂമിയിൽ വീടു വച്ചു താമസിക്കുന്ന ഒരു കുടുംബത്തിന്റെ വീടിന്റെ വലുപ്പം 1000 ചതുരശ്ര അടിയിൽ താഴെയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയമം അനുസരിച്ച് വീടിന്റെ സെറ്റ്ബാക്ക് സഹിതം നഗരത്തിൽ മേൽപ്പറഞ്ഞ 100 ചതുരശ്ര യാർഡിൽ കുറവും മറ്റ് പ്രദേശങ്ങളിൽ 200 ചതുരശ്ര യാർഡിൽ കുറവും ആണെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ അനുയോജ്യമെങ്കിൽ അങ്ങനെയുള്ളവർക്ക് ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയുണ്ട്. കൃഷിഭൂമിയിൽ ചെറിയ വീടു വച്ച് താമസിക്കുന്ന സാധാരണക്കാർക്ക് ഇതു ഗുണപ്രദമാണ്.
റസിഡൻഷ്യൽ പ്ലോട്ട്, ഫ്ലാറ്റ് എന്നതിലും വ്യക്തത വരുത്തിയിട്ടുണ്ട്. വീട് വയ്ക്കുന്നതിന് അനുയോജ്യമായ വസ്തു എന്നതാണ് പ്രധാനം. വീട് നിർമിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ബാധകമല്ല. വ്യക്തമായ അതിർത്തി തിരിവോടുകൂടിയതാണ് പ്ലോട്ട്. റെസിഡൻഷ്യൽ ഫ്ലാറ്റ് എന്നതിൽ ഒരു പ്ലോട്ടിൽതന്നെ ഒന്നിലധികം ഫ്ലാറ്റുകളും കുടുംബങ്ങളും ഉണ്ടാവാം.
അങ്ങനെയുള്ളത് ഒരു ഫ്ലാറ്റിന് 1000 ചതുരശ്ര അടിയിൽ കുറവ് വിസ്തീർണം എന്ന് നിജപ്പെടുത്തുന്നു. ഫ്ലാറ്റിലെ പൊതുസ്ഥലങ്ങളായ ഗോവണി, മുറ്റം മുതലായവ ഒഴിവാക്കിയാണ് ഫ്ലാറ്റിന്റെ നിർമിതി കണക്കാക്കേണ്ടത് എന്നു വ്യക്തമാക്കുന്നുണ്ട്. ഇതും സാധാരണക്കാരായ ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ്.
സംവരണം ലഭിക്കുന്നത് ആർക്ക്്?
പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക സംവരണം ലഭിക്കാത്ത, കേന്ദ്രസർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതും മേൽപ്പറഞ്ഞ മാനദണ്ഡ പരിധിയിൽ ഉൾപ്പെടുന്നതുമായ എല്ലാ വിഭാഗം അപേക്ഷകർക്കും കേന്ദ്രസർക്കാരിന്റെ വകുപ്പുകളിലേക്ക് ഇഡബ്ല്യുഎസ് സംവരണം ലഭിക്കും. ഒരു വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുകയും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന സമുദായത്തിലെ അംഗമെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ അനുയോജ്യമെങ്കിൽ ആ വ്യക്തിക്ക് കേന്ദ്ര മാനദണ്ഡപ്രകാരം ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ട്.
വരുമാനം കണക്കാക്കുന്നത്
കേന്ദ്ര മാനദണ്ഡപ്രകാരം ഇഡബ്ല്യുഎസ് അർഹതയ്ക്ക് കുടുംബവാർഷിക വരുമാനം എട്ടു ലക്ഷം രൂപയാണ്. ശമ്പളം, കൃഷി, ബിസിനസ്, പ്രഫഷൻ തുടങ്ങി എല്ലാ ഇനത്തിലുമുള്ള വരുമാനം കണക്കിലെടുക്കും. മുഴുവൻ വരുമാനവും ഇതിനായി പരിഗണിക്കും. ഉദാഹരണത്തിന് 10 ലക്ഷം ആകെ വരുമാനമുള്ള ഒരു കുടുംബത്തിന് നികുതി റിട്ടേൺ പ്രകാരം ആറു ലക്ഷം രൂപയാണ് വരുമാനം കണക്കാക്കുന്നതെങ്കിലും ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹതയില്ല. എന്നാൽ കേരളത്തിൽ വരുമാനപരിധി നാലു ലക്ഷമാണ്. വരുമാനത്തിൽനിന്ന് പെൻഷൻ, കുടുംബപെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര മാനദണ്ഡപ്രകാരം പെൻഷൻ, വിരമിക്കൽ ആനുകൂല്യം തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം.
സാക്ഷ്യപത്രം
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സാക്ഷ്യപത്രം അനുവദിക്കുന്നത് ഏകീകൃതമായ നിശ്ചിത ഫോമിലാണ്. ഇതിനു മാറ്റം വരാൻ പാടില്ല. സാക്ഷ്യപത്രം നല്കാൻ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്നത് തഹസിൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനാണ്. ഉദ്യോഗപ്പേരും വ്യക്തമായ സീലും സാക്ഷ്യപത്രങ്ങളിൽ ഉറപ്പു വരുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽത്തന്നെയാണ് ഇഡബ്ല്യുഎസ് സാക്ഷ്യപത്രവും ഹാജരാക്കേണ്ടത്. മാറ്റം എന്തെങ്കിലും ഉണ്ടെങ്കിൽ നിയമന അഥോറിറ്റി വിവരം അറിയിക്കുന്നതാണ്.
മുൻ സാമ്പത്തികവർഷത്തെ ആസ്തിബാധ്യതയാണ് അടുത്ത സാമ്പത്തിക വർഷത്തിൽ ഹാജരാക്കുന്ന സാക്ഷ്യപത്രത്തിൽ ഉണ്ടാവേണ്ടത്. ഉദാഹരണമായി 2022 ഓഗസ്റ്റ് ഒന്നിന് ഹാജരാക്കുന്ന സാക്ഷ്യപത്രത്തിൽ 2021-2022 സാമ്പത്തിക വർഷത്തെ ആസ്തി ബാധ്യതയാണ് രേഖപ്പെടുത്തേണ്ടത്. വർഷം വ്യക്തമാക്കാത്ത സാക്ഷ്യപത്രങ്ങൾ അംഗീകരിക്കില്ല എന്ന് അറിയിക്കുന്നുണ്ട്.
ഇഡബ്ല്യുഎസ് വിഭാഗത്തിനുവേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന തസ്തികകളിൽ യഥാവിധി ഇഡബ്ല്യുഎസ് അർഹർ ഇല്ലാതെപോയാൽ ആ തസ്തികകളിൽ നിയമനം പൊതുവിഭാഗത്തിൽനിന്നു നടത്തും. ഒഴിച്ചിടാൻ ആവാത്തതിനാലും പൊതുസംവരണതത്വത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലും ‘ബാക്ക് ലോഗ് ’സമ്പ്രദായം ഇഡബ്ല്യുഎസ് വിഭാഗത്തിന് നടപ്പിലാക്കിയിട്ടില്ല.
2019 ജനുവരി 31ലെ ഉത്തരവിൽ പറഞ്ഞിരിക്കുന്ന റൊട്ടേഷൻ ചാർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇഡബ്ല്യുഎസ് സംവരണതത്വം നടപ്പിൽ വരുത്തുന്നത്. നേരിട്ടുള്ള എല്ലാ നിയമനങ്ങൾക്കും പ്രസ്തുത റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് നിയമനം.
സാക്ഷ്യപത്രത്തിന്റെ സാധുതപരിശോധന പൂർത്തിയാകുംവരെ നിയമനവും പ്രവേശനവും താത്കാലികമാണ്. ഇഡബ്ല്യുഎസ് സംവരണം ലഭിക്കുന്നവർക്ക് മറ്റു സംവരണങ്ങളിലേതുപോലെ പ്രായപരിധി ഇളവോ കൂടുതൽ ചാൻസോ ലഭ്യമല്ല. ഇഡബ്ല്യുഎസ് സംവരണം നിലവിൽ കോടതി മുമ്പാകെയുള്ള കേസിലെ ഉത്തരവിന് വിധേയമായിരിക്കും. മാനദണ്ഡങ്ങൾ കൂടുതൽ വ്യക്തമാകുന്നതോടെ അർഹതപ്പെട്ടവർക്ക് അതുനേടാനും സാക്ഷ്യപത്രം നൽകാൻ ഉത്തരവാദപ്പെട്ടവർക്ക് അത് യഥാവിധി നൽകാനും കൂടുതൽ സഹായകരമാകും.