ആന്റണി ആറിൽച്ചിറ
രാജ്യത്തു നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ, അവർ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിലവിലെ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ വളരെ വിശദമായി ഈ സർവേയിൽ പ്രദിപാദിക്കുന്നുണ്ട്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഗാർഹികപീഡനം നാലാം സർവേയിൽ കണ്ടെത്തിയ 31 ശതമാനത്തിൽനിന്ന് 29 ആയി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും രാജ്യത്തെ 18-49 വയസിലുള്ള 29 ശതമാനം സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നു എന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.
ദേശീയ തലത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ മാനസികമായോ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കപ്പെടുന്നത് കർണാടകത്തിലാണ് 48 ശതമാനം. ഏറ്റവും കുറഞ്ഞ നിരക്ക് ലക്ഷദ്വീപിൽ 1.3 ശതമാനം. 43 ശതമാനമുള്ള ബിഹാറും 42 ശതമാനമുള്ള മണിപ്പൂരും രണ്ടും മൂന്നും സ്ഥാനത്താ ണ്. കേരളത്തിൽ ഇത് 13 ശതമാനമാണ്. തൊട്ടടുത്തുള്ള തമിഴ്നാട്ടിൽ 40 ശതമാനമുണ്ട്. വിവാഹിതരായ സ്ത്രീകളിൽ 32ശതമാനം പേർ ഭർത്താവിൽനിന്നുള്ള ശാരീരിക, മാനസിക, ലൈംഗിക പീഡനത്തിന് വിധേയരാവുന്നു. 14 ശതമാനം പേർ വൈകാരിക പീഡനത്തിനും 28 ശതമാനം പേർ ശാരീരിക പീഡനത്തിനും ഇരയാകുന്നു.
എല്ലാ പ്രായത്തിലും പെട്ട ആറു ശതമാനം സ്ത്രീകൾ ഗാർഹിക പീഡനത്തിന് വിധേയരാകുന്നു. വിവാഹിതരായ സ്ത്രീകളാണ് കൂടുതൽ ഗാർഹിക പീഡനത്തിന് വിധേയരാകുന്നത്. പട്ടണത്തിൽ 24 ശതമാനം പേർ ഗാർഹിക പീഡനത്തിന് വിധേയരാകുമ്പോൾ ഗ്രാമങ്ങളിൽ ഇത് 32 ശതമാനമാണ്. പീഡനത്തിന് ഇരയാകുന്നതിൽ 18-19 പ്രായപരിധിയിലുള്ള 16 ശതമാനം ആണ്. 40-49 പ്രായപരിധിയിൽ അത് 32 ശതമാനവും.
ലൈംഗികപീഡനം 18-19 പ്രായപരിധിയിൽ നാലു ശതമാനവും, 25-29 പ്രായപരിധിയിൽ ആറു ശതമാനവും 30നു മുകളിൽ ഏഴു ശതമാനവുമാണ്. അതായത്, 30 വയസിന് മുകളിൽ പ്രായമുള്ളവർ താഴ്ന്ന പ്രായത്തിലുള്ളവരേക്കാൾ കൂടുതൽ പീഡനത്തിന് ഇരയാകുന്നു. വിവാഹ ശേഷം ഒരു വർഷത്തിനകം ശാരീരിക പീഡനം ഏൽക്കേണ്ടി വരുന്നവർ 28.4 ശതമാനമാണ്. ലൈംഗികപീഡനം ഏല്ക്കുന്നവർ 6.4 ശതമാനം. വിവാഹിതരായ സ്ത്രീകൾ പീഡനം ഏല്ക്കുന്നതിൽ 82.9 ശതമാനം തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നാണ്. അമ്മായിയമ്മമാർ ഉപദ്രവിക്കുന്നത് 12.2 ശതമാനം. മുൻ ഭർത്താക്കന്മാരുടെ പീഡനം ഏൽക്കുന്നവർ 8.8 ശതമാനം.
വിദ്യാഭ്യാസം, സമ്പത്ത്, ജോലി
സ്ത്രീപീഡനനിരക്കിൽ വിദ്യാഭ്യസത്തിന് വലിയ പങ്കുണ്ട്. കൂടുതൽ വിദ്യാഭ്യാസം ലഭിച്ചവരുടെ ഇടയിൽ സ്ത്രീപീഡനവും ഗാർഹികപീഡനവും കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ച് പീഡനത്തിന്റെ തോതു കുറയുന്നു. വിദ്യാഭ്യാസം ഇല്ലാത്ത 39 ശതമാനം സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ ഇത് 17 ശതമാനമായി കുറയുന്നു. അതായത്, ഇവരിലെ പീഡനനിരക്ക് പകുതിയിലും താഴെയാണ്. ഭർത്താക്കന്മാർ വിദ്യാഭ്യസമുള്ളവരെങ്കിൽ പീഡനനിരക്ക് മൂന്നു ശതമാനവും വിദ്യാഭ്യാസം കുറവുള്ള ഇടങ്ങളിൽ ഒമ്പതു ശതമാനവുമാണ്. തുല്യവിദ്യാഭ്യാസമുള്ള ഇടങ്ങളിൽ ഭർതൃപീഡനം 26 ശതമാനമാണ്. രണ്ടുപേർക്കും വിദ്യാഭ്യാസം ഇല്ലാത്ത ഇടങ്ങളിൽ നിരക്ക് 43 ശതമാനം. എന്നാൽ ജോലിയുള്ള സ്ത്രീകൾ 36 ശതമാനംപേർ ഗാർഹികപീഡനത്തിന് വിധേയരാകുമ്പോൾ പുറംജോലിക്ക് പോകാത്ത 25 ശതമാനംപേർ പീഡനത്തിന് വിധേയരാകുന്നു.
മദ്യപാനവും പീഡനവും
മദ്യപരായ ഭർത്താക്കന്മാരിൽ 71 ശതമാനവും ഭാര്യയെ ഉപദ്രവിക്കുന്നു. വല്ലപ്പോഴും മദ്യപിക്കുന്നവരിൽ 33 ശതമാനവും ഭാര്യാമർദകരാണ്. ചിലപ്പോൾ മാത്രംമദ്യപിക്കുന്നവർ 46 ശതമാനം ഭാര്യയെ ഉപദ്രവിക്കുന്നു. ഭർത്താക്കൻമാരെ പേടിയുള്ളവരാണ് പീഡനമേൽക്കുന്ന സ്ത്രീകളിൽ 59 ശതമാനം പേർ. ചിലപ്പോൾ മാത്രം ഭർത്താക്കന്മാരെ പേടിക്കുന്ന 34 ശതമാനംപേരും ഭർത്താക്കന്മാരെ തീരെ പേടിയില്ലാത്ത 15 ശതമാനം പേരുമുണ്ട്. എന്നാൽ നാലു ശതമാനം സ്ത്രീകൾ ഭർത്താക്കന്മാർ തങ്ങളെ പീഡിപ്പിക്കുന്നതിന് തങ്ങൾ തന്നെ കാരണക്കാരാകുന്നു.
ശാരീരിക-ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ളതിൽ 26 ശതമാനം പേർ മാത്രമാണ് മറ്റുള്ളവരുടെ സഹായത്തിന് ശ്രമിച്ചിട്ടുള്ളത്. പലരും അതിക്രമ വിവരങ്ങൾ പുറത്തു പറയാറില്ല. ഇങ്ങനെ സഹായത്തിന് ശ്രമിച്ചവരിൽ 61 ശതമാനം പേർക്ക് സ്വന്തം കുടുംബത്തിൽനിന്നും 29 ശതമാനം പേർക്ക് ഭർത്താവിന്റെ കുടുംബത്തിൽനിന്നും സഹായം ലഭിച്ചപ്പോൾ 17 ശതമാനം പേർക്ക് സുഹൃത്തുക്കളുടെ സഹായം ലഭിച്ചു. പോലീസ് സഹായത്തിന് ശ്രമിച്ചവർ ആറു ശതമാനം മാത്രമാണ്. രണ്ടു ശതമാനം പേർ മാത്രമാണ് ഡോക്ടറെയോ വക്കീലിനെയോ സമിപിച്ചിട്ടുള്ളത്. ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഭൂരിപക്ഷവും ഏതെങ്കിലും മതവിശ്വാസത്തിൽ പെട്ടവരാണ്. ഏതെങ്കിലും മതവിശ്വാസത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ പീഡന നിരക്കിൽ വ്യത്യാസം വരുന്നില്ല. എന്നാൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ അതിൽനിന്നു രക്ഷനേടാൻ സഹായം തേടിയിട്ടുള്ളതിൽ നിരക്കു വ്യത്യാസം കാണാൻ കഴിയുന്നുണ്ട്.
പീഡിപ്പിക്കപ്പെടുന്നത് ആരോടും പറയാതിരിക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത്. ഹിന്ദു സ്ത്രീകളിൽ 77.2 ശതമാനം പേർ പീഡനവിവരം ആരോടും പറയാതിരിക്കുമ്പോൾ ഏതെങ്കിലും മാർഗത്തിൽ സഹായം സ്വീകരിക്കുന്നവർ 14.1 ശതമാനം മാത്രമാണ്. മുസ്ലിം സ്ത്രീകൾ 76.8 ശതമാനം പീഡനവിവരം വെളിപ്പെടുത്താതിരിക്കുമ്പോൾ 13.8 ശതമാനം ആരോടെങ്കിലും പറയുന്നു. ക്രിസ്ത്യൻ സ്ത്രീകൾ 74.6 ശതമാനം വിവരം മറച്ചുവയ്ക്കുമ്പോൾ 16.9 ശതമാനം പേർ സഹായം സ്വീകരിക്കുന്നു.
സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവരിലും 73 ശതമാനം പേർ പീഡനവിവരം ആരോടും പറയാതിരിക്കാൻ ശ്രമിക്കുമ്പോൾ 18.3 ശതമാനം പേർ മാത്രമാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളത്.
ശാരീരിക പീഡനത്തിന് വിധേയരാകുന്ന 8.4 ശതമാനം പേരും ലൈംഗികപീഡനത്തിന് ഇരയാകുന്ന 0.4 ശതമാനം പേരും ശാരീരികമോ ലൈംഗികമോ ആയി ഗാർഹികപീഡനത്തിന് ഇരയാകുന്ന 9.7 ശതമാനം പേരും കേരളത്തിൽ ഉണ്ട്. സ്ത്രീ പീഡനനിരക്കിൽ രാജ്യത്ത് എട്ടാമതു നിൽക്കുന്ന കേരളത്തിന്റെ കാര്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതെങ്കിലും വിദ്യാഭ്യാസത്തിലും സംസ്കാര സമ്പന്നതയിലും അഭിമാനം കൊള്ളുന്ന നമുക്ക് ഇതു ഭൂഷണമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നൂറു സ്ത്രീകളിൽ 13 പേർ നമ്മുടെ കേരളത്തിലും വീടിന്റെ അകത്തും പുറത്തുമായി ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കപ്പെടുന്നു എന്നത് നിസാര കാര്യമല്ല.
രാജ്യത്തു നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ, അവർ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിലവിലെ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ വളരെ വിശദമായി ഈ സർവേയിൽ പ്രദിപാദിക്കുന്നുണ്ട്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഗാർഹികപീഡനം നാലാം സർവേയിൽ കണ്ടെത്തിയ 31 ശതമാനത്തിൽനിന്ന് 29 ആയി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും രാജ്യത്തെ 18-49 വയസിലുള്ള 29 ശതമാനം സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നു എന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.
ദേശീയ തലത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ മാനസികമായോ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കപ്പെടുന്നത് കർണാടകത്തിലാണ് 48 ശതമാനം. ഏറ്റവും കുറഞ്ഞ നിരക്ക് ലക്ഷദ്വീപിൽ 1.3 ശതമാനം. 43 ശതമാനമുള്ള ബിഹാറും 42 ശതമാനമുള്ള മണിപ്പൂരും രണ്ടും മൂന്നും സ്ഥാനത്താ ണ്. കേരളത്തിൽ ഇത് 13 ശതമാനമാണ്. തൊട്ടടുത്തുള്ള തമിഴ്നാട്ടിൽ 40 ശതമാനമുണ്ട്. വിവാഹിതരായ സ്ത്രീകളിൽ 32ശതമാനം പേർ ഭർത്താവിൽനിന്നുള്ള ശാരീരിക, മാനസിക, ലൈംഗിക പീഡനത്തിന് വിധേയരാവുന്നു. 14 ശതമാനം പേർ വൈകാരിക പീഡനത്തിനും 28 ശതമാനം പേർ ശാരീരിക പീഡനത്തിനും ഇരയാകുന്നു.
എല്ലാ പ്രായത്തിലും പെട്ട ആറു ശതമാനം സ്ത്രീകൾ ഗാർഹിക പീഡനത്തിന് വിധേയരാകുന്നു. വിവാഹിതരായ സ്ത്രീകളാണ് കൂടുതൽ ഗാർഹിക പീഡനത്തിന് വിധേയരാകുന്നത്. പട്ടണത്തിൽ 24 ശതമാനം പേർ ഗാർഹിക പീഡനത്തിന് വിധേയരാകുമ്പോൾ ഗ്രാമങ്ങളിൽ ഇത് 32 ശതമാനമാണ്. പീഡനത്തിന് ഇരയാകുന്നതിൽ 18-19 പ്രായപരിധിയിലുള്ള 16 ശതമാനം ആണ്. 40-49 പ്രായപരിധിയിൽ അത് 32 ശതമാനവും.
ലൈംഗികപീഡനം 18-19 പ്രായപരിധിയിൽ നാലു ശതമാനവും, 25-29 പ്രായപരിധിയിൽ ആറു ശതമാനവും 30നു മുകളിൽ ഏഴു ശതമാനവുമാണ്. അതായത്, 30 വയസിന് മുകളിൽ പ്രായമുള്ളവർ താഴ്ന്ന പ്രായത്തിലുള്ളവരേക്കാൾ കൂടുതൽ പീഡനത്തിന് ഇരയാകുന്നു. വിവാഹ ശേഷം ഒരു വർഷത്തിനകം ശാരീരിക പീഡനം ഏൽക്കേണ്ടി വരുന്നവർ 28.4 ശതമാനമാണ്. ലൈംഗികപീഡനം ഏല്ക്കുന്നവർ 6.4 ശതമാനം. വിവാഹിതരായ സ്ത്രീകൾ പീഡനം ഏല്ക്കുന്നതിൽ 82.9 ശതമാനം തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നാണ്. അമ്മായിയമ്മമാർ ഉപദ്രവിക്കുന്നത് 12.2 ശതമാനം. മുൻ ഭർത്താക്കന്മാരുടെ പീഡനം ഏൽക്കുന്നവർ 8.8 ശതമാനം.
വിദ്യാഭ്യാസം, സമ്പത്ത്, ജോലി
സ്ത്രീപീഡനനിരക്കിൽ വിദ്യാഭ്യസത്തിന് വലിയ പങ്കുണ്ട്. കൂടുതൽ വിദ്യാഭ്യാസം ലഭിച്ചവരുടെ ഇടയിൽ സ്ത്രീപീഡനവും ഗാർഹികപീഡനവും കുറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ച് പീഡനത്തിന്റെ തോതു കുറയുന്നു. വിദ്യാഭ്യാസം ഇല്ലാത്ത 39 ശതമാനം സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ ഇത് 17 ശതമാനമായി കുറയുന്നു. അതായത്, ഇവരിലെ പീഡനനിരക്ക് പകുതിയിലും താഴെയാണ്. ഭർത്താക്കന്മാർ വിദ്യാഭ്യസമുള്ളവരെങ്കിൽ പീഡനനിരക്ക് മൂന്നു ശതമാനവും വിദ്യാഭ്യാസം കുറവുള്ള ഇടങ്ങളിൽ ഒമ്പതു ശതമാനവുമാണ്. തുല്യവിദ്യാഭ്യാസമുള്ള ഇടങ്ങളിൽ ഭർതൃപീഡനം 26 ശതമാനമാണ്. രണ്ടുപേർക്കും വിദ്യാഭ്യാസം ഇല്ലാത്ത ഇടങ്ങളിൽ നിരക്ക് 43 ശതമാനം. എന്നാൽ ജോലിയുള്ള സ്ത്രീകൾ 36 ശതമാനംപേർ ഗാർഹികപീഡനത്തിന് വിധേയരാകുമ്പോൾ പുറംജോലിക്ക് പോകാത്ത 25 ശതമാനംപേർ പീഡനത്തിന് വിധേയരാകുന്നു.
മദ്യപാനവും പീഡനവും
മദ്യപരായ ഭർത്താക്കന്മാരിൽ 71 ശതമാനവും ഭാര്യയെ ഉപദ്രവിക്കുന്നു. വല്ലപ്പോഴും മദ്യപിക്കുന്നവരിൽ 33 ശതമാനവും ഭാര്യാമർദകരാണ്. ചിലപ്പോൾ മാത്രംമദ്യപിക്കുന്നവർ 46 ശതമാനം ഭാര്യയെ ഉപദ്രവിക്കുന്നു. ഭർത്താക്കൻമാരെ പേടിയുള്ളവരാണ് പീഡനമേൽക്കുന്ന സ്ത്രീകളിൽ 59 ശതമാനം പേർ. ചിലപ്പോൾ മാത്രം ഭർത്താക്കന്മാരെ പേടിക്കുന്ന 34 ശതമാനംപേരും ഭർത്താക്കന്മാരെ തീരെ പേടിയില്ലാത്ത 15 ശതമാനം പേരുമുണ്ട്. എന്നാൽ നാലു ശതമാനം സ്ത്രീകൾ ഭർത്താക്കന്മാർ തങ്ങളെ പീഡിപ്പിക്കുന്നതിന് തങ്ങൾ തന്നെ കാരണക്കാരാകുന്നു.
ശാരീരിക-ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ളതിൽ 26 ശതമാനം പേർ മാത്രമാണ് മറ്റുള്ളവരുടെ സഹായത്തിന് ശ്രമിച്ചിട്ടുള്ളത്. പലരും അതിക്രമ വിവരങ്ങൾ പുറത്തു പറയാറില്ല. ഇങ്ങനെ സഹായത്തിന് ശ്രമിച്ചവരിൽ 61 ശതമാനം പേർക്ക് സ്വന്തം കുടുംബത്തിൽനിന്നും 29 ശതമാനം പേർക്ക് ഭർത്താവിന്റെ കുടുംബത്തിൽനിന്നും സഹായം ലഭിച്ചപ്പോൾ 17 ശതമാനം പേർക്ക് സുഹൃത്തുക്കളുടെ സഹായം ലഭിച്ചു. പോലീസ് സഹായത്തിന് ശ്രമിച്ചവർ ആറു ശതമാനം മാത്രമാണ്. രണ്ടു ശതമാനം പേർ മാത്രമാണ് ഡോക്ടറെയോ വക്കീലിനെയോ സമിപിച്ചിട്ടുള്ളത്. ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഭൂരിപക്ഷവും ഏതെങ്കിലും മതവിശ്വാസത്തിൽ പെട്ടവരാണ്. ഏതെങ്കിലും മതവിശ്വാസത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ പീഡന നിരക്കിൽ വ്യത്യാസം വരുന്നില്ല. എന്നാൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ അതിൽനിന്നു രക്ഷനേടാൻ സഹായം തേടിയിട്ടുള്ളതിൽ നിരക്കു വ്യത്യാസം കാണാൻ കഴിയുന്നുണ്ട്.
പീഡിപ്പിക്കപ്പെടുന്നത് ആരോടും പറയാതിരിക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത്. ഹിന്ദു സ്ത്രീകളിൽ 77.2 ശതമാനം പേർ പീഡനവിവരം ആരോടും പറയാതിരിക്കുമ്പോൾ ഏതെങ്കിലും മാർഗത്തിൽ സഹായം സ്വീകരിക്കുന്നവർ 14.1 ശതമാനം മാത്രമാണ്. മുസ്ലിം സ്ത്രീകൾ 76.8 ശതമാനം പീഡനവിവരം വെളിപ്പെടുത്താതിരിക്കുമ്പോൾ 13.8 ശതമാനം ആരോടെങ്കിലും പറയുന്നു. ക്രിസ്ത്യൻ സ്ത്രീകൾ 74.6 ശതമാനം വിവരം മറച്ചുവയ്ക്കുമ്പോൾ 16.9 ശതമാനം പേർ സഹായം സ്വീകരിക്കുന്നു.
സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവരിലും 73 ശതമാനം പേർ പീഡനവിവരം ആരോടും പറയാതിരിക്കാൻ ശ്രമിക്കുമ്പോൾ 18.3 ശതമാനം പേർ മാത്രമാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളത്.
ശാരീരിക പീഡനത്തിന് വിധേയരാകുന്ന 8.4 ശതമാനം പേരും ലൈംഗികപീഡനത്തിന് ഇരയാകുന്ന 0.4 ശതമാനം പേരും ശാരീരികമോ ലൈംഗികമോ ആയി ഗാർഹികപീഡനത്തിന് ഇരയാകുന്ന 9.7 ശതമാനം പേരും കേരളത്തിൽ ഉണ്ട്. സ്ത്രീ പീഡനനിരക്കിൽ രാജ്യത്ത് എട്ടാമതു നിൽക്കുന്ന കേരളത്തിന്റെ കാര്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതെങ്കിലും വിദ്യാഭ്യാസത്തിലും സംസ്കാര സമ്പന്നതയിലും അഭിമാനം കൊള്ളുന്ന നമുക്ക് ഇതു ഭൂഷണമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. നൂറു സ്ത്രീകളിൽ 13 പേർ നമ്മുടെ കേരളത്തിലും വീടിന്റെ അകത്തും പുറത്തുമായി ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കപ്പെടുന്നു എന്നത് നിസാര കാര്യമല്ല.