അനന്തപുരി /ദ്വിജന്
2022 സെപ്റ്റംബർ 15 ബുധനാഴ്ച രാത്രി ചാനലുകളിൽവന്ന ഒരു സ്ക്രോൾ ഇതായിരുന്നു. കേരള നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനയച്ച 11 ബില്ലുകളിൽ ഒന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതാണ് ചാനലുകൾക്ക് വലിയ വാർത്തയായത്. ജനം കൗതുകത്തോടെ നോക്കിയിരിക്കുന്ന വിഷയമാണ് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമോ എന്ന വിഷയം. വിവാദ വിഷയങ്ങളായവ അടക്കം 11 ഓർഡിനൻസുകൾക്കു പകരമുള്ള നിയമങ്ങളാണ് അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒപ്പു കാത്തു കഴിയുന്നത്. അദ്ദേഹം ഒപ്പു വച്ചാലെ ബിൽ ആക്ടാവു. താൻ റബർ സ്റ്റാന്പാകില്ലെന്നും പരിശോധിച്ചു ചെയ്യുമെന്നുമാണ് ഇതെക്കുറിച്ച് ഗവർണർ പരസ്യമായി പ്രതികരിച്ചത്.
തിരുവോണത്തിന് മുന്പേ തുടങ്ങിയ സംഘർഷമാണിത്. അതുകൊണ്ട് സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചില്ലെന്നും അതുകൊണ്ട് അദ്ദേഹം അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ ഓണാഘോഷത്തിനായി പോയെന്നും വാർത്ത പരന്നിരുന്നു. ഏതായാലും ഓണംഘോഷയാത്ര നടന്ന ദിവസം അദ്ദേഹം തലസ്ഥാനത്തുണ്ടായിരുന്നില്ല. അട്ടപ്പാടിയിലെ പരിപാടികൾ വളരെ നേരത്തേ നിശ്ചയിച്ചതാണെന്നും സർക്കാരുമായുള്ള ഉടക്കു കൊണ്ടല്ല താൻ അവിടെ പോയതെന്നും ഗവർണർ ന്യായീകരിച്ചിട്ടും മാധ്യമങ്ങൾക്കു വിശ്വാസമായില്ല.
ഏറ്റുമുട്ടൽ ശക്തമായി നിന്നപ്പോഴും ഗവർണർ പുനഃപ്രസിദ്ധീകരണം തടഞ്ഞ ഓർഡിനൻസുകൾക്ക് പകരമുള്ള നിയമ നിർമാണത്തിനായി സഭ വിളിച്ചുകൂട്ടാൻ ഗവർണർ സമ്മതിച്ചു. ഓണാഘോഷം സംബന്ധിച്ച വിവാദം വന്നപ്പോൾ എന്റെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതുകേട്ടവർക്ക് സംശയമായി. വീണ്ടും പിണറായിയുമായി ഒത്തു തീർപ്പായോ?
ഗവർണർ പക്ഷേ വീണ്ടും വിവാദം കത്തിച്ചു. സർവകലാശാലകളുടെ സ്വയം ഭരണത്തിൽ രാഷ്ട്രീയക്കാർ കൈകടത്തുന്നത് താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെയാണ് വഖഫ് നിയമനങ്ങൾ പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിക്കൊണ്ടുള്ള നിയമസഭയുടെ ബില്ലിൽ ഗവർണർ ഒപ്പിട്ടതും അതു വലിയ വാർത്തയായതും.
ഇങ്ങനെ ചെയ്യാമോ?
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ അനാവശ്യ തടസം ഉണ്ടാക്കുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ നിരക്കുന്നതല്ല. അത്ര വിവേചനാധികാരമൊന്നും ഉള്ള പദവിയല്ല ഗവർണറുടേത്. പ്രതിപക്ഷത്തിന് ഗവർണറുടെ നീക്കം ഇപ്പോൾ ഇഷ്ടപ്പെട്ടേക്കാം. പക്ഷേ നാളെ അവർ അധികാരത്തിൽ എത്താൻ ഇടയായാൽ, ഗവർണർ ഇത്തരത്തിൽ പെരുമാറിയാൽ എന്താവും സ്ഥിതിയെന്ന് ആലോചിക്കാനുള്ള രാഷ്ടീയ പക്വത പ്രതിപക്ഷം കാണിക്കണം. അതനുസരിച്ച് നിലപാട് എടുക്കണം.
അതുപോലെ തന്നെ ജനം തങ്ങൾക്ക് തരാത്ത മാൻഡേറ്റുകൾ തങ്ങൾക്കുണ്ടെന്ന് ഭരിക്കുന്നവർ കരുതുന്നതും ശരിയല്ല. ഇന്ത്യക്കാകെ മാതൃകയാക്കത്തവിധം കേരളം ഉണ്ടാക്കിയ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് ലോകായുക്തയുടെ പല്ലുപറിക്കുവാൻ ആരാണ് സർക്കാരിന് മാൻഡേറ്റ് കൊടുത്തത്? സർവകലാശാലകളിൽ ചെറിയ പദവികളിൽപോലും സ്വന്തക്കാരെ നിയമിക്കത്തക്കവിധം സർവകലാശാലാ ഭരണത്തിൽ സർക്കാർ ആധിപത്യം ഉറപ്പാക്കത്തക്കവിധം നിയമ ഭേദഗതി വരുത്താൻ ആരാണ് മാൻഡേറ്റ് നല്കിയത്?
മഹാബലിയുടെ ഓർമകളുണർത്തി ഗവർണർ
നാടുഭരിക്കുന്ന ഇടത് സർക്കാരുമായുള്ള ഉടക്ക് മൂലം ഓണാഘോഷത്തിന് സർക്കാർ ക്ഷണിച്ചില്ലെങ്കിലും ഗവർണർ തലസ്ഥാനത്ത് ഓണം ഹൃദ്യമായി ആഘോഷിച്ചു. ഓണസദ്യ ഉണ്ണുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചികിത്സകൾക്കായി തലസ്ഥാനത്ത് എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ചങ്ങനാശേരി അതിരൂപത സൗജന്യമായി നടത്തുന്ന ലൂർദ്മാതാ കെയറിലെ അന്തേവാസികൾക്കൊപ്പമായിരുന്നു സംസ്ഥാന തലവന്റെ തലസ്ഥാനത്തെ ഓണാഘോഷം. ഓണസദ്യക്കുമുന്പ് നടന്ന സമ്മേളനത്തിൽ ഗവർണർ അടക്കം വേദിയിൽ സന്നിഹിതരായിരുന്നവരെ സ്വാഗതം നേർന്നു പൂക്കൾ സമർപ്പിക്കാനെത്തിയ രോഗികളായ കുട്ടികളെ അദ്ദേഹം ഒരു മുത്തശ്ശനെ പോലെ ചേർത്തുനിർത്തി. ഒരു കൊച്ചുകുട്ടിയെ തോളിലെടുത്ത് അഭിനന്ദിച്ചു. തങ്ങളുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രഫർമാരോട് അഭ്യർഥിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്കെല്ലാം ഒപ്പംനിന്ന് അദ്ദേഹം ഫോട്ടോയെടുപ്പിച്ചു. വൃദ്ധർക്കു വേണ്ടിയും ഇത്തരം സ്ഥാപനം തുടങ്ങാൻ ഗവർണർ ചങ്ങനാശേരി അതിരൂപതയോട് അഭ്യർത്ഥിച്ചു.
സിദ്ധിഖ് കാപ്പനു ജാമ്യം
തീവ്രവാദ പ്രവർത്തനം ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ച സിദ്ധിഖ് കാപ്പന് രണ്ടുവർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലക്ഷങ്ങൾ ഫീസുള്ള സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷകനായ കപിൽ സിബലാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായത്. സുപ്രീംകോടതി തീവ്രവാദ പ്രവർത്തന കേസിൽ ജാമ്യം അനുവദിച്ചെങ്കിലും ഇഡി അദ്ദേഹത്തിനെതിരേ രജിസ്റ്റർ ചെയ്ത പണം തട്ടിപ്പു കേസിൽ ജാമ്യം കിട്ടാത്തതുകൊണ്ട് പുറത്തിറങ്ങാനായില്ല. കാപ്പനും സംഘവും ഹാത്രയിലേക്ക് യാത്ര ചെയ്ത കാർ മസൂദ് എന്ന് വ്യക്തിയുടെ പേരിൽ വാങ്ങിയതാണ്.അദ്ദേഹത്തിന്റെ പേരിലേക്ക് രണ്ടേകാൽ ലക്ഷം രൂപ കാപ്പൻ 15 ദിവസം മുന്പ് അയച്ചിരുന്നു എന്നതാണ് ഇഡിയുടെ കണ്ടെത്തൽ.
കേരളത്തിലെ ഒരു പത്രത്തിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകനാണ് കാപ്പൻ. അദ്ദേഹം രണ്ടേകാൽ ലക്ഷം രൂപ എങ്ങനെ മസൂദിന് അയച്ചു കൊടുക്കും എന്നാണ് ഇഡി അന്വേഷിക്കുന്നത്.
വിദേശ പര്യടന മേള
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സംഘം ഒക്ടോബർ ഒന്നുമുതൽ രണ്ടാഴ്ച വിദേശത്താവും. ധനമന്ത്രി ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഒപ്പുമുണ്ടാകുമെന്നാണ് സൂചന. ടൂറിസം മന്ത്രി റിയാസ് നാളെ പാരീസിലേക്ക് പോകുന്നുണ്ട്. പണ്ടൊക്കെ മന്ത്രിമാർ വിദേശയാത്രയ്ക്കു പോകുന്പോൾ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ഉമ്മൻചാണ്ടി സർക്കാരിലെ ഷിബു ബേബി ജോണിന്റെ വിദേശയാത്രകൾക്കെതിരേ ഉയർന്ന വിമർശനങ്ങൾ ഓർക്കുന്നു.
ഫിൻലൻഡ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാനാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്. നാലുദിവസം അവിടെ ഉണ്ടാകും. തുടർന്ന് നോർവേയും യുകെയും സന്ദർശിക്കും. പിണറായി സർക്കാരിലെ മന്ത്രിമാർ ആറുവർഷത്തിനിടെ 82 വിദേശയാത്രകളാണ് നടത്തിയത്.കോവിഡ് ഇല്ലായിരുന്നെങ്കിൽ സംഖ്യ എത്രയോ അധികമാകുമായിരുന്നു! ഇതിൽ 50 എണ്ണം ഒൗദ്യോഗിക ആവശ്യങ്ങൾക്കും 32 എണ്ണം സ്വകാര്യ ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ആയിരുന്നു. മുഖ്യമന്ത്രി നടത്തിയ 15 യാത്രകളിൽ 12 ഉം ഒൗദ്യോഗികമായിരുന്നു.
പ്രഫസർ എൻ.എം. ജോസഫ്
കേരളത്തിലെ പൊതു ജീവിതത്തിലെ അപൂർവ വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച മുൻ മന്ത്രി പ്രഫസർ എൻ.എം.ജോസഫ്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലും ചുറ്റുവട്ടത്തുമെല്ലാം കേരള കോണ്ഗ്രസ് പടർന്നപ്പോഴും അദ്ദേഹം കോണ്ഗ്രസു കാരനായി തുടർന്നു. കോണ്ഗ്രസിൽ ഇന്ദിര തുടക്കം കുറിച്ച ഏകാധിപത്യ പ്രവണതയ്ക്കെതിരേ അദ്ദേഹം സംഘടനയോടൊപ്പം നിലനിന്നു. അദ്ദേഹത്തിന് വ്യക്തികളോ പദവികളോ ആയിരുന്നില്ല, കോണ്ഗ്രസായിരുന്നു വലുത്. അവസാനം ഇന്ദിരയിൽനിന്നു നാടിനെ രക്ഷിക്കുവാൻ ഇടതുപക്ഷം ഒഴികെ ഇന്ത്യയിലെ എല്ലാവരും ഒന്നിച്ച് കൈകോർത്തപ്പോൾ ജനതാ പാർട്ടിയിലെത്തി. പാർട്ടി മത്സരിക്കുവാൻ തെരഞ്ഞെടുത്തപ്പോൾ ജയിക്കുമെന്ന നേരിയ പ്രതീക്ഷപോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം മത്സരിച്ചു. സാക്ഷാൽ പി.സി.ജോർജിനെ തോൽപ്പിച്ച് അട്ടിമറി വിജയം നേടി.
1987ലെ നായനാർ മന്ത്രിസഭയിൽ അംഗമായി. പൂഞ്ഞാറിൽ നിന്നുള്ള മുൻകാല മന്ത്രിമാരായ ടി.എ. തൊമ്മൻ, കെ.എം. ജോർജ് എന്നിവരെപ്പോലെതന്നെ തികച്ചും ആകസ്മികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനവും. 1987 മാർച്ച് 26 ന് നായനാരും കക്ഷിനേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. ജോസഫിന്റെ പാർട്ടി ജനാതാദളിന് രണ്ടു മന്ത്രി സ്ഥാനം കിട്ടി. ആദ്യത്തെ മന്ത്രിയായി പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മന്ത്രി സ്ഥാനത്തിനു വേണ്ടി വൻ തോക്കുകളായ എം.പി. വീരേന്ദ്രകുമാറും പി.ആർ. കുറുപ്പും ഏറ്റുമുട്ടി. രണ്ടു മന്ത്രിമാരും വടക്കു നിന്നാകരുതെന്നും തെക്കൻ മേഖലയിൽ നിന്ന് ഒരാൾക്ക് അവസരം കൊടുക്കണമെന്ന വാദവും ഉയർന്നു. ജോസഫിനെ മന്ത്രിയാക്കിയാൽ പത്തു പൈസ ഉണ്ടാക്കി പാർട്ടിയെ സഹായിക്കാനാവുമോ എന്നാണത്രെ പാർട്ടി സമിതിയിൽ ആരോ ചോദിച്ചത്. അക്കാലത്ത് ജനതാ പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി.വിശ്വംഭരൻ എല്ലാ ദിവസവും വൈകുന്നേരം ദീപികയുടെ തിരുവനന്തപുരം നഗരത്തിലെ ട്യുട്ടേഴ്സ് ലെയിനിലുള്ള ഓഫീസിൽ സൗഹൃദ സന്ദർശനം നടത്തിയിരുന്നു. കെ. സി. സെബാസ്റ്റ്യൻ സാറുമായുള്ള സ്നേഹത്തിൽ നിന്നു തുടങ്ങിയ ഈ പതിവ് അദ്ദേഹം മരിച്ച ശേഷവും തുടർന്നു. അതുകൊണ്ട് പാർട്ടി സമിതിയിലെ ചർച്ചകൾ ഞങ്ങൾ കൃത്യമായി അറിഞ്ഞിരുന്നു.
ജോസഫ് തന്നെയാവും മന്ത്രി ഒരു ദിവസം യോഗത്തിനു തിരിക്കുന്പോൾ വിശ്വംഭരൻ സാർ പറഞ്ഞു. പക്ഷേ ഏപ്രിൽ രണ്ടിന് മന്ത്രിസഭാ വികസനം നടന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്തത് എം.പി. വീരേന്ദ്രകുമാർ. വിശ്വംഭരൻ സാർ പറഞ്ഞു: “ഒരാഴ്ചക്കകം വീരൻ തെറിക്കും. വാർത്ത കൊടുത്തോളു; ഉറപ്പ്”. ദീപിക വാർത്ത കൊടുത്തു. രണ്ടിന് സത്യപ്രതിജ്ഞ നടത്തിയ വീരേന്ദ്രകൂമാർ മൂന്നിനോ നാലിനോ സ്റ്റേറ്റ് കാറിൽ കോഴിക്കോട്ടേയ്ക്ക് തിരിച്ചു. അവിടെ വച്ച് ഏപ്രിൽ ഏഴിന് രാജികൊടുത്തു. ഏപ്രിൽ 14ന് ജോസഫ് വനം മന്ത്രിയായി. അങ്ങനെ നിനച്ചിരിക്കാതെ മന്ത്രിപദവി കിട്ടിയ കേരളത്തിലെ അപൂർവ വ്യക്തിത്വമായി പ്രഫസർ എൻ.എം. ജോസഫ്. മന്ത്രിയായിരിക്കുന്പോഴും അദ്ദേഹം തികച്ചും സാധാരണക്കാരനായിരുന്നു. ചില വൈകുന്നേരങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ അദ്ദേഹവും അക്കാലത്ത് കന്നി എംഎൽഎ ആയിരുന്ന മാത്യു ടി. തോമസും ഒക്കെ കൂടിയിരുന്നു പൊതു ചർച്ചകൾ നടത്തുമായിരുന്നു.
പദവികൾ നേടാനുള്ള ആക്രാന്തം കാണിക്കാതെയും അതിനായി ഒരു നിലപാടും ബലിയർപ്പിക്കാതെയും അദ്ദേഹം മന്ത്രിയായി. അതു നിലനിർത്താൻ മാധ്യമ ബന്ധങ്ങളോ ഒന്നും അദ്ദേഹം ഉണ്ടാക്കിയെടുത്തില്ല. നിലപാടുകളിൽ എക്കാലവും ഉറച്ചുനിന്നു. സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങുന്പോൾ പഴയ ജോസഫായി ജനക്കൂട്ടത്തിൽ അലിഞ്ഞു. ബസിലും തീവണ്ടിയിലും സഞ്ചരിച്ചു. നടപ്പിലും ഇരുപ്പിലും പൊരുമാറ്റത്തിലുമെല്ലാം വിനയം നിറഞ്ഞ രീതികൾ. കോളജ് അധ്യാപകൻ എന്ന നിലയിൽ തനിക്കുള്ള വരുമാനത്തിന് ചേർന്ന ജീവിതം മാത്രം എന്നും നയിച്ചു. വാക്കുകളിൽ അഹങ്കാരമോ ആത്മപ്രശംസകളോ ഉണ്ടായില്ല. അടുത്തറിയുന്നവരുടെ മനസിൽ നല്ല മനുഷ്യനായി.
2022 സെപ്റ്റംബർ 15 ബുധനാഴ്ച രാത്രി ചാനലുകളിൽവന്ന ഒരു സ്ക്രോൾ ഇതായിരുന്നു. കേരള നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനയച്ച 11 ബില്ലുകളിൽ ഒന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതാണ് ചാനലുകൾക്ക് വലിയ വാർത്തയായത്. ജനം കൗതുകത്തോടെ നോക്കിയിരിക്കുന്ന വിഷയമാണ് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമോ എന്ന വിഷയം. വിവാദ വിഷയങ്ങളായവ അടക്കം 11 ഓർഡിനൻസുകൾക്കു പകരമുള്ള നിയമങ്ങളാണ് അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒപ്പു കാത്തു കഴിയുന്നത്. അദ്ദേഹം ഒപ്പു വച്ചാലെ ബിൽ ആക്ടാവു. താൻ റബർ സ്റ്റാന്പാകില്ലെന്നും പരിശോധിച്ചു ചെയ്യുമെന്നുമാണ് ഇതെക്കുറിച്ച് ഗവർണർ പരസ്യമായി പ്രതികരിച്ചത്.
തിരുവോണത്തിന് മുന്പേ തുടങ്ങിയ സംഘർഷമാണിത്. അതുകൊണ്ട് സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചില്ലെന്നും അതുകൊണ്ട് അദ്ദേഹം അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ ഓണാഘോഷത്തിനായി പോയെന്നും വാർത്ത പരന്നിരുന്നു. ഏതായാലും ഓണംഘോഷയാത്ര നടന്ന ദിവസം അദ്ദേഹം തലസ്ഥാനത്തുണ്ടായിരുന്നില്ല. അട്ടപ്പാടിയിലെ പരിപാടികൾ വളരെ നേരത്തേ നിശ്ചയിച്ചതാണെന്നും സർക്കാരുമായുള്ള ഉടക്കു കൊണ്ടല്ല താൻ അവിടെ പോയതെന്നും ഗവർണർ ന്യായീകരിച്ചിട്ടും മാധ്യമങ്ങൾക്കു വിശ്വാസമായില്ല.
ഏറ്റുമുട്ടൽ ശക്തമായി നിന്നപ്പോഴും ഗവർണർ പുനഃപ്രസിദ്ധീകരണം തടഞ്ഞ ഓർഡിനൻസുകൾക്ക് പകരമുള്ള നിയമ നിർമാണത്തിനായി സഭ വിളിച്ചുകൂട്ടാൻ ഗവർണർ സമ്മതിച്ചു. ഓണാഘോഷം സംബന്ധിച്ച വിവാദം വന്നപ്പോൾ എന്റെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതുകേട്ടവർക്ക് സംശയമായി. വീണ്ടും പിണറായിയുമായി ഒത്തു തീർപ്പായോ?
ഗവർണർ പക്ഷേ വീണ്ടും വിവാദം കത്തിച്ചു. സർവകലാശാലകളുടെ സ്വയം ഭരണത്തിൽ രാഷ്ട്രീയക്കാർ കൈകടത്തുന്നത് താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെയാണ് വഖഫ് നിയമനങ്ങൾ പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിക്കൊണ്ടുള്ള നിയമസഭയുടെ ബില്ലിൽ ഗവർണർ ഒപ്പിട്ടതും അതു വലിയ വാർത്തയായതും.
ഇങ്ങനെ ചെയ്യാമോ?
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ അനാവശ്യ തടസം ഉണ്ടാക്കുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ നിരക്കുന്നതല്ല. അത്ര വിവേചനാധികാരമൊന്നും ഉള്ള പദവിയല്ല ഗവർണറുടേത്. പ്രതിപക്ഷത്തിന് ഗവർണറുടെ നീക്കം ഇപ്പോൾ ഇഷ്ടപ്പെട്ടേക്കാം. പക്ഷേ നാളെ അവർ അധികാരത്തിൽ എത്താൻ ഇടയായാൽ, ഗവർണർ ഇത്തരത്തിൽ പെരുമാറിയാൽ എന്താവും സ്ഥിതിയെന്ന് ആലോചിക്കാനുള്ള രാഷ്ടീയ പക്വത പ്രതിപക്ഷം കാണിക്കണം. അതനുസരിച്ച് നിലപാട് എടുക്കണം.
അതുപോലെ തന്നെ ജനം തങ്ങൾക്ക് തരാത്ത മാൻഡേറ്റുകൾ തങ്ങൾക്കുണ്ടെന്ന് ഭരിക്കുന്നവർ കരുതുന്നതും ശരിയല്ല. ഇന്ത്യക്കാകെ മാതൃകയാക്കത്തവിധം കേരളം ഉണ്ടാക്കിയ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് ലോകായുക്തയുടെ പല്ലുപറിക്കുവാൻ ആരാണ് സർക്കാരിന് മാൻഡേറ്റ് കൊടുത്തത്? സർവകലാശാലകളിൽ ചെറിയ പദവികളിൽപോലും സ്വന്തക്കാരെ നിയമിക്കത്തക്കവിധം സർവകലാശാലാ ഭരണത്തിൽ സർക്കാർ ആധിപത്യം ഉറപ്പാക്കത്തക്കവിധം നിയമ ഭേദഗതി വരുത്താൻ ആരാണ് മാൻഡേറ്റ് നല്കിയത്?
മഹാബലിയുടെ ഓർമകളുണർത്തി ഗവർണർ
നാടുഭരിക്കുന്ന ഇടത് സർക്കാരുമായുള്ള ഉടക്ക് മൂലം ഓണാഘോഷത്തിന് സർക്കാർ ക്ഷണിച്ചില്ലെങ്കിലും ഗവർണർ തലസ്ഥാനത്ത് ഓണം ഹൃദ്യമായി ആഘോഷിച്ചു. ഓണസദ്യ ഉണ്ണുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചികിത്സകൾക്കായി തലസ്ഥാനത്ത് എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ചങ്ങനാശേരി അതിരൂപത സൗജന്യമായി നടത്തുന്ന ലൂർദ്മാതാ കെയറിലെ അന്തേവാസികൾക്കൊപ്പമായിരുന്നു സംസ്ഥാന തലവന്റെ തലസ്ഥാനത്തെ ഓണാഘോഷം. ഓണസദ്യക്കുമുന്പ് നടന്ന സമ്മേളനത്തിൽ ഗവർണർ അടക്കം വേദിയിൽ സന്നിഹിതരായിരുന്നവരെ സ്വാഗതം നേർന്നു പൂക്കൾ സമർപ്പിക്കാനെത്തിയ രോഗികളായ കുട്ടികളെ അദ്ദേഹം ഒരു മുത്തശ്ശനെ പോലെ ചേർത്തുനിർത്തി. ഒരു കൊച്ചുകുട്ടിയെ തോളിലെടുത്ത് അഭിനന്ദിച്ചു. തങ്ങളുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രഫർമാരോട് അഭ്യർഥിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്കെല്ലാം ഒപ്പംനിന്ന് അദ്ദേഹം ഫോട്ടോയെടുപ്പിച്ചു. വൃദ്ധർക്കു വേണ്ടിയും ഇത്തരം സ്ഥാപനം തുടങ്ങാൻ ഗവർണർ ചങ്ങനാശേരി അതിരൂപതയോട് അഭ്യർത്ഥിച്ചു.
സിദ്ധിഖ് കാപ്പനു ജാമ്യം
തീവ്രവാദ പ്രവർത്തനം ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ച സിദ്ധിഖ് കാപ്പന് രണ്ടുവർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലക്ഷങ്ങൾ ഫീസുള്ള സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷകനായ കപിൽ സിബലാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായത്. സുപ്രീംകോടതി തീവ്രവാദ പ്രവർത്തന കേസിൽ ജാമ്യം അനുവദിച്ചെങ്കിലും ഇഡി അദ്ദേഹത്തിനെതിരേ രജിസ്റ്റർ ചെയ്ത പണം തട്ടിപ്പു കേസിൽ ജാമ്യം കിട്ടാത്തതുകൊണ്ട് പുറത്തിറങ്ങാനായില്ല. കാപ്പനും സംഘവും ഹാത്രയിലേക്ക് യാത്ര ചെയ്ത കാർ മസൂദ് എന്ന് വ്യക്തിയുടെ പേരിൽ വാങ്ങിയതാണ്.അദ്ദേഹത്തിന്റെ പേരിലേക്ക് രണ്ടേകാൽ ലക്ഷം രൂപ കാപ്പൻ 15 ദിവസം മുന്പ് അയച്ചിരുന്നു എന്നതാണ് ഇഡിയുടെ കണ്ടെത്തൽ.
കേരളത്തിലെ ഒരു പത്രത്തിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകനാണ് കാപ്പൻ. അദ്ദേഹം രണ്ടേകാൽ ലക്ഷം രൂപ എങ്ങനെ മസൂദിന് അയച്ചു കൊടുക്കും എന്നാണ് ഇഡി അന്വേഷിക്കുന്നത്.
വിദേശ പര്യടന മേള
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സംഘം ഒക്ടോബർ ഒന്നുമുതൽ രണ്ടാഴ്ച വിദേശത്താവും. ധനമന്ത്രി ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഒപ്പുമുണ്ടാകുമെന്നാണ് സൂചന. ടൂറിസം മന്ത്രി റിയാസ് നാളെ പാരീസിലേക്ക് പോകുന്നുണ്ട്. പണ്ടൊക്കെ മന്ത്രിമാർ വിദേശയാത്രയ്ക്കു പോകുന്പോൾ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. ഉമ്മൻചാണ്ടി സർക്കാരിലെ ഷിബു ബേബി ജോണിന്റെ വിദേശയാത്രകൾക്കെതിരേ ഉയർന്ന വിമർശനങ്ങൾ ഓർക്കുന്നു.
ഫിൻലൻഡ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാനാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്. നാലുദിവസം അവിടെ ഉണ്ടാകും. തുടർന്ന് നോർവേയും യുകെയും സന്ദർശിക്കും. പിണറായി സർക്കാരിലെ മന്ത്രിമാർ ആറുവർഷത്തിനിടെ 82 വിദേശയാത്രകളാണ് നടത്തിയത്.കോവിഡ് ഇല്ലായിരുന്നെങ്കിൽ സംഖ്യ എത്രയോ അധികമാകുമായിരുന്നു! ഇതിൽ 50 എണ്ണം ഒൗദ്യോഗിക ആവശ്യങ്ങൾക്കും 32 എണ്ണം സ്വകാര്യ ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ആയിരുന്നു. മുഖ്യമന്ത്രി നടത്തിയ 15 യാത്രകളിൽ 12 ഉം ഒൗദ്യോഗികമായിരുന്നു.
പ്രഫസർ എൻ.എം. ജോസഫ്
കേരളത്തിലെ പൊതു ജീവിതത്തിലെ അപൂർവ വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച മുൻ മന്ത്രി പ്രഫസർ എൻ.എം.ജോസഫ്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലും ചുറ്റുവട്ടത്തുമെല്ലാം കേരള കോണ്ഗ്രസ് പടർന്നപ്പോഴും അദ്ദേഹം കോണ്ഗ്രസു കാരനായി തുടർന്നു. കോണ്ഗ്രസിൽ ഇന്ദിര തുടക്കം കുറിച്ച ഏകാധിപത്യ പ്രവണതയ്ക്കെതിരേ അദ്ദേഹം സംഘടനയോടൊപ്പം നിലനിന്നു. അദ്ദേഹത്തിന് വ്യക്തികളോ പദവികളോ ആയിരുന്നില്ല, കോണ്ഗ്രസായിരുന്നു വലുത്. അവസാനം ഇന്ദിരയിൽനിന്നു നാടിനെ രക്ഷിക്കുവാൻ ഇടതുപക്ഷം ഒഴികെ ഇന്ത്യയിലെ എല്ലാവരും ഒന്നിച്ച് കൈകോർത്തപ്പോൾ ജനതാ പാർട്ടിയിലെത്തി. പാർട്ടി മത്സരിക്കുവാൻ തെരഞ്ഞെടുത്തപ്പോൾ ജയിക്കുമെന്ന നേരിയ പ്രതീക്ഷപോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം മത്സരിച്ചു. സാക്ഷാൽ പി.സി.ജോർജിനെ തോൽപ്പിച്ച് അട്ടിമറി വിജയം നേടി.
1987ലെ നായനാർ മന്ത്രിസഭയിൽ അംഗമായി. പൂഞ്ഞാറിൽ നിന്നുള്ള മുൻകാല മന്ത്രിമാരായ ടി.എ. തൊമ്മൻ, കെ.എം. ജോർജ് എന്നിവരെപ്പോലെതന്നെ തികച്ചും ആകസ്മികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനവും. 1987 മാർച്ച് 26 ന് നായനാരും കക്ഷിനേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. ജോസഫിന്റെ പാർട്ടി ജനാതാദളിന് രണ്ടു മന്ത്രി സ്ഥാനം കിട്ടി. ആദ്യത്തെ മന്ത്രിയായി പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മന്ത്രി സ്ഥാനത്തിനു വേണ്ടി വൻ തോക്കുകളായ എം.പി. വീരേന്ദ്രകുമാറും പി.ആർ. കുറുപ്പും ഏറ്റുമുട്ടി. രണ്ടു മന്ത്രിമാരും വടക്കു നിന്നാകരുതെന്നും തെക്കൻ മേഖലയിൽ നിന്ന് ഒരാൾക്ക് അവസരം കൊടുക്കണമെന്ന വാദവും ഉയർന്നു. ജോസഫിനെ മന്ത്രിയാക്കിയാൽ പത്തു പൈസ ഉണ്ടാക്കി പാർട്ടിയെ സഹായിക്കാനാവുമോ എന്നാണത്രെ പാർട്ടി സമിതിയിൽ ആരോ ചോദിച്ചത്. അക്കാലത്ത് ജനതാ പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി.വിശ്വംഭരൻ എല്ലാ ദിവസവും വൈകുന്നേരം ദീപികയുടെ തിരുവനന്തപുരം നഗരത്തിലെ ട്യുട്ടേഴ്സ് ലെയിനിലുള്ള ഓഫീസിൽ സൗഹൃദ സന്ദർശനം നടത്തിയിരുന്നു. കെ. സി. സെബാസ്റ്റ്യൻ സാറുമായുള്ള സ്നേഹത്തിൽ നിന്നു തുടങ്ങിയ ഈ പതിവ് അദ്ദേഹം മരിച്ച ശേഷവും തുടർന്നു. അതുകൊണ്ട് പാർട്ടി സമിതിയിലെ ചർച്ചകൾ ഞങ്ങൾ കൃത്യമായി അറിഞ്ഞിരുന്നു.
ജോസഫ് തന്നെയാവും മന്ത്രി ഒരു ദിവസം യോഗത്തിനു തിരിക്കുന്പോൾ വിശ്വംഭരൻ സാർ പറഞ്ഞു. പക്ഷേ ഏപ്രിൽ രണ്ടിന് മന്ത്രിസഭാ വികസനം നടന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്തത് എം.പി. വീരേന്ദ്രകുമാർ. വിശ്വംഭരൻ സാർ പറഞ്ഞു: “ഒരാഴ്ചക്കകം വീരൻ തെറിക്കും. വാർത്ത കൊടുത്തോളു; ഉറപ്പ്”. ദീപിക വാർത്ത കൊടുത്തു. രണ്ടിന് സത്യപ്രതിജ്ഞ നടത്തിയ വീരേന്ദ്രകൂമാർ മൂന്നിനോ നാലിനോ സ്റ്റേറ്റ് കാറിൽ കോഴിക്കോട്ടേയ്ക്ക് തിരിച്ചു. അവിടെ വച്ച് ഏപ്രിൽ ഏഴിന് രാജികൊടുത്തു. ഏപ്രിൽ 14ന് ജോസഫ് വനം മന്ത്രിയായി. അങ്ങനെ നിനച്ചിരിക്കാതെ മന്ത്രിപദവി കിട്ടിയ കേരളത്തിലെ അപൂർവ വ്യക്തിത്വമായി പ്രഫസർ എൻ.എം. ജോസഫ്. മന്ത്രിയായിരിക്കുന്പോഴും അദ്ദേഹം തികച്ചും സാധാരണക്കാരനായിരുന്നു. ചില വൈകുന്നേരങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ അദ്ദേഹവും അക്കാലത്ത് കന്നി എംഎൽഎ ആയിരുന്ന മാത്യു ടി. തോമസും ഒക്കെ കൂടിയിരുന്നു പൊതു ചർച്ചകൾ നടത്തുമായിരുന്നു.
പദവികൾ നേടാനുള്ള ആക്രാന്തം കാണിക്കാതെയും അതിനായി ഒരു നിലപാടും ബലിയർപ്പിക്കാതെയും അദ്ദേഹം മന്ത്രിയായി. അതു നിലനിർത്താൻ മാധ്യമ ബന്ധങ്ങളോ ഒന്നും അദ്ദേഹം ഉണ്ടാക്കിയെടുത്തില്ല. നിലപാടുകളിൽ എക്കാലവും ഉറച്ചുനിന്നു. സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങുന്പോൾ പഴയ ജോസഫായി ജനക്കൂട്ടത്തിൽ അലിഞ്ഞു. ബസിലും തീവണ്ടിയിലും സഞ്ചരിച്ചു. നടപ്പിലും ഇരുപ്പിലും പൊരുമാറ്റത്തിലുമെല്ലാം വിനയം നിറഞ്ഞ രീതികൾ. കോളജ് അധ്യാപകൻ എന്ന നിലയിൽ തനിക്കുള്ള വരുമാനത്തിന് ചേർന്ന ജീവിതം മാത്രം എന്നും നയിച്ചു. വാക്കുകളിൽ അഹങ്കാരമോ ആത്മപ്രശംസകളോ ഉണ്ടായില്ല. അടുത്തറിയുന്നവരുടെ മനസിൽ നല്ല മനുഷ്യനായി.