ജോര്‍ജ് കള്ളിവയലില്‍
ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഇന്നലെ സമാപിച്ച ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി സമ്മേളനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം. സമര്ഖണ്ഡില്നിന്നു തിരിച്ചെത്തിയാല്‍ രാജ്യത്തു വീണ്ടും സര്‍വത്ര മോദിമയമാണ്. ഉച്ചയൂണില്‍ വരെ മോദി എത്തി! മോദിയുടെ പിറന്നാള്‍ പ്രമാണിച്ച് ഡല്‍ഹി കൊണാട്ട് പ്ലേസിലെ (രാജീവ് ചൗക്ക്) ഒരു റസ്റ്ററന്റ് ‘56 ഇഞ്ച് മോദിജി താലി’ എന്ന പേരില്‍ ഉച്ചഭക്ഷണം പുറത്തിറക്കി.
ഒരു പാത്രത്തില്‍ 56 ഇനങ്ങളോടു കൂടിയ ഉച്ചയൂണ് ഇന്നുമുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഈ ഭക്ഷണം മുഴുവന്‍ 40 മിനിറ്റിനകം ഏതെങ്കിലും ദമ്പതികള്‍ കഴിച്ചുതീര്‍ത്താല്‍ എട്ടര ലക്ഷം രൂപയുടെ അവാര്‍ഡും അര്‍ദര്‍.2 എന്ന റസ്റ്ററന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാംസ, സസ്യ ഭക്ഷണങ്ങളുടെ രണ്ടു തരം 56 ഇനം ഊണ് ലഭ്യമാണ്. ഭക്ഷണത്തില്‍ വരെ മോദിയെ എത്തിച്ച ആരാധകരുള്ള രാജ്യത്ത് എന്തെല്ലാം കാണേണ്ടിവന്നേക്കാം. ഒരു നേരത്തെ അത്താഴത്തിനു വിഷമിക്കുന്ന ഇന്ത്യയിലെ 30 കോടിയോളം ദരിദ്രരുടെ പട്ടിണി മാറ്റാനാകട്ടെ ഇനിയുള്ള ശ്രമങ്ങള്‍.
മോദി-ഷി കണ്ടു, കണ്ടില്ല
ഉസ്ബെക്കിസ്ഥാനിലെ ചരിത്രനഗരമായ സമര്‍ഖണ്ഡില്‍ വ്യാഴാഴ്ചയും ഇന്നലെയുമായി നടന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടി ഇന്ത്യക്കും നിര്‍ണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷവ്കത് മിര്‍സിയോവ് എന്നിവര്‍ മുതല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വരെയുള്ള രാഷ്ട്രനേതാക്കള്‍ സമര്‍ഖണ്ഡിലെ ഉച്ചകോടിയില്‍ പങ്കെടുത്തു. നിരീക്ഷക, അതിഥിരാജ്യങ്ങളായ മധേ്യഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളുമെത്തി.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവും തായ്വാനിലെ ചൈനയുടെ ആക്രമണാത്മക സൈനിക നിലപാടും ഉയര്‍ത്തുന്ന പ്രക്ഷുബ്ധതയ്ക്കിടയിലാണ് എസ്സിഒ ഉച്ചകോടി നടന്നത്. അംഗരാജ്യങ്ങളുടെ തന്ത്രപരമായ സുസ്ഥിരത, ഏഷ്യാ പസഫിക് മേഖലയിലെ സ്ഥിതി, പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍, വ്യാപാരവും ഊര്‍ജ വിതരണവും വര്‍ധിപ്പിക്കല്‍, ഐക്യരാഷ്ട്രസഭ, ജി 20 എന്നിവയിലെ പരസ്പര സഹകരണം, നിലപാടുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡിനു ശേഷം രാഷ്ട്രനേതാക്കള്‍ നേരിട്ടു പങ്കെടുത്ത എസ്സിഒ സമ്മേളനം പ്രതീക്ഷിച്ച പ്രാധാന്യം നേടി. ഗല്‍വാന്‍ താഴ്വരയില് അടക്കം ലഡാക്ക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് 2020ല്‍ സൈനികസംഘര്‍ഷം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും ഷി ജിംഗ്പിംഗും മുഖാമുഖം കണ്ടത്.
ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും വേദിയില്‍ കൂടിക്കണ്ടെങ്കിലും നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാതെപോയതു ക്ഷീണമാണ്. വ്യാഴാഴ്ച രാത്രിയിലെ അനൗദ്യോഗിക അത്താഴവിരുന്നില്‍ ഷി ജിംഗ്പിംഗും നരേന്ദ്ര മോദിയും അഭാവംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ജിംഗ്പിംഗും പുടിനും തമ്മിലും ജിംഗ്പിംഗും പാക് പ്രധാനമന്ത്രി ഷെരീഫും തമ്മിലും നേരിട്ടു ചര്‍ച്ച നടന്നു. മോദി- ഷെരീഫ് ചര്‍ച്ചയും ഉണ്ടായില്ല. ഇറാന് പ്രസിഡന്റ് റൈസിയും ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് മിര്സിയോവുമായി മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രതീക്ഷാജനകമാണ്. തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായും മോദി ചര്‍ച്ച നടത്തി.
ചൈനയുടെ തന്ത്രങ്ങള്‍
അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേധാവിത്വം തകര്‍ക്കാന്‍ ചൈനയും റഷ്യയും കൈ കോര്‍ക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ചൈന-റഷ്യന്‍ പ്രസിഡന്റുമാരുടെ മുഖാമുഖത്തില്‍ കണ്ടത്. എന്നാല്‍ റഷ്യയുടെ യുക്രെയ്ന് അതിക്രമത്തെ ചൈന പിന്തുണച്ചതുമില്ല. റഷ്യയുടെ താത്പര്യങ്ങളേക്കാളേറെ സ്വന്തം മേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ലോകം അതീവ ശ്രദ്ധയോടെയാണു വീക്ഷിക്കുക. ചൈനയുടെ നീക്കങ്ങള്‍ റഷ്യയേക്കാളും ഭീഷണിയാവുക ഇന്ത്യക്കാണ്.
ഏകധ്രുവലോകം സൃഷ്ടിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് പുടിന് പറഞ്ഞു. യുക്രെയ്ന് പ്രതിസന്ധിയുടെ കാര്യത്തില്‍ ചൈനീസ് സുഹൃത്തുക്കളുടെ സമതുലിത നിലപാടിനെ വളരെയധികം വിലമതിക്കുന്നു എന്ന് ‘പ്രിയ സഖാവ് ഷി ജിംഗ്പിംഗി’നോടു പുടിന് പറഞ്ഞു. “പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെ”ന്നായിരുന്നു ഷിയുടെ പ്രതികരണം. ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ കുറയ്ക്കുമ്പോള്‍ ചൈനയിലേക്കും ഏഷ്യയിലേക്കും ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നതാണു കാണാനാകുക.
ചൈന, റഷ്യ, ഇന്ത്യ ത്രികക്ഷി ഉച്ചകോടിക്കായുള്ള ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ചൈനയുടെ നിലപാടാകും പ്രധാനം. റഷ്യന്‍ പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി മോദിയും നടത്തിയ വിശദമായ ചര്‍ച്ചകള്‍ പക്ഷേ ശുഭസൂചനയാണ്. യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ സന്തുലിതമായിരുന്നു. റഷ്യയെ തള്ളാതെയും യുക്രെയ്നെ അനുകൂലിച്ചും ഇന്ത്യ നടത്തിയ സങ്കീര്‍ണമായൊരു ബാലന്‍സിംഗ് വിദേശകാര്യ നയതന്ത്രത്തില്‍ ശ്രദ്ധേയമായി.
നായകപദവിയില്‍ ഇന്ത്യ
എസ്സിഒയുടെ അടുത്ത ഒരു വര്‍ഷത്തെ അധ്യക്ഷപദം ഇന്നലെ ഇന്ത്യക്കു കൈമാറി. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രബല രാഷ്ട്രങ്ങളുടെ ഗ്രൂപ്പായ ജി 20ന്റെ അധ്യക്ഷസ്ഥാനവും ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ ഏറ്റെടുക്കും. അടുത്ത വര്‍ഷം എസ്സിഒ ഉച്ചകോടി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ഇന്നലെ ഉറപ്പു നല്കി. എസ്സിഒ അധ്യക്ഷനായതില്‍ ഇന്ത്യക്ക് ആശംസകള്‍ നേരാനും ഷി ജിംഗ്പിംഗ് മറന്നില്ല.
ഏഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷാ, സാമ്പത്തിക സഹകരണ സഖ്യമാണ് 2001 ജൂണില്‍ ചൈനയിലെ ഷാംഗ്ഹായില്‍ ആരംഭിച്ച എസ്സിഒ എന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന്. ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ സ്ഥാപക അംഗങ്ങളാണുള്ളത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും പൂര്‍ണ അംഗങ്ങളായി ചേര്‍ന്നു. ഇറാന്‍കൂടി പൂര്‍ണ സ്ഥിരാംഗം ആകുന്നതോടെ എസ്സിഒ കൂടുതല്‍ ശക്തമാകും. ആഗോള ജിഡിപിയുടെ 30 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും വരുന്ന വലിയ ബഹുമുഖ സംഘടനകളിലൊന്നായി എസ്സിഒ മാറിക്കഴിഞ്ഞു.
ഇറാനു പുറമെ പൂര്‍ണ അംഗത്വത്തിന് താത്പര്യമുള്ള അഫ്ഗാനിസ്ഥാന്, ബെലാറസ്, മംഗോളിയ എന്നീ നിരീക്ഷക രാജ്യങ്ങളും അര്‍മേനിയ, അസര്ബൈജാന്, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നീ സംഭാഷണ പങ്കാളികളും എസ്സിഒയില് ഉള്‍പ്പടുന്നു. നിരീക്ഷകരും അതിഥികളുമായാണ് ഈ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക.
ഉയരട്ടെ, ഉത്പാദനം
ഇന്ത്യയെ ഒരു ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ എസ്സിഒ ഉച്ചകോടിയില്‍ പറഞ്ഞത്. ശക്തമായ വിതരണ ശൃംഖല അനിവാര്യമാണ്. കോവിഡ്, യുക്രെയ്ന് പ്രതിസന്ധികള്‍ എന്നിവ മൂലം ആഗോള വിതരണശൃംഖലകള്‍ തടസപ്പെട്ട പശ്ചാത്തലത്തില്‍ ഇതിനു പ്രാധാന്യമേറെയാണ്. മികച്ച കണക്റ്റിവിറ്റിയും പരസ്പരം ട്രാന്‍സിറ്റ് അവകാശങ്ങളും ഉണ്ടാകണം. പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കു സാധനങ്ങള്‍ അയയ്ക്കാന്‍ മാസങ്ങളെടുത്തു. പിന്‍വാങ്ങാന്‍ കഴിയാത്ത വിതരണശൃംഖല മേഖലയില്‍ ഉണ്ടാക്കാന്‍ സംഘടനയ്ക്കു കഴിയണമെന്ന് മോദി ആവശ്യപ്പെട്ടു.
രാജ്യത്തു സാമ്പത്തിക സ്ഥിരതയുണ്ട്. ഈ വര്‍ഷം 7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കും. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്ന്നതായിരിക്കുമിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. റാഗി, പഞ്ഞപ്പുല്ല്, ചോളം തുടങ്ങിയ മില്ലെറ്റുകളാണ് ഭാവിയുടെ ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിപ്പോള്‍ 70,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം യൂണികോണുകളും ഉണ്ടെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലയിലും നവീകരണത്തിനു പിന്തുണയ്ക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, നവീന കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യകള്‍, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയില്‍ കൂടുതല്‍ സഹകരണത്തിനായി ശക്തമായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറയുന്നു.
സമാധാനം, സുരക്ഷ മുഖ്യം
കോവിഡും റഷ്യ-യുക്രെയ്ന് യുദ്ധവും അമേരിക്കയും ചൈനയും ഇരുപക്ഷത്തായി മൂപ്പിക്കുന്ന തായ്വാനിലെ സ്ഥിതിയും മുതല്‍ ഇന്ത്യയുടെ ചൈന, പാക്കിസ്ഥാന് അതിര്‍ത്തികളിലെ സംഘര്‍ഷങ്ങള്‍ വരെ സാമ്പത്തിക വളര്‍ച്ച, വ്യാപാരം, വികസനം എന്നിവ മുതല്‍ പൊതുവായ പുരോഗതിക്കും സമാധാനത്തിനും തടസങ്ങളാണ്. ഷാംഗ്ഹായി സഹകരണം പോലുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മകളിലൂടെ ഇവ രമ്യമായി പരിഹരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണു മുഖ്യം.
ലോകസമാധാനത്തിനും ആഭ്യന്തര സമാധാനത്തിനുമുള്ള ഏതൊരു ശ്രമവും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും പുരോഗതിക്കും സുരക്ഷയ്ക്കും പരമപ്രധാനമാണ്. സാമ്പത്തിക, വ്യാപാര, ശാസ്ത്ര-സാങ്കേതിക, കാര്‍ഷിക, വ്യാവസായിക, സാംസ്കാരിക സഹകരണങ്ങളിലൂടെ പുരോഗിതയും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കട്ടെ.
ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഇന്നലെ സമാപിച്ച ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി സമ്മേളനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം. സമര്ഖണ്ഡില്നിന്നു തിരിച്ചെത്തിയാല്‍ രാജ്യത്തു വീണ്ടും സര്‍വത്ര മോദിമയമാണ്. ഉച്ചയൂണില്‍ വരെ മോദി എത്തി! മോദിയുടെ പിറന്നാള്‍ പ്രമാണിച്ച് ഡല്‍ഹി കൊണാട്ട് പ്ലേസിലെ (രാജീവ് ചൗക്ക്) ഒരു റസ്റ്ററന്റ് ‘56 ഇഞ്ച് മോദിജി താലി’ എന്ന പേരില്‍ ഉച്ചഭക്ഷണം പുറത്തിറക്കി.
ഒരു പാത്രത്തില്‍ 56 ഇനങ്ങളോടു കൂടിയ ഉച്ചയൂണ് ഇന്നുമുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഈ ഭക്ഷണം മുഴുവന്‍ 40 മിനിറ്റിനകം ഏതെങ്കിലും ദമ്പതികള്‍ കഴിച്ചുതീര്‍ത്താല്‍ എട്ടര ലക്ഷം രൂപയുടെ അവാര്‍ഡും അര്‍ദര്‍.2 എന്ന റസ്റ്ററന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാംസ, സസ്യ ഭക്ഷണങ്ങളുടെ രണ്ടു തരം 56 ഇനം ഊണ് ലഭ്യമാണ്. ഭക്ഷണത്തില്‍ വരെ മോദിയെ എത്തിച്ച ആരാധകരുള്ള രാജ്യത്ത് എന്തെല്ലാം കാണേണ്ടിവന്നേക്കാം. ഒരു നേരത്തെ അത്താഴത്തിനു വിഷമിക്കുന്ന ഇന്ത്യയിലെ 30 കോടിയോളം ദരിദ്രരുടെ പട്ടിണി മാറ്റാനാകട്ടെ ഇനിയുള്ള ശ്രമങ്ങള്‍.
മോദി-ഷി കണ്ടു, കണ്ടില്ല
ഉസ്ബെക്കിസ്ഥാനിലെ ചരിത്രനഗരമായ സമര്‍ഖണ്ഡില്‍ വ്യാഴാഴ്ചയും ഇന്നലെയുമായി നടന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടി ഇന്ത്യക്കും നിര്‍ണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷവ്കത് മിര്‍സിയോവ് എന്നിവര്‍ മുതല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വരെയുള്ള രാഷ്ട്രനേതാക്കള്‍ സമര്‍ഖണ്ഡിലെ ഉച്ചകോടിയില്‍ പങ്കെടുത്തു. നിരീക്ഷക, അതിഥിരാജ്യങ്ങളായ മധേ്യഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളുമെത്തി.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവും തായ്വാനിലെ ചൈനയുടെ ആക്രമണാത്മക സൈനിക നിലപാടും ഉയര്‍ത്തുന്ന പ്രക്ഷുബ്ധതയ്ക്കിടയിലാണ് എസ്സിഒ ഉച്ചകോടി നടന്നത്. അംഗരാജ്യങ്ങളുടെ തന്ത്രപരമായ സുസ്ഥിരത, ഏഷ്യാ പസഫിക് മേഖലയിലെ സ്ഥിതി, പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍, വ്യാപാരവും ഊര്‍ജ വിതരണവും വര്‍ധിപ്പിക്കല്‍, ഐക്യരാഷ്ട്രസഭ, ജി 20 എന്നിവയിലെ പരസ്പര സഹകരണം, നിലപാടുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡിനു ശേഷം രാഷ്ട്രനേതാക്കള്‍ നേരിട്ടു പങ്കെടുത്ത എസ്സിഒ സമ്മേളനം പ്രതീക്ഷിച്ച പ്രാധാന്യം നേടി. ഗല്‍വാന്‍ താഴ്വരയില് അടക്കം ലഡാക്ക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് 2020ല്‍ സൈനികസംഘര്‍ഷം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദിയും ഷി ജിംഗ്പിംഗും മുഖാമുഖം കണ്ടത്.
ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും വേദിയില്‍ കൂടിക്കണ്ടെങ്കിലും നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാതെപോയതു ക്ഷീണമാണ്. വ്യാഴാഴ്ച രാത്രിയിലെ അനൗദ്യോഗിക അത്താഴവിരുന്നില്‍ ഷി ജിംഗ്പിംഗും നരേന്ദ്ര മോദിയും അഭാവംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ജിംഗ്പിംഗും പുടിനും തമ്മിലും ജിംഗ്പിംഗും പാക് പ്രധാനമന്ത്രി ഷെരീഫും തമ്മിലും നേരിട്ടു ചര്‍ച്ച നടന്നു. മോദി- ഷെരീഫ് ചര്‍ച്ചയും ഉണ്ടായില്ല. ഇറാന് പ്രസിഡന്റ് റൈസിയും ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് മിര്സിയോവുമായി മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രതീക്ഷാജനകമാണ്. തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായും മോദി ചര്‍ച്ച നടത്തി.
ചൈനയുടെ തന്ത്രങ്ങള്‍
അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേധാവിത്വം തകര്‍ക്കാന്‍ ചൈനയും റഷ്യയും കൈ കോര്‍ക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ചൈന-റഷ്യന്‍ പ്രസിഡന്റുമാരുടെ മുഖാമുഖത്തില്‍ കണ്ടത്. എന്നാല്‍ റഷ്യയുടെ യുക്രെയ്ന് അതിക്രമത്തെ ചൈന പിന്തുണച്ചതുമില്ല. റഷ്യയുടെ താത്പര്യങ്ങളേക്കാളേറെ സ്വന്തം മേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ലോകം അതീവ ശ്രദ്ധയോടെയാണു വീക്ഷിക്കുക. ചൈനയുടെ നീക്കങ്ങള്‍ റഷ്യയേക്കാളും ഭീഷണിയാവുക ഇന്ത്യക്കാണ്.
ഏകധ്രുവലോകം സൃഷ്ടിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് പുടിന് പറഞ്ഞു. യുക്രെയ്ന് പ്രതിസന്ധിയുടെ കാര്യത്തില്‍ ചൈനീസ് സുഹൃത്തുക്കളുടെ സമതുലിത നിലപാടിനെ വളരെയധികം വിലമതിക്കുന്നു എന്ന് ‘പ്രിയ സഖാവ് ഷി ജിംഗ്പിംഗി’നോടു പുടിന് പറഞ്ഞു. “പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെ”ന്നായിരുന്നു ഷിയുടെ പ്രതികരണം. ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ കുറയ്ക്കുമ്പോള്‍ ചൈനയിലേക്കും ഏഷ്യയിലേക്കും ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നതാണു കാണാനാകുക.
ചൈന, റഷ്യ, ഇന്ത്യ ത്രികക്ഷി ഉച്ചകോടിക്കായുള്ള ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ചൈനയുടെ നിലപാടാകും പ്രധാനം. റഷ്യന്‍ പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി മോദിയും നടത്തിയ വിശദമായ ചര്‍ച്ചകള്‍ പക്ഷേ ശുഭസൂചനയാണ്. യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ സന്തുലിതമായിരുന്നു. റഷ്യയെ തള്ളാതെയും യുക്രെയ്നെ അനുകൂലിച്ചും ഇന്ത്യ നടത്തിയ സങ്കീര്‍ണമായൊരു ബാലന്‍സിംഗ് വിദേശകാര്യ നയതന്ത്രത്തില്‍ ശ്രദ്ധേയമായി.
നായകപദവിയില്‍ ഇന്ത്യ
എസ്സിഒയുടെ അടുത്ത ഒരു വര്‍ഷത്തെ അധ്യക്ഷപദം ഇന്നലെ ഇന്ത്യക്കു കൈമാറി. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രബല രാഷ്ട്രങ്ങളുടെ ഗ്രൂപ്പായ ജി 20ന്റെ അധ്യക്ഷസ്ഥാനവും ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ ഏറ്റെടുക്കും. അടുത്ത വര്‍ഷം എസ്സിഒ ഉച്ചകോടി സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ഇന്നലെ ഉറപ്പു നല്കി. എസ്സിഒ അധ്യക്ഷനായതില്‍ ഇന്ത്യക്ക് ആശംസകള്‍ നേരാനും ഷി ജിംഗ്പിംഗ് മറന്നില്ല.
ഏഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷാ, സാമ്പത്തിക സഹകരണ സഖ്യമാണ് 2001 ജൂണില്‍ ചൈനയിലെ ഷാംഗ്ഹായില്‍ ആരംഭിച്ച എസ്സിഒ എന്ന ഷാംഗ്ഹായ് കോ-ഓപ്പറേഷന്. ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നീ സ്ഥാപക അംഗങ്ങളാണുള്ളത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും പൂര്‍ണ അംഗങ്ങളായി ചേര്‍ന്നു. ഇറാന്‍കൂടി പൂര്‍ണ സ്ഥിരാംഗം ആകുന്നതോടെ എസ്സിഒ കൂടുതല്‍ ശക്തമാകും. ആഗോള ജിഡിപിയുടെ 30 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും വരുന്ന വലിയ ബഹുമുഖ സംഘടനകളിലൊന്നായി എസ്സിഒ മാറിക്കഴിഞ്ഞു.
ഇറാനു പുറമെ പൂര്‍ണ അംഗത്വത്തിന് താത്പര്യമുള്ള അഫ്ഗാനിസ്ഥാന്, ബെലാറസ്, മംഗോളിയ എന്നീ നിരീക്ഷക രാജ്യങ്ങളും അര്‍മേനിയ, അസര്ബൈജാന്, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നീ സംഭാഷണ പങ്കാളികളും എസ്സിഒയില് ഉള്‍പ്പടുന്നു. നിരീക്ഷകരും അതിഥികളുമായാണ് ഈ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക.
ഉയരട്ടെ, ഉത്പാദനം
ഇന്ത്യയെ ഒരു ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ എസ്സിഒ ഉച്ചകോടിയില്‍ പറഞ്ഞത്. ശക്തമായ വിതരണ ശൃംഖല അനിവാര്യമാണ്. കോവിഡ്, യുക്രെയ്ന് പ്രതിസന്ധികള്‍ എന്നിവ മൂലം ആഗോള വിതരണശൃംഖലകള്‍ തടസപ്പെട്ട പശ്ചാത്തലത്തില്‍ ഇതിനു പ്രാധാന്യമേറെയാണ്. മികച്ച കണക്റ്റിവിറ്റിയും പരസ്പരം ട്രാന്‍സിറ്റ് അവകാശങ്ങളും ഉണ്ടാകണം. പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാനിലേക്കു സാധനങ്ങള്‍ അയയ്ക്കാന്‍ മാസങ്ങളെടുത്തു. പിന്‍വാങ്ങാന്‍ കഴിയാത്ത വിതരണശൃംഖല മേഖലയില്‍ ഉണ്ടാക്കാന്‍ സംഘടനയ്ക്കു കഴിയണമെന്ന് മോദി ആവശ്യപ്പെട്ടു.
രാജ്യത്തു സാമ്പത്തിക സ്ഥിരതയുണ്ട്. ഈ വര്‍ഷം 7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കും. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്ന്നതായിരിക്കുമിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. റാഗി, പഞ്ഞപ്പുല്ല്, ചോളം തുടങ്ങിയ മില്ലെറ്റുകളാണ് ഭാവിയുടെ ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിപ്പോള്‍ 70,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം യൂണികോണുകളും ഉണ്ടെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലയിലും നവീകരണത്തിനു പിന്തുണയ്ക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, നവീന കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യകള്‍, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയില്‍ കൂടുതല്‍ സഹകരണത്തിനായി ശക്തമായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറയുന്നു.
സമാധാനം, സുരക്ഷ മുഖ്യം
കോവിഡും റഷ്യ-യുക്രെയ്ന് യുദ്ധവും അമേരിക്കയും ചൈനയും ഇരുപക്ഷത്തായി മൂപ്പിക്കുന്ന തായ്വാനിലെ സ്ഥിതിയും മുതല്‍ ഇന്ത്യയുടെ ചൈന, പാക്കിസ്ഥാന് അതിര്‍ത്തികളിലെ സംഘര്‍ഷങ്ങള്‍ വരെ സാമ്പത്തിക വളര്‍ച്ച, വ്യാപാരം, വികസനം എന്നിവ മുതല്‍ പൊതുവായ പുരോഗതിക്കും സമാധാനത്തിനും തടസങ്ങളാണ്. ഷാംഗ്ഹായി സഹകരണം പോലുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മകളിലൂടെ ഇവ രമ്യമായി പരിഹരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണു മുഖ്യം.
ലോകസമാധാനത്തിനും ആഭ്യന്തര സമാധാനത്തിനുമുള്ള ഏതൊരു ശ്രമവും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും പുരോഗതിക്കും സുരക്ഷയ്ക്കും പരമപ്രധാനമാണ്. സാമ്പത്തിക, വ്യാപാര, ശാസ്ത്ര-സാങ്കേതിക, കാര്‍ഷിക, വ്യാവസായിക, സാംസ്കാരിക സഹകരണങ്ങളിലൂടെ പുരോഗിതയും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കട്ടെ.