ജോസ് കുമ്പിളുവേലില്‍
വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ജര്‍മനി ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിദഗ്ധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളിക്ഷാമം പരിഹരിക്കുകയാണു ലക്ഷ്യം. യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് ജോലി കണ്ടെത്തുന്നത് എളുപ്പമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഗ്രീന്‍ കാര്‍ഡ് വരുന്നതോടെ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ ജോലി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഏളുപ്പമാകും.അതില്‍ ഏറ്റവും ശ്രദ്ധേയം തൊഴിൽ ഓഫറില്ലാതെ പോലും ജര്‍മനിയിലേക്ക് ജോലി തേടാനുള്ള അവസരം നല്കുന്നു എന്നതാണ്. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലാണ് ജര്‍മനി സ്വന്തം ഗ്രീന്‍ കാര്‍ഡ് വിഭാവനം ചെയ്യുന്നതെന്ന് തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹൈൽ അറിയിച്ചു. ജര്‍മന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചാന്സെന് കാര്‍ട്ടെ അതായത് (ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ്) എന്നായിരിക്കും ഇതിന്റെ ഔദ്യോഗികമായ പേര്.
യോഗ്യതകള്‍
സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രഫഷണല്‍ പരിചയം, ജര്‍മനിയില്‍ മുന്‍പ് താമസിച്ച പരിചയമോ അല്ലെങ്കില്‍ നിര്‍ദിഷ്ട ബിടുB2 ഭാഷാ പരിജ്ഞാനമോ, 35 വയസില്‍ താഴെ പ്രായം എന്നിവയാണ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകള്‍. ഈ ശരത്കാലത്തില്‍ നിയമം പ്രാബല്യത്തിലാവും. എന്നാല്‍ ഗ്രീന്‍കാര്‍ഡ് വിസക്കാരുടെ ശമ്പളസ്കെയില്‍ എത്രയാണെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കുടിയേറ്റം എളുപ്പമാകും
രാജ്യത്തെ വ്യവസായമേഖല ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്. തൊഴിലാളിക്ഷാമം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയം ഇതിന് അനുമതി നല്‍കിയത്. ജര്‍മനിയിലെ യുവജനസംഖ്യ കുറയുന്നതിനാൽ റിക്രൂട്ട് ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്കും മുന്‍ഗണന നല്‍കും. പരിശീലനവും കൂടുതല്‍ കുടിയേറ്റവും ശക്തിപ്പെടുത്തി വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാണ് ഫെഡറല്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നത്. 2026ഓടെ 2,40,000 അധികവിദഗ്ധ തൊഴിലാളികള്‍ ആവശ്യമായി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് ഒക്യുപേഷണല്‍ റിസര്‍ച്ച് (IAB) പ്രകാരം, ജനസംഖ്യാപരമായ മാറ്റത്തെ പ്രതിരോധിക്കാന്‍ ജര്‍മനിക്ക് വർഷംതോറും 4,00,000 മുതല്‍ 5,00,000 വരെ ആളുകളുടെ ‘നെറ്റ് ഇമിഗ്രേഷന്റെ’ ആവശ്യമാണുള്ളത്.
കാനഡയുമായി വ്യത്യാസം
കാനഡയുടെ പോയിന്റ്സ് സിസ്റ്റത്തില്‍നിന്നു വ്യത്യസ്തമായ രീതിയാണ് ജര്‍മന്‍ ഗ്രീന്‍ കാര്‍ഡ് പിന്തുടരുക. ഈ മാനദണ്ഡങ്ങള്‍ തൊഴിലുടമകള്‍ക്ക് പ്രധാനമാണെങ്കില്‍, റിക്രൂട്ട്മെന്റ് സമയത്ത് തീരുമാനിക്കാം. അവര്‍ക്ക് പ്രീ-സെലക്ഷന് എന്ന നിലയില്‍ ഒരു കാര്‍ഡ് ആവശ്യമില്ലാതെ വരും. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിയാണെങ്കില്‍, അപേക്ഷകര്‍ക്ക് ജര്‍മന്‍ സംസാരിക്കാനാകുമോ എന്ന് അവര്‍ ശ്രദ്ധിക്കില്ല. എന്നാല്‍ യോഗ്യതയും ഭാഷാ വൈദഗ്ധ്യവും ഒരുപോലെ പ്രധാനവുമാണ്.
തൊഴിലാളിക്ഷാമം
ജര്‍മനിിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം കുറച്ചുകാലമായി ഒരു പ്രശ്നമാണ്. മെറ്റല്‍, ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് ഇന്‍ഡസ്ട്രീസിലെ ജര്‍മന്‍ എംപ്ലോയേഴ്സ് അസോസിയേഷനുകളുടെ ഫെഡറേഷന് ഓഫ് ജര്‍മന്‍ എംപ്ലോയേഴ്സ് അസോസിയേഷനുകള്‍ പറയുന്നത്, ഈ മേഖലയിലെ ഓരോ അഞ്ച് കമ്പനികളില്‍ രണ്ടെണ്ണത്തിലും ജീവനക്കാരുടെ അഭാവം മൂലം ഉത്പാദനം തടസപ്പെടുന്നതായി കാണുന്നു എന്നാണ്. എന്നാല്‍ ജര്‍മനിയിലെ സെന്‍ട്രല്‍ അസോസിയേഷന് ഫോര്‍ സ്കില്‍ഡ് ക്രാഫ്റ്റ്സ് (ZDH) പറയുന്നത് രാജ്യത്ത് ഏകദേശം 2,50,000 വിദഗ്ധ കരകൗശല വേണമെന്നാണ്.
ഇയു ഇതര രാജ്യങ്ങളില്‍നിന്ന് ജോലിക്കായി ജര്‍മനിയിലേക്കു കുടിയേറുന്ന വൈദഗ്ധ്യമുള്ളവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉയര്‍ന്നുവെങ്കിലും അത് താരതമ്യേന കുറവാണ്. ഒരു പഠനറിപ്പോർട്ട് പ്രകാരം, 2019ല്‍ ജര്‍മനിയിലേക്ക് പ്രവേശിക്കുന്ന യോഗ്യതയുള്ള തൊഴിലാളികളുടെ എണ്ണം വെറും 60,000ത്തില്‍ കൂടുതലായിരുന്നു. ആ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍നിന്ന് ജര്‍മനിയിലേക്ക് നടന്ന കുടിയേറ്റത്തിന്റെ 12% മാത്രമാണിത്.
വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മനിക്ക് കുറച്ച് സാംസ്കാരിക പോരായ്മകളുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നത് കുറവാണ്. നൈപുണ്യമുള്ള തൊഴിലാളികള്‍ മിക്കവാറും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.
ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് പദ്ധതി
ഇവിടത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഒരു നിശ്ചിത കാലയളവിലേക്ക് ഇവിടെ ജോലിയോ പരിശീലനമോ അന്വേഷിക്കുന്നതിന് എത്ര പേര്‍ക്ക് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡുമായി ജര്‍മനിയിലേക്ക് വരാം എന്നതിന് ഒരു ക്വാട്ട നിശ്ചയിക്കുന്നു. ഈ സമയത്ത് അവര്‍ക്ക് സ്വന്തം ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ കഴിയണം.
മറ്റൊരു പ്രശ്നം, ജര്‍മന്‍ തൊഴിലുടമകള്‍ പരമ്പരാഗതമായി സര്‍ട്ടിഫിക്കറ്റുകളും യോഗ്യതകളും ഉപയോഗിച്ച് ഉയര്‍ന്ന പട്ടിക സജ്ജീകരിക്കുന്നുണ്ട് എന്നതാണ്. ഇതു പലപ്പോഴും ജര്‍മനിയില്‍ അംഗീകരിക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അംഗീകരിക്കാന്‍ മാസങ്ങള്‍ എടുക്കും. പ്രാദേശിക ഉദ്യോഗസ്ഥർക്ക് ജർമൻ ഇതര ഭാഷയിലുള്ള പരിജ്ഞാനക്കുറവ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ കാലതാമസം വരുത്തുന്നു. പലപ്പോഴും സര്‍ട്ടിഫിക്കറ്റുകളുടെ വിവര്‍ത്തനം ആവശ്യമായിവരുന്നു.
മുന്‍കാല അനുഭവം
2000ല്‍ അന്നത്തെ ജര്‍മന്‍ ചാന്‍സലറായിരുന്ന ഗേഹാര്‍ഡ് ഷ്രോയ്ഡര്‍ ജര്‍മനിക്കുവേണ്ടി പ്രതിവര്‍ഷം ഒരു ലക്ഷം മാര്‍ക്ക് ശമ്പളത്തില്‍ 20,000 ഐടി വിദഗ്ധരെ ലക്ഷ്യമിട്ട് ഗ്രീന്‍ കാര്‍ഡ് പ്രാബല്യത്തിലാക്കിയെങ്കിലും ലക്ഷ്യം കണ്ടെത്താനാവാതെ പിന്‍വാങ്ങേണ്ടിവന്നു. അന്നാവട്ടെ ജര്‍മന്‍ ഭാഷ ആവശ്യമില്ലാതിരുന്നുവെങ്കിലും പിന്നീട് വേണമായിരുന്നു. ഏതാണ്ട് 14,500ഓളം ആളുകളാണ് ആകെ ഈ വീസയില്‍ അന്ന് ജര്‍മനിയില്‍ കുടിയേറിയത്. ഇന്ത്യക്കാരായിരുന്നു കൂടുതലും. ഇതില്‍ ഒട്ടനവധിയാളുകള്‍ ഭാഷാ പ്രശ്നം കാരണം തിരികെപ്പോയി. 300 ഓളം മലയാളികളാണ് ജര്‍മനിയില്‍ അന്ന് പിടിച്ചുനിന്നത്.
പിന്നീട് 2007ലും 2009ലും ജര്‍മനി ബ്ലൂകാര്‍ഡ് കൊണ്ടുവന്നു. പരാജയപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയന് മൊത്തമായി ബ്ലൂകാര്‍ഡ് പ്രാബല്യത്തിലാക്കിയതിന്റെ പിന്നാലെ 2013 ല്‍ ജര്‍മനിയും ബ്ലൂകാര്‍ഡ് നടപ്പിലാക്കിയത് ഇപ്പോഴും തുടരുന്നു. ഇതുകൂടാതെയാണ് പുതിയ ഗ്രീന്‍ കാര്‍ഡ് ഇപ്പോള്‍ കൊണ്ടുവരുന്നത്. നിലവില്‍ ഐടി മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ജോലിക്കാരില്ലാത്ത അവസ്ഥയാണുള്ളത്.
ജോബ് സീക്കര്‍ വീസ
നിലവില്‍ ജോബ് സീക്കര്‍ വീസ ജര്‍മനിക്കുണ്ട്. ജോബ് ഓഫര്‍ ഇല്ലാതെതന്നെ ഈ വീസയില്‍ ജര്മനിയിലലെത്തി ആറുമാസം നില്ക്കാം. അതിനിടയില്‍ ജോലി കണ്ടുപിടിച്ച് പേപ്പറുകള്‍ ശരിയാക്കണം. ഈ വീസ ജോലി കിട്ടിയില്ലെങ്കില്‍ ഒരു കാരണവശാലും നീട്ടിനല്‍കില്ല. നാട്ടിലെ വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാര്‍ ഈ അവസരം വസൂലാക്കാന്‍ കച്ചകെട്ടിയിറങ്ങുമെന്നുള്ളത് തീര്‍ച്ചയാണ്. അതുകൊണ്ട് ഒരു ഏജന്‍സിയുടെയും പുറകെ പോവാതെ ജര്‍മന്‍ ഭാഷ പഠിച്ചാല്‍ മുകളില്‍ പറഞ്ഞ യോഗ്യതയുണ്ടെങ്കില്‍ ജര്‍മനിയിലേക്ക് കുടിയേറാം.
വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ജര്‍മനി ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിദഗ്ധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളിക്ഷാമം പരിഹരിക്കുകയാണു ലക്ഷ്യം. യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് ജോലി കണ്ടെത്തുന്നത് എളുപ്പമാക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഗ്രീന്‍ കാര്‍ഡ് വരുന്നതോടെ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ ജോലി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഏളുപ്പമാകും.അതില്‍ ഏറ്റവും ശ്രദ്ധേയം തൊഴിൽ ഓഫറില്ലാതെ പോലും ജര്‍മനിയിലേക്ക് ജോലി തേടാനുള്ള അവസരം നല്കുന്നു എന്നതാണ്. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലാണ് ജര്‍മനി സ്വന്തം ഗ്രീന്‍ കാര്‍ഡ് വിഭാവനം ചെയ്യുന്നതെന്ന് തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹൈൽ അറിയിച്ചു. ജര്‍മന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചാന്സെന് കാര്‍ട്ടെ അതായത് (ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ്) എന്നായിരിക്കും ഇതിന്റെ ഔദ്യോഗികമായ പേര്.
യോഗ്യതകള്‍
സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രഫഷണല്‍ പരിചയം, ജര്‍മനിയില്‍ മുന്‍പ് താമസിച്ച പരിചയമോ അല്ലെങ്കില്‍ നിര്‍ദിഷ്ട ബിടുB2 ഭാഷാ പരിജ്ഞാനമോ, 35 വയസില്‍ താഴെ പ്രായം എന്നിവയാണ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകള്‍. ഈ ശരത്കാലത്തില്‍ നിയമം പ്രാബല്യത്തിലാവും. എന്നാല്‍ ഗ്രീന്‍കാര്‍ഡ് വിസക്കാരുടെ ശമ്പളസ്കെയില്‍ എത്രയാണെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കുടിയേറ്റം എളുപ്പമാകും
രാജ്യത്തെ വ്യവസായമേഖല ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്. തൊഴിലാളിക്ഷാമം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയം ഇതിന് അനുമതി നല്‍കിയത്. ജര്‍മനിയിലെ യുവജനസംഖ്യ കുറയുന്നതിനാൽ റിക്രൂട്ട് ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്കും മുന്‍ഗണന നല്‍കും. പരിശീലനവും കൂടുതല്‍ കുടിയേറ്റവും ശക്തിപ്പെടുത്തി വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാണ് ഫെഡറല്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നത്. 2026ഓടെ 2,40,000 അധികവിദഗ്ധ തൊഴിലാളികള്‍ ആവശ്യമായി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് ഒക്യുപേഷണല്‍ റിസര്‍ച്ച് (IAB) പ്രകാരം, ജനസംഖ്യാപരമായ മാറ്റത്തെ പ്രതിരോധിക്കാന്‍ ജര്‍മനിക്ക് വർഷംതോറും 4,00,000 മുതല്‍ 5,00,000 വരെ ആളുകളുടെ ‘നെറ്റ് ഇമിഗ്രേഷന്റെ’ ആവശ്യമാണുള്ളത്.
കാനഡയുമായി വ്യത്യാസം
കാനഡയുടെ പോയിന്റ്സ് സിസ്റ്റത്തില്‍നിന്നു വ്യത്യസ്തമായ രീതിയാണ് ജര്‍മന്‍ ഗ്രീന്‍ കാര്‍ഡ് പിന്തുടരുക. ഈ മാനദണ്ഡങ്ങള്‍ തൊഴിലുടമകള്‍ക്ക് പ്രധാനമാണെങ്കില്‍, റിക്രൂട്ട്മെന്റ് സമയത്ത് തീരുമാനിക്കാം. അവര്‍ക്ക് പ്രീ-സെലക്ഷന് എന്ന നിലയില്‍ ഒരു കാര്‍ഡ് ആവശ്യമില്ലാതെ വരും. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിയാണെങ്കില്‍, അപേക്ഷകര്‍ക്ക് ജര്‍മന്‍ സംസാരിക്കാനാകുമോ എന്ന് അവര്‍ ശ്രദ്ധിക്കില്ല. എന്നാല്‍ യോഗ്യതയും ഭാഷാ വൈദഗ്ധ്യവും ഒരുപോലെ പ്രധാനവുമാണ്.
തൊഴിലാളിക്ഷാമം
ജര്‍മനിിൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം കുറച്ചുകാലമായി ഒരു പ്രശ്നമാണ്. മെറ്റല്‍, ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് ഇന്‍ഡസ്ട്രീസിലെ ജര്‍മന്‍ എംപ്ലോയേഴ്സ് അസോസിയേഷനുകളുടെ ഫെഡറേഷന് ഓഫ് ജര്‍മന്‍ എംപ്ലോയേഴ്സ് അസോസിയേഷനുകള്‍ പറയുന്നത്, ഈ മേഖലയിലെ ഓരോ അഞ്ച് കമ്പനികളില്‍ രണ്ടെണ്ണത്തിലും ജീവനക്കാരുടെ അഭാവം മൂലം ഉത്പാദനം തടസപ്പെടുന്നതായി കാണുന്നു എന്നാണ്. എന്നാല്‍ ജര്‍മനിയിലെ സെന്‍ട്രല്‍ അസോസിയേഷന് ഫോര്‍ സ്കില്‍ഡ് ക്രാഫ്റ്റ്സ് (ZDH) പറയുന്നത് രാജ്യത്ത് ഏകദേശം 2,50,000 വിദഗ്ധ കരകൗശല വേണമെന്നാണ്.
ഇയു ഇതര രാജ്യങ്ങളില്‍നിന്ന് ജോലിക്കായി ജര്‍മനിയിലേക്കു കുടിയേറുന്ന വൈദഗ്ധ്യമുള്ളവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉയര്‍ന്നുവെങ്കിലും അത് താരതമ്യേന കുറവാണ്. ഒരു പഠനറിപ്പോർട്ട് പ്രകാരം, 2019ല്‍ ജര്‍മനിയിലേക്ക് പ്രവേശിക്കുന്ന യോഗ്യതയുള്ള തൊഴിലാളികളുടെ എണ്ണം വെറും 60,000ത്തില്‍ കൂടുതലായിരുന്നു. ആ വര്‍ഷം ഇയു ഇതര രാജ്യങ്ങളില്‍നിന്ന് ജര്‍മനിയിലേക്ക് നടന്ന കുടിയേറ്റത്തിന്റെ 12% മാത്രമാണിത്.
വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മനിക്ക് കുറച്ച് സാംസ്കാരിക പോരായ്മകളുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നത് കുറവാണ്. നൈപുണ്യമുള്ള തൊഴിലാളികള്‍ മിക്കവാറും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.
ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് പദ്ധതി
ഇവിടത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഒരു നിശ്ചിത കാലയളവിലേക്ക് ഇവിടെ ജോലിയോ പരിശീലനമോ അന്വേഷിക്കുന്നതിന് എത്ര പേര്‍ക്ക് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡുമായി ജര്‍മനിയിലേക്ക് വരാം എന്നതിന് ഒരു ക്വാട്ട നിശ്ചയിക്കുന്നു. ഈ സമയത്ത് അവര്‍ക്ക് സ്വന്തം ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ കഴിയണം.
മറ്റൊരു പ്രശ്നം, ജര്‍മന്‍ തൊഴിലുടമകള്‍ പരമ്പരാഗതമായി സര്‍ട്ടിഫിക്കറ്റുകളും യോഗ്യതകളും ഉപയോഗിച്ച് ഉയര്‍ന്ന പട്ടിക സജ്ജീകരിക്കുന്നുണ്ട് എന്നതാണ്. ഇതു പലപ്പോഴും ജര്‍മനിയില്‍ അംഗീകരിക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അംഗീകരിക്കാന്‍ മാസങ്ങള്‍ എടുക്കും. പ്രാദേശിക ഉദ്യോഗസ്ഥർക്ക് ജർമൻ ഇതര ഭാഷയിലുള്ള പരിജ്ഞാനക്കുറവ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ കാലതാമസം വരുത്തുന്നു. പലപ്പോഴും സര്‍ട്ടിഫിക്കറ്റുകളുടെ വിവര്‍ത്തനം ആവശ്യമായിവരുന്നു.
മുന്‍കാല അനുഭവം
2000ല്‍ അന്നത്തെ ജര്‍മന്‍ ചാന്‍സലറായിരുന്ന ഗേഹാര്‍ഡ് ഷ്രോയ്ഡര്‍ ജര്‍മനിക്കുവേണ്ടി പ്രതിവര്‍ഷം ഒരു ലക്ഷം മാര്‍ക്ക് ശമ്പളത്തില്‍ 20,000 ഐടി വിദഗ്ധരെ ലക്ഷ്യമിട്ട് ഗ്രീന്‍ കാര്‍ഡ് പ്രാബല്യത്തിലാക്കിയെങ്കിലും ലക്ഷ്യം കണ്ടെത്താനാവാതെ പിന്‍വാങ്ങേണ്ടിവന്നു. അന്നാവട്ടെ ജര്‍മന്‍ ഭാഷ ആവശ്യമില്ലാതിരുന്നുവെങ്കിലും പിന്നീട് വേണമായിരുന്നു. ഏതാണ്ട് 14,500ഓളം ആളുകളാണ് ആകെ ഈ വീസയില്‍ അന്ന് ജര്‍മനിയില്‍ കുടിയേറിയത്. ഇന്ത്യക്കാരായിരുന്നു കൂടുതലും. ഇതില്‍ ഒട്ടനവധിയാളുകള്‍ ഭാഷാ പ്രശ്നം കാരണം തിരികെപ്പോയി. 300 ഓളം മലയാളികളാണ് ജര്‍മനിയില്‍ അന്ന് പിടിച്ചുനിന്നത്.
പിന്നീട് 2007ലും 2009ലും ജര്‍മനി ബ്ലൂകാര്‍ഡ് കൊണ്ടുവന്നു. പരാജയപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയന് മൊത്തമായി ബ്ലൂകാര്‍ഡ് പ്രാബല്യത്തിലാക്കിയതിന്റെ പിന്നാലെ 2013 ല്‍ ജര്‍മനിയും ബ്ലൂകാര്‍ഡ് നടപ്പിലാക്കിയത് ഇപ്പോഴും തുടരുന്നു. ഇതുകൂടാതെയാണ് പുതിയ ഗ്രീന്‍ കാര്‍ഡ് ഇപ്പോള്‍ കൊണ്ടുവരുന്നത്. നിലവില്‍ ഐടി മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ജോലിക്കാരില്ലാത്ത അവസ്ഥയാണുള്ളത്.
ജോബ് സീക്കര്‍ വീസ
നിലവില്‍ ജോബ് സീക്കര്‍ വീസ ജര്‍മനിക്കുണ്ട്. ജോബ് ഓഫര്‍ ഇല്ലാതെതന്നെ ഈ വീസയില്‍ ജര്മനിയിലലെത്തി ആറുമാസം നില്ക്കാം. അതിനിടയില്‍ ജോലി കണ്ടുപിടിച്ച് പേപ്പറുകള്‍ ശരിയാക്കണം. ഈ വീസ ജോലി കിട്ടിയില്ലെങ്കില്‍ ഒരു കാരണവശാലും നീട്ടിനല്‍കില്ല. നാട്ടിലെ വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാര്‍ ഈ അവസരം വസൂലാക്കാന്‍ കച്ചകെട്ടിയിറങ്ങുമെന്നുള്ളത് തീര്‍ച്ചയാണ്. അതുകൊണ്ട് ഒരു ഏജന്‍സിയുടെയും പുറകെ പോവാതെ ജര്‍മന്‍ ഭാഷ പഠിച്ചാല്‍ മുകളില്‍ പറഞ്ഞ യോഗ്യതയുണ്ടെങ്കില്‍ ജര്‍മനിയിലേക്ക് കുടിയേറാം.