ഡോ. ഷിബു ജോർജ് C (PT) MIAP
ഫിസിയോതെറാപ്പിയുടെ ചരിത്രം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രിറ്റസിനോട് ചേർന്നു കിടക്കുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധവും അതുണ്ടാക്കിയ അംഗവൈകല്യങ്ങളുമാണ് ഫിസിയോതെറാപ്പിയുടെ ആവശ്യകത ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. യുദ്ധത്തിൽ മുറിവേറ്റ സൈനികർക്കുള്ള ഏക ആശ്രയം ഇംഗ്ലണ്ടിൽ തുടങ്ങിയ ഫിസിയോതെറാപ്പി സ്പെഷാലിറ്റി ക്ലിനിക്കുകളായിരുന്നു.
ഇന്നും നമ്മുടെ സമൂഹത്തിന് പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ചികിത്സാ സന്പ്രദായമാണ് ഫിസിയോതെറാപ്പി. മരുന്നുകളോ ശസ്ത്രക്രിയയോ ഇല്ലാതെ രോഗികളുടെ വിവിധങ്ങളായ രോഗാവസ്ഥയ്ക്ക് വ്യായാമങ്ങൾ, തിരുമ്മൽ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ ഉപയോഗിച്ച് വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിൽ നിന്നു ലഭിക്കുന്ന ചികിത്സയാണിത്. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം ഒരു ഫിസിയോതെറാപ്പിസ്റ്റിന് ഒരു രോഗിയെ ശാരീരിക ന്യൂനതകൾ കണ്ടെത്തി മരുന്നുകളോ ശസ്ത്രക്രിയയോ ഇല്ലാതെ ആവശ്യമായ ചികിത്സ നിർദേശിക്കുന്നതിനും നടപ്പാക്കുന്നതിനും പൂർണ സ്വാതന്ത്ര്യമുണ്ട്. ഏതൊരു രോഗിയും മരുന്നുകളില്ലാത്ത ചികിത്സയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നേരിട്ടു കാണാനും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കാനും സാധിക്കും. എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് ശരിയായ രോഗനിർണയത്തിന് ആവശ്യമായ പരിശോധനകൾ നടത്തണമെന്നു മാത്രം.
ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, സ്പോർട്സ് സെന്റർ, ക്ലബ്ബുകൾ, ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകൾ, ജോലിസ്ഥലങ്ങൾ, കമ്പനികൾ, സ്കൂൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഫിസിയോതെറാപ്പിസ്റ്റിന് സേവനം ചെയ്യാനാകും. ആയുർവേദത്തിലും ഹോമിയോയിലും ഫിസിയോതെറാപ്പിസ്റ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലർക്കും ഈ ചികിത്സാരീതിയെക്കുറിച്ച് പൂർണ അവബോധം വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഫിസിയോതെറാപ്പി ചികത്സയ്ക്ക് നാലു വിഭാഗങ്ങളുണ്ട്. രോഗം വരാതെ തടയുക, ചികിത്സിച്ച് ഭേദപ്പെടുത്തുക, പുനഃസൃഷ്ടിക്കുക, പുനരധിവസിപ്പിക്കുക എന്നിവയാണിവ. ഒരു ഫിസിയോതെറാപ്പിസ്റ്റ് ശാഖകളിലെല്ലാം പ്രാവീണ്യം നേടിയാണ് തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഇപ്രകാരം പരിശീലനം സിദ്ധിച്ച ഒരു ഫിസിയോതെറാസ്റ്റിൽനിന്ന് യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ഈ ചികിത്സാ രീതിയിലൂടെ വേദനയും ചലനവൈകല്യങ്ങളും മാറ്റിയെടുക്കുക എന്നതിനപ്പുറം ആരോഗ്യകരമായ ഒരു ജീവിതക്രമം നടപ്പാക്കാനാവശ്യമായ വിദ്യാഭ്യാസവും നേടാൻ കഴിയുന്നു.
ഇന്ത്യയിൽ കൗണ്സിൽ രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ ഫിസിയോതെറാപ്പി ദിനാചരണമാണിന്ന്. പാർലമെന്റ് പാസാക്കി ഗസറ്റ് പുറത്തിറങ്ങി ഇപ്പോൾ രാജ്യത്തിന്റെ നിയമമായി മാറിക്കഴിഞ്ഞ NCAHP- Act 2021 അനുസരിച്ച് ഫിസിയോതെറാപ്പിസ്റ്റിനെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “രോഗിക്ക് ആവശ്യാനുസരണമുള്ള പരിശോധനകൾക്കുശേഷം രോഗനിർണയം നടത്തി വിവിധങ്ങളായ വ്യായാമങ്ങൾ അല്ലെങ്കിൽ ഭൗതികസ്രോതസുകൾ മുഖേന ചികിത്സ നടത്തുന്ന ചികിത്സകൻ’’. ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത് ഏതെങ്കിലും ഒരു ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഫിസിയോതെറാപ്പി ചികിത്സ ലഭിക്കുകയുള്ളൂ എന്നാണ്. എന്നാൽ മറ്റ് ഏത് വൈദ്യശാസ്ത്ര വിഭാഗത്തിൽപ്പെട്ട ഡോക്ടറെ കാണുന്നതുപോലെതന്നെ രോഗിക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കാണാൻ സാധിക്കും. പക്ഷേ, ഫിസിയോതെറാപ്പിസ്റ്റിൽനിന്ന് മരുന്നുകൾ ഇല്ലാത്ത ചികിത്സ മാത്രമേ ലഭിക്കൂ.
അടിസ്ഥാനപരമായി ഫിസിയോതെറാപ്പി പരിശീലനം ലഭിച്ച ഫിസിയോതെറാപ്പിസ്റ്റിന്റെ നൈപുണ്യം തെളിയിക്കപ്പെടേണ്ട മേഖലയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തു വന്ന മാറ്റങ്ങൾ ഈ മേഖലയെയും സ്വാധീനിച്ചിട്ടുണ്ട്. റോബട്ടിന്റെ സഹായത്തോടെ ചെയ്യുന്ന ഫിസിയോതെറാപ്പി സാങ്കല്പിക അവസ്ഥ കംപ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ച് രോഗിയെ പ്രചോദിപ്പിക്കുന്ന ചികിത്സാരീതിയും തുടങ്ങിക്കഴിഞ്ഞു.
ഫിസിയോതെറാപ്പിയുടെ ചരിത്രം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രിറ്റസിനോട് ചേർന്നു കിടക്കുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധവും അതുണ്ടാക്കിയ അംഗവൈകല്യങ്ങളുമാണ് ഫിസിയോതെറാപ്പിയുടെ ആവശ്യകത ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. യുദ്ധത്തിൽ മുറിവേറ്റ സൈനികർക്കുള്ള ഏക ആശ്രയം ഇംഗ്ലണ്ടിൽ തുടങ്ങിയ ഫിസിയോതെറാപ്പി സ്പെഷാലിറ്റി ക്ലിനിക്കുകളായിരുന്നു.
ഇന്നും നമ്മുടെ സമൂഹത്തിന് പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ചികിത്സാ സന്പ്രദായമാണ് ഫിസിയോതെറാപ്പി. മരുന്നുകളോ ശസ്ത്രക്രിയയോ ഇല്ലാതെ രോഗികളുടെ വിവിധങ്ങളായ രോഗാവസ്ഥയ്ക്ക് വ്യായാമങ്ങൾ, തിരുമ്മൽ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ ഉപയോഗിച്ച് വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിൽ നിന്നു ലഭിക്കുന്ന ചികിത്സയാണിത്. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം ഒരു ഫിസിയോതെറാപ്പിസ്റ്റിന് ഒരു രോഗിയെ ശാരീരിക ന്യൂനതകൾ കണ്ടെത്തി മരുന്നുകളോ ശസ്ത്രക്രിയയോ ഇല്ലാതെ ആവശ്യമായ ചികിത്സ നിർദേശിക്കുന്നതിനും നടപ്പാക്കുന്നതിനും പൂർണ സ്വാതന്ത്ര്യമുണ്ട്. ഏതൊരു രോഗിയും മരുന്നുകളില്ലാത്ത ചികിത്സയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നേരിട്ടു കാണാനും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കാനും സാധിക്കും. എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് ശരിയായ രോഗനിർണയത്തിന് ആവശ്യമായ പരിശോധനകൾ നടത്തണമെന്നു മാത്രം.
ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, സ്പോർട്സ് സെന്റർ, ക്ലബ്ബുകൾ, ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകൾ, ജോലിസ്ഥലങ്ങൾ, കമ്പനികൾ, സ്കൂൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഫിസിയോതെറാപ്പിസ്റ്റിന് സേവനം ചെയ്യാനാകും. ആയുർവേദത്തിലും ഹോമിയോയിലും ഫിസിയോതെറാപ്പിസ്റ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലർക്കും ഈ ചികിത്സാരീതിയെക്കുറിച്ച് പൂർണ അവബോധം വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഫിസിയോതെറാപ്പി ചികത്സയ്ക്ക് നാലു വിഭാഗങ്ങളുണ്ട്. രോഗം വരാതെ തടയുക, ചികിത്സിച്ച് ഭേദപ്പെടുത്തുക, പുനഃസൃഷ്ടിക്കുക, പുനരധിവസിപ്പിക്കുക എന്നിവയാണിവ. ഒരു ഫിസിയോതെറാപ്പിസ്റ്റ് ശാഖകളിലെല്ലാം പ്രാവീണ്യം നേടിയാണ് തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഇപ്രകാരം പരിശീലനം സിദ്ധിച്ച ഒരു ഫിസിയോതെറാസ്റ്റിൽനിന്ന് യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ഈ ചികിത്സാ രീതിയിലൂടെ വേദനയും ചലനവൈകല്യങ്ങളും മാറ്റിയെടുക്കുക എന്നതിനപ്പുറം ആരോഗ്യകരമായ ഒരു ജീവിതക്രമം നടപ്പാക്കാനാവശ്യമായ വിദ്യാഭ്യാസവും നേടാൻ കഴിയുന്നു.
ഇന്ത്യയിൽ കൗണ്സിൽ രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ ഫിസിയോതെറാപ്പി ദിനാചരണമാണിന്ന്. പാർലമെന്റ് പാസാക്കി ഗസറ്റ് പുറത്തിറങ്ങി ഇപ്പോൾ രാജ്യത്തിന്റെ നിയമമായി മാറിക്കഴിഞ്ഞ NCAHP- Act 2021 അനുസരിച്ച് ഫിസിയോതെറാപ്പിസ്റ്റിനെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “രോഗിക്ക് ആവശ്യാനുസരണമുള്ള പരിശോധനകൾക്കുശേഷം രോഗനിർണയം നടത്തി വിവിധങ്ങളായ വ്യായാമങ്ങൾ അല്ലെങ്കിൽ ഭൗതികസ്രോതസുകൾ മുഖേന ചികിത്സ നടത്തുന്ന ചികിത്സകൻ’’. ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത് ഏതെങ്കിലും ഒരു ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഫിസിയോതെറാപ്പി ചികിത്സ ലഭിക്കുകയുള്ളൂ എന്നാണ്. എന്നാൽ മറ്റ് ഏത് വൈദ്യശാസ്ത്ര വിഭാഗത്തിൽപ്പെട്ട ഡോക്ടറെ കാണുന്നതുപോലെതന്നെ രോഗിക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കാണാൻ സാധിക്കും. പക്ഷേ, ഫിസിയോതെറാപ്പിസ്റ്റിൽനിന്ന് മരുന്നുകൾ ഇല്ലാത്ത ചികിത്സ മാത്രമേ ലഭിക്കൂ.
അടിസ്ഥാനപരമായി ഫിസിയോതെറാപ്പി പരിശീലനം ലഭിച്ച ഫിസിയോതെറാപ്പിസ്റ്റിന്റെ നൈപുണ്യം തെളിയിക്കപ്പെടേണ്ട മേഖലയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തു വന്ന മാറ്റങ്ങൾ ഈ മേഖലയെയും സ്വാധീനിച്ചിട്ടുണ്ട്. റോബട്ടിന്റെ സഹായത്തോടെ ചെയ്യുന്ന ഫിസിയോതെറാപ്പി സാങ്കല്പിക അവസ്ഥ കംപ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ച് രോഗിയെ പ്രചോദിപ്പിക്കുന്ന ചികിത്സാരീതിയും തുടങ്ങിക്കഴിഞ്ഞു.