അലക്സ് ഒഴുകയിൽ ചെയർമാൻ, കിഫ
മുന്പെങ്ങുമില്ലാത്തവിധം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കർഷകർ കടന്നുപോകുന്നത്. ഒരുവശത്ത് ഉത്പന്നങ്ങളുടെ വിലത്തകർച്ചയും വർധിച്ച വളം, കൂലി ചെലവുകളും കർഷകരെ ശ്വാസംമുട്ടിക്കുമ്പോൾ മറുവശത്തു വന്യമൃഗശല്യവും കൃഷിയിടത്തിൽ വനനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും കാർഷികവൃത്തി അസാധ്യമാക്കുന്നു. 1960ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 53 ശതമാനം കാർഷികമേഖലയുടെ സംഭാവനയായിരുന്നു. 2020ൽ അത് 11 ശതമാനമായി ചുരുങ്ങി. ജനങ്ങളിൽ എത്രപേർ കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിലവിൽ കാർഷികമേഖലയുടെ സംഭാവന 11 ശതമാനമായി കുറഞ്ഞപ്പോഴും കേരളത്തിലെ ജനങ്ങളുടെ 25 ശതമാനവും ഇപ്പോഴും കാർഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതായത് മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് ആറിൽ ഒന്നായി കുറഞ്ഞപ്പോൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം പകുതി മാത്രമേ കുറഞ്ഞിട്ടുള്ളൂ. ഇതിനർഥം കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ കുറവ് കഴിഞ്ഞ 60 വർഷംകൊണ്ടുണ്ടായി എന്നതാണ്.
കൃഷി നഷ്്ടം
എന്തുകൊണ്ട് കേരളത്തിൽ കൃഷി നഷ്ടമാകുന്നു എന്നുള്ളതിന്റെ നേർചിത്രമാണ് 60 വർഷംകൊണ്ട് തേങ്ങയുടെ വിലയിലുണ്ടായ വർധനയും കൂലിച്ചെലവിലുണ്ടായ വർധനയും തമ്മിലുള്ള താരതമ്യം. 1960ലെ സാമ്പത്തികസർവേ പ്രകാരം ഒരു കാർഷിക തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി ഒരു രൂപ മുതൽ 1.5 രൂപ വരെയായിരുന്നു. ഇതേ റിപ്പോർട്ട് പ്രകാരം ഒരു തേങ്ങയുടെ ശരാശരി വില 20 പൈസയും ആയിരുന്നു. എന്നുവച്ചാൽ ആറു തേങ്ങ വിറ്റാൽ ഒരു ദിവസത്തെ പണിക്കൂലി നല്കാൻ സാധിക്കുമായിരുന്നു. ഇന്ന് ഒരു തേങ്ങയ്ക്കു കർഷകനു ലഭിക്കുന്ന ശരാശരി വില 10 രൂപയും ഒരു ദിവസത്തെ പണിക്കൂലി 1000 രൂപയുമാണ്. അതായതു 1960ൽ ആറു തേങ്ങാ വിറ്റാൽ എടുപ്പിക്കാൻ കഴിയുന്ന പണിയെടുപ്പിക്കാൻ ഇന്ന് 100 തേങ്ങ വിൽക്കണം (കേരളത്തിലെ ഒരു തെങ്ങിൽ നിന്നുള്ള ശരാശരി ഉത്പാദനം വർഷത്തിൽ 60 തേങ്ങയാണ്. അതു മുഴുവൻ വിറ്റാലും ഒരു ദിവസത്തെ പണിക്കൂലി കൊടുക്കാൻ കഴിയില്ല എന്നർത്ഥം.)
1960കളിൽ എട്ടു ലക്ഷം ഹെക്ടറിൽ കേരളത്തിൽ നെൽകൃഷി ഉണ്ടായിരുന്നു. ഇന്നത് രണ്ടു ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. എന്തുകൊണ്ട് കേരളത്തിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു എന്നതിന്റെ കാരണം നെൽകൃഷിയിലെ ചെലവും വരുമാനവും തമ്മിൽ താരതമ്യം ചെയ്താൽ വ്യക്തമായി മനസിലാകും.
കേരളത്തിൽ നെൽകൃഷിയിൽനിന്നുള്ള ശരാശരി ഉത്പാദനം ഏക്കറിന് 12 ക്വിന്റൽ നെല്ലാണ്. ഒരു ക്വിന്റൽ നെല്ലിന് സർക്കാർ നൽകുന്ന താങ്ങുവില 2800 രൂപയാണ് (ഇതുപോലും സമയത്തുനൽകാത്തതുകൊണ്ട്, സ്വകാര്യ മില്ലുകൾക്ക് ഇതിലും കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നുണ്ട്.)
സർക്കാർ റേറ്റ് പ്രകാരം ഒരേക്കർ നെൽകൃഷിയിൽനിന്നു ലഭിക്കുന്നത് 33,600 രൂപയാണ്. ഇതിൽ ഏറ്റവും കുറഞ്ഞത് 15,000 രൂപ ചെലവ് വരും. ബാക്കി കർഷകന് ലഭിക്കുന്നത് 18,600 രൂപ. കേരളത്തിലെ ഭൂരിഭാഗം നെൽകർഷകരും വർഷത്തിൽ ഒരിക്കൽ മാത്രം കൃഷി ചെയ്യുന്നവരാണ്. എന്നുവച്ചാൽ ഒരു ഏക്കർ നെൽകൃഷിയുള്ള കർഷകന്റെ ഒരു വർഷത്തെ മുഴുവൻ വരുമാനം 18,600 രൂപയും, ഒരു മാസത്തിൽ 1550 രൂപയും ഒരു ദിവസം 52 രൂപയുമാണ്. നാലു പേരുള്ള ഒരു കുടുംബമാണെങ്കിൽ ആ കുടുംബത്തിലെ ഒരാൾക്ക് ഒരുദിവസം ലഭിക്കുന്ന വരുമാനം 13 രൂപയാണ്.
കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കണമെങ്കിൽ കുറഞ്ഞത് 10 രൂപ ചിലവാകും. എന്നുവച്ചാൽ ഒരേക്കർ മാത്രം നെൽകൃഷിയുള്ള ഒരു കർഷക കുടുംബത്തിലെ ഓരോരുത്തർക്കും ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാൻ പോയിട്ട് രണ്ടു ചായ കുടിക്കാനുള്ള പണം പോലും ലഭിക്കില്ല എന്നർഥം. റബർ അടക്കമുള്ള കേരളത്തിലെ പ്രധാനപ്പെട്ട മറ്റെല്ലാ വിളകൾക്കും സമാനമായ നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്.
വന്യമൃഗശല്യം
കേരളത്തിലെ കാർഷികമേഖല ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി വന്യമൃഗശല്യം മാറിയിരിക്കുന്നു. പണ്ടുകാലങ്ങളിൽ മലയോര മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വന്യമൃഗശല്യം ഇപ്പോൾ മലയോരമെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലേക്കും എത്തിയിരിക്കുന്നു.
2008 മുതൽ 2021 ജൂലൈ വരെ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1290 പേരാണ്. ഓരോ വർഷവും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ കൂടിവരുന്നു എന്നല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. 2008ൽ 13 പേരാണ് കൊല്ലപ്പെട്ടതെങ്കിൽ 2020 ൽ 111 പേർ കൊല്ലപ്പെട്ടു. 2021 ജൂൺ വരെ 61 ആളുകളാണ് കൊല്ലപ്പെട്ടത്. മയിലുകളുടെ ആക്രമണത്തിൽ പോലും ആളുകൾ കൊല്ലപ്പെട്ടുതുടങ്ങിയിരിക്കുന്നു.
2008 മുതൽ 2021 വരെ 6702 ആളുകൾ ആണ് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റതായി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലം റിപ്പോർട്ട് ചെയ്യപ്പെടാത്ത പരിക്കുകൾ ഇതിൽ കൂടുതൽ വരും. ഇതും ഓരോ വർഷവും കൂടിവരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2008ൽ 32 ആളുകൾക്കാണ് പരിക്കേറ്റതെങ്കിൽ 2019ൽ അത് 1239 ആയിരിക്കുന്നു. 2021 ജൂലൈ വരെയുള്ള ആറുമാസത്തിനുള്ളിൽ 639 ആളുകൾക്കാണ് പരിക്കേറ്റത്.
ചവിട്ടിമെതിച്ച് വിളകൾ
ഇനി കൃഷിനാശത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ 2008 മുതൽ 2018 വരെയുള്ള പത്തുവർഷംകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ട കൃഷിനാശം 37,873. ഇതിൽ 22,823 കേസുകൾ വയനാട് ജില്ലയിൽ മാത്രമാണ്. കിട്ടുന്ന നഷ്ടപരിഹാരം വളരെ തുച്ഛമായതുകൊണ്ടും അതുതന്നെ കിട്ടാൻ ഒരുപാട് സമയം വേണ്ടതുകൊണ്ടും പൊതുവേ കർഷകർ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാറില്ല. അതുകൊണ്ട് തന്നെ 37,873 എന്നത് യഥാർഥത്തിൽ ഉണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ശതമാനമേ വരൂ.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഏറ്റവും പ്രാഥമികമായ മൗലികാവകാശമായ ജീവനും ജീവനോപാധിക്കുമുള്ള അവകാശം വന്യമൃഗങ്ങൾ നിർദയം ചവിട്ടിയരച്ചിട്ടും ഉത്തരവാദപ്പെട്ടവർ തുടരുന്ന മൗനവും അലംഭാവവും ഭീതിജനകമാണ്. ഇതിനെതിരേ കേരളത്തിലെ കർഷകരും പൊതുസമൂഹവും പ്രതികരിച്ച മതിയാവൂ.
കേരളത്തിൽ ഈ അടുത്തകാലത്ത് ഇത്രയും രൂക്ഷമായി വന്യമൃഗശല്യം ഉണ്ടാകുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേരളത്തിലെ വനത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിൽ വന്യമൃഗങ്ങൾ പെരുകിയിരിക്കുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, നമുക്ക് ആനയുടെ കാര്യമെടുക്കാം. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1993 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 4286 കാട്ടാനകളാണുണ്ടായിരുന്നത്. 2011 ൽ ഇത് 7490 ആയി. ഒരു വർഷം ശരാശരി 178 ആനകൾ കേരളത്തിലെ വനത്തിൽ വർധിക്കുന്നു എന്നർഥം. ഈ ആനകൾക്കു മുഴുവൻ ആവശ്യമായ സ്ഥലവും തീറ്റയും വെള്ളവും കേരളത്തിലെ വനങ്ങളിൽ ഉണ്ടോ എന്നുള്ളതാണു ചോദ്യം.
അന്താരാഷ്ട്രതലത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ആനയ്ക്ക് ഏകദേശം 25 സ്ക്വയർ കിലോമീറ്റർ സ്ഥലം ആവശ്യമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ നിലവിൽ കേരളത്തിലെ വനത്തിലെ സ്ഥിതിയനുസരിച്ച് കേരളത്തിൽ 450 മുതൽ 500 ആനകൾ വരെയെ പറ്റൂ. ആ കേരളത്തിലാണ് നിലവിൽ 6000 മുതൽ 7000 വരെ ആനകളുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം 344 സ്ക്വയർ കിലോമീറ്റർ ആണ്. ഒരു കടുവയ്ക്കു ശരാശരി 20 സ്ക്വയർ കിലോമീറ്റർ (5000 ഏക്കർ ) സ്ഥലം വേണം എന്നാണു കണക്ക്. അങ്ങനെ നോക്കുമ്പോൾ വയനാട് വന്യജീവിസങ്കേതത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത് പരമാവധി 18 -20 കടുവകളാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ 125 മുതിർന്ന കടുവകളും ഇരുപത്തഞ്ചോളം കടുവക്കുട്ടികളുമുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഏഴിരട്ടിയിലധികം. കാട്ടുപോത്ത്, മലയണ്ണാൻ, മാനുകൾ, കാട്ടുപന്നി അടക്കമുള്ള മറ്റു ജീവികളുടെ എണ്ണത്തിലും ഇത്തരത്തിൽ വർധനയുണ്ട് എന്നത് വനംവകുപ്പിന്റെ കണക്കുകളിൽനിന്നുതന്നെ വ്യക്തമാണ്.
പരിഹാരമാർഗങ്ങൾ
വേലികെട്ടൽ, ട്രഞ്ച് എടുക്കൽ പോലെയുള്ള താത്കാലിക പരിഹാരം മാർഗങ്ങൾ പ്രായോഗികമല്ല. മറിച്ചു കാടിന്റെ വാഹകശേഷിയിൽ കൂടുതലുള്ള മൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി ക്രമപ്പെടുത്തുക എന്നുള്ളതാണ് പരിഹാരമാർഗം. ലോകം മുഴുവൻ തുടർന്നുവരുന്ന വന്യജീവി മാനേജ്മെന്റ് രീതിയാണിത്. ഉദാഹരണത്തിന്, ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിന്റെ എണ്ണം ക്രമാതീതമായി പെരുകുമ്പോൾ നിശ്ചിത കാലയളവിൽ അവയെ വേട്ടയാടാൻ അവിടെ അനുമതി നൽകുന്നുണ്ട്.
അതുപോലെ അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ എല്ലാ വർഷവും അനുവദിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും മിക്ക രാജ്യങ്ങളിലും ഓരോ സീസൺ അനുസരിച്ച് വന്യജീവികളെ വേട്ടയാടാൻ അനുവദിക്കുക വഴി അവയുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാനാവുന്നു.
ദൗർഭാഗ്യവശാൽ കേരളത്തിലെ വനംവകുപ്പ് ഇതിനോടു മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിനാദ്യം ഉണ്ടാവേണ്ടത് കേരളത്തിനും ഇന്ത്യക്കും ഒരു വന്യജീവി നയമാണ്. നിലവിൽ നമുക്ക് വന്യജീവി സംരക്ഷണ നിയമം ഉണ്ടെകിലും വന്യജീവി സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി പ്രതിപാദിക്കുന്ന വന്യജീവി നയം നിലവിലില്ല. അതുണ്ടാവണം. ആ നയത്തിൽ ഓരോ പ്രധാനപ്പെട്ട ജീവിവർഗത്തിന്റെയും എണ്ണം എത്ര വരെ ആകാം എന്നുള്ള കണക്കുണ്ടാവുകയും ആ നയത്തിനനുസരിച്ച് അവയുടെ എണ്ണം ക്രമീകരിക്കാനുള്ള നിയമപരമായ ചട്ടക്കൂടുകൾ നിലവിൽ വരികയും വേണം.
മുന്പെങ്ങുമില്ലാത്തവിധം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കർഷകർ കടന്നുപോകുന്നത്. ഒരുവശത്ത് ഉത്പന്നങ്ങളുടെ വിലത്തകർച്ചയും വർധിച്ച വളം, കൂലി ചെലവുകളും കർഷകരെ ശ്വാസംമുട്ടിക്കുമ്പോൾ മറുവശത്തു വന്യമൃഗശല്യവും കൃഷിയിടത്തിൽ വനനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും കാർഷികവൃത്തി അസാധ്യമാക്കുന്നു. 1960ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 53 ശതമാനം കാർഷികമേഖലയുടെ സംഭാവനയായിരുന്നു. 2020ൽ അത് 11 ശതമാനമായി ചുരുങ്ങി. ജനങ്ങളിൽ എത്രപേർ കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിലവിൽ കാർഷികമേഖലയുടെ സംഭാവന 11 ശതമാനമായി കുറഞ്ഞപ്പോഴും കേരളത്തിലെ ജനങ്ങളുടെ 25 ശതമാനവും ഇപ്പോഴും കാർഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതായത് മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് ആറിൽ ഒന്നായി കുറഞ്ഞപ്പോൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം പകുതി മാത്രമേ കുറഞ്ഞിട്ടുള്ളൂ. ഇതിനർഥം കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ കുറവ് കഴിഞ്ഞ 60 വർഷംകൊണ്ടുണ്ടായി എന്നതാണ്.
കൃഷി നഷ്്ടം
എന്തുകൊണ്ട് കേരളത്തിൽ കൃഷി നഷ്ടമാകുന്നു എന്നുള്ളതിന്റെ നേർചിത്രമാണ് 60 വർഷംകൊണ്ട് തേങ്ങയുടെ വിലയിലുണ്ടായ വർധനയും കൂലിച്ചെലവിലുണ്ടായ വർധനയും തമ്മിലുള്ള താരതമ്യം. 1960ലെ സാമ്പത്തികസർവേ പ്രകാരം ഒരു കാർഷിക തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി ഒരു രൂപ മുതൽ 1.5 രൂപ വരെയായിരുന്നു. ഇതേ റിപ്പോർട്ട് പ്രകാരം ഒരു തേങ്ങയുടെ ശരാശരി വില 20 പൈസയും ആയിരുന്നു. എന്നുവച്ചാൽ ആറു തേങ്ങ വിറ്റാൽ ഒരു ദിവസത്തെ പണിക്കൂലി നല്കാൻ സാധിക്കുമായിരുന്നു. ഇന്ന് ഒരു തേങ്ങയ്ക്കു കർഷകനു ലഭിക്കുന്ന ശരാശരി വില 10 രൂപയും ഒരു ദിവസത്തെ പണിക്കൂലി 1000 രൂപയുമാണ്. അതായതു 1960ൽ ആറു തേങ്ങാ വിറ്റാൽ എടുപ്പിക്കാൻ കഴിയുന്ന പണിയെടുപ്പിക്കാൻ ഇന്ന് 100 തേങ്ങ വിൽക്കണം (കേരളത്തിലെ ഒരു തെങ്ങിൽ നിന്നുള്ള ശരാശരി ഉത്പാദനം വർഷത്തിൽ 60 തേങ്ങയാണ്. അതു മുഴുവൻ വിറ്റാലും ഒരു ദിവസത്തെ പണിക്കൂലി കൊടുക്കാൻ കഴിയില്ല എന്നർത്ഥം.)
1960കളിൽ എട്ടു ലക്ഷം ഹെക്ടറിൽ കേരളത്തിൽ നെൽകൃഷി ഉണ്ടായിരുന്നു. ഇന്നത് രണ്ടു ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. എന്തുകൊണ്ട് കേരളത്തിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു എന്നതിന്റെ കാരണം നെൽകൃഷിയിലെ ചെലവും വരുമാനവും തമ്മിൽ താരതമ്യം ചെയ്താൽ വ്യക്തമായി മനസിലാകും.
കേരളത്തിൽ നെൽകൃഷിയിൽനിന്നുള്ള ശരാശരി ഉത്പാദനം ഏക്കറിന് 12 ക്വിന്റൽ നെല്ലാണ്. ഒരു ക്വിന്റൽ നെല്ലിന് സർക്കാർ നൽകുന്ന താങ്ങുവില 2800 രൂപയാണ് (ഇതുപോലും സമയത്തുനൽകാത്തതുകൊണ്ട്, സ്വകാര്യ മില്ലുകൾക്ക് ഇതിലും കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നുണ്ട്.)
സർക്കാർ റേറ്റ് പ്രകാരം ഒരേക്കർ നെൽകൃഷിയിൽനിന്നു ലഭിക്കുന്നത് 33,600 രൂപയാണ്. ഇതിൽ ഏറ്റവും കുറഞ്ഞത് 15,000 രൂപ ചെലവ് വരും. ബാക്കി കർഷകന് ലഭിക്കുന്നത് 18,600 രൂപ. കേരളത്തിലെ ഭൂരിഭാഗം നെൽകർഷകരും വർഷത്തിൽ ഒരിക്കൽ മാത്രം കൃഷി ചെയ്യുന്നവരാണ്. എന്നുവച്ചാൽ ഒരു ഏക്കർ നെൽകൃഷിയുള്ള കർഷകന്റെ ഒരു വർഷത്തെ മുഴുവൻ വരുമാനം 18,600 രൂപയും, ഒരു മാസത്തിൽ 1550 രൂപയും ഒരു ദിവസം 52 രൂപയുമാണ്. നാലു പേരുള്ള ഒരു കുടുംബമാണെങ്കിൽ ആ കുടുംബത്തിലെ ഒരാൾക്ക് ഒരുദിവസം ലഭിക്കുന്ന വരുമാനം 13 രൂപയാണ്.
കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കണമെങ്കിൽ കുറഞ്ഞത് 10 രൂപ ചിലവാകും. എന്നുവച്ചാൽ ഒരേക്കർ മാത്രം നെൽകൃഷിയുള്ള ഒരു കർഷക കുടുംബത്തിലെ ഓരോരുത്തർക്കും ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാൻ പോയിട്ട് രണ്ടു ചായ കുടിക്കാനുള്ള പണം പോലും ലഭിക്കില്ല എന്നർഥം. റബർ അടക്കമുള്ള കേരളത്തിലെ പ്രധാനപ്പെട്ട മറ്റെല്ലാ വിളകൾക്കും സമാനമായ നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്.
വന്യമൃഗശല്യം
കേരളത്തിലെ കാർഷികമേഖല ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി വന്യമൃഗശല്യം മാറിയിരിക്കുന്നു. പണ്ടുകാലങ്ങളിൽ മലയോര മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വന്യമൃഗശല്യം ഇപ്പോൾ മലയോരമെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലേക്കും എത്തിയിരിക്കുന്നു.
2008 മുതൽ 2021 ജൂലൈ വരെ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1290 പേരാണ്. ഓരോ വർഷവും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ കൂടിവരുന്നു എന്നല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. 2008ൽ 13 പേരാണ് കൊല്ലപ്പെട്ടതെങ്കിൽ 2020 ൽ 111 പേർ കൊല്ലപ്പെട്ടു. 2021 ജൂൺ വരെ 61 ആളുകളാണ് കൊല്ലപ്പെട്ടത്. മയിലുകളുടെ ആക്രമണത്തിൽ പോലും ആളുകൾ കൊല്ലപ്പെട്ടുതുടങ്ങിയിരിക്കുന്നു.
2008 മുതൽ 2021 വരെ 6702 ആളുകൾ ആണ് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റതായി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലം റിപ്പോർട്ട് ചെയ്യപ്പെടാത്ത പരിക്കുകൾ ഇതിൽ കൂടുതൽ വരും. ഇതും ഓരോ വർഷവും കൂടിവരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2008ൽ 32 ആളുകൾക്കാണ് പരിക്കേറ്റതെങ്കിൽ 2019ൽ അത് 1239 ആയിരിക്കുന്നു. 2021 ജൂലൈ വരെയുള്ള ആറുമാസത്തിനുള്ളിൽ 639 ആളുകൾക്കാണ് പരിക്കേറ്റത്.
ചവിട്ടിമെതിച്ച് വിളകൾ
ഇനി കൃഷിനാശത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ 2008 മുതൽ 2018 വരെയുള്ള പത്തുവർഷംകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ട കൃഷിനാശം 37,873. ഇതിൽ 22,823 കേസുകൾ വയനാട് ജില്ലയിൽ മാത്രമാണ്. കിട്ടുന്ന നഷ്ടപരിഹാരം വളരെ തുച്ഛമായതുകൊണ്ടും അതുതന്നെ കിട്ടാൻ ഒരുപാട് സമയം വേണ്ടതുകൊണ്ടും പൊതുവേ കർഷകർ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാറില്ല. അതുകൊണ്ട് തന്നെ 37,873 എന്നത് യഥാർഥത്തിൽ ഉണ്ടായ നഷ്ടത്തിന്റെ ചെറിയൊരു ശതമാനമേ വരൂ.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഏറ്റവും പ്രാഥമികമായ മൗലികാവകാശമായ ജീവനും ജീവനോപാധിക്കുമുള്ള അവകാശം വന്യമൃഗങ്ങൾ നിർദയം ചവിട്ടിയരച്ചിട്ടും ഉത്തരവാദപ്പെട്ടവർ തുടരുന്ന മൗനവും അലംഭാവവും ഭീതിജനകമാണ്. ഇതിനെതിരേ കേരളത്തിലെ കർഷകരും പൊതുസമൂഹവും പ്രതികരിച്ച മതിയാവൂ.
കേരളത്തിൽ ഈ അടുത്തകാലത്ത് ഇത്രയും രൂക്ഷമായി വന്യമൃഗശല്യം ഉണ്ടാകുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേരളത്തിലെ വനത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിൽ വന്യമൃഗങ്ങൾ പെരുകിയിരിക്കുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, നമുക്ക് ആനയുടെ കാര്യമെടുക്കാം. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1993 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 4286 കാട്ടാനകളാണുണ്ടായിരുന്നത്. 2011 ൽ ഇത് 7490 ആയി. ഒരു വർഷം ശരാശരി 178 ആനകൾ കേരളത്തിലെ വനത്തിൽ വർധിക്കുന്നു എന്നർഥം. ഈ ആനകൾക്കു മുഴുവൻ ആവശ്യമായ സ്ഥലവും തീറ്റയും വെള്ളവും കേരളത്തിലെ വനങ്ങളിൽ ഉണ്ടോ എന്നുള്ളതാണു ചോദ്യം.
അന്താരാഷ്ട്രതലത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ആനയ്ക്ക് ഏകദേശം 25 സ്ക്വയർ കിലോമീറ്റർ സ്ഥലം ആവശ്യമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ നിലവിൽ കേരളത്തിലെ വനത്തിലെ സ്ഥിതിയനുസരിച്ച് കേരളത്തിൽ 450 മുതൽ 500 ആനകൾ വരെയെ പറ്റൂ. ആ കേരളത്തിലാണ് നിലവിൽ 6000 മുതൽ 7000 വരെ ആനകളുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം 344 സ്ക്വയർ കിലോമീറ്റർ ആണ്. ഒരു കടുവയ്ക്കു ശരാശരി 20 സ്ക്വയർ കിലോമീറ്റർ (5000 ഏക്കർ ) സ്ഥലം വേണം എന്നാണു കണക്ക്. അങ്ങനെ നോക്കുമ്പോൾ വയനാട് വന്യജീവിസങ്കേതത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത് പരമാവധി 18 -20 കടുവകളാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ 125 മുതിർന്ന കടുവകളും ഇരുപത്തഞ്ചോളം കടുവക്കുട്ടികളുമുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഏഴിരട്ടിയിലധികം. കാട്ടുപോത്ത്, മലയണ്ണാൻ, മാനുകൾ, കാട്ടുപന്നി അടക്കമുള്ള മറ്റു ജീവികളുടെ എണ്ണത്തിലും ഇത്തരത്തിൽ വർധനയുണ്ട് എന്നത് വനംവകുപ്പിന്റെ കണക്കുകളിൽനിന്നുതന്നെ വ്യക്തമാണ്.
പരിഹാരമാർഗങ്ങൾ
വേലികെട്ടൽ, ട്രഞ്ച് എടുക്കൽ പോലെയുള്ള താത്കാലിക പരിഹാരം മാർഗങ്ങൾ പ്രായോഗികമല്ല. മറിച്ചു കാടിന്റെ വാഹകശേഷിയിൽ കൂടുതലുള്ള മൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി ക്രമപ്പെടുത്തുക എന്നുള്ളതാണ് പരിഹാരമാർഗം. ലോകം മുഴുവൻ തുടർന്നുവരുന്ന വന്യജീവി മാനേജ്മെന്റ് രീതിയാണിത്. ഉദാഹരണത്തിന്, ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിന്റെ എണ്ണം ക്രമാതീതമായി പെരുകുമ്പോൾ നിശ്ചിത കാലയളവിൽ അവയെ വേട്ടയാടാൻ അവിടെ അനുമതി നൽകുന്നുണ്ട്.
അതുപോലെ അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ കാട്ടുപോത്തുകളെ വേട്ടയാടാൻ എല്ലാ വർഷവും അനുവദിക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും മിക്ക രാജ്യങ്ങളിലും ഓരോ സീസൺ അനുസരിച്ച് വന്യജീവികളെ വേട്ടയാടാൻ അനുവദിക്കുക വഴി അവയുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാനാവുന്നു.
ദൗർഭാഗ്യവശാൽ കേരളത്തിലെ വനംവകുപ്പ് ഇതിനോടു മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിനാദ്യം ഉണ്ടാവേണ്ടത് കേരളത്തിനും ഇന്ത്യക്കും ഒരു വന്യജീവി നയമാണ്. നിലവിൽ നമുക്ക് വന്യജീവി സംരക്ഷണ നിയമം ഉണ്ടെകിലും വന്യജീവി സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി പ്രതിപാദിക്കുന്ന വന്യജീവി നയം നിലവിലില്ല. അതുണ്ടാവണം. ആ നയത്തിൽ ഓരോ പ്രധാനപ്പെട്ട ജീവിവർഗത്തിന്റെയും എണ്ണം എത്ര വരെ ആകാം എന്നുള്ള കണക്കുണ്ടാവുകയും ആ നയത്തിനനുസരിച്ച് അവയുടെ എണ്ണം ക്രമീകരിക്കാനുള്ള നിയമപരമായ ചട്ടക്കൂടുകൾ നിലവിൽ വരികയും വേണം.