മോണ്. യൂജിൻ എച്ച്. പെരേര
കടൽ കടലിന്റെ മക്കൾക്കും കാട് കാടിന്റെ മക്കൾക്കും എന്നു പറഞ്ഞിടത്ത് തീരദേശവാസികളെയും കാടിന്റെ മക്കളെയും അവരുടെ ജന്മഭൂമിയിൽനിന്ന് ആട്ടിപ്പായിക്കാനുള്ള നിഗൂഢ നീക്കങ്ങളാണ് നടന്നുവരുന്നത്. വനവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടിക്കൊണ്ടിരുന്ന സ്റ്റാൻ സ്വാമി എന്ന ഈശോ സഭാ വൈദികനെ അന്യായമായി ജയിലിലടച്ചു. ‘എനിക്ക് ദാഹിക്കുന്നു’ എന്നു പറഞ്ഞ വയോധികന് ഒരു സ്ട്രോ പോലും നിഷേധിച്ച ഭരണകൂട ഭീകരത.
ഈ ഭീകര സമീപനം തന്നെയാണ് കടലിന്റെ മക്കളോടും ഭരണകൂടം സ്വീകരിച്ചു വരുന്നത്. കടൽത്തീരവും തീരദേശ വാസികളും നിലനിൽപ്പിന്റെ വലിയ ഭീഷണി നേരിടേണ്ടിവരും എന്ന് കൃത്യമായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നെങ്കിൽപ്പോലും വൻകിട കോർപറേറ്റുകൾക്കു തീരത്തിന്റെ മക്കളെ വലിച്ചെറിഞ്ഞതിന്റെ വലിയ ഉദാഹരണമാണ് വിഴിഞ്ഞം വിവിധോദ്ദേശ്യ തുറമുഖ നിർമാണത്തിന് നൽകിയ അനുമതി. പദ്ധതി ചർച്ചകൾ പുരോഗമിക്കുന്പോൾ 2013ൽ പബ്ലിക് ഹിയറിംഗ് സമിതി മുന്പാകെയും 2015ൽ തിരുവനന്തപുരം രൂപതാദ്ധ്യക്ഷൻ ഇടയലേഖനത്തിലൂടെയും അനേകം ലഘു ലേഖകളിലൂടെയും പദ്ധതി സൃഷ്ടിക്കാവുന്ന ഭയാനകമായ പാരിസ്ഥിതിക-സാമൂഹ്യ-തൊഴിൽപരമായ ആഘാതങ്ങളെ കുറിച്ച് ആവർത്തിച്ചാവർത്തിച്ച് ഭരണാധികാരികളെയും പൊതുസമൂഹത്തെയും തീരദേശവാസികളെയും ബോധ്യപ്പെടുത്തിയിരുന്നു.
വിഴിഞ്ഞം പോർട്ട് നിർമാണം
കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന് കൊട്ടിഘോഷിച്ചുകൊണ്ട്, എല്ലാ വ്യവസ്ഥാപിത - നിയമ മര്യാദകളെയും അവഗണിച്ചുകൊണ്ടാണ് ലേലത്തിന് എതിരാളിയില്ലാതെ ഒരാൾക്ക് 2015ൽ പോർട്ട് നിർമാണ അനുമതി നൽകിയത്. കൂടാതെ തീരത്തിന്റെയും കടലിന്റെയും പരിസ്ഥിതി, ജൈവ ആവാസ വ്യവസ്ഥകളെ പണയപ്പെടുത്തി 66 ഹെക്ടർ കടൽ നികത്തുന്നതുൾപ്പെടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണ് അദാനിയുമായി നടത്തിയത്. 7,525 കോടി മുതൽ മുടക്കുള്ള പദ്ധതിയിൽ 4,750 കോടിയും കേരള സർക്കാരാണു മുടക്കുന്നത്. ശേഷിക്കുന്ന 2,500 കോടി രൂപ കേരള സർക്കാർ നൽകുന്ന 331 ഏക്കർ സ്ഥലം ഈടുവച്ച് ബാങ്കുകളിൽനിന്നു വായ്പയ്ക്കുള്ള അനുമതിയും കൊടുത്തു.
കൂടാതെ കേന്ദ്ര സർക്കാരിന്റെ 817 കോടി വയബിലിറ്റി ഗ്യാപ് ഫണ്ടും കേരള സർക്കാരിന്റെ 817 കോടിയും കൂടിയാകുന്പോൾ മുതൽമുടക്കിന്റെ ഏറിയ പങ്കും സർക്കാരിന്റെതാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നു പറയുന്നത ലാഭകരമല്ലാത്ത പദ്ധതി നടപ്പിലാക്കാൻ കരാറുകാരന് സർക്കാർ നൽകുന്ന അധികതുകയുടെ ഓമനപ്പേരാണ്. വിഴിഞ്ഞം ട്രാൻസ്മെന്റെ് ഷിപ് പോർട്ട് പദ്ധതി സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത് 1995 മുതലാണ്. അപ്പോൾത്തന്നെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും വരാനിരിക്കുന്ന ദുരന്തങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ ഫലമായി ഹൈദരാബാദിൽ നിന്നുള്ള കുമാർ കന്പനി പിൻവാങ്ങി. 1999ൽ വീണ്ടും ഇടതുപക്ഷ സർക്കാർ കുമാർ കന്പിനിയുമായി ചർച്ചകൾ നടത്തിയെങ്കിലും അത് ഉപേക്ഷിക്കുകയാണുണ്ടായത്. 2015ൽ അദാനി ഗ്രൂപ്പുമായി ചർച്ചകളാരംഭിക്കുന്പോൾ തന്നെ പോർട്ട് നിർമാണം സൃഷ്ടിക്കാവുന്ന ഭയാനകമായ ആഘാതങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം കേരള സർക്കാർ നിയോഗിച്ച വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡ് കന്പനിയോട് അവർതന്നെ നിയോഗിച്ച പരിസ്ഥിതി-സാമൂഹ്യ ആഘാത പഠന ഏജൻസികൾ റിപ്പോർട്ടുകളിലൂടെ അറിയിച്ചിരുന്നു.
പദ്ധതി ലാഭകരമാകില്ല എന്ന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (IFC), എയ്ക്കോം (AECom), ഏർണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ ഏജൻസികൾ അവരുടെ സാമൂഹ്യ-പരിസ്ഥിതി ആഘാത റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ കണ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ (CAG) നൽകിയ റിപ്പോർട്ടും മറിച്ചായിരുന്നില്ല. എന്നാൽ പുറംവാതിലിലൂടെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെയും ദേശീയ പരിസ്ഥിതി മന്ത്രാലയത്തെയും ദേശീയ ഹരിത ട്രൈബ്യൂണലിനെയുമെല്ലാം സ്വാധീനിച്ചുകൊണ്ടാണ് പോർട്ട് നിർമാണത്തിനുള്ള കരാർ അദാനിയുമായി ഒപ്പുവച്ചത്. നിയമവ്യവസ്ഥയെയും സ്വാഭാവിക നടപടികളെയും തകിടം മറിച്ചുകൊണ്ടാണത്.
പദ്ധതിപ്രദേശവും തിരുവനന്തപുരം കടൽത്തീരവും വലിയ തീരശോഷണത്തിന് വിധേയമാണെന്ന് 2010ൽത്തന്നെ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ് (NCSCM)പറഞ്ഞിരുന്നു. കൂടാതെ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇനി ഏതെങ്കിലും നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനുമുന്പ് ഗൗരവമുള്ള ശ്രദ്ധ ഉണ്ടാകണമെന്നും പറഞ്ഞു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം 2009ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരത്തെ തീരശോഷണത്തിന്റെ ഗൗരവം പരിഗണിച്ച് പോർട്ടുകളുടെ വികസനമോ നിർമാണമോ പാടില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ ഇപ്പോൾത്തന്നെ വലിയ തീരശോഷണം നേരിടുന്ന പോർട്ടിന്റെ വലതുഭാഗത്ത് അടിക്കടി ഉണ്ടാകുന്ന കടൽ കയറ്റം 500ലേറെ ഭവനങ്ങൾ നശിക്കുന്നതിനും 600 മീറ്ററിലേറെ കടൽത്തീരം നഷ്ടമാകുന്നതിനും ഇടയാക്കി. നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിലനിൽപ്പും അപകടത്തിലായി. ഇതിനകം തിരയിളക്കം കാരണം അഞ്ചു മരണങ്ങളും അനേകം വള്ളങ്ങൾ കൂട്ടിയിടിച്ച് നശിക്കാനും ഇടയായി. തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കുകൂടി പ്രയോജനമാകുന്ന രീതിയിൽ ധാരാളം തൊഴിലവസരങ്ങൾ നിർദിഷ്ട ട്രാൻസ്മെന്റ് ഷിപ് പോർട്ട് നിർമാണം പൂർത്തിയാകുന്നതോടെ ഉണ്ടാകും എന്നു പറഞ്ഞിടത്ത് വിദഗ്ധ തൊഴിലാളികളുൾപ്പെടെ 550 തൊഴിൽ സാധ്യതയേ പഠന റിപ്പോർട്ട് പറയുന്നുള്ളൂ.
പരിസ്ഥിതി-സാമൂഹ്യ-സാന്പത്തിക ആഘാതം
പോർട്ട് നിർമാണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം വളരെ വലുതാണ്. നാലു കിലോമീറ്റർ വരുന്ന കടലിൽ കല്ലിട്ടുള്ള പുലിമുട്ട് നിർമാണവും പശ്ചിമഘട്ട മലനിരകളും ചുറ്റുപാടുമുള്ള പാറക്കെട്ടുകളും തകർത്തുകൊണ്ടു നടത്തുന്ന ഖനനവും വലിയ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കും. ദശലക്ഷക്കണക്കിന് ടണ് പാറകളാണ് പുലിമുട്ടു നിർമാനത്തിന് വേണ്ടിവരിക. പോർട്ട് നിർമാണത്തിന്റെ മൂന്നിലൊന്നു നിർമാണം പൂർത്തിയായപ്പോഴുണ്ടായ പ്രത്യാഘാതം ഭയാനകമാണ്. പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ, വെട്ടുകാട്, വലിയവേളി പ്രദേശങ്ങളിൽ അനേകം വീടുകൾ തകരുകയും ഭയാനകമായ തീരശോഷണം നേരിടുകയും ചെയ്യുന്നു.
തിരുവനന്തപുരം പട്ടണത്തിലെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന ശംഖുമുഖം ബീച്ച് തകർന്നു. ശംഖുമുഖം കടൽത്തീരത്തെ സംരക്ഷിക്കാനായി ഈ അടുത്ത കാലത്ത് നിർമിച്ച ഡയഫ്രം വാൾ മറികടന്ന് റോഡ് കടലെടുത്തു. എയർപ്പോർട്ടിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും എന്ന സ്ഥിതി എത്തിക്കഴിഞ്ഞു. കോവളം ടൂറിസ്റ്റ് പ്രദേശത്തിന്റെ കടൽ ഭിത്തികൾ തകർന്ന് നാമാവശേഷമായിരിക്കുന്നു. വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെയും നിലനിൽപ്പ് അപകടത്തിലാണ്. അനേകം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതലുള്ള തീരദേശ ജനതയും നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. വിഴിഞ്ഞം വലിയ കടപ്പുറം മുതൽ കപ്പൽ ചാനൽ ആയി മാറുന്നതോടെ അടിമലത്തുറ മുതൽ പൊഴിയൂർവരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം അസാധ്യമായിത്തീരും. അങ്ങനെ ഇപ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്പതിനായിരത്തിലേറെപേരുടെ തൊഴിൽ ഇല്ലാതാകും.
ജൈവ ആവാസ വ്യവസ്ഥ
സാന്പത്തികാഘാതം, പരിസ്ഥിതി ആഘാതം, സാമൂഹ്യ ആഘാതം എന്നിവ പഠിച്ചെങ്കിലും കടലിന്റെ ജൈവ ആവാസ വ്യവസ്ഥയെക്കുറിച്ചും മത്സ്യസന്പത്തിന്റെ ശോഷണത്തെക്കുറിച്ചും ആധികാരികമായ ഒരു പഠനവും നടന്നിട്ടില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫ്രൺഡ്സ് ഓഫ് മറൈൻ നടത്തിയ പഠനത്തിൽ പോർട്ട് നിർമാണം ആരംഭിച്ചതോടെ സന്പുഷ്ടമായ ഖനിജ മത്സ്യ ആവാസ വ്യവസ്ഥകളുള്ള കടലിന്റെ അടിത്തട്ട് തകർന്നുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തി. പോർട്ട് നിർമാണത്തോടനുബന്ധിച്ചു നടത്തുന്ന ഡ്രഡ്ജിംഗ് കടലിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ തകർച്ചയ്ക്കു കാരണമാകുന്നു. കടലിന്റെ ഉഷ്ണ സ്ഥിതി ഉയരുകയും ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, പേമാരി എന്നിവ ജനജീവിതം താറുമാറാക്കുകയും ചെയ്യും. ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങളും 2018 മുതൽ മനുഷ്യോചിതമല്ലാത്ത പുരനധിവാസ ക്യാന്പുകളിൽ കഴിയുന്ന തീരവാസികളുടെ രോദനത്തിൽ നിന്നുയരുന്ന വികാരവുമാണ് തീരജനതയുടെ അനിശ്ചിതകാല സമരം.
ഗോഡൗണിലും മറ്റും കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും ക്യാബിനറ്റ് സബ്കമ്മിറ്റികളുമായും പലവട്ടം ചർച്ചകൾ നടന്നെങ്കിലും കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് ആറു കിലോമീറ്ററിനുള്ളിൽ ക്യാന്പുകളിൽ നാലു വർഷമായി കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾ കാണിച്ചിട്ടില്ല. സമരമാരംഭിച്ച ശേഷം ജനങ്ങളെ കബിളിപ്പിക്കാനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് അധികാരികൾ (വിസിൽ) നൽകിയിരിക്കുന്ന വിശദീകരണത്തിൽ തുറമുഖ നിർമാണമല്ല തീരശോഷണത്തിനു കാരണമെന്നു സ്ഥാപിക്കാനുള്ള ശ്രമമാണു നടത്തുന്നത്. സുനാമി തിരകളെയും ഓഖിചുഴലിക്കാറ്റിനെയും അതിജീവിച്ച കോവളം, ശംഖുമുഖം തീരങ്ങൾ കടലെടുത്തത് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായല്ല എന്ന് അദാനിയുടെ സ്തുതിപാഠകരായ ശാസ്ത്രജ്ഞർ പറഞ്ഞു എന്നതു ശാസ്ത്രലോകത്തിനു തന്നെ അപമാനമാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമേയത്തിൽ ‘തിരുവനന്തപുരം തീരം മനുഷ്യനിർമ്മിത ദുരന്തമാണ് അനുഭവിക്കുന്നത് എന്ന് നിസ്സംശയം പറയാം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വിസിൽ അദാനിയുടെ സ്തുതിപാഠകരായി മാറിയതിന്റെ പ്രതിഫലനമാണത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ വിഴിഞ്ഞം പോർട്ടിന്റെ പത്തു കിലോമീറ്ററിനുള്ളിലുള്ള പ്രദേശം അതീവ തീരശോഷണമുള്ള പ്രദേശമാണെന്നും നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നത് വിസിൽ അധികാരികളുടെ ശ്രദ്ധയിൽ വന്നില്ലായിരിക്കും. വരും തലമുറയ്ക്കുകൂടി അവകാശപ്പെട്ട ഭൂമിയെയും കടലിനെയും കടലിന്റെ ജൈവ ആവാസ വ്യവസ്ഥകളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ കടലിന്റെ സ്നേഹിതരും ശുദ്ധമത്സ്യം ഭക്ഷിക്കാനാഗ്രഹിക്കുന്നവരും പ്രകൃതിയെയും മണ്ണിനെയും കടലിനെയും സംരക്ഷിക്കണമെന്നുപറയുന്ന പരിസ്ഥിതി പ്രേമികളും ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കടലിന്റെ മക്കളുമായി കൈകോർക്കാം.
കടൽ കടലിന്റെ മക്കൾക്കും കാട് കാടിന്റെ മക്കൾക്കും എന്നു പറഞ്ഞിടത്ത് തീരദേശവാസികളെയും കാടിന്റെ മക്കളെയും അവരുടെ ജന്മഭൂമിയിൽനിന്ന് ആട്ടിപ്പായിക്കാനുള്ള നിഗൂഢ നീക്കങ്ങളാണ് നടന്നുവരുന്നത്. വനവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടിക്കൊണ്ടിരുന്ന സ്റ്റാൻ സ്വാമി എന്ന ഈശോ സഭാ വൈദികനെ അന്യായമായി ജയിലിലടച്ചു. ‘എനിക്ക് ദാഹിക്കുന്നു’ എന്നു പറഞ്ഞ വയോധികന് ഒരു സ്ട്രോ പോലും നിഷേധിച്ച ഭരണകൂട ഭീകരത.
ഈ ഭീകര സമീപനം തന്നെയാണ് കടലിന്റെ മക്കളോടും ഭരണകൂടം സ്വീകരിച്ചു വരുന്നത്. കടൽത്തീരവും തീരദേശ വാസികളും നിലനിൽപ്പിന്റെ വലിയ ഭീഷണി നേരിടേണ്ടിവരും എന്ന് കൃത്യമായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നെങ്കിൽപ്പോലും വൻകിട കോർപറേറ്റുകൾക്കു തീരത്തിന്റെ മക്കളെ വലിച്ചെറിഞ്ഞതിന്റെ വലിയ ഉദാഹരണമാണ് വിഴിഞ്ഞം വിവിധോദ്ദേശ്യ തുറമുഖ നിർമാണത്തിന് നൽകിയ അനുമതി. പദ്ധതി ചർച്ചകൾ പുരോഗമിക്കുന്പോൾ 2013ൽ പബ്ലിക് ഹിയറിംഗ് സമിതി മുന്പാകെയും 2015ൽ തിരുവനന്തപുരം രൂപതാദ്ധ്യക്ഷൻ ഇടയലേഖനത്തിലൂടെയും അനേകം ലഘു ലേഖകളിലൂടെയും പദ്ധതി സൃഷ്ടിക്കാവുന്ന ഭയാനകമായ പാരിസ്ഥിതിക-സാമൂഹ്യ-തൊഴിൽപരമായ ആഘാതങ്ങളെ കുറിച്ച് ആവർത്തിച്ചാവർത്തിച്ച് ഭരണാധികാരികളെയും പൊതുസമൂഹത്തെയും തീരദേശവാസികളെയും ബോധ്യപ്പെടുത്തിയിരുന്നു.
വിഴിഞ്ഞം പോർട്ട് നിർമാണം
കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന് കൊട്ടിഘോഷിച്ചുകൊണ്ട്, എല്ലാ വ്യവസ്ഥാപിത - നിയമ മര്യാദകളെയും അവഗണിച്ചുകൊണ്ടാണ് ലേലത്തിന് എതിരാളിയില്ലാതെ ഒരാൾക്ക് 2015ൽ പോർട്ട് നിർമാണ അനുമതി നൽകിയത്. കൂടാതെ തീരത്തിന്റെയും കടലിന്റെയും പരിസ്ഥിതി, ജൈവ ആവാസ വ്യവസ്ഥകളെ പണയപ്പെടുത്തി 66 ഹെക്ടർ കടൽ നികത്തുന്നതുൾപ്പെടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണ് അദാനിയുമായി നടത്തിയത്. 7,525 കോടി മുതൽ മുടക്കുള്ള പദ്ധതിയിൽ 4,750 കോടിയും കേരള സർക്കാരാണു മുടക്കുന്നത്. ശേഷിക്കുന്ന 2,500 കോടി രൂപ കേരള സർക്കാർ നൽകുന്ന 331 ഏക്കർ സ്ഥലം ഈടുവച്ച് ബാങ്കുകളിൽനിന്നു വായ്പയ്ക്കുള്ള അനുമതിയും കൊടുത്തു.
കൂടാതെ കേന്ദ്ര സർക്കാരിന്റെ 817 കോടി വയബിലിറ്റി ഗ്യാപ് ഫണ്ടും കേരള സർക്കാരിന്റെ 817 കോടിയും കൂടിയാകുന്പോൾ മുതൽമുടക്കിന്റെ ഏറിയ പങ്കും സർക്കാരിന്റെതാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നു പറയുന്നത ലാഭകരമല്ലാത്ത പദ്ധതി നടപ്പിലാക്കാൻ കരാറുകാരന് സർക്കാർ നൽകുന്ന അധികതുകയുടെ ഓമനപ്പേരാണ്. വിഴിഞ്ഞം ട്രാൻസ്മെന്റെ് ഷിപ് പോർട്ട് പദ്ധതി സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത് 1995 മുതലാണ്. അപ്പോൾത്തന്നെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും വരാനിരിക്കുന്ന ദുരന്തങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ ഫലമായി ഹൈദരാബാദിൽ നിന്നുള്ള കുമാർ കന്പനി പിൻവാങ്ങി. 1999ൽ വീണ്ടും ഇടതുപക്ഷ സർക്കാർ കുമാർ കന്പിനിയുമായി ചർച്ചകൾ നടത്തിയെങ്കിലും അത് ഉപേക്ഷിക്കുകയാണുണ്ടായത്. 2015ൽ അദാനി ഗ്രൂപ്പുമായി ചർച്ചകളാരംഭിക്കുന്പോൾ തന്നെ പോർട്ട് നിർമാണം സൃഷ്ടിക്കാവുന്ന ഭയാനകമായ ആഘാതങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം കേരള സർക്കാർ നിയോഗിച്ച വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡ് കന്പനിയോട് അവർതന്നെ നിയോഗിച്ച പരിസ്ഥിതി-സാമൂഹ്യ ആഘാത പഠന ഏജൻസികൾ റിപ്പോർട്ടുകളിലൂടെ അറിയിച്ചിരുന്നു.
പദ്ധതി ലാഭകരമാകില്ല എന്ന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (IFC), എയ്ക്കോം (AECom), ഏർണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ ഏജൻസികൾ അവരുടെ സാമൂഹ്യ-പരിസ്ഥിതി ആഘാത റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ കണ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ (CAG) നൽകിയ റിപ്പോർട്ടും മറിച്ചായിരുന്നില്ല. എന്നാൽ പുറംവാതിലിലൂടെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെയും ദേശീയ പരിസ്ഥിതി മന്ത്രാലയത്തെയും ദേശീയ ഹരിത ട്രൈബ്യൂണലിനെയുമെല്ലാം സ്വാധീനിച്ചുകൊണ്ടാണ് പോർട്ട് നിർമാണത്തിനുള്ള കരാർ അദാനിയുമായി ഒപ്പുവച്ചത്. നിയമവ്യവസ്ഥയെയും സ്വാഭാവിക നടപടികളെയും തകിടം മറിച്ചുകൊണ്ടാണത്.
പദ്ധതിപ്രദേശവും തിരുവനന്തപുരം കടൽത്തീരവും വലിയ തീരശോഷണത്തിന് വിധേയമാണെന്ന് 2010ൽത്തന്നെ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ് (NCSCM)പറഞ്ഞിരുന്നു. കൂടാതെ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇനി ഏതെങ്കിലും നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനുമുന്പ് ഗൗരവമുള്ള ശ്രദ്ധ ഉണ്ടാകണമെന്നും പറഞ്ഞു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം 2009ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരത്തെ തീരശോഷണത്തിന്റെ ഗൗരവം പരിഗണിച്ച് പോർട്ടുകളുടെ വികസനമോ നിർമാണമോ പാടില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ ഇപ്പോൾത്തന്നെ വലിയ തീരശോഷണം നേരിടുന്ന പോർട്ടിന്റെ വലതുഭാഗത്ത് അടിക്കടി ഉണ്ടാകുന്ന കടൽ കയറ്റം 500ലേറെ ഭവനങ്ങൾ നശിക്കുന്നതിനും 600 മീറ്ററിലേറെ കടൽത്തീരം നഷ്ടമാകുന്നതിനും ഇടയാക്കി. നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിലനിൽപ്പും അപകടത്തിലായി. ഇതിനകം തിരയിളക്കം കാരണം അഞ്ചു മരണങ്ങളും അനേകം വള്ളങ്ങൾ കൂട്ടിയിടിച്ച് നശിക്കാനും ഇടയായി. തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കുകൂടി പ്രയോജനമാകുന്ന രീതിയിൽ ധാരാളം തൊഴിലവസരങ്ങൾ നിർദിഷ്ട ട്രാൻസ്മെന്റ് ഷിപ് പോർട്ട് നിർമാണം പൂർത്തിയാകുന്നതോടെ ഉണ്ടാകും എന്നു പറഞ്ഞിടത്ത് വിദഗ്ധ തൊഴിലാളികളുൾപ്പെടെ 550 തൊഴിൽ സാധ്യതയേ പഠന റിപ്പോർട്ട് പറയുന്നുള്ളൂ.
പരിസ്ഥിതി-സാമൂഹ്യ-സാന്പത്തിക ആഘാതം
പോർട്ട് നിർമാണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം വളരെ വലുതാണ്. നാലു കിലോമീറ്റർ വരുന്ന കടലിൽ കല്ലിട്ടുള്ള പുലിമുട്ട് നിർമാണവും പശ്ചിമഘട്ട മലനിരകളും ചുറ്റുപാടുമുള്ള പാറക്കെട്ടുകളും തകർത്തുകൊണ്ടു നടത്തുന്ന ഖനനവും വലിയ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കും. ദശലക്ഷക്കണക്കിന് ടണ് പാറകളാണ് പുലിമുട്ടു നിർമാനത്തിന് വേണ്ടിവരിക. പോർട്ട് നിർമാണത്തിന്റെ മൂന്നിലൊന്നു നിർമാണം പൂർത്തിയായപ്പോഴുണ്ടായ പ്രത്യാഘാതം ഭയാനകമാണ്. പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ, വെട്ടുകാട്, വലിയവേളി പ്രദേശങ്ങളിൽ അനേകം വീടുകൾ തകരുകയും ഭയാനകമായ തീരശോഷണം നേരിടുകയും ചെയ്യുന്നു.
തിരുവനന്തപുരം പട്ടണത്തിലെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന ശംഖുമുഖം ബീച്ച് തകർന്നു. ശംഖുമുഖം കടൽത്തീരത്തെ സംരക്ഷിക്കാനായി ഈ അടുത്ത കാലത്ത് നിർമിച്ച ഡയഫ്രം വാൾ മറികടന്ന് റോഡ് കടലെടുത്തു. എയർപ്പോർട്ടിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും എന്ന സ്ഥിതി എത്തിക്കഴിഞ്ഞു. കോവളം ടൂറിസ്റ്റ് പ്രദേശത്തിന്റെ കടൽ ഭിത്തികൾ തകർന്ന് നാമാവശേഷമായിരിക്കുന്നു. വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെയും നിലനിൽപ്പ് അപകടത്തിലാണ്. അനേകം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതലുള്ള തീരദേശ ജനതയും നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. വിഴിഞ്ഞം വലിയ കടപ്പുറം മുതൽ കപ്പൽ ചാനൽ ആയി മാറുന്നതോടെ അടിമലത്തുറ മുതൽ പൊഴിയൂർവരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം അസാധ്യമായിത്തീരും. അങ്ങനെ ഇപ്പോൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്പതിനായിരത്തിലേറെപേരുടെ തൊഴിൽ ഇല്ലാതാകും.
ജൈവ ആവാസ വ്യവസ്ഥ
സാന്പത്തികാഘാതം, പരിസ്ഥിതി ആഘാതം, സാമൂഹ്യ ആഘാതം എന്നിവ പഠിച്ചെങ്കിലും കടലിന്റെ ജൈവ ആവാസ വ്യവസ്ഥയെക്കുറിച്ചും മത്സ്യസന്പത്തിന്റെ ശോഷണത്തെക്കുറിച്ചും ആധികാരികമായ ഒരു പഠനവും നടന്നിട്ടില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫ്രൺഡ്സ് ഓഫ് മറൈൻ നടത്തിയ പഠനത്തിൽ പോർട്ട് നിർമാണം ആരംഭിച്ചതോടെ സന്പുഷ്ടമായ ഖനിജ മത്സ്യ ആവാസ വ്യവസ്ഥകളുള്ള കടലിന്റെ അടിത്തട്ട് തകർന്നുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തി. പോർട്ട് നിർമാണത്തോടനുബന്ധിച്ചു നടത്തുന്ന ഡ്രഡ്ജിംഗ് കടലിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ തകർച്ചയ്ക്കു കാരണമാകുന്നു. കടലിന്റെ ഉഷ്ണ സ്ഥിതി ഉയരുകയും ആവർത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, പേമാരി എന്നിവ ജനജീവിതം താറുമാറാക്കുകയും ചെയ്യും. ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങളും 2018 മുതൽ മനുഷ്യോചിതമല്ലാത്ത പുരനധിവാസ ക്യാന്പുകളിൽ കഴിയുന്ന തീരവാസികളുടെ രോദനത്തിൽ നിന്നുയരുന്ന വികാരവുമാണ് തീരജനതയുടെ അനിശ്ചിതകാല സമരം.
ഗോഡൗണിലും മറ്റും കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും ക്യാബിനറ്റ് സബ്കമ്മിറ്റികളുമായും പലവട്ടം ചർച്ചകൾ നടന്നെങ്കിലും കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് ആറു കിലോമീറ്ററിനുള്ളിൽ ക്യാന്പുകളിൽ നാലു വർഷമായി കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾ കാണിച്ചിട്ടില്ല. സമരമാരംഭിച്ച ശേഷം ജനങ്ങളെ കബിളിപ്പിക്കാനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് അധികാരികൾ (വിസിൽ) നൽകിയിരിക്കുന്ന വിശദീകരണത്തിൽ തുറമുഖ നിർമാണമല്ല തീരശോഷണത്തിനു കാരണമെന്നു സ്ഥാപിക്കാനുള്ള ശ്രമമാണു നടത്തുന്നത്. സുനാമി തിരകളെയും ഓഖിചുഴലിക്കാറ്റിനെയും അതിജീവിച്ച കോവളം, ശംഖുമുഖം തീരങ്ങൾ കടലെടുത്തത് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായല്ല എന്ന് അദാനിയുടെ സ്തുതിപാഠകരായ ശാസ്ത്രജ്ഞർ പറഞ്ഞു എന്നതു ശാസ്ത്രലോകത്തിനു തന്നെ അപമാനമാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമേയത്തിൽ ‘തിരുവനന്തപുരം തീരം മനുഷ്യനിർമ്മിത ദുരന്തമാണ് അനുഭവിക്കുന്നത് എന്ന് നിസ്സംശയം പറയാം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വിസിൽ അദാനിയുടെ സ്തുതിപാഠകരായി മാറിയതിന്റെ പ്രതിഫലനമാണത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ വിഴിഞ്ഞം പോർട്ടിന്റെ പത്തു കിലോമീറ്ററിനുള്ളിലുള്ള പ്രദേശം അതീവ തീരശോഷണമുള്ള പ്രദേശമാണെന്നും നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നത് വിസിൽ അധികാരികളുടെ ശ്രദ്ധയിൽ വന്നില്ലായിരിക്കും. വരും തലമുറയ്ക്കുകൂടി അവകാശപ്പെട്ട ഭൂമിയെയും കടലിനെയും കടലിന്റെ ജൈവ ആവാസ വ്യവസ്ഥകളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ കടലിന്റെ സ്നേഹിതരും ശുദ്ധമത്സ്യം ഭക്ഷിക്കാനാഗ്രഹിക്കുന്നവരും പ്രകൃതിയെയും മണ്ണിനെയും കടലിനെയും സംരക്ഷിക്കണമെന്നുപറയുന്ന പരിസ്ഥിതി പ്രേമികളും ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കടലിന്റെ മക്കളുമായി കൈകോർക്കാം.