ഡോ. വർഗീസ് പുളിമരം
കാനഡയിലെ ആദിവാസികളുടെ പ്രാചീനമായ സംഗീതോപകരണങ്ങൾ മാത്രം ശബ്ദിച്ചുകൊണ്ടിരുന്നു. ആ ആദിമതാളങ്ങളുടെ ധ്വനികൾ അലയടിച്ച മുസ്ക്വാ പാർക്കിലെ അധ്യക്ഷവേദിയിൽ ഫ്രാൻസിസ് മാർപാപ്പ അതീവശ്രദ്ധയോടെ കാത്തിരിക്കുകയാണ്. ക്രീ ഗോത്രത്തിന്റെ എർമിനെസ്റ്റിൻ ക്രീ നേഷൻ എന്നാണ് ഈ മണ്ണിന്റെ പേര്. ഇവിടെ പണ്ടൊരു റസിഡൻഷ്യൽ സ്കൂൾ ഉണ്ടായിരുന്നു. മാർപാപ്പ പറഞ്ഞുതുടങ്ങി: “നിങ്ങളുടെ ഇടയിലുള്ള എന്റെ പശ്ചാത്താപ തീർഥാടനത്തിന്റെ തുടക്കത്തിൽതന്നെ വീണ്ടും മാപ്പുചോദിക്കുന്നതിനും എന്റെ അഗാധമായ വേദന പങ്കുവയ്ക്കുന്നതിനുമാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്.” കഴിഞ്ഞ ഏപ്രിലിൽ മാർപാപ്പ വത്തിക്കാനിൽവച്ച് ഒരുതവണ ക്ഷമ ചോദിച്ചിരുന്നതാണ്. എന്നാൽ അദ്ദേഹം കാനഡയിൽ വരണമെന്നുള്ളത് ഗോത്രജനതയുടെ അഭിലാഷമായിരുന്നു.
റസിഡൻഷ്യൽ സ്കൂളുകൾ
കോളനികൾ കണ്ടെത്തുന്നതിനും പുതിയ ദേശങ്ങൾ കീഴടക്കുന്നതിനുമായി കാനഡയിൽ എത്തിച്ചേർന്ന യൂറോപ്യന്മാർ തദ്ദേശീയ ജനതയെ ശത്രുക്കളും അപരിഷ്കൃതരുമായാണു പരിഗണിച്ചത്. ആയുധബലത്തിലും സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും നിപുണരായ യൂറോപ്യൻ കോളനിവാഴ്ചക്കാർ തദ്ദേശീയ ഗോത്രജനതകളെ ആക്രമിച്ചു കീഴപ്പെടുത്തുകയും അവരുടെ തദ്ദേശീയ ജീവിതശൈലി തകർക്കുകയും ചെയ്തു. അപരിഷ്കൃതരായ ആദിവാസി ജനതകളെ നാഗരികരാക്കാൻ കിണഞ്ഞു പരിശ്രമിച്ച യൂറോപ്യൻ കുടിയേറ്റക്കാരുടെ ഭാവനയിൽ ഉദിച്ച ആശയമാണ് റസിഡൻഷ്യൽ സ്കൂളുകൾ. മുതിർന്നവരെ പഠിപ്പിക്കുന്നതിനേക്കാൾ എളുപ്പം കുട്ടികളെ പഠിപ്പിക്കുകയാണ്. അതുകൊണ്ട് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പാശ്ചാത്യസംസ്കാരവുമായി പരിചയപ്പെടുത്തുകയും ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നതാണു പ്രാകൃതമായ തദ്ദേശീയ സംസ്കാരത്തെ ഇല്ലാതാക്കുന്നതിന് ഉചിതമായ മാർഗം എന്നുള്ള കണ്ടെത്തലിൽനിന്നാണ് റസിഡൻഷ്യൽ സ്കൂളുകൾ എന്ന ആശയം ഉരുത്തിരിഞ്ഞത്.
1830കളിൽതന്നെ ഈ ആശയം ഉയർന്നുവരികയും അങ്ങിങ്ങ് ചില സ്കൂളുകൾ ആരംഭിക്കുകയും ചെയ്തെങ്കിലും 1876ൽ സർക്കാർ പാസാക്കിയ "ഇൻഡ്യൻ ആക്ട്’ ആണ് റസിഡൻഷ്യൽ സ്കൂളുകൾ വ്യാപകമായി തുടങ്ങാൻ ഇടയാക്കിയത്. അലക്സാണ്ടർ മക്കെൻസി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. മക്കെൻസി ബവൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ 1894ൽ വരുത്തിയ നിയമ ഭേദഗതി പ്രകാരം ആദിവാസി കുട്ടികളെല്ലാം നിർബന്ധമായും റസിഡൻഷ്യൽ സ്കൂളുകളിൽ ചേരേണ്ടിയിരുന്നു. സ്കൂളുകളുടെ ചെലവുകളെല്ലാം വഹിച്ചത് സർക്കാരായിരുന്നു. 1997ലാണ് അവസാനത്തെ റസിഡൻഷ്യൽ സ്കൂളും അടച്ചുപൂട്ടുന്നത്.
സഭയുടെ പങ്ക്
139 സ്കൂളുകളാണ് ആദിവാസി കുട്ടികൾക്കുവേണ്ടി റസിഡൻഷ്യൽ ആയി മാറ്റിയത് അല്ലെങ്കിൽ പുതുതായി സ്ഥാപിച്ചത്. ഇതിൽ 66 എണ്ണമാണ് കത്തോലിക്കാ സഭയുടേതായി ഉണ്ടായിരുന്നത്. മാതാപിതാക്കളിൽനിന്നു കുട്ടികളെ അകറ്റി, ബോർഡിംഗുകളിൽ നിർത്തിയായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷ നിർബന്ധമായും പഠിക്കേണ്ടിയിരുന്നു. ഒപ്പം പാശ്ചാത്യ മര്യാദകളും. അങ്ങനെ ആദിവാസികളെ പാശ്ചാത്യ സംസ്കാരത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും കൊണ്ടുവരാം എന്നതായിരുന്നു ഉദ്ദേശ്യം. ഏകതാനമായ സാംസ്കാരിക ബോധ്യങ്ങളിൽ രാഷ്ട്രമൊന്നാകെ വളരുന്നത് അഭിലഷണീയമായി കരുതിയ കനേഡിയൻ സങ്കല്പം സഭയും പങ്കുവച്ചു എന്നതു വാസ്തവമാണ്. അന്നും ഇന്നും കാനഡയിലെ ഏറ്റവും വലിയ മതവിഭാഗം കത്തോലിക്കാ സഭയല്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സഭ ഈ സംവിധാനത്തോടു സഹകരിച്ചതും.
ഗോത്രസംസ്കൃതിയുടെ മാഹാത്മ്യവും സാംസ്കാരിക വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ജനാധിപത്യപരമായ പ്രാധാന്യവും കുട്ടികൾ മാതാപിതാക്കളോടൊപ്പം വളരേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച പുരോഗമനപരമായ ധാരണകൾ പൊതുസമൂഹത്തിൽ വളർന്നുവന്നതോടെ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രസക്തി ചർച്ചാവിഷയമായി. മാത്രമല്ല, ഇത്തരം സ്കൂളുകളിൽ പലതിലും നിലവിലിരുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും അധ്യാപകരുടെ ക്രൂരതയും കുട്ടികൾ അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ സമ്മർദങ്ങളും പീഡനങ്ങളുമെല്ലാം ഇവ അടച്ചുപൂട്ടേണ്ടതാണ് എന്ന ബോധ്യത്തിലേക്കു ഭരണകൂടത്തെ നയിച്ചു. ആകെ ഒന്നര ലക്ഷത്തോളം കുട്ടികളാണ് റസിഡൻഷ്യൽ സ്കൂളുകളിൽ കഴിഞ്ഞത്. അവരിൽ അനേകം പേർ സ്കൂളുകളിൽവച്ചു മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കൂടാതെ, അടുത്തകാലത്തായി നാലായിരത്തിലേറെ കുട്ടികളുടെ കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സ്കൂളുകൾ നടത്തിയിരുന്ന വിവിധ ഏജൻസികൾ 1980കൾ മുതൽ തങ്ങളുടെ വീഴ്ചകളെക്കുറിച്ചു മാപ്പുപറഞ്ഞിട്ടുണ്ട്. 2008 ജൂണ് 11ന് അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഭരണകൂടത്തിനും പാർട്ടികൾക്കുംവേണ്ടി ആദിവാസി ജനതയോട് പാർലമെന്റിൽ മാപ്പുപറഞ്ഞു. 2008ൽ തന്നെയാണ് "സത്യം - അനുരഞ്ജന കമ്മീഷൻ’ സ്ഥാപിതമായത്. 2015ൽ ഈ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഗോത്രവർഗ ജനതകളുടെ പ്രതിനിധികൾ ഇക്കഴിഞ്ഞ മാർച്ച് 28-ഏപ്രിൽ ഒന്ന് തീയതികളിൽ വത്തിക്കാൻ സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയെ കാനഡയിലേക്കു ക്ഷണിക്കുകയും ചെയ്തു. അപ്രകാരമാണ് രോഗാവസ്ഥമൂലം ചില വിദേശ സന്ദർശനങ്ങൾ മാറ്റിവച്ച മാർപാപ്പ നിശ്ചയദാർഢ്യത്തോടെ കാനഡയിലേക്കു പോയതും 25ന് മാപ്പപേക്ഷ നടത്തിയതും.
സഭയുടെ മാത്രം കുറ്റമോ?
കാനഡയിലെ പൊതുസമൂഹം ഒന്നടങ്കം ശരിയെന്നു കരുതിയ ഒരു സംവിധാനത്തോട് കത്തോലിക്കാസഭ സഹകരിക്കുകയായിരുന്നു എന്നതാണു വസ്തുത. എന്നാൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിൽ വഹിച്ച പങ്കാളിത്തത്തിന് കനേഡിയൻ മെത്രാൻസമിതി ക്ഷമ പറയുകയും തദ്ദേശ ജനതയെ സഹായിക്കാൻ മൂന്നുകോടി ഡോളറിന്റെ ഫണ്ട് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ സംഭവിച്ച ഭൂരിപക്ഷം മരണങ്ങളും സ്പാനിഷ് ഫ്ളൂവും വസൂരിയും പോഷകാഹാരക്കുറവും മൂലം ഉണ്ടായതാണ് എന്നു കമ്മീഷൻ റിപ്പോർട്ട് പറയുന്നു.
സ്കൂൾ നടത്തിപ്പുകാർ കുറേപ്പേരെങ്കിലും കുട്ടികളോടു വേണ്ടത്ര അനുഭാവത്തോടെ പെരുമാറിയിരുന്നില്ലെന്നും ക്രൂരമായി ശിക്ഷിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഒപ്പം ക്രൈസ്തവ സ്നേഹത്തിന്റെയും കരുതലിന്റെയും നിരവധി മാതൃകകളും ഈ സ്കൂളുകളിൽ ഉണ്ടായിരുന്നെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിച്ചതും മറക്കാൻ പാടില്ല.
ഓസ്ട്രിയൻ ചരിത്രകാരനായ റൂപ്പെർട്ട് ക്ലീബറിന്റെ അഭിപ്രായത്തിൽ റസിഡൻഷ്യൽ സ്കൂൾ സംവിധാനത്തിന്റെ മുഴുവൻ പാപഭാരവും കനേഡിയൻ പൊതുസമൂഹത്തിന്റേതാണ്, പ്രത്യേകിച്ചും ഈ സംവിധാനത്തെ നിലനിർത്തി സാന്പത്തികമായി സഹായിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റേത്. അവരിൽ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു കത്തോലിക്കർ. ഈ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപകർക്ക് അധ്യയനശാസ്ത്രപരമോ മനശാസ്ത്രപരമോ ആയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല എന്നോർക്കണം. ആരോഗ്യപരിപാലനം, ശുചിത്വബോധം, പോഷകാഹാരം, സാമൂഹ്യജീവിതം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള വികസ്വരമായ അറിവ് സമകാലികർക്കുണ്ട്. ആ അറിവു വച്ചുകൊണ്ട് ഒന്നര നൂറ്റാണ്ടിനോ അതിനുമുന്പോ ആരംഭിച്ച ഒരു വ്യവസ്ഥിതിയെ വിമർശിക്കുന്നതു ന്യായമല്ല.
ലോകവ്യാപകമായി കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസവും ജീവിതത്തിൽ ശുഭാപ്തിവിശ്വാസവും പകർന്നുനൽകിയതിൽ കത്തോലിക്കാസഭയുടെ പങ്ക് മറക്കാനാവില്ല. അസംഖ്യം തലമുറകൾക്കു മനുഷ്യോചിതമായി ജീവിക്കാനുള്ള വിദ്യാഭ്യാസം നൽകിയ സഭയുടെ മാതൃകയ്ക്കു പകരമായി ലോകചരിത്രത്തിൽതന്നെ മറ്റൊന്നില്ല. "റിഡക്ഷൻസ്’ എന്ന പേരിൽ പരാഗ്വേയിൽ ഈശോസഭയുടെ നേതൃത്വത്തിൽ നടത്തിയ പദ്ധതി തദ്ദേശിയരായ ഗൗരാനി ഇന്ത്യക്കാരുടെ സ്വത്വം സംരക്ഷിക്കുന്നതിനായിരുന്നു. പോർട്ടുഗീസ്, സ്പാനീഷ് കോളനിവത്കരണത്തിനെതിരേയുള്ള ചെറുത്തുനിൽപ്പായിരുന്നു ഇത്. അതുപോലെ ചൈനയിൽ മത്തെയോ റിച്ചിയും തമിഴ്നാട്ടിൽ വീരമാമുനിവാരും (കോണ്സ്റ്റന്റൈൻ ജോസഫ് ബെക്ഷി) ഛോട്ടാ നാഗ്പൂരിൽ കോണ്സ്റ്റന്റ് ലീവെൻസും തദ്ദേശീയ ജനതയ്ക്കുവേണ്ടി ചെയ്ത സേവനങ്ങൾ സുപ്രസിദ്ധമാണ്.
മാർപാപ്പയുടെ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതാണ്: സുവിശേഷത്തിന്റെ വെളിച്ചത്തിൽ നോക്കുന്പോൾ കാനഡയിലെ റസിഡൻഷ്യൽ സ്കൂൾ സംവിധാനവുമായി സഭ സഹകരിച്ചത് തെറ്റായ നടപടിയായിരുന്നു. “ക്രിസ്തീയ വിശ്വാസം നമ്മോടു പറയുന്നത് അതൊരു ഗുരുതരമായ പിഴവായിരുന്നു എന്നാണ്, ഈശോയുടെ സുവിശേഷത്തിനു നിരക്കാത്ത ഒരു പിഴവ്.” സുവിശേഷത്തിന്റെ വെളിച്ചത്തിൽ ആത്മവിമർശനപരമായി ചരിത്രത്തെ സമീപിക്കാനും അങ്ങനെ സമകാലിക ജീവിതത്തെ വിമലീകരിക്കാനും കഴിയും എന്നും മാർപാപ്പ പഠിപ്പിച്ചിരിക്കുന്നു. ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള കൂട്ടക്കൊലകളെയും വംശഹത്യകളെയും ന്യായീകരിക്കുകയും സ്വയം വിശുദ്ധരായി ചമയുകയും ചെയ്യുന്നവർക്കുകൂടി ഒരു പാഠമാണ് മാർപാപ്പയുടെ വാക്കുകൾ.
കാനഡയിലെ ആദിവാസികളുടെ പ്രാചീനമായ സംഗീതോപകരണങ്ങൾ മാത്രം ശബ്ദിച്ചുകൊണ്ടിരുന്നു. ആ ആദിമതാളങ്ങളുടെ ധ്വനികൾ അലയടിച്ച മുസ്ക്വാ പാർക്കിലെ അധ്യക്ഷവേദിയിൽ ഫ്രാൻസിസ് മാർപാപ്പ അതീവശ്രദ്ധയോടെ കാത്തിരിക്കുകയാണ്. ക്രീ ഗോത്രത്തിന്റെ എർമിനെസ്റ്റിൻ ക്രീ നേഷൻ എന്നാണ് ഈ മണ്ണിന്റെ പേര്. ഇവിടെ പണ്ടൊരു റസിഡൻഷ്യൽ സ്കൂൾ ഉണ്ടായിരുന്നു. മാർപാപ്പ പറഞ്ഞുതുടങ്ങി: “നിങ്ങളുടെ ഇടയിലുള്ള എന്റെ പശ്ചാത്താപ തീർഥാടനത്തിന്റെ തുടക്കത്തിൽതന്നെ വീണ്ടും മാപ്പുചോദിക്കുന്നതിനും എന്റെ അഗാധമായ വേദന പങ്കുവയ്ക്കുന്നതിനുമാണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത്.” കഴിഞ്ഞ ഏപ്രിലിൽ മാർപാപ്പ വത്തിക്കാനിൽവച്ച് ഒരുതവണ ക്ഷമ ചോദിച്ചിരുന്നതാണ്. എന്നാൽ അദ്ദേഹം കാനഡയിൽ വരണമെന്നുള്ളത് ഗോത്രജനതയുടെ അഭിലാഷമായിരുന്നു.
റസിഡൻഷ്യൽ സ്കൂളുകൾ
കോളനികൾ കണ്ടെത്തുന്നതിനും പുതിയ ദേശങ്ങൾ കീഴടക്കുന്നതിനുമായി കാനഡയിൽ എത്തിച്ചേർന്ന യൂറോപ്യന്മാർ തദ്ദേശീയ ജനതയെ ശത്രുക്കളും അപരിഷ്കൃതരുമായാണു പരിഗണിച്ചത്. ആയുധബലത്തിലും സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും നിപുണരായ യൂറോപ്യൻ കോളനിവാഴ്ചക്കാർ തദ്ദേശീയ ഗോത്രജനതകളെ ആക്രമിച്ചു കീഴപ്പെടുത്തുകയും അവരുടെ തദ്ദേശീയ ജീവിതശൈലി തകർക്കുകയും ചെയ്തു. അപരിഷ്കൃതരായ ആദിവാസി ജനതകളെ നാഗരികരാക്കാൻ കിണഞ്ഞു പരിശ്രമിച്ച യൂറോപ്യൻ കുടിയേറ്റക്കാരുടെ ഭാവനയിൽ ഉദിച്ച ആശയമാണ് റസിഡൻഷ്യൽ സ്കൂളുകൾ. മുതിർന്നവരെ പഠിപ്പിക്കുന്നതിനേക്കാൾ എളുപ്പം കുട്ടികളെ പഠിപ്പിക്കുകയാണ്. അതുകൊണ്ട് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പാശ്ചാത്യസംസ്കാരവുമായി പരിചയപ്പെടുത്തുകയും ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നതാണു പ്രാകൃതമായ തദ്ദേശീയ സംസ്കാരത്തെ ഇല്ലാതാക്കുന്നതിന് ഉചിതമായ മാർഗം എന്നുള്ള കണ്ടെത്തലിൽനിന്നാണ് റസിഡൻഷ്യൽ സ്കൂളുകൾ എന്ന ആശയം ഉരുത്തിരിഞ്ഞത്.
1830കളിൽതന്നെ ഈ ആശയം ഉയർന്നുവരികയും അങ്ങിങ്ങ് ചില സ്കൂളുകൾ ആരംഭിക്കുകയും ചെയ്തെങ്കിലും 1876ൽ സർക്കാർ പാസാക്കിയ "ഇൻഡ്യൻ ആക്ട്’ ആണ് റസിഡൻഷ്യൽ സ്കൂളുകൾ വ്യാപകമായി തുടങ്ങാൻ ഇടയാക്കിയത്. അലക്സാണ്ടർ മക്കെൻസി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. മക്കെൻസി ബവൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ 1894ൽ വരുത്തിയ നിയമ ഭേദഗതി പ്രകാരം ആദിവാസി കുട്ടികളെല്ലാം നിർബന്ധമായും റസിഡൻഷ്യൽ സ്കൂളുകളിൽ ചേരേണ്ടിയിരുന്നു. സ്കൂളുകളുടെ ചെലവുകളെല്ലാം വഹിച്ചത് സർക്കാരായിരുന്നു. 1997ലാണ് അവസാനത്തെ റസിഡൻഷ്യൽ സ്കൂളും അടച്ചുപൂട്ടുന്നത്.
സഭയുടെ പങ്ക്
139 സ്കൂളുകളാണ് ആദിവാസി കുട്ടികൾക്കുവേണ്ടി റസിഡൻഷ്യൽ ആയി മാറ്റിയത് അല്ലെങ്കിൽ പുതുതായി സ്ഥാപിച്ചത്. ഇതിൽ 66 എണ്ണമാണ് കത്തോലിക്കാ സഭയുടേതായി ഉണ്ടായിരുന്നത്. മാതാപിതാക്കളിൽനിന്നു കുട്ടികളെ അകറ്റി, ബോർഡിംഗുകളിൽ നിർത്തിയായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷ നിർബന്ധമായും പഠിക്കേണ്ടിയിരുന്നു. ഒപ്പം പാശ്ചാത്യ മര്യാദകളും. അങ്ങനെ ആദിവാസികളെ പാശ്ചാത്യ സംസ്കാരത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും കൊണ്ടുവരാം എന്നതായിരുന്നു ഉദ്ദേശ്യം. ഏകതാനമായ സാംസ്കാരിക ബോധ്യങ്ങളിൽ രാഷ്ട്രമൊന്നാകെ വളരുന്നത് അഭിലഷണീയമായി കരുതിയ കനേഡിയൻ സങ്കല്പം സഭയും പങ്കുവച്ചു എന്നതു വാസ്തവമാണ്. അന്നും ഇന്നും കാനഡയിലെ ഏറ്റവും വലിയ മതവിഭാഗം കത്തോലിക്കാ സഭയല്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സഭ ഈ സംവിധാനത്തോടു സഹകരിച്ചതും.
ഗോത്രസംസ്കൃതിയുടെ മാഹാത്മ്യവും സാംസ്കാരിക വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ജനാധിപത്യപരമായ പ്രാധാന്യവും കുട്ടികൾ മാതാപിതാക്കളോടൊപ്പം വളരേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച പുരോഗമനപരമായ ധാരണകൾ പൊതുസമൂഹത്തിൽ വളർന്നുവന്നതോടെ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രസക്തി ചർച്ചാവിഷയമായി. മാത്രമല്ല, ഇത്തരം സ്കൂളുകളിൽ പലതിലും നിലവിലിരുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും അധ്യാപകരുടെ ക്രൂരതയും കുട്ടികൾ അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ സമ്മർദങ്ങളും പീഡനങ്ങളുമെല്ലാം ഇവ അടച്ചുപൂട്ടേണ്ടതാണ് എന്ന ബോധ്യത്തിലേക്കു ഭരണകൂടത്തെ നയിച്ചു. ആകെ ഒന്നര ലക്ഷത്തോളം കുട്ടികളാണ് റസിഡൻഷ്യൽ സ്കൂളുകളിൽ കഴിഞ്ഞത്. അവരിൽ അനേകം പേർ സ്കൂളുകളിൽവച്ചു മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കൂടാതെ, അടുത്തകാലത്തായി നാലായിരത്തിലേറെ കുട്ടികളുടെ കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സ്കൂളുകൾ നടത്തിയിരുന്ന വിവിധ ഏജൻസികൾ 1980കൾ മുതൽ തങ്ങളുടെ വീഴ്ചകളെക്കുറിച്ചു മാപ്പുപറഞ്ഞിട്ടുണ്ട്. 2008 ജൂണ് 11ന് അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഭരണകൂടത്തിനും പാർട്ടികൾക്കുംവേണ്ടി ആദിവാസി ജനതയോട് പാർലമെന്റിൽ മാപ്പുപറഞ്ഞു. 2008ൽ തന്നെയാണ് "സത്യം - അനുരഞ്ജന കമ്മീഷൻ’ സ്ഥാപിതമായത്. 2015ൽ ഈ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഗോത്രവർഗ ജനതകളുടെ പ്രതിനിധികൾ ഇക്കഴിഞ്ഞ മാർച്ച് 28-ഏപ്രിൽ ഒന്ന് തീയതികളിൽ വത്തിക്കാൻ സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയെ കാനഡയിലേക്കു ക്ഷണിക്കുകയും ചെയ്തു. അപ്രകാരമാണ് രോഗാവസ്ഥമൂലം ചില വിദേശ സന്ദർശനങ്ങൾ മാറ്റിവച്ച മാർപാപ്പ നിശ്ചയദാർഢ്യത്തോടെ കാനഡയിലേക്കു പോയതും 25ന് മാപ്പപേക്ഷ നടത്തിയതും.
സഭയുടെ മാത്രം കുറ്റമോ?
കാനഡയിലെ പൊതുസമൂഹം ഒന്നടങ്കം ശരിയെന്നു കരുതിയ ഒരു സംവിധാനത്തോട് കത്തോലിക്കാസഭ സഹകരിക്കുകയായിരുന്നു എന്നതാണു വസ്തുത. എന്നാൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിൽ വഹിച്ച പങ്കാളിത്തത്തിന് കനേഡിയൻ മെത്രാൻസമിതി ക്ഷമ പറയുകയും തദ്ദേശ ജനതയെ സഹായിക്കാൻ മൂന്നുകോടി ഡോളറിന്റെ ഫണ്ട് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ സംഭവിച്ച ഭൂരിപക്ഷം മരണങ്ങളും സ്പാനിഷ് ഫ്ളൂവും വസൂരിയും പോഷകാഹാരക്കുറവും മൂലം ഉണ്ടായതാണ് എന്നു കമ്മീഷൻ റിപ്പോർട്ട് പറയുന്നു.
സ്കൂൾ നടത്തിപ്പുകാർ കുറേപ്പേരെങ്കിലും കുട്ടികളോടു വേണ്ടത്ര അനുഭാവത്തോടെ പെരുമാറിയിരുന്നില്ലെന്നും ക്രൂരമായി ശിക്ഷിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഒപ്പം ക്രൈസ്തവ സ്നേഹത്തിന്റെയും കരുതലിന്റെയും നിരവധി മാതൃകകളും ഈ സ്കൂളുകളിൽ ഉണ്ടായിരുന്നെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിച്ചതും മറക്കാൻ പാടില്ല.
ഓസ്ട്രിയൻ ചരിത്രകാരനായ റൂപ്പെർട്ട് ക്ലീബറിന്റെ അഭിപ്രായത്തിൽ റസിഡൻഷ്യൽ സ്കൂൾ സംവിധാനത്തിന്റെ മുഴുവൻ പാപഭാരവും കനേഡിയൻ പൊതുസമൂഹത്തിന്റേതാണ്, പ്രത്യേകിച്ചും ഈ സംവിധാനത്തെ നിലനിർത്തി സാന്പത്തികമായി സഹായിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റേത്. അവരിൽ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു കത്തോലിക്കർ. ഈ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപകർക്ക് അധ്യയനശാസ്ത്രപരമോ മനശാസ്ത്രപരമോ ആയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല എന്നോർക്കണം. ആരോഗ്യപരിപാലനം, ശുചിത്വബോധം, പോഷകാഹാരം, സാമൂഹ്യജീവിതം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള വികസ്വരമായ അറിവ് സമകാലികർക്കുണ്ട്. ആ അറിവു വച്ചുകൊണ്ട് ഒന്നര നൂറ്റാണ്ടിനോ അതിനുമുന്പോ ആരംഭിച്ച ഒരു വ്യവസ്ഥിതിയെ വിമർശിക്കുന്നതു ന്യായമല്ല.
ലോകവ്യാപകമായി കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസവും ജീവിതത്തിൽ ശുഭാപ്തിവിശ്വാസവും പകർന്നുനൽകിയതിൽ കത്തോലിക്കാസഭയുടെ പങ്ക് മറക്കാനാവില്ല. അസംഖ്യം തലമുറകൾക്കു മനുഷ്യോചിതമായി ജീവിക്കാനുള്ള വിദ്യാഭ്യാസം നൽകിയ സഭയുടെ മാതൃകയ്ക്കു പകരമായി ലോകചരിത്രത്തിൽതന്നെ മറ്റൊന്നില്ല. "റിഡക്ഷൻസ്’ എന്ന പേരിൽ പരാഗ്വേയിൽ ഈശോസഭയുടെ നേതൃത്വത്തിൽ നടത്തിയ പദ്ധതി തദ്ദേശിയരായ ഗൗരാനി ഇന്ത്യക്കാരുടെ സ്വത്വം സംരക്ഷിക്കുന്നതിനായിരുന്നു. പോർട്ടുഗീസ്, സ്പാനീഷ് കോളനിവത്കരണത്തിനെതിരേയുള്ള ചെറുത്തുനിൽപ്പായിരുന്നു ഇത്. അതുപോലെ ചൈനയിൽ മത്തെയോ റിച്ചിയും തമിഴ്നാട്ടിൽ വീരമാമുനിവാരും (കോണ്സ്റ്റന്റൈൻ ജോസഫ് ബെക്ഷി) ഛോട്ടാ നാഗ്പൂരിൽ കോണ്സ്റ്റന്റ് ലീവെൻസും തദ്ദേശീയ ജനതയ്ക്കുവേണ്ടി ചെയ്ത സേവനങ്ങൾ സുപ്രസിദ്ധമാണ്.
മാർപാപ്പയുടെ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതാണ്: സുവിശേഷത്തിന്റെ വെളിച്ചത്തിൽ നോക്കുന്പോൾ കാനഡയിലെ റസിഡൻഷ്യൽ സ്കൂൾ സംവിധാനവുമായി സഭ സഹകരിച്ചത് തെറ്റായ നടപടിയായിരുന്നു. “ക്രിസ്തീയ വിശ്വാസം നമ്മോടു പറയുന്നത് അതൊരു ഗുരുതരമായ പിഴവായിരുന്നു എന്നാണ്, ഈശോയുടെ സുവിശേഷത്തിനു നിരക്കാത്ത ഒരു പിഴവ്.” സുവിശേഷത്തിന്റെ വെളിച്ചത്തിൽ ആത്മവിമർശനപരമായി ചരിത്രത്തെ സമീപിക്കാനും അങ്ങനെ സമകാലിക ജീവിതത്തെ വിമലീകരിക്കാനും കഴിയും എന്നും മാർപാപ്പ പഠിപ്പിച്ചിരിക്കുന്നു. ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള കൂട്ടക്കൊലകളെയും വംശഹത്യകളെയും ന്യായീകരിക്കുകയും സ്വയം വിശുദ്ധരായി ചമയുകയും ചെയ്യുന്നവർക്കുകൂടി ഒരു പാഠമാണ് മാർപാപ്പയുടെ വാക്കുകൾ.