റിച്ചാർഡ് ജോസഫ്
മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദൈവസ്നേഹത്തിനും കരുതലിനും നന്ദി പറയുകയാണ്. കൊല്ലം ജില്ലയിലെ പുത്തൂരിൽ മനക്കരക്കാവിൽ ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും ആറു മക്കളിൽ ഇളയവനായി 1955 നവംബർ 10നാണ് മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മേജർ അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു.
തുടർന്ന് കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1983 ഡിസംബർ 18ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990ൽ മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായി. തുടർന്ന് കോളജിന്റെ ബർസാറായും പ്രിൻസിപ്പലായും ദീർഘകാലം ശുശ്രൂഷ നിർവഹിച്ചു. 1983 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ അവിഭക്ത തിരുവനന്തപുരം മേജർ അതിരൂപതയുടെ 35 ഇടവക-മിഷൻ കേന്ദ്രങ്ങളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
അന്നും ഇന്നും വഴി നടത്തുന്നത് ദൈവത്തിന്റെ കരുണ മാത്രമാണെന്ന് മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ പറയുന്നു. ഭയപ്പെടേണ്ട എന്ന കർത്താവിന്റെ വാക്കുകളാണ് എന്നും പ്രചോദനമായിട്ടുള്ളതെന്നു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എപ്പോഴും പറയുമായിരുന്നു. ഇതുതന്നെയാണ് തന്നെയും എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. മെത്രാഭിഷേകത്തിനു മുന്നോടിയായി തന്റെ ആശയങ്ങൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദീപികയുമായി പങ്കുവച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
വിശ്വാസ ജീവിതത്തിന്റെ തുടക്കം?
വീട്ടിൽ നിന്നും ലഭിച്ച പ്രചോദനവും ഊർജവുമാണ് വിശ്വാസ ജീവിത്തിൽ എന്നും മുതൽകൂട്ടായത്. അമ്മയുടെ പ്രാർഥനയും ത്യാഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ഗുമസ്ത ജോലിക്കാരനായിരുന്ന എന്റെ പിതാവ് പള്ളിയിലെ പ്രധാന ചുമതലക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ വിശ്വാസം മുറുകെ പിടിച്ചിരുന്നു. പള്ളിക്കാര്യങ്ങളിൽ യാതൊരു കുറവും വരുത്തരുതെന്ന് അമ്മയ്ക്കു വലിയ നിർബന്ധമുണ്ടായിരുന്നു. ശനിയാഴ്ചകളിൽ സണ്‍ഡേ സ്കൂളിലേക്കു വേണ്ട പാഠങ്ങൾ മാത്രമേ പഠിക്കാൻ അനുവദിക്കൂ.
10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിൽ ചേർന്ന് വൈദീകനാകണമെന്ന് ഉറപ്പിച്ചത്. എന്റെ ഇടവക പള്ളി വികാരിയായിരുന്ന ഫാ.ജോർജ് ജേക്കബ് അച്ചനും ഫാ.ഡാനിയേൽ കൊച്ചുപറന്പിൽ റന്പാച്ചനുമെല്ലാം വിശ്വാസ ജീവിതത്തിനു വഴിത്തിരിവായി.
അധ്യാപകനായി മാർ ഈവാനിയോസിൽ
ബിരുദാനന്തര ബിരുദത്തിനുശേഷം ഫ്രഞ്ച് അധ്യാപകനായും മാർ ഈവാനിയോസ് കോളജ് ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിച്ചു. അന്ന് ചെന്പൂർ ഭാഗത്തുള്ള 11 പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. അവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന നിരവധി വിദ്യാർഥികളെ മാർ ഈവാനിയോസിൽ എത്തിച്ച് വിദ്യാഭ്യാസം നൽകാനായത് ദൈവം നൽകിയ വലിയ കരുണയായി ഓർമിക്കുന്നു. പിന്നീട് കോളജ് പ്രിൻസിപ്പൽ ആയപ്പോൾ കോളജിൽ അച്ചടക്കത്തിനും പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി. അക്കാലത്ത് കോളജിന് ഓട്ടോണമസ് പദവി കൈവന്നതും ദൈവത്തിന്റെ വലിയ കരുണ. അന്ന് കോളജിൽ ആരംഭിച്ച ഇഗ്നോയുടെ സെന്റർ പിന്നീട് ഏറ്റവും വലിയ ഇഗ്നോ കാന്പസായി മാറി.
പുതിയ നിയോഗം?
മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ അത് വലിയ ഒരു നിയോഗമായി കാണുന്നു. മാർ ഈവാനിയോസ് പിതാവിന്റെ മാതൃകയും മാർഗദർശിത്വവും ആണ് അടിത്തറ. മാർ ഈവാനിയോസ് പിതാവ് സഭയെ വിശ്വാസത്തിൽ വളർത്തുന്നതിനും സ്നേഹത്തിലും ഐക്യത്തിലും മുന്നേറുന്നതിനുമായി നിരന്തരം പരിശ്രമിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഹായിക്കുകയാണ് പുതിയ നിയോഗം. ദൈവം നടത്തുന്ന വഴിയിൽ നടക്കുക എന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പുതിയ നിയോഗത്തിലും ദൈവം വഴി നടത്തുമെന്നു വിശ്വസിക്കുന്നു.
സഭ, വിശ്വാസം
ഈശ്വര വിശ്വാസം കുടുംബങ്ങളിൽനിന്ന് ആരംഭിക്കണം. സഭാമക്കളെ വിശ്വാസത്തിൽ വളർത്തുകയും സംരക്ഷിച്ചു നിർത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബങ്ങളിൽനിന്നു പിറവിയെടുക്കുന്ന വിശ്വാസ ചൈതന്യത്തിനു മാത്രമേ നിലനിൽപ്പൂള്ളൂ. ആധുനിക സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം വിശ്വാസത്തെ ബാധിക്കരുത്. അതോടൊപ്പം യുവാക്കൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും പിറന്ന മണ്ണിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും അവസരമുണ്ടാക്കുകയും ചെയ്യണം.
ദൈവ കരുണ, സ്നേഹം
ദൈവത്തിന്റെ കരുണ ജീവിതത്തിലുടനീളം എനിക്കു ലഭിച്ചിട്ടുണ്ട്. ലഭിച്ച ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും കൃത്യതയോടെ ചെയ്യുന്നതിന് എന്നും ദൈവം സഹായിച്ചു. ദൈവത്തിന്റെ അനുഗ്രഹ വലയം എന്നും ഒപ്പമുണ്ട്. അതു തന്നെയാണ് മുന്നോട്ടു നീങ്ങുന്നതിനുള്ള ശക്തിയും. ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുന്നതിന് സഭ എന്നും മുന്നോട്ടു വന്നിട്ടുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിലും വീടുകൾ വച്ചുനൽകുന്നതിലുമെല്ലാം സഭ മുന്നിൽ നിൽക്കുന്നു. ഇത്തരത്തിലുള്ള സഭയുടെ പ്രവർത്തനങ്ങളാണ് എന്നും സമൂഹത്തിനു കരുതലാകുന്നത്.
മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദൈവസ്നേഹത്തിനും കരുതലിനും നന്ദി പറയുകയാണ്. കൊല്ലം ജില്ലയിലെ പുത്തൂരിൽ മനക്കരക്കാവിൽ ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും ആറു മക്കളിൽ ഇളയവനായി 1955 നവംബർ 10നാണ് മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മേജർ അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു.
തുടർന്ന് കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1983 ഡിസംബർ 18ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990ൽ മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായി. തുടർന്ന് കോളജിന്റെ ബർസാറായും പ്രിൻസിപ്പലായും ദീർഘകാലം ശുശ്രൂഷ നിർവഹിച്ചു. 1983 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ അവിഭക്ത തിരുവനന്തപുരം മേജർ അതിരൂപതയുടെ 35 ഇടവക-മിഷൻ കേന്ദ്രങ്ങളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
അന്നും ഇന്നും വഴി നടത്തുന്നത് ദൈവത്തിന്റെ കരുണ മാത്രമാണെന്ന് മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ പറയുന്നു. ഭയപ്പെടേണ്ട എന്ന കർത്താവിന്റെ വാക്കുകളാണ് എന്നും പ്രചോദനമായിട്ടുള്ളതെന്നു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എപ്പോഴും പറയുമായിരുന്നു. ഇതുതന്നെയാണ് തന്നെയും എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. മെത്രാഭിഷേകത്തിനു മുന്നോടിയായി തന്റെ ആശയങ്ങൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദീപികയുമായി പങ്കുവച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
വിശ്വാസ ജീവിതത്തിന്റെ തുടക്കം?
വീട്ടിൽ നിന്നും ലഭിച്ച പ്രചോദനവും ഊർജവുമാണ് വിശ്വാസ ജീവിത്തിൽ എന്നും മുതൽകൂട്ടായത്. അമ്മയുടെ പ്രാർഥനയും ത്യാഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ഗുമസ്ത ജോലിക്കാരനായിരുന്ന എന്റെ പിതാവ് പള്ളിയിലെ പ്രധാന ചുമതലക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ വിശ്വാസം മുറുകെ പിടിച്ചിരുന്നു. പള്ളിക്കാര്യങ്ങളിൽ യാതൊരു കുറവും വരുത്തരുതെന്ന് അമ്മയ്ക്കു വലിയ നിർബന്ധമുണ്ടായിരുന്നു. ശനിയാഴ്ചകളിൽ സണ്‍ഡേ സ്കൂളിലേക്കു വേണ്ട പാഠങ്ങൾ മാത്രമേ പഠിക്കാൻ അനുവദിക്കൂ.
10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിൽ ചേർന്ന് വൈദീകനാകണമെന്ന് ഉറപ്പിച്ചത്. എന്റെ ഇടവക പള്ളി വികാരിയായിരുന്ന ഫാ.ജോർജ് ജേക്കബ് അച്ചനും ഫാ.ഡാനിയേൽ കൊച്ചുപറന്പിൽ റന്പാച്ചനുമെല്ലാം വിശ്വാസ ജീവിതത്തിനു വഴിത്തിരിവായി.
അധ്യാപകനായി മാർ ഈവാനിയോസിൽ
ബിരുദാനന്തര ബിരുദത്തിനുശേഷം ഫ്രഞ്ച് അധ്യാപകനായും മാർ ഈവാനിയോസ് കോളജ് ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിച്ചു. അന്ന് ചെന്പൂർ ഭാഗത്തുള്ള 11 പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. അവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന നിരവധി വിദ്യാർഥികളെ മാർ ഈവാനിയോസിൽ എത്തിച്ച് വിദ്യാഭ്യാസം നൽകാനായത് ദൈവം നൽകിയ വലിയ കരുണയായി ഓർമിക്കുന്നു. പിന്നീട് കോളജ് പ്രിൻസിപ്പൽ ആയപ്പോൾ കോളജിൽ അച്ചടക്കത്തിനും പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി. അക്കാലത്ത് കോളജിന് ഓട്ടോണമസ് പദവി കൈവന്നതും ദൈവത്തിന്റെ വലിയ കരുണ. അന്ന് കോളജിൽ ആരംഭിച്ച ഇഗ്നോയുടെ സെന്റർ പിന്നീട് ഏറ്റവും വലിയ ഇഗ്നോ കാന്പസായി മാറി.
പുതിയ നിയോഗം?
മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ അത് വലിയ ഒരു നിയോഗമായി കാണുന്നു. മാർ ഈവാനിയോസ് പിതാവിന്റെ മാതൃകയും മാർഗദർശിത്വവും ആണ് അടിത്തറ. മാർ ഈവാനിയോസ് പിതാവ് സഭയെ വിശ്വാസത്തിൽ വളർത്തുന്നതിനും സ്നേഹത്തിലും ഐക്യത്തിലും മുന്നേറുന്നതിനുമായി നിരന്തരം പരിശ്രമിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഹായിക്കുകയാണ് പുതിയ നിയോഗം. ദൈവം നടത്തുന്ന വഴിയിൽ നടക്കുക എന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പുതിയ നിയോഗത്തിലും ദൈവം വഴി നടത്തുമെന്നു വിശ്വസിക്കുന്നു.
സഭ, വിശ്വാസം
ഈശ്വര വിശ്വാസം കുടുംബങ്ങളിൽനിന്ന് ആരംഭിക്കണം. സഭാമക്കളെ വിശ്വാസത്തിൽ വളർത്തുകയും സംരക്ഷിച്ചു നിർത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബങ്ങളിൽനിന്നു പിറവിയെടുക്കുന്ന വിശ്വാസ ചൈതന്യത്തിനു മാത്രമേ നിലനിൽപ്പൂള്ളൂ. ആധുനിക സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം വിശ്വാസത്തെ ബാധിക്കരുത്. അതോടൊപ്പം യുവാക്കൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും പിറന്ന മണ്ണിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും അവസരമുണ്ടാക്കുകയും ചെയ്യണം.
ദൈവ കരുണ, സ്നേഹം
ദൈവത്തിന്റെ കരുണ ജീവിതത്തിലുടനീളം എനിക്കു ലഭിച്ചിട്ടുണ്ട്. ലഭിച്ച ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും കൃത്യതയോടെ ചെയ്യുന്നതിന് എന്നും ദൈവം സഹായിച്ചു. ദൈവത്തിന്റെ അനുഗ്രഹ വലയം എന്നും ഒപ്പമുണ്ട്. അതു തന്നെയാണ് മുന്നോട്ടു നീങ്ങുന്നതിനുള്ള ശക്തിയും. ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുന്നതിന് സഭ എന്നും മുന്നോട്ടു വന്നിട്ടുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിലും വീടുകൾ വച്ചുനൽകുന്നതിലുമെല്ലാം സഭ മുന്നിൽ നിൽക്കുന്നു. ഇത്തരത്തിലുള്ള സഭയുടെ പ്രവർത്തനങ്ങളാണ് എന്നും സമൂഹത്തിനു കരുതലാകുന്നത്.