പി.എസ്. ശ്രീധരന്‍പിള്ള (ഗോവ ഗവര്‍ണര്‍)
കോടാനുകോടി ജീവജാലങ്ങളുള്ള നമ്മുടെ പ്രകൃതിയില്‍ ഭാഷയും ലിപിയും എഴുത്തും വായനയുമുള്ള ഒരേയൊരു ജീവി മനുഷ്യനാണ്. ശബ്ദത്തെക്കാള്‍ ശക്തമാണ് നിശബ്ദതയെന്ന പ്രകൃതിയുടെ തത്വം നമ്മുടെ പൂര്‍വികര്‍ ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനും പ്രകൃതിയും പരസ്പരപൂരകങ്ങളും പരസ്പരാശ്രിതങ്ങളുമാണെന്ന സത്യം ഭാരതീയസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. യോഗികള്‍ക്കു പരമനോജ്ഞാനമുണ്ടായിരുന്നതുകൊണ്ടാണ് വനാന്തരങ്ങളിലെ ഏകാന്തതയില്‍ അവര്‍ ആശ്വാസം കണ്ടെത്തിയത്. നമ്മുടെ എഴുത്തുകാരുടെ കൂട്ടത്തില്‍ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കി പലപ്പോഴും നിശബ്ദതയെ പ്രണയിച്ചുകൊണ്ട് വിശ്വവിജയിയായിത്തീര്ന്ന പ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍.
കലാ-സാഹിത്യ-സാംസ്കാരിക മേഖലകളെ കോര്‍ത്തിണക്കി മലയാളിയെ അതിന്റെ സമഗ്രതയില്‍ ഉയര്‍ത്തിക്കാട്ടിയ എം.ടി.ക്ക് പകരക്കാരനായി മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. നൊബേല്‍ സമ്മാനജേതാവും കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹിത്യ പ്രതിഭയുമായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എഴുത്തിന്റെ തത്വശാസ്ത്രം ഇങ്ങനെ വരച്ചു കാട്ടുന്നു. “ഞാന്‍ എഴുതാനായി ഇരിക്കുമ്പോള്‍, എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളായി അതു മാറുമ്പോള്‍, ഞാന്‍ തികച്ചും ഏകാകിയാണ്” എം.ടി. യുവ എഴുത്തുകാരനായിരുന്നപ്പോള് “എന്തിനെഴുതുന്നു’’ എന്ന ചോദ്യത്തിനുത്തരമായി പറഞ്ഞതിപ്രകാരമാണ്. “എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട്” താന്‍ എഴുതാനിരിക്കുമ്പോള്‍ തന്റെ മുന്നില്‍ അനുവാചകരോ മാധ്യമങ്ങളോ ഒന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി. നടത്തിയ മറുപടി പ്രസംഗത്തില്‍ “ചുറ്റുപാടുമുള്ള വാണിഭ സ്ഥലങ്ങളിലെ കോലാഹലങ്ങള്‍ ചെവിടടപ്പിക്കുമ്പോഴും അതിന്റെ സിരാകേന്ദ്രത്തില്‍ ഏകാകിയായി നില്ക്കുന്ന എഴുത്തുകാരനാണ് താനെന്ന്” അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാദങ്ങളും അപവാദങ്ങളും അരങ്ങുതകര്‍ക്കുന്ന കേരളീയസമൂഹത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കത്തക്ക പക്വത അദ്ദേഹത്തിന്റെ സവിശേഷതയാണ്. എഴുത്തിലും സിനിമ ഉള്‍പ്പെടെയുള്ള കലാസംരംഭങ്ങളിലും അനീതിക്കെതിരേയുള്ള പടവാളാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളെ സ്മരിച്ച് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള സമീപനമാണ് പൊതുവില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് എന്നീ നിലകളില്‍ മാത്രമല്ല, സിനിമാ സംവിധായകന്, തിരക്കഥാകൃത്ത്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലെല്ലാം എം.ടി. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനാണ്. തന്റെ കര്മപന്ഥാവിലുടനീളം മലയാളത്തനിമയും താന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളും വിസ്മരിക്കാതെ സാഹിത്യസപര്യ നടത്തിയെന്നത് എം.ടി.യുടെ സവിശേഷതയാണ്.
കേരളത്തോടുള്ള ആത്മബന്ധം
ഭാരതരത്നം നല്കി രാജ്യം ആദരിച്ച പ്രശസ്ത സംഗീതജ്ഞന് ഉസ്താദ് ബിസ്മില്ലാഖാന് ജീവിതത്തില്‍ ഏറെ സാമ്പത്തിക പ്രയാസം അനുഭവിച്ച വ്യക്തികൂടിയായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഒരു സംഗീത ഗുരുകുലത്തിന്റെ അധിപതിയായി വന്‍ തുക വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ ന്യൂയോര്‍ക്കിലേക്ക് ക്ഷണിക്കുകയുണ്ടായി. ക്ഷണിതാക്കളോട് ഉസ്താദ് ബിസ്മില്ലാഖാന് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. “ഞാന്‍ ന്യൂയോര്‍ക്കിലേക്ക് വരാം, എന്റെ ഗംഗയെ അങ്ങോട്ടുകൊണ്ടുവരാനാകുമെങ്കില്’’.
കേരളത്തെ സംബന്ധിച്ചിടത്തോളവും നിളയുമായി മറ്റും ബന്ധപ്പെട്ട് എം.ടി.യുടെ നിലപാടും ഏതാണ്ട് ഇതേപോലെയായിരുന്നു. നല്ലപോലെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും ഭാരതീയഭാഷകളുടെ പ്രഭവകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനും കഴിഞ്ഞിരുന്ന അദ്ദേഹം മലയാളക്കര വിട്ട് മറ്റെവിടെയും താമസിക്കാന്‍ പോകാതിരുന്നത് എം.ടി.യില്‍ അന്തര്‍ലീനമായ കേരളത്തോടുള്ള ആത്മബന്ധം കൊണ്ടായിരുന്നു.
മലയാളത്തിന്റെ പുണ്യമായ പ്രതിഭ
എം.ടി.യുടെ ജീവിതം സമൂഹത്തിന്റെ വേരുകളും നേരുകളും തേടിയുള്ള യാത്രയാണ്. സാഹിത്യമണ്ഡലത്തില്‍ കെട്ടുപണ്ടങ്ങള് നിറയുന്ന ഇക്കാലഘട്ടത്തില്‍ അതിനപവാദമായി നമുക്ക് എം.ടി.യെ കണക്കാക്കാവുന്നതാണ്. അപകീര്‍ത്തിപ്പെടുത്താനായി സംഘടിത ശ്രമമുണ്ടായ അവസരങ്ങളില്‍പ്പോലും കലഹപ്രിയനാകാതിരിക്കാന് ശ്രദ്ധിച്ചുവെന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
എന്റെ ആദ്യ കവിതാസമാഹാരമായ “കാലദാന’’ത്തിനുവേണ്ടി 2004ല്‍ എം.ടി. എഴുതിത്തന്ന ആമുഖം ഞാന്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ എപ്പോഴും എന്നോടു സ്നേഹവാത്സല്യങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം ഏഴിന് എന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ “ലോക്ഡൗണ്‍’’ കവിതകളുടെ പ്രകാശനം നിര്‍വഹിച്ചതും എം.ടി. വാസുദേവന്‍ നായരായിരുന്നു. എഴുത്തിലും അഭ്രപാളിയിലും നവഭാവുകത്വം കൊണ്ടുവന്ന നിത്യവിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് എം.ടി. അദ്ദേഹത്തെ സമൂഹം എങ്ങനെ വായിക്കുന്നു, വിലയിരുത്തുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ ജനമനസില്‍ സ്ഥിര പ്രതിഷ്ഠയും വിശ്വാസവും നേടിയ എഴുത്തുകാരനാണെന്ന് നിസംശയം പറയാവുന്നതാണ്.
പ്രതിഭകള്‍ പിറവികൊണ്ടും നിര്‍മിതികൊണ്ടും സൃഷ്ടിക്കപ്പെടുന്നവരാണെന്നു പറയാറുണ്ട്. ഈ രണ്ട് മാനദണ്ഡങ്ങളുപയോഗിച്ചാലും മലയാളത്തിന്റെ പുണ്യമായ പ്രതിഭയാണ് എം.ടി. എന്നു കാണാവുന്നതാണ്. “ദൈവത്തിന്റെ സാന്നിധ്യം കൊടുങ്കാറ്റിലല്ല. മന്ദമാരുതനിലാണ്” എന്ന് ഒരു കവിതയിലൂടെ വരച്ചുകാട്ടിയത് രവീന്ദ്രനാഥ ടാഗോറാണ്. കൊടുങ്കാറ്റിന്റെ കരുത്ത് എപ്പോഴും പ്രതിനിധീകരിക്കുന്നത് നശീകരണത്തെയാണ്. എന്നാല്‍, മന്ദമാരുതന് നല്കുന്നതോ കുളിര്‍മയും തലോടലുമാണ്! കേരളീയ ജനജീവിതത്തില്‍ ഒരു മന്ദമാരുതനായി എം.ടി. എപ്പോഴും നമുക്കിടയിലുണ്ട്. 89 കൊല്ലത്തെ ജീവിതയാത്ര പൂര്‍ത്തിയാക്കി നവതിയിലേക്കു പ്രവേശിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ എന്ന എന്റെ പ്രിയപ്പെട്ട വാസുവേട്ടന് ആശംസയും ദീര്‍ഘായുസും നേരുന്നു.
കോടാനുകോടി ജീവജാലങ്ങളുള്ള നമ്മുടെ പ്രകൃതിയില്‍ ഭാഷയും ലിപിയും എഴുത്തും വായനയുമുള്ള ഒരേയൊരു ജീവി മനുഷ്യനാണ്. ശബ്ദത്തെക്കാള്‍ ശക്തമാണ് നിശബ്ദതയെന്ന പ്രകൃതിയുടെ തത്വം നമ്മുടെ പൂര്‍വികര്‍ ഉള്‍ക്കൊണ്ടിരുന്നു. മനുഷ്യനും പ്രകൃതിയും പരസ്പരപൂരകങ്ങളും പരസ്പരാശ്രിതങ്ങളുമാണെന്ന സത്യം ഭാരതീയസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. യോഗികള്‍ക്കു പരമനോജ്ഞാനമുണ്ടായിരുന്നതുകൊണ്ടാണ് വനാന്തരങ്ങളിലെ ഏകാന്തതയില്‍ അവര്‍ ആശ്വാസം കണ്ടെത്തിയത്. നമ്മുടെ എഴുത്തുകാരുടെ കൂട്ടത്തില്‍ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കി പലപ്പോഴും നിശബ്ദതയെ പ്രണയിച്ചുകൊണ്ട് വിശ്വവിജയിയായിത്തീര്ന്ന പ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍.
കലാ-സാഹിത്യ-സാംസ്കാരിക മേഖലകളെ കോര്‍ത്തിണക്കി മലയാളിയെ അതിന്റെ സമഗ്രതയില്‍ ഉയര്‍ത്തിക്കാട്ടിയ എം.ടി.ക്ക് പകരക്കാരനായി മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. നൊബേല്‍ സമ്മാനജേതാവും കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹിത്യ പ്രതിഭയുമായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എഴുത്തിന്റെ തത്വശാസ്ത്രം ഇങ്ങനെ വരച്ചു കാട്ടുന്നു. “ഞാന്‍ എഴുതാനായി ഇരിക്കുമ്പോള്‍, എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളായി അതു മാറുമ്പോള്‍, ഞാന്‍ തികച്ചും ഏകാകിയാണ്” എം.ടി. യുവ എഴുത്തുകാരനായിരുന്നപ്പോള് “എന്തിനെഴുതുന്നു’’ എന്ന ചോദ്യത്തിനുത്തരമായി പറഞ്ഞതിപ്രകാരമാണ്. “എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട്” താന്‍ എഴുതാനിരിക്കുമ്പോള്‍ തന്റെ മുന്നില്‍ അനുവാചകരോ മാധ്യമങ്ങളോ ഒന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി. നടത്തിയ മറുപടി പ്രസംഗത്തില്‍ “ചുറ്റുപാടുമുള്ള വാണിഭ സ്ഥലങ്ങളിലെ കോലാഹലങ്ങള്‍ ചെവിടടപ്പിക്കുമ്പോഴും അതിന്റെ സിരാകേന്ദ്രത്തില്‍ ഏകാകിയായി നില്ക്കുന്ന എഴുത്തുകാരനാണ് താനെന്ന്” അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. വിവാദങ്ങളും അപവാദങ്ങളും അരങ്ങുതകര്‍ക്കുന്ന കേരളീയസമൂഹത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കത്തക്ക പക്വത അദ്ദേഹത്തിന്റെ സവിശേഷതയാണ്. എഴുത്തിലും സിനിമ ഉള്‍പ്പെടെയുള്ള കലാസംരംഭങ്ങളിലും അനീതിക്കെതിരേയുള്ള പടവാളാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളെ സ്മരിച്ച് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള സമീപനമാണ് പൊതുവില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് എന്നീ നിലകളില്‍ മാത്രമല്ല, സിനിമാ സംവിധായകന്, തിരക്കഥാകൃത്ത്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലെല്ലാം എം.ടി. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയനാണ്. തന്റെ കര്മപന്ഥാവിലുടനീളം മലയാളത്തനിമയും താന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളും വിസ്മരിക്കാതെ സാഹിത്യസപര്യ നടത്തിയെന്നത് എം.ടി.യുടെ സവിശേഷതയാണ്.
കേരളത്തോടുള്ള ആത്മബന്ധം
ഭാരതരത്നം നല്കി രാജ്യം ആദരിച്ച പ്രശസ്ത സംഗീതജ്ഞന് ഉസ്താദ് ബിസ്മില്ലാഖാന് ജീവിതത്തില്‍ ഏറെ സാമ്പത്തിക പ്രയാസം അനുഭവിച്ച വ്യക്തികൂടിയായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഒരു സംഗീത ഗുരുകുലത്തിന്റെ അധിപതിയായി വന്‍ തുക വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ ന്യൂയോര്‍ക്കിലേക്ക് ക്ഷണിക്കുകയുണ്ടായി. ക്ഷണിതാക്കളോട് ഉസ്താദ് ബിസ്മില്ലാഖാന് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. “ഞാന്‍ ന്യൂയോര്‍ക്കിലേക്ക് വരാം, എന്റെ ഗംഗയെ അങ്ങോട്ടുകൊണ്ടുവരാനാകുമെങ്കില്’’.
കേരളത്തെ സംബന്ധിച്ചിടത്തോളവും നിളയുമായി മറ്റും ബന്ധപ്പെട്ട് എം.ടി.യുടെ നിലപാടും ഏതാണ്ട് ഇതേപോലെയായിരുന്നു. നല്ലപോലെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും ഭാരതീയഭാഷകളുടെ പ്രഭവകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനും കഴിഞ്ഞിരുന്ന അദ്ദേഹം മലയാളക്കര വിട്ട് മറ്റെവിടെയും താമസിക്കാന്‍ പോകാതിരുന്നത് എം.ടി.യില്‍ അന്തര്‍ലീനമായ കേരളത്തോടുള്ള ആത്മബന്ധം കൊണ്ടായിരുന്നു.
മലയാളത്തിന്റെ പുണ്യമായ പ്രതിഭ
എം.ടി.യുടെ ജീവിതം സമൂഹത്തിന്റെ വേരുകളും നേരുകളും തേടിയുള്ള യാത്രയാണ്. സാഹിത്യമണ്ഡലത്തില്‍ കെട്ടുപണ്ടങ്ങള് നിറയുന്ന ഇക്കാലഘട്ടത്തില്‍ അതിനപവാദമായി നമുക്ക് എം.ടി.യെ കണക്കാക്കാവുന്നതാണ്. അപകീര്‍ത്തിപ്പെടുത്താനായി സംഘടിത ശ്രമമുണ്ടായ അവസരങ്ങളില്‍പ്പോലും കലഹപ്രിയനാകാതിരിക്കാന് ശ്രദ്ധിച്ചുവെന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
എന്റെ ആദ്യ കവിതാസമാഹാരമായ “കാലദാന’’ത്തിനുവേണ്ടി 2004ല്‍ എം.ടി. എഴുതിത്തന്ന ആമുഖം ഞാന്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ എപ്പോഴും എന്നോടു സ്നേഹവാത്സല്യങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം ഏഴിന് എന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ “ലോക്ഡൗണ്‍’’ കവിതകളുടെ പ്രകാശനം നിര്‍വഹിച്ചതും എം.ടി. വാസുദേവന്‍ നായരായിരുന്നു. എഴുത്തിലും അഭ്രപാളിയിലും നവഭാവുകത്വം കൊണ്ടുവന്ന നിത്യവിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് എം.ടി. അദ്ദേഹത്തെ സമൂഹം എങ്ങനെ വായിക്കുന്നു, വിലയിരുത്തുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ ജനമനസില്‍ സ്ഥിര പ്രതിഷ്ഠയും വിശ്വാസവും നേടിയ എഴുത്തുകാരനാണെന്ന് നിസംശയം പറയാവുന്നതാണ്.
പ്രതിഭകള്‍ പിറവികൊണ്ടും നിര്‍മിതികൊണ്ടും സൃഷ്ടിക്കപ്പെടുന്നവരാണെന്നു പറയാറുണ്ട്. ഈ രണ്ട് മാനദണ്ഡങ്ങളുപയോഗിച്ചാലും മലയാളത്തിന്റെ പുണ്യമായ പ്രതിഭയാണ് എം.ടി. എന്നു കാണാവുന്നതാണ്. “ദൈവത്തിന്റെ സാന്നിധ്യം കൊടുങ്കാറ്റിലല്ല. മന്ദമാരുതനിലാണ്” എന്ന് ഒരു കവിതയിലൂടെ വരച്ചുകാട്ടിയത് രവീന്ദ്രനാഥ ടാഗോറാണ്. കൊടുങ്കാറ്റിന്റെ കരുത്ത് എപ്പോഴും പ്രതിനിധീകരിക്കുന്നത് നശീകരണത്തെയാണ്. എന്നാല്‍, മന്ദമാരുതന് നല്കുന്നതോ കുളിര്‍മയും തലോടലുമാണ്! കേരളീയ ജനജീവിതത്തില്‍ ഒരു മന്ദമാരുതനായി എം.ടി. എപ്പോഴും നമുക്കിടയിലുണ്ട്. 89 കൊല്ലത്തെ ജീവിതയാത്ര പൂര്‍ത്തിയാക്കി നവതിയിലേക്കു പ്രവേശിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ എന്ന എന്റെ പ്രിയപ്പെട്ട വാസുവേട്ടന് ആശംസയും ദീര്‍ഘായുസും നേരുന്നു.