എഎംഎ ചമ്പക്കുളം
സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ 2020ലെ ജനന-മരണ കണക്കിൽ, മരണനിരക്കിൽ പുരുഷന്മാർ സ്ത്രീകളെക്കാൾ വളരെ മുന്നിലാണെന്നു വ്യക്തമാക്കുന്നു. ജനനനിരക്കിൽ പെൺകുട്ടികളും ആൺകുട്ടികളും ഒപ്പത്തിനൊപ്പമാണ്. ജനന-മരണ വിവരങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്തും അത് വിശദമായ പഠനത്തിന് വിധേയമാക്കിയുമാണ് ഓരോ സംസ്ഥാനവും തങ്ങളുടെ ആരോഗ്യ, വികസന നയങ്ങൾക്കു രൂപം നല്കുന്നത്. ഭാരതത്തിൽ പത്ത് വർഷം കൂടുമ്പോഴാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021ലെ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. എന്നാൽ ഓരോ വർഷവും ജനന-മരണ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ അതാത് വർഷത്തെ ജനന-മരണ വിവരങ്ങൾ സർക്കാർ പുറത്തുവിടുന്ന പതിവുണ്ട്.
ജനനനിരക്ക് 2020
2020ലെ ജനന-മരണ വിവരങ്ങൾ ശേഖരിച്ചത് ക്രോഡീകരിച്ച് 2022 മേയിലാണ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്. 349.93 ലക്ഷം ആണ് കേരളത്തിലെ ജനസംഖ്യ. ഇതിൽ 167.84 ലക്ഷം പുരുഷന്മാരും, 182.04 ലക്ഷം സ്ത്രീകളുമാണ്. 2019ൽ 4.80 ലക്ഷം കുട്ടികൾ ജനിച്ചപ്പോൾ 2020ൽ അത് 4.47 ലക്ഷമായി കുറഞ്ഞു. ആകെ ജനിച്ചതിൽ 50.81 ശതമാനം ആൺകുട്ടികളും, 49.18 ശതമാനം പെൺകുട്ടികളുമായിരുന്നു. 2019ലെ സ്ത്രീ-പുരുഷ അനുപാതം 960 ആയിരുന്നത് 2020ൽ 968 എന്നായി മാറിയിട്ടുണ്ട്.
ജനനനിരക്ക് (ആയിരത്തിന്) 2019 ൽ 13.79 ആയിരുന്നത് 2020 ആയപ്പോൾ 12.77 ആയി കുറഞ്ഞു. ജനനനിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് ആലപ്പുഴയിലായിരുന്നു 6.83. അതായത് സംസ്ഥാന നിരക്കായ 12.77 നെക്കാൾ 5.94 കുറവ് രേഖപ്പെടുത്തുന്നു. കൂടിയ ജനനനിരക്ക് മലപ്പുറത്ത് 19.61. കേരളത്തിന്റെ ആകെ ജനനനിരക്ക് 12.77 എന്ന് ആയി നിലനിൽക്കുമ്പോൾ അതിനേക്കാൾ 6.84 കൂടിയ നിരക്കാണ് മലപ്പുറത്തേത്. താഴ്ന്നനിരക്ക് രേഖപ്പെടുത്തപ്പെട്ടത് സംസ്ഥാന നിരക്കിനേക്കാൾ വളരെ താഴ്ന്നും, ഉയർന്ന നിരക്ക് സംസ്ഥാന നിരക്കിനേക്കാൾ വളരെ ഉയർന്നും നിൽക്കുന്നു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 2019ൽ 1.68 ആയിരുന്നത് 2020ൽ 1.56 ആയും കുറഞ്ഞു. 2020ൽ നടന്ന 4,46,891 ജനനത്തിൽ 3,07,981 പേർ നഗരത്തിലും 1,38,910 പേർ ഗ്രാമത്തിലുമാണു ജനിച്ചത്. കേരളത്തിൽ നഗരവത്കരണത്തിന് വേഗം കൂടുന്നു എന്ന് ഇതിൽനിന്നു മനസിലാകും.
ജനനനിരക്ക് താഴോട്ട്
2010 മുതൽ മിക്ക ജില്ലകളിലും ജനന നിരക്ക് ഗണ്യമായി കുറയുകയാണ്. 2010ൽ ജനനനിരക്ക് 15.75 എന്നതിൽ നിന്ന് 2016ൽ 14.48ലേക്കും 2020ൽ 12.77ലേക്കും കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ 2020ൽ പിറന്ന കുട്ടികളിൽ 99.24 ശതമാനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആയിരുന്നു. ഗ്രാമങ്ങളിൽ ജനിച്ചതിന്റെ 99.86 ശതമാനവും ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ആയിരുന്നു. നഗരപ്രദേശങ്ങളിൽ അത് 97.86 ശതമാനം ആയിരുന്നു. 2020ൽ കൂടിയ ജനനനിരക്ക് നവംബറിലെ 9.16 ആയിരുന്നു. കുറവ് മാർച്ചിലെ 7.26ഉം ആയിരുന്നു.
കേരളത്തിലെ അമ്മമാർ
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അമ്മമാരാകുന്നത് 25-29 വയസ് പരിധിയിലാണ്. അതിന് തൊട്ടടുത്ത് 20-24 വയസുകാരാണ്. ആകെ ജനിച്ച കുട്ടികളിൽ 36.45 ശതമാനം 25-29 പ്രായപരിധിയിലുള്ള അമ്മമാർക്കു ജനിച്ചതായിരുന്നു. 31.90 ശതമാനം 20-24 പ്രായപരിധിയിലുള്ള അമ്മമാർക്കും ജനിച്ചു. 45 വയസിന് മുകളിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണം 0.13 ശതമാനം മാത്രമാണ്.
സ്വാഭാവിക പ്രസവത്തിലൂടെ 2,42,534 കുട്ടികൾ ജനിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ ജനിച്ചത് 1,87,434 പേരാണ്. കുട്ടികൾക്ക് ജനനസമയത്ത് 2.5 കിലോയിൽ കുറവ് തൂക്കം ഉണ്ടായിരുന്നത് 2019ലെ കണക്ക് പ്രകാരം 14.21 ശതമാനം ആയിരുന്നത് 2020ൽ 14.06 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ 30.33 ശതമാനം ജനനം നടന്നപ്പോൾ സ്വകാര്യ ആശുപത്രികളിലും, മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി 68.90 ശതമാനം ജനനം നടന്നു.
മരണനിരക്ക് കുറയുന്നു
2019ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 2.71 ലക്ഷം ആയിരുന്നു. എന്നാൽ 2020ൽ അത് 2.51 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 2019ൽ 7.77 ആയിരുന്ന മരണ നിരക്ക്(ആയിരത്തിന്) 2020ൽ 7.17 ആയി. 2010 ൽ 6.88 ആയിരുന്നു കേരളത്തിലെ മരണനിരക്ക് അത് ക്രമമായി ഉയർന്ന് 2019ൽ 7. 77 ആയിത്തീർന്നു. അത് വീണ്ടും 7.17ലേക്ക് കുറഞ്ഞിരിക്കുന്നു. മരണ നിരക്കിൽ പുരുഷൻമാർ സ്ത്രീകളെക്കാൾ വളരെ മുന്നിലാണ്. പുരുഷൻമാരുടെ മരണനിരക്ക് 2020ൽ ആകെ മരണത്തിന്റെ 55.12 ശതമാനമായിയിരുന്നപ്പോൾ സ്ത്രീകളുടെ മരണനിരക്ക് 44.88 ശതമാനമാണ്.
കേരളത്തിൽ ഏറ്റവും ഉയർന്ന മരണ നിരക്ക് പത്തനംതിട്ടയിലായിരുന്നു 10.01. ഏറ്റവും കുറവ് മലപ്പുറത്തും 4.61. ഏറ്റവും കൂടിയ ജനന നിരക്കും ഏറ്റവും കുറഞ്ഞ മരണ നിരക്കും മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയത്. ശിശു മരണനിരക്ക് 2019ൽ 0.92 ആയിരുന്നത് 0.91 ആയി കുറഞ്ഞു. മരിച്ച 58.89 ശതമാനം പേരും ആശുപത്രികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ ആയിരുന്നു. അർബുദം ബാധിച്ച് 13,441 പേർ മരിച്ചു. അതിൽ 5,404 സ്ത്രീകളും 8,037 പുരുഷൻമാരും ഉണ്ടായിരുന്നു. ഹൃദയാഘാതം മൂലം 47,420 പേരും ആസ്തമ മൂലം 11,264 പേരും റോഡ് അപകടത്തിൽ 1,697 പേരും മരിച്ചപ്പോൾ എച്ച്ഐവി ബാധിതരായ അഞ്ച് വീതം സ്ത്രീ പുരുഷൻമാർ മരിച്ചു. 2020 ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 4,488 ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തെ ജനന-മരണ കണക്കുകൾ അപഗ്രഥിക്കുമ്പോൾ ജനസംഖ്യ നിയന്ത്രണ കാര്യത്തിൽ നാം ഓരോ വർഷവും മുന്നേറുന്നു. എന്നാൽ ജനന-മരണ നിരക്കുകൾ 14 ജില്ലകളിലും ക്രമരഹിതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. മരണത്തിനു കാരണമാകുന്ന രോഗങ്ങളുടെ കാര്യത്തിലും ജനന-മരണ നിരക്കുകളും കൂടുതൽ അപഗ്രഥനത്തിനും പഠനത്തിനും വിധേയമാക്കേണ്ടുന്നതുമാണ്. ലഭ്യമാകുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങളും മറ്റ് അടിസ്ഥാന ഒരുക്കങ്ങളും കേരളത്തിലെ ജനന-മരണ നിരക്കിനെ നേരിട്ടു ബാധിക്കുന്നു. വരാനിരിക്കുന്ന വർഷങ്ങളിലേക്കുള്ള വിവിധ മുന്നൊരുക്കങ്ങൾ ക്രമപ്പെടുത്താനുള്ള ചൂണ്ടുപലകകളാണ് ജനന-മരണ കണക്കുകൾ.
ജനന- മരണങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ
2020ൽ 4,46,891പേർ കേരള ജനസംഖ്യയോട് കൂട്ടി ചേർക്കപ്പെട്ടപ്പോൾ 2,50,983പേർ മരണത്തിലൂടെ കുറയുകയുണ്ടായി. ഹിന്ദു മതത്തിൽപ്പെട്ട 1,85,411 പേർ ജനിച്ചപ്പോൾ മുസ്ലിം വിഭാഗത്തിൽ 1,96,138 പേർ ജനിച്ചു. ക്രിസ്തുമതത്തിൽപ്പെട്ടവർ 62,265 പേരാണ് ജനിച്ചത്. ഹിന്ദു മതത്തിൽപ്പെട്ട 1,46,424 പേർ മരിച്ചപ്പോൾ ക്രിസ്തുമതത്തിൽപ്പെട്ട 48,815 പേരും മുസ്ലിം വിഭാഗത്തിലെ 50,337 പേരുമാണു മരിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ 2020ലെ ജനന-മരണ കണക്കിൽ, മരണനിരക്കിൽ പുരുഷന്മാർ സ്ത്രീകളെക്കാൾ വളരെ മുന്നിലാണെന്നു വ്യക്തമാക്കുന്നു. ജനനനിരക്കിൽ പെൺകുട്ടികളും ആൺകുട്ടികളും ഒപ്പത്തിനൊപ്പമാണ്. ജനന-മരണ വിവരങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്തും അത് വിശദമായ പഠനത്തിന് വിധേയമാക്കിയുമാണ് ഓരോ സംസ്ഥാനവും തങ്ങളുടെ ആരോഗ്യ, വികസന നയങ്ങൾക്കു രൂപം നല്കുന്നത്. ഭാരതത്തിൽ പത്ത് വർഷം കൂടുമ്പോഴാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021ലെ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. എന്നാൽ ഓരോ വർഷവും ജനന-മരണ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ അതാത് വർഷത്തെ ജനന-മരണ വിവരങ്ങൾ സർക്കാർ പുറത്തുവിടുന്ന പതിവുണ്ട്.
ജനനനിരക്ക് 2020
2020ലെ ജനന-മരണ വിവരങ്ങൾ ശേഖരിച്ചത് ക്രോഡീകരിച്ച് 2022 മേയിലാണ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്. 349.93 ലക്ഷം ആണ് കേരളത്തിലെ ജനസംഖ്യ. ഇതിൽ 167.84 ലക്ഷം പുരുഷന്മാരും, 182.04 ലക്ഷം സ്ത്രീകളുമാണ്. 2019ൽ 4.80 ലക്ഷം കുട്ടികൾ ജനിച്ചപ്പോൾ 2020ൽ അത് 4.47 ലക്ഷമായി കുറഞ്ഞു. ആകെ ജനിച്ചതിൽ 50.81 ശതമാനം ആൺകുട്ടികളും, 49.18 ശതമാനം പെൺകുട്ടികളുമായിരുന്നു. 2019ലെ സ്ത്രീ-പുരുഷ അനുപാതം 960 ആയിരുന്നത് 2020ൽ 968 എന്നായി മാറിയിട്ടുണ്ട്.
ജനനനിരക്ക് (ആയിരത്തിന്) 2019 ൽ 13.79 ആയിരുന്നത് 2020 ആയപ്പോൾ 12.77 ആയി കുറഞ്ഞു. ജനനനിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് ആലപ്പുഴയിലായിരുന്നു 6.83. അതായത് സംസ്ഥാന നിരക്കായ 12.77 നെക്കാൾ 5.94 കുറവ് രേഖപ്പെടുത്തുന്നു. കൂടിയ ജനനനിരക്ക് മലപ്പുറത്ത് 19.61. കേരളത്തിന്റെ ആകെ ജനനനിരക്ക് 12.77 എന്ന് ആയി നിലനിൽക്കുമ്പോൾ അതിനേക്കാൾ 6.84 കൂടിയ നിരക്കാണ് മലപ്പുറത്തേത്. താഴ്ന്നനിരക്ക് രേഖപ്പെടുത്തപ്പെട്ടത് സംസ്ഥാന നിരക്കിനേക്കാൾ വളരെ താഴ്ന്നും, ഉയർന്ന നിരക്ക് സംസ്ഥാന നിരക്കിനേക്കാൾ വളരെ ഉയർന്നും നിൽക്കുന്നു എന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 2019ൽ 1.68 ആയിരുന്നത് 2020ൽ 1.56 ആയും കുറഞ്ഞു. 2020ൽ നടന്ന 4,46,891 ജനനത്തിൽ 3,07,981 പേർ നഗരത്തിലും 1,38,910 പേർ ഗ്രാമത്തിലുമാണു ജനിച്ചത്. കേരളത്തിൽ നഗരവത്കരണത്തിന് വേഗം കൂടുന്നു എന്ന് ഇതിൽനിന്നു മനസിലാകും.
ജനനനിരക്ക് താഴോട്ട്
2010 മുതൽ മിക്ക ജില്ലകളിലും ജനന നിരക്ക് ഗണ്യമായി കുറയുകയാണ്. 2010ൽ ജനനനിരക്ക് 15.75 എന്നതിൽ നിന്ന് 2016ൽ 14.48ലേക്കും 2020ൽ 12.77ലേക്കും കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ 2020ൽ പിറന്ന കുട്ടികളിൽ 99.24 ശതമാനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആയിരുന്നു. ഗ്രാമങ്ങളിൽ ജനിച്ചതിന്റെ 99.86 ശതമാനവും ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ആയിരുന്നു. നഗരപ്രദേശങ്ങളിൽ അത് 97.86 ശതമാനം ആയിരുന്നു. 2020ൽ കൂടിയ ജനനനിരക്ക് നവംബറിലെ 9.16 ആയിരുന്നു. കുറവ് മാർച്ചിലെ 7.26ഉം ആയിരുന്നു.
കേരളത്തിലെ അമ്മമാർ
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അമ്മമാരാകുന്നത് 25-29 വയസ് പരിധിയിലാണ്. അതിന് തൊട്ടടുത്ത് 20-24 വയസുകാരാണ്. ആകെ ജനിച്ച കുട്ടികളിൽ 36.45 ശതമാനം 25-29 പ്രായപരിധിയിലുള്ള അമ്മമാർക്കു ജനിച്ചതായിരുന്നു. 31.90 ശതമാനം 20-24 പ്രായപരിധിയിലുള്ള അമ്മമാർക്കും ജനിച്ചു. 45 വയസിന് മുകളിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണം 0.13 ശതമാനം മാത്രമാണ്.
സ്വാഭാവിക പ്രസവത്തിലൂടെ 2,42,534 കുട്ടികൾ ജനിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ ജനിച്ചത് 1,87,434 പേരാണ്. കുട്ടികൾക്ക് ജനനസമയത്ത് 2.5 കിലോയിൽ കുറവ് തൂക്കം ഉണ്ടായിരുന്നത് 2019ലെ കണക്ക് പ്രകാരം 14.21 ശതമാനം ആയിരുന്നത് 2020ൽ 14.06 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ 30.33 ശതമാനം ജനനം നടന്നപ്പോൾ സ്വകാര്യ ആശുപത്രികളിലും, മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി 68.90 ശതമാനം ജനനം നടന്നു.
മരണനിരക്ക് കുറയുന്നു
2019ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 2.71 ലക്ഷം ആയിരുന്നു. എന്നാൽ 2020ൽ അത് 2.51 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 2019ൽ 7.77 ആയിരുന്ന മരണ നിരക്ക്(ആയിരത്തിന്) 2020ൽ 7.17 ആയി. 2010 ൽ 6.88 ആയിരുന്നു കേരളത്തിലെ മരണനിരക്ക് അത് ക്രമമായി ഉയർന്ന് 2019ൽ 7. 77 ആയിത്തീർന്നു. അത് വീണ്ടും 7.17ലേക്ക് കുറഞ്ഞിരിക്കുന്നു. മരണ നിരക്കിൽ പുരുഷൻമാർ സ്ത്രീകളെക്കാൾ വളരെ മുന്നിലാണ്. പുരുഷൻമാരുടെ മരണനിരക്ക് 2020ൽ ആകെ മരണത്തിന്റെ 55.12 ശതമാനമായിയിരുന്നപ്പോൾ സ്ത്രീകളുടെ മരണനിരക്ക് 44.88 ശതമാനമാണ്.
കേരളത്തിൽ ഏറ്റവും ഉയർന്ന മരണ നിരക്ക് പത്തനംതിട്ടയിലായിരുന്നു 10.01. ഏറ്റവും കുറവ് മലപ്പുറത്തും 4.61. ഏറ്റവും കൂടിയ ജനന നിരക്കും ഏറ്റവും കുറഞ്ഞ മരണ നിരക്കും മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയത്. ശിശു മരണനിരക്ക് 2019ൽ 0.92 ആയിരുന്നത് 0.91 ആയി കുറഞ്ഞു. മരിച്ച 58.89 ശതമാനം പേരും ആശുപത്രികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ ആയിരുന്നു. അർബുദം ബാധിച്ച് 13,441 പേർ മരിച്ചു. അതിൽ 5,404 സ്ത്രീകളും 8,037 പുരുഷൻമാരും ഉണ്ടായിരുന്നു. ഹൃദയാഘാതം മൂലം 47,420 പേരും ആസ്തമ മൂലം 11,264 പേരും റോഡ് അപകടത്തിൽ 1,697 പേരും മരിച്ചപ്പോൾ എച്ച്ഐവി ബാധിതരായ അഞ്ച് വീതം സ്ത്രീ പുരുഷൻമാർ മരിച്ചു. 2020 ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 4,488 ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തെ ജനന-മരണ കണക്കുകൾ അപഗ്രഥിക്കുമ്പോൾ ജനസംഖ്യ നിയന്ത്രണ കാര്യത്തിൽ നാം ഓരോ വർഷവും മുന്നേറുന്നു. എന്നാൽ ജനന-മരണ നിരക്കുകൾ 14 ജില്ലകളിലും ക്രമരഹിതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. മരണത്തിനു കാരണമാകുന്ന രോഗങ്ങളുടെ കാര്യത്തിലും ജനന-മരണ നിരക്കുകളും കൂടുതൽ അപഗ്രഥനത്തിനും പഠനത്തിനും വിധേയമാക്കേണ്ടുന്നതുമാണ്. ലഭ്യമാകുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങളും മറ്റ് അടിസ്ഥാന ഒരുക്കങ്ങളും കേരളത്തിലെ ജനന-മരണ നിരക്കിനെ നേരിട്ടു ബാധിക്കുന്നു. വരാനിരിക്കുന്ന വർഷങ്ങളിലേക്കുള്ള വിവിധ മുന്നൊരുക്കങ്ങൾ ക്രമപ്പെടുത്താനുള്ള ചൂണ്ടുപലകകളാണ് ജനന-മരണ കണക്കുകൾ.
ജനന- മരണങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ
2020ൽ 4,46,891പേർ കേരള ജനസംഖ്യയോട് കൂട്ടി ചേർക്കപ്പെട്ടപ്പോൾ 2,50,983പേർ മരണത്തിലൂടെ കുറയുകയുണ്ടായി. ഹിന്ദു മതത്തിൽപ്പെട്ട 1,85,411 പേർ ജനിച്ചപ്പോൾ മുസ്ലിം വിഭാഗത്തിൽ 1,96,138 പേർ ജനിച്ചു. ക്രിസ്തുമതത്തിൽപ്പെട്ടവർ 62,265 പേരാണ് ജനിച്ചത്. ഹിന്ദു മതത്തിൽപ്പെട്ട 1,46,424 പേർ മരിച്ചപ്പോൾ ക്രിസ്തുമതത്തിൽപ്പെട്ട 48,815 പേരും മുസ്ലിം വിഭാഗത്തിലെ 50,337 പേരുമാണു മരിച്ചത്.