1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകിയതാണു കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പെരുവണ്ണാമൂഴിയിലുള്ള ജോർജ് കുംബ്ലാനി. പെരുവണ്ണാമൂഴി ഡാമിനായാണ് 44 സെന്റ് ഭൂമി അന്നു വിട്ടുനൽകിയത്.
പകരമായി സർക്കാർ പതിച്ചുനൽകിയ സ്ഥലത്താണ് അരനൂറ്റാണ്ടോളമായി ജോർജിന്റെ കൃഷിയും ജീവിതവും. തെങ്ങും കമുകും ഉൾപ്പെടെ കൃഷിചെയ്തു ജീവിതം മുന്നോട്ടു നീങ്ങി. അതിൽനിന്നുള്ള വരുമാനത്തിൽ സമീപത്ത് വേറെ സ്ഥലവും വാങ്ങി കൃഷി വിപുലമാക്കി. താമസസ്ഥലവും 3.77 ഏക്കർ കൃഷിഭൂമിയും ബഫർ സോണിനുള്ളിലാവുമെന്നും വീണ്ടും കുടിയിറങ്ങേണ്ടിവരുമെന്നുമുള്ള ആകുലതയിലാണ് ഇന്ന് ഈ കർഷകൻ.
മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ ഇളങ്കാട് വനമേഖലയിൽനിന്ന് അന്‍പതു മീറ്റർ മാത്രം അകലെയാണു ജോർജിന്റെ വീടും കൃഷിഭൂമിയും. സുപ്രീം കോടതി ഉത്തരവു പ്രകാരം ബഫർ സോണ്‍ പ്രഖ്യാപനം നടപ്പായാൽ തുടർന്ന് എന്ത് എന്ന ചോദ്യത്തിനു മുന്പിൽ കർഷക സംഘടനയായ കിഫയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ജോർജ് പകച്ചുനിൽക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിനു കർഷകരുടെയും സാധാരണക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല.
കോഴിക്കോട്ട് ഒന്‍പതു വില്ലേജുകൾ
കോഴിക്കോട് ജില്ലയിലെ ഒന്‍പതു വില്ലേജുകൾ ബഫർ സോണ്‍ പരിധിയിൽ ഉൾപ്പെടും. മലബാർ വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിനു കർഷകർ വർഷങ്ങളായി കൃഷിചെയ്യുന്ന ഭൂമികളാണുള്ളത്. കർഷകരുടെ പേരിലുള്ള സ്വന്തം ഭൂമിയിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ അവരുടെ ജീവിതമാർഗംതന്നെയാണു പ്രതിസന്ധിയിലാകുന്നത്.
ചെന്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാന്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കട്ടിപ്പാറ, കിടവൂർ വില്ലേജുകളിലെ ജനങ്ങളെയാകും ബഫർ സോണ്‍ നിയന്ത്രണങ്ങൾ നേരിട്ടു ബാധിക്കുക.
ആറളവും കൊട്ടിയൂരും
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളുടെ അതിർത്തിയിലുള്ള ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളുടെ പരിസരങ്ങളിലുള്ള ജനങ്ങൾ ബഫർ സോണ്‍ ഉത്തരവിന്റെ ആകുലതയിലാണ്. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ജില്ലയിലെ മലയോര മേഖലകളും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു.
കൊട്ടിയൂർ, കേളകം പഞ്ചായത്തുകളാണ് കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിൽ വരുന്നത്. കൊട്ടിയൂർ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗമായാണ് കൊട്ടിയൂർ വന്യജീവിസങ്കേതം. പാൽച്ചുരം മുതൽ മന്ദംചേരി വരെ 4.5 കിലോമീറ്ററിൽ വനാതിർത്തിയുണ്ട്. പാൽച്ചുരം, അന്പായത്തോട്, കണ്ടപ്പുനം, പന്നിയാംമല തുടങ്ങിയ പ്രദേശങ്ങളാണ് അതിർത്തിഗ്രാമങ്ങൾ. വളയംചാൽ, ചെട്ടിയാംപറന്പ്, തുള്ളൽ, പൂക്കുണ്ട്, നരിക്കടവ്, പാറത്തോട്, അടയ്ക്കാത്തോട്, കരിയംകാപ്പ്, ശാന്തിഗിരി മേഖലകളും ബഫർ സോണ്‍ ഭീഷണിയിലാണ്.
കേളകവും ആറളം വന്യജീവിസങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നു. ആറളം പഞ്ചായത്തിലുള്ളവരും വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലാണ്. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ അയ്യംകുന്ന്, ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടും.
തലശേരി - മാനന്തവാടി മൈസൂർ അന്തർസംസ്ഥാന പാത വനാതിർത്തിയുടെ സമീപത്തുകൂടിയാണ്. നിർദിഷ്ട മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാതയും വനാതിർത്തി പങ്കിടുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ വരുന്നതു പ്രദേശത്തിന്റെയാകെ വികസനപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.
നിലവിൽ വന്യജീവി ആക്രമണവും കാർഷികോത്പന്നങ്ങളുടെ വിലയിടിവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്കു നടുവിലാണ് ഈ പ്രദേശങ്ങളിലെ കർഷകർ. ബഫർ സോണ്‍ പ്രഖ്യാപനംകൂടി വരുന്നതോടെ ജീവിതമാർഗംതന്നെ അടയുമോ എന്ന ആശങ്കയാണ് ഇവർക്കുള്ളത്.
സുപ്രീംകോടതിക്കു മുന്‍പ് സിഇസിയുണ്ടു സർക്കാരേ...!
ബഫർ സോണ്‍ വിഷയം വീണ്ടും ചർച്ചകളിൽ നിറയുന്പോൾ വിവിധ മേഖലകളിൽ രാഷ്ട്രീയപാർട്ടികൾ സമരങ്ങളും ഹർത്താലുകളും നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ല. വിഷയത്തിൽ കോടതിയിൽ കക്ഷിചേരാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ബഫർ സോണ്‍ വിഷയത്തിൽ സുപ്രീംകോടതിയിൽ കക്ഷിചേർന്ന് പരിഹാരം കാണാമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നു കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയിൽ പരാതിയുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ എംപവേർഡ് കമ്മിറ്റിയെ (സിഇസി) സമീപിക്കാമെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോൾ അക്കാര്യം പറഞ്ഞു വീണ്ടും സുപ്രീംകോടതിയിൽ പോകുന്നത് എന്തിനാണ്? ഈ വിഷയത്തിൽ നിയമപരമായോ വസ്തുതാപരമായോ പഠനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടോ? മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഹർത്താൽ നടത്തിയതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ല. മറിച്ച്, വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സാഹചര്യം സിഇസിയെ ബോധ്യപ്പെടുത്തുകയാണു വേണ്ടത്.
ബഫർ സോണ്‍ വിഷയത്തിൽ സമരത്തിന് ആഹ്വാനം ചെയ്തും ഹർത്താൽ നാടകം നടത്തിയും മനുഷ്യരെ അവഹേളിക്കരുത്. നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ലളിതമായി പരിഹരിക്കാവുന്ന ഈ വിഷയം പരസ്യപ്രകടനങ്ങളിലൂടെ ശാശ്വതമായി നിലനിർത്തി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ജനങ്ങൾക്കു ഗുണം ചെയ്യില്ല: അലക്സ് ഒഴുകയിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് സർക്കാരിനും സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും കിഫ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനമേഖലയുടെയും ഒരു കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിച്ചാൽ അവിടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മൂന്നു വിധം:
1. നിരോധനം ഏർപ്പെടുത്തുന്നത്
* ക്വാറികൾ, മൈനിംഗ്്, ക്രഷിംഗ് യൂണിറ്റുകൾ
(നിലവിലുള്ളവ ഉൾപ്പെടെ)
* ജലവൈദ്യുത പദ്ധതികൾ
* മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ
(പുതിയതും നിലവിലുള്ളവയുടെ വികസനവും)
2. നിയന്ത്രിക്കുന്നത്
* പുതിയ റിസോർട്ടുകളും ഹോട്ടലുകളും
* വ്യാവസായികമായ പുതിയ നിർമാണങ്ങൾ
* പ്രദേശവാസികൾക്ക് താമസത്തിനായുള്ള
നിർമാണങ്ങൾ നിയന്ത്രണവിധേയമായി മാത്രം
* മലിനീകരണമില്ലാത്ത ചെറുകിട വ്യവസായങ്ങൾ
* മരംമുറിക്കൽ
* വൈദ്യുത- ടെലികോം ടവറുകൾ
* പുതിയ റോഡുകളുടെ നിർമാണം,
നിലവിലുള്ളവയുടെ ബലപ്പെടുത്തൽ, വീതി കൂട്ടൽ
* രാത്രി വാഹനയാത്ര
* പ്രാദേശിക കൂട്ടായ്മകളുടെ പശുവളർത്തൽ,
മീൻ വളർത്തൽ തുടങ്ങിയവ
* വ്യാവസായിക കോഴിവളർത്തൽ.
* കിണർ, കുഴൽക്കിണർ
* സ്വന്തം ഉപയോഗത്തിനപ്പുറത്തുള്ള കൃഷികൾ
3. പ്രോത്സാഹിപ്പിക്കുന്നത്
* മഴവെള്ള സംഭരണി
* ജൈവകൃഷി
* പരിസ്ഥിതി സൗഹൃദ ഗതാഗതം തുടങ്ങിയവ
(ബഫർ സോണ്‍ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിലും ഭാവിയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.)
പരിസ്ഥിതിലോല മേഖല നിർണയിച്ചാൽ മധ്യകേരളത്തിലെ മലയോരവാസികളെ എങ്ങനെ ബാധിക്കും?
അതേക്കുറിച്ചു നാളെ
പകരമായി സർക്കാർ പതിച്ചുനൽകിയ സ്ഥലത്താണ് അരനൂറ്റാണ്ടോളമായി ജോർജിന്റെ കൃഷിയും ജീവിതവും. തെങ്ങും കമുകും ഉൾപ്പെടെ കൃഷിചെയ്തു ജീവിതം മുന്നോട്ടു നീങ്ങി. അതിൽനിന്നുള്ള വരുമാനത്തിൽ സമീപത്ത് വേറെ സ്ഥലവും വാങ്ങി കൃഷി വിപുലമാക്കി. താമസസ്ഥലവും 3.77 ഏക്കർ കൃഷിഭൂമിയും ബഫർ സോണിനുള്ളിലാവുമെന്നും വീണ്ടും കുടിയിറങ്ങേണ്ടിവരുമെന്നുമുള്ള ആകുലതയിലാണ് ഇന്ന് ഈ കർഷകൻ.
മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ ഇളങ്കാട് വനമേഖലയിൽനിന്ന് അന്‍പതു മീറ്റർ മാത്രം അകലെയാണു ജോർജിന്റെ വീടും കൃഷിഭൂമിയും. സുപ്രീം കോടതി ഉത്തരവു പ്രകാരം ബഫർ സോണ്‍ പ്രഖ്യാപനം നടപ്പായാൽ തുടർന്ന് എന്ത് എന്ന ചോദ്യത്തിനു മുന്പിൽ കർഷക സംഘടനയായ കിഫയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ജോർജ് പകച്ചുനിൽക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിനു കർഷകരുടെയും സാധാരണക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല.
കോഴിക്കോട്ട് ഒന്‍പതു വില്ലേജുകൾ
കോഴിക്കോട് ജില്ലയിലെ ഒന്‍പതു വില്ലേജുകൾ ബഫർ സോണ്‍ പരിധിയിൽ ഉൾപ്പെടും. മലബാർ വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിനു കർഷകർ വർഷങ്ങളായി കൃഷിചെയ്യുന്ന ഭൂമികളാണുള്ളത്. കർഷകരുടെ പേരിലുള്ള സ്വന്തം ഭൂമിയിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ അവരുടെ ജീവിതമാർഗംതന്നെയാണു പ്രതിസന്ധിയിലാകുന്നത്.
ചെന്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാന്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, പുതുപ്പാടി, കട്ടിപ്പാറ, കിടവൂർ വില്ലേജുകളിലെ ജനങ്ങളെയാകും ബഫർ സോണ്‍ നിയന്ത്രണങ്ങൾ നേരിട്ടു ബാധിക്കുക.
ആറളവും കൊട്ടിയൂരും
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളുടെ അതിർത്തിയിലുള്ള ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളുടെ പരിസരങ്ങളിലുള്ള ജനങ്ങൾ ബഫർ സോണ്‍ ഉത്തരവിന്റെ ആകുലതയിലാണ്. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ജില്ലയിലെ മലയോര മേഖലകളും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു.
കൊട്ടിയൂർ, കേളകം പഞ്ചായത്തുകളാണ് കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിൽ വരുന്നത്. കൊട്ടിയൂർ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗമായാണ് കൊട്ടിയൂർ വന്യജീവിസങ്കേതം. പാൽച്ചുരം മുതൽ മന്ദംചേരി വരെ 4.5 കിലോമീറ്ററിൽ വനാതിർത്തിയുണ്ട്. പാൽച്ചുരം, അന്പായത്തോട്, കണ്ടപ്പുനം, പന്നിയാംമല തുടങ്ങിയ പ്രദേശങ്ങളാണ് അതിർത്തിഗ്രാമങ്ങൾ. വളയംചാൽ, ചെട്ടിയാംപറന്പ്, തുള്ളൽ, പൂക്കുണ്ട്, നരിക്കടവ്, പാറത്തോട്, അടയ്ക്കാത്തോട്, കരിയംകാപ്പ്, ശാന്തിഗിരി മേഖലകളും ബഫർ സോണ്‍ ഭീഷണിയിലാണ്.
കേളകവും ആറളം വന്യജീവിസങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നു. ആറളം പഞ്ചായത്തിലുള്ളവരും വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലാണ്. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ അയ്യംകുന്ന്, ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടും.
തലശേരി - മാനന്തവാടി മൈസൂർ അന്തർസംസ്ഥാന പാത വനാതിർത്തിയുടെ സമീപത്തുകൂടിയാണ്. നിർദിഷ്ട മട്ടന്നൂർ എയർപോർട്ട് - മാനന്തവാടി നാലുവരിപ്പാതയും വനാതിർത്തി പങ്കിടുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ വരുന്നതു പ്രദേശത്തിന്റെയാകെ വികസനപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.
നിലവിൽ വന്യജീവി ആക്രമണവും കാർഷികോത്പന്നങ്ങളുടെ വിലയിടിവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്കു നടുവിലാണ് ഈ പ്രദേശങ്ങളിലെ കർഷകർ. ബഫർ സോണ്‍ പ്രഖ്യാപനംകൂടി വരുന്നതോടെ ജീവിതമാർഗംതന്നെ അടയുമോ എന്ന ആശങ്കയാണ് ഇവർക്കുള്ളത്.
സുപ്രീംകോടതിക്കു മുന്‍പ് സിഇസിയുണ്ടു സർക്കാരേ...!
ബഫർ സോണ്‍ വിഷയം വീണ്ടും ചർച്ചകളിൽ നിറയുന്പോൾ വിവിധ മേഖലകളിൽ രാഷ്ട്രീയപാർട്ടികൾ സമരങ്ങളും ഹർത്താലുകളും നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ല. വിഷയത്തിൽ കോടതിയിൽ കക്ഷിചേരാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ബഫർ സോണ്‍ വിഷയത്തിൽ സുപ്രീംകോടതിയിൽ കക്ഷിചേർന്ന് പരിഹാരം കാണാമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നു കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയിൽ പരാതിയുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ എംപവേർഡ് കമ്മിറ്റിയെ (സിഇസി) സമീപിക്കാമെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോൾ അക്കാര്യം പറഞ്ഞു വീണ്ടും സുപ്രീംകോടതിയിൽ പോകുന്നത് എന്തിനാണ്? ഈ വിഷയത്തിൽ നിയമപരമായോ വസ്തുതാപരമായോ പഠനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടോ? മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഹർത്താൽ നടത്തിയതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ല. മറിച്ച്, വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സാഹചര്യം സിഇസിയെ ബോധ്യപ്പെടുത്തുകയാണു വേണ്ടത്.
ബഫർ സോണ്‍ വിഷയത്തിൽ സമരത്തിന് ആഹ്വാനം ചെയ്തും ഹർത്താൽ നാടകം നടത്തിയും മനുഷ്യരെ അവഹേളിക്കരുത്. നിലവിലുള്ള നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ലളിതമായി പരിഹരിക്കാവുന്ന ഈ വിഷയം പരസ്യപ്രകടനങ്ങളിലൂടെ ശാശ്വതമായി നിലനിർത്തി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് ജനങ്ങൾക്കു ഗുണം ചെയ്യില്ല: അലക്സ് ഒഴുകയിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് സർക്കാരിനും സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും കിഫ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനമേഖലയുടെയും ഒരു കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിച്ചാൽ അവിടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മൂന്നു വിധം:
1. നിരോധനം ഏർപ്പെടുത്തുന്നത്
* ക്വാറികൾ, മൈനിംഗ്്, ക്രഷിംഗ് യൂണിറ്റുകൾ
(നിലവിലുള്ളവ ഉൾപ്പെടെ)
* ജലവൈദ്യുത പദ്ധതികൾ
* മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ
(പുതിയതും നിലവിലുള്ളവയുടെ വികസനവും)
2. നിയന്ത്രിക്കുന്നത്
* പുതിയ റിസോർട്ടുകളും ഹോട്ടലുകളും
* വ്യാവസായികമായ പുതിയ നിർമാണങ്ങൾ
* പ്രദേശവാസികൾക്ക് താമസത്തിനായുള്ള
നിർമാണങ്ങൾ നിയന്ത്രണവിധേയമായി മാത്രം
* മലിനീകരണമില്ലാത്ത ചെറുകിട വ്യവസായങ്ങൾ
* മരംമുറിക്കൽ
* വൈദ്യുത- ടെലികോം ടവറുകൾ
* പുതിയ റോഡുകളുടെ നിർമാണം,
നിലവിലുള്ളവയുടെ ബലപ്പെടുത്തൽ, വീതി കൂട്ടൽ
* രാത്രി വാഹനയാത്ര
* പ്രാദേശിക കൂട്ടായ്മകളുടെ പശുവളർത്തൽ,
മീൻ വളർത്തൽ തുടങ്ങിയവ
* വ്യാവസായിക കോഴിവളർത്തൽ.
* കിണർ, കുഴൽക്കിണർ
* സ്വന്തം ഉപയോഗത്തിനപ്പുറത്തുള്ള കൃഷികൾ
3. പ്രോത്സാഹിപ്പിക്കുന്നത്
* മഴവെള്ള സംഭരണി
* ജൈവകൃഷി
* പരിസ്ഥിതി സൗഹൃദ ഗതാഗതം തുടങ്ങിയവ
(ബഫർ സോണ്‍ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിലും ഭാവിയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.)
പരിസ്ഥിതിലോല മേഖല നിർണയിച്ചാൽ മധ്യകേരളത്തിലെ മലയോരവാസികളെ എങ്ങനെ ബാധിക്കും?
അതേക്കുറിച്ചു നാളെ