ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ്ങളും ഇന്നൊരു തുടർക്കഥയാണ്. ഏറെക്കാലമായി നടക്കുന്ന ഈ ക്രൂരതയുടെ പരന്പരയിൽ ഏറ്റവും ഒടുവിൽ നടന്നിരിക്കുന്നത് ഇക്കഴിഞ്ഞ ജൂണ് അഞ്ചിന് പന്തെക്കുസ്താനാളിൽ നൈജീരിയയിലെ ഓൻഡോയിൽ ഒരു ദൈവാലയത്തിൽ തിരുക്കർമങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ നേരേയുണ്ടായ ഭീകരാക്രമണമാണ്. വെടിവയ്പിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേർ കൊല്ലപ്പെട്ടു. രക്ഷപ്പെടാൻ ഓടിയവരെയും ഇസ്ലാമിക ഭീകരർ വെടിവച്ചുവീഴ്ത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ബൊക്കോ ഹറാം, ഫുലാനി, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരഗ്രൂപ്പുകളാൽ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളാണ് നൈജീരിയയിൽ വധിക്കപ്പെട്ടത്. 2021ൽ മാത്രം ആറായിരത്തോളം വിശ്വാസികൾ കൊല്ലപ്പെട്ടു. 2009 മുതലുള്ള ബൊക്കോ ഹറാം ആക്രമണങ്ങളിൽ നാൽപ്പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവിശ്വാസത്തിന്റെ പേരിൽ സഹപാഠികളെപ്പോലും കൊല്ലാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ മതവിദ്വേഷം വളർത്തുന്ന പരിശീലനം സ്കൂൾവിദ്യാർഥികൾക്കു നൽകുന്ന അവസ്ഥ ഭീകരമാണ്! നൈജീരിയയിൽ തീവ്രവാദം അത്രമാത്രം പ്രബലപ്പെട്ടിരിക്കുന്നു.
മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലും ആവർത്തിച്ചു നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ ക്രൈസ്തവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. വർഗീയതയും മതതീവ്രവാദവും ലോകത്തിൽ വർധിച്ചുവരുന്നതായി വാർത്തകൾ വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മത പീഡനങ്ങൾക്കിരയാകുന്നത് ക്രൈസ്തവരാണെന്നാണു കണക്കുകൾ പറയുന്നത്. ഭീകരഗ്രൂപ്പുകളുടെ ലക്ഷ്യം ക്രൈസ്തവ വംശഹത്യതന്നെയെന്നു പരസ്യമായി പറയുകയും ക്രൂരമായി കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി നിർവീര്യരാക്കാനും വിശ്വാസപരമായ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നു പിന്തിരിപ്പിക്കാനുമാണ്.
ഇന്ത്യയിലും സ്ഥിതി ആശാവഹമല്ലെന്നുള്ളതാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം കൂടുതൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. കേരളവും മതതീവ്രവാദ പ്രവർത്തനങ്ങൾക്കു വേദിയാകുന്നതായി ആളുകൾ ഭയക്കുന്നു. കുട്ടികളുടെ നിഷ്കളങ്കമനസിലും മതവിദ്വേഷവും തീവ്രവാദവികാരങ്ങളും കുത്തിവയ്ക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.
രാഷ്ട്രാധികാരികളും നിസഹായരോ?
ഈ ഭൂമി എല്ലാവർക്കുംവേണ്ടി ദൈവം നൽകിയതാണ്. ഓരോ രാജ്യത്തെയും ജനങ്ങൾക്ക് അവിടെ സ്വസ്ഥമായി ജീവിക്കാൻ അവകാശമുണ്ട്. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഈ അവകാശം നിഷേധിക്കപ്പെടുന്നവിധം വർഗീയതയോ ഭീകരപ്രവർത്തനങ്ങളോ മറ്റേതെങ്കിലും വിരുദ്ധശക്തികളോ പിടിമുറുക്കാതിരിക്കാൻ, ആധിപത്യം പുലർത്താതിരിക്കാൻ രാഷ്ട്രാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷ അവരുടെ ചുമതലയിൽപ്പെട്ട കാര്യമാണ്.
ദീർഘകാലമായി ക്രൈസ്തവർ നിരന്തരം പീഡിപ്പിക്കപ്പെടുകയും സ്വന്തം രാജ്യത്തു മതവിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും മതവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും അവയ്ക്കെതിരേ ഫലപ്രദമായ നടപടികളെടുക്കാനോ അവ നിയന്ത്രിക്കാനോ രാഷ്ട്രാധികാരികൾക്കോ നീതിനിർവഹണ സംവിധാനത്തിനോ കഴിയുന്നില്ല. പല രാജ്യങ്ങളിലും പീഡനംമൂലം ക്രൈസ്തവർ ഉന്മൂലനം ചെയ്യപ്പെടുകയോ നാമമാത്രമായി അവശേഷിക്കയോ ചെയ്തിട്ടും വലിയ അന്തർദേശീയ ശക്തികൾപോലും നിസഹായരെപ്പോലെ നിലകൊള്ളുന്നത് ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയാണ്. ജനസുരക്ഷ സാധ്യമല്ലെങ്കിൽ എന്തിനീ രാഷ്ട്രീയാധികാരം!
മാധ്യമങ്ങളുടെ നിശബ്ദത
ക്രൈസ്തവർ നിഷ്കരുണം കൊല്ലപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും അവയൊന്നും അറിയാത്തമട്ടിൽ മൗനം പാലിക്കുന്ന ചില മാധ്യമങ്ങൾ എന്തു മാധ്യമധർമമാണു നിർവഹിക്കുന്നത്? എന്തുകൊണ്ട് ഈ മൗനം? ക്രൈസ്തവസഭയ്ക്കെതിരേയോ സഭാനേതാക്കൾക്കെതിരേയോ ഉണ്ടാകുന്ന ചില ആരോപണങ്ങൾ, അതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും, എത്രയോ ആവേശത്തോടെയാണ് ഈ മാധ്യമങ്ങൾ ചർച്ചാവിഷയമാക്കുന്നത്! മത്സരബുദ്ധിയോടെയാണ് പല ചാനലുകളും പൊടിപ്പും തൊങ്ങലുംവച്ച് അവ ആഘോഷിക്കുന്നത്. ‘പണത്തിനുമേൽ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു.
മാധ്യമധർമം വിസ്മരിച്ചും അവശ്യം പാലിക്കേണ്ട നീതിയും നിഷ്പക്ഷതയും കൈവെടിഞ്ഞും മാധ്യമങ്ങൾ തരംതാഴുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ? അതോ ആരുടെയെങ്കിലും സമ്മർദങ്ങൾക്കോ ഭീഷണികൾക്കോ വിധേയപ്പെടുന്നതുകൊണ്ടാണോ? അല്ലെങ്കിൽ, എന്തെങ്കിലും നേട്ടങ്ങളോ മോഹനവാഗ്ദാനങ്ങളോ ലഭിക്കുന്നതുകൊണ്ടാണോ മാധ്യമങ്ങളുടെ ഈ നിശബ്ദത? എന്തായാലും അതു സംശയം ജനിപ്പിക്കുന്നു.
രാജ്യത്തിനും ജനത്തിനുംവേണ്ടി കഴിയുന്ന സേവനം ചെയ്തു സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരെ ഇപ്രകാരം പീഡിപ്പിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. നഗ്നമായ ഈ മനുഷ്യാവകാശലംഘനം അധികാരികളുടെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധയിൽ കൊണ്ടുവരാൻപോലും തയാറാകാത്ത മാധ്യമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്നു ചോദിക്കേണ്ടിവരുന്നതിൽ വേദനയുണ്ട്.
വന്യമൃഗസംരക്ഷണത്തിനും മറ്റും വലിയ പ്രാധാന്യം നൽകുന്പോൾ, നിഷ്ഠുരമായ മനുഷ്യക്കുരുതി നിത്യസംഭവമായിട്ടും അതൊന്നും അറിയാത്തതുപോലുള്ള മൗനം ആശങ്ക ജനിപ്പിക്കുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നതിനുപോലും വാർത്താപ്രാധാന്യം നൽകുന്ന മാധ്യമങ്ങൾക്ക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുന്ന മനുഷ്യത്വമില്ലായ്മ ഒരു പ്രതികരണവും അർഹിക്കാത്ത അപ്രധാന സംഭവമാണെങ്കിൽ അതിന്റെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്. ജീവിക്കാൻ അർഹതയില്ലാത്ത ശപിക്കപ്പെട്ടവരാണോ ക്രൈസ്തവർ! അത്രയ്ക്കു മരവിച്ചുപോയോ ലോകമനഃസാക്ഷി!
ആരംഭംമുതലേ അതിക്രൂരമായ മതപീഡനങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട് സഭയ്ക്ക്. അവയൊക്കെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. രക്തസാക്ഷികളുടെ നിണം സഭയെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തിട്ടുള്ളത്. പീഡിപ്പിക്കപ്പെടുന്പോഴും പീഡിപ്പിക്കുന്നവരുടെ ആത്മരക്ഷയാണ് സഭ ആഗ്രഹിക്കുന്നത്. അവർക്കു മനഃപരിവർത്തനം ഉണ്ടാകാൻ സഭ പ്രാർത്ഥിക്കുന്നു. മാധ്യമങ്ങൾക്കുംവേണം നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഒരു മാനസാന്തരം!
ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ബൊക്കോ ഹറാം, ഫുലാനി, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരഗ്രൂപ്പുകളാൽ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളാണ് നൈജീരിയയിൽ വധിക്കപ്പെട്ടത്. 2021ൽ മാത്രം ആറായിരത്തോളം വിശ്വാസികൾ കൊല്ലപ്പെട്ടു. 2009 മുതലുള്ള ബൊക്കോ ഹറാം ആക്രമണങ്ങളിൽ നാൽപ്പതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മതവിശ്വാസത്തിന്റെ പേരിൽ സഹപാഠികളെപ്പോലും കൊല്ലാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ മതവിദ്വേഷം വളർത്തുന്ന പരിശീലനം സ്കൂൾവിദ്യാർഥികൾക്കു നൽകുന്ന അവസ്ഥ ഭീകരമാണ്! നൈജീരിയയിൽ തീവ്രവാദം അത്രമാത്രം പ്രബലപ്പെട്ടിരിക്കുന്നു.
മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലും ആവർത്തിച്ചു നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ ക്രൈസ്തവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. വർഗീയതയും മതതീവ്രവാദവും ലോകത്തിൽ വർധിച്ചുവരുന്നതായി വാർത്തകൾ വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മത പീഡനങ്ങൾക്കിരയാകുന്നത് ക്രൈസ്തവരാണെന്നാണു കണക്കുകൾ പറയുന്നത്. ഭീകരഗ്രൂപ്പുകളുടെ ലക്ഷ്യം ക്രൈസ്തവ വംശഹത്യതന്നെയെന്നു പരസ്യമായി പറയുകയും ക്രൂരമായി കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി നിർവീര്യരാക്കാനും വിശ്വാസപരമായ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നു പിന്തിരിപ്പിക്കാനുമാണ്.
ഇന്ത്യയിലും സ്ഥിതി ആശാവഹമല്ലെന്നുള്ളതാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം കൂടുതൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. കേരളവും മതതീവ്രവാദ പ്രവർത്തനങ്ങൾക്കു വേദിയാകുന്നതായി ആളുകൾ ഭയക്കുന്നു. കുട്ടികളുടെ നിഷ്കളങ്കമനസിലും മതവിദ്വേഷവും തീവ്രവാദവികാരങ്ങളും കുത്തിവയ്ക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.
രാഷ്ട്രാധികാരികളും നിസഹായരോ?
ഈ ഭൂമി എല്ലാവർക്കുംവേണ്ടി ദൈവം നൽകിയതാണ്. ഓരോ രാജ്യത്തെയും ജനങ്ങൾക്ക് അവിടെ സ്വസ്ഥമായി ജീവിക്കാൻ അവകാശമുണ്ട്. ഏതെങ്കിലും ഒരു ജനവിഭാഗത്തിന് ഈ അവകാശം നിഷേധിക്കപ്പെടുന്നവിധം വർഗീയതയോ ഭീകരപ്രവർത്തനങ്ങളോ മറ്റേതെങ്കിലും വിരുദ്ധശക്തികളോ പിടിമുറുക്കാതിരിക്കാൻ, ആധിപത്യം പുലർത്താതിരിക്കാൻ രാഷ്ട്രാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷ അവരുടെ ചുമതലയിൽപ്പെട്ട കാര്യമാണ്.
ദീർഘകാലമായി ക്രൈസ്തവർ നിരന്തരം പീഡിപ്പിക്കപ്പെടുകയും സ്വന്തം രാജ്യത്തു മതവിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും മതവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുകയും ചെയ്തിട്ടും അവയ്ക്കെതിരേ ഫലപ്രദമായ നടപടികളെടുക്കാനോ അവ നിയന്ത്രിക്കാനോ രാഷ്ട്രാധികാരികൾക്കോ നീതിനിർവഹണ സംവിധാനത്തിനോ കഴിയുന്നില്ല. പല രാജ്യങ്ങളിലും പീഡനംമൂലം ക്രൈസ്തവർ ഉന്മൂലനം ചെയ്യപ്പെടുകയോ നാമമാത്രമായി അവശേഷിക്കയോ ചെയ്തിട്ടും വലിയ അന്തർദേശീയ ശക്തികൾപോലും നിസഹായരെപ്പോലെ നിലകൊള്ളുന്നത് ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയാണ്. ജനസുരക്ഷ സാധ്യമല്ലെങ്കിൽ എന്തിനീ രാഷ്ട്രീയാധികാരം!
മാധ്യമങ്ങളുടെ നിശബ്ദത
ക്രൈസ്തവർ നിഷ്കരുണം കൊല്ലപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും അവയൊന്നും അറിയാത്തമട്ടിൽ മൗനം പാലിക്കുന്ന ചില മാധ്യമങ്ങൾ എന്തു മാധ്യമധർമമാണു നിർവഹിക്കുന്നത്? എന്തുകൊണ്ട് ഈ മൗനം? ക്രൈസ്തവസഭയ്ക്കെതിരേയോ സഭാനേതാക്കൾക്കെതിരേയോ ഉണ്ടാകുന്ന ചില ആരോപണങ്ങൾ, അതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും, എത്രയോ ആവേശത്തോടെയാണ് ഈ മാധ്യമങ്ങൾ ചർച്ചാവിഷയമാക്കുന്നത്! മത്സരബുദ്ധിയോടെയാണ് പല ചാനലുകളും പൊടിപ്പും തൊങ്ങലുംവച്ച് അവ ആഘോഷിക്കുന്നത്. ‘പണത്തിനുമേൽ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് ഓർത്തുപോകുന്നു.
മാധ്യമധർമം വിസ്മരിച്ചും അവശ്യം പാലിക്കേണ്ട നീതിയും നിഷ്പക്ഷതയും കൈവെടിഞ്ഞും മാധ്യമങ്ങൾ തരംതാഴുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ? അതോ ആരുടെയെങ്കിലും സമ്മർദങ്ങൾക്കോ ഭീഷണികൾക്കോ വിധേയപ്പെടുന്നതുകൊണ്ടാണോ? അല്ലെങ്കിൽ, എന്തെങ്കിലും നേട്ടങ്ങളോ മോഹനവാഗ്ദാനങ്ങളോ ലഭിക്കുന്നതുകൊണ്ടാണോ മാധ്യമങ്ങളുടെ ഈ നിശബ്ദത? എന്തായാലും അതു സംശയം ജനിപ്പിക്കുന്നു.
രാജ്യത്തിനും ജനത്തിനുംവേണ്ടി കഴിയുന്ന സേവനം ചെയ്തു സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരെ ഇപ്രകാരം പീഡിപ്പിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. നഗ്നമായ ഈ മനുഷ്യാവകാശലംഘനം അധികാരികളുടെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധയിൽ കൊണ്ടുവരാൻപോലും തയാറാകാത്ത മാധ്യമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി? എന്നു ചോദിക്കേണ്ടിവരുന്നതിൽ വേദനയുണ്ട്.
വന്യമൃഗസംരക്ഷണത്തിനും മറ്റും വലിയ പ്രാധാന്യം നൽകുന്പോൾ, നിഷ്ഠുരമായ മനുഷ്യക്കുരുതി നിത്യസംഭവമായിട്ടും അതൊന്നും അറിയാത്തതുപോലുള്ള മൗനം ആശങ്ക ജനിപ്പിക്കുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നതിനുപോലും വാർത്താപ്രാധാന്യം നൽകുന്ന മാധ്യമങ്ങൾക്ക് ക്രൈസ്തവരെ കൂട്ടക്കൊലചെയ്യുന്ന മനുഷ്യത്വമില്ലായ്മ ഒരു പ്രതികരണവും അർഹിക്കാത്ത അപ്രധാന സംഭവമാണെങ്കിൽ അതിന്റെ പിന്നിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്. ജീവിക്കാൻ അർഹതയില്ലാത്ത ശപിക്കപ്പെട്ടവരാണോ ക്രൈസ്തവർ! അത്രയ്ക്കു മരവിച്ചുപോയോ ലോകമനഃസാക്ഷി!
ആരംഭംമുതലേ അതിക്രൂരമായ മതപീഡനങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട് സഭയ്ക്ക്. അവയൊക്കെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. രക്തസാക്ഷികളുടെ നിണം സഭയെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തിട്ടുള്ളത്. പീഡിപ്പിക്കപ്പെടുന്പോഴും പീഡിപ്പിക്കുന്നവരുടെ ആത്മരക്ഷയാണ് സഭ ആഗ്രഹിക്കുന്നത്. അവർക്കു മനഃപരിവർത്തനം ഉണ്ടാകാൻ സഭ പ്രാർത്ഥിക്കുന്നു. മാധ്യമങ്ങൾക്കുംവേണം നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഒരു മാനസാന്തരം!
ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം