എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണ് എന്ന പ്രചാരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
ഒരു സംരക്ഷിത പ്രദേശത്തിനു ചുറ്റും 10 കിലോമീറ്റർവരെയുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കപ്പെടാത്ത പക്ഷം സംരക്ഷിത മേഖലയ്ക്കു ചുറ്റുമായി 10 കിലോമീറ്റർ സ്ഥിരസ്ഥിതിയായി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കാമെന്ന് 2012 നവംബർ 11ന് കേന്ദ്ര വനം-പരിസ്ഥിതി മന്താലയം നിഷ്കര്‍ഷിക്കുകയുണ്ടായി.
സര്‍ക്കാര്‍ 2015ല്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംരക്ഷിത പ്രദേശങ്ങള്‍ക്കായി വിവിധ തീയതികളില്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ 2016ല്‍ ആറളം, സൈലന്റ് വാലി എന്നിവയ്ക്കുള്ള പ്രസ്തുത നിര്‍ദേശങ്ങളുടെ ഭൂപടത്തില്‍ മാറ്റം വരുത്തുകയും അപൂര്‍വ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ ഉള്‍പ്പെടുത്തുകയും വേണമെന്ന് അറിയിക്കുകയും ശരിയായ കളര്കോഡുകളുള്ള ശരിയായ മാപ്പുകളുടെ അഭാവത്തില്‍ മറ്റ് 11 നിര്‍ദേശങ്ങളുടെ പരിഗണന വിദഗ്ധ സമിതി മാറ്റിവയ്ക്കുകയും ചെയ്തു.
മറ്റു പ്രദേശങ്ങള്‍ക്കായി, ഏകീകൃത കളര്‍ കോഡും അപൂര്‍വ വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അതേസമയം, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ടെംപ്ലേറ്റ് 2017 ഫെബ്രുവരി 16ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, മുകളിലുള്ള നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി പ്രൊപ്പോസല്‍ പരിഷ്കരിച്ചെങ്കിലും കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടിരുന്നു.
2019ല്‍ സംരക്ഷിത പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ രൂപീകരിക്കുന്നതിനുള്ള പുതുക്കിയ ശിപാര്‍ശ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ലഭ്യമാക്കിയിരുന്നു. എന്നാല്‍, മിക്ക പ്രദേശങ്ങളിലും സംരക്ഷിത പ്രദേശത്തിന്റെ അതിര്‍ത്തി തന്നെയാണ് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തിയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. അതായത്, പ്രസ്തുത പ്രദേശങ്ങളില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഇല്ല. ഇതു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനോ സുപ്രീം കോടതിക്കോ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനോ സ്വീകാര്യമല്ല എന്ന് ഇതു സംബന്ധിച്ചു നടന്ന വിവിധ യോഗങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
2019 ഫെബ്രുവരി രണ്ടിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ദേശിക്കപ്പെടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത പ്രദേശത്തിനു ചുറ്റുമായി നിലവിലുള്ള വനപ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്നു. അവ കര്‍ശനമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു.
ഒരു മേഖലയെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കുന്ന ലക്ഷ്യത്തെ ഇത് പൂര്‍ണമായും പരാജയപ്പെടുത്തുന്നു എന്നും ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും സുപ്രീംകോടതിയും അംഗീകരിക്കില്ല എന്നും വിവിധ യോഗങ്ങളില്‍നിന്നും വ്യക്തമായതിനാല്‍ സുപ്രീംകോടതി വിധി ലംഘിക്കപ്പെടുകയില്ല എന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന നയം കരട് വിജ്ഞാപനം തയാറാക്കുന്നതിനായി തത്വത്തില്‍ അംഗീകരിച്ചിരുന്നത്.
ഒരു കിലോമീറ്റർ പ്രദേശം നിര്‍ബന്ധമായും സോണില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കരട് വിജ്ഞാപനങ്ങള്‍ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്കിയ ഒരു നിര്‍ദേശം മാത്രമാണ് ഈ ഉത്തരവ്. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിര്‍ദേശം സമര്പ്പിച്ചുകഴിഞ്ഞതോടെ മന്ത്രിസഭാ തീരുമാന പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രസക്തി ഇല്ലാതായി.
2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതി പാരസ്ഥിതിക ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല- ദുര്‍ബലമായ വനമേഖലയുടെ സമീപപ്രദേശങ്ങളിലെ ഖനനവും അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെടുതികള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
മണ്‍സൂണ്‍ കാലത്ത് മണ്ണിടിച്ചിലും മറ്റു വിപത്തുകളും ഉണ്ടായിരുന്നു. അതിനാല്‍ അനധികൃത നിര്‍മാണം, പുതിയ മലിനീകരണ വ്യവസായങ്ങള്‍, ജനവാസമേഖലകളില്‍ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോടനുബന്ധിച്ച് നിലവിലുണ്ടായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നതായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ് മേല്‍പ്പറഞ്ഞ മന്ത്രിസഭാ തീരുമാനം ഉണ്ടായത്.
പ്രസ്തുത ഉത്തരവില്‍ ഒരു സ്ഥലത്തും ഒരു കിലോമീറ്റർ പരിധി നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് മേഖലയാക്കണം എന്ന കര്‍ശന വ്യവസ്ഥയില്ല. ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയാറാക്കുമ്പോള്‍ നേരിട്ടു സ്ഥലപരിശോധന നടത്തുകയും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയില്‍ ശ്രദ്ധിക്കുന്നതിനാണ് ഈ പൊതു നിര്‍ദേശം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, സ്ഥല പരിശോധന നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തസാധ്യത ഇല്ല എന്നു കാണുകയും ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിര്‍ദേശങ്ങളിലും ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിയിട്ടുള്ളതാണ്.
വസ്തുതകള്‍ ഇതായിരിക്കെ ജനവാസ മേഖല ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കിലോമീറ്റർ പരിധിയില്‍ പരിസ്ഥിതി സംവേദക മേഖല നിര്‍ണയിക്കുമെന്നും ജനങ്ങള്‍ സ്ഥലത്തുനിന്ന് ഒഴിഞ്ഞു പോകേണ്ടിവരുമെന്നുമുള്ള രീതിയില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതാണ്.
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിനു മാത്രം ബാധകമായിട്ടുള്ളതല്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും ബന്ധപ്പെട്ട എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ജനവാസ മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല എന്നു സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ഇതിനായി നിയമ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്ക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണ് എന്ന പ്രചാരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
ഒരു സംരക്ഷിത പ്രദേശത്തിനു ചുറ്റും 10 കിലോമീറ്റർവരെയുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കപ്പെടാത്ത പക്ഷം സംരക്ഷിത മേഖലയ്ക്കു ചുറ്റുമായി 10 കിലോമീറ്റർ സ്ഥിരസ്ഥിതിയായി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കാമെന്ന് 2012 നവംബർ 11ന് കേന്ദ്ര വനം-പരിസ്ഥിതി മന്താലയം നിഷ്കര്‍ഷിക്കുകയുണ്ടായി.
സര്‍ക്കാര്‍ 2015ല്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംരക്ഷിത പ്രദേശങ്ങള്‍ക്കായി വിവിധ തീയതികളില്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ 2016ല്‍ ആറളം, സൈലന്റ് വാലി എന്നിവയ്ക്കുള്ള പ്രസ്തുത നിര്‍ദേശങ്ങളുടെ ഭൂപടത്തില്‍ മാറ്റം വരുത്തുകയും അപൂര്‍വ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ ഉള്‍പ്പെടുത്തുകയും വേണമെന്ന് അറിയിക്കുകയും ശരിയായ കളര്കോഡുകളുള്ള ശരിയായ മാപ്പുകളുടെ അഭാവത്തില്‍ മറ്റ് 11 നിര്‍ദേശങ്ങളുടെ പരിഗണന വിദഗ്ധ സമിതി മാറ്റിവയ്ക്കുകയും ചെയ്തു.
മറ്റു പ്രദേശങ്ങള്‍ക്കായി, ഏകീകൃത കളര്‍ കോഡും അപൂര്‍വ വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അതേസമയം, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ടെംപ്ലേറ്റ് 2017 ഫെബ്രുവരി 16ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, മുകളിലുള്ള നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി പ്രൊപ്പോസല്‍ പരിഷ്കരിച്ചെങ്കിലും കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടിരുന്നു.
2019ല്‍ സംരക്ഷിത പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ രൂപീകരിക്കുന്നതിനുള്ള പുതുക്കിയ ശിപാര്‍ശ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ലഭ്യമാക്കിയിരുന്നു. എന്നാല്‍, മിക്ക പ്രദേശങ്ങളിലും സംരക്ഷിത പ്രദേശത്തിന്റെ അതിര്‍ത്തി തന്നെയാണ് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തിയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. അതായത്, പ്രസ്തുത പ്രദേശങ്ങളില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഇല്ല. ഇതു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനോ സുപ്രീം കോടതിക്കോ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനോ സ്വീകാര്യമല്ല എന്ന് ഇതു സംബന്ധിച്ചു നടന്ന വിവിധ യോഗങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
2019 ഫെബ്രുവരി രണ്ടിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ദേശിക്കപ്പെടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത പ്രദേശത്തിനു ചുറ്റുമായി നിലവിലുള്ള വനപ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്നു. അവ കര്‍ശനമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു.
ഒരു മേഖലയെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കുന്ന ലക്ഷ്യത്തെ ഇത് പൂര്‍ണമായും പരാജയപ്പെടുത്തുന്നു എന്നും ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും സുപ്രീംകോടതിയും അംഗീകരിക്കില്ല എന്നും വിവിധ യോഗങ്ങളില്‍നിന്നും വ്യക്തമായതിനാല്‍ സുപ്രീംകോടതി വിധി ലംഘിക്കപ്പെടുകയില്ല എന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്ന നയം കരട് വിജ്ഞാപനം തയാറാക്കുന്നതിനായി തത്വത്തില്‍ അംഗീകരിച്ചിരുന്നത്.
ഒരു കിലോമീറ്റർ പ്രദേശം നിര്‍ബന്ധമായും സോണില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കരട് വിജ്ഞാപനങ്ങള്‍ തയാറാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്കിയ ഒരു നിര്‍ദേശം മാത്രമാണ് ഈ ഉത്തരവ്. എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ജനവാസ മേഖലകള്‍ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിര്‍ദേശം സമര്പ്പിച്ചുകഴിഞ്ഞതോടെ മന്ത്രിസഭാ തീരുമാന പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രസക്തി ഇല്ലാതായി.
2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതി പാരസ്ഥിതിക ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല- ദുര്‍ബലമായ വനമേഖലയുടെ സമീപപ്രദേശങ്ങളിലെ ഖനനവും അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെടുതികള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
മണ്‍സൂണ്‍ കാലത്ത് മണ്ണിടിച്ചിലും മറ്റു വിപത്തുകളും ഉണ്ടായിരുന്നു. അതിനാല്‍ അനധികൃത നിര്‍മാണം, പുതിയ മലിനീകരണ വ്യവസായങ്ങള്‍, ജനവാസമേഖലകളില്‍ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോടനുബന്ധിച്ച് നിലവിലുണ്ടായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നതായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ് മേല്‍പ്പറഞ്ഞ മന്ത്രിസഭാ തീരുമാനം ഉണ്ടായത്.
പ്രസ്തുത ഉത്തരവില്‍ ഒരു സ്ഥലത്തും ഒരു കിലോമീറ്റർ പരിധി നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് മേഖലയാക്കണം എന്ന കര്‍ശന വ്യവസ്ഥയില്ല. ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയാറാക്കുമ്പോള്‍ നേരിട്ടു സ്ഥലപരിശോധന നടത്തുകയും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയില്‍ ശ്രദ്ധിക്കുന്നതിനാണ് ഈ പൊതു നിര്‍ദേശം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, സ്ഥല പരിശോധന നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തസാധ്യത ഇല്ല എന്നു കാണുകയും ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിര്‍ദേശങ്ങളിലും ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിയിട്ടുള്ളതാണ്.
വസ്തുതകള്‍ ഇതായിരിക്കെ ജനവാസ മേഖല ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കിലോമീറ്റർ പരിധിയില്‍ പരിസ്ഥിതി സംവേദക മേഖല നിര്‍ണയിക്കുമെന്നും ജനങ്ങള്‍ സ്ഥലത്തുനിന്ന് ഒഴിഞ്ഞു പോകേണ്ടിവരുമെന്നുമുള്ള രീതിയില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതാണ്.
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിനു മാത്രം ബാധകമായിട്ടുള്ളതല്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും ബന്ധപ്പെട്ട എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ജനവാസ മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല എന്നു സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ഇതിനായി നിയമ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്ക്കേണ്ടിയിരിക്കുന്നു.