അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക വ്യാപാരസംഘടന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടാനൊരുങ്ങുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ ചരക്കുവില്പന വിപണികള്‍ മാത്രമായി തങ്ങള്‍ക്കിനി അധഃപതിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തോടെ വികസ്വരരാജ്യങ്ങള്‍ സംഘടിതരായി പ്രതികരിക്കാനുള്ള സാധ്യതകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ വീറ്റോയ്ക്കുമുമ്പില് തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെ അലസിപ്പിരിഞ്ഞ മുന്‍ മന്ത്രിതല സമ്മേളനത്തിന്റെ ആവര്‍ത്തനമായി ആഗോള വ്യാപാരമേഖലയില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാജ്യാന്തര കൂട്ടായ്മയായ ലോകവ്യാപാര സംഘടനയുടെ ജൂണ്‍ 12 മുതല്‍ 14 വരെ ജനീവയില്‍ നടക്കുന്ന 12-ാം മന്ത്രിതലസമ്മേളനം മാറുമോയെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്.
പതിനൊന്ന് നല്കുന്ന പാഠങ്ങള്‍
പതിനൊന്നാം മന്ത്രിതല സമ്മേളനം അജണ്ടകളില്‍ മാത്രമല്ല, സുപ്രധാന രാജ്യാന്തരവിഷയങ്ങളില്‍ പോലും വികസ്വര, അവികസിത രാജ്യങ്ങളുടെ വ്യാപാരസ്വപ്നങ്ങൾക്കു കടിഞ്ഞാണിട്ടു. ഇന്ത്യയുള്‍പ്പെടെ വികസ്വര അവികസിത രാജ്യങ്ങള്‍ വികസിതരാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആഗോള കമ്പോളങ്ങളായി തുറന്നുകൊടുക്കേണ്ട ഗതികേടിലേക്കു തള്ളിവിട്ടതാണ് ഏറ്റവും ദുഃഖകരം.
ഇതോടെ ലോക വ്യാപാരസംഘടനയുടെ ഭാവിയും ചോദ്യംചെയ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭക്ഷ്യോത്പന്ന സംഭരണം, ഭക്ഷ്യസബ്സിഡി, അനിയന്ത്രിത ഇറക്കുമതിമൂലം ആഭ്യന്തരവിപണിയിലുണ്ടാകുന്ന വന്‍തകര്‍ച്ചയെ അതിജീവിക്കാനുള്ള പ്രത്യേക സംരക്ഷണപദ്ധതി, പരുത്തി മേഖല, മത്സ്യബന്ധന സബ്സിഡി, ലോക വ്യാപാരച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇ-കൊമേഴ്സ് എന്നീ മേഖലകളില്‍ ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്ന വികസിതരാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മറ്റുള്ളവര്‍ ചുരുണ്ടുകൂടേണ്ട ദയനീയ അവസ്ഥയാണ് 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ബാക്കിപത്രം.
അമേരിക്ക വീറ്റോ ആവര്‍ത്തിക്കുമോ?
ലോക വ്യാപാരസംഘടനയിലെ അംഗരാജ്യങ്ങളുടെ വ്യാപാരത്തര്‍ക്ക പരിഹാരസമിതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനം അമേരിക്ക വീറ്റോ ചെയ്തു. ഇന്നലെകളില്‍ ലോകവ്യാപാരം സ്വന്തം കാല്‍ക്കീഴിലാക്കാനും തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകവിപണിയില്‍ വിറ്റഴിക്കാനും വിവിധ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുവാനും നേതൃത്വം കൊടുത്തവര്‍ സംഘടനയും ചട്ടങ്ങളും നിയന്ത്രണങ്ങളും അനാവശ്യമാണെന്ന നിലപാട് സ്വീകരിച്ചത് അംഗരാജ്യങ്ങളെ അദ്ഭുതപ്പെടുത്തി. ചൈനയും യൂറോപ്യന്‍ യൂണിയനും സംഘടന ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ വ്യാപാരത്തിന് ഉഭയകക്ഷിബന്ധങ്ങള്‍ മതിയെന്നും സംഘടന വേണ്ടെന്നുമുള്ള അമേരിക്കന്‍ നിലപാട് വൈകാതെ ലോകവ്യാപാരസംഘടനയുടെ അന്ത്യംകുറിക്കാന്‍ സാധ്യതകളേറെ.
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍
1) കാര്‍ഷികമേഖല കോര്‍പറേറ്റുകളിലേക്ക്
ബാലി, ദോഹ ഉടമ്പടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചര്‍ച്ചയ്ക്കുപോലും കഴിഞ്ഞ സമ്മേളനത്തില്‍ ഇടം ലഭിച്ചില്ല. ഭക്ഷ്യസുരക്ഷ, സ്പെഷല്‍ സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, ഭക്ഷ്യോത്പന്ന സംഭരണം, മത്സ്യബന്ധന സബ്സിഡി, പരുത്തി പ്രശ്നങ്ങള്‍, ഇ-കൊമേഴ്സ് എന്നീ തലങ്ങളിലൊക്കെ ഇന്ത്യക്കു നിര്‍ദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. കാര്‍ഷികമേഖലയിലെ ആഭ്യന്തരപിന്തുണ, കയറ്റുമതി-ഇറക്കുമതി നിയന്ത്രണം എന്നീ വിഷയങ്ങളും പരിഗണിച്ചില്ല. ഭക്ഷ്യസുരക്ഷ കണക്കാക്കി നിലവില്‍ ലോകവ്യാപാരസംഘടന നിഷ്കര്‍ഷിക്കുന്ന സബ്സിഡി ഫോര്‍മുല തിരുത്തണമെന്ന ഇന്ത്യന്‍ വാദവും ചെവിക്കൊണ്ടില്ല. ലോകവ്യാപാരക്കരാറുകളില്‍ 1999ലെ ബിജെപി ഭരണത്തിലെപ്പോലെ ഇപ്പോഴും വ്യക്തതകളില്ലാത്ത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. മത്സ്യബന്ധനം, മത്സ്യോത്പന്ന വ്യാപാരം എന്നിവയിലെ സബ്സിഡികളില്‍ പുത്തന്ചട്ടങ്ങള് രൂപപ്പെടുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
2) അടിസ്ഥാനവിലയും സബ്സിഡിയും
വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ അടിസ്ഥാനവില അഥവാ മിനിമം താങ്ങുവില(എംഎസ്പി) അട്ടിമറിക്കാനുള്ള ശ്രമമാണ് എക്കാലവും ലക്ഷ്യമിട്ടത്. ഇന്ത്യയിലെ കര്‍ഷകസംഘടനകള്‍ എംഎസ്പി വേണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെക്കൊണ്ടു നിയമങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണിതെന്നോര്ക്കണം. കയറ്റുമതി ഉത്പാദന സബ്സിഡികളും നിര്‍ത്തലാക്കണമെന്നാണ് ഇക്കൂട്ടര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.
സബ്സിഡി സംബന്ധിച്ച് തര്‍ക്കപരിഹാര സംവിധാനത്തിനു മുമ്പാകെയുള്ള ഇന്ത്യയുടെ അപ്പീല്‍ പരാജയപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന എല്ലാ കാര്‍ഷിക കയറ്റുമതി സബ്സിഡികളും നിറുത്തലാക്കേണ്ടിവരും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ കൂട്ട ആത്മഹത്യക്കു വിട്ടുകൊടുക്കുന്നതാവും ഇതിലും ഭേദം. വികസിതരാജ്യങ്ങളുടെ ഇത്തരം ആക്ഷേപങ്ങള്‍ സഹിച്ച് അടിമകളായി ലോക വ്യാപാരസംഘടനയില്‍ തുടരുന്നതിലും ഭേദം ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ സംയുക്തമായി തീരുമാനങ്ങളെടുത്ത് ബദല്‍ സംവിധാനം ആലോചിക്കുന്നതായിരിക്കും ഉചിതമെന്ന ചിന്ത ഉയര്‍ന്നിട്ടുണ്ട്. അതേസമയം വികസിതരാജ്യങ്ങള്‍ സബ്സിഡികള്‍ തുടരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ നല്കുന്നു. ഇതിനെന്തു ന്യായീകരണം?
3) തര്‍ക്കപരിഹാര സംവിധാനം
ലോക വ്യാപാരരംഗത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ നിരന്തരം പ്രതിക്കൂട്ടിലാക്കി പരാജയപ്പെടുത്തുന്ന തന്ത്രമാണ് വികസിതരാജ്യങ്ങള്‍ എക്കാലവും നടപ്പിലാക്കിയത്. ഓരോ പരാജയത്തിലും പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ സ്വന്തം മണ്ണിലെ കര്‍ഷകസമൂഹത്തിന് അടിസ്ഥാനവില നിശ്ചയിച്ചു നല്‍കാനോ സാധിക്കാതെ ലോക വ്യാപാരസംഘടന ഭാരതത്തെ തള്ളിവിടുമ്പോള്‍ ഈ വ്യാപാര കൂട്ടുകെട്ടിലൂടെ എന്തു നേട്ടമുണ്ടായെന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വരരാജ്യങ്ങള്‍ തീവ്രമായി ആലോചിച്ചു തുടങ്ങിയിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ ഈ മന്ത്രിതല സമ്മേളനത്തില്‍ പ്രതീക്ഷിക്കാം. കരിമ്പ്, പരുത്തി കര്‍ഷകര്‍ക്ക് ഇന്ത്യ നല്കുന്ന സബ്സിഡിയും ചില രാജ്യങ്ങള്‍ പ്രശ്നമാക്കിയിട്ടുണ്ട്. അതേസമയം തര്‍ക്കപരിഹാര സംവിധാനം അമേരിക്കയ്ക്കുവേണ്ടി മാത്രം നിലകൊണ്ടു നിലപാടെടുക്കുന്നുവെന്ന ആക്ഷേപവും ഏറെ ശക്തമാണ്.
4) സ്പെഷല്‍ സേഫ്ഗാര്‍ഡ് മെക്കാനിസം
മുന്‍കാലങ്ങളില്‍ നടന്ന ഒട്ടുമിക്ക മന്ത്രിതല സമ്മേളനങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള ഇറക്കുമതി നിയന്ത്രണ പ്രതിഭാസമാണ് സ്പെഷല്‍ സേഫ്ഗാര്‍ഡ് മെക്കാനിസം. അനിയന്ത്രിതമായ ഇറക്കുമതിമൂലം ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വന്‍ തകര്‍ച്ച നേരിടുന്നുവെന്ന് ഉറപ്പായാല്‍ സംരക്ഷണകവചമൊരുക്കേണ്ടത് ഏതൊരു രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്. വന്‍കിട രാജ്യാന്തര കോര്‍പറേറ്റുകള്‍ക്ക് മൂക്കുകയറിടുന്ന ഈ നടപടി വികസിത രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. അതേസമയം സ്വന്തം മണ്ണിലെ സാധാരണ കര്ഷകന് ഒരു പിടിവള്ളിയും.
5). ആഭ്യന്തര നിക്ഷേപവും ലക്ഷ്യം
വികസിതരാജ്യങ്ങളിലെ ആഗോള കോര്‍പറേറ്റുകളിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ കാര്‍ഷികമേഖലയില്‍ വന്‍നിക്ഷേപമിറക്കി ഉത്പാദനവും വിപണനവും കൈപ്പിടിയിലൊതുക്കുക, ഇ. കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ രാജ്യാന്തരതലത്തില്‍ നേരിട്ട് വിപണികള്‍ രൂപീകരിക്കുക. ഗ്രാമീണ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയയും ജീവിതപ്രതിസന്ധിയിലാക്കുന്ന ലോകവ്യാപാരസംഘടനയുടെ അജണ്ടകള്‍ക്കും തീരുമാനങ്ങള്‍ക്കും മുമ്പില്‍ ഇനിയും തലവെച്ചുകൊടുക്കണമോയെന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 12-ാം മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ പുനഃചിന്ത നടത്തണം.
6) മത്സ്യബന്ധന സബ്സിഡി
കഴിഞ്ഞ മന്ത്രിതല സമ്മേളനങ്ങളിലൊക്കെ ഉയര്‍ന്നുവന്ന പ്രശ്നമാണ് മത്സ്യബന്ധന സബ്സിഡി. 200 നോട്ടിക്കല്‍ മൈൽ വരെയുള്ള മത്സ്യബന്ധനത്തിന് സബ്സിഡി നിലനിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുവാന്‍ വികസിത രാജ്യങ്ങള്‍ തയാറാകുന്നില്ല. മുന്തിയ സാങ്കേതികവിദ്യകളിലൂടെ മത്സ്യബന്ധനരംഗത്ത് മുന്നേറ്റങ്ങളുള്ള വികസിതരാജ്യങ്ങള്‍ക്ക് മത്സ്യവിപണി കണ്ടെത്തുവാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഉത്പാദനം കുറച്ചുകൊണ്ടുവരണം. അതിന് 200 നോട്ടിക്കല്‍ മൈല്‍ സബ്സിഡി കൊടുക്കാന്‍ പാടില്ലെന്നു വാദിക്കുന്നു. ഈ തീരുമാനങ്ങള്‍ ലോക വ്യാപാരസംഘടന അംഗീകരിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടും.
വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറുമോ?
ലോകവ്യാപാരസംഘടനയുടെ അംഗത്വത്തില്‍നിന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറണമെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. വികസിതരാജ്യങ്ങള്ക്കുവേണ്ടി സ്വന്തം മണ്ണ് തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയപ്രതിഷേധങ്ങളെ വിവിധ രാജ്യങ്ങളിന്ന് നേരിടുന്നു. മരുന്നുകളുടെയും സാങ്കേതികവിദ്യകളുടെയും ബൗദ്ധികസ്വത്തവകാശം സംബന്ധിച്ചുള്ള ആശങ്കകളും പരിഹാരമില്ലാതെ നിലനില്ക്കുന്നു.
വികസ്വരരാജ്യങ്ങളില്‍ കാര്‍ഷിക സബ്സിഡികള്‍ ഇല്ലാതെവരുമ്പോള്‍ കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്തിരിയും. സ്വാഭാവികമായും ഉത്പാദനം കുറയും. ഈ സാഹചര്യത്തില്‍ കാര്ഷികോല്പന്നങ്ങളുടെ ഇറക്കുമതി ശക്തമാകും. ഇവിടെയാണ് താങ്ങുവിലയും അടിസ്ഥാന ഇറക്കുമതിവിലയും പാടില്ലെന്നുള്ള നിര്‍ദേശവും കൂട്ടിവായിക്കേണ്ടത്. താങ്ങുവില പ്രഖ്യാപിച്ചാല്‍, കര്‍ഷകരില്‍നിന്ന് പ്രഖ്യാപിതവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുവാനോ അല്ലെങ്കില്‍ സഹായധനം നല്‍കാനോ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതൊഴിവാക്കിക്കിട്ടേണ്ടതും വികസിത രാജ്യങ്ങളുടെ കാര്ഷികോത്്പന്ന ഇറക്കുമതിക്ക് അത്യാവശ്യമാണ്.
അതിരൂക്ഷമായ തകര്‍ച്ച നേരിടുന്ന ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കുന്നതും വികസിതരാജ്യങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നതുമായ കാര്‍ഷികോത്പന്ന രാജ്യാന്തര ഇറക്കുമതി കരാറുകളിലെ കര്ഷകദ്രോഹവ്യവസ്ഥകളെ ജി33ലെ അംഗരാജ്യങ്ങളോടൊപ്പം ഇന്ത്യയും 12-ാം മന്ത്രിതലസമ്മേളനത്തില്‍ ശക്തമായി എതിര്‍ക്കേണ്ടതാണ്. വികസിതരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ലോകവ്യാപാരസംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങിയാല്‍ ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിയും.
യാതൊരു നിയന്ത്രണവുമില്ലാത്ത പൊതുകാര്‍ഷിക വിപണിയായി ഇന്ത്യ മാറുമെന്നു മാത്രമല്ല, വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികവിപണിയില്‍ ഉല്പന്നങ്ങളുടെ വിലനിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും. ഇതിനെ അതിജീവിക്കണമെങ്കില്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ ലോക വ്യാപാരക്കരാറില്‍നിന്ന് പിന്മാറണം. ഉഭയകക്ഷി വ്യാപാരബന്ധങ്ങളിലൂടെ കരുത്താര്‍ജിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കാര്‍ഷികമേഖലയെ ഊര്‍ജസ്വലമാക്കി ആഭ്യന്തരവിപണിയെയും കര്‍ഷകസമൂഹത്തെയും ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് വേണ്ടത്.
ഇന്ത്യയുടെ നീക്കങ്ങള്‍ പൂവണിയുമോ?
പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമില്ലാതെ നിരാശ നല്കി അവസാനിച്ച 11-ാം മന്ത്രിതല സമ്മേളനത്തിന്റെ തുടര്‍ച്ചയായി മാത്രം നാലുവര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന 12-ാം മന്ത്രിതല സമ്മേളനം മാറുമോ? ഇതിനിടയില്‍ ലോക വ്യാപാരമേഖലയിലും വ്യാപാരസംഘടനാ നേതൃത്വത്തിലും ഒട്ടേറെ മാറ്റങ്ങളും അഴിച്ചുപണിയും നടന്നു.
അമേരിക്ക-ചൈന വ്യാപാരയുദ്ധം, കോവിഡ് സൃഷ്ടിച്ച ആഗോള വ്യാപാര പ്രതിസന്ധികള്‍, വ്യാപാരക്കൂട്ടായ്മകളുടെ തകര്ച്ചകള്, ആര്‍സിഇപി കരാറില്‍നിന്ന് അന്തിമഘട്ടത്തിലെ ഇന്ത്യയുടെ പിന്മാറ്റം, ട്രാന്‍സ്പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് അമേരിക്കയുടെ പിന്മാറ്റം, വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളും ഭരണനയമാറ്റങ്ങളും ഇവയെല്ലാം 12-ാം മന്ത്രിതല സമ്മേളനത്തെ സ്വാധീനിക്കും.
ഇവയെക്കാളെല്ലാം പ്രധാനം ഇന്ത്യ നടത്തിയ ചില തന്ത്രപരമായ നീക്കങ്ങളാണ്. ഭക്ഷ്യസുരക്ഷ, മത്സ്യസബ്സിഡി, കാര്‍ഷികവിഷയങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാതെ 11-ാം മന്ത്രിതല സമ്മേളനം പിരിഞ്ഞപ്പോള്‍ ഏറ്റവും ആഘാതമേറ്റത് വികസ്വരരാജ്യങ്ങള്ക്കാണ്. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018 മാര്‍ച്ച് 19, 20 തീയതികളില്‍ ഇന്ത്യ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വ്യാപാര ഉച്ചകോടിയില്‍ 52 അംഗരാജ്യങ്ങള്‍ പങ്കെടുത്തു.
2019 മാര്‍ച്ച് 13,14 തീയതികളില്‍ ഇന്ത്യ വീണ്ടും വികസ്വര അവികസിത രാജ്യങ്ങളുടെ സമ്മേളനം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. 22 രാജ്യങ്ങള്‍ പങ്കെടുത്തു. 12-ാം മന്ത്രിതല സമ്മേളനത്തിലെ മുഖ്യവിഷയം പ്രശ്നപരിഹാര സമിതിയുടെ പ്രവര്‍ത്തനസ്വഭാവവും അംഗത്വവുമായിരിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പിന്തുണയേറുന്നുണ്ടെങ്കില്‍ അവസാന നിമിഷങ്ങളില്‍ ലോകവ്യാപാര സംഘടനയില്‍ അട്ടിമറിക്കും സാധ്യതയേറെ.
ലോക വ്യാപാരസംഘടന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടാനൊരുങ്ങുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ ചരക്കുവില്പന വിപണികള്‍ മാത്രമായി തങ്ങള്‍ക്കിനി അധഃപതിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തോടെ വികസ്വരരാജ്യങ്ങള്‍ സംഘടിതരായി പ്രതികരിക്കാനുള്ള സാധ്യതകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ വീറ്റോയ്ക്കുമുമ്പില് തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെ അലസിപ്പിരിഞ്ഞ മുന്‍ മന്ത്രിതല സമ്മേളനത്തിന്റെ ആവര്‍ത്തനമായി ആഗോള വ്യാപാരമേഖലയില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാജ്യാന്തര കൂട്ടായ്മയായ ലോകവ്യാപാര സംഘടനയുടെ ജൂണ്‍ 12 മുതല്‍ 14 വരെ ജനീവയില്‍ നടക്കുന്ന 12-ാം മന്ത്രിതലസമ്മേളനം മാറുമോയെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്.
പതിനൊന്ന് നല്കുന്ന പാഠങ്ങള്‍
പതിനൊന്നാം മന്ത്രിതല സമ്മേളനം അജണ്ടകളില്‍ മാത്രമല്ല, സുപ്രധാന രാജ്യാന്തരവിഷയങ്ങളില്‍ പോലും വികസ്വര, അവികസിത രാജ്യങ്ങളുടെ വ്യാപാരസ്വപ്നങ്ങൾക്കു കടിഞ്ഞാണിട്ടു. ഇന്ത്യയുള്‍പ്പെടെ വികസ്വര അവികസിത രാജ്യങ്ങള്‍ വികസിതരാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആഗോള കമ്പോളങ്ങളായി തുറന്നുകൊടുക്കേണ്ട ഗതികേടിലേക്കു തള്ളിവിട്ടതാണ് ഏറ്റവും ദുഃഖകരം.
ഇതോടെ ലോക വ്യാപാരസംഘടനയുടെ ഭാവിയും ചോദ്യംചെയ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭക്ഷ്യോത്പന്ന സംഭരണം, ഭക്ഷ്യസബ്സിഡി, അനിയന്ത്രിത ഇറക്കുമതിമൂലം ആഭ്യന്തരവിപണിയിലുണ്ടാകുന്ന വന്‍തകര്‍ച്ചയെ അതിജീവിക്കാനുള്ള പ്രത്യേക സംരക്ഷണപദ്ധതി, പരുത്തി മേഖല, മത്സ്യബന്ധന സബ്സിഡി, ലോക വ്യാപാരച്ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇ-കൊമേഴ്സ് എന്നീ മേഖലകളില്‍ ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്ന വികസിതരാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മറ്റുള്ളവര്‍ ചുരുണ്ടുകൂടേണ്ട ദയനീയ അവസ്ഥയാണ് 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ബാക്കിപത്രം.
അമേരിക്ക വീറ്റോ ആവര്‍ത്തിക്കുമോ?
ലോക വ്യാപാരസംഘടനയിലെ അംഗരാജ്യങ്ങളുടെ വ്യാപാരത്തര്‍ക്ക പരിഹാരസമിതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനം അമേരിക്ക വീറ്റോ ചെയ്തു. ഇന്നലെകളില്‍ ലോകവ്യാപാരം സ്വന്തം കാല്‍ക്കീഴിലാക്കാനും തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകവിപണിയില്‍ വിറ്റഴിക്കാനും വിവിധ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുവാനും നേതൃത്വം കൊടുത്തവര്‍ സംഘടനയും ചട്ടങ്ങളും നിയന്ത്രണങ്ങളും അനാവശ്യമാണെന്ന നിലപാട് സ്വീകരിച്ചത് അംഗരാജ്യങ്ങളെ അദ്ഭുതപ്പെടുത്തി. ചൈനയും യൂറോപ്യന്‍ യൂണിയനും സംഘടന ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ വ്യാപാരത്തിന് ഉഭയകക്ഷിബന്ധങ്ങള്‍ മതിയെന്നും സംഘടന വേണ്ടെന്നുമുള്ള അമേരിക്കന്‍ നിലപാട് വൈകാതെ ലോകവ്യാപാരസംഘടനയുടെ അന്ത്യംകുറിക്കാന്‍ സാധ്യതകളേറെ.
ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍
1) കാര്‍ഷികമേഖല കോര്‍പറേറ്റുകളിലേക്ക്
ബാലി, ദോഹ ഉടമ്പടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചര്‍ച്ചയ്ക്കുപോലും കഴിഞ്ഞ സമ്മേളനത്തില്‍ ഇടം ലഭിച്ചില്ല. ഭക്ഷ്യസുരക്ഷ, സ്പെഷല്‍ സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, ഭക്ഷ്യോത്പന്ന സംഭരണം, മത്സ്യബന്ധന സബ്സിഡി, പരുത്തി പ്രശ്നങ്ങള്‍, ഇ-കൊമേഴ്സ് എന്നീ തലങ്ങളിലൊക്കെ ഇന്ത്യക്കു നിര്‍ദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. കാര്‍ഷികമേഖലയിലെ ആഭ്യന്തരപിന്തുണ, കയറ്റുമതി-ഇറക്കുമതി നിയന്ത്രണം എന്നീ വിഷയങ്ങളും പരിഗണിച്ചില്ല. ഭക്ഷ്യസുരക്ഷ കണക്കാക്കി നിലവില്‍ ലോകവ്യാപാരസംഘടന നിഷ്കര്‍ഷിക്കുന്ന സബ്സിഡി ഫോര്‍മുല തിരുത്തണമെന്ന ഇന്ത്യന്‍ വാദവും ചെവിക്കൊണ്ടില്ല. ലോകവ്യാപാരക്കരാറുകളില്‍ 1999ലെ ബിജെപി ഭരണത്തിലെപ്പോലെ ഇപ്പോഴും വ്യക്തതകളില്ലാത്ത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. മത്സ്യബന്ധനം, മത്സ്യോത്പന്ന വ്യാപാരം എന്നിവയിലെ സബ്സിഡികളില്‍ പുത്തന്ചട്ടങ്ങള് രൂപപ്പെടുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
2) അടിസ്ഥാനവിലയും സബ്സിഡിയും
വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ അടിസ്ഥാനവില അഥവാ മിനിമം താങ്ങുവില(എംഎസ്പി) അട്ടിമറിക്കാനുള്ള ശ്രമമാണ് എക്കാലവും ലക്ഷ്യമിട്ടത്. ഇന്ത്യയിലെ കര്‍ഷകസംഘടനകള്‍ എംഎസ്പി വേണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെക്കൊണ്ടു നിയമങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണിതെന്നോര്ക്കണം. കയറ്റുമതി ഉത്പാദന സബ്സിഡികളും നിര്‍ത്തലാക്കണമെന്നാണ് ഇക്കൂട്ടര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.
സബ്സിഡി സംബന്ധിച്ച് തര്‍ക്കപരിഹാര സംവിധാനത്തിനു മുമ്പാകെയുള്ള ഇന്ത്യയുടെ അപ്പീല്‍ പരാജയപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന എല്ലാ കാര്‍ഷിക കയറ്റുമതി സബ്സിഡികളും നിറുത്തലാക്കേണ്ടിവരും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ കൂട്ട ആത്മഹത്യക്കു വിട്ടുകൊടുക്കുന്നതാവും ഇതിലും ഭേദം. വികസിതരാജ്യങ്ങളുടെ ഇത്തരം ആക്ഷേപങ്ങള്‍ സഹിച്ച് അടിമകളായി ലോക വ്യാപാരസംഘടനയില്‍ തുടരുന്നതിലും ഭേദം ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ സംയുക്തമായി തീരുമാനങ്ങളെടുത്ത് ബദല്‍ സംവിധാനം ആലോചിക്കുന്നതായിരിക്കും ഉചിതമെന്ന ചിന്ത ഉയര്‍ന്നിട്ടുണ്ട്. അതേസമയം വികസിതരാജ്യങ്ങള്‍ സബ്സിഡികള്‍ തുടരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ നല്കുന്നു. ഇതിനെന്തു ന്യായീകരണം?
3) തര്‍ക്കപരിഹാര സംവിധാനം
ലോക വ്യാപാരരംഗത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ നിരന്തരം പ്രതിക്കൂട്ടിലാക്കി പരാജയപ്പെടുത്തുന്ന തന്ത്രമാണ് വികസിതരാജ്യങ്ങള്‍ എക്കാലവും നടപ്പിലാക്കിയത്. ഓരോ പരാജയത്തിലും പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ഇറക്കുമതിക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ സ്വന്തം മണ്ണിലെ കര്‍ഷകസമൂഹത്തിന് അടിസ്ഥാനവില നിശ്ചയിച്ചു നല്‍കാനോ സാധിക്കാതെ ലോക വ്യാപാരസംഘടന ഭാരതത്തെ തള്ളിവിടുമ്പോള്‍ ഈ വ്യാപാര കൂട്ടുകെട്ടിലൂടെ എന്തു നേട്ടമുണ്ടായെന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വരരാജ്യങ്ങള്‍ തീവ്രമായി ആലോചിച്ചു തുടങ്ങിയിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ ഈ മന്ത്രിതല സമ്മേളനത്തില്‍ പ്രതീക്ഷിക്കാം. കരിമ്പ്, പരുത്തി കര്‍ഷകര്‍ക്ക് ഇന്ത്യ നല്കുന്ന സബ്സിഡിയും ചില രാജ്യങ്ങള്‍ പ്രശ്നമാക്കിയിട്ടുണ്ട്. അതേസമയം തര്‍ക്കപരിഹാര സംവിധാനം അമേരിക്കയ്ക്കുവേണ്ടി മാത്രം നിലകൊണ്ടു നിലപാടെടുക്കുന്നുവെന്ന ആക്ഷേപവും ഏറെ ശക്തമാണ്.
4) സ്പെഷല്‍ സേഫ്ഗാര്‍ഡ് മെക്കാനിസം
മുന്‍കാലങ്ങളില്‍ നടന്ന ഒട്ടുമിക്ക മന്ത്രിതല സമ്മേളനങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള ഇറക്കുമതി നിയന്ത്രണ പ്രതിഭാസമാണ് സ്പെഷല്‍ സേഫ്ഗാര്‍ഡ് മെക്കാനിസം. അനിയന്ത്രിതമായ ഇറക്കുമതിമൂലം ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വന്‍ തകര്‍ച്ച നേരിടുന്നുവെന്ന് ഉറപ്പായാല്‍ സംരക്ഷണകവചമൊരുക്കേണ്ടത് ഏതൊരു രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്. വന്‍കിട രാജ്യാന്തര കോര്‍പറേറ്റുകള്‍ക്ക് മൂക്കുകയറിടുന്ന ഈ നടപടി വികസിത രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. അതേസമയം സ്വന്തം മണ്ണിലെ സാധാരണ കര്ഷകന് ഒരു പിടിവള്ളിയും.
5). ആഭ്യന്തര നിക്ഷേപവും ലക്ഷ്യം
വികസിതരാജ്യങ്ങളിലെ ആഗോള കോര്‍പറേറ്റുകളിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ കാര്‍ഷികമേഖലയില്‍ വന്‍നിക്ഷേപമിറക്കി ഉത്പാദനവും വിപണനവും കൈപ്പിടിയിലൊതുക്കുക, ഇ. കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ രാജ്യാന്തരതലത്തില്‍ നേരിട്ട് വിപണികള്‍ രൂപീകരിക്കുക. ഗ്രാമീണ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയയും ജീവിതപ്രതിസന്ധിയിലാക്കുന്ന ലോകവ്യാപാരസംഘടനയുടെ അജണ്ടകള്‍ക്കും തീരുമാനങ്ങള്‍ക്കും മുമ്പില്‍ ഇനിയും തലവെച്ചുകൊടുക്കണമോയെന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 12-ാം മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ പുനഃചിന്ത നടത്തണം.
6) മത്സ്യബന്ധന സബ്സിഡി
കഴിഞ്ഞ മന്ത്രിതല സമ്മേളനങ്ങളിലൊക്കെ ഉയര്‍ന്നുവന്ന പ്രശ്നമാണ് മത്സ്യബന്ധന സബ്സിഡി. 200 നോട്ടിക്കല്‍ മൈൽ വരെയുള്ള മത്സ്യബന്ധനത്തിന് സബ്സിഡി നിലനിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുവാന്‍ വികസിത രാജ്യങ്ങള്‍ തയാറാകുന്നില്ല. മുന്തിയ സാങ്കേതികവിദ്യകളിലൂടെ മത്സ്യബന്ധനരംഗത്ത് മുന്നേറ്റങ്ങളുള്ള വികസിതരാജ്യങ്ങള്‍ക്ക് മത്സ്യവിപണി കണ്ടെത്തുവാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഉത്പാദനം കുറച്ചുകൊണ്ടുവരണം. അതിന് 200 നോട്ടിക്കല്‍ മൈല്‍ സബ്സിഡി കൊടുക്കാന്‍ പാടില്ലെന്നു വാദിക്കുന്നു. ഈ തീരുമാനങ്ങള്‍ ലോക വ്യാപാരസംഘടന അംഗീകരിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടും.
വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറുമോ?
ലോകവ്യാപാരസംഘടനയുടെ അംഗത്വത്തില്‍നിന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറണമെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. വികസിതരാജ്യങ്ങള്ക്കുവേണ്ടി സ്വന്തം മണ്ണ് തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയപ്രതിഷേധങ്ങളെ വിവിധ രാജ്യങ്ങളിന്ന് നേരിടുന്നു. മരുന്നുകളുടെയും സാങ്കേതികവിദ്യകളുടെയും ബൗദ്ധികസ്വത്തവകാശം സംബന്ധിച്ചുള്ള ആശങ്കകളും പരിഹാരമില്ലാതെ നിലനില്ക്കുന്നു.
വികസ്വരരാജ്യങ്ങളില്‍ കാര്‍ഷിക സബ്സിഡികള്‍ ഇല്ലാതെവരുമ്പോള്‍ കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്തിരിയും. സ്വാഭാവികമായും ഉത്പാദനം കുറയും. ഈ സാഹചര്യത്തില്‍ കാര്ഷികോല്പന്നങ്ങളുടെ ഇറക്കുമതി ശക്തമാകും. ഇവിടെയാണ് താങ്ങുവിലയും അടിസ്ഥാന ഇറക്കുമതിവിലയും പാടില്ലെന്നുള്ള നിര്‍ദേശവും കൂട്ടിവായിക്കേണ്ടത്. താങ്ങുവില പ്രഖ്യാപിച്ചാല്‍, കര്‍ഷകരില്‍നിന്ന് പ്രഖ്യാപിതവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുവാനോ അല്ലെങ്കില്‍ സഹായധനം നല്‍കാനോ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതൊഴിവാക്കിക്കിട്ടേണ്ടതും വികസിത രാജ്യങ്ങളുടെ കാര്ഷികോത്്പന്ന ഇറക്കുമതിക്ക് അത്യാവശ്യമാണ്.
അതിരൂക്ഷമായ തകര്‍ച്ച നേരിടുന്ന ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കുന്നതും വികസിതരാജ്യങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നതുമായ കാര്‍ഷികോത്പന്ന രാജ്യാന്തര ഇറക്കുമതി കരാറുകളിലെ കര്ഷകദ്രോഹവ്യവസ്ഥകളെ ജി33ലെ അംഗരാജ്യങ്ങളോടൊപ്പം ഇന്ത്യയും 12-ാം മന്ത്രിതലസമ്മേളനത്തില്‍ ശക്തമായി എതിര്‍ക്കേണ്ടതാണ്. വികസിതരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ലോകവ്യാപാരസംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങിയാല്‍ ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിയും.
യാതൊരു നിയന്ത്രണവുമില്ലാത്ത പൊതുകാര്‍ഷിക വിപണിയായി ഇന്ത്യ മാറുമെന്നു മാത്രമല്ല, വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികവിപണിയില്‍ ഉല്പന്നങ്ങളുടെ വിലനിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും. ഇതിനെ അതിജീവിക്കണമെങ്കില്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ ലോക വ്യാപാരക്കരാറില്‍നിന്ന് പിന്മാറണം. ഉഭയകക്ഷി വ്യാപാരബന്ധങ്ങളിലൂടെ കരുത്താര്‍ജിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കാര്‍ഷികമേഖലയെ ഊര്‍ജസ്വലമാക്കി ആഭ്യന്തരവിപണിയെയും കര്‍ഷകസമൂഹത്തെയും ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് വേണ്ടത്.
ഇന്ത്യയുടെ നീക്കങ്ങള്‍ പൂവണിയുമോ?
പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമില്ലാതെ നിരാശ നല്കി അവസാനിച്ച 11-ാം മന്ത്രിതല സമ്മേളനത്തിന്റെ തുടര്‍ച്ചയായി മാത്രം നാലുവര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന 12-ാം മന്ത്രിതല സമ്മേളനം മാറുമോ? ഇതിനിടയില്‍ ലോക വ്യാപാരമേഖലയിലും വ്യാപാരസംഘടനാ നേതൃത്വത്തിലും ഒട്ടേറെ മാറ്റങ്ങളും അഴിച്ചുപണിയും നടന്നു.
അമേരിക്ക-ചൈന വ്യാപാരയുദ്ധം, കോവിഡ് സൃഷ്ടിച്ച ആഗോള വ്യാപാര പ്രതിസന്ധികള്‍, വ്യാപാരക്കൂട്ടായ്മകളുടെ തകര്ച്ചകള്, ആര്‍സിഇപി കരാറില്‍നിന്ന് അന്തിമഘട്ടത്തിലെ ഇന്ത്യയുടെ പിന്മാറ്റം, ട്രാന്‍സ്പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് അമേരിക്കയുടെ പിന്മാറ്റം, വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളും ഭരണനയമാറ്റങ്ങളും ഇവയെല്ലാം 12-ാം മന്ത്രിതല സമ്മേളനത്തെ സ്വാധീനിക്കും.
ഇവയെക്കാളെല്ലാം പ്രധാനം ഇന്ത്യ നടത്തിയ ചില തന്ത്രപരമായ നീക്കങ്ങളാണ്. ഭക്ഷ്യസുരക്ഷ, മത്സ്യസബ്സിഡി, കാര്‍ഷികവിഷയങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാതെ 11-ാം മന്ത്രിതല സമ്മേളനം പിരിഞ്ഞപ്പോള്‍ ഏറ്റവും ആഘാതമേറ്റത് വികസ്വരരാജ്യങ്ങള്ക്കാണ്. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018 മാര്‍ച്ച് 19, 20 തീയതികളില്‍ ഇന്ത്യ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വ്യാപാര ഉച്ചകോടിയില്‍ 52 അംഗരാജ്യങ്ങള്‍ പങ്കെടുത്തു.
2019 മാര്‍ച്ച് 13,14 തീയതികളില്‍ ഇന്ത്യ വീണ്ടും വികസ്വര അവികസിത രാജ്യങ്ങളുടെ സമ്മേളനം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. 22 രാജ്യങ്ങള്‍ പങ്കെടുത്തു. 12-ാം മന്ത്രിതല സമ്മേളനത്തിലെ മുഖ്യവിഷയം പ്രശ്നപരിഹാര സമിതിയുടെ പ്രവര്‍ത്തനസ്വഭാവവും അംഗത്വവുമായിരിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പിന്തുണയേറുന്നുണ്ടെങ്കില്‍ അവസാന നിമിഷങ്ങളില്‍ ലോകവ്യാപാര സംഘടനയില്‍ അട്ടിമറിക്കും സാധ്യതയേറെ.