“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം’’എന്ന മഹാത്മാഗാന്ധിജിയുടെ പ്രസിദ്ധമായ വചനം പൂർണമായും ഉൾക്കൊള്ളുന്നതായി തോന്നുന്ന നിരവധി സ്ത്രീകൾ ഇന്ത്യയിൽ ഉണ്ട്. തിയോഡോർ റൂസ്വെൽറ്റിന്റെ, ”നിങ്ങൾ വിശ്വസിക്കൂ, നിങ്ങൾ പാതിവഴിയിലായി’’ എന്ന വാദത്തോടു ചേർന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല വിഭാഗം ആളുകളുമുണ്ട്. എല്ലാം ദൈവത്തിനോ വിധിക്കോ വിട്ടുകൊടുക്കുന്ന ആളുകൾ ഇപ്പോഴും ജനസംഖ്യയുടെ ഗണ്യമായ ഭാഗമാണെന്നു തോന്നുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ജനസംഖ്യയിലെ ദുർബലവിഭാഗം എന്നു വിളിക്കപ്പെടുന്നവർ പ്രശംസനീയമായ നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതു കണ്ടു. ലോകത്തിലെ മുതിർന്ന നേതാക്കളുടെയോ ചിന്തകരുടെയോ ചിന്തകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിരിക്കാമെങ്കിലും, ആ അംഗീകരത്തിന്റെ ഭൂരിഭാഗവും അവരുടെ അദമ്യമായ പ്രതിബദ്ധതയ്ക്കും നേടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തിനും നൽകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധി പേരുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിലെ നാല് പ്രധാന തലക്കെട്ടുകൾ മാത്രമാണു ഞാൻ പരാമർശിക്കുന്നത്.
സിവിൽ സർവീസ് മിടുക്കികൾ
ആദ്യത്തേത് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ മൂന്നു പെണ്കുട്ടികളുമായി ബന്ധപ്പെട്ടതാണ്: ശ്രുതി ശർമ (ബിജ്നോർ, ഉത്തർപ്രദേശ്) പട്ടികയിൽ ഒന്നാമതും അങ്കിത അഗർവാൾ (കോൽക്കത്ത) രണ്ടാംസ്ഥാനവും ഗാമിനി സിംഗ്ല (ചണ്ഡീഗഢ്) മൂന്നാം സ്ഥാനവും നേടി. പ്രിലിമിനറി, മെയിൻ പരീക്ഷകളിലെയും അവസാന അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികയിൽ സ്ത്രീകൾ ഒന്നാമതെത്തുന്നതു പുതിയ കാര്യമല്ല.
എന്നാൽ ഏഴു വർഷത്തിനു ശേഷമാണു വനിതകൾ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നത്. ഇവരുടെ വിശദാംശങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ കാര്യം മിടുക്കരായ യുവജനത സയൻസ്, അപ്ലൈഡ് ടെക്നോളജി, മറ്റ് ഹൈടെക് പ്രൊഫഷനുകൾ എന്നിവയിലേക്കു പോകുന്ന കാലത്ത്, സമീപകാലം വരെ കൊതിപ്പിക്കുന്ന വിഭാഗമായ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിൽ ജോലിക്കു ശ്രമിക്കുന്ന നിരവധി പേരുണ്ട് എന്നതാണ്. ഈ മിടുക്കരായ യുവജനങ്ങളിൽ പലർക്കും ആധുനിക രാഷ്ട്രീയ നേതാക്കന്മാരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്പോൾ, ചെറുപ്പക്കാരായ യുവതികൾ രാഷ്ട്രീയ മേലധികാരികളുടെ ഇടപെടലുകൾക്കിടയിലും, അതു പഴയതുപോലെ ഒരു തൊഴിലല്ലാത്തപ്പോഴും അത്തരമൊരു കരിയർ തെരഞ്ഞെടുക്കുന്നു. ഉന്നതർ എങ്ങനെ പ്രതികരിക്കും എന്നതിൽ ആശങ്കപ്പെടാതെ സ്വതന്ത്രവും പ്രഫഷണലുമായ തീരുമാനങ്ങൾ എടുക്കുന്ന ഇത്തരം നിരവധി വനിതാ ഭരണാധികാരികൾ കേരളത്തിൽ നാം കണ്ടിട്ടുണ്ട്. യോഗ്യതയുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഉയർന്നുവരുന്ന തടസങ്ങൾ, പ്രേരണകൾ, അസ്വസ്ഥമായ സാഹചര്യങ്ങൾ എന്നിവ അഭിമുഖീകരിച്ച് രാജ്യത്തുടനീളം അനേകം സ്ത്രീകൾ ഇത്തരം സ്ഥാനങ്ങൾ തേടുന്നു എന്നത് അതിശയകരമാണ്.
ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക്വെല്ലും
ലോകമെന്പാടുമുള്ള ഇന്ത്യക്കാർ ശ്രദ്ധിക്കുന്ന മറ്റൊരു ശ്രദ്ധേയമായ സംഭവവികാസം ഗീതാഞ്ജലി ശ്രീക്കും അവരുടെ ഹിന്ദി നോവൽ “റെറ്റ് സമാധ’’ “ടോംബ് ഓഫ് സാൻഡ്’’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡെയ്സി റോക്ക്വെല്ലിനും ബുക്കർ പ്രൈസ് ലഭിച്ചു എന്നതാണ്. ഈ അവാർഡ് ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിനു ലഭിക്കുന്ന ആദ്യത്തേതാണ്. കൂടാതെ ഒരു ഹിന്ദി പുസ്തകം ഇന്റർനാഷണൽ ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഇടം നേടുന്നതും ആദ്യമാണ്. ഡൽഹി സ്വദേശിയായ അറുപത്തഞ്ചുകാരി ഗീതാഞ്ജലി മെയിൻപുരിയിലാണ് ജനിച്ചത്.
2018ലാണ് റെറ്റ് സമാധി പ്രസിദ്ധീകരിച്ചത്. ”ഞാൻ ഇതു വളരെ വിനയത്തോടെയും സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിക്കുന്നു. ലോകത്തിനു ഹിന്ദി ശ്രദ്ധിക്കാനുള്ള ഒരു മാധ്യമമായി മാറിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഹിന്ദിയിലെന്നപോലെ മറ്റ് ഇന്ത്യൻ ഭാഷകൾക്കും സാഹിത്യലോകം ഉണ്ടെന്ന് ഇന്ത്യൻ ഭാഷകളിൽ വ്യാപൃതരായ ആളുകൾ തിരിച്ചറിയണം.’’ - ഗീതാഞ്ജലി റെറ്റ് സമാധിക്കുള്ള അവാർഡിനോടു പ്രതികരിച്ചതിങ്ങനെയാണ്.
ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിനുള്ള അഭിമാനകരമായ അവാർഡെന്ന് ദേശീയമായും അന്തർദേശീയമായും സാഹിത്യത്തിലും പ്രസിദ്ധീകരണത്തിലും വിദഗ്ധരായ നിരവധി പേർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷാ എഴുത്തുകാർക്കും പ്രസാധകർക്കും ഇതു മികച്ച അവസരമാണ്. ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്ക് ഈ അവാർഡ് നമ്മൾ ഇതുവരെ പരിചയപ്പെടാത്ത ഒരു മേഖലയിലേക്ക് എത്താനുള്ള അവസരം തുറക്കുന്നു. ഗീതാഞ്ജലി ശ്രീക്ക് നന്ദി.
നീതി അന്വേഷിച്ച് അതിജീവിത
മാധ്യമങ്ങളുടെയും അധികാരികളുടെയും സാഹിത്യ, കലാ, സാംസ്കാരിക രംഗങ്ങളിലുള്ളവരുടെയും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു സംഭവം അഞ്ചു വർഷം മുന്പു നടന്ന നടൻ ബലാത്സംഗം ചെയ്ത കേസിലെ അതിജീവിതയുടെ ദുരവസ്ഥയാണ്. അന്വേഷണം നടക്കുന്നുണ്ട്. കോടതികൾ കേസ് കേൾക്കുന്നു. തിരശീലയ്ക്കു പിന്നിലെ ഉന്നത ബന്ധമുള്ളവരുടെ ഇടപെടൽ ആത്യന്തികമായി സത്യം പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിച്ചില്ല.
അതിജീവിത ഉന്നതതലത്തിലുള്ള പലരുടെയും വാതിലിൽ മുട്ടി. പക്ഷേ, കേസ് നീണ്ടുപോയി. എന്നിട്ടും ഒരുവിധഫലവും ഉണ്ടായില്ല. ഈ രംഗത്ത് ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിലർ ഈ വിഷയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ പ്രശസ്തരായ ചില വ്യക്തികൾക്കെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നതും ഇപ്പോൾ ഈ വിഷയം ചർച്ചചെയ്യപ്പെടാൻ ഇടയാക്കി. അതിജീവിത തന്നെ തന്റെ പരാതി കേൾക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിച്ചു. ആരും സഹായിച്ചില്ലെങ്കിൽ, അതിജീവിച്ച ഒരാൾ എന്തുചെയ്യണം? അതിജീവനത്തിന്റെ കാര്യമോ? അതിജീവിത ഉന്നയിച്ച കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ വിഷയം ചർച്ച ചെയ്യാൻ ജൂണ് ഒന്നിന് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളിൽ ഒത്തുകൂടി. ധാരാളംപേർ പങ്കെടുക്കകയും അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കുറ്റകൃത്യത്തിൽ പങ്കുള്ള വ്യക്തിക്കോ വ്യക്തികൾക്കോ എങ്ങനെയാണ് മുഴുവൻ പ്രശ്നവും ആശയക്കുഴപ്പത്തിലായ അവസ്ഥയിൽ നിലനിർത്താൻ കഴിയുന്നത്? കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ ഇത്തരമൊരു സാഹചര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ എങ്ങനെ കഴിയുന്നു? ഖേദകരമെന്നു പറയട്ടെ, ഈ ചോദ്യങ്ങളെല്ലാം ഏകദേശം അഞ്ചു വർഷമായി ചോദിക്കുന്നു, ഒരു ഉത്തരവും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഈ മനോഭാവം? ആരാണ് ഉത്തരം പറയേണ്ടത്?
ഇക്കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെ-റെയിലിനൊപ്പം ഈ വിഷയവും ഉന്നയിക്കപ്പെട്ടിരുന്നു. ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും നടപടിയെടുക്കുമോ അതോ മൗനം തുടരുമോയെന്നു പറയാനാകില്ല. എന്നാൽ വിഷയം ഇപ്പോൾ സംസ്ഥാനത്തുടനീളം ചർച്ച ചെയ്യപ്പെടുന്നു. നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ സത്യം പുറത്തുകൊണ്ടുവരാൻ നടപടിയെടുക്കണം. ചീഞ്ഞ കാര്യങ്ങളോ കെട്ടുകഥയോ അല്ല, കുറ്റവാളികളെ കോടതിയിൽ ഹാജരാക്കുകയും ആവശ്യമായ ശിക്ഷ പിന്തുടരുകയും വേണം.
ഒരു ജനാധിപത്യത്തിൽ, ക്രമസമാധാനം ഭരമേല്പിച്ച ആളുകൾ അത്തരം സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, പെണ്കുട്ടികളുടെയും സ്ത്രീകളുടെയും ജീവനും മാനവും ശ്രദ്ധിക്കപ്പെടാതെ വരുന്പോൾ, വോട്ടർമാർ ഒടുവിൽ ഇടപെടും. അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ അല്ലെങ്കിൽ അത്തരം വ്യക്തികളെ നിയന്ത്രിക്കുന്നവർക്കു സംരക്ഷണം നൽകാൻ സ്വാധീനങ്ങൾക്കോ ബന്ധങ്ങൾക്കോ പണാധിപത്യത്തിനോ കഴിയില്ല.
കുറ്റവാളികൾ ആരാണെന്ന് ആർക്കും അറിയില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എങ്കിലും പലരുടെയും പേരുകൾ നമ്മൾ കേൾക്കാറുണ്ട്. നിഷ്ക്രിയത്വം കൂടുതൽ കൂടുതൽ പൊതു പ്രതികരണത്തിനും മാധ്യമശ്രദ്ധയ്ക്കും കാരണമാകും എന്നതാണ് ഇന്നത്തെ പ്രധാന ആശ്വാസം.
മുഖ്യമന്ത്രി നടപടി വാഗ്ദാനം ചെയ്തതിനാൽ, തുടർനടപടികൾ ഉണ്ടാകുമെന്നും അതിജീവിതയ്ക്ക് ആശ്വാസം ലഭിക്കുമെന്നും ഉത്തരവാദികളായ കുറ്റവാളി-കുറ്റവാളികൾ നിയമനടപടികളുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും പ്രതീക്ഷിക്കുന്നു.
തൃക്കാക്കരയുടെ നേതാവായി ഉമ
തൃക്കാക്കരയിൽ പുതിയ നേതാവു പിറന്നു. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ഒരുമയോടെ പ്രവർത്തിച്ചു, ഉമ തോമസ് റിക്കാർഡോടെ വിജയിച്ചു. പല വിഷയങ്ങളും വിവിധ നേതാക്കൾ ഉന്നയിച്ചു. ആളുകൾ പ്രതികരിക്കുകയും ചെയ്തു. ഇരുപതോളം കാബിനറ്റ് മന്ത്രിമാരും അറുപതോളം എംഎൽഎമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തിയെങ്കിലും എൽഡിഎഫ് പരാജയപ്പെട്ടു. ഒരു ഗ്രൂപ്പിലും പെടാത്ത യുഡിഎഫ് സ്ഥാനാർഥി പുഞ്ചിരിയോടെ തെരഞ്ഞെടുപ്പു പോരാട്ടം നടത്തി. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ ശക്തികൾക്കൊന്നും അവർക്കെതിരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
വാസ്തവത്തിൽ, പല വിഷയങ്ങളിലും മുതിർന്ന എൽഡിഎഫ് നേതാക്കൾക്ക് ഫലപ്രദമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കെ-റെയിൽ, കഴിഞ്ഞ അഞ്ച് വർഷമായി നീതി തേടുന്ന ഒരു അതിജീവിതയുടെ പ്രശ്നങ്ങൾ, വർഗീയ സംഘർഷങ്ങൾ, സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയുടെ മോശം അവസ്ഥ, വിവിധ വികസന പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം, തുടങ്ങിയവഎൽഡിഎഫ് സ്ഥാനാർഥിക്കു പ്രതികൂലമായി. വളരെ ഉത്തരവാദിത്വത്തോടെയും മാന്യമായ പെരുമാറ്റത്തോടെയും പ്രചാരണം നടത്തിയ വിധവയായ ഉമ തോമസിനു നേരേയുള്ള അന്യായവും വിവേചനരഹിതവും വ്യക്തിപരവുമായ ആക്രമണങ്ങൾ പ്രചാരണത്തിലുണ്ടായി. ഇതിനെക്കുറിച്ച് ഇതിനകം ധാരാളം എഴുതിയിട്ടുണ്ട്.
എന്നാൽ തുടക്കം മുതൽ കൃത്യമായ പ്ലാൻ ഉണ്ടായിരുന്നില്ല എന്നതാണു കാര്യം. ഒരു എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചുവരെഴുത്തു നടത്തുകയും ചെയ്തശേഷം അടുത്ത ദിവസം എല്ലാം മാറിമറിയുക. അദ്ദേഹത്തെ പിൻവലിക്കേണ്ടി വന്നതിനാൽ എഴുതുന്നതിൽ കാര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ഒരുമറയാണ്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ ധാരണകളും ആത്യന്തികമായി വിജയിച്ചില്ല. പാർട്ടി അംഗങ്ങളുടെ പെരുമാറ്റം, നേതാക്കളുടെ ധാർഷ്ട്യം, അഴിമതി ആരോപണങ്ങൾ മുതലായവ പാർട്ടി പ്രതിച്ഛായയെ ബാധിച്ചു.
ഉമ തോമസിന്റെ പെരുമാറ്റവും ഭർത്താവിന്റെ പ്രതിച്ഛായയും യുഡിഎഫും കോണ്ഗ്രസും ഒറ്റക്കെട്ടായി നീങ്ങിയതും, പ്രത്യേകിച്ച് മുതിർന്ന നേതാക്കൾ പക്വതയുള്ള ഭാഷ സംസാരിച്ചതും പ്രചാരണം നന്നായി നടത്തുന്നതിന് യുഡിഎഫിന് ഗുണം ചെയ്തു. കെപിസിസി അധ്യക്ഷൻ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തർക്കങ്ങളും നടപടികളിലെ ആശയക്കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്തു.
ഉമയുടെ വിജയം സുഗമമായിരുന്നു. അവർ നന്നായി ഉയർന്നുവരും. അവർ വരുംവർഷങ്ങളിൽ യുഡിഎഫിന് ശക്തമായ നേതൃത്വം നൽകിയാൽ ആരും അത്ഭുതപ്പെടേണ്ടതില്ല.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സിവിൽ സർവീസ് മിടുക്കികൾ
ആദ്യത്തേത് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ മൂന്നു പെണ്കുട്ടികളുമായി ബന്ധപ്പെട്ടതാണ്: ശ്രുതി ശർമ (ബിജ്നോർ, ഉത്തർപ്രദേശ്) പട്ടികയിൽ ഒന്നാമതും അങ്കിത അഗർവാൾ (കോൽക്കത്ത) രണ്ടാംസ്ഥാനവും ഗാമിനി സിംഗ്ല (ചണ്ഡീഗഢ്) മൂന്നാം സ്ഥാനവും നേടി. പ്രിലിമിനറി, മെയിൻ പരീക്ഷകളിലെയും അവസാന അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികയിൽ സ്ത്രീകൾ ഒന്നാമതെത്തുന്നതു പുതിയ കാര്യമല്ല.
എന്നാൽ ഏഴു വർഷത്തിനു ശേഷമാണു വനിതകൾ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നത്. ഇവരുടെ വിശദാംശങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ കാര്യം മിടുക്കരായ യുവജനത സയൻസ്, അപ്ലൈഡ് ടെക്നോളജി, മറ്റ് ഹൈടെക് പ്രൊഫഷനുകൾ എന്നിവയിലേക്കു പോകുന്ന കാലത്ത്, സമീപകാലം വരെ കൊതിപ്പിക്കുന്ന വിഭാഗമായ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിൽ ജോലിക്കു ശ്രമിക്കുന്ന നിരവധി പേരുണ്ട് എന്നതാണ്. ഈ മിടുക്കരായ യുവജനങ്ങളിൽ പലർക്കും ആധുനിക രാഷ്ട്രീയ നേതാക്കന്മാരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്പോൾ, ചെറുപ്പക്കാരായ യുവതികൾ രാഷ്ട്രീയ മേലധികാരികളുടെ ഇടപെടലുകൾക്കിടയിലും, അതു പഴയതുപോലെ ഒരു തൊഴിലല്ലാത്തപ്പോഴും അത്തരമൊരു കരിയർ തെരഞ്ഞെടുക്കുന്നു. ഉന്നതർ എങ്ങനെ പ്രതികരിക്കും എന്നതിൽ ആശങ്കപ്പെടാതെ സ്വതന്ത്രവും പ്രഫഷണലുമായ തീരുമാനങ്ങൾ എടുക്കുന്ന ഇത്തരം നിരവധി വനിതാ ഭരണാധികാരികൾ കേരളത്തിൽ നാം കണ്ടിട്ടുണ്ട്. യോഗ്യതയുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഉയർന്നുവരുന്ന തടസങ്ങൾ, പ്രേരണകൾ, അസ്വസ്ഥമായ സാഹചര്യങ്ങൾ എന്നിവ അഭിമുഖീകരിച്ച് രാജ്യത്തുടനീളം അനേകം സ്ത്രീകൾ ഇത്തരം സ്ഥാനങ്ങൾ തേടുന്നു എന്നത് അതിശയകരമാണ്.
ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക്വെല്ലും
ലോകമെന്പാടുമുള്ള ഇന്ത്യക്കാർ ശ്രദ്ധിക്കുന്ന മറ്റൊരു ശ്രദ്ധേയമായ സംഭവവികാസം ഗീതാഞ്ജലി ശ്രീക്കും അവരുടെ ഹിന്ദി നോവൽ “റെറ്റ് സമാധ’’ “ടോംബ് ഓഫ് സാൻഡ്’’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡെയ്സി റോക്ക്വെല്ലിനും ബുക്കർ പ്രൈസ് ലഭിച്ചു എന്നതാണ്. ഈ അവാർഡ് ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിനു ലഭിക്കുന്ന ആദ്യത്തേതാണ്. കൂടാതെ ഒരു ഹിന്ദി പുസ്തകം ഇന്റർനാഷണൽ ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഇടം നേടുന്നതും ആദ്യമാണ്. ഡൽഹി സ്വദേശിയായ അറുപത്തഞ്ചുകാരി ഗീതാഞ്ജലി മെയിൻപുരിയിലാണ് ജനിച്ചത്.
2018ലാണ് റെറ്റ് സമാധി പ്രസിദ്ധീകരിച്ചത്. ”ഞാൻ ഇതു വളരെ വിനയത്തോടെയും സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിക്കുന്നു. ലോകത്തിനു ഹിന്ദി ശ്രദ്ധിക്കാനുള്ള ഒരു മാധ്യമമായി മാറിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഹിന്ദിയിലെന്നപോലെ മറ്റ് ഇന്ത്യൻ ഭാഷകൾക്കും സാഹിത്യലോകം ഉണ്ടെന്ന് ഇന്ത്യൻ ഭാഷകളിൽ വ്യാപൃതരായ ആളുകൾ തിരിച്ചറിയണം.’’ - ഗീതാഞ്ജലി റെറ്റ് സമാധിക്കുള്ള അവാർഡിനോടു പ്രതികരിച്ചതിങ്ങനെയാണ്.
ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിനുള്ള അഭിമാനകരമായ അവാർഡെന്ന് ദേശീയമായും അന്തർദേശീയമായും സാഹിത്യത്തിലും പ്രസിദ്ധീകരണത്തിലും വിദഗ്ധരായ നിരവധി പേർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭാഷാ എഴുത്തുകാർക്കും പ്രസാധകർക്കും ഇതു മികച്ച അവസരമാണ്. ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്ക് ഈ അവാർഡ് നമ്മൾ ഇതുവരെ പരിചയപ്പെടാത്ത ഒരു മേഖലയിലേക്ക് എത്താനുള്ള അവസരം തുറക്കുന്നു. ഗീതാഞ്ജലി ശ്രീക്ക് നന്ദി.
നീതി അന്വേഷിച്ച് അതിജീവിത
മാധ്യമങ്ങളുടെയും അധികാരികളുടെയും സാഹിത്യ, കലാ, സാംസ്കാരിക രംഗങ്ങളിലുള്ളവരുടെയും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു സംഭവം അഞ്ചു വർഷം മുന്പു നടന്ന നടൻ ബലാത്സംഗം ചെയ്ത കേസിലെ അതിജീവിതയുടെ ദുരവസ്ഥയാണ്. അന്വേഷണം നടക്കുന്നുണ്ട്. കോടതികൾ കേസ് കേൾക്കുന്നു. തിരശീലയ്ക്കു പിന്നിലെ ഉന്നത ബന്ധമുള്ളവരുടെ ഇടപെടൽ ആത്യന്തികമായി സത്യം പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിച്ചില്ല.
അതിജീവിത ഉന്നതതലത്തിലുള്ള പലരുടെയും വാതിലിൽ മുട്ടി. പക്ഷേ, കേസ് നീണ്ടുപോയി. എന്നിട്ടും ഒരുവിധഫലവും ഉണ്ടായില്ല. ഈ രംഗത്ത് ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിലർ ഈ വിഷയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ പ്രശസ്തരായ ചില വ്യക്തികൾക്കെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നതും ഇപ്പോൾ ഈ വിഷയം ചർച്ചചെയ്യപ്പെടാൻ ഇടയാക്കി. അതിജീവിത തന്നെ തന്റെ പരാതി കേൾക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിച്ചു. ആരും സഹായിച്ചില്ലെങ്കിൽ, അതിജീവിച്ച ഒരാൾ എന്തുചെയ്യണം? അതിജീവനത്തിന്റെ കാര്യമോ? അതിജീവിത ഉന്നയിച്ച കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ വിഷയം ചർച്ച ചെയ്യാൻ ജൂണ് ഒന്നിന് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളിൽ ഒത്തുകൂടി. ധാരാളംപേർ പങ്കെടുക്കകയും അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കുറ്റകൃത്യത്തിൽ പങ്കുള്ള വ്യക്തിക്കോ വ്യക്തികൾക്കോ എങ്ങനെയാണ് മുഴുവൻ പ്രശ്നവും ആശയക്കുഴപ്പത്തിലായ അവസ്ഥയിൽ നിലനിർത്താൻ കഴിയുന്നത്? കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ ഇത്തരമൊരു സാഹചര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ എങ്ങനെ കഴിയുന്നു? ഖേദകരമെന്നു പറയട്ടെ, ഈ ചോദ്യങ്ങളെല്ലാം ഏകദേശം അഞ്ചു വർഷമായി ചോദിക്കുന്നു, ഒരു ഉത്തരവും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഈ മനോഭാവം? ആരാണ് ഉത്തരം പറയേണ്ടത്?
ഇക്കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെ-റെയിലിനൊപ്പം ഈ വിഷയവും ഉന്നയിക്കപ്പെട്ടിരുന്നു. ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും നടപടിയെടുക്കുമോ അതോ മൗനം തുടരുമോയെന്നു പറയാനാകില്ല. എന്നാൽ വിഷയം ഇപ്പോൾ സംസ്ഥാനത്തുടനീളം ചർച്ച ചെയ്യപ്പെടുന്നു. നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ സത്യം പുറത്തുകൊണ്ടുവരാൻ നടപടിയെടുക്കണം. ചീഞ്ഞ കാര്യങ്ങളോ കെട്ടുകഥയോ അല്ല, കുറ്റവാളികളെ കോടതിയിൽ ഹാജരാക്കുകയും ആവശ്യമായ ശിക്ഷ പിന്തുടരുകയും വേണം.
ഒരു ജനാധിപത്യത്തിൽ, ക്രമസമാധാനം ഭരമേല്പിച്ച ആളുകൾ അത്തരം സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, പെണ്കുട്ടികളുടെയും സ്ത്രീകളുടെയും ജീവനും മാനവും ശ്രദ്ധിക്കപ്പെടാതെ വരുന്പോൾ, വോട്ടർമാർ ഒടുവിൽ ഇടപെടും. അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ അല്ലെങ്കിൽ അത്തരം വ്യക്തികളെ നിയന്ത്രിക്കുന്നവർക്കു സംരക്ഷണം നൽകാൻ സ്വാധീനങ്ങൾക്കോ ബന്ധങ്ങൾക്കോ പണാധിപത്യത്തിനോ കഴിയില്ല.
കുറ്റവാളികൾ ആരാണെന്ന് ആർക്കും അറിയില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എങ്കിലും പലരുടെയും പേരുകൾ നമ്മൾ കേൾക്കാറുണ്ട്. നിഷ്ക്രിയത്വം കൂടുതൽ കൂടുതൽ പൊതു പ്രതികരണത്തിനും മാധ്യമശ്രദ്ധയ്ക്കും കാരണമാകും എന്നതാണ് ഇന്നത്തെ പ്രധാന ആശ്വാസം.
മുഖ്യമന്ത്രി നടപടി വാഗ്ദാനം ചെയ്തതിനാൽ, തുടർനടപടികൾ ഉണ്ടാകുമെന്നും അതിജീവിതയ്ക്ക് ആശ്വാസം ലഭിക്കുമെന്നും ഉത്തരവാദികളായ കുറ്റവാളി-കുറ്റവാളികൾ നിയമനടപടികളുടെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും പ്രതീക്ഷിക്കുന്നു.
തൃക്കാക്കരയുടെ നേതാവായി ഉമ
തൃക്കാക്കരയിൽ പുതിയ നേതാവു പിറന്നു. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ഒരുമയോടെ പ്രവർത്തിച്ചു, ഉമ തോമസ് റിക്കാർഡോടെ വിജയിച്ചു. പല വിഷയങ്ങളും വിവിധ നേതാക്കൾ ഉന്നയിച്ചു. ആളുകൾ പ്രതികരിക്കുകയും ചെയ്തു. ഇരുപതോളം കാബിനറ്റ് മന്ത്രിമാരും അറുപതോളം എംഎൽഎമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തിയെങ്കിലും എൽഡിഎഫ് പരാജയപ്പെട്ടു. ഒരു ഗ്രൂപ്പിലും പെടാത്ത യുഡിഎഫ് സ്ഥാനാർഥി പുഞ്ചിരിയോടെ തെരഞ്ഞെടുപ്പു പോരാട്ടം നടത്തി. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ ശക്തികൾക്കൊന്നും അവർക്കെതിരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
വാസ്തവത്തിൽ, പല വിഷയങ്ങളിലും മുതിർന്ന എൽഡിഎഫ് നേതാക്കൾക്ക് ഫലപ്രദമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കെ-റെയിൽ, കഴിഞ്ഞ അഞ്ച് വർഷമായി നീതി തേടുന്ന ഒരു അതിജീവിതയുടെ പ്രശ്നങ്ങൾ, വർഗീയ സംഘർഷങ്ങൾ, സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയുടെ മോശം അവസ്ഥ, വിവിധ വികസന പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം, തുടങ്ങിയവഎൽഡിഎഫ് സ്ഥാനാർഥിക്കു പ്രതികൂലമായി. വളരെ ഉത്തരവാദിത്വത്തോടെയും മാന്യമായ പെരുമാറ്റത്തോടെയും പ്രചാരണം നടത്തിയ വിധവയായ ഉമ തോമസിനു നേരേയുള്ള അന്യായവും വിവേചനരഹിതവും വ്യക്തിപരവുമായ ആക്രമണങ്ങൾ പ്രചാരണത്തിലുണ്ടായി. ഇതിനെക്കുറിച്ച് ഇതിനകം ധാരാളം എഴുതിയിട്ടുണ്ട്.
എന്നാൽ തുടക്കം മുതൽ കൃത്യമായ പ്ലാൻ ഉണ്ടായിരുന്നില്ല എന്നതാണു കാര്യം. ഒരു എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചുവരെഴുത്തു നടത്തുകയും ചെയ്തശേഷം അടുത്ത ദിവസം എല്ലാം മാറിമറിയുക. അദ്ദേഹത്തെ പിൻവലിക്കേണ്ടി വന്നതിനാൽ എഴുതുന്നതിൽ കാര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ഒരുമറയാണ്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ ധാരണകളും ആത്യന്തികമായി വിജയിച്ചില്ല. പാർട്ടി അംഗങ്ങളുടെ പെരുമാറ്റം, നേതാക്കളുടെ ധാർഷ്ട്യം, അഴിമതി ആരോപണങ്ങൾ മുതലായവ പാർട്ടി പ്രതിച്ഛായയെ ബാധിച്ചു.
ഉമ തോമസിന്റെ പെരുമാറ്റവും ഭർത്താവിന്റെ പ്രതിച്ഛായയും യുഡിഎഫും കോണ്ഗ്രസും ഒറ്റക്കെട്ടായി നീങ്ങിയതും, പ്രത്യേകിച്ച് മുതിർന്ന നേതാക്കൾ പക്വതയുള്ള ഭാഷ സംസാരിച്ചതും പ്രചാരണം നന്നായി നടത്തുന്നതിന് യുഡിഎഫിന് ഗുണം ചെയ്തു. കെപിസിസി അധ്യക്ഷൻ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തർക്കങ്ങളും നടപടികളിലെ ആശയക്കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്തു.
ഉമയുടെ വിജയം സുഗമമായിരുന്നു. അവർ നന്നായി ഉയർന്നുവരും. അവർ വരുംവർഷങ്ങളിൽ യുഡിഎഫിന് ശക്തമായ നേതൃത്വം നൽകിയാൽ ആരും അത്ഭുതപ്പെടേണ്ടതില്ല.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ