മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളഭാഷ രൂപപ്പെട്ട കാലത്തു തുടങ്ങിയ വിവാദം ഇന്നും അവസാനിച്ചിട്ടില്ല. വിദേശികൾ അന്യഭാഷ എന്ന നിലയിലും അവരെ മാതൃകയാക്കിയ സ്വദേശികൾ മാതൃഭാഷ എന്ന നിലയിലും മലയാള ലിപി പഠനം നിർവഹിച്ചത് തർക്കവിതർക്കങ്ങൾക്കിടയാക്കി. ഭാഷയ്ക്കും സാഹിത്യത്തിനും സംഭവിച്ചുകൊണ്ടിരുന്ന വികാസപരിണാമങ്ങളും ചാഞ്ചാട്ടങ്ങൾക്കു കാരണമായിട്ടുണ്ടാകാം. ഫലത്തിൽ അക്ഷരസംഖ്യാ നിർണയം സമസ്യയായി ഇപ്പോഴും തുടരുന്നു. മലയാളത്തിന്റെ അടിസ്ഥാന അക്ഷരമാലയിൽ എത്ര അക്ഷരങ്ങൾ ഉണ്ടെന്നതു സംബന്ധിച്ച് സർവസമ്മതമായ ഒരു തീരുമാനം ഉണ്ടായിട്ടില്ലാത്തത് മലയാളികൾക്കും മലയാളത്തിനും ഭൂഷണമല്ല.
മൃതഭാഷയായ സംസ്കൃതത്തിന്റെ അക്ഷരമാലയിൽ നിലനിർത്തിയിട്ടുള്ള അനുസ്വാര(ം)ത്തെയും വിസർഗ(ഃ)ത്തെയും മലയാളത്തിന്റെ അക്ഷരമാലയിൽ തുടരണമെന്നു ചിലർ വാശിപിടിക്കുന്നു. അതിന് ഉപോത്ബലകമായി അവർ നിരത്തുന്ന ന്യായത്തെ വിചിത്രമെന്നു പറയണം. ‘അന്പത്തൊന്നക്ഷരാളീ...’, ആശാനക്ഷരമൊന്നു പിഴച്ചാൽ അന്പത്തൊന്നു പിഴയ്ക്കും ശിഷ്യന് തുടങ്ങിയ കവിവാക്യങ്ങളെയാണ് തെളിവായി നിരത്തുന്നത്. കവികളുടെ ആലങ്കാരിക പ്രസ്താവങ്ങളെ വസ്തുനിഷ്ഠപഠനത്തിന് ആശ്രയിക്കരുതെന്ന് അവർ മനസിലാക്കുന്നില്ല.
സ്വരങ്ങളുടെ കൂട്ടത്തിൽ അനുസ്വാരത്തെയും വിസർഗത്തെയും ഉൾപ്പെടുത്തിയതോടെ സ്വരസംഖ്യ പതിനഞ്ചായി (13+2). ഇവിടെ പരാമർശിച്ച +2 അനുസ്വാരവും വിസർഗവുമാണല്ലോ. അവ എന്താണെന്നറിയണമെങ്കിൽ അനുസ്വാരം, വിസർഗം എന്നീ ശബ്ദങ്ങളുടെ നിരുക്ത്യർഥം മനസിലാക്കണം.
“അനുഗതഃസ്വരാൽ ഇതി അനുസ്വാരഃ” സ്വരങ്ങളെ അനുഗമിക്കുന്നതുകൊണ്ട് അനുസ്വാരം. (അനുസ്വാരമെന്നാൽ) സ്വരത്തിനു ശേഷം വരുന്ന അനുനാസികധ്വനി എന്നർഥം. (1) സംസ്കൃതത്തിലെ പദാന്തമകാരത്തിനുള്ള വികാരമാണത്. സംസ്കൃതത്തിൽ ‘o’ മലയാളത്തിൽ മ്=o ആയി മാറി എന്നു ചുരുക്കം. മകാരം താനനുസ്വാരം സ്വരം ചേർന്നാൽ തെളിഞ്ഞിടുമെന്ന കേരളപാണിനീയ വിധി ഏറെ സുവിദിതമാണല്ലോ. പാണിനി മഹർഷി അനുസ്വാര രൂപത്തിൽ ഒരു പ്രത്യയംപോലും വിധിച്ചിട്ടില്ല എന്നതും സ്മരണീയമാണ്. ഭാഷാശാസ്ത്ര പരികല്പനവച്ചു പറഞ്ഞാൽ മകാരത്തിന്റെ ഉപസ്വനമാണ് അനുസ്വാരം. അനുസ്വാരം എഴുതിക്കാണുന്ന എല്ലാ സാഹചര്യങ്ങളിലും ഉച്ചാരണം മകാരത്തിന്റേതാണ്.
വിസർഗത്തിന്, വിശേഷണ സൃജതി ഇതി വിസർഗ എന്നു നിരുക്തി. സൃജ് ധാതുവിന് പുറത്തുവിടുക അഥവാ സൃഷ്ടിക്കുക എന്നർഥം. (2) പൂർണതയെക്കുറിക്കുന്ന വ്യാകരണ ചിഹ്നമാണ് സംസ്കൃതത്തിൽ വിസർഗം. ഇതിനെ നാദിയായ ഹകാരത്തിന്റെ അവസ്ഥാന്തരമെന്നു വിശേഷിപ്പിക്കാം. വിസർഗം ഉറപ്പിക്കുന്പോൾ ഉച്ചാരണത്തിൽ അത് ഹകാരമായി മാറുന്നു. മലയാള പദങ്ങളിൽ വിസർഗം സാധാരണമല്ല. “സംസ്കൃത പദങ്ങളിലേ വിസർഗമുള്ളൂ. പിന്നിൽ വരുന്ന വ്യഞ്ജനത്തിന് ഇരട്ടിപ്പു കൊടുത്ത് (മനഃശാസ്ത്രം=മനശ്ശാസ്ത്രം) മിക്കവാറും ഇതൊഴിവാക്കാവുന്നതാണ്. പദമധ്യത്തിൽ വിസർഗം വരുന്ന ദുഃഖം മാത്രം ഇതിനു വഴങ്ങുന്നില്ല. ദുക്ഖം എന്നെഴുതി ശീലിച്ചാൽ മലയാളത്തിൽനിന്ന് വിസർഗം പാടേ നീക്കംചെയ്യാം.’’
മേൽ വ്യക്തമാക്കിയ നിരീക്ഷണങ്ങളിൽനിന്ന് അനുസ്വാരവും വിസർഗവും സ്വരമോ അക്ഷരമോ അല്ല എന്നു വ്യക്തമാകുന്നു. ഇവയെ സ്വര-വ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കൈകാര്യം ചെയ്യാനാവില്ല. എന്നാൽ ഇവയുടെ യഥാർഥ രൂപം അക്ഷരരൂപത്തിൽ വ്യഞ്ജനങ്ങളിൽ നിലീനമായിരിക്കുന്നു എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയാകും. വസ്തുതകൾ ഇങ്ങനെയായിരിക്കെ സർക്കാർ തലത്തിൽ പുതുതായി രൂപീകരിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി അം, അഃ യെ സ്വരങ്ങളുടെ ഭാഗമായി നിലനിർത്തിയിരിക്കുന്നു. സമിതിയംഗങ്ങൾക്ക് അനുസ്വാരവും വിസർഗവും സ്വരങ്ങളുടെ ഭാഗമല്ല എന്നറിയായ്കയല്ല. പാരന്പര്യ വഴക്കങ്ങളും മാമൂൽപ്പിടിത്തങ്ങളും ജനാധിപത്യ മര്യാദകളും അവരെ കീഴടക്കിയതാകണം. വസ്തുതകളെ തെളിവുകളുടെ പിൻബലത്തോടെ യുക്തിപൂർവം വിശകലനം ചെയ്ത് നിഗമനങ്ങളിൽ എത്തുന്ന രീതിയാണ് ശാസ്ത്രീയ പഠനങ്ങളിൽ അവലംബിക്കേണ്ടത്. അതിൽ അഭ്യൂഹങ്ങൾക്കോ അനുമാനങ്ങൾക്കോ ആത്മനിഷ്ഠമായ പ്രതികരണങ്ങൾക്കോ സ്ഥാനമില്ല.
ഡോ. ഡേവിസ് സേവ്യർ
(പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം തലവനാണ് ലേഖകൻ)
മൃതഭാഷയായ സംസ്കൃതത്തിന്റെ അക്ഷരമാലയിൽ നിലനിർത്തിയിട്ടുള്ള അനുസ്വാര(ം)ത്തെയും വിസർഗ(ഃ)ത്തെയും മലയാളത്തിന്റെ അക്ഷരമാലയിൽ തുടരണമെന്നു ചിലർ വാശിപിടിക്കുന്നു. അതിന് ഉപോത്ബലകമായി അവർ നിരത്തുന്ന ന്യായത്തെ വിചിത്രമെന്നു പറയണം. ‘അന്പത്തൊന്നക്ഷരാളീ...’, ആശാനക്ഷരമൊന്നു പിഴച്ചാൽ അന്പത്തൊന്നു പിഴയ്ക്കും ശിഷ്യന് തുടങ്ങിയ കവിവാക്യങ്ങളെയാണ് തെളിവായി നിരത്തുന്നത്. കവികളുടെ ആലങ്കാരിക പ്രസ്താവങ്ങളെ വസ്തുനിഷ്ഠപഠനത്തിന് ആശ്രയിക്കരുതെന്ന് അവർ മനസിലാക്കുന്നില്ല.
സ്വരങ്ങളുടെ കൂട്ടത്തിൽ അനുസ്വാരത്തെയും വിസർഗത്തെയും ഉൾപ്പെടുത്തിയതോടെ സ്വരസംഖ്യ പതിനഞ്ചായി (13+2). ഇവിടെ പരാമർശിച്ച +2 അനുസ്വാരവും വിസർഗവുമാണല്ലോ. അവ എന്താണെന്നറിയണമെങ്കിൽ അനുസ്വാരം, വിസർഗം എന്നീ ശബ്ദങ്ങളുടെ നിരുക്ത്യർഥം മനസിലാക്കണം.
“അനുഗതഃസ്വരാൽ ഇതി അനുസ്വാരഃ” സ്വരങ്ങളെ അനുഗമിക്കുന്നതുകൊണ്ട് അനുസ്വാരം. (അനുസ്വാരമെന്നാൽ) സ്വരത്തിനു ശേഷം വരുന്ന അനുനാസികധ്വനി എന്നർഥം. (1) സംസ്കൃതത്തിലെ പദാന്തമകാരത്തിനുള്ള വികാരമാണത്. സംസ്കൃതത്തിൽ ‘o’ മലയാളത്തിൽ മ്=o ആയി മാറി എന്നു ചുരുക്കം. മകാരം താനനുസ്വാരം സ്വരം ചേർന്നാൽ തെളിഞ്ഞിടുമെന്ന കേരളപാണിനീയ വിധി ഏറെ സുവിദിതമാണല്ലോ. പാണിനി മഹർഷി അനുസ്വാര രൂപത്തിൽ ഒരു പ്രത്യയംപോലും വിധിച്ചിട്ടില്ല എന്നതും സ്മരണീയമാണ്. ഭാഷാശാസ്ത്ര പരികല്പനവച്ചു പറഞ്ഞാൽ മകാരത്തിന്റെ ഉപസ്വനമാണ് അനുസ്വാരം. അനുസ്വാരം എഴുതിക്കാണുന്ന എല്ലാ സാഹചര്യങ്ങളിലും ഉച്ചാരണം മകാരത്തിന്റേതാണ്.
വിസർഗത്തിന്, വിശേഷണ സൃജതി ഇതി വിസർഗ എന്നു നിരുക്തി. സൃജ് ധാതുവിന് പുറത്തുവിടുക അഥവാ സൃഷ്ടിക്കുക എന്നർഥം. (2) പൂർണതയെക്കുറിക്കുന്ന വ്യാകരണ ചിഹ്നമാണ് സംസ്കൃതത്തിൽ വിസർഗം. ഇതിനെ നാദിയായ ഹകാരത്തിന്റെ അവസ്ഥാന്തരമെന്നു വിശേഷിപ്പിക്കാം. വിസർഗം ഉറപ്പിക്കുന്പോൾ ഉച്ചാരണത്തിൽ അത് ഹകാരമായി മാറുന്നു. മലയാള പദങ്ങളിൽ വിസർഗം സാധാരണമല്ല. “സംസ്കൃത പദങ്ങളിലേ വിസർഗമുള്ളൂ. പിന്നിൽ വരുന്ന വ്യഞ്ജനത്തിന് ഇരട്ടിപ്പു കൊടുത്ത് (മനഃശാസ്ത്രം=മനശ്ശാസ്ത്രം) മിക്കവാറും ഇതൊഴിവാക്കാവുന്നതാണ്. പദമധ്യത്തിൽ വിസർഗം വരുന്ന ദുഃഖം മാത്രം ഇതിനു വഴങ്ങുന്നില്ല. ദുക്ഖം എന്നെഴുതി ശീലിച്ചാൽ മലയാളത്തിൽനിന്ന് വിസർഗം പാടേ നീക്കംചെയ്യാം.’’
മേൽ വ്യക്തമാക്കിയ നിരീക്ഷണങ്ങളിൽനിന്ന് അനുസ്വാരവും വിസർഗവും സ്വരമോ അക്ഷരമോ അല്ല എന്നു വ്യക്തമാകുന്നു. ഇവയെ സ്വര-വ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി കൈകാര്യം ചെയ്യാനാവില്ല. എന്നാൽ ഇവയുടെ യഥാർഥ രൂപം അക്ഷരരൂപത്തിൽ വ്യഞ്ജനങ്ങളിൽ നിലീനമായിരിക്കുന്നു എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയാകും. വസ്തുതകൾ ഇങ്ങനെയായിരിക്കെ സർക്കാർ തലത്തിൽ പുതുതായി രൂപീകരിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി അം, അഃ യെ സ്വരങ്ങളുടെ ഭാഗമായി നിലനിർത്തിയിരിക്കുന്നു. സമിതിയംഗങ്ങൾക്ക് അനുസ്വാരവും വിസർഗവും സ്വരങ്ങളുടെ ഭാഗമല്ല എന്നറിയായ്കയല്ല. പാരന്പര്യ വഴക്കങ്ങളും മാമൂൽപ്പിടിത്തങ്ങളും ജനാധിപത്യ മര്യാദകളും അവരെ കീഴടക്കിയതാകണം. വസ്തുതകളെ തെളിവുകളുടെ പിൻബലത്തോടെ യുക്തിപൂർവം വിശകലനം ചെയ്ത് നിഗമനങ്ങളിൽ എത്തുന്ന രീതിയാണ് ശാസ്ത്രീയ പഠനങ്ങളിൽ അവലംബിക്കേണ്ടത്. അതിൽ അഭ്യൂഹങ്ങൾക്കോ അനുമാനങ്ങൾക്കോ ആത്മനിഷ്ഠമായ പ്രതികരണങ്ങൾക്കോ സ്ഥാനമില്ല.
ഡോ. ഡേവിസ് സേവ്യർ
(പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം തലവനാണ് ലേഖകൻ)