ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ആഗോള കത്തോലിക്കാസഭയ്ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ട് ഭാരത കത്തോലിക്കാ അല്മായ വിശ്വാസീസമൂഹത്തില്നിന്ന് ആദ്യമായൊരു വിശുദ്ധന്. ക്രിസ്തുവിശ്വാസ സംരക്ഷണത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് സ്വയം ശൂന്യനായിത്തീര്ന്നെങ്കിലും സഭാചരിത്രത്തില്‍ അഭിമാന നിമിഷങ്ങളും അദ്ഭുതമുഹൂര്ത്തങ്ങളുമായി വിശുദ്ധ ദേവസഹായംപിള്ളയിന്ന് അനുഗ്രഹപ്പൂമഴ വര്‍ഷിക്കുന്നു. ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷിയാണ് നാളെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ദേവസഹായം പിള്ള. ഭൗതിക ജീവിതയാത്രയിലെ നിര്‍ണായക നിമിഷങ്ങളില്‍ ക്രിസ്തുവിനെ സ്വന്തമാക്കുക മാത്രമല്ല അന്തരാത്മാവിന്റെ ഉള്ളറകളില്‍ ഊട്ടിയുറപ്പിച്ച ക്രിസ്തുചൈതന്യത്തിന്റെ ശക്തിയില്‍ പ്രകാശപൂരിതനായി ക്രിസ്തുവിനുവേണ്ടി സ്വജീവന്‍ വെടിഞ്ഞ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതോടെ ആഗോള കത്തോലിക്കാ സഭയുടെ അള്‍ത്താരയില്‍ അനേകായിരങ്ങളുടെ വണക്കത്തിനായി ഒരു പുത്തന്‍ പ്രകാശംകൂടി ഇനിമുതല്‍ ജ്വലിച്ചുയരും.
നീലകണ്ഠന് പിള്ളയുടെ ജനനം
1712 ഏപ്രില്‍ 23ന് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് നീലകണ്ഠന് പിള്ള ജനിച്ചു. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ചെറുപ്പത്തില്‍ത്തന്നെ ആയോധന കലകളോടൊപ്പം മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളും പഠിച്ച് പ്രാവീണ്യം നേടി. അമരാവതിപുരം മേക്കൂട് തറവാട്ടിലെ ഭാര്‍ഗവിയമ്മയെ വിവാഹം കഴിച്ചു.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചപ്പോൾ കൊട്ടാരം പണിയുടെ മേല്നോട്ടക്കാരനായി നീലകണ്ഠന് പിള്ള നിയമിക്കപ്പെട്ടു. അതോടൊപ്പം നീലകണ്ഠസ്വാമീ ക്ഷേത്രത്തിലെ കാര്യക്കാരനുമായി. ഔദ്യോഗിക കര്‍മങ്ങളിലെ സത്യസന്ധതയോടൊപ്പം, ഉയര്‍ന്ന ചിന്തകളോടെ ഈശ്വരനെ തേടുന്ന ഒരു സാത്വികനുമായിരുന്നു നീലകണ്ഠന് പിള്ള.
ഡിലനോയി
1971ല്‍ നടന്ന കുളച്ചല്‍ യുദ്ധകാലം ഡച്ചുകാരെ തുരത്തി തിരുവിതാംകൂര്‍ സൈന്യം വിജയക്കൊടി പാറിച്ചു. ഡച്ച് ക്യാപ്റ്റന്‍ ഡിലനോയി ഉള്‍പ്പെടെ സൈനികരെ തിരുവിതാംകൂര്‍ പട്ടാളം തടങ്കലിലാക്കി. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു ഡിലനോയി. തടവിലാക്കപ്പെട്ടിട്ടും വിശ്വാസത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ കര്‍മകുശലനും ധിഷണാശാലിയുമായിരുന്ന ഡിലനോയി തയാറായില്ല. ഡിലനോയിയുടെ സാമുദ്രിക വിജ്ഞാനവും സൈനിക പാടവവും പുത്തന്‍ അറിവുകളും തിരുവിതാംകൂര്‍ മഹാരാജാവിനെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ അദ്ദേഹത്തെ അംഗരക്ഷകസേനയുടെ അധിപനാക്കി രാജാവ് നിയമിച്ചു. നാടന്‍ ശൈലിയില്‍നിന്നു മാറി പാശ്ചാത്യ ശൈലിയിലുള്ള സൈനിക പരിശീലനവും ആയുധസംഭരണവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നടന്നു. തുടര്‍ന്ന് ഉദയഗിരിയില്‍ നെടുങ്കന്‍ കോട്ടയും കോട്ടയ്ക്കുള്ളില്‍ രാജാവിന്റെ അനുമതിയോടെ ക്രൈസ്തവ ദേവാലയവും പണിതു. അന്യരാജ്യത്തെ ഒറ്റപ്പെട്ട ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലും ഏകാന്തതകളിലും ഡിലനോയി ആശ്വാസം കണ്ടെത്തിയത് വിശുദ്ധ ബൈബിളിലാണ്.
കണ്ടുമുട്ടലും മനഃപരിവര്‍ത്തനവും
ഡിലനോയിയും നീലകണ്ഠനും തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളിലെ സുപ്രധാനികളായിരുന്നു. ഒരാള്‍ അംഗരക്ഷാ അധിപൻ; മറ്റെയാള്‍ കൊട്ടാരംപണിയുടെ കാര്യക്കാരന്‍. സ്വാഭാവികമായും വളര്‍ന്നുവന്ന ഇവരുടെ സുഹൃദ്ബന്ധം പിന്നീട് വലിയ വഴിത്തിരിവായി. ഡിലനോയിയുടെ അറിവും ജ്ഞാനവും വൈഭവവും മാത്രമല്ല, പ്രാര്‍ഥനാജീവിതവും നിഷ്ഠകളും വിശുദ്ധിയും നീലകണ്ഠനെ ഏറെ ആകര്‍ഷിച്ചു.
ഇതിന്റെ അടിസ്ഥാനം വിശുദ്ധ ബൈബിളില്‍ അധിഷ്ഠിതമായ ജീവിതചര്യയും ഉറച്ച ക്രിസ്തുവിശ്വാസവുമാണെന്ന് തിരിച്ചറിഞ്ഞ് യേശുവിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങളിലേക്കു സാത്വികനായ നീലകണ്ഠന് പിള്ള തിരിഞ്ഞു. വിഷമഘട്ടങ്ങളില്‍ വിശുദ്ധ ബൈബിള്‍ അദ്ദേഹത്തിന് ആശ്വാസവും പ്രതീക്ഷയും പ്രചോദനവുമേകി.
ദേവസഹായം പിള്ളയായി
ക്രിസ്തുവിനെക്കുറിച്ച് കൂടുതലറിഞ്ഞ് വിശ്വാസത്തില്‍ ആഴപ്പെടാന്‍ ചുരുങ്ങിയ നാളുകളില്‍ത്തന്നെ നീലകണ്ഠപിള്ളയ്ക്കായി. രാജകൊട്ടാരത്തിലെ ജോലിയുടെയോ താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെയോ മഹത്വവും സ്വാധീനവും ക്രിസ്തുചിന്തകളില്നിന്നും വിശ്വാസചൈതന്യത്തില്നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. 1745 മേയ് 17ന് തിരുവിതാംകൂറില്‍ മിഷനറിയായി സേവനം ചെയ്തിരുന്ന ഈശോസഭാ വൈദികനായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ബുത്താരിയില്നിന്നു മാമ്മോദീസ സ്വീകരിച്ച് ലാസര്‍ എന്നര്‍ഥം വരുന്ന ‘ദേവസഹായം പിള്ള’ എന്ന പേരു സ്വീകരിച്ചു. ഭാര്യ ഭാര്‍ഗവി അമ്മാളും മാമ്മോദീസ സ്വീകരിച്ച് തെരേസ എന്നര്‍ഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ ആയി.
സുവിശേഷപ്രഘോഷണം
ക്രിസ്തുചൈതന്യം ഹൃദയത്തിലേറ്റിയ ദേവസഹായം പിള്ള തുടര്‍ന്നുള്ള നാളുകളില്‍ അടങ്ങിയിരുന്നില്ല. വിശുദ്ധ ബൈബിള്‍ കൂടുതല്‍ ഹൃദിസ്ഥമാക്കി 33-ാം വയസില്‍ മാമ്മോദീസയിലൂടെ സ്വീകരിച്ച നവചൈതന്യം മറ്റുള്ളവരിലേക്കു പങ്കുവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചു. ക്രിസ്തു വഴികളിലൂടെയുള്ള യാത്ര അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകളും പ്രതിസന്ധികളും ജീവനുപോലും വെല്ലുവിളികളും നേരിട്ടു. തിരുവിതാംകൂറിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിശുദ്ധ സുവിശേഷം പ്രസംഗിച്ചു. ഒടുവിൽ, രാജാവിന്റെയും രാജസേവകരുടെയും ശത്രുവായി.
സുവിശേഷ പ്രഘോഷണത്തെ രാജ്യദ്രോഹക്കുറ്റമാക്കി 1749 ഫെബ്രുവരി 24ന് ദേവസഹായം പിള്ളയെ ജയിലിലടച്ചു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ചാരവൃത്തിയും അദ്ദേഹത്തിന്റെമേല്‍ ആരോപിച്ചു. 1752 ജനുവരി 14ന് ദേവസഹായം പിള്ളയെ വെടിവച്ചു കൊലപ്പെടുത്തി കൊടുംകാട്ടില്‍ തള്ളി. മരണം മുന്നില്‍ക്കണ്ട അവസാന നിമിഷങ്ങളിലും അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത് യേശുവിനോട് പ്രാര്ഥിക്കുവാനുള്ള അനുവാദം മാത്രമാണ്.
നാമകരണശ്രമങ്ങള്
ദേവസഹായം പിള്ളയുടെ വിശുദ്ധപദവി നാമകരണ ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1756ൽതന്നെ അന്നത്തെ കൊച്ചി ബിഷപ് ക്ലെമന്റ് ഹോസെ, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിന്റെ ഒരു വിവരണം തന്റെ ആദ്ലിമിനാ സന്ദർശനവേളയിൽ ബനഡിക്ട് 14-ാമൻ മാർപാപ്പയെ അറിയിക്കുകയുണ്ടായി. 1778-1786 കാലഘട്ടത്തിൽ ഇതിനുള്ള ശ്രമങ്ങള്‍ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും നടത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ ഇവരുടെ റോമ യാത്രയിലെ ലക്ഷ്യങ്ങളില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധപദവിക്കായുള്ള അപേക്ഷയുമുണ്ടായിരുന്നതായി മലയാളത്തിലെ ആദ്യ യാത്രവിവരണഗ്രന്ഥമാ യ ‘വര്‍ത്തമാനപ്പുസ്തകത്തില്‍’രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ത്തമാനപ്പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: “ആ തിരുസംഘത്തിന്റെ തലവന്‍ ഇദ്ദേഹമായിരുന്നതിനാല് ഞങ്ങള്‍ റോമ്മായില്‍ പാര്‍ത്ത കാലത്ത് കിട്ടിയ ഇടവേളകളില്‍ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാന് ലത്തീനില്‍ എഴുതിയുണ്ടാക്കി. കര്ദ്ദിനാളിനുള്ള ഒരു പ്രത്യേക നിവേദനം മല്പാന് ലത്തീനില്‍ എഴുതിയുണ്ടാക്കി. കര്ദ്ദിനാളിനുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിനു പണം മുടക്കുവാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഈ രക്തസാക്ഷിയുടെ കേസ് വിസ്തരിച്ചു പറയുന്നതില്‍ ഉപേക്ഷ വരുത്തരുതെന്ന് കര്‍ദ്ദിനാളിനോട് പ്രത്യേകം അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഈ നിവേദനത്തിന്റെ പകര്‍പ്പ് ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നുവെങ്കിലും പോര്‍ത്തുഗലില്‍ വന്നതിന്റെ ശേഷം യൂസെ കയത്താനോസ് മെസ്ക്കീത്തായെന്ന ഞങ്ങളുടെ സ്നേഹിതനായ ഒരു പാതിരി വായിക്കുവാനായി വാങ്ങിച്ചിട്ടു തിരിച്ചുതന്നില്ല. അത് അയാളുടെ പക്കല്‍നിന്നു കളഞ്ഞുപോവുകയും ചെയ്തു.”
പുതിയ അപേക്ഷയും തുടര്‍നടപടികളും
മാര്‍ ജോസഫ് കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും നല്കിയ അപേക്ഷ പിന്നീട് കണ്ടെത്താനായില്ല. 2004ല്‍ കോട്ടാര്‍ ബിഷപ് വീണ്ടും അപേക്ഷ നല്കി തുടര്‍നടപടികള്‍ ആരംഭിച്ചു. 2012ല്‍ ബെനഡിക്ട് മാര്‍പാപ്പ ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്കി. 2012 ഡിസംബര്‍ രണ്ടിന് കോട്ടാര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2021 മേയ് മൂന്നിന് വിശുദ്ധപദവി സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും കോവിഡ് പ്രശ്നങ്ങള്‍ മൂലം തീയതി നിശ്ചയിച്ചിരുന്നില്ല. തുടര്‍ന്നാണ് 2021 നവംബറില്‍ ആ പുണ്യദിനം 2022 മേയ് 15 ആയി പ്രഖ്യാപിച്ചത്.
ഭാരതസഭയ്ക്ക് ആത്മീയ ഉണര്‍വ്
ഭാരത കത്തോലിക്കാസഭയ്ക്കും ക്രൈസ്തവസമൂഹത്തിനും ഏറെ ആത്മീയ ഉണര്‍വും വിശ്വാസപ്രതീക്ഷകളുമേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധപദവി. അല്മായ സമൂഹത്തില്നിന്നൊരു വിശുദ്ധന് എന്നത് ഇതിനു മാറ്റുകൂട്ടുന്നു. സഭ ഇന്നും ഒട്ടേറെ പ്രതിസന്ധികളെ നേരിടുമ്പോഴും വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കാനും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷചൈതന്യത്തില്‍ നിറഞ്ഞു പ്രകാശിക്കാനും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള പ്രചോദനമേകുന്നു. സ്വതന്ത്രഭാരതത്തിലെ ജനാധിപത്യ ഭരണസംവിധാനങ്ങളില്നിന്നുപോലും ഭീഷണികള്‍ നിരന്തരം നേരിടുമ്പോഴും ഭീകരവാദ പ്രസ്ഥാനങ്ങളുടെ അക്രമങ്ങള്‍ക്കു കീഴ്പെടുമ്പോഴും ക്രൈസ്തവസമൂഹത്തിന്റെ ആത്മാവില്‍ ദേവസഹായം പിള്ള കൊളുത്തിയ വിശ്വാസദീപം പ്രകാശം പരത്തട്ടെ.
(കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
ആഗോള കത്തോലിക്കാസഭയ്ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ട് ഭാരത കത്തോലിക്കാ അല്മായ വിശ്വാസീസമൂഹത്തില്നിന്ന് ആദ്യമായൊരു വിശുദ്ധന്. ക്രിസ്തുവിശ്വാസ സംരക്ഷണത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് സ്വയം ശൂന്യനായിത്തീര്ന്നെങ്കിലും സഭാചരിത്രത്തില്‍ അഭിമാന നിമിഷങ്ങളും അദ്ഭുതമുഹൂര്ത്തങ്ങളുമായി വിശുദ്ധ ദേവസഹായംപിള്ളയിന്ന് അനുഗ്രഹപ്പൂമഴ വര്‍ഷിക്കുന്നു. ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷിയാണ് നാളെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ദേവസഹായം പിള്ള. ഭൗതിക ജീവിതയാത്രയിലെ നിര്‍ണായക നിമിഷങ്ങളില്‍ ക്രിസ്തുവിനെ സ്വന്തമാക്കുക മാത്രമല്ല അന്തരാത്മാവിന്റെ ഉള്ളറകളില്‍ ഊട്ടിയുറപ്പിച്ച ക്രിസ്തുചൈതന്യത്തിന്റെ ശക്തിയില്‍ പ്രകാശപൂരിതനായി ക്രിസ്തുവിനുവേണ്ടി സ്വജീവന്‍ വെടിഞ്ഞ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതോടെ ആഗോള കത്തോലിക്കാ സഭയുടെ അള്‍ത്താരയില്‍ അനേകായിരങ്ങളുടെ വണക്കത്തിനായി ഒരു പുത്തന്‍ പ്രകാശംകൂടി ഇനിമുതല്‍ ജ്വലിച്ചുയരും.
നീലകണ്ഠന് പിള്ളയുടെ ജനനം
1712 ഏപ്രില്‍ 23ന് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് നീലകണ്ഠന് പിള്ള ജനിച്ചു. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ചെറുപ്പത്തില്‍ത്തന്നെ ആയോധന കലകളോടൊപ്പം മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളും പഠിച്ച് പ്രാവീണ്യം നേടി. അമരാവതിപുരം മേക്കൂട് തറവാട്ടിലെ ഭാര്‍ഗവിയമ്മയെ വിവാഹം കഴിച്ചു.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചപ്പോൾ കൊട്ടാരം പണിയുടെ മേല്നോട്ടക്കാരനായി നീലകണ്ഠന് പിള്ള നിയമിക്കപ്പെട്ടു. അതോടൊപ്പം നീലകണ്ഠസ്വാമീ ക്ഷേത്രത്തിലെ കാര്യക്കാരനുമായി. ഔദ്യോഗിക കര്‍മങ്ങളിലെ സത്യസന്ധതയോടൊപ്പം, ഉയര്‍ന്ന ചിന്തകളോടെ ഈശ്വരനെ തേടുന്ന ഒരു സാത്വികനുമായിരുന്നു നീലകണ്ഠന് പിള്ള.
ഡിലനോയി
1971ല്‍ നടന്ന കുളച്ചല്‍ യുദ്ധകാലം ഡച്ചുകാരെ തുരത്തി തിരുവിതാംകൂര്‍ സൈന്യം വിജയക്കൊടി പാറിച്ചു. ഡച്ച് ക്യാപ്റ്റന്‍ ഡിലനോയി ഉള്‍പ്പെടെ സൈനികരെ തിരുവിതാംകൂര്‍ പട്ടാളം തടങ്കലിലാക്കി. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു ഡിലനോയി. തടവിലാക്കപ്പെട്ടിട്ടും വിശ്വാസത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ കര്‍മകുശലനും ധിഷണാശാലിയുമായിരുന്ന ഡിലനോയി തയാറായില്ല. ഡിലനോയിയുടെ സാമുദ്രിക വിജ്ഞാനവും സൈനിക പാടവവും പുത്തന്‍ അറിവുകളും തിരുവിതാംകൂര്‍ മഹാരാജാവിനെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ അദ്ദേഹത്തെ അംഗരക്ഷകസേനയുടെ അധിപനാക്കി രാജാവ് നിയമിച്ചു. നാടന്‍ ശൈലിയില്‍നിന്നു മാറി പാശ്ചാത്യ ശൈലിയിലുള്ള സൈനിക പരിശീലനവും ആയുധസംഭരണവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നടന്നു. തുടര്‍ന്ന് ഉദയഗിരിയില്‍ നെടുങ്കന്‍ കോട്ടയും കോട്ടയ്ക്കുള്ളില്‍ രാജാവിന്റെ അനുമതിയോടെ ക്രൈസ്തവ ദേവാലയവും പണിതു. അന്യരാജ്യത്തെ ഒറ്റപ്പെട്ട ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലും ഏകാന്തതകളിലും ഡിലനോയി ആശ്വാസം കണ്ടെത്തിയത് വിശുദ്ധ ബൈബിളിലാണ്.
കണ്ടുമുട്ടലും മനഃപരിവര്‍ത്തനവും
ഡിലനോയിയും നീലകണ്ഠനും തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളിലെ സുപ്രധാനികളായിരുന്നു. ഒരാള്‍ അംഗരക്ഷാ അധിപൻ; മറ്റെയാള്‍ കൊട്ടാരംപണിയുടെ കാര്യക്കാരന്‍. സ്വാഭാവികമായും വളര്‍ന്നുവന്ന ഇവരുടെ സുഹൃദ്ബന്ധം പിന്നീട് വലിയ വഴിത്തിരിവായി. ഡിലനോയിയുടെ അറിവും ജ്ഞാനവും വൈഭവവും മാത്രമല്ല, പ്രാര്‍ഥനാജീവിതവും നിഷ്ഠകളും വിശുദ്ധിയും നീലകണ്ഠനെ ഏറെ ആകര്‍ഷിച്ചു.
ഇതിന്റെ അടിസ്ഥാനം വിശുദ്ധ ബൈബിളില്‍ അധിഷ്ഠിതമായ ജീവിതചര്യയും ഉറച്ച ക്രിസ്തുവിശ്വാസവുമാണെന്ന് തിരിച്ചറിഞ്ഞ് യേശുവിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങളിലേക്കു സാത്വികനായ നീലകണ്ഠന് പിള്ള തിരിഞ്ഞു. വിഷമഘട്ടങ്ങളില്‍ വിശുദ്ധ ബൈബിള്‍ അദ്ദേഹത്തിന് ആശ്വാസവും പ്രതീക്ഷയും പ്രചോദനവുമേകി.
ദേവസഹായം പിള്ളയായി
ക്രിസ്തുവിനെക്കുറിച്ച് കൂടുതലറിഞ്ഞ് വിശ്വാസത്തില്‍ ആഴപ്പെടാന്‍ ചുരുങ്ങിയ നാളുകളില്‍ത്തന്നെ നീലകണ്ഠപിള്ളയ്ക്കായി. രാജകൊട്ടാരത്തിലെ ജോലിയുടെയോ താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെയോ മഹത്വവും സ്വാധീനവും ക്രിസ്തുചിന്തകളില്നിന്നും വിശ്വാസചൈതന്യത്തില്നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. 1745 മേയ് 17ന് തിരുവിതാംകൂറില്‍ മിഷനറിയായി സേവനം ചെയ്തിരുന്ന ഈശോസഭാ വൈദികനായ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ബുത്താരിയില്നിന്നു മാമ്മോദീസ സ്വീകരിച്ച് ലാസര്‍ എന്നര്‍ഥം വരുന്ന ‘ദേവസഹായം പിള്ള’ എന്ന പേരു സ്വീകരിച്ചു. ഭാര്യ ഭാര്‍ഗവി അമ്മാളും മാമ്മോദീസ സ്വീകരിച്ച് തെരേസ എന്നര്‍ഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ ആയി.
സുവിശേഷപ്രഘോഷണം
ക്രിസ്തുചൈതന്യം ഹൃദയത്തിലേറ്റിയ ദേവസഹായം പിള്ള തുടര്‍ന്നുള്ള നാളുകളില്‍ അടങ്ങിയിരുന്നില്ല. വിശുദ്ധ ബൈബിള്‍ കൂടുതല്‍ ഹൃദിസ്ഥമാക്കി 33-ാം വയസില്‍ മാമ്മോദീസയിലൂടെ സ്വീകരിച്ച നവചൈതന്യം മറ്റുള്ളവരിലേക്കു പങ്കുവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചു. ക്രിസ്തു വഴികളിലൂടെയുള്ള യാത്ര അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകളും പ്രതിസന്ധികളും ജീവനുപോലും വെല്ലുവിളികളും നേരിട്ടു. തിരുവിതാംകൂറിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിശുദ്ധ സുവിശേഷം പ്രസംഗിച്ചു. ഒടുവിൽ, രാജാവിന്റെയും രാജസേവകരുടെയും ശത്രുവായി.
സുവിശേഷ പ്രഘോഷണത്തെ രാജ്യദ്രോഹക്കുറ്റമാക്കി 1749 ഫെബ്രുവരി 24ന് ദേവസഹായം പിള്ളയെ ജയിലിലടച്ചു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ചാരവൃത്തിയും അദ്ദേഹത്തിന്റെമേല്‍ ആരോപിച്ചു. 1752 ജനുവരി 14ന് ദേവസഹായം പിള്ളയെ വെടിവച്ചു കൊലപ്പെടുത്തി കൊടുംകാട്ടില്‍ തള്ളി. മരണം മുന്നില്‍ക്കണ്ട അവസാന നിമിഷങ്ങളിലും അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത് യേശുവിനോട് പ്രാര്ഥിക്കുവാനുള്ള അനുവാദം മാത്രമാണ്.
നാമകരണശ്രമങ്ങള്
ദേവസഹായം പിള്ളയുടെ വിശുദ്ധപദവി നാമകരണ ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1756ൽതന്നെ അന്നത്തെ കൊച്ചി ബിഷപ് ക്ലെമന്റ് ഹോസെ, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിന്റെ ഒരു വിവരണം തന്റെ ആദ്ലിമിനാ സന്ദർശനവേളയിൽ ബനഡിക്ട് 14-ാമൻ മാർപാപ്പയെ അറിയിക്കുകയുണ്ടായി. 1778-1786 കാലഘട്ടത്തിൽ ഇതിനുള്ള ശ്രമങ്ങള്‍ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും നടത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ ഇവരുടെ റോമ യാത്രയിലെ ലക്ഷ്യങ്ങളില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധപദവിക്കായുള്ള അപേക്ഷയുമുണ്ടായിരുന്നതായി മലയാളത്തിലെ ആദ്യ യാത്രവിവരണഗ്രന്ഥമാ യ ‘വര്‍ത്തമാനപ്പുസ്തകത്തില്‍’രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ത്തമാനപ്പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: “ആ തിരുസംഘത്തിന്റെ തലവന്‍ ഇദ്ദേഹമായിരുന്നതിനാല് ഞങ്ങള്‍ റോമ്മായില്‍ പാര്‍ത്ത കാലത്ത് കിട്ടിയ ഇടവേളകളില്‍ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാന് ലത്തീനില്‍ എഴുതിയുണ്ടാക്കി. കര്ദ്ദിനാളിനുള്ള ഒരു പ്രത്യേക നിവേദനം മല്പാന് ലത്തീനില്‍ എഴുതിയുണ്ടാക്കി. കര്ദ്ദിനാളിനുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിനു പണം മുടക്കുവാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഈ രക്തസാക്ഷിയുടെ കേസ് വിസ്തരിച്ചു പറയുന്നതില്‍ ഉപേക്ഷ വരുത്തരുതെന്ന് കര്‍ദ്ദിനാളിനോട് പ്രത്യേകം അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഈ നിവേദനത്തിന്റെ പകര്‍പ്പ് ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നുവെങ്കിലും പോര്‍ത്തുഗലില്‍ വന്നതിന്റെ ശേഷം യൂസെ കയത്താനോസ് മെസ്ക്കീത്തായെന്ന ഞങ്ങളുടെ സ്നേഹിതനായ ഒരു പാതിരി വായിക്കുവാനായി വാങ്ങിച്ചിട്ടു തിരിച്ചുതന്നില്ല. അത് അയാളുടെ പക്കല്‍നിന്നു കളഞ്ഞുപോവുകയും ചെയ്തു.”
പുതിയ അപേക്ഷയും തുടര്‍നടപടികളും
മാര്‍ ജോസഫ് കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും നല്കിയ അപേക്ഷ പിന്നീട് കണ്ടെത്താനായില്ല. 2004ല്‍ കോട്ടാര്‍ ബിഷപ് വീണ്ടും അപേക്ഷ നല്കി തുടര്‍നടപടികള്‍ ആരംഭിച്ചു. 2012ല്‍ ബെനഡിക്ട് മാര്‍പാപ്പ ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്കി. 2012 ഡിസംബര്‍ രണ്ടിന് കോട്ടാര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2021 മേയ് മൂന്നിന് വിശുദ്ധപദവി സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും കോവിഡ് പ്രശ്നങ്ങള്‍ മൂലം തീയതി നിശ്ചയിച്ചിരുന്നില്ല. തുടര്‍ന്നാണ് 2021 നവംബറില്‍ ആ പുണ്യദിനം 2022 മേയ് 15 ആയി പ്രഖ്യാപിച്ചത്.
ഭാരതസഭയ്ക്ക് ആത്മീയ ഉണര്‍വ്
ഭാരത കത്തോലിക്കാസഭയ്ക്കും ക്രൈസ്തവസമൂഹത്തിനും ഏറെ ആത്മീയ ഉണര്‍വും വിശ്വാസപ്രതീക്ഷകളുമേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധപദവി. അല്മായ സമൂഹത്തില്നിന്നൊരു വിശുദ്ധന് എന്നത് ഇതിനു മാറ്റുകൂട്ടുന്നു. സഭ ഇന്നും ഒട്ടേറെ പ്രതിസന്ധികളെ നേരിടുമ്പോഴും വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കാനും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷചൈതന്യത്തില്‍ നിറഞ്ഞു പ്രകാശിക്കാനും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള പ്രചോദനമേകുന്നു. സ്വതന്ത്രഭാരതത്തിലെ ജനാധിപത്യ ഭരണസംവിധാനങ്ങളില്നിന്നുപോലും ഭീഷണികള്‍ നിരന്തരം നേരിടുമ്പോഴും ഭീകരവാദ പ്രസ്ഥാനങ്ങളുടെ അക്രമങ്ങള്‍ക്കു കീഴ്പെടുമ്പോഴും ക്രൈസ്തവസമൂഹത്തിന്റെ ആത്മാവില്‍ ദേവസഹായം പിള്ള കൊളുത്തിയ വിശ്വാസദീപം പ്രകാശം പരത്തട്ടെ.
(കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)