ഏപ്രിലിൽ നിലവിൽ വന്ന 73-ാം ഭരണഘടനാഭേദഗതിയുടെയും 1996ൽ നടപ്പിലാക്കിയ ജനകീയാസൂത്രണത്തിന്റെയും ഫലമായി കേരളത്തിലെ പ്രാദേശിക സർക്കാരുകൾക്ക് (തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ) ഒട്ടനവധി അധികാരങ്ങൾ ലഭിക്കുകയുണ്ടായി. 73-ാം ഭരണഘടനാഭേദഗതിയുടെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം. പിൽക്കാലത്ത് ധാരാളം കൈകടത്തലുകളും വെട്ടിക്കുറയ്ക്കലുകളും ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല.
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിൽ സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകൾക്ക് ഭരണഘടനയുടെ 11-ാം പട്ടിക അനുശാസിക്കുന്ന 29 വിഷയങ്ങളിൽ 26 വിഷയങ്ങൾ കൈമാറ്റം ചെയ്യുകയുണ്ടായി. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും ജീവനക്കാരെയും പണവും കൈമാറ്റം ചെയ്തു. ഇത്തരത്തിൽ താഴേത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ താഴേത്തട്ടിലേക്കു കൈമാറുന്പോൾ വിവിധ വകുപ്പുകളിൽ സ്വാഭാവികമായും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരേണ്ടതാണ്. എന്നാൽ ഇതു കേരളത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നൊന്നു പരിശോധിക്കാം.
പ്രധാന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഒരു ലക്ഷം ജനങ്ങൾക്ക് എത്ര സർക്കാർ ജീവനക്കാർ എന്ന കണക്കു പരിശോധിക്കുന്പോൾ കേവലം രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് ഒരു ലക്ഷം ജനസംഖ്യയ്ക്ക് ആയിരത്തിനു മുകളിൽ ജീവനക്കാർ ഉള്ളത് എന്നു കാണാവുന്നതാണ്.
കേരളവും തമിഴ്നാടുമാണ് ഈ രണ്ടു സംസ്ഥാനങ്ങൾ. ഇതിൽ തമിഴ്നാട്ടിൽ അധികാരവികേന്ദ്രീകരണ പ്രക്രിയ അത്ര ഫലപ്രദമല്ല. അതുകൊണ്ടു തന്നെ വിവിധ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കൂടുതൽ വരാവുന്നതാണ്. എന്നാൽ അധികാരവികേന്ദ്രീകരണം ഏറെക്കുറെ ഫലപ്രദമായി നടപ്പാക്കിയ കേരളത്തിൽ ഒരു ലക്ഷം ജനത്തിന് 1569 ജീവനക്കാരുടെ സേവനം ആവശ്യമാണോ എന്നതു ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ വന്ന വർധന ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്. 1995-96 കാലഘട്ടത്തിൽ പ്രാദേശിക സർക്കാർ ജീവനക്കാരുടെ എണ്ണം 29980 ആയിരുന്നത് 2020-21 ആകുന്പോൾ 36480 ആയി വർധിക്കുകയുണ്ടായി. അതായത് ഈ കാലയളവിൽ ഏതാണ്ട് 22 ശതമാനം വർധന ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായി.
സർക്കാരിന്റെ ഘടനയും വലിപ്പവും
സർക്കാർ സംവിധാനത്തിൽ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കേണ്ടതു തീർച്ചയായും നൽകേണ്ട സേവനത്തെ അടിസ്ഥാനമാക്കി ആയിരിക്കണം. അതായത് സമയബന്ധിതമായും കാര്യക്ഷമതയോടെയും ഉള്ള സേവന ലഭ്യത, സേവനം ലഭ്യമാക്കേണ്ട ജനസംഖ്യയും വിസ്തൃതിയും തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കണം ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തേണ്ടത്. പല പ്രധാനപ്പെട്ട സേവനങ്ങളും ഇപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ വിവിധ വകുപ്പുകൾക്കു താഴെത്തട്ടിൽ ഇത്രയധികം ഓഫീസ് സംവിധാനവും ജീവനക്കാരെയും ആവശ്യമാണോ എന്നു വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏറ്റവും താഴെത്തട്ടിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അനിവാര്യമായും വേണ്ട സേവനമാണ് കൃഷി വകുപ്പിന്റെത്. അതുകൊണ്ടു തന്നെ കേരളത്തിലെ കൃഷിവകുപ്പിന്റെ ഘടനയും വലിപ്പവും കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുമായി ഒന്നു താരതമ്യം ചെയ്തു നോക്കാം. ഈ മൂന്നു സംസ്ഥാനങ്ങളിലേയും ബജറ്റ് അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം നടത്തുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിൽ കേരളമാണ് ജനസംഖ്യയിലും ഭൂവിസ്തൃതിയിലും ഏറ്റവും ചെറിയ സംസ്ഥാനം. തെലുങ്കാനയുടെ ജനസംഖ്യ കേരളത്തിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്. ഭൂവിസ്തൃതിയാകട്ടെ കേരളത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്.
കർണാടകയുടെ ജനസംഖ്യ കേരളത്തിന്റേതിനേക്കാൾ 83 ശതമാനം കൂടുതലാണ്. ഭൂവിസ്തൃതി അഞ്ചുമടങ്ങും കൂടുതലാണ്. കേരളത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ നാലിൽ ഒന്നു വനമാണ്. തെലുങ്കാനയിൽ മൊത്തം ഭൂവിസ്തൃതിയുടെ 23 ശതമാനവും കർണാടകയിൽ 16 ശതമാനവും വനപ്രദേശമാണ്. മൂന്നു സംസ്ഥാനങ്ങളിലും ഏതാണ്ടു 13 ശതമാനം ഭൂപ്രദേശം മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ 20 ലക്ഷം ഹെക്ടറും തെലുങ്കാനയിൽ 40 ലക്ഷം ഹെക്ടറും കർണാടകയിൽ 100 ലക്ഷം ഹെക്ടറും കൃഷിക്കായി ഉപയോഗിക്കുന്നു.
കേരളത്തിലെ കാർഷിക മേഖലയുടെ 57 ശതമാനം നാണ്യവിളകൾ കയ്യടക്കിയിരിക്കുന്പോൾ കർണാടകത്തിൽ ഇതു കേവലം എട്ടു ശതമാനം മാത്രമാണ്. തെലുങ്കാനയിലാകട്ടെ നാണ്യവിളകൾക്ക് ഒരു പ്രാധാന്യവും ഇല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലേയും പ്രധാന നാണ്യവിളകൾ റബർ, നാളികേരം, കാപ്പി, ഏലം തുടങ്ങിയവ ആണ്. നാണ്യവിള കൃഷിയുടെ മേൽനോട്ടവും പരിപാലനവും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബോർഡുകളുടെ അധീനതയിലാണ്. അതുകൊണ്ടു തന്നെ സംസ്ഥാന കൃഷി വകുപ്പു ജീവനക്കാർക്ക് നാണ്യവിള കൃഷിയിൽ യാതൊരുപങ്കും വഹിക്കേണ്ടതില്ല. അതേസമയംതന്നെ കേരളത്തിലെ നെൽകൃഷിയുടെ അളവ് ഭൂവിസ്തൃതിയിലും ഉത്പാദനത്തിലും 25 വർഷമായി കുത്തനെ ഇടിഞ്ഞുവരികയാണ്. എന്നാൽ നാണ്യവിള കൃഷിയിൽ കഴിഞ്ഞ പത്തുവർഷമായി സ്ഥായിയായി നിൽക്കുകയാണ്.
ഈ മൂന്നു സംസ്ഥാനങ്ങളിലെയും കൃഷിവകുപ്പിന്റെ കാര്യക്ഷമതയും സേവനപരിധിയും ഒന്ന് താരതമ്യം ചെയ്ത് നോക്കാം. കേരളത്തെ അപേക്ഷിച്ച് തെലങ്കാനയിൽ നാല് മടങ്ങും കർണാടകയിൽ പത്ത് മടങ്ങും കൂടുതലാണ് കൃഷി ഭൂമിയുടെ അളവ്. മാത്രവുമല്ല അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഒട്ടനവധി അധികാരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കേരളത്തിൽ കൈമാറിക്കഴിഞ്ഞു.
കേരളത്തിൽ ഒരു ജീവനക്കാരൻ 141 ഹെക്ടറിലെ കൃഷിക്ക് സേവനം നൽകുന്പോൾ തെലങ്കാനയിൽ ഒരു ജീവനക്കാരൻ 778 ഹെക്ടറിലും കർണാടകയിൽ 1425 ഹെക്ടറിലെ കൃഷിക്കും സേവനം നൽകി വരുന്നു. അത് പോലെ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ സേവനവും. 2019 ലെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തെ അപേക്ഷിച്ച് മറ്റ് രണ്ട് സംസ്ഥാനങ്ങളിലും പത്ത് മടങ്ങ് കന്നുകാലികൾ കൂടുതലുണ്ട്. എന്നാൽ ഈ വകുപ്പിലെ ജീവനക്കാരുടെ എണ്ണം തെലങ്കാനയെ അപേക്ഷിച്ച് ഏതാണ്ട് രണ്ടായിരം കൂടുതലും കർണാടകയെ അപേക്ഷിച്ച് ആയിരം മാത്രം കുറവുമാണ്. കേരളത്തിൽ ഒരു ജീവനക്കാരൻ ശരാശരി 357 മൃഗങ്ങൾക്ക് സേവനം നൽകി വരുന്പോൾ കർണാടകയിൽ ഒരു ജീവനക്കാരൻ 2800 ൽ പരം മൃഗങ്ങൾക്കും തെലങ്കാനയിൽ 5300 ൽ പരം മൃഗങ്ങൾക്കും സേവനം നൽകി വരുന്നു.
കൃഷിവകുപ്പിലെ ഓഫീസേഴ്സ് തസ്തിക വിശകലനം ചെയ്യുന്പോൾ കർണാടകയിൽ ആകെ ജീവനക്കാരുടെ 52 ശതമാനവും കേരളത്തിൽ 59 ശതമാനവും തെലുങ്കാനയിൽ 63 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നു എന്നു കാണാം. കേരളത്തിലെ കൃഷി ഭൂമിയുടെ വിസ്തൃതി നോക്കുന്പോൾ ഇത് വളരെയധികം കൂടുതൽ ആണെന്ന് കാണാവുന്നതാണ്.
കേരളത്തിൽ ഒരു കൃഷി വകുപ്പ് ഡയറക്ടർ 3017 ഹെക്ടർ സ്ഥലത്തിന് സേവനം നൽകി വരുന്പോൾ കർണാടകയിലും തെലങ്കാനയിലും ഇത് 16930 ഹെക്ടറാണ്. ഒരു കൃഷി ഓഫീസർ ശരാശരി 261 ഹെക്ടർ സ്ഥലത്തിന് കേരളത്തിൽ സേവനം നടത്തുന്പോൾ. കർണാടകയിൽ ഇത് 3280 ഹെക്ടറും തെലങ്കാനയിൽ 1328 ഹെക്ടറും ആണെന്ന് കാണാവുന്നതാണ്. എന്നു വച്ചാൽ കേരളത്തിൽ ഒരു ഗ്രാമപഞ്ചായത്തിന് ഒരു കൃഷി ഓഫീസർ എന്നതിനു പകരം ഒരു ബ്ലോക്കിന് ഒരു കൃഷി ഓഫീസർ മതിയെന്നു സാരം. അതുപോലെ തന്നെയാണ് കൃഷിവകുപ്പിലെ ക്ലറിക്കൽ തസ്തികയിലേയും ഡ്രൈവർ തസ്തികയിലേയും ഭാരിച്ച നിയമനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസ് മുൻ ഡയറക്ടർ പ്രഫ. ഡി. നാരായണ ഒരു ലേഖനത്തിൽ ഇതേക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിൽ സർക്കാർ ജീവനക്കാരുടെ എണ്ണം കർണാടകയെ അപേക്ഷിച്ച് രണ്ടു ശതമാനവും തെലുങ്കാനയെ അപേക്ഷിച്ച് 19 ശതമാനവും കൂടുതലാണ്. ഒരു ലക്ഷം ജനസംഖ്യ അടിസ്ഥാനപ്പെടുത്തി ജീവനക്കാരുടെ എണ്ണം കണക്കാക്കിയാൽ കർണാടകയെ അപേക്ഷിച്ച് 86 ശതമാനവും തെലുങ്കാനയെ അപേക്ഷിച്ച് 25 ശതമാനവും ജീവനക്കാർ കേരളത്തിൽ കൂടുതൽ ആണ്.
ഉദാഹരണത്തിന് അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഗ്രാമീണറോഡുകൾ മുഴുവനായും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ നിയന്ത്രണത്തിലാണ് നിർമാണവും പരിപാലനവും നടന്നുവരുന്നത്. എന്നിരുന്നാലും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൽ കർണാടകയെ അപേക്ഷിച്ച് ഏതാണ്ട് ആയിരം ജീവനക്കാർ കൂടുതലാണുള്ളത്. തെലുങ്കാനയെ അപേക്ഷിച്ചു മൂന്നിരട്ടിയും ആണു കൂടുതലുള്ളത്. വനംവിസ്തൃതിയാകട്ടെ കർണാടകയിൽ മൂന്നിരട്ടിയും തെലുങ്കാനയിൽ രണ്ടര ഇരട്ടിയും കേരളത്തെ അപേക്ഷിച്ചു കൂടുതലാണ്. എന്നാൽ ഈ വകുപ്പിലെ ജീവനക്കാരുടെ എണ്ണം ഏതാണ്ടു തെലുങ്കാന വനംവകുപ്പിൽ തുല്യവും കർണാടകയെ അപേക്ഷിച്ച് എഴുപത്തിയേഴു ശതമാനം കൂടുതലുമാണ്. ഭക്ഷ്യവിതരണ വകുപ്പിലാകട്ടെ കർണാടകയിലും തെലുങ്കാനയിലും കേരളത്തെ അപേക്ഷിച്ച് ഏതാണ്ട് നേരേ പകുതി ജീവനക്കാർ മാത്രമാണുള്ളത്.
വിസ്തൃതിയിലും ജനസംഖ്യയിലും കേരളത്തെ അപേക്ഷിച്ച് വളരെയധികം വലിപ്പം കൂടുതലുള്ള കർണാടകയ്ക്ക് കേരളത്തിന്റെ ഏതാണ്ട് പകുതിജീവനക്കാരെ ഉപയോഗിച്ച് ഫലപ്രദമായി വകുപ്പ് നടത്തിക്കൊണ്ടു പോകാമെങ്കിൽ കേരളത്തിൽ എന്തിനാണ് ഇത്രയധികം ജീവനക്കാർ എന്ന ചോദ്യം യുക്തിസഹമാണ്.
മുകളിൽ വിശകലനം ചെയ്തിരിക്കുന്ന കണക്കു പ്രകാരം കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിൽ ആവശ്യത്തിലും വളരെയധികം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പായും വിലയിരുത്താം. ഈ സാഹചര്യത്തിൽ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണം ഓരോ വകുപ്പിലും നിശ്ചയിച്ചു നടപടി എടുക്കുന്നതു സംസ്ഥാനത്തിന്റെ സന്പദ്ഘടനയ്ക്കും വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉചിതമായിരിക്കും.
(സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ലേഖകൻ)
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിൽ സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകൾക്ക് ഭരണഘടനയുടെ 11-ാം പട്ടിക അനുശാസിക്കുന്ന 29 വിഷയങ്ങളിൽ 26 വിഷയങ്ങൾ കൈമാറ്റം ചെയ്യുകയുണ്ടായി. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും ജീവനക്കാരെയും പണവും കൈമാറ്റം ചെയ്തു. ഇത്തരത്തിൽ താഴേത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ താഴേത്തട്ടിലേക്കു കൈമാറുന്പോൾ വിവിധ വകുപ്പുകളിൽ സ്വാഭാവികമായും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരേണ്ടതാണ്. എന്നാൽ ഇതു കേരളത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നൊന്നു പരിശോധിക്കാം.
പ്രധാന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഒരു ലക്ഷം ജനങ്ങൾക്ക് എത്ര സർക്കാർ ജീവനക്കാർ എന്ന കണക്കു പരിശോധിക്കുന്പോൾ കേവലം രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് ഒരു ലക്ഷം ജനസംഖ്യയ്ക്ക് ആയിരത്തിനു മുകളിൽ ജീവനക്കാർ ഉള്ളത് എന്നു കാണാവുന്നതാണ്.
കേരളവും തമിഴ്നാടുമാണ് ഈ രണ്ടു സംസ്ഥാനങ്ങൾ. ഇതിൽ തമിഴ്നാട്ടിൽ അധികാരവികേന്ദ്രീകരണ പ്രക്രിയ അത്ര ഫലപ്രദമല്ല. അതുകൊണ്ടു തന്നെ വിവിധ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കൂടുതൽ വരാവുന്നതാണ്. എന്നാൽ അധികാരവികേന്ദ്രീകരണം ഏറെക്കുറെ ഫലപ്രദമായി നടപ്പാക്കിയ കേരളത്തിൽ ഒരു ലക്ഷം ജനത്തിന് 1569 ജീവനക്കാരുടെ സേവനം ആവശ്യമാണോ എന്നതു ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ വന്ന വർധന ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്. 1995-96 കാലഘട്ടത്തിൽ പ്രാദേശിക സർക്കാർ ജീവനക്കാരുടെ എണ്ണം 29980 ആയിരുന്നത് 2020-21 ആകുന്പോൾ 36480 ആയി വർധിക്കുകയുണ്ടായി. അതായത് ഈ കാലയളവിൽ ഏതാണ്ട് 22 ശതമാനം വർധന ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായി.
സർക്കാരിന്റെ ഘടനയും വലിപ്പവും
സർക്കാർ സംവിധാനത്തിൽ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കേണ്ടതു തീർച്ചയായും നൽകേണ്ട സേവനത്തെ അടിസ്ഥാനമാക്കി ആയിരിക്കണം. അതായത് സമയബന്ധിതമായും കാര്യക്ഷമതയോടെയും ഉള്ള സേവന ലഭ്യത, സേവനം ലഭ്യമാക്കേണ്ട ജനസംഖ്യയും വിസ്തൃതിയും തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കണം ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തേണ്ടത്. പല പ്രധാനപ്പെട്ട സേവനങ്ങളും ഇപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ വിവിധ വകുപ്പുകൾക്കു താഴെത്തട്ടിൽ ഇത്രയധികം ഓഫീസ് സംവിധാനവും ജീവനക്കാരെയും ആവശ്യമാണോ എന്നു വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഏറ്റവും താഴെത്തട്ടിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അനിവാര്യമായും വേണ്ട സേവനമാണ് കൃഷി വകുപ്പിന്റെത്. അതുകൊണ്ടു തന്നെ കേരളത്തിലെ കൃഷിവകുപ്പിന്റെ ഘടനയും വലിപ്പവും കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുമായി ഒന്നു താരതമ്യം ചെയ്തു നോക്കാം. ഈ മൂന്നു സംസ്ഥാനങ്ങളിലേയും ബജറ്റ് അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം നടത്തുന്നത്. ഈ മൂന്നു സംസ്ഥാനങ്ങളിൽ കേരളമാണ് ജനസംഖ്യയിലും ഭൂവിസ്തൃതിയിലും ഏറ്റവും ചെറിയ സംസ്ഥാനം. തെലുങ്കാനയുടെ ജനസംഖ്യ കേരളത്തിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്. ഭൂവിസ്തൃതിയാകട്ടെ കേരളത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്.
കർണാടകയുടെ ജനസംഖ്യ കേരളത്തിന്റേതിനേക്കാൾ 83 ശതമാനം കൂടുതലാണ്. ഭൂവിസ്തൃതി അഞ്ചുമടങ്ങും കൂടുതലാണ്. കേരളത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ നാലിൽ ഒന്നു വനമാണ്. തെലുങ്കാനയിൽ മൊത്തം ഭൂവിസ്തൃതിയുടെ 23 ശതമാനവും കർണാടകയിൽ 16 ശതമാനവും വനപ്രദേശമാണ്. മൂന്നു സംസ്ഥാനങ്ങളിലും ഏതാണ്ടു 13 ശതമാനം ഭൂപ്രദേശം മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ 20 ലക്ഷം ഹെക്ടറും തെലുങ്കാനയിൽ 40 ലക്ഷം ഹെക്ടറും കർണാടകയിൽ 100 ലക്ഷം ഹെക്ടറും കൃഷിക്കായി ഉപയോഗിക്കുന്നു.
കേരളത്തിലെ കാർഷിക മേഖലയുടെ 57 ശതമാനം നാണ്യവിളകൾ കയ്യടക്കിയിരിക്കുന്പോൾ കർണാടകത്തിൽ ഇതു കേവലം എട്ടു ശതമാനം മാത്രമാണ്. തെലുങ്കാനയിലാകട്ടെ നാണ്യവിളകൾക്ക് ഒരു പ്രാധാന്യവും ഇല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലേയും പ്രധാന നാണ്യവിളകൾ റബർ, നാളികേരം, കാപ്പി, ഏലം തുടങ്ങിയവ ആണ്. നാണ്യവിള കൃഷിയുടെ മേൽനോട്ടവും പരിപാലനവും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബോർഡുകളുടെ അധീനതയിലാണ്. അതുകൊണ്ടു തന്നെ സംസ്ഥാന കൃഷി വകുപ്പു ജീവനക്കാർക്ക് നാണ്യവിള കൃഷിയിൽ യാതൊരുപങ്കും വഹിക്കേണ്ടതില്ല. അതേസമയംതന്നെ കേരളത്തിലെ നെൽകൃഷിയുടെ അളവ് ഭൂവിസ്തൃതിയിലും ഉത്പാദനത്തിലും 25 വർഷമായി കുത്തനെ ഇടിഞ്ഞുവരികയാണ്. എന്നാൽ നാണ്യവിള കൃഷിയിൽ കഴിഞ്ഞ പത്തുവർഷമായി സ്ഥായിയായി നിൽക്കുകയാണ്.
ഈ മൂന്നു സംസ്ഥാനങ്ങളിലെയും കൃഷിവകുപ്പിന്റെ കാര്യക്ഷമതയും സേവനപരിധിയും ഒന്ന് താരതമ്യം ചെയ്ത് നോക്കാം. കേരളത്തെ അപേക്ഷിച്ച് തെലങ്കാനയിൽ നാല് മടങ്ങും കർണാടകയിൽ പത്ത് മടങ്ങും കൂടുതലാണ് കൃഷി ഭൂമിയുടെ അളവ്. മാത്രവുമല്ല അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഒട്ടനവധി അധികാരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കേരളത്തിൽ കൈമാറിക്കഴിഞ്ഞു.
കേരളത്തിൽ ഒരു ജീവനക്കാരൻ 141 ഹെക്ടറിലെ കൃഷിക്ക് സേവനം നൽകുന്പോൾ തെലങ്കാനയിൽ ഒരു ജീവനക്കാരൻ 778 ഹെക്ടറിലും കർണാടകയിൽ 1425 ഹെക്ടറിലെ കൃഷിക്കും സേവനം നൽകി വരുന്നു. അത് പോലെ തന്നെ മൃഗസംരക്ഷണ വകുപ്പിന്റെ സേവനവും. 2019 ലെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തെ അപേക്ഷിച്ച് മറ്റ് രണ്ട് സംസ്ഥാനങ്ങളിലും പത്ത് മടങ്ങ് കന്നുകാലികൾ കൂടുതലുണ്ട്. എന്നാൽ ഈ വകുപ്പിലെ ജീവനക്കാരുടെ എണ്ണം തെലങ്കാനയെ അപേക്ഷിച്ച് ഏതാണ്ട് രണ്ടായിരം കൂടുതലും കർണാടകയെ അപേക്ഷിച്ച് ആയിരം മാത്രം കുറവുമാണ്. കേരളത്തിൽ ഒരു ജീവനക്കാരൻ ശരാശരി 357 മൃഗങ്ങൾക്ക് സേവനം നൽകി വരുന്പോൾ കർണാടകയിൽ ഒരു ജീവനക്കാരൻ 2800 ൽ പരം മൃഗങ്ങൾക്കും തെലങ്കാനയിൽ 5300 ൽ പരം മൃഗങ്ങൾക്കും സേവനം നൽകി വരുന്നു.
കൃഷിവകുപ്പിലെ ഓഫീസേഴ്സ് തസ്തിക വിശകലനം ചെയ്യുന്പോൾ കർണാടകയിൽ ആകെ ജീവനക്കാരുടെ 52 ശതമാനവും കേരളത്തിൽ 59 ശതമാനവും തെലുങ്കാനയിൽ 63 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നു എന്നു കാണാം. കേരളത്തിലെ കൃഷി ഭൂമിയുടെ വിസ്തൃതി നോക്കുന്പോൾ ഇത് വളരെയധികം കൂടുതൽ ആണെന്ന് കാണാവുന്നതാണ്.
കേരളത്തിൽ ഒരു കൃഷി വകുപ്പ് ഡയറക്ടർ 3017 ഹെക്ടർ സ്ഥലത്തിന് സേവനം നൽകി വരുന്പോൾ കർണാടകയിലും തെലങ്കാനയിലും ഇത് 16930 ഹെക്ടറാണ്. ഒരു കൃഷി ഓഫീസർ ശരാശരി 261 ഹെക്ടർ സ്ഥലത്തിന് കേരളത്തിൽ സേവനം നടത്തുന്പോൾ. കർണാടകയിൽ ഇത് 3280 ഹെക്ടറും തെലങ്കാനയിൽ 1328 ഹെക്ടറും ആണെന്ന് കാണാവുന്നതാണ്. എന്നു വച്ചാൽ കേരളത്തിൽ ഒരു ഗ്രാമപഞ്ചായത്തിന് ഒരു കൃഷി ഓഫീസർ എന്നതിനു പകരം ഒരു ബ്ലോക്കിന് ഒരു കൃഷി ഓഫീസർ മതിയെന്നു സാരം. അതുപോലെ തന്നെയാണ് കൃഷിവകുപ്പിലെ ക്ലറിക്കൽ തസ്തികയിലേയും ഡ്രൈവർ തസ്തികയിലേയും ഭാരിച്ച നിയമനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസ് മുൻ ഡയറക്ടർ പ്രഫ. ഡി. നാരായണ ഒരു ലേഖനത്തിൽ ഇതേക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിൽ സർക്കാർ ജീവനക്കാരുടെ എണ്ണം കർണാടകയെ അപേക്ഷിച്ച് രണ്ടു ശതമാനവും തെലുങ്കാനയെ അപേക്ഷിച്ച് 19 ശതമാനവും കൂടുതലാണ്. ഒരു ലക്ഷം ജനസംഖ്യ അടിസ്ഥാനപ്പെടുത്തി ജീവനക്കാരുടെ എണ്ണം കണക്കാക്കിയാൽ കർണാടകയെ അപേക്ഷിച്ച് 86 ശതമാനവും തെലുങ്കാനയെ അപേക്ഷിച്ച് 25 ശതമാനവും ജീവനക്കാർ കേരളത്തിൽ കൂടുതൽ ആണ്.
ഉദാഹരണത്തിന് അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഗ്രാമീണറോഡുകൾ മുഴുവനായും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ നിയന്ത്രണത്തിലാണ് നിർമാണവും പരിപാലനവും നടന്നുവരുന്നത്. എന്നിരുന്നാലും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൽ കർണാടകയെ അപേക്ഷിച്ച് ഏതാണ്ട് ആയിരം ജീവനക്കാർ കൂടുതലാണുള്ളത്. തെലുങ്കാനയെ അപേക്ഷിച്ചു മൂന്നിരട്ടിയും ആണു കൂടുതലുള്ളത്. വനംവിസ്തൃതിയാകട്ടെ കർണാടകയിൽ മൂന്നിരട്ടിയും തെലുങ്കാനയിൽ രണ്ടര ഇരട്ടിയും കേരളത്തെ അപേക്ഷിച്ചു കൂടുതലാണ്. എന്നാൽ ഈ വകുപ്പിലെ ജീവനക്കാരുടെ എണ്ണം ഏതാണ്ടു തെലുങ്കാന വനംവകുപ്പിൽ തുല്യവും കർണാടകയെ അപേക്ഷിച്ച് എഴുപത്തിയേഴു ശതമാനം കൂടുതലുമാണ്. ഭക്ഷ്യവിതരണ വകുപ്പിലാകട്ടെ കർണാടകയിലും തെലുങ്കാനയിലും കേരളത്തെ അപേക്ഷിച്ച് ഏതാണ്ട് നേരേ പകുതി ജീവനക്കാർ മാത്രമാണുള്ളത്.
വിസ്തൃതിയിലും ജനസംഖ്യയിലും കേരളത്തെ അപേക്ഷിച്ച് വളരെയധികം വലിപ്പം കൂടുതലുള്ള കർണാടകയ്ക്ക് കേരളത്തിന്റെ ഏതാണ്ട് പകുതിജീവനക്കാരെ ഉപയോഗിച്ച് ഫലപ്രദമായി വകുപ്പ് നടത്തിക്കൊണ്ടു പോകാമെങ്കിൽ കേരളത്തിൽ എന്തിനാണ് ഇത്രയധികം ജീവനക്കാർ എന്ന ചോദ്യം യുക്തിസഹമാണ്.
മുകളിൽ വിശകലനം ചെയ്തിരിക്കുന്ന കണക്കു പ്രകാരം കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിൽ ആവശ്യത്തിലും വളരെയധികം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പായും വിലയിരുത്താം. ഈ സാഹചര്യത്തിൽ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണം ഓരോ വകുപ്പിലും നിശ്ചയിച്ചു നടപടി എടുക്കുന്നതു സംസ്ഥാനത്തിന്റെ സന്പദ്ഘടനയ്ക്കും വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉചിതമായിരിക്കും.
(സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ലേഖകൻ)