+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രഞ്ച് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ

ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മക്രോണിനു രണ്ടാമൂഴം കിട്ടുമോ? അതോ ഫ്രാൻസിന് ആദ‍്യ വ
ഫ്രഞ്ച് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മക്രോണിനു രണ്ടാമൂഴം കിട്ടുമോ? അതോ ഫ്രാൻസിന് ആദ‍്യ വനിതാ പ്രസിഡന്‍റ് വരുമോ? തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ ഉയർന്ന ചോദ‍്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഏറെ കാത്തിരിക്കേണ്ടതില്ല. നാളെയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മരീൻ ലെ പെൻ വിജയിക്കുകയാണെങ്കിൽ ബ്രെക്സിറ്റ്‌ മാതൃകയിൽ ‘ഫ്രക്സിറ്റ്’ വൈകാതെ പ്രതീക്ഷിക്കാം;

ആദ്യത്തെ വനിതാ പ്രസിഡന്‍റിനെ ഫ്രാൻസിന് ലഭിക്കുകയും ചെയ്യും. ഇമ്മാനുവൽ മക്രോൺ ആണു വിജയിക്കുന്നതെങ്കിൽ ഫ്രഞ്ച് പ്രസിഡന്‍റ് പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കാർഡ് പേറുന്ന അദ്ദേഹത്തിന് രണ്ടാമൂഴം ലഭിക്കും. ഏതായാലും പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള രാജ്യമായ ഫ്രാൻസിലെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഹിജാബും ബുർഖയുമൊക്കെ നിറഞ്ഞുനിൽക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഫ്രാൻസിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിർണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണു നടക്കുന്നത്. അതിനാൽ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. 4.87 കോടി പേർ രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തും. മേയ് 13നാണ് പുതിയ പ്രസിഡന്‍റ് അധികാരമേൽക്കുന്നത്. ഇതോടൊപ്പം ജൂൺ 12 മുതൽ 19 വരെ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പും ഏറെ പ്രാധാന്യം അർഹിക്കുന്നു.

ക്രോണും ലെ പെന്നും നേർക്കുനേർ

ഏപ്രിൽ 10നു നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല എന്നതിനാലാണ് രണ്ടാം ഘട്ടം അനിവാര‍്യമായത്. ആദ‍്യഘട്ടത്തിൽ മക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ടാണു ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥി ഴാങ് ലൂക് മെലാന്‍ഷോൻ 22 ശതമാനം വോട്ടുനേടി മൂന്നാമതെത്തി. ഴാങ്ങിന്‍റെ പിന്തുണ മക്രോൺ ഉറപ്പാക്കിയിട്ടുണ്ട്.

നിലവിലെ പ്രസിഡന്‍റും ‘ഓൺ മാർഷ്’ മധ്യ-മിതവാദി പാർട്ടി നേതാവുമായ ഇമ്മാനുവൽ മക്രോണും തീവ്ര വലതുപക പാർട്ടിയായ ‘നാഷണൽ റാലി’യുടെ സ്ഥാനാർഥി മരീൻ ലെ പെന്നും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ തനിയാവർത്തനം ഒരിക്കൽക്കൂടി നടക്കുകയാണ്. 2017 ലെ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിലും ഇവർ രണ്ടു പേരും തന്നെയാണ് ഏറ്റുമുട്ടിയത്.

റഷ്യ-യുക്രെയ്ൻ വിഷയത്തിന്‍റെ മധ്യസ്ഥത ശ്രമങ്ങൾക്കു മുൻനിരയിൽ മക്രോണുണ്ട്‌. വൈദ്യുതിവില കുതിച്ചുയരുന്നതും ഉയർന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങൾ. രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലാം വോട്ടർമാരെ കാര്യമായി ബാധിക്കുന്നതുമാണ്.

ചരിത്രം തിരുത്താൻ മക്രോണും ലെ പെന്നും
അമ്പത്തിമൂന്നുകാരിയായ മരീൻ ലെ പെൻ ഇതു മൂന്നാം തവണയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. അവർ വിജയിക്കുകയാണെങ്കിൽ ഫ്രഞ്ച് ഭരണത്തിൽ അടിമുടി മാറ്റത്തിനു വഴിതെളിയും. യൂറോപ്യൻ യൂണിയന്‍റെ തലേവരതന്നെ മാറ്റപ്പെട്ടേക്കാം. ബ്രിട്ടനെപ്പോലെ ഫ്രാൻസും യൂറോപ്യൻ യൂണിയനിൽനിന്നു വെളിയിൽ വരണമെന്ന പക്ഷക്കാരിയാണ് ലെ പെൻ. കുടിയേറ്റവിരുദ്ധ നിലപാടുകളും ഇസ്‌ലാമികവിരുദ്ധ നിലപാടുകളുമാണ് അവർക്കുള്ളത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാലും നിലവിൽ എട്ട് സീറ്റുകൾ മാത്രമുള്ള അവരുടെ പാർട്ടിക്ക് 577 അംഗ പാർലമെന്‍റിൽ ഭൂരിപക്ഷം ഉറപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായ ഇമ്മാനുവൽ മക്രോൺ മുമ്പ് രാജ്യത്തെ സാമ്പത്തിക-ധനകാര്യ മന്ത്രിയായിരുന്നു. 39-ാം വയസിലാണ് മക്രോൺ പ്രസിഡന്‍റ് പദവിയിലെത്തിയത്. ഇപ്പോൾ 44-ാം വയസിൽ തുടർഭരണത്തിനായി മത്സരിക്കുന്നു.
2017 മേയിൽ മക്രോൺ ഫ്രഞ്ച് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റായപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു. 1804ൽ 35-ാം വയസിൽ നെപ്പോളിയൻ ബോണപാർട്ട് ചക്രവർത്തിയായതിനുശേഷം ഫ്രാൻസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി മാറുകയായിരുന്നു മക്രോൺ.
നാളത്തെ വോട്ടെടുപ്പിൽ ജനവിധി അനുകൂലമായാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്‍റാകും മക്രോൺ. അതായത് 2002ൽ ഷാക് ഷിറാക്കിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്‍റാകും അദ്ദേഹം.
പുതുച്ചേരിയിലും പോളിംഗ് ബൂത്ത്
ഫ്രാൻസിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലും പോളിംഗ് ബൂത്തുണ്ട്. പഴയ ഫ്രഞ്ച് കോളനി ആയ ഇന്നത്തെ പുതുച്ചേരിയിൽ രണ്ട് പോളിംഗ് സ്റ്റേഷനും, മറ്റൊരു ഫ്രഞ്ച് പ്രദേശമായിരുന്ന കാരക്കലിൽ ഒരു പോളിംഗ സ്റ്റേഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 4564 ഫ്രഞ്ച് പൗരന്മാർക്കു വോട്ട് രേഖപ്പെടുത്തുന്നതിനാണ് ഈ സജ്ജീകരണം. ദക്ഷിണേന്ത്യയിൽ താമസിക്കുന്ന ഇവർക്ക് ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു പുറമേ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ്, വിവിധ ഹിതപരിശോധനകൾ, അസംബ്ലി തെരഞ്ഞെടുപ്പുകൾ, മുൻ കോളനികളിൽനിന്നുള്ള പ്രതിനിധികളെ കണ്ടെത്തുന്നതിനുള്ള ഇലക്‌ഷൻ എന്നിവയിലെല്ലാം വോട്ടവകാശമുണ്ട്.

ഡോ. സന്തോഷ് വേരനാനി