സഖാവ് നായനാരുടെ ഭരണകാലത്താണ് (1996-2001) അഴിമതിവിമുക്ത കേരളം ഉറപ്പാക്കുന്നതിനായി ശക്തമായ ഒരു ലോകായുക്തനിയമ നിർമാണം വേണമെന്ന ആശയമുദിച്ചത്. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷൻ ഓരോ സംസ്ഥാനത്തും അഴിമതിവിരുദ്ധ ഓംബുഡ്സ്മാൻ രൂപവത്കരിക്കണമെന്ന് 1966-ൽതന്നെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, കർണാടകത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന ലോകായുക്തസംവിധാനത്തിന്റെ രീതികൾ പഠിച്ച് ആ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് നായനാർ സർക്കാർ 1998-ൽ ഒരു ഓർഡിനൻസ് ഇറക്കിയത്. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പി. സുബ്രഹ്മണ്യൻ പോറ്റിയാണ് ഓർഡിനൻസിന്റെ കരടുരൂപം തയ്യാറാക്കിയത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി പൊതുപ്രവർത്തകരുടെ അഴിമതി ലോകായുക്തയിൽ തെളിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് സർക്കാരിനെ ബാധ്യതപ്പെടുത്തുംവിധം പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരം നല്കുന്ന ഒരു പുതിയ വകുപ്പ് സെക്ഷൻ 14 ആയി അതിൽ ചേർത്തിരുന്നു. 1999-ൽ കേരള നിയമസഭ ലോകായുക്ത നിയമബിൽ ചർച്ചയ്ക്കെടുത്തു. നിയമസഭാചർച്ചയിൽ ഈ നിയമത്തിന്റെ വരുംവരായ്കകളെല്ലാം അന്ന് സഭാംഗങ്ങൾ ചർച്ചചെയതു. ചിലരെങ്കിലും അതിൽ അപകടം കണ്ടു. പക്ഷേ, അവരുടെ സന്ദേഹത്തിനു മറുപടിയായി, മുഖ്യമന്ത്രിയായിരുന്ന നായനാർ അന്നു നിലപാടെടുത്തത് അഴിമതി തുടച്ചുനീക്കാൻ ആ വകുപ്പ് അനിവാര്യമാണ് എന്നാണ്. സുപ്രീംകോടതിയിൽ ന്യായാധിപസ്ഥാനത്തു സേവനം ചെയ്തിട്ടുള്ള പരിണതപ്രജ്ഞനായ ഒരു ലോകായുക്തയുടെ ശിപാർശ സർക്കാർ സ്വീകരിക്കുകതന്നെ വേണമെന്ന് (“shall be accepted”) അന്നു തീരുമാനമുണ്ടായി.
ബില്ലിലെ നിയമനിർമാണങ്ങൾ ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതാകയാൽ സംസ്ഥാനം ഈ ലോകായുക്ത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയുമുണ്ടായി. അഴിമതിക്കെതിരേയുള്ള കൈരളിയുടെ ഒരു പടപ്പുറപ്പാടായിരുന്നു അത്. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച ആ നായനാർ മന്ത്രിസഭയിൽ ഇന്നത്തെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്. പക്ഷേ, ഇരുപത്തിമൂന്നു വർഷങ്ങൾക്കുശേഷം അത്രയ്ക്കു പടയൊന്നും അഴിമതിക്കെതിരേ വേണ്ടാ എന്ന നിലപാടെടുത്തിരിക്കുകയാണ് മറ്റൊരു കമ്യൂണിസ്റ്റു സർക്കാർ. ഇത് കൗതുകകരമാണ്, തികച്ചും ദൗർഭാഗ്യകരവുമാണ്!
പുതിയ ഓർഡിനൻസിന്റെ പശ്ചാത്തലം
എജിയുടെ നിയമോപദേശപ്രകാരമാണ് ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. പക്ഷേ, ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി കെ.ടി. ജലീൽ രാജിവച്ചൊഴിയേണ്ടി വന്ന ദിനത്തിൽത്തന്നെയാണ് എജിയുടെ നിയമോപദേശം വന്നത് എന്നതാണ് സത്യം!
ജലീലാകട്ടെ, ഹൈക്കോടതിയിൽ പോയി ലോകായുക്തയുടെ പരാമർശം നീക്കിത്തരണമെന്ന് അഭ്യർഥിച്ചപ്പോൾ കാര്യങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ട കോടതിയുടെ, “ഇദ്ദേഹം ഇപ്പോഴും ആ സ്ഥാനത്തു തുടരുകയാണോ” എന്ന ചോദ്യം കേട്ട് ഇളിഭ്യനായി. സ്വജനപക്ഷപാതത്തിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അദ്ദേഹം ആ സ്ഥാനത്തു തുടരാൻ അർഹനല്ല എന്നുമുള്ള ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലും ഒരു കൈനോക്കാൻ ശ്രമിച്ചെങ്കിലും കൈ പൊള്ളും എന്നറിഞ്ഞ് അതിൽ നിന്നും അദ്ദേഹം പിൻവലിഞ്ഞു.
കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിമാർ ഗുരുതരമായ അഴിമതി കാണിക്കുമ്പോൾ അതിനെതിരേ നിയമപരമായി ബാധ്യതപ്പെടുത്തുന്ന ശിപാർശ നടത്താൻ ലോകായുക്തയെ ഇനി അനുവദിക്കരുതെന്ന് പിണറായി സർക്കാരിന് നിർബന്ധമുണ്ട്. തിരക്കിട്ട് ഇങ്ങനെ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ പിണറായി സർക്കാരിനെ പ്രേരിപ്പിച്ച ചില അടിയന്തര സാഹചര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മാനദണ്ഡങ്ങൾ മറികടന്നു നടത്തിയിട്ടുള്ള സഹായധന വിതരണങ്ങളെക്കുറിച്ചുള്ള പരാതികളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേ രമേശ് ചെന്നിത്തല സമർപ്പിച്ച പരാതിയുമുൾപ്പെടെ ഗുരുതരമായ അഞ്ചു കേസുകൾ നിലവിൽ ലോകായുക്തയുടെ മുമ്പിലുണ്ട്. അഴിമതി വിഷയത്തിൽ വളരെ പരിതാപകരമാണ് ഈ സർക്കാരിന്റെ ഇന്നത്തെ അവസ്ഥ. ലോകായുക്തയെ ഇപ്പോൾ കെട്ടിയിട്ടില്ലെങ്കിൽ സർക്കാരിനു മുന്നോട്ടു പോകാനാവാത്ത സാഹചര്യമുണ്ട്. അതുതന്നെയാണ് ഇപ്പോഴത്തെ ഓർഡിനൻസിന്റെ പിന്നിലെ അടിയന്തരാവസ്ഥയും!
രണ്ടെണ്ണം ശരിയാകും!
ഗവർണർക്കു സമർപ്പിച്ചിരിക്കുന്ന ഓർഡിനൻസിലൂടെ മുഖ്യമായും രണ്ടു ഭേദഗതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. അഴിമതിക്കാരെന്നു തെളിയിക്കപ്പെട്ട്, അധികാരസ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികൾക്ക് വീണ്ടും ഹിയറിംഗ് നടത്തി നടപടി വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവകാശം ലഭിക്കുന്ന വിധത്തിൽ സെക്ഷൻ- 14 പരിഷ്കരിക്കുകയാണ് ഓർഡിനൻസിലെ മുഖ്യനിയമഭേദഗതി.
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനാണ് ഇതിലൂടെ സർക്കാരിന്റെ ശ്രമം എന്നു വ്യക്തം. ഇത്തരമൊരു വിഷയത്തിൽ ഒരു മുൻ സുപ്രീംകോടതി ജഡ്ജിയെ മറികടന്ന് നീതിയുക്തമായ തീരുമാനമെടുക്കാൻ വൈദഗ്ദ്ധ്യവും വ്യക്തിത്വസമഗ്രതയും നിഷ്പക്ഷതയുമുള്ള ആരാണ് സർക്കാരിലുള്ളത് എന്ന ചോദ്യം ഇവിടെ സുപ്രധാനമാണ്. എല്ലാറ്റിനുമുപരി, ലെജിസ്ലേച്ചറിനെയും ജുഡീഷറിയെയും നോക്കുകുത്തിയാക്കുന്ന സർക്കാരിന്റെ ഈ നീക്കം അനീതിക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വളം വച്ചുകൊടുക്കുന്ന എക്സിക്യൂട്ടിവ് രാഷ്ട്രീയത്തിനേ ഉതകൂ എന്നതാണ് പച്ചപ്പരമാർഥം.
ഹൈക്കോടതി മുൻജഡ്ജിമാരെപ്പോലും ലോകായുക്തയായി നിയമിക്കാനുള്ള നിയമഭേദഗതിയാണ് മറ്റൊന്ന്. നിലവിലുള്ള നിയമമനുസരിച്ച്, സുപ്രീംകോടതി മുൻജഡ്ജിമാർക്കും ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസിനും മാത്രമേ ലോകായുക്തയായി നിയമിക്കപ്പെടാനാവുകയുള്ളൂ. ഈ ഭേദഗതിയിലൂടെ ലോകായുക്ത പദവിയുടെ മൂല്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തം. മാത്രമല്ല, തങ്ങളോടുകൂടെ നില്ക്കുമെന്നുറപ്പുള്ളവരെ തെരഞ്ഞെടുക്കാൻ കൂടുതൽ സാധ്യത ലഭിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ, അഴിമതിക്കു നേരേ കണ്ണടയ്ക്കാൻ തയാറുള്ള സ്വന്തം ലോകായുക്തയെ തേടുകയാണ് പിണറായി സർക്കാർ. ഇവർ ഈ സൂത്രം പഠിച്ചത് സാക്ഷാൽ നരേന്ദ്ര മോദിയിൽ നിന്നാണെന്നു വേണം കരുതാൻ.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിൽ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയിരിക്കുന്ന തന്ത്രമാണിത്. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാർക്കു മാത്രം ലഭിച്ചിരുന്ന ആ നിയമനം സുപ്രീം കോടതി ജഡ്ജിയായി റിട്ടയർ ചെയ്ത സ്വന്തം ജസ്റ്റിസ് അരുൺ മിശ്രയ്ക്കു നല്കി ഭാരതത്തിലെ മനുഷ്യാവകാശങ്ങൾക്ക് ഒരു മോദിയൻ കടിഞ്ഞാൺ ഇട്ടുകഴിഞ്ഞിരിക്കുകയാണ് അദ്ദേഹം.
ചെലവാകാത്ത ന്യായീകരണങ്ങൾ
നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു ചേരുന്നതല്ല എന്ന നിരീക്ഷണമാണ് കോടിയേരി ബാലകൃഷ്ണന്റേത്. നിയമസഭ കാണാതെ ഒരു നിയമം നടപ്പിൽ വരുത്തുന്നത് ഭരണഘടനയുടെ അന്തസ്സത്തയ്ക്കു ചേരുന്നതാണോ എന്ന മറുചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. നിയമസഭ ചർച്ച ചെയ്ത് നിയമനിർമാണം നടത്തും മുമ്പേ ഓർഡിനൻസ് ഇറക്കാൻമാത്രം നിയമ പിൻബലം ആവശ്യമായ എന്ത് അടിയന്തര ഘട്ടമാണ് ഇന്ന് നിലവിലുള്ളത് എന്ന ചോദ്യത്തിനാണ് കോടിയേരി സഖാവ് ആദ്യം മറുപടി പറയേണ്ടത്.
മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഒരു സെക്ഷൻ കേരളത്തിനു മാത്രമായി എന്തിന് എന്നതാണ് നിയമമന്ത്രി പി. രാജീവും ചില സഖാക്കളും ഇപ്പോൾ ഉന്നയിക്കുന്ന ഒരു ചോദ്യം. എല്ലായിടത്തും നടക്കുന്നതു പോലെ, പിടിക്കപ്പെടാതെ ഇവിടെയും അഴിമതി നടന്നാൽ എന്താണു കുഴപ്പം എന്നാണ് ഈ ചോദ്യത്തിന്റെ യഥാർഥ ധ്വനി. മുഖമടച്ചുള്ള ഒരു മറുപടി നല്കാൻ ഒരു നായനാർ സഖാവ് ഇക്കൂട്ടത്തിൽ ഇല്ലാതെപോയി എന്നതാണ് ആ പാർട്ടിയുടെ ഇന്നത്തെ ദുര്യോഗം!
പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നും കൂടാതെയുള്ളതാണ് ലോകായുക്തയുടെ റിപ്പോർട്ട് എന്ന മട്ടിലാണ് ചില സഖാക്കളുടെ കള്ളപ്രചാരണങ്ങൾ. കുറ്റാരോപിതന് സ്വാഭാവിക നീതി (natural justice) നിഷേധിക്കപ്പെടരുത് എന്ന് മാധ്യമങ്ങൾക്കു മുമ്പിൽ നിയമമന്ത്രി നടത്തിയ പ്രസ്താവനയാണ് ഇത്തരം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുള്ളത്. എന്നാൽ, വാസ്തവം മറ്റൊന്നാണ്. പരാതി ലഭിച്ചാൽ, അന്വേഷണം ആരംഭിക്കും മുമ്പ് കുറ്റാരോപിതന് നോട്ടീസ് അയയ്ക്കുകയും ലിഖിതപ്രസ്താവനകൾ സമർപ്പിക്കാനും സാക്ഷികളെയും തെളിവുകളും ഹാജരാക്കാനും വിസ്താര വേളയിൽ സന്നിഹിതനാകാനും വക്കീലിനെ വച്ചു വാദിക്കാനുമൊക്കെ അവസരം നല്കുകയും ചെയ്ത് നടപടി ക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടേ ലോകായുക്തയ്ക്ക് പ്രവർത്തിക്കാനാകൂ.
ഉറപ്പാണ് അഴിമതി!
അഴിമതിവിരുദ്ധ സംവിധാനങ്ങൾ ഒന്നൊന്നായി തകർത്ത് വിപ്ലവവീര്യത്തോടെ മുന്നേറുകയാണ് പിണറായി സർക്കാർ. ആദ്യം സിഎജി, പിന്നെ വിവരാവകാശ നിയമം, ശേഷം വിജിലൻസ്, ഇപ്പോൾ ലോകായുക്ത. സർക്കാരിന്റെ ക്രമക്കേടുകളെക്കുറിച്ച് സിഎജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രമേയം പാസാക്കി തള്ളിക്കളഞ്ഞ പിണറായിസർക്കാർ വിവരാവകാശനിയമത്തിന്റെ കാര്യത്തിൽ ജനത്തിന്റെ അവകാശം പരിമിതപ്പെടുത്തിയത് നമ്മൾ കണ്ടതാണ്. വിജിലൻസ് കമ്മീഷനെ നിർഗുണമാക്കി മാറ്റുകയും സത്യസന്ധരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും ചെയ്തതും നമ്മുടെ കൺമുമ്പിലുണ്ട്. ഇപ്പോൾ ലോകായുക്തയ്ക്കു കൂടി മൂക്കുകയറിടുമ്പോൾ എല്ലാം പൂർണമാകുന്നു. കെ-റെയിൽ പദ്ധതിക്കൊക്കെ മുമ്പേയുള്ള പശ്ചാത്തല ഒരുക്കം കൂടിയാണിതൊക്കെ എന്നും ജനാധിപത്യജാഗ്രതയുള്ള ഒരു സാധാരണ പൗരന് തോന്നിപ്പോയാൽ കുറ്റം പറയാനാകില്ല. പക്ഷേ, ഇനി അഴിമതിവിരുദ്ധ പോരാട്ടം നടത്താൻ ആഗ്രഹിക്കുന്ന ആ പൗരന് ആശ്രയിക്കാനായി അവശേഷിച്ചിട്ടുള്ളത് കോടതി മാത്രം! ബാക്കിയെല്ലാം അവർ ശരിയാക്കി!!
ഇരട്ടച്ചങ്കൂറ്റത്തോടെയും കൂട്ടിയിടിക്കുന്ന മുട്ടുകളോടെയും അഴിമതിക്ക് ഇൻക്വിലാബ് വിളിക്കുന്ന ഉശിരൻ കമ്യൂണിസ്റ്റ് സർക്കാരിന് നല്ല ചെമചെമപ്പൻ വിപ്ലവാഭിവാദ്യങ്ങൾ! പാറിപ്പറക്കാതെ, വീര്യത്തോടെ വിറകൊള്ളുന്ന ചെങ്കൊടിക്കും ഒരു വമ്പൻ സല്യൂട്ട്!
മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി പൊതുപ്രവർത്തകരുടെ അഴിമതി ലോകായുക്തയിൽ തെളിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് സർക്കാരിനെ ബാധ്യതപ്പെടുത്തുംവിധം പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരം നല്കുന്ന ഒരു പുതിയ വകുപ്പ് സെക്ഷൻ 14 ആയി അതിൽ ചേർത്തിരുന്നു. 1999-ൽ കേരള നിയമസഭ ലോകായുക്ത നിയമബിൽ ചർച്ചയ്ക്കെടുത്തു. നിയമസഭാചർച്ചയിൽ ഈ നിയമത്തിന്റെ വരുംവരായ്കകളെല്ലാം അന്ന് സഭാംഗങ്ങൾ ചർച്ചചെയതു. ചിലരെങ്കിലും അതിൽ അപകടം കണ്ടു. പക്ഷേ, അവരുടെ സന്ദേഹത്തിനു മറുപടിയായി, മുഖ്യമന്ത്രിയായിരുന്ന നായനാർ അന്നു നിലപാടെടുത്തത് അഴിമതി തുടച്ചുനീക്കാൻ ആ വകുപ്പ് അനിവാര്യമാണ് എന്നാണ്. സുപ്രീംകോടതിയിൽ ന്യായാധിപസ്ഥാനത്തു സേവനം ചെയ്തിട്ടുള്ള പരിണതപ്രജ്ഞനായ ഒരു ലോകായുക്തയുടെ ശിപാർശ സർക്കാർ സ്വീകരിക്കുകതന്നെ വേണമെന്ന് (“shall be accepted”) അന്നു തീരുമാനമുണ്ടായി.
ബില്ലിലെ നിയമനിർമാണങ്ങൾ ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതാകയാൽ സംസ്ഥാനം ഈ ലോകായുക്ത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയുമുണ്ടായി. അഴിമതിക്കെതിരേയുള്ള കൈരളിയുടെ ഒരു പടപ്പുറപ്പാടായിരുന്നു അത്. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച ആ നായനാർ മന്ത്രിസഭയിൽ ഇന്നത്തെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്. പക്ഷേ, ഇരുപത്തിമൂന്നു വർഷങ്ങൾക്കുശേഷം അത്രയ്ക്കു പടയൊന്നും അഴിമതിക്കെതിരേ വേണ്ടാ എന്ന നിലപാടെടുത്തിരിക്കുകയാണ് മറ്റൊരു കമ്യൂണിസ്റ്റു സർക്കാർ. ഇത് കൗതുകകരമാണ്, തികച്ചും ദൗർഭാഗ്യകരവുമാണ്!
പുതിയ ഓർഡിനൻസിന്റെ പശ്ചാത്തലം
എജിയുടെ നിയമോപദേശപ്രകാരമാണ് ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. പക്ഷേ, ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി കെ.ടി. ജലീൽ രാജിവച്ചൊഴിയേണ്ടി വന്ന ദിനത്തിൽത്തന്നെയാണ് എജിയുടെ നിയമോപദേശം വന്നത് എന്നതാണ് സത്യം!
ജലീലാകട്ടെ, ഹൈക്കോടതിയിൽ പോയി ലോകായുക്തയുടെ പരാമർശം നീക്കിത്തരണമെന്ന് അഭ്യർഥിച്ചപ്പോൾ കാര്യങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ട കോടതിയുടെ, “ഇദ്ദേഹം ഇപ്പോഴും ആ സ്ഥാനത്തു തുടരുകയാണോ” എന്ന ചോദ്യം കേട്ട് ഇളിഭ്യനായി. സ്വജനപക്ഷപാതത്തിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അദ്ദേഹം ആ സ്ഥാനത്തു തുടരാൻ അർഹനല്ല എന്നുമുള്ള ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലും ഒരു കൈനോക്കാൻ ശ്രമിച്ചെങ്കിലും കൈ പൊള്ളും എന്നറിഞ്ഞ് അതിൽ നിന്നും അദ്ദേഹം പിൻവലിഞ്ഞു.
കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിമാർ ഗുരുതരമായ അഴിമതി കാണിക്കുമ്പോൾ അതിനെതിരേ നിയമപരമായി ബാധ്യതപ്പെടുത്തുന്ന ശിപാർശ നടത്താൻ ലോകായുക്തയെ ഇനി അനുവദിക്കരുതെന്ന് പിണറായി സർക്കാരിന് നിർബന്ധമുണ്ട്. തിരക്കിട്ട് ഇങ്ങനെ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ പിണറായി സർക്കാരിനെ പ്രേരിപ്പിച്ച ചില അടിയന്തര സാഹചര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മാനദണ്ഡങ്ങൾ മറികടന്നു നടത്തിയിട്ടുള്ള സഹായധന വിതരണങ്ങളെക്കുറിച്ചുള്ള പരാതികളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേ രമേശ് ചെന്നിത്തല സമർപ്പിച്ച പരാതിയുമുൾപ്പെടെ ഗുരുതരമായ അഞ്ചു കേസുകൾ നിലവിൽ ലോകായുക്തയുടെ മുമ്പിലുണ്ട്. അഴിമതി വിഷയത്തിൽ വളരെ പരിതാപകരമാണ് ഈ സർക്കാരിന്റെ ഇന്നത്തെ അവസ്ഥ. ലോകായുക്തയെ ഇപ്പോൾ കെട്ടിയിട്ടില്ലെങ്കിൽ സർക്കാരിനു മുന്നോട്ടു പോകാനാവാത്ത സാഹചര്യമുണ്ട്. അതുതന്നെയാണ് ഇപ്പോഴത്തെ ഓർഡിനൻസിന്റെ പിന്നിലെ അടിയന്തരാവസ്ഥയും!
രണ്ടെണ്ണം ശരിയാകും!
ഗവർണർക്കു സമർപ്പിച്ചിരിക്കുന്ന ഓർഡിനൻസിലൂടെ മുഖ്യമായും രണ്ടു ഭേദഗതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. അഴിമതിക്കാരെന്നു തെളിയിക്കപ്പെട്ട്, അധികാരസ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികൾക്ക് വീണ്ടും ഹിയറിംഗ് നടത്തി നടപടി വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവകാശം ലഭിക്കുന്ന വിധത്തിൽ സെക്ഷൻ- 14 പരിഷ്കരിക്കുകയാണ് ഓർഡിനൻസിലെ മുഖ്യനിയമഭേദഗതി.
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനാണ് ഇതിലൂടെ സർക്കാരിന്റെ ശ്രമം എന്നു വ്യക്തം. ഇത്തരമൊരു വിഷയത്തിൽ ഒരു മുൻ സുപ്രീംകോടതി ജഡ്ജിയെ മറികടന്ന് നീതിയുക്തമായ തീരുമാനമെടുക്കാൻ വൈദഗ്ദ്ധ്യവും വ്യക്തിത്വസമഗ്രതയും നിഷ്പക്ഷതയുമുള്ള ആരാണ് സർക്കാരിലുള്ളത് എന്ന ചോദ്യം ഇവിടെ സുപ്രധാനമാണ്. എല്ലാറ്റിനുമുപരി, ലെജിസ്ലേച്ചറിനെയും ജുഡീഷറിയെയും നോക്കുകുത്തിയാക്കുന്ന സർക്കാരിന്റെ ഈ നീക്കം അനീതിക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും വളം വച്ചുകൊടുക്കുന്ന എക്സിക്യൂട്ടിവ് രാഷ്ട്രീയത്തിനേ ഉതകൂ എന്നതാണ് പച്ചപ്പരമാർഥം.
ഹൈക്കോടതി മുൻജഡ്ജിമാരെപ്പോലും ലോകായുക്തയായി നിയമിക്കാനുള്ള നിയമഭേദഗതിയാണ് മറ്റൊന്ന്. നിലവിലുള്ള നിയമമനുസരിച്ച്, സുപ്രീംകോടതി മുൻജഡ്ജിമാർക്കും ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസിനും മാത്രമേ ലോകായുക്തയായി നിയമിക്കപ്പെടാനാവുകയുള്ളൂ. ഈ ഭേദഗതിയിലൂടെ ലോകായുക്ത പദവിയുടെ മൂല്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തം. മാത്രമല്ല, തങ്ങളോടുകൂടെ നില്ക്കുമെന്നുറപ്പുള്ളവരെ തെരഞ്ഞെടുക്കാൻ കൂടുതൽ സാധ്യത ലഭിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ, അഴിമതിക്കു നേരേ കണ്ണടയ്ക്കാൻ തയാറുള്ള സ്വന്തം ലോകായുക്തയെ തേടുകയാണ് പിണറായി സർക്കാർ. ഇവർ ഈ സൂത്രം പഠിച്ചത് സാക്ഷാൽ നരേന്ദ്ര മോദിയിൽ നിന്നാണെന്നു വേണം കരുതാൻ.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിൽ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയിരിക്കുന്ന തന്ത്രമാണിത്. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാർക്കു മാത്രം ലഭിച്ചിരുന്ന ആ നിയമനം സുപ്രീം കോടതി ജഡ്ജിയായി റിട്ടയർ ചെയ്ത സ്വന്തം ജസ്റ്റിസ് അരുൺ മിശ്രയ്ക്കു നല്കി ഭാരതത്തിലെ മനുഷ്യാവകാശങ്ങൾക്ക് ഒരു മോദിയൻ കടിഞ്ഞാൺ ഇട്ടുകഴിഞ്ഞിരിക്കുകയാണ് അദ്ദേഹം.
ചെലവാകാത്ത ന്യായീകരണങ്ങൾ
നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു ചേരുന്നതല്ല എന്ന നിരീക്ഷണമാണ് കോടിയേരി ബാലകൃഷ്ണന്റേത്. നിയമസഭ കാണാതെ ഒരു നിയമം നടപ്പിൽ വരുത്തുന്നത് ഭരണഘടനയുടെ അന്തസ്സത്തയ്ക്കു ചേരുന്നതാണോ എന്ന മറുചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. നിയമസഭ ചർച്ച ചെയ്ത് നിയമനിർമാണം നടത്തും മുമ്പേ ഓർഡിനൻസ് ഇറക്കാൻമാത്രം നിയമ പിൻബലം ആവശ്യമായ എന്ത് അടിയന്തര ഘട്ടമാണ് ഇന്ന് നിലവിലുള്ളത് എന്ന ചോദ്യത്തിനാണ് കോടിയേരി സഖാവ് ആദ്യം മറുപടി പറയേണ്ടത്.
മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഒരു സെക്ഷൻ കേരളത്തിനു മാത്രമായി എന്തിന് എന്നതാണ് നിയമമന്ത്രി പി. രാജീവും ചില സഖാക്കളും ഇപ്പോൾ ഉന്നയിക്കുന്ന ഒരു ചോദ്യം. എല്ലായിടത്തും നടക്കുന്നതു പോലെ, പിടിക്കപ്പെടാതെ ഇവിടെയും അഴിമതി നടന്നാൽ എന്താണു കുഴപ്പം എന്നാണ് ഈ ചോദ്യത്തിന്റെ യഥാർഥ ധ്വനി. മുഖമടച്ചുള്ള ഒരു മറുപടി നല്കാൻ ഒരു നായനാർ സഖാവ് ഇക്കൂട്ടത്തിൽ ഇല്ലാതെപോയി എന്നതാണ് ആ പാർട്ടിയുടെ ഇന്നത്തെ ദുര്യോഗം!
പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നും കൂടാതെയുള്ളതാണ് ലോകായുക്തയുടെ റിപ്പോർട്ട് എന്ന മട്ടിലാണ് ചില സഖാക്കളുടെ കള്ളപ്രചാരണങ്ങൾ. കുറ്റാരോപിതന് സ്വാഭാവിക നീതി (natural justice) നിഷേധിക്കപ്പെടരുത് എന്ന് മാധ്യമങ്ങൾക്കു മുമ്പിൽ നിയമമന്ത്രി നടത്തിയ പ്രസ്താവനയാണ് ഇത്തരം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുള്ളത്. എന്നാൽ, വാസ്തവം മറ്റൊന്നാണ്. പരാതി ലഭിച്ചാൽ, അന്വേഷണം ആരംഭിക്കും മുമ്പ് കുറ്റാരോപിതന് നോട്ടീസ് അയയ്ക്കുകയും ലിഖിതപ്രസ്താവനകൾ സമർപ്പിക്കാനും സാക്ഷികളെയും തെളിവുകളും ഹാജരാക്കാനും വിസ്താര വേളയിൽ സന്നിഹിതനാകാനും വക്കീലിനെ വച്ചു വാദിക്കാനുമൊക്കെ അവസരം നല്കുകയും ചെയ്ത് നടപടി ക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടേ ലോകായുക്തയ്ക്ക് പ്രവർത്തിക്കാനാകൂ.
ഉറപ്പാണ് അഴിമതി!
അഴിമതിവിരുദ്ധ സംവിധാനങ്ങൾ ഒന്നൊന്നായി തകർത്ത് വിപ്ലവവീര്യത്തോടെ മുന്നേറുകയാണ് പിണറായി സർക്കാർ. ആദ്യം സിഎജി, പിന്നെ വിവരാവകാശ നിയമം, ശേഷം വിജിലൻസ്, ഇപ്പോൾ ലോകായുക്ത. സർക്കാരിന്റെ ക്രമക്കേടുകളെക്കുറിച്ച് സിഎജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രമേയം പാസാക്കി തള്ളിക്കളഞ്ഞ പിണറായിസർക്കാർ വിവരാവകാശനിയമത്തിന്റെ കാര്യത്തിൽ ജനത്തിന്റെ അവകാശം പരിമിതപ്പെടുത്തിയത് നമ്മൾ കണ്ടതാണ്. വിജിലൻസ് കമ്മീഷനെ നിർഗുണമാക്കി മാറ്റുകയും സത്യസന്ധരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും ചെയ്തതും നമ്മുടെ കൺമുമ്പിലുണ്ട്. ഇപ്പോൾ ലോകായുക്തയ്ക്കു കൂടി മൂക്കുകയറിടുമ്പോൾ എല്ലാം പൂർണമാകുന്നു. കെ-റെയിൽ പദ്ധതിക്കൊക്കെ മുമ്പേയുള്ള പശ്ചാത്തല ഒരുക്കം കൂടിയാണിതൊക്കെ എന്നും ജനാധിപത്യജാഗ്രതയുള്ള ഒരു സാധാരണ പൗരന് തോന്നിപ്പോയാൽ കുറ്റം പറയാനാകില്ല. പക്ഷേ, ഇനി അഴിമതിവിരുദ്ധ പോരാട്ടം നടത്താൻ ആഗ്രഹിക്കുന്ന ആ പൗരന് ആശ്രയിക്കാനായി അവശേഷിച്ചിട്ടുള്ളത് കോടതി മാത്രം! ബാക്കിയെല്ലാം അവർ ശരിയാക്കി!!
ഇരട്ടച്ചങ്കൂറ്റത്തോടെയും കൂട്ടിയിടിക്കുന്ന മുട്ടുകളോടെയും അഴിമതിക്ക് ഇൻക്വിലാബ് വിളിക്കുന്ന ഉശിരൻ കമ്യൂണിസ്റ്റ് സർക്കാരിന് നല്ല ചെമചെമപ്പൻ വിപ്ലവാഭിവാദ്യങ്ങൾ! പാറിപ്പറക്കാതെ, വീര്യത്തോടെ വിറകൊള്ളുന്ന ചെങ്കൊടിക്കും ഒരു വമ്പൻ സല്യൂട്ട്!